ആഗോള വ്യോമയാന അറ്റകുറ്റപ്പണികളിലെ പ്രധാന കേന്ദ്രമായി മാറാൻ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം (Thiruvananthapuram International Airport). എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ് (AIESL) വിമാനത്താവളത്തിൽ പുതിയതും വലുതുമായ ഹാംഗർ സൗകര്യം സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. നിലവിലെ മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) യൂണിറ്റിന് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) പാർട്ട്-145 സർട്ടിഫിക്കേഷൻ ലഭിച്ച സാഹചര്യത്തിലാണ് നീക്കം.

ആഗോള വ്യോമയാന സുരക്ഷയിലെ ഏറ്റവും ഉയർന്ന അംഗീകാരങ്ങളിലൊന്നാണ് ഇഎഎസ്എ. സർട്ടിഫിക്കേഷനോടെ ഇഎഎസ്എ അംഗീകാരം ലഭിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തേതും രാജ്യത്തെ രണ്ടാമത്തേതുമായ യൂണിറ്റായി തിരുവനന്തപുരം മാറി. യൂറോപ്യൻ-റജിസ്റ്റർ ചെയ്തതോ പാട്ടത്തിനെടുത്തതോ ആയ വിമാനങ്ങൾക്ക് സേവനം നൽകാനും ഇതോടെ തിരുവനന്തപുരത്തെ എംആർഒ സംവിധാനത്തിന് സാധിക്കും.
Air India Engineering’s Thivandrum airport MRO unit secures EASA certification, enhancing India’s global aircraft servicing capabilities. Plans are underway for a larger dual-hangar facility to meet rising international demand.