“നമ്മൾ ലോകത്തിലേക്ക് എത്തണം. ഇന്ത്യ ഉത്പാദിപ്പിക്കുന്നതെല്ലാം ലോക വിപണിയിലേക്ക് എത്തണം,” എന്ന് എംഎസ്എംഇകളോട് ആവശ്യപ്പെട്ടു പ്രധാനമന്ത്രി .

ഇന്ത്യൻ ഉൽപ്പന്നങ്ങൾ ആഗോള വിപണിയിലേക്ക് എത്തിക്കുന്നതിന് സ്വതന്ത്ര വ്യാപാര കരാറുകൾ സൃഷ്ടിക്കുന്ന അവസരങ്ങൾ ഉപയോഗിക്കാൻ എംഎസ്എംഇകളെ ആഹ്വനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിൻറെ 79 ആം സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ ചെങ്കോട്ടയിൽ സംസാരിക്കവെ സ്വതന്ത്ര വ്യാപാര കരാറുകൾ സൃഷ്ടിച്ച അവസരങ്ങൾ ഉപയോഗിക്കാനും ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ആഗോള വ്യാപ്തി വർദ്ധിപ്പിക്കാനും ഇന്ത്യയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
2014 മുതൽ ഇന്ത്യ ഏകദേശം 40 രാജ്യങ്ങളുമായി എഫ്ടിഎകളിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും ഈ കരാറുകൾ ആഭ്യന്തര ബിസിനസുകൾക്ക്, പ്രത്യേകിച്ച് എംഎസ്എംഇകൾക്ക് പുതിയ അവസരങ്ങൾ തുറന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
തുണിത്തരങ്ങൾ, യന്ത്രങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകൾക്ക് ആഗോള കാൽപ്പാടുകൾ വികസിപ്പിക്കുന്നതിന്എം എസ് എം ഇ കൾക്ക് ഗണ്യമായ കഴിവുണ്ട് . ആഗോള വിപണികളിൽ സാന്നിധ്യം വർദ്ധിപ്പിക്കാൻ കഴിയുന്ന മേഖലകളായി തുണിത്തരങ്ങൾ, യന്ത്രങ്ങൾ, മരുന്നുകൾ, മത്സ്യബന്ധനം, സമുദ്രവിഭവങ്ങൾ എന്നിവയെ പ്രധാനമന്ത്രി എടുത്തു പറഞ്ഞു .
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ ആഗോള പ്രാതിനിധ്യം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആഗോള വിപണികളിൽ മത്സരിക്കാൻ ഇന്ത്യൻ കമ്പനികൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വരുന്ന ദശകത്തിൽ ഫോർച്യൂൺ 500 ൽ ഇന്ത്യയ്ക്ക് 50 കമ്പനികൾ എന്തുകൊണ്ട് ഉണ്ടാകാൻ പാടില്ല എന്ന് ചോദിച്ച പ്രധാനമന്ത്രി മോദി ഇന്ത്യൻ കമ്പനികൾക്കായി വിശാലമായ പദ്ധതികൾ മുന്നോട്ടുവച്ചു. ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ബാങ്കുകളിൽ ഒരു ഇന്ത്യൻ ബാങ്കും ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ഫാർമസ്യൂട്ടിക്കൽ കമ്പനികളും ഉൾപ്പെടുത്തുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയിലെ സാങ്കേതിക കമ്പനികൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ബ്രാൻഡുകളായി മാറേണ്ടതുണ്ട്.
യുവാക്കളെ കേന്ദ്രീകരിച്ചുള്ള സംരംഭങ്ങളെ തന്റെ വിശാലമായ വിക്ഷിത് ഭാരത് ദർശനവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി മോദി തന്റെ ദർശനങ്ങൾ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ യുവാക്കളെ വളർന്നുവരുന്ന സാങ്കേതികവിദ്യകൾക്കായി സജ്ജമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു കോടി യുവാക്കൾക്ക് കൃത്രിമബുദ്ധിയുമായി ബന്ധപ്പെട്ട കഴിവുകളിൽ പരിശീലനം നൽകും. ഒപ്പം വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവാക്കൾക്ക് സൗജന്യ ഓൺലൈൻ പരിശീലനവും അദ്ദേഹം പ്രഖ്യാപിച്ചു. യുവാക്കളുമായി ബന്ധിപ്പിച്ചുകൊണ്ട് വികസിത ഇന്ത്യ എന്ന ലക്ഷ്യം മുന്നോട്ടു കൊണ്ട് പോകും. യുവജനതയുടെ സേവനം രാജ്യത്തെ പൗരന്മാർക്ക് ഗുണകരമായി വിനിയോഗിക്കുന്നതിനായി ആധുനിക പരിശീലനവും പ്രതികരിക്കാനുള്ള മെച്ചപ്പെടുത്തിയ കഴിവുകളും ഉൾപ്പെടെയുള്ള സിവിൽ ഡിഫൻസ് വോളന്റിയർമാരെ സജ്ജമാക്കാനുള്ള പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു
ഗ്രാമങ്ങളിലും നഗരങ്ങളിലും അഞ്ച് മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ തിരിച്ചറിഞ്ഞ് വളർത്തുന്നതിനായി രാജ്യവ്യാപകമായി ഒരു കായിക പ്രതിഭാ കണ്ടെത്തലിനുള്ള പദ്ധതികളും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.
ഇന്ത്യയുടെ സ്വാശ്രയ ലക്ഷ്യത്തിന്റെ ഭാഗമായി നിർണായക സാങ്കേതികവിദ്യകൾക്കും ഊർജ്ജത്തിനുമുള്ള പദ്ധതികളും പ്രധാനമന്ത്രി മോദി വിശദീകരിച്ചു. പ്രവർത്തനസജ്ജമായ മൂന്ന് സെമികണ്ടക്ടർ പ്ലാന്റുകളിൽ ഇന്ത്യ ഇതിനകം ഉത്പാദനം ആരംഭിച്ചിട്ടുണ്ടെന്നും വരും വർഷങ്ങളിൽ അഞ്ച് മുതൽ എട്ട് വരെ പ്ലാന്റുകൾ കൂടി വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2047 ഓടെ 100 ജിഗാവാട്ട് ആണവോർജ്ജ ശേഷി കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അടുത്ത ആറ് മുതൽ ഏഴ് വർഷത്തിനുള്ളിൽ അഞ്ച് പുതിയ റിയാക്ടറുകൾ പ്രവർത്തനക്ഷമമാകുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
Prime Minister Narendra Modi has urged MSMEs to leverage opportunities created by Free Trade Agreements (FTAs) to take Indian products to global markets. PM Modi said that since 2014, India has signed Free Trade Agreements with nearly 40 countries, opening up new opportunities for domestic businesses, particularly MSMEs.
