Author: News Desk
പൂർണമായും വൈദ്യുതി ഉപയോഗിച്ചുള്ള ‘ട്രാൻസ്വേഴ്സ്’ ടഗ്ഗുകളുടെ നിർമാണത്തിനായി ഡെൻമാർക്ക് ആസ്ഥാനമായുള്ള ആഗോള ടോവേജ് ലീഡർ സ്വിറ്റ്സറിൽ (Svitzer) നിന്ന് ഓർഡർ നേടി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL) . നാല് നൂതന ടഗ്ഗുകളാണ് നിർമിക്കുക. ഇതിനുപുറമേ നാല് അധിക കപ്പലുകൾക്ക് വരെ ഓപ്ഷൻ ഉള്ളതായും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 250 കോടി രൂപയ്ക്കും 500 കോടി രൂപയ്ക്കും ഇടയിൽ വിലമതിക്കുന്ന കരാർ, നേരത്തെ ഒപ്പുവെച്ച ലെറ്റർ ഓഫ് ഇന്റന്റ് ഔപചാരികമാക്കും. സിഎസ്എല്ലിന്റെ വൈദഗ്ധ്യമുള്ള തൊഴിലാളികളേയും സങ്കീർണവും ഉയർന്ന നിലവാരമുള്ളതുമായ കപ്പലുകളിലെ ട്രാക്ക് റെക്കോർഡും പ്രയോജനപ്പെടുത്തി നെക്സ്റ്റ് ജെൻ ടഗ് കപ്പലായ TRAnsverse 2600E വിതരണം ചെയ്യുമെന്ന് സിഎസ്എൽ ഓപ്പറേഷൻസ് ഡയറക്ടർ ഡോ.എസ്. ഹരികൃഷ്ണൻ പറഞ്ഞു. ഈ കരാർ സിഎസ്എല്ലിന്റെ കഴിവുകളുടെ സ്വാഭാവിക വികാസത്തെയാണ് പ്രതിനിധീകരിക്കുന്നത്. നൂതന ടഗ് ഡിസൈനിലേക്കും ഇന്ത്യയിൽ ബാറ്ററി-ഇലക്ട്രിക്, ഭാവി-ഇന്ധന-സജ്ജമായ സാങ്കേതികവിദ്യകളുടെ വ്യാവസായികവൽക്കരണത്തിലേക്കും ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 70 ടൺ ബൊള്ളാർഡ് പുൾ…
രാജ്യത്തെ ഗ്രീൻ മേരിടൈം വികസനത്തിൽ സുപ്രധാന മുന്നേറ്റം. ആദ്യ മെയ്ഡ് ഇൻ ഇന്ത്യ ഹൈഡ്രജൻ ഫ്യൂൽ സെൽ പാസഞ്ചർ വെസ്സലിന്റെ വാണിജ്യ പ്രവർത്തനം വാരാണസിയിൽ ആരംഭിച്ചതോടെയാണിത്. ബോട്ട് തുറമുഖ, ഷിപ്പിംഗ്, വാട്ടർവേയ്സ് മന്ത്രി സർബാനന്ദ സോണോവാൽ ഉദ്ഘാടനം ചെയ്തു. ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (IWAI) ഉടമസ്ഥതയിലുള്ള ബോട്ട് കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡാണ് (CSL) നിർമിച്ചത്. ഇന്ത്യയിൽ സമുദ്ര രംഗത്ത് ഹൈഡ്രജൻ ഫ്യൂവൽ സെൽ പ്രോപ്പൽഷൻ പരീക്ഷിക്കുന്ന ആദ്യ ബോട്ടാണ് ഇത്. പൂർണമായും സ്വദേശ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമാണം. സ്റ്റോർ ചെയ്ത ഹൈഡ്രജൻ വൈദ്യുതിയാക്കി മാറ്റുന്ന ലോ ടെംപറേച്ചർ പ്രോട്ടോൺ എക്സ്ചേഞ്ച് മെംബ്രെയിൻ ഫ്യൂവൽ സെൽ സിസ്റ്റം ഉപയോഗിക്കുന്ന ബോട്ട് വെള്ളം മാത്രമാണ് പുറന്തള്ളുക. ഹൈഡ്രജൻ ഫ്യൂവൽ സെൽ ബോട്ടിന്റെ വിജയകരമായ വിന്യാസം ഇന്ത്യയുടെ സുസ്ഥിര വാട്ടർവേയിലേക്കുള്ള മാറ്റം പ്രതിഫലിപ്പിക്കുന്നതായി മന്ത്രി സർബാനന്ദ സോണോവാൽ പറഞ്ഞു. പദ്ധതിയിൽ സിഎസ്എല്ലിനും ഇന്ത്യൻ ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റിക്കും പ്രത്യേകം അഭിനന്ദനങ്ങൾ നേരുന്നതായും…
2030 ആകുമ്പോഴേക്കും ഇന്ത്യയും റഷ്യയും 100 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ലക്ഷ്യമിടുന്നത്. എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ, ഫാർമ, അഗ്രി, കെമിക്കൽസ് എന്നിവയുൾപ്പെടെ 300ഓളം ഉത്പന്നങ്ങൾ ഇന്ത്യൻ കയറ്റുമതിക്കാർക്ക് റഷ്യയിലേക്ക് കയറ്റുമതി ചെയ്യാൻ വലിയ സാധ്യതയാണ് ഉള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വലിയ കയറ്റുമതി സാധ്യതയുള്ള 300 ഉത്പന്നങ്ങൾ തിരിച്ചറിഞ്ഞ് മുൻഗണന നൽകുകയാണ് രാജ്യം. നിലവിൽ റഷ്യയിലേക്കുള്ള ഇന്ത്യൻ ഉത്പന്നങ്ങളുടെ കയറ്റുമതി മൂല്യം വെറും 1.7 ബില്യൺ ഡോളർ ആണ്. അതേ സമയം, റഷ്യയുടെ ഇന്ത്യയിലേക്കുള്ള മൊത്തം ഇറക്കുമതി മൂല്യമാകട്ടെ 37.4 ബില്യൺ ഡോളറും. ഈ വ്യക്തമായ അസമത്വം ഇന്ത്യയുടെ കയറ്റുമതിയുടെ ഭാവി സാധ്യതയുടെ തെളിവാണ്. കയറ്റുമതി വർദ്ധിപ്പിക്കുന്നത് റഷ്യയുമായുള്ള വ്യാപാരക്കമ്മി നികത്താൻ ഇന്ത്യയെ സഹായിക്കും. ഉത്പന്നങ്ങളുടെ ബാസ്കറ്റ് വിശകലനം ചെയ്താണ് വാണിജ്യ മന്ത്രാലയം ഈ ഉയർന്ന സാധ്യതയുള്ള ഉത്പന്നങ്ങൾ തിരഞ്ഞെടുത്തത്. പ്രധാന മേഖലകളിൽ ഇന്ത്യയുടെ വിതരണ ശേഷിയും റഷ്യയുടെ ആവശ്യകതയും താരതമ്യം ചെയ്താണ് ഉത്പന്നങ്ങൾ തിരഞ്ഞെടുത്തത്. 300…
ഇന്ത്യയിലെ മൂന്നാമത്തെ വലിയ വിമാനക്കമ്പനിയായ ആകാശ എയർ (Akasa Air) അടുത്ത രണ്ട് മുതൽ അഞ്ച് വർഷത്തിനകം ഓഹരി വിപണിയിൽ പ്രവേശിക്കാൻ (IPO) ലക്ഷ്യമിടുന്നതായി സിഇഒ വിനയ് ദുബെ (Vinay Dube) അറിയിച്ചു. കൂടാതെ, അടുത്ത വർഷത്തിന്റെ രണ്ടാം പകുതിയിൽ പൈലറ്റുമാരുടെ നിയമനം വീണ്ടും ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബോയിംഗിൽ നിന്നുള്ള വിമാന വിതരണത്തിലെ പ്രശ്നം മൂലം പൈലറ്റുമാർക്ക് ആവശ്യമായ ഫ്ലൈയിംഗ് അവേർസ് ലഭിക്കാതെ വന്നതാണ് ആകാശ എയറിനെ ബാധിച്ചതെന്ന് ദുബെ പറഞ്ഞു. ബോയിംഗിനു നേരെയുണ്ടായിരുന്ന നിയന്ത്രണ പരിശോധനകളും ഏഴ് ആഴ്ച നീണ്ട തൊഴിലാളി സമരവും പ്രവർത്തനങ്ങളിൽ തിരിച്ചടികൾക്കു കാരണമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത 60 ദിവസത്തിനകം ആകാശ എയറിന്റെ എല്ലാ പൈലറ്റുമാരും കോക്ക്പിറ്റിൽ പ്രവേശിച്ച് ഫ്ലൈയിംഗ് അവേർസ് സമ്പാദിക്കാൻ തുടങ്ങുമെന്ന് ഏവിയേഷൻ ഇന്ത്യ പരിപാടിയുടെ ഭാഗമായി റോയിറ്റേഴ്സിനോട് സംസാരിക്കവേ വിനയ് ദുബെ വ്യക്തമാക്കി. എന്നാൽ ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. ഐപിഒയ്ക്ക് മുൻപ് പുതിയ മൂലധനം സമാഹരിക്കേണ്ട ആവശ്യം…
ദേശീയപാതയിൽ ഇടപ്പള്ളി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ നിർദേശിച്ചിട്ടുള്ള രണ്ട് ഫ്ലൈഓവറുകളുടേയും നിർമാണം മെയ് മാസത്തോടെ പൂർത്തിയാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഫ്ലൈഓവർ-കം-അണ്ടർപാസ് നിർമാണം സംബന്ധിച്ച് ഹൈബി ഈഡൻ എംപി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര മന്ത്രി ഇക്കാര്യം അറിയിച്ചത്. ദേശീയപാത 66 വീതികൂട്ടുന്ന പദ്ധതിയുടെ ഭാഗമായി ഗതാഗതക്കുരുക്ക് കുറയ്ക്കാൻ 50 മീറ്റർ വീതിയുള്ള രണ്ട് ഫ്ലൈഓവറുകൾ നിർമിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും ഫ്ലൈഓവറുകളിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിർമാണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. എൻഎച്ച് 66, എൻഎച്ച് 544 എന്നിങ്ങനെ രണ്ട് ദേശീയ പാതകൾ കൂടിച്ചേരുന്ന പ്രധാന ജംഗ്ഷനാണ് ഇടപ്പള്ളി. അതുകൊണ്ടുതന്നെ ഈ പ്രദേശം കടുത്ത ഗതാഗതക്കുരുക്കിൽ വലയുന്നതായി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും എൻഎച്ച് 66 വീതി കൂട്ടുന്നതിന്റെ ഭാഗമായും 50 മീറ്റർ വീതിയുള്ള രണ്ട് ഫ്ലൈഓവറുകളുടെ (ഫ്ലൈഓവർ-കം-അണ്ടർപാസ്) നിർമാണം നിർദേശിച്ചിരുന്നു. ഈ ഫ്ലൈഓവറുകളുടെ ഘടനാപരമായ പ്രവർത്തനങ്ങൾ പൂർത്തിയായി. ഫ്ലൈഓവറുകളിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിർമാണം നിലവിൽ…
സമൂഹത്തിൻറെ ഉന്നമനത്തിനായി നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാൻ അധികൃതർക്ക് സ്റ്റാർട്ടപ്പുകൾ പ്രേരകമാകണമെന്ന് ദുബായ് സെൻറർ ഓഫ് എഐ ആൻഡ് ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സയീദ് അൽ ഫലാസി. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ ഹഡിൽ ഗ്ലോബൽ 2025ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും അത് സമൂഹത്തിൻറെ പ്രയോജനത്തിനായി ഉപയോഗിക്കാനും സർക്കാരുകളെ പ്രേരിപ്പിക്കുന്നില്ലെങ്കിൽ സ്വകാര്യ മേഖലയിൽ ബിസിനസ്സ് സൃഷ്ടിക്കാനാവില്ലെന്നും സയീദ് അൽ ഫലാസി പറഞ്ഞു. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള വിടവ് നികത്തുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വെല്ലുവിളി നേരിട്ടപ്പോൾ സ്വകാര്യ മൊബിലിറ്റി ടെക്നോളജി സ്ഥാപനമായ ഊബറിൻറെ മാതൃകയിൽ ബസ് സർവീസ് ആരംഭിച്ചു. സ്വകാര്യ കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് അത് സാധ്യമായത്. മൂന്നു മാസംകൊണ്ടു നിരവധി സ്ഥാപനങ്ങൾ രംഗത്തെത്തി. നഗരത്തിലെവിടെയും യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്തേക്കു യാത്ര സാധ്യമാക്കി. ആവശ്യാനുസരണം സാങ്കേതികവിദ്യയുടെ സഹായത്തോടെ റൂട്ടുകളും തീരുമാനിക്കാൻ കഴിഞ്ഞു. ഇതോടെ…
ഇന്ത്യയിലെ വിദ്യാഭ്യാസ ചരിത്രത്തിൽ പശ്ചിമ ബംഗാളിലെ ഐഐടി ഖരഗ്പൂരിന് സവിശേഷ സ്ഥാനമുണ്ട്. രാജ്യത്തെ ആദ്യത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് 1951ൽ സ്ഥാപിതമായ ഈ സ്ഥാപനം. ആഴത്തിലുള്ള ദേശീയ ഓർമകൾ വഹിക്കുന്ന ഹിജ്ലി ഡിറ്റൻഷൻ ക്യാംപ് കെട്ടിടത്തിലായിരുന്നു ഐഐടിയുടെ ആദ്യകാല പ്രവർത്തനം. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടിരുന്ന സ്ഥലം അങ്ങനെ ഇന്ത്യയുടെ സാങ്കേതിക ഭാവിയുടെ അടിത്തറയായി മാറി. സ്വാതന്ത്ര്യാനന്തരം ഇന്ത്യ പുനർനിർമാണത്തിന് തയ്യാറെടുക്കുമ്പോഴാണ് ഐഐടികളുടെ ആവശ്യകത ഉയർന്നുവന്നത്. എഞ്ചിനീയറിംഗ്, ഗവേഷണം, വ്യാവസായിക വികസനം എന്നിവയുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന സ്ഥാപനങ്ങൾ സർക്കാരിന് ആവശ്യമായിരുന്നു. സർക്കാർ കമ്മിറ്റി എംഐടി പോലെ ആഗോള നിലവാരത്തിലുള്ള സ്ഥാപനങ്ങളുടെ ശൃംഖല ശുപാർശ ചെയ്തു. ആ പദ്ധതി പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ആദ്യപടിയായി ആയിരുന്നു ഐഐടി ഖരഗ്പൂരിന്റെ പിറവി. അക്കാലത്ത് ഹിജ്ലി ഡിറ്റൻഷൻ ക്യാംപിന്റെ ഉപയോഗശൂന്യമായ സ്ഥലം പുതിയ സ്ഥാപനത്തിന് പശ്ചിമ ബംഗാൾ സർക്കാർ വാഗ്ദാനം ചെയ്തു. സ്വതന്ത്ര ഇന്ത്യ എങ്ങനെയാണ് അവസരങ്ങൾ കെട്ടിപ്പടുക്കുന്നതിനായി പോരാട്ട ഇടങ്ങൾ ഉപയോഗിച്ചതെന്ന് എന്നതിന്റെ തെളിവാണ് അതിനെ ഒരു…
ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ‘ചാമ്പ്യൻസ് ഓഫ് ദ ഏർത്ത്’ പുരസ്കാരം ഏറ്റുവാങ്ങി തമിഴ്നാട് കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥ സുപ്രിയ സാഹു ഐഎഎസ്. പരിസ്ഥിതി സംരക്ഷണ രംഗത്തും സുസ്ഥിര കാലാവസ്ഥാ പ്രവർത്തനങ്ങളിലുമുള്ള നേതൃത്വത്തിനാണ് ആഗോള അംഗീകാരം. തമിഴ്നാട് സർക്കാരിൻ്റെ പരിസ്ഥിതി, വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ സുപ്രിയ സാഹുവിനെ തേടി, ‘ഇൻസ്പിരേഷൻ ആൻഡ് ആക്ഷൻ’ എന്ന വിഭാഗത്തിലാണ് പുരസ്കാരം എത്തിയിരിക്കുന്നത്. ചൂട് കുറയ്ക്കുന്നതിനുള്ള നൂതനവും, പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ളതുമായ പരിഹാരങ്ങൾ നടപ്പിലാക്കിയതിലെ മികവ് എടുത്ത് പറയേണ്ടതാണെന്ന് യുഎൻ പരിസ്ഥിതി പ്രോഗ്രാം (UNEP) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തണ്ണീർത്തടങ്ങളുടെയും കണ്ടൽക്കാടുകളുടെയും സംരക്ഷണത്തിലൂടെ ആവാസവ്യവസ്ഥയുടെ വ്യാപ്തി വർധിപ്പിച്ചു, ശാസ്ത്രീയമായ പരിഹാരങ്ങളെ ജനകീയ മുന്നേറ്റവുമായി സംയോജിപ്പിച്ച് ദീർഘകാല ഫലങ്ങൾ ഉറപ്പുവരുത്തിയതും യുഎൻ പ്രത്യേകം പ്രശംസിച്ചു. ഉത്തർപ്രദേശിൽ ജനിച്ച സുപ്രിയ സാഹു 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. ലഖ്നൗ സർവകലാശാലയിൽ നിന്നും ബോട്ടണിയിൽ ബിരുദാനന്തര ബിരുദം നേടിയ അവർ പിന്നീട് സിവിൽ സർവീസ് രംഗത്തേക്ക് എത്തുകയായിരുന്നു.…
അപൂർവമൂലകങ്ങളിൽ നിന്നുള്ള ശക്തിയേറിയ കാന്തങ്ങളുടെ (Rare Earth Permanent Magnet) നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി 7280 കോടിയുടെ പദ്ധതിക്ക് കേന്ദ്ര ഗവൺമെന്റ് അടുത്തിടെ അംഗീകാരം നൽകി. ഇതോടെ ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണി യഥാർത്ഥവും ഘടനാപരവുമായ നേട്ടം കൈവരിക്കാൻ സാധ്യതയുണ്ട്. വൈദ്യുതവാഹനങ്ങൾ, പുനരുപയോഗ ഊർജം, ഇലക്ട്രോണിക്സ്, എയ്റോസ്പെയ്സ്, പ്രതിരോധ സാമഗ്രികൾ തുടങ്ങി ഒട്ടേറെ മേഖലകൾക്ക് അത്യന്താപേക്ഷിതമായ അപൂർവ ഭൗമമൂലകങ്ങൾക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കലാണ് ലക്ഷ്യം. രാജ്യത്ത് അപൂർവമൂലകങ്ങളുടെ നിക്ഷേപമുള്ള ഭാഗത്ത് ഖനനം ആരംഭിക്കും. ചൈന അടുത്തിടെ ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണം ഇന്ത്യയിലെ നിരവധി ഇലക്ട്രിക് വാഹന നിർമാതാക്കൾക്ക് തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിർമാതാക്കൾ നിലവിൽ ഉപയോഗിക്കുന്ന അപൂർവ ഭൗമകാന്തങ്ങൾ ചൈനയിൽ നിന്നാണ് വാങ്ങുന്നത്. ലോകത്തിലെ അപൂർവ ഏർത്ത് മാഗ്നറ്റുകളുടെ 90% ചൈന ഉത്പാദിപ്പിക്കുന്നു. ഇതിനുപുറമേ പ്രോസസ്സിംഗിന്റെ 70% നിയന്ത്രിക്കുകയും ചെയ്യുന്നു. ചൈന അടുത്തിടെ ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണത്തെ തുടർന്ന് ഓസ്ട്രേലിയയിൽനിന്ന് ഇവ വാങ്ങി പ്രശ്നപരിഹാരത്തിന് ഇന്ത്യ ശ്രമം ആരംഭിച്ചു. ഇന്ത്യയ്ക്ക്…
2025ൽ ഹോളിവുഡിലെ രണ്ടാമത്തെ ബില്യൺ ഡോളർ സിനിമയായി ഡിസ്നിയുടെ ആനിമേഷൻ സ്വീക്വെൽ സൂട്ടോപ്യ 2. കമ്പനിയുടെ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച ആഗോള ബോക്സ് ഓഫീസിൽ ചിത്രം ഒരു ബില്യൺ ഡോളർ കടന്നു. ഈ വർഷം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് സൂട്ടോപ്യ 2. ജൂലായ് മാസത്തിൽ ഡിസ്നിയുടെ തന്നെ ലിലോ ആൻഡ് സ്റ്റിച്ച് 2025ലെ ആദ്യ വൺ ബില്യൺ ചിത്രമായിരുന്നു. വാരാന്ത്യത്തിൽ മാത്രം സൂട്ടോപ്യ 2 ആഭ്യന്തരമായി 232.7 മില്യൺ ഡോളറും അന്താരാഷ്ട്ര വിപണികളിൽ നിന്ന് 753.4 മില്യൺ ഡോളറും നേടി. ജാരെഡ് ബുഷ്, ബൈറൺ ഹോവാർഡ് എന്നിവർ ചേർന്ന് ഒരുക്കിയ സൂട്ടോപ്യ 2 നവംബർ 28നാണ് റിലീസായത്. ഈ നാഴികക്കല്ല് പുതിയ ലോകം തുറക്കുന്നതായി വാൾട്ട് ഡിസ്നി ആനിമേഷൻ സ്റ്റുഡിയോ ചീഫ് ക്രിയേറ്റീവ് ഓഫീസർ ജാരെഡ് ബുഷ് പറഞ്ഞു. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഒരുമിച്ച് ബിഗ് സ്ക്രീനിൽ ഈ സിനിമ കാണുന്നത് വലിയ അനുഭവമാണ്. അതുകൊണ്ട് സൂട്ടോപ്യ സ്വപ്ന സാക്ഷാത്കാരമാണെന്നും…
