പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിനിടെ ലോക വ്യാപാരത്തിന് അത്യന്താപേക്ഷിതമായ ഹോർമുസ് കടലിടുക്കിനെക്കുറിച്ച് ഇറാൻ പുതിയ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
വൈരികളില്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാം എന്നതാണ് യുണൈറ്റഡ് നേഷൻസ് സംവിധാനങ്ങളോടും അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനോടും ഇറാൻ അറിയിച്ചിരിക്കുന്നത്. എന്നാൽ, അമേരിക്ക, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് ഈ അനുമതി ബാധകമല്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

ഹോർമുസ് കടലിടുക്ക് എന്തുകൊണ്ട് പ്രധാനമാണ്?
ഹോർമുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കടൽ ഗതാഗത മാർഗങ്ങളിൽ ഒന്നാണ്. ലോകത്തെ എണ്ണയും ഗ്യാസ് വിതരണത്തിന്റെ ഏകദേശം 20% വരെ ഈ വഴിയിലൂടെ കടന്നുപോകുന്നു. ഇത് തടസ്സപ്പെടുമ്പോൾ, ഇന്ധനവില ഉയരും, ആഗോള വ്യാപാരത്തെ ബാധിക്കും
സാമ്പത്തിക അനിശ്ചിതത്വം വർധിക്കുകയും ചെയ്യും.
ഇറാൻ-അമേരിക്ക-ഇസ്രായേൽ സംഘർഷം ശക്തമായതോടെ നിരവധി കപ്പലുകൾ ആക്രമിക്കപ്പെട്ടതോടെ കടലിടുക്ക് വഴി ഗതാഗതം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് കപ്പലുകൾ ഹോർമുസിൽ കുടുങ്ങിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇറാൻ “സേഫ് പാസേജ്” നയം അവതരിപ്പിച്ചത്.
പുതിയ നയം പ്രകാരം ഇറാൻ വ്യക്തമാക്കുന്നത് ഇതാണ്- വൈരികളല്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രക്ക് അനുമതി നൽകും.ശത്രു രാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് തടസം നേരിടുമെന്നും , ഇറാനുമായി മുൻകൂട്ടി സഹകരണമുള്ള രാജ്യങ്ങൾക്ക് മാത്രമാണ് ഇത് ബാധകമാകുമെന്നും അറിയിച്ചിട്ടുണ്ട്
ജിയോ-പൊളിറ്റിക്കൽ ശക്തി കാണിക്കാനും സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കാനുമാണ് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം വഴി ഇറാൻ ലക്ഷ്യമിടുന്നത്.
Amid rising tensions, Iran clarifies its stance on the Strait of Hormuz, allowing safe passage for non-hostile nations while maintaining restrictions on US and Israel-linked vessels. Learn how this impacts 20% of the world’s oil supply
