തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ ലണ്ടൻ സന്ദർശനത്തിനിടയിൽ സംസ്ഥാനത്തേക്ക് 12,300 കോടി രൂപയുടെ വൻ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചു. ഏഷ്യയിലെ പ്രമുഖ നൂതന നിർമ്മാണ, സാങ്കേതിക ഹബ്ബായി തമിഴ്നാട്ടിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ നിക്ഷേപത്തിലൂടെ 9,400ലധികം ഉയർന്ന മൂല്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

ഓട്ടോ കോമ്പോണന്റ് പ്രമുഖരായ സംവർദ്ധന മതേഴ്സൺ ഇൻ്റർനാഷണൽ ലിമിറ്റഡ് (Samvardhana Motherson) തമിഴ്നാട് സർക്കാരിൻ്റെ ഗൈഡൻസുമായി ചേർന്ന് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 11,000 കോടി രൂപ നിക്ഷേപിക്കാനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതാണ് ഇതിൽ ഏറ്റവും വലുത്. ഡിസൈൻ, എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ്, അസംബ്ലി, ലോജിസ്റ്റിക്സ് (DEMAL) സൗകര്യങ്ങൾ ഒരുക്കുന്ന ഈ പദ്ധതിയിലൂടെ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും.
മതേഴ്സണിന് പുറമെ മറ്റ് ആഗോള കമ്പനികളും തമിഴ്നാട്ടിൽ വൻ നിക്ഷേപവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രമുഖ സ്ഥാപനമായ ഏൺസ്റ്റ് ആൻഡ് യംഗ് (Ernst & Young) ഗ്ലോബൽ കപ്പബിലിറ്റി സെന്റർ സ്ഥാപിക്കുന്നതിനായി 1,000 കോടി രൂപയും, യുകെ ആസ്ഥാനമായുള്ള വിൽസൺ പവർ സൊല്യൂഷൻസ് തിരുവള്ളൂർ ജില്ലയിലെ പുതിയ യൂണിറ്റിനായി 300 കോടി രൂപയുടെ നിക്ഷേപ കരാറിലും ഒപ്പുവെച്ചു. സിഗ്മ ടെക്നോളജി ഗ്രൂപ്പ് ഉൾപ്പെടെയുള്ളവയും തങ്ങളുടെ ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
During his official UK visit, Tamil Nadu Chief Minister C. Joseph Vijay secured ₹12,300 crore in investment commitments, generating over 9,400 high-value jobs. Key MoUs include ₹11,000 crore from Samvardhana Motherson and ₹1,000 crore from Ernst & Young
