Author: News Desk
നോർത്ത് ഈസ്റ്റേൺ റെയിൽവേ (NER) ലെ റെയിൽവേ റിക്രൂട്ട്മെന്റ് സെൽ (RRC) അപ്രന്റീസ് നിയമനത്തിനായി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. 2025 നവംബർ 15 വരെ അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് ആർആർസി നോർത്ത് ഈസ്റ്റേൺ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ https://ner.indianrailways.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് സാധുവായ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ഉണ്ടായിരിക്കണം. 1104 ഒഴിവുകളാണ് ആകെയുള്ളത്. പത്താം ക്ലാസ് പരീക്ഷയോ തത്തുല്യ യോഗ്യതയോ കുറഞ്ഞത് 50% മാർക്കോടെ പാസ്സായവർക്ക് അപേക്ഷിക്കാവുന്നതാണ്. കൂടാതെ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (NCVT) അല്ലെങ്കിൽ സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (SCVT) നൽകുന്ന ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. 24 വയസ്സാണ് ഉയർന്ന പ്രായപരിധി. എസ്സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും ഒബിസി ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും ബെഞ്ച്മാർക്ക് വൈകല്യമുള്ളവർക്ക് (PWBD) 10 വർഷവും ഇളവ് ലഭിക്കും. നൂറ് രൂപയാണ് അപേക്ഷാ ഫീസ്. എസ്സി/എസ്ടി/പിഡബ്ല്യുബിഡി/വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീ…
പമ്പയില്നിന്ന് ഇരുമുടിക്കെട്ട് നിറച്ച് രാഷ്ട്രപതി ദ്രൗപദി മുര്മു ബുധനാഴ്ച ശബരിമലയില് അയ്യപ്പദര്ശനത്തിനെത്തിയതിനു പിന്നാലെ സന്നിധാനത്തെ ഓഫീസ് കോംപ്ലക്സ് രണ്ടുമണിക്കൂർ ‘രാഷ്ട്രപതിഭവൻ’ ആയി മാറി . രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ വരവ് ശബരിമലയുടെ നിർദ്ദിഷ്ട മാസ്റ്റർ പ്ലാൻ അടക്കം പദ്ധതികളുടെ വികസനത്തിനുകൂടി പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. ശബരിമലയെ ദേശീയ തീർഥാടനപദവിയിലേക്കുയർത്തണമെന്നതു കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യമാണ്. ആചാരങ്ങളിലെ വ്യത്യസ്തത, പരിസ്ഥിതിയോടിണങ്ങിയ തീർഥാടനം എന്നീ പ്രത്യേകതകളുള്ള ശബരിമലയിലും അനുബന്ധ ഇടങ്ങളിലും തീർത്ഥാടന സൗകര്യത്തിനുമുൻതൂക്കം നൽകുന്ന പദ്ധതികളാകും രാഷ്ട്രപതിയുടെ പരിഗണനക്കെത്തുക. ശബരിമല മാസ്റ്റർപ്ലാനിൽ വിഭാവനം ചെയ്യുന്ന പദ്ധതികൾക്ക് കേന്ദ്ര സർക്കാർ മുൻതൂക്കം നൽകുമെന്ന പ്രതീക്ഷ കൂടി കേരളത്തിനുണ്ട്. രാഷ്ട്രപതിയുടെ ശബരിമലദർശനം കൊണ്ട് കൂടി ശബരിമലയുടെ പ്രാധാന്യം രാഷ്ട്രപതി ഭവനിൽ നിന്നും ഔദ്യോഗികമായി കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിലേക്ക് കുറെക്കൂടി ശക്തമായി എത്താനിടയാക്കും . ശബരിമല വികസനത്തിന്റെ പ്രധാന പ്രതിസന്ധി ഫണ്ടിന്റെ ലഭ്യത കുറവാണ്. നിലവിൽ സന്നിധാനത്തെത്തുന്ന ഭക്തർ നൽകുന്ന കണികയിൽ നിന്നും വഴിപാടുകളിൽ നിന്നുമാണ് നടത്തിപ്പിന് വേണ്ട…
സൗദി അറേബ്യയുടെ സാമ്പത്തിക വികസനത്തിനും വ്യാവസായിക ക്ലസ്റ്ററുകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും റെയിൽവേ നിർണായക പങ്ക് വഹിക്കുന്നതായി വ്യവസായ ഉപമന്ത്രി ഖലീൽ ബിൻ ഇബ്രാഹിം ബിൻ സലാമ. റിയാദിൽ സൗദി ഇന്റർനാഷണൽ റെയിൽ എക്സിബിഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസംസ്കൃത വസ്തുക്കളെ ഉയർന്ന മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രത്യേക വ്യാവസായിക ക്ലസ്റ്ററുകൾ ആരംഭിച്ചിട്ടുണ്ട്. ദേശീയ വ്യാവസായിക കഴിവുകൾ വികസിപ്പിക്കുന്നതിനും സൗദി അറേബ്യയുടെ വ്യാവസായിക ആഗോള മത്സരശേഷി വർധിപ്പിക്കുന്നതിനുമായാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ആധുനിക നഗര ഗതാഗത ദർശനത്തിൽ മുഖ്യപങ്കുവഹിക്കാൻ ഒരുങ്ങുകയാണ് റിയാദ് മെട്രോയെന്ന് മെട്രോയുടെ നിർമാണവും പ്രവർത്തനവും നിയന്ത്രിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ക്യാപിറ്റൽ മെട്രോ കമ്പനി (Capital Metro Company) ക്വാളിറ്റി ഡയറക്ടർ മാർട്ടിൻ ജാക്ക്സൺ പറഞ്ഞു. കഴിഞ്ഞ വർഷം പ്രവർത്തനം ആരംഭിച്ച മെട്രോ പദ്ധതി യാത്രാ സുരക്ഷ, ആധുനിക ടെക്നോളജി എന്നിവയ്ക്ക് മുൻഗണന നൽകുന്നു. റിയാദ് മെട്രോ ഒരു സാധാരണ ഗതാഗത സംവിധാനം എന്നതിലുപരി സുരക്ഷിതവും,…
2025 ജനുവരി മുതൽ ഒക്ടോബർ വരെ ഇന്ത്യയിൽ 4,282 ടെക് സ്റ്റാർട്ടപ്പ് പിരിച്ചുവിടലുകൾ നടന്നതായി റിപ്പോർട്ട്. ലേഓഫ്സ്.എഫ് വൈഐയാണ് (Layoffs.fyi) ടെക് ഇൻഡസ്ട്രിയിലെ പിരിച്ചുവിടലുകളെക്കുറിച്ച് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. എഐയിലേക്കുള്ള മാറ്റംകൊണ്ട് നിരവധി ജോലികൾ ഓട്ടോമേറ്റഡ് ആയതാണ് പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. ഓപറേഷനൽ സ്ട്രീംലൈനിങ്, ഓപറേഷൻസ് പ്രോഫിറ്റബിലിറ്റി, ഫണ്ടിംഗ് ഷോർട്ടേജ്, ഹൈറിങ് പോളിസികളിലെ മാറ്റം തുടങ്ങിയവയാണ് പിരിച്ചുവിടലുകൾക്കുള്ള മറ്റ് കാരണങ്ങൾ. 2022ലും 2023ലും ടെക് സ്റ്റാർട്ടപ്പുകൾ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങി. ഇതിനെത്തുടർന്ന് ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഫണ്ടിംഗ് ഇല്ലാതാകുകയും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടേണ്ടി വരികയും ചെയ്തു. 2024 മുതൽ ഇന്ത്യയിൽ പിരിച്ചുവിടലുകൾ കുറഞ്ഞിട്ടുണ്ടെങ്കിലും അവ ഉയർന്ന തോതിൽത്തന്നെ തുടരുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇലക്ട്രിക് മൊബിലിറ്റി, ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ എന്നിയിൽ ഇന്ത്യയാണ് ഈ വർഷം ആഗോളതലത്തിൽ രണ്ടാമത്തെ ഉയർന്ന പിരിച്ചുവിടൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. അതേസമയം 2023ൽ 108 കമ്പനികളിൽ നിന്നായി 14978 പിരിച്ചുവിടലുകൾ നടന്നു. ഇതുമായി തട്ടിച്ചു നോക്കുമ്പോൾ 2025ലെ പിരിച്ചുവിടലുകൾ ഏറെ…
ഗൂഗിളിന്റെ നിക്ഷേപം തമിഴ്നാട്ടിലേക്ക് ആകർഷിക്കുന്നതിൽ പരാജയപ്പെട്ടതിൽ ഡിഎംകെ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷമായ എഐഎഡിഎംകെ. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തമിഴനാണെങ്കിലും, ഗൂഗിൾ പോയത് ആന്ധ്രാപ്രദേശിലേക്കാണെന്ന് എഐഎഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാർ പറഞ്ഞു. തമിഴ്നാടിന് വലിയൊരു സാങ്കേതിക നിക്ഷേപം ഉറപ്പാക്കുന്നതിൽ ഡിഎംകെ പരാജയപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. സുന്ദർ പിച്ചൈ തമിഴനായിരുന്നിട്ടും, തമിഴ്നാട്ടിൽ തങ്ങളുടെ എഐ ഇൻഫ്രാസ്ട്രക്ചർ ഹബ് സ്ഥാപിക്കാൻ ഗൂഗിളിനെ ക്ഷണിക്കുന്നതിൽ ഡിഎംകെ പരാജയപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ നിഷ്ക്രിയത്വം കാരണം, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതി ആന്ധ്രാപ്രദേശിന് നൽകിയിരിക്കുകയാണ്. ഡിഎംകെ സർക്കാർ അത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നത് സംസ്ഥാനത്തെ നിക്ഷേപ സാധ്യതകളെ ഇല്ലാതാക്കുന്നതായും ഉദയകുമാർ ആരോപിച്ചു. ഇതിനുപുറമേ മേഖലയിലെ തൊഴിലവസരങ്ങളെയും സാങ്കേതിക പുരോഗതിയെയും ഇത് ബാധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ചയാണ് ഗൂഗിൾ ക്ലൗഡ് ഗ്ലോബൽ സിഇഒ തോമസ് കുര്യൻ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കമ്പനിയുടെ ഏറ്റവും വലിയ എഐ, ഡാറ്റാ സെന്റർ ഹബ് സ്ഥാപിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്. aiadmk criticises dmk as google,…
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവകൾ കാരണം ആന്ധ്രാ പ്രദേശിലെ ചെമ്മീൻ വ്യവസായം തകർച്ചയിലേക്ക് നീങ്ങുകയായിരുന്നു. ഈ സാഹചര്യത്തിൽ ബദൽ വിപണിയായി ഓസ്ട്രേലിയയെ മാറ്റാനുള്ള ചർച്ചകൾ സജീവമാകുകയാണ്. ഏഴ് ദിവസത്തെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ ആന്ധ്ര മാനവ വിഭവശേഷി മന്ത്രി എൻ. ലോകേഷ് നായിഡുവാണ് ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്. ചെമ്മീൻ ഇറക്കുമതിയിലെ നിയന്ത്രണങ്ങൾ ഓസ്ട്രേലിയൻ സർക്കാർ ലഘൂകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വൈറ്റ് സ്പോട്ട് വൈറസ് കണ്ടെത്തിയതിനെത്തുടർന്ന് തൊലി കളയാത്ത ചെമ്മീനിന് ഓസ്ട്രേലിയ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതിക്കാർ ദീർഘകാലമായി നേരിടുന്ന തടസ്സം. എന്നാൽ ചർച്ചകൾക്കു ശേഷം, ഇന്ത്യൻ ചെമ്മീനിനുള്ള ആദ്യ ഇറക്കുമതി അനുമതി ലഭിച്ചതായി ലോകേഷ് വ്യക്തമാക്കി. ഒരു വിപണിയെ അമിതമായി ആശ്രയിക്കുന്നതിൽ നിന്ന് സ്വയം രക്ഷിക്കാൻ നമ്മൾ പുതിയ വിപണികൾ തുറക്കുന്നത് തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്പെഷ്യൽ വിസിറ്റേർസ് പ്രോഗ്രാമിന് കീഴിലുള്ള ഏഴ് ദിവസത്തെ പഠന, പങ്കാളിത്ത ടൂറിനായാണ് ലോകേഷ് ഓസ്ട്രേലിയയിൽ എത്തിയിരിക്കുന്നത്. യുഎസ് താരിഫുകൾക്കിടയിൽ ആന്ധ്രയിലെ കയറ്റുമതിക്കാരെ പുതിയ…
ഓപറേഷൻ സിന്ദൂറിൽ പാകിസ്താൻ വിമാനങ്ങൾ വീഴ്ത്തിയ റഷ്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ വാങ്ങാൻ ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് റഷ്യയുമായി 10000 കോടി രൂപയുടെ പ്രതിരോധ കരാർ ചർച്ച പുരോഗമിക്കുകയാണ്. നാല് ദിവസം നീണ്ട ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ ഇന്ത്യൻ വ്യോമസേനയുടെ എസ് -400 വ്യോമ പ്രതിരോധ സംവിധാനം ആറോളം പാക് യുദ്ധ വിമാനങ്ങളും ഒരു ചാരവിമാനവുമാണ് തകർത്തത്. പാകിസ്താനുള്ളിൽ 300 കിലോമീറ്റർ അകലെയാണ് പാക് വിമാനങ്ങളെ വിജയകരമായി പ്രതിരോധിച്ചത്. ഇത് പാകിസ്താന് നേരെയുള്ള ആക്രമണത്തിൽ ഇന്ത്യയ്ക്ക് മേൽകൈ നൽകിയിരുന്നു. വ്യോമ പ്രതിരോധ ശേഷിയുള്ള കൂടുതൽ മിസൈലുകൾ വാങ്ങാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ വ്യോമസേനയെന്നും ഇക്കാര്യത്തിൽ റഷ്യൻ അധികൃതരുമായി ചർച്ചകൾ ആരംഭിച്ചതായും പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ 23ന് നടക്കുന്ന ഡിഫൻസ് അക്യുസിഷൻ കൗൺസിൽ യോഗത്തിൽ വ്യോമസേനയുടെ നിർദേശം പ്രതിരോധ മന്ത്രാലയം അംഗീകാരത്തിനായി പരിഗണിക്കുമെന്നും അധികൃതർ അറിയിച്ചു. എസ് -400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങളുടെ അഞ്ച് സ്ക്വാഡ്രണുകൾ…
ഇന്ത്യ-അമേരിക്ക വ്യാപാര കരാർ, പാകിസ്താനുമായുള്ള പ്രശ്നം തുടങ്ങിയവയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസാരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷത്തിനിടയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ദീപം തെളിയിച്ചാണ് ട്രംപ് ഔദ്യോഗികമായി ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. നിങ്ങളുടെ പ്രധാനമന്ത്രിയുമായി സംസാരിച്ചു. നല്ലൊരു സംഭാഷണം നടത്തി. വ്യാപാരത്തെക്കുറിച്ച് സംസാരിച്ചതിൽ അദ്ദേഹത്തിന് അതിൽ വളരെ താൽപര്യമുണ്ട്. യുഎസും ഇന്ത്യയും വലിയ കരാറുകൾ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. പാകിസ്താനുമായി യുദ്ധങ്ങൾ വേണ്ടെന്ന് കുറച്ചു മുമ്പ് സംസാരിച്ചിരുന്നു. പാകിസ്താനുമായും ഇന്ത്യയുമായും നമുക്ക് യുദ്ധമില്ല. അത് വളരെ നല്ല കാര്യമാണ്– ട്രംപ് പറഞ്ഞു.മോഡി ഒരു മികച്ച വ്യക്തിയാണെന്നും വർഷങ്ങളായി അദ്ദേഹം തന്റെ മികച്ച സുഹൃത്തായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു us president donald trump said he spoke to pm narendra modi about the india-us…
ആധാറുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന നിയമ മാറ്റങ്ങൾ സർക്കാർ അടുത്തിടെ നടപ്പിലാക്കിയിട്ടുണ്ട്. വ്യക്തികളുടെ സാമ്പത്തിക സേവനങ്ങളായ ബാങ്കിംഗ് പ്രവർത്തനങ്ങൾ, ചെറുകിട സമ്പാദ്യ പദ്ധതികൾ , മറ്റ് പണ നിയമങ്ങൾ എന്നിവയെ നേരിട്ട് ബാധിക്കുന്നവയാണ് ഈ മാറ്റങ്ങൾ. പുതിയ ഫീസുകളും കെവൈസി നിയമങ്ങളും പോക്കറ്റിനെ ബാധിച്ചേക്കാം എന്നതിനാൽ ആധാർ അപ്ഡേറ്റുകളുടേയും ലിങ്കേജുകളുടെയും നില പരിശോധിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ധനകാര്യ സേവനങ്ങളെ അടക്കം ബാധിക്കുന്ന ആധാർ നിയമത്തിലെ പ്രധാന മാറ്റങ്ങൾ നോക്കാം. ആധാർ അപ്ഡേറ്റ് ഫീസ് പരിഷ്കരിച്ചതാണ് പ്രധാന മാറ്റം. 2025 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ, പേര്, വിലാസം അല്ലെങ്കിൽ ബയോമെട്രിക്സ് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നിരക്കുകളിൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഒക്ടോബർ ഒന്ന് മുതൽ ഡിമോഗ്രാഫിക് അപ്ഡേറ്റുകൾ അഥവാ പേര്, വിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ എന്നിവയിലെ മാറ്റങ്ങൾക്ക് 75 രൂപയാണ് ഫീസ്. നേരത്തെ ഇത് 50 രൂപയായിരുന്നു. ഫിംഗർപ്രിന്റ്, ഐറിസ്…
ഇന്ത്യയിൽ വമ്പൻ നീക്കവുമായി വിദേശ ബാങ്കുകൾ. ജപ്പാൻ ആസ്ഥാനമായുള്ള സുമിറ്റോമോ മിറ്റ്സുയി ബാങ്കിംഗ് കോർപ്പറേഷനും (Sumitomo Mitsui Banking Corporation) യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്സ് എൻബിഡിയും (Emirates NBD) യെസ് ബാങ്ക് (Yes Bank) ആർബിഎൽ (RBL Bank) ഓഹരികൾ ഏറ്റെടുത്തിരിക്കുകയാണ്. എസ്ബിഐയിൽ നിന്നും മറ്റ് ഏഴ് ഓഹരി ഉടമകളുടെ കൺസോർഷ്യത്തിൽ നിന്നും അധിക ഓഹരി വാങ്ങിയതിനെത്തുടർന്ന് സുമിറ്റോമോ മിറ്റ്സുയി യെസ് ബാങ്കിലെ ഏറ്റവും വലിയ ഓഹരി ഉടമയായി. ബാങ്കിൽ 24.99 ശതമാനം ഓഹരികളാണ് ഇപ്പോൾ ജാപ്പനീസ് ബാങ്കിനുള്ളത്. അതേസമയം ആർബിഎൽ ബാങ്കിന്റെ 60 ശതമാനം പങ്കാണ് എമിറേറ്റ്സ് എൻബിഡി സ്വന്തമാക്കുന്നത്. മൂന്ന് ബില്യൺ ഡോളറിനാണ് (ഏകദേശം ₹25,000 കോടി) ആർബിഎൽ ബാങ്ക്-എമിറേറ്റ്സ് എൻബിഡി കരാർ. അതേസമയം, യെസ് ബാങ്കിലെ ഓഹരികൾ സുമിറ്റോമോ മിറ്റ്സുയിക്ക് കൈമാറുന്നതിലൂടെ എസ്ബിഐ ഉൾപ്പടെയുള്ള ബാങ്കുകൾക്ക് ലഭിക്കുക 13483 കോടി രൂപയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യെസ് ബാങ്കിന്റെ പുനരുദ്ധാരണ പദ്ധതിയിലെ വ്യവസ്ഥ പ്രകാരം നിക്ഷേപം…