ആറുമാസം കൊണ്ട് 10,000 കിലോമീറ്റർ, 3 ലക്ഷം കോടിയുടെ റോഡ് നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ആറുമാസത്തെ കാലാവധിയിൽ ഇത്രയും വലിയ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത് ആദ്യമായിട്ടായിരിക്കും. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി റോഡ് നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം.
അടുത്ത വർഷം അവസാനത്തോടെ മൊത്തം 12,500 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ് നിർമിക്കാനാണ് കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ തീരുമാനം. കഴിഞ്ഞ വർഷം പണിതതിനേക്കാൾ ദൈർഘ്യത്തിൽ റോഡ് നിർമിക്കാനാണ് സർക്കാരിന്റെ ശ്രമം. റോഡ് നിർമാണത്തിന് കഴിഞ്ഞ വർഷം കേന്ദ്ര ധനമന്ത്രാലയം 2.58 ലക്ഷം കോടി അനുവദിച്ചിരുന്നു. അതിൽ 1.12 ലക്ഷം കോടി ഇതുവരെ ചെലവായി കഴിഞ്ഞു.
വേഗത കുറച്ച് മഴ
രാജ്യത്തിന്റെ അടിസ്ഥാന വികസനത്തിന്റെ വേഗത കൂട്ടാനായി റോഡ് നിർമാണ പദ്ധതികളിൽ സർക്കാർ കൂടുതൽ ശ്രദ്ധിക്കുകയാണ്. ഭാരത് മാലയിൽ ഉൾപ്പെടുത്തി ഹൈവേകളടക്കം നിരവധി റോഡ് നിർമാണ പദ്ധതികൾ സർക്കാർ പൂർത്തിയാക്കി കഴിഞ്ഞു. ഈ വർഷം കൂടുതൽ റോഡുകൾ നിർമിക്കാൻ അനുമതിയും കൊടുക്കുന്നുണ്ട്. റോഡ് നിർമാണത്തിനുള്ള കരാർ കൊടുക്കുന്നതിന് മുമ്പ് ഭൂമിയേറ്റെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.
അടുത്ത വർഷം അവസാനത്തോടെ 13,800 കിലോമീറ്റർ റോഡ് നിർമാണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമെങ്കിലും കഴിഞ്ഞ അഞ്ചു മാസം കൊണ്ട് 3,196 കിലോമീറ്റർ മാത്രമേ പൂർത്തിയാക്കാൻ സാധിച്ചിരുന്നുള്ളു. കഴിഞ്ഞ വർഷം ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിൽ 2,706 കിലോമീറ്റർ റോഡ് നിർമാണം പൂർത്തിയായിരുന്നെങ്കിൽ ഈ വർഷമത് 1,756 കിലോമീറ്റർ മാത്രമാണ് പൂർത്തിയായത്. മഴക്കാലം നീണ്ടുപോയത് കൂടാതെ ഭൂമിയേറ്റെടുപ്പിലെ പ്രശ്നങ്ങളും കൃത്യസമയത്ത് നിർമാണം പൂർത്തിയാക്കുന്നതിന് വിലങ്ങുതടിയായി.
അടുത്ത സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ 12,500 കിലോമീറ്റർ റോഡ് നിർമാണം പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. റോഡ് നിർമാണത്തിന് ആവശ്യമായ തുകയുടെ നല്ലൊരു ശതമാനം ദേശീയ ഹൈവേ അതോറിറ്റിയാണ് നൽകുന്നത്. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയവും നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനുമാണ് മിച്ചമുള്ള തുക നൽകുന്നത്. 2047-ഓടെ 30,000 കിലോമീറ്റർ റോഡ് നിർമിക്കാനും സർക്കാർ പദ്ധതി തയ്യാറാക്കുന്നുണ്ട്. ദിവസത്തിൽ 40 കിലോമീറ്ററെങ്കിലും റോഡ് നിർമാണം നടന്നാലേ ഉദ്ദേശിച്ച സമയത്ത് നിർമാണം പൂർത്തിയാക്കാൻ സാധിക്കുകയുള്ളു.
In a significant move aimed at infrastructure development and economic stimulus, the Indian government is set to embark on a massive road construction spree, with plans to award ₹3 trillion worth of road projects within the next six months. This ambitious initiative is strategically timed to coincide with the run-up to the upcoming general elections, and it aims to pave the way for the construction of an impressive 10,000 kilometres of roads across the nation.