കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിന് കേന്ദ്ര ഫിഷറീസ് മന്ത്രാലയം 1,418.51 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം നൽകിയതായി മന്ത്രി രാജീവ് രഞ്ജൻ സിംഗ് ലോക്‌സഭയിൽ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയ പ്രധാൻ മന്ത്രി മത്സ്യ സമ്പത്ത് യോജന പ്രകാരമാണ് ഈ പദ്ധതികൾ.

കടൽത്തീരത്ത് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും സമുദ്ര ആവാസവ്യവസ്ഥയിൽ പ്രതികൂലമായ പ്രത്യാഘാതങ്ങൾ തടയുന്നതിനുമുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അംഗീകൃത പ്രവർത്തനങ്ങളിൽ 20 ആഴക്കടൽ മത്സ്യബന്ധന കപ്പലുകൾക്കുള്ള പിന്തുണ, ജീവിവർഗങ്ങളുടെ പുനരുജ്ജീവനത്തിനായി തീരത്ത് 42 കൃത്രിമ പാറക്കെട്ടുകൾ സ്ഥാപിക്കൽ എന്നിവ ഉൾപ്പെടുന്നു. ഇതിനുപുറമേ ബിവാൾവ് കൃഷി പോലുള്ള 1,140 ഇതര ഉപജീവന പ്രവർത്തനങ്ങൾ, 740 ബയോഫ്ലോക്ക് യൂണിറ്റുകൾ എന്നിവയുമുണ്ട്.

മേഖലയിലെ തീരദേശ മത്സ്യബന്ധനവും അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തുന്നതിനായി സംയോജിത ആധുനിക തീരദേശ മത്സ്യബന്ധന ഗ്രാമങ്ങൾ, കാലാവസ്ഥയെ പ്രതിരോധിക്കുന്ന തീരദേശ ഗ്രാമങ്ങൾ തുടങ്ങിയവയുടെ സ്ഥാപനവും ഉൾപ്പെടെയായിരുന്നു ഈ പദ്ധതികൾ-മന്ത്രി പറഞ്ഞു

Union Minister Rajiv Ranjan Singh reveals that ₹1,418.51 crore has been approved for Kerala’s fisheries under PMMSY. The funds support deep-sea vessels, artificial reefs, and climate-resilient coastal villages.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version