മോശം റോസ്റ്റർ പ്ലാനിംഗ് കാരണം വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാരെ വലച്ച ആഴ്ചകൾക്ക് ശേഷം, ഇൻഡിഗോ പുതിയ പൈലറ്റ് അലവൻസുകൾ അവതരിപ്പിച്ചിരിക്കുകയാണ്. ക്യാപ്റ്റൻമാർക്ക് ലേഓവർ അലവൻസുകൾ 2,000 രൂപയിൽ നിന്ന് 3,000 രൂപയായും ഫസ്റ്റ് ഓഫീസർമാർക്ക് 1,000 രൂപയിൽ നിന്ന് 1,500 രൂപയായും എയർലൈൻ വർദ്ധിപ്പിച്ചതായി ഫ്ലൈറ്റ് ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് ആഷിം മിത്ര പൈലറ്റുമാർക്ക് അയച്ച ഇമെയിലിൽ പറയുന്നു. ഭാവിയിലെ ജോലികൾക്കായി വിമാന ജീവനക്കാർ യാത്രക്കാരായി യാത്ര ചെയ്യുന്ന രീതിയായ “ഡെഡ്ഹെഡിംഗിനുള്ള” അലവൻസുകൾ – ക്യാപ്റ്റൻമാർക്ക് 3,000 രൂപയിൽ നിന്ന് 4,000 രൂപയായും ഫസ്റ്റ് ഓഫീസർമാർക്ക് 500 രൂപ മുതൽ 2,000 രൂപയായും വർദ്ധിപ്പിച്ചിട്ടുമുണ്ട്.

സർക്കാർ കണക്കുകൾ പ്രകാരം ഏകദേശം 5,000 പൈലറ്റുമാരാണ് ഇൻഡിഗോയിൽ ജോലിചെയ്യുന്നത്. ആഭ്യന്തര വിപണിയുടെ 65% വിഹിതമുള്ള എയർലൈൻ, ഈ മാസം ആദ്യം ഏകദേശം 4,500 വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് യാത്രക്കാർ ദുരിതത്തിലായിരുന്നു. അതേസമയം, വിമാന സർവീസുകൾ റദ്ദാക്കുന്നതിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിക്കാൻ ഇന്ത്യയുടെ വ്യോമയാന റെഗുലേറ്റർ നിയോഗിച്ച കമ്മിറ്റി കഴിഞ്ഞ ആഴ്ച റിപ്പോർട്ട് സമർപ്പിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.
IndiGo increases layover and deadheading allowances for pilots starting January 1, 2026. The move aims to boost morale after the airline cancelled over 4,500 flights due to poor roster planning.