ഔദ്യോഗിക ആശയവിനിമയത്തിനായി മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കാറില്ലെന്നു വ്യക്തമാക്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഔദ്യോഗിക ആവശ്യങ്ങൾക്കായി സാധാരണക്കാർക്ക് അറിയാത്ത മറ്റ് രഹസ്യ ആശയവിനിമയ മാർഗങ്ങളുണ്ടെന്നും വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. മൊബൈൽ ഫോണുകളും ഇന്റർനെറ്റും ആധിപത്യം പുലർത്തുന്ന കാലഘട്ടത്തിൽ എങ്ങനെ ആശയവിനിമയം നടത്തുന്നു എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഞാൻ ഫോണുകൾ ഉപയോഗിക്കുന്നില്ലെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞുവെന്ന് എനിക്കറിയില്ല. വ്യക്തിപരമായ ഉപയോഗത്തിനല്ലാതെ ഞാൻ ഇന്റർനെറ്റോ ഫോണുകളോ ഉപയോഗിക്കുന്നില്ല എന്നത് ശരിയാണ്. ചിലപ്പോൾ, വിദേശത്തുള്ള ആളുകളുമായി ബന്ധപ്പെടേണ്ടിവരുമ്പോൾ, ഞാൻ ഫോൺ ഉപയോഗിക്കാറുണ്ട്. സാധാരണക്കാർക്ക് അറിയാത്ത മറ്റ് ആശയവിനിമയ മാർഗങ്ങളുണ്ടെന്നും രഹസ്യസ്വഭാവമുള്ള ജോലിക്കായി അവയെ ക്രമീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ അഞ്ചാമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ, കേരള കേഡറിൽ നിന്നുള്ള വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണ്. 1968ൽ സർവീസിൽ പ്രവേശിച്ച ഡോവൽ ധീരതയ്ക്കുള്ള കീർത്തിചക്ര പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്‍ പൊലീസ് ഉദ്യോഗസ്ഥനാണ്.
National Security Advisor Ajit Doval reveals why he avoids mobile phones and the internet for official work. Discover the secret, secure communication methods used by India’s ‘James Bond’ to protect national interests in a digital age.