പശ്ചിമേഷ്യയിലെ ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കിലെ ഉപരോധവും കാരണം ഉണ്ടായേക്കാവുന്ന ഊർജ്ജ പ്രതിസന്ധി നേരിടാൻ അടിയന്തരമായി ബദൽ ഊർജ്ജ സ്രോതസ്സുകൾ കണ്ടെത്തണമെന്ന് കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. വിദേശ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഈ വർഷത്തെ ആദ്യ പൂർണ്ണ മന്ത്രിസഭാ കൗൺസിൽ യോഗത്തിലാണ് ഈ നിർണ്ണായക നിർദ്ദേശം.
അസംസ്കൃത എണ്ണയുടെയും എൽപിജി പാചകവാതകത്തിന്റെയും ഇറക്കുമതി തടസ്സപ്പെടാനുള്ള സാധ്യത മുൻനിർത്തി, എൽപിജിക്ക് പകരമായി ബയോഗ്യാസ് ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ്ജ മാർഗ്ഗങ്ങളിലേക്ക് രാജ്യം മാറേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യം കേവലം മുദ്രാവാക്യമല്ല, മറിച്ച് പ്രതിജ്ഞബദ്ധതയായി കണ്ട് പ്രവർത്തിക്കണമെന്ന് അദ്ദേഹം മന്ത്രിമാരെ ഓർമ്മിപ്പിച്ചു. ഇതിനായി ജനങ്ങളുടെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന ‘അടുത്ത തലമുറ പരിഷ്കരണങ്ങൾക്ക്’ പരമാവധി മുൻഗണന നൽകണമെന്നും പ്രധാനമന്ത്രി കർശന നിർദ്ദേശം നൽകി.
Amid the Iran war and West Asian crisis, PM Narendra Modi directs union ministers to push for alternative energy sources like biogas and next-gen reforms.
