ഇന്ത്യയിലെ ബാങ്കിങ് ശാഖകൾ പൂട്ടാൻ ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദോഹ ബാങ്ക് തീരുമാനിച്ചു. പത്ത് വർഷത്തെ പ്രവർത്തനത്തിന് ശേഷമാണ് ബാങ്ക് തങ്ങളുടെ ബിസിനസ് തന്ത്രങ്ങളിൽ മാറ്റം വരുത്തുന്നത്. ഇനി മുതൽ ഇന്ത്യയിൽ റെപ്രസന്റീറ്റീവ് ഓഫീസ് മാത്രമായിരിക്കും ബാങ്കിനുണ്ടാവുകയെന്ന് ദോഹ ആസ്ഥാനത്ത് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷം ബാങ്ക് അറിയിച്ചു. ബന്ധപ്പെട്ട നിയന്ത്രണ ഏജൻസികളിൽ നിന്ന് ആവശ്യമായ അനുമതികൾ ലഭിച്ചാലുടൻ ശാഖകൾ ഘട്ടംഘട്ടമായി പിൻവലിക്കുന്ന നടപടികൾ ആരംഭിക്കും.

2014 ജൂണിലാണ് ദോഹ ബാങ്ക് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. മുംബൈയിലായിരുന്നു ആദ്യ ശാഖ. തുടർന്ന് പ്രവാസികളുടെയും മറ്റും സൗകര്യാർത്ഥം കൊച്ചിയിലും ശാഖ ആരംഭിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള പണമിടപാടുകൾ ലക്ഷ്യം വെച്ച് വൻ വിപുലീകരണ പദ്ധതികൾ ബാങ്ക് നേരത്തെ ആസൂത്രണം ചെയ്തിരുന്നെങ്കിലും, നിലവിലെ സാഹചര്യത്തിൽ ശാഖകൾക്ക് പകരം റെപ്രസന്റീറ്റീവ് ഓഫീസിലൂടെ പ്രവർത്തനം തുടരാനാണ് ബാങ്കിന്റെ പുതിയ തീരുമാനം.
After a decade of operations, Qatar’s Doha Bank has decided to shut its physical branches in India, including Kochi and Mumbai, shifting to a representative office model