ചൈനയിൽ നിന്നുള്ള അപൂർവ ധാതുക്കളുടെ (Rare Earth Minerals) ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കരുത്തുപകർന്ന് പ്രമുഖ വ്യവസായ ഗ്രൂപ്പുകളായ റിലയൻസ്, വേദാന്ത, അദാനി എന്നിവർ രംഗത്ത്. ആന്ധ്രാപ്രദേശിലെ വൻതോതിലുള്ള അപൂർവ ധാതു നിക്ഷേപം സംസ്കരിക്കുന്നതിനുള്ള പ്ലാന്റുകൾ സ്ഥാപിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച പത്തോളം കമ്പനികളിൽ ഈ പ്രമുഖ ഗ്രൂപ്പുകളും ഉൾപ്പെടുന്നു.

അടുത്ത പത്ത് വർഷത്തിനുള്ളിൽ അപൂർവ ധാതു, ടൈറ്റാനിയം മേഖലകളിൽ 50,000 കോടി രൂപയുടെ (500 ബില്യൺ രൂപ) നിക്ഷേപം ആകർഷിക്കാനാണ് ആന്ധ്രാപ്രദേശ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി വൻകിട പദ്ധതികൾക്ക് പ്രത്യേക മൂലധന ആനുകൂല്യങ്ങൾ നൽകാനും അപൂർവ ധാതു കോറിഡോർ നയത്തിന് അടുത്ത ഒരു മാസത്തിനുള്ളിൽ മന്ത്രിസഭയുടെ അംഗീകാരം വാങ്ങാനും സംസ്ഥാന സർക്കാർ ഒരുങ്ങുകയാണ്.
Reliance, Adani, and Vedanta are planning to set up rare earth processing plants in Andhra Pradesh as part of India’s mega drive to reduce import dependence on China.
