മധ്യേഷ്യയുടെ തന്ത്രപരവും സാമ്പത്തികവുമായ പ്രാധാന്യം മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉസ്ബെക്കിസ്ഥാൻ- കിർഗിസ്ഥാൻ സന്ദർശനം. സന്ദർശനത്തിന്റെ ആദ്യ ഘട്ടത്തിൽ താഷ്കന്റിലെത്തുന്ന അദ്ദേഹം ഉസ്ബെക്ക് പ്രസിഡന്റ് ഷവ്കത്ത് മിർസിയോയോവുമായി ചർച്ചകൾ നടത്തും. വ്യാപാരം, നിക്ഷേപം, നിർണായക ധാതുക്കൾ, പ്രതിരോധം, ആരോഗ്യം, ഡിജിറ്റൽ കണക്റ്റിവിറ്റി തുടങ്ങിയ വിവിധ മേഖലകളിലെ സഹകരണം ഇരു നേതാക്കളും അവലോകനം ചെയ്യും.

ഇതിനുപുറമെ, താഷ്കന്റിലെ ശാസ്ത്രി സ്മാരകവും മഹാത്മാഗാന്ധി കേന്ദ്രവും പ്രധാനമന്ത്രി സന്ദർശിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിലേക്ക് പോകുന്ന അദ്ദേഹം 26ആമത് ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) ഉച്ചകോടിയിൽ പങ്കെടുക്കും. സുരക്ഷ, കണക്റ്റിവിറ്റി, അവസരങ്ങൾ എന്നീ വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാടുകൾ ഉച്ചകോടിയിൽ വ്യക്തമാക്കുന്നതോടൊപ്പം അംഗരാജ്യങ്ങളിലെ നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകളും നടത്തും.
PM Narendra Modi embarks on a tour to Uzbekistan and Kyrgyzstan to strengthen bilateral ties and participate in the 26th SCO Summit in Bishkek