Author: News Desk
കാവലാളായി കൊച്ചിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് തിരുവനന്തപുരത്തു അവയവങ്ങൾ കൃത്യസമയത്തു തന്നെ എത്തിച്ചതായിരുന്നല്ലോ വാർത്ത. കഴിഞ്ഞ ദിവസം വൈകിട്ട് 7:20 ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് കഴക്കൂട്ടത്ത് 10:31ന് എത്തി ചേർന്നത് 3മണിക്കൂർ 15മിനിറ്റ് മാത്രമെടുത്തായിരുന്നു. വേഗതയും സുരക്ഷയും ഉറപ്പാക്കുന്ന ടെമ്പോ ട്രാവല്ലർ ആംബുലൻസുകൾ സമൂഹത്തിന് ഒരു വലിയ അനുഗ്രഹമായി മാറിയിരിക്കുകയാണ്. ആശുപത്രിയിൽ എത്തുന്നതിന് മുൻപുള്ള ആ സുവർണ്ണ നിമിഷങ്ങളിൽ (Golden Hour) രോഗിക്ക് ലഭിക്കുന്ന പരിചരണമാണ് പലപ്പോഴും ജീവൻ രക്ഷിക്കുന്നതിന് കാരണമാകുന്നത്. അവിടെയാണ് ടെമ്പോ ട്രാവല്ലറുകൾ ജീവവായുവാകുന്നത് നൂൽപാലത്തിലൂടെയുള്ള ജീവന്റെ യാത്രയിൽ പലപ്പോഴും രക്ഷകനായി അവതരിക്കുന്നത് നാല് ചക്രങ്ങളിൽ നിരത്തിലോടുന്ന ഒരു വാഹനമല്ല, മറിച്ച് സജ്ജീകരണങ്ങളാൽ സമ്പന്നമായ ഒരു മിനി ഹോസ്പിറ്റൽ തന്നെയാണ്. ചലിക്കുന്ന ഒരു മിനി ഐ.സി.യു ആയ ഇവയിൽ വെന്റിലേറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ, ഡിഫിബ്രിലേറ്ററുകൾ എന്നിവ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം ഇതിലുണ്ട് അടിയന്തര ഘട്ടങ്ങളിൽ ഓരോ സെക്കൻഡും വിലപ്പെട്ടതാണ്. വേഗതയും സുരക്ഷയും ഉറപ്പാക്കി കൃത്യസമയത്തു ലക്ഷ്യസ്ഥാനത്തേതാണ്…
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് ഉപരോധങ്ങൾ ലംഘിക്കാതെ വെനിസ്വേലൻ എണ്ണ നേരിട്ട് വാങ്ങാൻ റിഫൈനറെ അനുവദിക്കുന്ന പൊതു ലൈസൻസ് നൽകി അമേരിക്ക. പെട്രോളിയം വിപണി രംഗത്തെ വിദഗ്ധരെ ഉദ്ധരിച്ച് വിദേശ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ റഷ്യൻ എണ്ണയ്ക്ക് പകരമായി ഇനി വലിയതോതിൽ വെനസ്വേലൻ എണ്ണ വാങ്ങാൻ റിലയൻസിന് കഴിയുമെന്നാണ് വിലയിരുത്തൽ. നേരത്തേ റിലയൻസ് വെനസ്വേലൻ എണ്ണ വാങ്ങിയിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെനസ്വേലയ്ക്കുമേൽ ഉപരോധം പ്രഖ്യാപിച്ചതോടെ നിർത്തിയിരുന്നു. വെനസ്വേലയുടെ കട്ടിയേറിയ എണ്ണ സംസ്കരിക്കാൻ റിലയൻസിന്റെ ഗുജറാത്തിലെ റിഫൈനറിയിൽ സാങ്കേതിക സൗകര്യങ്ങളുണ്ട്. ലോകത്തെ ഏറ്റവും വലിയ റിഫൈനിങ് ശേഷിയുള്ള പ്ലാന്റ് കൂടിയാണിത്. ജനറൽ ലൈസൻസ് ലഭിച്ചതോടെ വെനസ്വേലൻ എണ്ണ ഉപരോധ ഭീഷണിയില്ലാതെ വാങ്ങാനും സംസ്കരിച്ച് കയറ്റുമതി നടത്താനും റിലയൻസിന് സാധിക്കും. ലൈസൻസ് ലഭിച്ചതിനെ കുറിച്ച് റിലയൻസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വെനസ്വേലൻ പ്രസിഡന്റ് ആയിരുന്ന നിക്കോളാസ് മഡുറോയെയും ഭാര്യയെയും യുഎസ് പിടികൂടിയശേഷം, വെനസ്വേലയുടെ എണ്ണ വിപണി യുഎസിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന്…
കയറ്റുമതി കൂടുതൽ ജനാധിപത്യവൽക്കരിക്കുന്നതിനായി കൈകോർക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും (CIAL) ഇന്ത്യാ പോസ്റ്റും. ചെറുകിട ഉൽപാദകരെ ആഗോള വിതരണ ശൃംഖലകളിലേക്ക് കൊണ്ടുവരുന്നതിനായുള്ള ഫാർമർ ടു പ്ലേറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന പദ്ധതിയാണ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്. സംസ്ഥാനത്തെ വിദൂര ഗ്രാമങ്ങളിൽ നിന്നുപോലും കർഷകർക്കും കരകൗശല വിദഗ്ധർക്കും സാധനങ്ങൾ കയറ്റുമതി ചെയ്യാൻ അനുവദിക്കുന്ന പദ്ധതിയാണിത്. ഇന്ത്യാ പോസ്റ്റിന്റെ ഗ്രാമതല ശൃംഖലയും കൊച്ചി വിമാനത്താവളത്തിന്റെ വളർന്നുവരുന്ന കാർഗോ അടിസ്ഥാന സൗകര്യങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ട് പെട്ടെന്ന് കേടുവരുന്ന വസ്തുക്കൾ, കരകൗശല വസ്തുക്കൾ, ചെറുകിട ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായി പൂർണ്ണ കയറ്റുമതി പാത സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്ന് സിയാൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പദ്ധതി പ്രകാരം, ഇന്ത്യ പോസ്റ്റ് ഓഫീസുകൾ ഫസ്റ്റ്-മൈൽ കണക്ഷൻ പോയിന്റുകളായി പ്രവർത്തിക്കും. തപാൽ ശൃംഖല വഴി ഏകീകരിക്കുന്ന കയറ്റുമതി പിന്നീട് കൊച്ചി വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടും. അവിടെ സിയാൽ ആവശ്യമായ ചരക്ക് കൈകാര്യം ചെയ്യൽ, ക്ലിയറൻസുകൾ, അന്താരാഷ്ട്ര കണക്റ്റിവിറ്റി എന്നിവ നൽകും. ചെറുകിട…
ഇന്ത്യൻ പൗൾട്രി മേഖലയിൽ 200 കോടി രൂപ നിക്ഷേപിക്കാൻ ജർമ്മനി ആസ്ഥാനമായുള്ള കാർഷിക ബിസിനസ് സ്ഥാപനമായ ഇഡബ്ല്യു ഗ്രൂപ്പ് (EW Group). പുതുതായി സംയോജിപ്പിച്ച അനുബന്ധ സ്ഥാപനമായ ലോഹ്മാൻ ലെയേഴ്സ് ഇന്ത്യ (Lohmann Layers) വഴിയാണ് ഇന്ത്യയിലെ നിക്ഷേപം. നേരത്തെ ആനിമൽ ജനറ്റിക്സ് രംഗത്തെ ആഗോള നേതാവായ ഇഡബ്ല്യു ഗ്രൂപ്പ്, അതിന്റെ അനുബന്ധ സ്ഥാപനമായ ഇന്റർനാഷണൽ ലെയർ ഡിസ്ട്രിബ്യൂഷൻ (ILD) വഴി JK ബ്രീഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്താണ് ഇന്ത്യൻ വിഭാഗം സ്ഥാപിച്ചത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും അതിവേഗം വളരുന്നതുമായ പൗൾട്രി വിപണികളിൽ ഒന്നാണ് ഇന്ത്യ. ലോഹ്മാൻ ലെയേഴ്സ് ഇന്ത്യയുടെ സ്ഥാപനത്തിലൂടെ ഇന്ത്യൻ കർഷകരോടുള്ള ദീർഘകാല പ്രതിബദ്ധത ശക്തിപ്പെടുത്തുത്താനാകുമെന്ന് ഐഎൽഡി ഏഷ്യ, ഓസ്ട്രേലിയ മാനേജിംഗ് ഡയറക്ടർ അന്റോണിയോ പരാഗ്വാസു പറഞ്ഞു. 15 വർഷത്തിലേറെയായി ജെകെ ബ്രീഡേഴ്സുമായി ഫ്രാഞ്ചൈസി മോഡൽ വഴി കമ്പനി ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്, ഇപ്പോൾ വിപണിയിൽ നേരിട്ട് പ്രവർത്തിക്കുമെന്ന് ലോഹ്മാൻ ലെയേഴ്സ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ സുരേന്ദ്ര കെ. ജംഗിർ…
2025ലെ സാമ്പത്തിക വർഷത്തിൽ 71,585 കോടി രൂപയുടെ റെക്കോർഡ് വരുമാനവുമായി ലുലു റീട്ടെയ്ൽ. 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പകുതിയിൽ 887.58 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതോടെ 2025ലെ നിക്ഷേപകർക്കുള്ള ആകെ ലാഭവിഹിതം 1785 കോടി രൂപയായി ഉയർന്നു. ഇതേ വർഷത്തെ അറ്റാദായം 1856 കോടി രൂപയായി ഉയർന്നു. വിപുലമായ വികസന പദ്ധതികളും ഇ കൊമേഴ്സ് രംഗത്തെ മികച്ച വളർച്ചയും നേട്ടത്തിന് കരുത്തേകി. മികച്ച വളർച്ചാനിരക്കാണ് ലുലു രേഖപ്പെടുത്തുന്നത്. 2025ൽ മാത്രം 20 പുതിയ സ്റ്റോറുകൾ ലുലു തുറന്നു. 2026 -2028 വർഷത്തിൽ 50 പുതിയ സ്റ്റോറുകൾ കൂടി ലുലു തുറക്കും. വിപുലമായ വികസന പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം നൽകുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. സുസ്ഥിരമായ വളർച്ചയിലൂടെ ദീർഘകാലാടിസ്ഥാനമാക്കിയുള്ള നയങ്ങളാണ് ലുലു നടപ്പാക്കുന്നതെന്നും അദേഹം കൂട്ടിചേർത്തു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നല്ല വളർച്ചയാണ് ലുലു രേഖപ്പെടുത്തിയത്. ഇ കൊമേഴ്സ് വിൽപ്പനയിൽ മാത്രം…
വിമാന അപകട രക്ഷാപ്രവർത്തനവും അഗ്നിശമന സംവിധാനവും (ARFF) കൂടുതൽ ശക്തിപ്പെടുത്തി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ലോകോത്തര നിലവാരമുള്ള മൂന്ന് പാന്തർ സിഎഫ്ടി (Panther CFT) ക്രാഷ് ഫയർ ടെൻഡറുകളാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. Rosenbauer നിർമ്മിച്ച ഈ അത്യാധുനിക വാഹനങ്ങൾ 700 HP എഞ്ചിനോടു കൂടിയവയാണ്. അതിനാൽ, അടിയന്തര സാഹചര്യങ്ങളിൽ അതിവേഗ പ്രതികരണം ഉറപ്പാക്കാനാകും. 12,500 ലിറ്റർ വെള്ളം, 1,500 ലിറ്റർ ഫോം, 250 കിലോ ഡ്രൈ കെമിക്കൽ പൗഡർ എന്നിവയാണ് ഓരോ വാഹനത്തിലും ഉൾപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ. ഇതോടെ വിമാനത്താവളത്തിലെ അഗ്നിശമന സജ്ജതയും പ്രവർത്തനക്ഷമതയും ഗണ്യമായി ഉയർന്നതായി അധികൃതർ അറിയിച്ചു. എഎഎച്ച്എല്ലിന്റെ (AAHL) എയ്റോ വിഭാഗം സിഇഒ ആംബർ ഡ്യൂബെയും വിമാനത്താവളം ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ഭട്കോട്ടിയും ചേർന്നാണ് വാഹനങ്ങൾ ഔദ്യോഗികമായി കമ്മീഷൻ ചെയ്തത്. ഈ പുതിയ ഉൾപ്പെടുത്തൽ വഴി വിമാനത്താവളത്തിലെ അഗ്നി സുരക്ഷ ഒരു പ്രതിബദ്ധത മാത്രമല്ല, സ്ഥിരമായ മുൻഗണന തന്നെയാണ് എന്ന സന്ദേശമാണ് നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. Thiruvananthapuram…
ഒന്നിലധികം ജില്ലകളിലായി പാലങ്ങളും റോഡുകളും ഉൾപ്പെടെ 800 കോടിയിലധികം രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസ്ഥാന സർക്കാഞ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, തുറമുഖ വികസനം, 2026 വനിതാ നയം, മുതിർന്ന പൗരന്മാരുടെ നയം, പുതിയ കാൻസർ ഗവേഷണ കേന്ദ്രം, സിയാൽ എയ്റോ പാർക്ക് എന്നിവയും മന്ത്രിസഭ അംഗീകരിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാനത്തുടനീളം ‘വികസന മുന്നേറ്റ യാത്ര (വികസന പുരോഗതി മാർച്ച്)’ ശക്തമാക്കുന്നതിനിടെയാണ് ഉദ്ഘാടനങ്ങൾ. അടിസ്ഥാന സൗകര്യ വികസനവും ക്ഷേമ നടപടികളും കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിന് വടക്കൻ കേരളത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മധ്യ കേരളത്തിൽ കേരള കോൺഗ്രസ് (എം) മേധാവി ജോസ്.കെ. മാണിയും തെക്കൻ കേരളത്തിൽ സിപിഐ സെക്രട്ടറി ബിനോയ് വിശ്വവുമാണ് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടനങ്ങളിൽ തിരുവനന്തപുരത്തെ പാറശ്ശാല നിയോജകമണ്ഡലത്തിലെ 253 മീറ്റർ നീളമുള്ള അമ്പൂരി–കുമ്പിച്ചൽകടവ് പാലവും ഉൾപ്പെടുന്നു. 11 ആദിവാസി ഗ്രാമങ്ങൾക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയാണിത്. നെയ്യാർ…
പുതിയ കയറ്റുമതി കേന്ദ്രീകൃത പദ്ധതിയിൽ ചൈനയുടെ ആലിബാബ.കോമുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് കേന്ദ്ര ഗവൺമെന്റ്. സ്റ്റാർട്ടപ്പുകളെയും ചെറുകിട ബിസിനസുകളെയും വിദേശ ബയേർസിലേക്ക് എത്തിക്കാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഉപഭോക്തൃ ആപ്പുകളിലും ഗെയിമുകളിലും വ്യാപകമായ നിരോധനം ഏർപ്പെടുത്തിയതിന് വർഷങ്ങൾക്ക് ശേഷം, ചൈനയുമായി ബന്ധപ്പെട്ട ടെക് പ്ലാറ്റ്ഫോമുകളുമായുള്ള ഇന്ത്യയുടെ ഇടപെടലിനെ ഈ നീക്കം എടുത്തുകാണിക്കുന്നു. കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭം ഈ ആഴ്ചയാണ് ആലിബാബ.കോമുമായി സഹകരിക്കുന്നതായി പ്രഖ്യാപിച്ചത്. ഗ്രൂപ്പിന്റെ ആഗോള ബി2ബി പ്ലാറ്റ്ഫോമിൽ ഇന്ത്യൻ കയറ്റുമതിക്കാരെ ഉൾപ്പെടുത്താനും സ്കെയിൽ ചെയ്യാനും സഹായിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ തിരിച്ചറിയുന്നതിനും പിന്തുണയ്ക്കുന്നതിനുമായാണിത്. വിദേശ വിപണികളിൽ എത്തുന്നതിന് ചെറുകിട നിർമ്മാതാക്കളെയും വ്യാപാരികളെയും സഹായിക്കുന്നതിന് ഈ പ്രോഗ്രാം ആ സ്റ്റാർട്ടപ്പുകൾക്ക് കമ്മീഷനുകളും സാങ്കേതിക പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ആലിബാബ.കോമിന്റെ ബി2ബി പ്ലാറ്റ്ഫോം 200-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 50 ദശലക്ഷത്തിലധികം സജീവ ബയേർസിനെ ബന്ധിപ്പിക്കുന്നുവെന്ന് കമ്പനിയുടെ ഇന്ത്യ ബിസിനസ് മേധാവി റോക്കി ലു പറഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെയായി ആലിബാബ.കോം ഇന്ത്യയിൽ സജീവമാണ്. ആഗോളതലത്തിൽ ബിസിനസുകൾ…
സർവീസ് സമയം രാത്രി 11 മണി വരെ നീട്ടി കൊച്ചി മെട്രോ. നാളെ മുതൽ പുതുക്കിയ സമയക്രമം നിലവിൽ വരും. മെട്രോ സർവീസ് തൃപ്പൂണിത്തുറ ടെർമിനലിലേക്ക് നീട്ടിയത് മുതൽ യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ ട്രെയിനിൽ വന്നിറങ്ങി ടൗണിലേക്ക് മെട്രോയിൽ എത്തുന്നവരുടെ എണ്ണത്തിലും വലിയ വർധനയുണ്ട്. ഇതോടെയാണ് രാത്രി 11 മണി വരെ മെട്രോ സർവീസ് നീട്ടാൻ തീരുമാനിച്ചത്. ആലുവ, തൃപ്പൂണിത്തുറ എന്നീ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് 11 മണിക്ക് അവസാന സർവീസ് പുറപ്പെടുന്ന തരത്തിലാണ് പുതിയ സമയക്രമം. ഫെബ്രുവരി 15ന് ശിവരാത്രി ദിനത്തിൽ തൃപ്പൂണിത്തുറയിൽ നിന്നുള്ള അവസാന സർവീസ് രാത്രി 11.30 ന് ആയിരിക്കും. ഫെബ്രുവരി 16 തിങ്കളാഴ്ച പുലർച്ചെ 4 മണിക്ക് ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് മെട്രോ സർവീസുകൾ ആരംഭിച്ച് രാവിലെ 6 മണി വരെ 30 മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തും. അതിനുശേഷം മെട്രോകൾ പതിവ് ഷെഡ്യൂളിൽ പ്രവർത്തിക്കും. കൊച്ചി വാട്ടർ മെട്രോ നെടുമ്പാശ്ശേരി…
പുതിയ കരാറുകളിൽ ഒപ്പിട്ട് സംസ്ഥാനത്തെ പ്രധാന പൊതുമേഖല സ്ഥാപനങ്ങളിലൊന്നായ കെൽട്രോൺ (Keltron). സൗത്ത് ഏഷ്യ- നോർത്ത് ആഫ്രിക്ക നാവികസേനയുമായുള്ള 18 കോടി രൂപയുടെ പാസീവ് സോണാർ കയറ്റുമതി കരാർ, കോക്കോണിക്സ് ലാപ്ടോപ്പ് നിർമാണ യൂണിറ്റിന്റെ പുനരുദ്ധാരണത്തിനായുള്ള ഓഹരി കൈമാറ്റം എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളാണ് നടന്നത്. മുംബൈ ആസ്ഥാനമായ ‘മെസേഴ്സ് നിയോ പവർ’ വഴിയാണ് സൗത്ത് ഏഷ്യ-നോർത്ത് ആഫ്രിക്ക രാജ്യങ്ങളുമായുള്ള കരാർ യാഥാർത്ഥ്യമായത്. 2025ൽ കെൽട്രോൺ 300 സോണാർ ഘടകങ്ങൾ നിയോ പവർ വഴി കൃത്യസമയത്ത് മികച്ച ഗുണനിലവാരത്തോടെ കയറ്റുമതി നടത്തി സാങ്കേതിക മികവും കൃത്യനിഷ്ഠയും തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. കെൽട്രോണിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ കയറ്റുമതി ഓർഡറാണിത്. 2019ൽ കെൽട്രോൺ, കെഎസ്ഐഡിസി, യുഎസ് ടി ഗ്ലോബൽ എന്നിവർ ചേർന്ന് രൂപീകരിച്ച കമ്പനിയാണ് കോക്കോണിക്സ്. തമിഴ്നാട്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്മാർട്ട് ക്ലാസ് റൂം പദ്ധതികളിൽ കെൽട്രോണുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ചെന്നൈ ആസ്ഥാനമായ ‘കെഎസ് സ്മാർട്ട്’ കോക്കോണിക്സിന്റെ 40 ശതമാനം ഓഹരികൾ ഏറ്റെടുക്കാനാണ്…
