പശ്ചിമേഷ്യയിലെ സംഘർഷവും നിലവിലെ ഇന്ധന വർധനവും കാരണം കേരളത്തിലെ ടൂറിസം മേഖല തളരുകയാണ്. യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്ന് ആയിരക്കണക്കിനു പേരാണ് നേരത്തേ നിശ്ചയിച്ചിരുന്ന വിദേശ യാത്രകൾ റദ്ദാക്കിയത്. കേരളത്തിലേക്ക് വരുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായതോടെ ഹോട്ടലുകൾ, ടൂർ ഓപ്പറേറ്റർമാർ, ട്രാവല്‍ ഏജന്‍സികള്‍ അടക്കം വിവിധ ടൂറിസം വിഭാഗങ്ങൾ അടച്ചു പൂട്ടൽ ഭീഷണിയിലാണ്. സാധാരണനിലയിലാകാത്ത അന്താരാഷ്ട്ര വിമാനസർവീസുകൾ, യാത്രാതടസങ്ങൾ എന്നിവയും ടൂറിസ്റ്റുകളുടെ വരവിനെ തടയിടുന്നു.

യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്ന് ആയിരക്കണക്കിനു പേരാണ് നേരത്തേ നിശ്ചയിച്ചിരുന്ന വിദേശ യാത്രകൾ റദ്ദാക്കിയത്. കേരളത്തിലേക്കുള്ള യാത്രികരുടെ വരവിലും ഗണ്യമായ കുറവുണ്ടായി.
ജനുവരി- മേയ് മാസങ്ങൾ കേരളത്തിൽ സാധാരണ ക്രൂയിസ് ടൂറിസത്തിന് ഉണർവുണ്ടാകാറുള്ള സമയമാണ്. എന്നാൽ വിനോദസഞ്ചാരികളുമായി കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടു കപ്പലുകളാണ് കൊച്ചിയിലെത്തിയത്. വിദേശ വിനോദ സഞ്ചാര മേഖലയിൽ കോവിഡിനുശേഷമുള്ള വലിയ മാന്ദ്യമാണു ഇപ്പോൾ നിലനിൽക്കുന്നത് എന്നാണ് വിലയിരുത്തൽ.
വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുത്തനേ ഉയർന്നത് ടൂറിസം സ്ഥാപനങ്ങളുടെയും പ്രവർത്തനച്ചെലവ് താളം തെറ്റിച്ചിരിക്കുന്നു . വിദേശ ടൂറിസ്റ്റുകളുടെ ഓഫ് സീസൺ ആയതിനാൽ വരുമാനം കുറഞ്ഞ സാഹചര്യത്തിലാണ് അധികച്ചെലവും ഭാരമാകുന്നത്. വായ്പകളുടെ തിരിച്ചടവ് ഉൾപ്പെടെയുള്ള ബാധ്യതകളുടെയും ഭാരം ടൂറിസം മേഖലയെ ബുദ്ധിമുട്ടിക്കുകയാണ്.
ഇന്ധന വില വർധിച്ചതോടെ എയർ ഇന്ത്യ അന്താരാഷ്ട്ര നിരക്കുകൾ വർധിപ്പിച്ചതും തിരിച്ചടിയായിട്ടുണ്ട്. മൂന്ന് മാസത്തേക്ക് സർവീസുകൾ കുറയ്ക്കാനുള്ള തീരുമാനത്തിന് പിന്നാലെ എയർ ഇന്ത്യ പ്രതിദിനം 100 വിമാന സർവീസുകളാണ് കുറച്ചത്. ദില്ലിയിൽ നിന്ന് ചിക്കാഗോ, സിംഗപ്പൂർ, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പൂർണമായും നിർത്തി. സാൻ ഫ്രാൻസിസ്കോ, പാരീസ്, ടൊറന്‍റോ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ കുറക്കുകയും ചെയ്തു.
Kerala’s tourism and travel agencies face a severe downturn as Middle East conflicts and rising fuel prices slash foreign tourist arrivals and cruise shipping.
