ഇരുചക്ര വാഹന യാത്രക്കാരിൽ നിന്ന് ടോൾ പിരിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. ടോളിൽ ഇരുചക്ര വാഹനങ്ങൾക്കും ചുങ്കം ചുമത്തുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തള്ളിക്കൊണ്ടാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്. “ടൂവീലർ യാത്രക്കാർക്കും ടോൾ കൊടുക്കേണ്ടി വരുമെന്ന തരത്തിൽ ചില മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്ത് കണ്ടു. അത്തരമൊരു തീരുമാനവും സർക്കാർ എടുത്തിട്ടില്ല. ഇരുചക്ര വാഹനങ്ങൾക്ക് ചുങ്കം ഉണ്ടാവില്ല” – ഗഡ്കരി എക്സിൽ പോസ്റ്റ് ചെയ്തു. ഇപ്പോഴുള്ള പോലെ തന്നെ ഇരുചക്ര വാഹന യാത്രക്കാർക്കുള്ള ഇളവ് തുടരുമെന്ന് അദ്ദേഹം ആവർത്തിച്ചു. സത്യം മനസ്സിലാക്കാതെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ആരോഗ്യകരമായ മാധ്യമപ്രവർത്തനമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുചക്ര വാഹനങ്ങൾക്ക് ചുങ്കം ചുമത്തില്ലെന്ന് National Highway Authority of India (NHAI) അധികൃതരും വ്യക്തമാക്കി.
അതുപോലെ ഫാസ്റ്റ് ടാഗ് വഴി വാർഷിക പാസ്സ് സർക്കാർ വാഹനങ്ങൾക്ക് അനുവദിക്കുമെന്ന് ഗതാഗത മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് യാത്രക്കാരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുമെന്നും ടോളിൽ കാത്ത് നിൽക്കാതെ വേഗം പോകാനാകുമെന്നും മന്ത്രാലയം പറയുന്നു. 3000 രൂപയുടെ പാസ്സ് ഉപയോഗിച്ച് വാഹനത്തിന് ഒരുവർഷം ആകെ 200 ടോളുകളിൽ കടന്നുപോകാൻ കഴിയുന്ന പാസ്സാണ് കേന്ദ്രം അനുവദിക്കുന്നത്. നേരത്തെ ഇത് 10,000 രൂപയായിരുന്നു. ഓഗസ്റ്റ് 15 മുതൽ പുതിയ പാസ്സ് നിലവിൽ വരും. ഫാസ്റ്റ് ടാഗ് ഒഴിവാക്കി സാറ്റലൈറ്റ് അധിഷ്ഠിതമായ ടോൾ സിസ്റ്റം വരുമെന്ന വാർത്തകളും ഗതാഗത മന്ത്രി നിഷേധിച്ചു.
Nitin Gadkari confirms no toll tax for two-wheelers, dismissing false reports. A new ₹3,000 FASTag-based annual pass for 200 toll plazas launches August 15, saving users up to ₹7,000 yearly.