തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അപ്രതീക്ഷിത പരാജയം. ഡിഎംകെയുടെ ഉരുക്കുകോട്ടയായ കൊളത്തൂരിൽ തമിഴക വെട്രി കഴകം സ്ഥാനാർത്ഥി വി.എസ്. ബാബുവിനോടാണ് സ്റ്റാലിൻ പരാജയപ്പെട്ടത്. 2021ൽ 70,000ത്തിന് മുകളിൽ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തിൽ ഇത്തവണ ഒമ്പതിനായിരത്തോളം വോട്ടുകൾക്കാണ് സ്റ്റാലിൻ അടിയറവ് പറഞ്ഞത്. ഭരണവിരുദ്ധ വികാരവും യുവാക്കളുടെ പിന്തുണയും ടിവികെയ്ക്ക് അനുകൂലമായി. ചെന്നൈ മേഖലയിലെ 37 സീറ്റുകളിൽ 31ലും വിജയിയുടെ പാർട്ടി മുന്നേറിയത് രാഷ്ട്രീയ നിരീക്ഷകരെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശനം തമിഴ് രാഷ്ട്രീയത്തിലെ 49 വർഷത്തെ കീഴ്വഴക്കങ്ങളെ തകിടം മറിക്കുന്ന കാഴ്ചയാണ് കാണുന്നത്. 105ലേറെ സീറ്റുകളിൽ ലീഡ് ചെയ്യുന്ന ടിവികെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. ഭരിക്കാനാവശ്യമായ 118 എന്ന മാന്ത്രികസംഖ്യയിലേക്ക് ഒറ്റയ്ക്ക് എത്താൻ സാധിക്കാത്ത സാഹചര്യത്തിൽ, സഖ്യസാധ്യതകൾ തേടി വിജയിയുടെ പാർട്ടി നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഡിഎംകെ സഖ്യകക്ഷിയായ കോൺഗ്രസിനെ ടിവികെ തങ്ങളുടെ പാളയത്തിലേക്ക് ക്ഷണിച്ചത് വരും ദിവസങ്ങളിൽ തമിഴ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും വഴിത്തിരിവുകൾക്കും കാരണമായേക്കും.
In a massive political upset, Tamil Nadu CM MK Stalin loses his Kolathur stronghold to TVK’s VS Babu. Discover how Thalapathy Vijay’s party swept Chennai and disrupted decades of DMK-AIADMK dominance
