കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് കമ്പോണന്റ് മാനുഫാക്ചറിംഗ് സ്കീമിന്റെ (ECMS) വൻ വിജയത്തിന്റെ ഫലമായി ഇന്ത്യയിൽ നിന്നുള്ള ആപ്പിൾ ഘടകഭാഗങ്ങളുടെ ചൈനയിലേക്കുള്ള കയറ്റുമതിയിൽ റെക്കോർഡ് വർധന. 2026 സാമ്പത്തിക വർഷത്തിൽ മാത്രം ഇതിനകം 2.5 ബില്യൺ ഡോളറിന്റെ ഘടകഭാഗങ്ങളാണ് ആപ്പിളിന്റെ ഇന്ത്യയിലെ വെൻഡർമാർ ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഭാഗങ്ങൾ എത്തിക്കുന്ന പതിവ് രീതിയിൽനിന്ന് വ്യത്യസ്തമായി, ഇന്ത്യയിൽ നിർമ്മിച്ച പിസിബിഎ, മെക്കാനിക്സ് തുടങ്ങിയ ഭാഗങ്ങൾ ചൈനയിലേക്ക് തിരിച്ചയക്കുന്ന പുതിയ രീതിക്കാണ് ഇത് തുടക്കമിട്ടിരിക്കുന്നത്.

സ്മാർട്ട്ഫോൺ പിഎൽഐ പദ്ധതിയുടെയും ഇസിഎംഎസിന്റെയും ചുവടുപിടിച്ച് ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉൽപ്പാദന മേഖല വലിയ വളർച്ചയാണ് കൈവരിക്കുന്നത്. ഫോക്സ്കോൺ, ടാറ്റ ഇലക്ട്രോണിക്സ് തുടങ്ങിയ കമ്പനികളാണ് ഈ കയറ്റുമതിക്ക് നേതൃത്വം നൽകുന്നത്. 2026 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ചൈനയിലേക്കുള്ള ഇന്ത്യയുടെ ആകെ ഇലക്ട്രോണിക്സ് കയറ്റുമതി 3.5 ബില്യൺ ഡോളറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള ഇലക്ട്രോണിക്സ് വിതരണ ശൃംഖലയിൽ ഇന്ത്യ ഒരു പ്രധാന ശക്തിയായി മാറുന്നതിന്റെ സൂചനയാണിതെന്ന് വ്യവസായ വിദഗ്ധർ വിലയിരുത്തുന്നു
India achieves a historic trade reversal, exporting $2.5 billion worth of Apple components to China in FY26. Powered by the ECMS scheme, Indian vendors like Tata and Foxconn are now supplying high-value parts to global assembly lines.
