ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ തന്റെ ഐഡന്റിറ്റി ദുരുപയോഗം തടയാൻ കോടതിയെ സമീപിച്ച് നടനും സംരംഭകനുമായ വിവേക് ഒബ്റോയി. പേഴ്സണാലിറ്റി റൈറ്റ്സ് സംരക്ഷിക്കാനായാണ് അദ്ദേഹം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സനാ റയീസ് ഖാൻ, പ്രണയ് ചിതാലെ എന്നീ അഭിഭാഷകർ മുഖേന ഫയൽ ചെയ്ത കേസ് ഒബ്റോയിയുമായി ബന്ധപ്പെട്ട എല്ലാ വ്യക്തിഗത ഘടകങ്ങളും അനധികൃതമായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്നു. പേര്, ശബ്ദം, ചിത്രങ്ങൾ എന്നിവയടക്കമുള്ളവ ഉപയോഗിക്കുന്നതിന് എതിരെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റേതായി അനധികൃതമായി ക്രിയേറ്റ് ചെയ്യപ്പെട്ട ഫേക്ക് പ്രൊഫൈലുകൾ, ലൈസൻസ് ഇല്ലാത്ത വസ്തുക്കളുടെ വിൽപന, എഐ ഉപയോഗിച്ച രൂപാന്തരം, ഡീപ്ഫേക്ക് വീഡിയോ/ഇമേജുകൾ എന്നിവയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒബ്റോയിയുടെ വ്യക്തിപരമായ വസ്തുതകളെ അനധികൃതമായി ഉപയോഗിക്കാനോ, പണമോ ഫലത്തിനോ ആയി ഉപയോഗിക്കാനോ പാടില്ല എന്ന് ഹർജിയിൽ മുന്നറിയിപ്പ് നൽകുന്നു. മുൻപ് അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, കുമാർ സാനു, ആർ. മാധവൻ, കരൺ ജോഹർ, ജൂനിയർ എൻടിആർ, നാഗർജുന തുടങ്ങിയ നിരവധി സെലിബ്രിറ്റികൾ പേഴ്സണാലിറ്റി റൈറ്റ്സ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഡിജിറ്റൽ മാധ്യമങ്ങളിലെയും എഐ സാങ്കേതികവിദ്യയിലെയും ദുരുപയോഗം ഏറിവരുന്ന കാലത്ത്, ഐഡന്റിറ്റി ദുരുപയോഗം തടയുന്നതിനുള്ള നടപടികൾ അത്യാവശ്യമാണെന്ന് അഭിഷേക് ബച്ചൻ അടുത്തിടെ ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു.
Actor Vivek Oberoi approaches the Delhi High Court to protect his personality rights, seeking to ban unauthorized use of his name, voice, and images in deepfakes and fake profiles.
