ഇന്ത്യയിൽ പുതിയ ബ്രാഞ്ച് ആരംഭിക്കാൻ അമേരിക്കൻ വാൾസ്റ്റ്രീറ്റ് ഭീമൻ ജെപി മോർഗൻ (JPMorgan Chase & Co.). ഏകദേശം പത്ത് വർഷങ്ങൾക്ക് ശേഷമാണ് ജെപി മോർഗന് പുതിയ ബ്രാഞ്ചിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. ലോകത്തിലെ വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായ ഇന്ത്യയിൽ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതുസംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

പൂനെയിൽ നാലാമത്തെ ഇന്ത്യൻ ബ്രാഞ്ച് തുടങ്ങാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ജെപി മോർഗന് നേരത്തേ ഇൻ-പ്രിൻസിപ്പിൾ അനുമതി നൽകിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. പുതിയ ശാഖ കോർപറേറ്റ് ക്ലയന്റുകൾക്കായുള്ള ബാങ്കിംഗ് സേവനങ്ങളിലാണ് പ്രധാനമായി പ്രവർത്തിക്കുകയെന്നും ട്രാൻസാക്ഷൻ ബാങ്കിംഗ് മുതൽ ടേം ലെൻഡിംഗ് വരെ മുഴുവൻ ഉത്പന്നങ്ങളുമായാകും പ്രവർത്തനമെന്നും ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
ആർബിഐയിൽ നിന്ന് ഇൻ-പ്രിൻസിപ്പിൾ അനുമതി ലഭിച്ചതായി ജെപി മോർഗൻ വക്താവ് സ്ഥിരീകരിച്ചു. എന്നാൽ ആർബിഐ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ സാമ്പത്തിക പുരോഗതി, ലോൺ ആവശ്യകതയിലെ വളർച്ച, കോർപറേറ്റ് പ്രവർത്തനങ്ങളുടെ വ്യാപനം എന്നിവ വിദേശ ബാങ്കുകളെ രാജ്യത്ത് പുതിയ നിക്ഷേപങ്ങളിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്. 2016ലാണ് ജെപി മോർഗന് അവസാനമായി ഇന്ത്യയിൽ ബ്രാഞ്ചുകൾ തുറക്കാൻ അനുമതി ലഭിച്ചത്. അന്ന് മൂന്ന് പുതിയ ബ്രാഞ്ചുകൾക്ക് അനുമതി ലഭിച്ചിരുന്നു. തുടർന്ന് കമ്പനി ഇന്ത്യയിൽ കോമേർഷ്യൽ ബാങ്കിംഗ് സേവനങ്ങൾ വിപുലീകരിച്ചും ഡൊമസ്റ്റിക് മിഡ്-ക്യാപ് സ്ഥാപനങ്ങളെ സേവനമൊരുക്കാൻ സാന്നിധ്യം വ്യാപിപ്പിച്ചും പ്രവർത്തിച്ചു.
Wall Street giant JPMorgan Chase & Co. has reportedly received RBI approval to open a new branch in India after nearly a decade, focusing on expanding corporate banking services in the fast-growing economy.
