അടുത്ത മാസത്തെ ശമ്പളം ഒന്നാംതീയതി ലഭിക്കുമോ എന്ന ആശങ്കയാണ് കെ എസ് ആർ ടി സി ജീവനക്കാർക്ക്. ഇതിനിടെ മുഴുവൻ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാല്‍ നഷ്ടം 112 കോടി വരുമെന്ന കെഎസ്‌ആർടിസിയില്‍ സ്ത്രീ സൗജന്യ യാത്ര സംബന്ധിച്ച് റിപ്പോർട്ട് ഗതാഗത സെക്രട്ടറിക്ക് കൈമാറി.

സൗജന്യയാത്രക്ക് സർക്കാർ പ്രതിമാസം അധികം കണ്ടെത്തേണ്ടി വരുന്നത് 150 കോടി രൂപ കൂടിയാകും . ഓർഡിനറി ബസ്സില്‍ മാത്രം നടപ്പിലാക്കിയാല്‍ 57 കോടി നഷ്ടം. സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകള്‍ വരുത്തി വയ്ക്കുക 65 കോടിയുടെ നഷ്ടമെന്നുമാണ് റിപ്പോർട്ട്.
തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ ഇന്ദിരാ ഗ്യാരണ്ടികളിലൊന്നായിരുന്നു സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര. ജൂണ്‍ 15 മുതല്‍ സംസ്ഥാനത്ത് കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ആദ്യം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് കെഎസ്‌ആര്‍ടിസിയിലെ നഷ്ടത്തിലാക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
നിലവില്‍ കെഎസ്‌ആര്‍ടിസി ക്കായി എല്ലാ മാസവും ശമ്പള വിതരണത്തിന് 50 കോടിയും പെന്‍ഷന്‍ വിതരണത്തിന് 75 കോടിയും ഉള്‍പ്പെടെ 125 കോടി രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സ്ത്രീ സൗജന്യ യാത്ര നടപ്പിലാക്കണമെങ്കില്‍ ഇതിനൊപ്പം 150 കോടി രൂപ കൂടി പ്രതിമാസം സര്‍ക്കാര്‍ അനുവദിക്കേണ്ടി വരും. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നിന്നും പ്രതിമാസം വായ്‌പയെടുത്താണ് ഗതാഗത വകുപ്പ് കെ എസ ആർ ടി സി ജീവനക്കാർക്ക് നിലവിൽ ശമ്പളം നൽകി വരുന്നത്. സൗജന്യത്തിന്റെ ചെലവ് കൂടി വരുന്നതോടെ സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നത് ഉറപ്പ്.
Implementing free travel for women in all KSRTC buses could result in a monthly loss of ₹112 crore, according to a report submitted to the Transport Secretary.
