Author: News Desk
ദക്ഷിണാഫ്രിക്കൻ സോഫ്റ്റ് ഡ്രിങ്ക് നിർമ്മാതാക്കളായ ‘ട്വിസ’യെ (Twizza) ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയാക്കി പെപ്സികോയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ബോട്ടിലിംഗ് പങ്കാളികളായ വരുൺ ബിവറേജസ്. ഏകദേശം 900 കോടി രൂപയ്ക്കാണ് വരുൺ ബിവറേജസിന്റെ ദക്ഷിണാഫ്രിക്കൻ ഉപകമ്പനിയായ ബെവ്കോ (BevCo) ഈ ഏറ്റെടുക്കൽ നടത്തിയത്. 2025 ഡിസംബറിൽ പ്രഖ്യാപിച്ച ഈ കരാറിന് ആവശ്യമായ എല്ലാ നിയന്ത്രണ ഏജൻസികളുടെയും അംഗീകാരം ലഭിച്ചതോടെയാണ് ഉടമസ്ഥാവകാശം ഔദ്യോഗികമായി കൈമാറിയതെന്ന് സ്റ്റാൻഡേർഡ് ബാങ്ക് സ്ഥിരീകരിച്ചു. ഈ ഏറ്റെടുക്കലിലൂടെ ട്വിസയുടെ കേപ് ടൗൺ, മിഡിൽബർഗ്, കൊമാനി എന്നിവിടങ്ങളിലെ നിർമ്മാണ യൂണിറ്റുകളും ദക്ഷിണാഫ്രിക്കയിലുടനീളമുള്ള വിതരണ ശൃംഖലയും ഇനി വരുൺ ബിവറേജസിന്റെ നിയന്ത്രണത്തിലാകും. 2003ൽ കെൻ ക്ലാർക്ക് സ്ഥാപിച്ച ട്വിസ, കുറഞ്ഞ നിരക്കിലുള്ള കാർബണേറ്റഡ് പാനീയങ്ങൾക്കും എനർജി ഡ്രിങ്കുകൾക്കും പേരു കേട്ട കമ്പനിയാണ്. ആഫ്രിക്കൻ വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇതോടെ ട്വിസയുടെ സ്ഥാപക കുടുംബത്തിന് കമ്പനിയിലുള്ള ഉടമസ്ഥാവകാശം അവസാനിക്കുകയും ബിസിനസ് പൂർണ്ണമായും വരുൺ ബിവറേജസിന്റെ ഭാഗമാവുകയും ചെയ്തു. Varun Beverages,…
സംരംഭങ്ങൾക്ക് പലിശ രഹിത വായ്പ, 50 % സ്ത്രീകൾക്ക് ജോലി ഉറപ്പ് , 20 ലക്ഷം വീട്ടമ്മമാർക്കു തൊഴിൽ ഉറപ്പ് എന്നീ വാഗ്ദാനങ്ങളുമായി നവകേരള പൂർത്തീകരണത്തിനായി ജനവിധി തേടുന്ന എൽഡിഎഫിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്തു. സ്ത്രീകളുടെ ഉന്നമനത്തിനും ഒട്ടേറെ പ്രഖ്യാപനങ്ങളുണ്ട്.അഭ്യസ്ത വിദ്യർക്കും എൽ ഡി എഫ് പത്രിക തൊഴിൽ ഉറപ്പു നൽകുന്നു. കാമ്പസ് പ്ലേസ്മെന്റ് ഉറപ്പാക്കൽ, ബാക്ക് ടു കാംപസ് പദ്ധതി എന്നിവയും പത്രികയിലുണ്ട്. 2026-27ല്‍ സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ വിദ്യാഭ്യാസം സൗജന്യമായി നല്‍കും, പവര്‍ കട്ട് ഇല്ലാത്ത കാലം തുടരും തുടങ്ങി സുപ്രധാന വാഗ്ദാനങ്ങളാണ് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പത്രികയിലുള്ളത്. ഉന്നത വിദ്യാഭ്യാസത്തെ ലോകോത്തര നിലവാരത്തിലാക്കും, പൊതുവിദ്യാഭ്യാസ മേഖലയിൽ പഠന പിന്നാക്കം പരിഹരിക്കും, സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പദ്ധതികൾ തുടങ്ങിയ നിരവധി പ്രഖ്യാപനങ്ങളുണ്ട്. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ശമ്പള പരിഷ്കരണം നടപ്പാക്കും. വിലക്കയറ്റം തടയും, കടൽ കടലിന്റെ മക്കൾക്ക് ഉറപ്പ് വരുത്തും, കെഎസ്ആർടിസിയെ…
രാജ്യത്തിന്റെ വ്യോമ പ്രതിരോധ മേഖലയിൽ നിർണ്ണായക മുന്നേറ്റവുമായി പ്രതിരോധ മന്ത്രാലയം. വ്യോമസേനയ്ക്കായി രണ്ട് മൗണ്ടൻ റഡാറുകൾ (Mountain Radars) വാങ്ങുന്നതിനായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി (BEL) 1,950 കോടി രൂപയുടെ കരാറിൽ മന്ത്രാലയം ഒപ്പുവെച്ചു. തദ്ദേശീയ മികവിൽ റഡാറുകൾപൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത റഡാറുകൾ ഡിആർഡിഒയുടെ കീഴിലുള്ള ഇലക്ട്രോണിക്സ് ആന്റ് റഡാർ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റാണ് (LRDE) വികസിപ്പിച്ചത്. ഇവയുടെ നിർമ്മാണ ചുമതല പൊതുമേഖലാ സ്ഥാപനമായ ബിഇഎല്ലിനാണ്. അതിർത്തിയിലെ ഉയർന്ന മലനിരകളിലും ദുർഘട ഭൂപ്രദേശങ്ങളിലും ശത്രുനീക്കങ്ങൾ നിരീക്ഷിക്കാനും കണ്ടെത്താനും ഈ റഡാറുകൾക്ക് പ്രത്യേക ശേഷിയുണ്ട്. പ്രതിരോധ ശൃംഖല ശക്തമാകുംഈ അത്യാധുനിക സംവിധാനങ്ങൾ പ്രവർത്തനക്ഷമമാകുന്നതോടെ ഇന്ത്യൻ വ്യോമസേനയുടെ നിരീക്ഷണ ശേഷി ഗണ്യമായി വർദ്ധിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വിദേശ നിർമ്മിത പ്രതിരോധ ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര നിർമ്മാണ മേഖലയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ‘ആത്മനിർഭർ ഭാരത്’, ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതികളുടെ ഭാഗമായാണ് ഈ കരാർ. The Ministry of Defence has signed…
രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ നിർണ്ണായകമായ രണ്ട് കരാറുകളിൽ കൂടി ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം. ആകെ 858 കോടി രൂപയുടെ കരാറുകളാണ് ഒപ്പിട്ടിരിക്കുന്നത്. ഇതിൽ ഇന്ത്യൻ സൈന്യത്തിനായി അത്യാധുനിക ടുങ്കുസ്ക (Tunguska) വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ വാങ്ങുന്നതിനായി റഷ്യൻ ഏജൻസിയായ റോസോബോറോൺ എക്സ്പോർട്ടുമായാണ് (JSC Rosoboronexport) ആദ്യ കരാർ. 445 കോടി രൂപയുടേതാണ് ഈ പദ്ധതി. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സാന്നിധ്യത്തിൽ ഒപ്പിട്ട കരാറിലൂടെ വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവയിൽ നിന്നുള്ള ഭീഷണികളെ പ്രതിരോധിക്കാൻ സൈന്യത്തിന് കൂടുതൽ കരുത്ത് ലഭിക്കും. ഇന്ത്യ-റഷ്യ പ്രതിരോധ പങ്കാളിത്തം ഇതിലൂടെ കൂടുതൽ ശക്തമാകും. പി-8ഐ വിമാനങ്ങളുടെ അറ്റകുറ്റപ്പണി ഇനി ഇന്ത്യയിൽഇന്ത്യൻ നാവികസേനയുടെ പി-8ഐ (P8I) ലോംഗ് റേഞ്ച് മാരിടൈം നിരീക്ഷണ വിമാനങ്ങളുടെ ഡിപ്പോ ലെവൽ ഇൻസ്പെക്ഷനായി ബോയിംഗ് ഇന്ത്യ ഡിഫൻസ് പ്രൈവറ്റ് ലിമിറ്റഡുമായാണ് രണ്ടാമത്തെ കരാർ. 413 കോടി രൂപയുടേതാണ് ഈ പദ്ധതി. ‘ബൈ ഇന്ത്യൻ’ വിഭാഗത്തിൽ ഉൾപ്പെടുത്തി 100% തദ്ദേശീയമായി…
കേരളത്തിൽ ശക്തമായൊരു സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം രൂപീകരിക്കാൻ സർക്കാർ സഹായം ഉറപ്പു വരുത്തുന്ന പ്രകടന പത്രിക അവതരിപ്പിച്ചു യു ഡി എഫ്. സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ വനിതാ സംരംഭകർക്ക് പ്രത്യേക പിന്തുണ നൽകും. കേരളത്തെ ഒരു സ്റ്റാർട്ടപ്പ് ഡെസ്റ്റിനേഷനായി മാറ്റിയെടുക്കും. നിർമിതി സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും, നൂതന സാങ്കേതിക വിദ്യകളിലൂടെ കേരളത്തിന്റെ വികസനം ഉറപ്പാക്കാനും കേരളത്തിൽ ഒരു നിർമ്മിത ബുദ്ധി വകുപ്പിന് രുപം നൽകും. ഐ ടി സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ പുതിയ ഐ ടി നിയമം പത്രിക ഉറപ്പാക്കുന്നു. ഒരു റിമോട്ട് വർക്ക് സ്റ്റേഷനാക്കി കേരളത്തെ മാറ്റും. കേരളത്തിലെ സ്റ്റാർട്ടപ്പുകൾ യൂണികോൺ ആയി ഉയരാൻ വേണ്ട പിന്തുണയും സഹായവും നൽകും. എം.എസ്.എം.ഇ സംരംഭങ്ങള്‍ക്കു പ്രതീക്ഷ നൽകുന്ന വാഗ്ദാനങ്ങൾ പ്രകാരം 100 കോടിയിലധികം വാര്‍ഷിക വരുമാന ശേഷിയുള്ള ആയിരത്തോളം എം.എസ്.എം.ഇ സംരംഭങ്ങള്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നതിന് സമഗ്ര പദ്ധതിക്കു രൂപം നല്‍കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സംരംഭകർക്ക് സർക്കാർ പിന്തുണയോടെ കുറഞ്ഞ…
വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഏകദേശം 16.68 ലക്ഷം ഔദ്യോഗിക ഇ-മെയിൽ അക്കൗണ്ടുകൾ സോഹോ (Zoho) നിയന്ത്രിക്കുന്ന ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോമിലേക്ക് മാറ്റിയതായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY). ഈ മാറ്റത്തിനായി ഇതുവരെ 180.10 കോടി രൂപ ചെലവായതായി മന്ത്രാലയം ലോക്സഭയെ അറിയിച്ചു. തിരഞ്ഞെടുത്തത് ബിഡ്ഡിംഗിലൂടെനാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (NIC) വഴിയാണ് അക്കൗണ്ടുകൾ സോഹോ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്ന നടപടികൾ പൂർത്തിയാക്കിയത്. ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലേസ് (GeM-CPPP) വഴിയുള്ള ലേല നടപടികളിലൂടെയാണ് സോഹോയെ മാസ്റ്റർ സിസ്റ്റം ഇന്റഗ്രേറ്ററായി തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട കമ്പനികൾ നൽകിയ പ്രൂഫ് ഓഫ് കൺസെപ്റ്റ് പരിശോധിച്ച ശേഷമാണ് സർക്കാർ അന്തിമ തീരുമാനമെടുത്തത്. ലക്ഷ്യം ഡാറ്റാ സുരക്ഷമന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും സുരക്ഷിതവും പരമാധികാരമുള്ളതുമായ ഔദ്യോഗിക ഇ-മെയിൽ സംവിധാനം ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിലൂടെ വിവരങ്ങളുടെ പൂർണ്ണമായ ഉടമസ്ഥാവകാശവും ബൗദ്ധിക സ്വത്തവകാശവും സർക്കാരിൽ തന്നെ നിക്ഷിപ്തമായിരിക്കും. നിരക്കുകൾ ഇങ്ങനെ:മെയിൽ ബോക്സിന്റെ സംഭരണശേഷി അനുസരിച്ച് (30 GB മുതൽ 100…
പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയിൽ നിർണ്ണായക ചുവടുവെപ്പുമായി കൊച്ചിൻ ഷിപ്പ്യാർഡ്. ഇന്ത്യൻ നാവികസേനയ്ക്കായി കൊച്ചിൻ ഷിപ്പ്യാർഡ് നിർമ്മിക്കുന്ന എട്ട് ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ (ASW SWC) രണ്ടാമത്തെ കപ്പലായ ‘മൽവാൻ’ നാവികസേനയ്ക്ക് കൈമാറി. പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത കപ്പൽ, നാവികസേനയുടെ ആവശ്യങ്ങൾക്കനുസരിച്ച് ഡിഎൻവി ക്ലാസിഫിക്കേഷൻ നിയമങ്ങൾ പാലിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. തീരദേശത്തെ അന്തർവാഹിനി വിരുദ്ധ പ്രവർത്തനങ്ങൾക്കും നിരീക്ഷണത്തിനുമായി അത്യാധുനിക സജ്ജീകരണങ്ങളാണ് മൽവാനിൽ ഉള്ളത്. 80 മീറ്റർ നീളവും 1,100 ടൺ ഭാരവുമുള്ള കപ്പൽ വാട്ടർ ജെറ്റ് സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുന്നത്. ടോർപിഡോകൾ, മൾട്ടിഫങ്ഷണൽ ആന്റി-സബ്മറൈൻ റോക്കറ്റുകൾ എന്നിവയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. അത്യാധുനിക റഡാറുകളും സോണാർ സംവിധാനങ്ങളും ഇതിലുണ്ട്. മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ തീരദേശ പട്ടണമായ മൽവാനിൽ നിന്നാണ് കപ്പലിന് ഈ പേര് ലഭിച്ചത്. ഛത്രപതി ശിവാജിയുടെ ഐതിഹാസിക സമുദ്ര പാരമ്പര്യവുമായി ആഴത്തിൽ ബന്ധമുള്ള പ്രദേശമാണിത്. 2003 വരെ സേവനമനുഷ്ഠിച്ച ഐഎൻഎസ് മൽവാൻ എന്ന മൈൻ സ്വീപ്പർ കപ്പലിന്റെ പാരമ്പര്യം തുടരുന്നതിലൂടെ നാവികസേനയുടെ…
ഇന്ത്യയിലെ മൊബൈൽ ഉപഭോക്താക്കളുടെ ശരാശരി മാസ ഡാറ്റാ ഉപയോഗം 31 ജിബി (GB) പിന്നിട്ടതായി നോക്കിയയുടെ ഏറ്റവും പുതിയ റിപ്പോർട്ട്. 5ജി സേവനങ്ങളുടെ വ്യാപനവും 4K വീഡിയോ സ്ട്രീമിംഗ്, ക്ലൗഡ് ഗെയിമിംഗ്, എഐ ആപ്പുകൾ എന്നിവയുടെ വർദ്ധിച്ച ആവശ്യകതയുമാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണം. നിലവിൽ രാജ്യത്തെ മൊബൈൽ ഡാറ്റാ ട്രാഫിക്കിന്റെ 47 ശതമാനവും 5ജി ശൃംഖല വഴിയാണ് നടക്കുന്നത്. 5ജി ട്രാഫിക്കിൽ മാത്രം വർഷം തോറും 70 ശതമാനത്തിലധികം വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ 5ജി വരിക്കാരുള്ള രാജ്യമായി ഇന്ത്യ മാറിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മെട്രോ നഗരങ്ങളിലെ മൊത്തം ഡാറ്റാ ട്രാഫിക്കിന്റെ 58 ശതമാനവും ഇപ്പോൾ 5ജി വഴിയാണ്. കുറഞ്ഞ നിരക്കിൽ 5ജി സ്മാർട്ട്ഫോണുകൾ ലഭ്യമായതും ഡാറ്റാ ഉപഭോഗം ഉയരാൻ കാരണമായി. 2031ഓടെ ഇന്ത്യയിലെ 5ജി വരിക്കാരുടെ എണ്ണം 100 കോടി കടക്കുമെന്നാണ് നോക്കിയയുടെ കണക്കുകൂട്ടൽ. India’s average monthly mobile data consumption per user has…
അലഖ് പാണ്ഡെയും പ്രതീക് മഹേശ്വരിയും ചേർന്ന് സ്ഥാപിച്ച എഡ്ടെക് സ്ഥാപനമായ ഫിസിക്സ് വാല (PhysicsWallah), തങ്ങളുടെ ഓൺലൈൻ ബാച്ചുകൾ തുടങ്ങി വെറും 20 ദിവസത്തിനുള്ളിൽ 205 കോടി രൂപയുടെ വരുമാനം സ്വന്തമാക്കി. കമ്പനിയുടെ വാർഷിക പരിപാടിയായ ‘വിശ്വാസ് ദിവസി’നോട് അനുബന്ധിച്ചാണ് ഈ റെക്കോർഡ് നേട്ടം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 36 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ കോഴ്സുകൾക്ക് വിദ്യാർത്ഥികൾക്കിടയിലുള്ള വലിയ ഡിമാൻഡാണ് ഈ കുതിപ്പിന് പിന്നിലെന്ന് കമ്പനി അറിയിച്ചു. വിശ്വാസ് ദിവസ് കാലയളവിൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 4.39 ലക്ഷം പുതിയ എൻറോൾമെന്റുകളാണ് ഉണ്ടായത്. ശക്തമായ വളർച്ചാ നിരക്കും മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യവും വരാനിരിക്കുന്ന അക്കാ[മിക് വർഷത്തിൽ കമ്പനിക്ക് വലിയ ആത്മവിശ്വാസം നൽകുന്നതായി സഹസ്ഥാപകൻ പ്രതീക് മഹേശ്വരി വ്യക്തമാക്കി Edtech giant PhysicsWallah records a historic ₹205 crore revenue in just 20 days during its ‘Vishwas Diwas’ event. With 4.39 lakh…
ഇറ്റലിയിലെ ഫാക്ടറിയിൽ നിന്ന് പോളണ്ടിലേക്ക് കൊണ്ടുപോവുകയായിരുന്ന 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകൾ മോഷണം പോയതായി നെസ്ലെ (Nestle) സ്ഥിരീകരിച്ചു. ഏകദേശം 4,13,000 കിറ്റ്കാറ്റ് ബാറുകളാണ് ട്രക്കിൽ നിന്ന് കവർന്നത്. “എല്ലാവരോടും ഒരു ബ്രേക്ക് എടുക്കാൻ ഞങ്ങൾ പറയാറുണ്ട്, പക്ഷേ മോഷ്ടാക്കൾ അത് അല്പം ഗൗരവമായി എടുത്ത് 12 ടണ്ണുമായി കടന്നുകളഞ്ഞു” എന്നായിരുന്നു കമ്പനിയുടെ രസകരമായ പ്രതികരണം. മോഷണം പോയെങ്കിലും ഈസ്റ്റർ പ്രമാണിച്ച് ചോക്ലേറ്റിന് വിപണിയിൽ ക്ഷാമമുണ്ടാകില്ലെന്നും ഓരോ ബാറിലെയും യൂണിക് കോഡ് ഉപയോഗിച്ച് ഇവ കണ്ടെത്താനാകുമെന്നും കമ്പനി അറിയിച്ചു. മോഷണ വാർത്ത പുറത്തുവന്നതോടെ ആഗോള ബ്രാൻഡുകൾക്കിടയിൽ തമാശരൂപേണയുള്ള മീമുകളും നിറഞ്ഞു. മൈക്രോസോഫ്റ്റ്, കെഎഫ്സി, ഡൊമിനോസ് തുടങ്ങിയ കമ്പനികൾ തമാശരൂപേണ മോഷണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തി. കേരള ടൂറിസവും ഈ ട്രെൻഡിൽ പങ്കുചേർന്നു. കേരളത്തിലെ കായലുകളിലോ കടൽതീരത്തോ ഈ ചോക്ലേറ്റ് എത്തിയിട്ടില്ലെന്നും, യഥാർത്ഥ ‘ബ്രേക്ക്’ എടുക്കാൻ കേരളത്തിലേക്ക് വരണമെന്നും കേരള ടൂറിസം കുറിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷനും ട്രെൻഡിന്റെ ഭാഗമായി. ഇടവേളകൾ…
