ഭാരതത്തിന്റെ കപ്പൽ നിർമ്മാണ മേഖല ആഗോളതലത്തിൽ വലിയൊരു കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയാണ്. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി 70,000 കോടി രൂപയുടെ നിക്ഷേപമാണ് ഈ രംഗത്ത് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ വിദേശ കപ്പലുകളെ ആശ്രയിക്കുന്നത് കുറച്ച് തദ്ദേശീയമായി കപ്പലുകൾ നിർമ്മിക്കാനുള്ള ഈ നീക്കത്തിൽ നിന്ന് വമ്പൻ നേട്ടം കൊയ്യാൻ സാധ്യതയുള്ള മൂന്ന് പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളെ പരിചയപ്പെടാം.

94,000 കോടി ലക്ഷ്യമിട്ട് CSL
കപ്പൽ നിർമ്മാണത്തിലും അറ്റകുറ്റപ്പണികളിലും മുൻനിരയിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡിന് (CSL) നിലവിൽ 23,000 കോടി രൂപയുടെ ഓർഡറുകളുണ്ട്. ദക്ഷിണ കൊറിയൻ കമ്പനിയായ ഹ്യുണ്ടായിയുമായി ചേർന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഭീമൻ എൽഎൻജി കപ്പലുകൾ നിർമ്മിക്കാനുള്ള പദ്ധതിയുൾപ്പെടെ ഏകദേശം 94,000 കോടി രൂപയുടെ പുതിയ കരാറുകളാണ് കമ്പനി വരും വർഷങ്ങളിൽ പ്രതീക്ഷിക്കുന്നത്.
യുദ്ധക്കപ്പലുകളുമായി MDL
ഇന്ത്യയിലെ യുദ്ധക്കപ്പൽ-അന്തർവാഹിനി നിർമ്മാണ മേഖലയിലെ കരുത്തരാണ് മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് (MDL). നിലവിൽ 23,758 കോടി രൂപയുടെ ഓർഡർ കൈവശമുള്ള കമ്പനി, വരും വർഷങ്ങളിൽ ഏകദേശം 1.55 ലക്ഷം കോടി രൂപയുടെ പുതിയ പ്രതിരോധ കരാറുകൾ കൂടി സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്.
35 കപ്പൽ ശേഷിക്ക് GRSE
അത്യാധുനിക യുദ്ധക്കപ്പലുകൾ നിർമ്മിക്കുന്ന ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് (GRSE) നിലവിൽ 18,482 കോടി രൂപയുടെ പ്രോജക്റ്റുകളാണ് ചെയ്യുന്നത്. 2026 അവസാനത്തോടെ ഒരേസമയം 35 കപ്പലുകൾ നിർമ്മിക്കാനുള്ള ശേഷി കൈവരിക്കാനും ഓർഡർ ബുക്ക് 50,000 കോടി രൂപയിലേക്ക് ഉയർത്താനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
India targets a ₹70,000 crore revolution in domestic shipbuilding. Discover how Cochin Shipyard, Mazagon Dock, and GRSE are anchoring the ‘Make in India’ mission with massive order books and global partnerships