റഷ്യയിൽനിന്ന് ഇന്ത്യയിലേക്കെത്തുന്ന മദ്യത്തിന്റെ അളവിൽ വൻ വർധന. ഈ വർഷത്തെ ആദ്യ 10 മാസങ്ങളിലെ കണക്കും കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ കണക്കും വെച്ച് നോക്കുമ്പോൾ ഇന്ത്യയിലേക്കുള്ള റഷ്യൻ സ്പിരിറ്റിന്റെ കയറ്റുമതി ഏകദേശം നാലിരട്ടിയായാണ് വർധിച്ചിരിക്കുന്നത്. ഇത് ഇന്ത്യയെ റഷ്യൻ കയറ്റുമതിക്കാർക്ക് ആകർഷകമായ വിപണിയാക്കി മാറ്റുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

റഷ്യൻ അഗ്രോഎക്‌സ്‌പോർട്ട് മന്ത്രാലയത്തിന്റെ കീഴിലുള്ള ഫെഡറൽ സെന്റർ ഫോർ അഗ്രികൾച്ചറൽ എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റിന്റെ ഡാറ്റ പ്രകാരം വോഡ്കയും മറ്റ് വീര്യം കൂടിയ ലഹരിപാനീയങ്ങളും റഷ്യൻ കയറ്റുമതിക്കാർക്ക് ഇന്ത്യയെ ആകർഷകമായ വിപണിയായി മാറ്റിയിരിക്കുന്നു. 2025ലെ ആദ്യ 10 മാസങ്ങളിൽ, റഷ്യൻ സ്പിരിറ്റ് നിർമ്മാതാക്കൾ വോഡ്ക, ജിൻ, വിസ്കി എന്നിവയുൾപ്പെടെ ഏകദേശം 520 ടൺ സ്പിരിറ്റ് ഇന്ത്യയിലേക്ക് കയറ്റി അയച്ചു. ഏകദേശം 900,000 യുഎസ് ഡോളർ വിലമതിക്കുന്ന ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ മൂന്നിരട്ടി ഭാരവും പണത്തിന്റെ കാര്യത്തിൽ നാലിരട്ടി അധികവുമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
വോഡ്കയാണ് കയറ്റുമതിയിൽ മുന്നിലെന്ന് അഗ്രോഎക്‌സ്‌പോർട്ട് വ്യക്തമാക്കുന്നു. പണത്തിന്റെ കാര്യത്തിൽ, 10 മാസത്തിനിടെ വോഡ്ക കയറ്റുമതി ഏകദേശം 760,000 യുഎസ് ഡോളറായിരുന്നു. ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ റഷ്യൻ സ്പിരിറ്റിന്റെ ഏറ്റവും വലിയ ഇറക്കുമതിക്കാരിൽ ഇന്ത്യ 14ആം സ്ഥാനത്താണ്. റകസാക്കിസ്ഥാൻ, ജോർജിയ, ചൈന, അസർബൈജാൻ, അർമേനിയ, ബെലാറസ് തുടങ്ങിയവയാണ് റഷ്യൻ സ്പിരിറ്റിന്റെ മറ്റ് പ്രധാന ഇറക്കുമതിക്കാർ.
Russian spirit exports to India have jumped nearly fourfold in 2025, with vodka leading shipments. India emerges as a key market for Russian exporters.