എയർ ഇന്ത്യയുടെ ഓപ്പറേഷൻസിൽ ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ നേരിട്ട് ഇടപെടും. എയർ ഇന്ത്യയുടെ ഡേ-ടു-ഡേ കാര്യങ്ങളിലാണ് ചെയർമാൻ നേരിട്ട് ഇടപെടാൻ പോകുന്നത്. അഹമ്മദാബാദ് ദുരന്തത്തിന്റെ പശ്ചാത്തലിത്തിലാണ് നീക്കം. സർക്കാരുമായുള്ള സുപ്രധാന ആശയവിനിമയങ്ങളും ഫ്ളൈറ്റ് മെയിന്റനൻസുമായി ബന്ധപ്പെട്ട കാര്യങ്ങളും ജീവനക്കാരുടെ ആത്മവിശ്വാസം നിലനിർത്തുന്നത് അടക്കമുള്ള കാര്യങ്ങളിൽ ചെയർമാൻ നേരിട്ട് വിലയിരുത്തും. ടാറ്റ ഗ്രൂപ്പ് അതിന്റെ സമീപകാല ചരിത്രത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അഹമ്മദാബാദ് വിമാന ദുരന്തവും അതിനെ തുടർന്നുള്ള സംഭവവികാസങ്ങളും. ആ സാഹചര്യത്തിലാണ് ചെർമാൻ എൻ ചന്ദ്രശേഖരൻ നേരിട്ട് ദൈനംദിന പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കുന്നതെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. Air India സിഇഒ കാംപെൽ വിൽസൺ, ചെയർമാൻ എൻ ചന്ദ്രശേഖരനുമായി ചേർന്ന് ദീർഘകാല സുരക്ഷാ നടപടികളും സർക്കാർ നയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പദ്ധതികൾ നടപ്പാക്കും.

സുരക്ഷയിലും ഏകോപനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോഴുള്ള ഏറ്റവും പ്രധാനകാര്യമായി എയർലൈൻ കാണുന്നത്. സിഇഒ വിൽസൺ, വകുപ്പ് മേധാവികളുമായി നിരന്തരം ഇടപഴകുകയും എയർലൈനിന്റെ സുരക്ഷാ പ്രോട്ടോക്കോളുകളുടെ ആകെയുള്ള അവലോകനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. “ഡിജിസിഎ, എഎഐബി പോലുള്ള സർക്കാർ സ്ഥാപനങ്ങളുമായുള്ള എല്ലാ ആശയവിനിമയവും സിഇഒ നേരിട്ട് ആണ് നിർവഹിക്കുന്നത്. അഹമ്മദാബാദ് അപകടസമയത്ത് വിൽസൺ പാരീസിലേക്ക് യാത്ര ചെയ്യുകയായിരുന്നു, പക്ഷേ ദുരന്തം അറിഞ്ഞുടനെ അദ്ദേഹം ഉടൻ മടങ്ങുകയായിരുന്നു. ചെയർമാൻ പ്രധാനമായും എയർലൈനിന്റെ ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാകും പ്രവർത്തിക്കുന്നത്.
ടാറ്റയെ സംബന്ധിച്ച് ചരിത്രപരമായി, പ്രതിസന്ധി ഘട്ടങ്ങളിൽ ടാറ്റ ചെയർമാൻമാർ നേരിട്ട് ഓപ്പറേഷൻസിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. ഉദാഹരണത്തിന്, 1989-ൽ ടാറ്റ സ്റ്റീലിലുണ്ടായ വൻ തീപിടുത്തത്തിന് ശേഷം ജെ.ആർ.ഡി. ടാറ്റയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. അതുപോലെ, ടാറ്റ ഫിനാൻസ് തട്ടിപ്പിനും താജ് ഹോട്ടൽസിനെതിരായ 26/11 ആക്രമണത്തിനും ശേഷം രത്തൻ ടാറ്റയാണ് മുന്നിൽ നിന്ന് നയിച്ചത്. എൻ. ചന്ദ്രശേഖരൻ പ്രത്യേകിച്ച് ഒരു ക്രൈസിസ് മാനേജരായി പേരെടുത്ത ആളാണ്.
Following a recent air crash, Tata Group chairman N. Chandrasekaran has personally overseen Air India’s daily operations, navigating one of the most challenging crises the Tata Group has ever encountered.