ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ ചരിത്രപരമായ നേട്ടം. റഷ്യയുടെ വിഖ്യാതമായ S-400 മിസൈൽ പ്രതിരോധ സംവിധാനത്തിന് ബദലായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ‘പ്രൊജക്ട് കുശ’ (Project Kusha) ആദ്യഘട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി. പ്രതിരോധ ഗവേഷണ വികസന സംഘടനയും (DRDO), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (BEL) ചേർന്നാണ് ഗ്രൗണ്ട് വാലിഡേഷൻ ഉൾപ്പെടെയുള്ള നിർണ്ണായക പരീക്ഷണങ്ങൾ പൂർത്തിയാക്കിയത്. ശത്രുക്കളുടെ സ്റ്റെൽത്ത് വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവയെ തകർക്കാൻ ശേഷിയുള്ള ഈ സംവിധാനം ഈ വർഷം തന്നെ സംയോജിത ഫ്ലൈറ്റ് ടെസ്റ്റുകൾക്ക് വിധേയമാകും.

മൂന്ന് വ്യത്യസ്ത ലെയറുകളിലായി ശത്രുക്കളെ തുരത്താൻ ശേഷിയുള്ളതാണ് ഈ പ്രതിരോധ കവചം. 150 കിലോമീറ്റർ ദൂരപരിധിയുള്ള M1 മിസൈലുകൾ, 250 കിലോമീറ്റർ ദൂരപരിധിയുള്ള M2 മിസൈലുകൾ, 350 മുതൽ 400 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള M3 മിസൈലുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. 21,700 കോടി രൂപയുടെ പദ്ധതി 2030ഓടെ പൂർണ്ണ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2035ഓടെ ഇന്ത്യയെ സമഗ്ര മിസൈൽ പ്രതിരോധ വലയത്തിനുള്ളിലാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മിഷൻ സുദർശൻ ചക്രയുടെ പ്രധാന തൂണാണ് പ്രൊജക്ട് കുശ
DRDO successfully completes ground validation trials for Project Kusha. India’s indigenous long-range air defense system can neutralize threats up to 400km away.
