ഇറാൻ-ഇസ്രായേൽ യുദ്ധത്തെ തുടർന്നുണ്ടായ ഇന്ധനക്ഷാമം ഇന്ത്യയിലെ മദ്യവ്യവസായത്തെയും പ്രതിസന്ധിയിലാക്കുന്നു. കുപ്പി നിർമ്മാണത്തിനാവശ്യമായ പ്രകൃതിവാതകത്തിന്റെ ലഭ്യത കുറഞ്ഞതോടെ ഗ്ലാസ് കുപ്പികൾക്ക് 20 ശതമാനത്തോളം വില വർധിച്ചു. ഇതോടൊപ്പം അലുമിനിയം ക്യാനുകളുടെയും പാക്കേജിംഗ് സാമഗ്രികളുടെയും വിലയും കുതിച്ചുയരുകയാണ്. വേനൽക്കാലം ആരംഭിക്കുന്നതോടെ ബിയർ വിൽപ്പനയിൽ വലിയ വർധന പ്രതീക്ഷിച്ചിരിക്കെ, ഉൽപ്പാദനച്ചെലവ് കൂടിയത് വൻകിട കമ്പനികളായ ഹൈനകൻ, കാൾസ്ബർഗ് എന്നിവയുൾപ്പെടെയുള്ളവയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ ബിയർ വിലയിൽ 12 മുതൽ 15 ശതമാനം വരെ വർധന വരുത്താൻ അനുവദിക്കണമെന്ന് ബ്രൂവേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രകൃതിവാതകത്തിനായി ഖത്തറിനെ അമിതമായി ആശ്രയിക്കുന്നതാണ് ഇന്ത്യയിലെ നിർമ്മാണശാലകളെ വലയ്ക്കുന്നത്. ഉത്തർപ്രദേശിലെ ഫിറോസാബാദ് ഉൾപ്പെടെയുള്ള ഗ്ലാസ് നിർമ്മാണ ഹബ്ബുകളിൽ ഉൽപ്പാദനം 40 ശതമാനത്തോളം കുറച്ചതായാണ് റിപ്പോർട്ടുകൾ. വില വർധിപ്പിക്കാൻ അനുമതി ലഭിക്കാത്ത പക്ഷം പല സംസ്ഥാനങ്ങളിലും വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും കമ്പനികൾ മുന്നറിയിപ്പ് നൽകുന്നു
India faces a beer supply crisis as the Iran-Israel war triggers a natural gas shortage. Glass bottle production costs rise, forcing Heineken and Carlsberg to seek price hikes.
