Author: News Desk
2025ൽ ഹോളിവുഡിലെ രണ്ടാമത്തെ ബില്യൺ ഡോളർ സിനിമയായി ഡിസ്നിയുടെ ആനിമേഷൻ സ്വീക്വെൽ സൂട്ടോപ്യ 2. കമ്പനിയുടെ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച ആഗോള ബോക്സ് ഓഫീസിൽ ചിത്രം ഒരു ബില്യൺ ഡോളർ കടന്നു. ഈ വർഷം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് സൂട്ടോപ്യ 2. ജൂലായ് മാസത്തിൽ ഡിസ്നിയുടെ തന്നെ ലിലോ ആൻഡ് സ്റ്റിച്ച് 2025ലെ ആദ്യ വൺ ബില്യൺ ചിത്രമായിരുന്നു. വാരാന്ത്യത്തിൽ മാത്രം സൂട്ടോപ്യ 2 ആഭ്യന്തരമായി 232.7 മില്യൺ ഡോളറും അന്താരാഷ്ട്ര വിപണികളിൽ നിന്ന് 753.4 മില്യൺ ഡോളറും നേടി. ജാരെഡ് ബുഷ്, ബൈറൺ ഹോവാർഡ് എന്നിവർ ചേർന്ന് ഒരുക്കിയ സൂട്ടോപ്യ 2 നവംബർ 28നാണ് റിലീസായത്. ഈ നാഴികക്കല്ല് പുതിയ ലോകം തുറക്കുന്നതായി വാൾട്ട് ഡിസ്നി ആനിമേഷൻ സ്റ്റുഡിയോ ചീഫ് ക്രിയേറ്റീവ് ഓഫീസർ ജാരെഡ് ബുഷ് പറഞ്ഞു. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഒരുമിച്ച് ബിഗ് സ്ക്രീനിൽ ഈ സിനിമ കാണുന്നത് വലിയ അനുഭവമാണ്. അതുകൊണ്ട് സൂട്ടോപ്യ സ്വപ്ന സാക്ഷാത്കാരമാണെന്നും…
അപൂർവമൂലകങ്ങളിൽ നിന്നുള്ള ശക്തിയേറിയ കാന്തങ്ങളുടെ (Rare Earth Permanent Magnet) നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി 7280 കോടിയുടെ പദ്ധതിക്ക് കേന്ദ്ര ഗവൺമെന്റ് അടുത്തിടെ അംഗീകാരം നൽകി. ഇതോടെ ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണി യഥാർത്ഥവും ഘടനാപരവുമായ നേട്ടം കൈവരിക്കാൻ സാധ്യതയുണ്ട്. വൈദ്യുതവാഹനങ്ങൾ, പുനരുപയോഗ ഊർജം, ഇലക്ട്രോണിക്സ്, എയ്റോസ്പെയ്സ്, പ്രതിരോധ സാമഗ്രികൾ തുടങ്ങി ഒട്ടേറെ മേഖലകൾക്ക് അത്യന്താപേക്ഷിതമായ അപൂർവ ഭൗമമൂലകങ്ങൾക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കലാണ് ലക്ഷ്യം. രാജ്യത്ത് അപൂർവമൂലകങ്ങളുടെ നിക്ഷേപമുള്ള ഭാഗത്ത് ഖനനം ആരംഭിക്കും. ചൈന അടുത്തിടെ ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണം ഇന്ത്യയിലെ നിരവധി ഇലക്ട്രിക് വാഹന നിർമാതാക്കൾക്ക് തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിർമാതാക്കൾ നിലവിൽ ഉപയോഗിക്കുന്ന അപൂർവ ഭൗമകാന്തങ്ങൾ ചൈനയിൽ നിന്നാണ് വാങ്ങുന്നത്. ലോകത്തിലെ അപൂർവ ഏർത്ത് മാഗ്നറ്റുകളുടെ 90% ചൈന ഉത്പാദിപ്പിക്കുന്നു. ഇതിനുപുറമേ പ്രോസസ്സിംഗിന്റെ 70% നിയന്ത്രിക്കുകയും ചെയ്യുന്നു. ചൈന അടുത്തിടെ ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണത്തെ തുടർന്ന് ഓസ്ട്രേലിയയിൽനിന്ന് ഇവ വാങ്ങി പ്രശ്നപരിഹാരത്തിന് ഇന്ത്യ ശ്രമം ആരംഭിച്ചു. ഇന്ത്യയ്ക്ക്…
ഫുട്ബോൾ കരിയറിലെ മത്സരാധിഷ്ഠിതമായ പ്രാരംഭ വർഷങ്ങൾക്കു ശേഷവും വളർന്നുകൊണ്ടിരിക്കുന്ന ചുരുക്കം താരങ്ങളിൽ ഉൾപ്പെടുന്നവരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ഡേവിഡ് ബെക്കാമും. ഫുട്ബോളിനു പുറമേ ബിസിനസും നിക്ഷേപവുമായി കളം നിറയുന്ന ഇരുവരുടേയും ആസ്തിയും സ്വാധീനവും പരിശോധിക്കാം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആസ്തി നിലവിൽ അര ബില്യണിനടുത്താണ് (500 മില്യൺ ഡോളർ). അൽ നാസറിൽ നിന്ന് 200 മില്യൺ ഡോളർ വാർഷിക ശമ്പളവും, വർഷങ്ങളായുള്ള അന്താരാഷ്ട്ര സ്പോൺസർഷിപ്പുകളുമാണ് പ്രധാന വരുമാനം. ഇതിനുപുറമേ ഒന്നിലധികം നഗരങ്ങളിലെ ഹോട്ടലുകൾ, വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, വെൽനെസ് സംരംഭങ്ങൾ എന്നിവയിലൂടെ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന CR7 ബ്രാൻഡും അദ്ദേഹത്തിനു സ്വന്തം. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ 900 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള അദ്ദേഹത്തിന്റെ ഓൺലൈൻ വ്യാപ്തി, ആഗോള സ്പോർട്സിൽ സമാനതകളില്ലാത്ത വാണിജ്യ സാന്നിധ്യം അദ്ദേഹത്തിന് നൽകുന്നു. ഡേവിഡ് ബെക്കാമിന്റെ ആസ്തി 450 മില്യൺ ഡോളറിനടുത്താണ്. കരിയറിൽനിന്ന് വിരമിച്ചതിനു ശേഷവും ഇന്റർ മിയാമിയിലെ ഉടമസ്ഥാവകാശ ഓഹരികൾ, അഡിഡാസ്, ട്യൂഡർ എന്നിവയുമായുള്ള പരസ്യ പങ്കാളിത്തം, ഫാഷൻ, ഹോസ്പിറ്റാലിറ്റി, വിനോദം തുടങ്ങിയവയിലെ…
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സെലിബ്രിറ്റി ഷെഫുമാരിൽ ഒരാളാണ് ഷെഫ് വികാസ് ഖന്ന. അദ്ദേഹത്തിന്റെ പാചകവൈദഗ്ധ്യത്തിന് ലോകമെങ്ങും ആരാധകരുണ്ട്. ₹125 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. എഴുത്തുകാരൻ, ടിവി അവതാരകൻ എന്നീ നിലകളിലും പ്രശസ്തനായ അദ്ദേഹം നിരവധി വെല്ലുവിളികളെ തരണം ചെയ്താണ് ഇന്ന് കാണുന്ന നിലയിലേയ്ക്കെത്തിയത്. അമൃത്സർ സ്വദേശിയായ ദേവീന്ദർ ഖന്നയുടെയും ഭിന്ദു ഖന്നയുടെയും മകനായി 1971ലാണ് വികാസ് ഖന്നയുടെ ജനനം. കാൽപാദങ്ങൾക്ക് വളവുകളുള്ള ‘ക്ലബ് ഫൂട്ട് ‘എന്ന അവസ്ഥയുമായായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചെറുപ്പത്തിൽ നടക്കാൻ തടികൊണ്ടുള്ള പ്രത്യേക ചെരുപ്പുകൾ ആവശ്യമായിരുന്നു. ഇക്കാരണംകൊണ്ടുതന്നെ അദ്ദേഹം കുട്ടിക്കാലം മുതൽക്ക് വലിയ അവഗണനയു പരിഹാസവും നേരിട്ടു. കൂട്ടുകാരുടെ പരിഹാസങ്ങളിൽ നിന്ന് അദ്ദേഹം ആശ്വാസം നേടിയത് മുത്തശിയുടെ പാചകത്തിൽ നിന്നാണ്. രുചിയുടെ ആദ്യപാഠങ്ങൾ അവിടെനിന്ന് ആരംഭിച്ചു. 17ആം വയസിൽ അദ്ദേഹം ലോറൻസ് ഗാർഡൻസ് എന്ന പേരിൽ സ്വന്തം കാറ്ററിങ് ബിസിനസ് ആരംഭിച്ചു. സംരംഭം തുടങ്ങാനുള്ള പണമുണ്ടാക്കാനായി അദ്ദേഹം കൈ കൊണ്ട് നെയ്ത സ്വെറ്ററുകൾ വിറ്റു. അങ്ങനെ സമാഹരിച്ച പണം…
2025 ഇന്ത്യയിലെ ബിസിനസ് മേഖലയിൽ ശ്രദ്ധേയ നിമിഷങ്ങൾ നിറഞ്ഞ വർഷമായിരുന്നു. മുൻനിര കോർപറേറ്റ് ലീഡേർസ്, സ്റ്റാർട്ടപ്പ് സ്ഥാപകർ, സാങ്കേതിക സംരംഭകർ എന്നിവർ വാർത്തകളിൽ ഇടം നേടി- ചിലർ നേട്ടങ്ങൾ കൊണ്ട് ശ്രദ്ധ നേടിയപ്പോൾ മറ്റു ചിലർ വ്യവസായത്തെ പിടിച്ചുകുലുക്കിയ വിവാദങ്ങൾ കൊണ്ടാണ് ന്യൂസ്മേക്കേർസ് ആയത്. നോയൽ ടാറ്റടാറ്റ ട്രസ്റ്റ്സ് (Tata Trusts) നാടകീയ സംഘർഷങ്ങളിലൂടെ കടന്നുപോയപ്പോൾ ടാറ്റ മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ (Ratan Tata) അർദ്ധസഹോദരനും ട്രസ്റ്റ്സ് ചെയർമാനുമായ നോയൽ ടാറ്റ (Noel Tata) 2025ൽ കോർപറേറ്റ് തലക്കെട്ടുകളിൽ പതിവായി ഇടംപിടിച്ചു. ഒക്ടോബർ 28ന് നോയലും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും മെഹ്ലി മിസ്ട്രിയെ (Mehli Mistry) സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ് (Sir Dorabji Tata Trust), സർ രത്തൻ ടാറ്റ ട്രസ്റ്റ് (Sir Ratan Tata Trust) എന്നിവയിലേക്ക് വീണ്ടും നിയമിക്കുന്നത് തടഞ്ഞതായിരുന്നു ഏറ്റവും വലിയ പൊട്ടിത്തെറിയായത്. ശ്രീധർ വെമ്പുസോഹോയുടെ (Zoho) ശ്രീധർ വെമ്പുവിനെ (Sridhar Vembu) ഈ വർഷത്തെ…
കടലിലും കരയിലും ആവശ്യമായ പിന്തുണാ സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ളതിനാല്‍ വരുന്ന അഞ്ച് വര്‍ഷക്കാലം നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും വലിയ സാധ്യതകളാണ് വിഴിഞ്ഞം തുറമുഖം മുന്നോട്ടു വയ്ക്കുന്നതെന്ന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് സിഇഒ ശ്രീകുമാര്‍ കെ നായര്‍ പറഞ്ഞു.കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ ഏഴാം പതിപ്പില്‍ ‘മാരിടൈം നവീകരണ മേഖലയില്‍ കേരളത്തിന്റെ സാധ്യതകള്‍’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തുറമുഖം അത്യാധുനിക സൗകര്യങ്ങളാല്‍ സജ്ജമാണ്, പ്രവര്‍ത്തനം തുടങ്ങി വെറും 13 മാസത്തിനകം 160 രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകപ്പലുകള്‍ എത്തിയതായും അദ്ദേഹം വ്യക്തമാക്കി. എങ്കിലും തുറമുഖത്തിന്റെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനുള്ള പിന്തുണാ സംവിധാനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. റോഡുകള്‍, റെയില്‍വേ, കണ്ടെയ്നര്‍ യാര്‍ഡുകള്‍, കപ്പലുകള്‍ക്ക് സര്‍വീസ് നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഇനിയും ആവശ്യമാണ്. രാജ്യത്തെ ഏക ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖമായതിനാല്‍ തന്നെ ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് സഹായിക്കാനാകുമെന്നും അദ്ദേഹം…
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ വരവേറ്റ് രാജ്യം. കൊൽക്കത്തയിൽ വിമാനമിറങ്ങിയ മെസ്സിയെ സ്വീകരിക്കാൻ ആയിരക്കണക്കിന് ആരാധകരാണ് എത്തിയത്. രാവിലെ നടന്ന ചടങ്ങിൽ കൊൽക്കത്ത ശ്രീഭൂമി സ്പോർടിങ് ക്ലബ്ബ് നിർമിച്ച താരത്തിന്റെ പ്രതിമ അനാവരണം ചെയ്തു. 70 അടിയോളം ഉയരമുള്ള പ്രതിമയാണ് മെസ്സി അനാവരണം ചെയ്തത്. കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സ്വീകരണ പരിപാടികളും നടന്നു. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനും മെസ്സിക്കൊപ്പം പരിപാടിയിൽ പങ്കാളിയായി. ഇന്ത്യയിലെത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രതിമ അനാവരണം ചെയ്ത ശേഷം മെസ്സി പ്രതികരിച്ചു. ‘GOAT ഇന്ത്യ ടൂർ 2025’ എന്നുപേരിട്ട സന്ദർശനം സ്പോർട്സ് പ്രമോട്ടറും ബിസിനസ് കൺസൾട്ടന്റുമായ ശതാദ്രു ദത്തയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ലോകഫുട്ബോളിലെ മിശിഹയെ കൺമുന്നിൽ കാണാനുള്ള അവസരമാണ് ഇന്ത്യൻ ആരാധകർക്ക് കൈവന്നിരിക്കുന്നത്. മെസ്സിയും സംഘവും അടുത്ത മൂന്ന് ദിവസത്തോളം ഇന്ത്യയിൽ ചിലവഴിക്കും. കൊൽക്കത്തയ്ക്കു പുറമേ, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ നാലു നഗരങ്ങളിലെ വിവിധ പരിപാടികളിലാണ് താരം പങ്കെടുക്കുക. 2022 ഫിഫ…
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ഉടമസ്ഥതയിലുള്ള ഇന്റർഗ്ലോബ് ഏവിയേഷൻ, കസ്റ്റംസ് വകുപ്പിൽ നിന്ന് ഏകദേശം 900 കോടി രൂപ തിരിച്ചുപിടിക്കാൻ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ഇന്റഗ്രേറ്റഡ് ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ്, വിദേശത്ത് അറ്റകുറ്റപ്പണികൾക്ക് ശേഷം ഇന്ത്യയിലേക്ക് വീണ്ടും ഇറക്കുമതി ചെയ്ത വിമാന ഭാഗങ്ങളുടെ അറ്റകുറ്റപ്പണി ചിലവുകളിൽ അടച്ച സെസ് എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ തുക. വിദേശ അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ അറ്റകുറ്റപ്പണി ഘടകത്തിന് ഐജിഎസ്ടിയും സെസും ചുമത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് മാർച്ചിൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച പ്രധാന വിധിയെ തുടർന്നാണ് ഈ നീക്കം. പുനർ ഇറക്കുമതിയുടെ അറ്റകുറ്റപ്പണി മൂല്യത്തിന് നികുതി ചുമത്താൻ ശ്രമിച്ച 2021ലെ കസ്റ്റംസ് ഇളവ് വിജ്ഞാപനത്തിലെ ചില ഭാഗങ്ങൾ ഈ വിധികൾ റദ്ദാക്കിയിരുന്നു. വെള്ളിയാഴ്ച, ജസ്റ്റിസുമാരായ പ്രതിഭ എം. സിംഗ്, ഷൈൽ ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ ഇൻഡിഗോ ഹർജി നൽകിയെങ്കിലും, ചീഫ് ജസ്റ്റിസിന്റെ ഉത്തരവ് പ്രകാരം…
നാവികസേനാ മേധാവി അഡ്മിറൽ ദിനേശ്. കെ. ത്രിപാഠി ബ്രസീൽ പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവ് സെൽസോ അമോറിമിനെയും പ്രതിരോധ മന്ത്രി ജോസ് മ്യൂസിയോ മൊണ്ടെയ്റോയെയും സന്ദർശിച്ചു. പ്രതിരോധ വ്യവസായ സഹകരണം, പങ്കിട്ട സുരക്ഷാ ലക്ഷ്യങ്ങൾ, ദീർഘകാല പരസ്പര പ്രവർത്തനക്ഷമത എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള സംരംഭങ്ങളെക്കുറിച്ച് ചർച്ച നടത്തി. തന്ത്രപരമായ സഹകരണം വർധിപ്പിക്കാനും സംയുക്ത പ്രവർത്തനം ശക്തിപ്പെടുത്താനുമുള്ള വിഷയങ്ങൾ ചർച്ചയായതായി ഇന്ത്യൻ നാവികസേനാ വക്താവ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. പരിശീലന വഴികൾ വിപുലീകരിക്കുക, സമുദ്ര സുരക്ഷാ സംവിധാനങ്ങളിലെ ഏകോപനം വർധിപ്പിക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ–ബ്രസീൽ പ്രതിരോധ ഇടപെടലുകൾ വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള സമഗ്രമായ അവലോകനവും നടന്നതായി വക്താവ് അറിയിച്ചു. യോഗത്തിൽ, ദക്ഷിണ അറ്റ്ലാന്റിക്, ഇൻഡോ–പസഫിക് മേഖലകൾ ഉൾപ്പെടെയുള്ള പ്രാദേശികവും ആഗോളവുമായ സാഹചര്യങ്ങളെക്കുറിച്ചും, അവയിൽ വഹിക്കാവുന്ന കൂട്ടായ പങ്കിനെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു. സുരക്ഷിതവും സുസ്ഥിരവും നിയമാധിഷ്ഠിതവുമായ ആഗോള ക്രമത്തിനായുള്ള ഇരു രാജ്യങ്ങളുടെയും പങ്കിട്ട കാഴ്ചപ്പാട് യോഗം എടുത്തുകാട്ടി. ഇന്ത്യ–ബ്രസീൽ പ്രതിരോധ സഹകരണം ഉയർത്തുന്നതിന് ഈ കൂടിക്കാഴ്ച സുപ്രധാനമാകുമെന്ന്…
3 മുതൽ 6 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ പ്രാരംഭ ശിശുസംരക്ഷണവും വിദ്യാഭ്യാസവും (Early Childhood Care and Education – ECCE) ഉറപ്പാക്കുന്നതിനായി ഭരണഘടനയിൽ പുതിയ ആർട്ടിക്കിൾ 21(b) ഉൾപ്പെടുത്തുന്ന ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ച് രാജ്യസഭാ എംപി സുധാ മൂർത്തി. രാജ്യസഭയുടെ ശീതകാല സമ്മേളനത്തിനിടെയാണ് സുധാ മൂർത്തി പ്രമേയം അവതരിപ്പിച്ചത്. ഗ്രാമീണ മേഖലകളിൽ രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്ന അങ്കണവാടി ജീവനക്കാരെ അഭിനന്ദിച്ച് പ്രസംഗം ആരംഭിച്ച സുധാ മൂർത്തി, അങ്കണവാടി പദ്ധതി ആരംഭിച്ച് 50 വർഷം പിന്നിട്ടതായി ചൂണ്ടിക്കാട്ടി. 1975ൽ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 6 വയസുവരെയുള്ള കുട്ടികൾ എന്നിവർക്കായി ഏകീകൃത ശിശു വികസന പദ്ധതി (ICDS) ആരംഭിച്ചു. ഇത് പ്രാരംഭ ശിശു വിദ്യാഭ്യാസത്തിന്റെ മാതൃകയായി പ്രവർത്തിക്കുന്നു. ഇതോടൊപ്പം പോഷകാഹാര കുറവ് തടയുന്നതിനുള്ള സുരക്ഷാ വലയമായി തുടരുന്നതായും സുധാ മൂർത്തി വ്യക്തമാക്കി. 2002ൽ 86ആം ഭരണഘടനാ ഭേദഗതിയിലൂടെ 6 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് സൗജന്യവും…
