2026 ഏപ്രിൽ 1 മുതൽ രാജ്യത്തെ എല്ലാ നാഷണൽ ഹൈവേ ടോൾ പ്ലാസകളിലും പണമിടപാടുകൾ നിർത്തലാക്കാൻ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ആലോചിക്കുന്നതായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പൂർണമായും ഡിജിറ്റൽ ടേൾ പിരിവ് സംവിധാനത്തിലേക്ക് മാറാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. പദ്ധതി നടപ്പിലാക്കിയാൽ, എല്ലാ ദേശീയപാതാ ടോൾ പേയ്മെന്റുകളും ഫാസ്റ്റ് ടാഗ്, യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (UPI) എന്നിവയുൾപ്പെടെ ഡിജിറ്റൽ മോഡുകളിലൂടെ മാത്രമേ പ്രോസസ്സ് ചെയ്യൂ.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, 98 ശതമാനത്തിലധികം ഫാസ്റ്റ് ടാഗുകൾ രാജ്യത്തെ ടോൾ പിരിവ് രീതികളിൽ വലിയ മാറ്റങ്ങൾ വരുത്തിയതായി എൻഎച്ച്എഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നിലവിൽ, ടോൾ ഇടപാടുകളുടെ വലിയൊരു ഭാഗം വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ഫാസ്റ്റ് ടാഗ് വഴി ഇലക്ട്രോണിക് രീതിയിലാണ് പ്രോസസ്സ് ചെയ്യുന്നത്. ഇത് ടോൾ പ്ലാസകളിലുടനീളം തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പുവരുത്തുന്നു. ഇതോടൊപ്പം ടോൾ പ്ലാസകളിൽ യുപിഐ പേയ്മെന്റ് സൗകര്യങ്ങളും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഇത് യാത്രക്കാർക്ക് വേഗത്തിൽ ആക്സസ് ചെയ്യാവുന്ന ഡിജിറ്റൽ പേയ്മെന്റ് ലഭ്യത ഉറപ്പാക്കുന്നു.
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ, ഇലക്ട്രോണിക് ടോൾ പിരിവ് (ETC) പ്രകാരം നേടിയ നേട്ടങ്ങൾ ഏകീകരിക്കാനും ടോൾ പ്ലാസകളിലെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും പുതിയ നീക്കത്തിലൂടെ സാധിക്കും. ടോൾ ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു.
NHAI prepares to transition to 100% digital toll collection starting April 1, 2026. All national highway toll payments will be processed exclusively via FASTag and UPI to ensure seamless travel.
