Author: News Desk
500 മില്യൺ ഡോളർ മൂല്യത്തിൽ ഏകദേശം 17 മില്യൺ ഡോളർ (150 കോടി രൂപ) സമാഹരിച്ച് ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ് (Agnikul Cosmos). ഐഐടി മദ്രാസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എയ്റോസ്പേസ് നിർമാതാക്കളാണ് അഗ്നികുൽ കോസ്മോസ്. കര, കടൽ, വായു എന്നിങ്ങനെ വിവിധ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള കസ്റ്റമൈസബിൾ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ നിർമാണത്തിലാണ് നിലവിൽ അഗ്നികുൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്തിടെ ശക്തിക്കും താപ പ്രതിരോധത്തിനും പേരുകേട്ട ഉയർന്ന പ്രകടനമുള്ള സൂപ്പർഅലോയ് ഇൻകനെലിൽ (Inconel) നിന്ന് ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-പീസ് 3D-പ്രിന്റഡ് റോക്കറ്റ് എഞ്ചിൻ നിർമിച്ച് അഗ്നികുൽ ചരിത്രം സൃഷ്ടിച്ചിരുന്നു. Chennai-based aerospace startup Agnikul Cosmos raised approximately ₹150 crore ($17 million) at a $500 million valuation to scale up production of its small satellite launch vehicles.
1964ൽ സ്ഥാപിതമായതിനുശേഷം ഏറ്റവും പ്രധാനപ്പെട്ട സംഘടനാപരമായ പരിഷ്കരണത്തിലേക്ക് നീങ്ങാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL). ഇന്ത്യയിലെ ഏക യുദ്ധ വിമാന നിർമാതാക്കളും ഏറ്റവും വലിയ പ്രതിരോധ ഓർഡർ ബുക്ക് ഉള്ള കമ്പനിളിലൊന്നുമാണ് എച്ച്എഎൽ. 2026 മാർച്ചോടെ സമഗ്രമായ പുനഃസംഘടനാ പദ്ധതി തയ്യാറാക്കുന്നതിനായി പ്രതിരോധ മന്ത്രാലയം ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിനെ (BCG) നിയോഗിച്ചിട്ടുണ്ട്. 2.52 ലക്ഷം കോടി രൂപയുടെ കരാറുകളോടെ, തേജസ് എംകെ1എ യുദ്ധവിമാനങ്ങൾ, പ്രചണ്ഡ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ, എസ് യു-30 എംകെഐ അപ്ഗ്രേഡുകൾ, സിവിൽ എയർക്രാഫ്റ്റുകൾ, എഎൽഎച്ച് ധ്രുവ് വകഭേദങ്ങൾ എന്നിവ വിതരണം ചെയ്യും. ഇതിനുപുറമേ പാരമ്പര്യ ജാഗ്വാർ പോലുള്ളവ നിലനിർത്താനും എച്ച്എഎൽ ശ്രമിക്കുന്നു. Hindustan Aeronautics Limited (HAL) is set to undergo its biggest restructuring since 1964, with BCG preparing a comprehensive plan by March 2026 to manage its massive ₹2.52 lakh crore defence order book.
ട്രേഡ് കാസിൽ ടെക് പാർക്ക് (TCTPPL) 231.34 കോടി രൂപയ്ക്ക് ഏറ്റെടുത്ത് അദാനി എന്റർപ്രൈസസ് സംയുക്ത സംരംഭമായ അദാനി കോൺഎക്സ് (AdaniConneX). ഇൻഫ്രാസ്ട്രക്ചർ സംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ വമ്പൻ നീക്കം. ഇതുമായി ബന്ധപ്പെട്ട് കോൺഎക്സ്, ശ്രീ നമൻ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ജയേഷ് ഷാ എന്നിവരുമായി ഷെയർ പർച്ചേസ് കരാർ ഒപ്പിട്ടു. ടിസിടിപിപിഎല്ലിന്റെ 100% ഓഹരികൾ ഏറ്റെടുക്കുന്നതിനായാണ് കരാർ. ടിസിടിപിപിഎല്ലിന്റെ കൈവശമുള്ള ഭൂമി, അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രധാന ലൈസൻസുകൾ തുടങ്ങിയവ അദാനികോണിന് മുതൽക്കൂട്ടാകും. 1 GW ഡാറ്റാ സെന്റർ ശേഷിയോടെ ഡിജിറ്റൽ ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനായി അദാനി ഗ്രൂപ്പും ഡാറ്റാ സെന്റർ ഓപ്പറേറ്ററായ എഡ്ജ്കോണും ചേർന്ന് രൂപീകരിച്ച സംയുക്ത സംരംഭമാണ് അദാനി കോൺഎക്സ്. നിലവിൽ ചെന്നൈ, നവി മുംബൈ, നോയിഡ, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ കമ്പനി ഡാറ്റാ സെന്ററുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. AdaniConneX, the Adani-EdgeConneX joint venture, acquired a 100% stake in Trade Castle Tech…
നിർമിതബുദ്ധി വ്യാപകമായതോടെ അതിന്റെ ദുരുപയോഗം തടയാൻ ആഗോള തലത്തിൽ നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സാങ്കേതികത്വം മുന്നേറിയതോടെ അതിന്റെ ദുരുപയോഗം തടയുന്നതിനായി ആഗോളതലത്തിൽ കരാർ കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്. ഡീപ്പ്ഫേക്കുകൾ, കുറ്റകൃത്യങ്ങൾ, ഭീകരവാദം എന്നിവയിൽ എഐ ഉപയോഗിക്കുന്നതിനെതിരെ ലോകരാജ്യങ്ങൾ കർശന നടപടി സ്വീകരിക്കണമെന്നും മോഡി ആവശ്യപ്പെട്ടു. ഉച്ചകോടിക്കിടെ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി, നെതർലൻഡ്സ് പ്രധാനമന്ത്രി ഡിക്ക് ഷൂഫ്, ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ തുടങ്ങിയവരുമായി മോഡി ചർച്ച നടത്തി. ഇതിനുപുറമേ, ഇന്ത്യ- ബ്രസീൽ- ദക്ഷിണാഫ്രിക്ക(IBSA) കൂട്ടായ്മയിലും പ്രധാനമന്ത്രി പങ്കെടുത്തു. Speaking at the G20 Summit, PM Modi called for global consensus and an international agreement to curb the misuse of Artificial Intelligence (AI) in deepfakes, criminal activities,…
നയതന്ത്ര തർക്കത്തെത്തുടർന്ന് നിർത്തിവെച്ച വ്യാപാര കരാറിനായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ഇന്ത്യയും കാനഡയും. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തീരുമാനം. 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 50 ബില്യൺ യുഎസ് ഡോളറായി ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (CEPE) ചർച്ചകൾ ആരംഭിക്കാൻ ഇരുനേതാക്കളും സമ്മതിച്ചതായി ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വ്യാപാരം ഇരട്ടിയിലധികമായി ഉയർത്താൻ കഴിയുന്ന വ്യാപാര കരാറിനായുള്ള ചർച്ചകൾ ആരംഭിച്ചതായി കാർണി എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിൽ വ്യക്തമാക്കി. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. അതിനർത്ഥം കനേഡിയൻ ബിസിനസുകൾക്ക് ഇന്ത്യ പുതിയ അവസരമാണ് എന്നതാണ്-അദ്ദേഹം പറഞ്ഞു. India and Canada agree to restart negotiations on the Comprehensive Economic Partnership Agreement (CEPA) following a meeting between PM Modi and PM Carney at the…
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ആക്ഷൻ ഹീറോയായാണ് അനശ്വര താരം ജയൻ അറിയപ്പെടുന്നത്. 1939 ജൂലൈ 25ന് കൊല്ലം ജില്ലയിൽ മാധവൻ പിള്ളയുടെയും ഭാരതിയമ്മയുടെയും മകനായിട്ടാണ് ജയൻ എന്ന എം. കൃഷ്ണൻ നായർ ജനിച്ചത്. പഠനത്തിനൊപ്പം കലയിലും കായികരംഗത്തും കഴിവുണ്ടായിരുന്ന അദ്ദേഹം സ്കൂളിലെ എൻസിസിയിൽ മികച്ച കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതു വഴി അദ്ദേഹത്തിന് ഇന്ത്യൻ നാവികസേനയിൽ നേരിട്ട് നിയമനം ലഭിച്ചു. 15 വർഷം നാവികസേനയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം മാസ്റ്റർ ചീഫ് പെറ്റി ഓഫീസറായാണ് വിരമിച്ചത്. ശാപമോക്ഷം (1974) എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം. തനതായ ശൈലിയും ശരീര സൗന്ദര്യവും കാരണം വളരെ പെട്ടെന്ന് തന്നെ ജനശ്രദ്ധ പിടിച്ചുപറ്റാൻ ജയനു സാധിച്ചു. പഞ്ചമി (1976) എന്ന ചിത്രത്തിലെ മികച്ച പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ അദ്ദേഹം മലയാള സിനിമയിൽ തൻ്റെ സ്ഥാനം ഉറപ്പിച്ചു. ഓർമകൾ മരിക്കുമോ, മദനോത്സവം, അടിമക്കച്ചവടം, തച്ചോളി അംബു, ജയിക്കാനായി ജനിച്ചവൻ, മുക്കുവനെ സ്നേഹിച്ച ഭൂതം, കടത്തനാട്ട് മാക്കം, ലിസ തുടങ്ങിയ…
മലയാള സിനിമ പതിറ്റാണ്ടുകളായി നിരവധി പ്രതിഭാധനരായ നടന്മാരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിൽ ഏറ്റവും മുൻപന്തിയിലാണ് അനശ്വര നടൻ സത്യൻ. മലയാള സിനിമയിൽ നായക സങ്കൽപങ്ങളെ പൊളിച്ചെഴുതിയ അതുല്യ നടനായിരുന്നു സത്യൻ. അധ്യാപകൻ, പട്ടാളക്കാരൻ, ക്ലാർക്ക്, പൊലീസ് എന്നിങ്ങനെ ജീവിതത്തിൽ വിവിധ വേഷങ്ങൾ ചെയ്ത സത്യനേശൻ നാടാർ മലയാള സിനിമയിലെ സത്യൻ മാസ്റ്ററായത് പകരംവെക്കാനില്ലാത്ത അഭിനയ പാടവം കൊണ്ടാണ്. ത്യാഗ സീമയായിരുന്നു സത്യൻ മാഷ് അഭിനയിച്ച ആദ്യ സിനിമ. എന്നാലത് റിലീസായില്ല. 1952ൽ പുറത്തിറങ്ങിയ ആത്മസഖി എന്ന ചിത്രം വൻ വിജയമായി. പിന്നീടുള്ള മലയാള സിനിമയുടെ വളർച്ചതന്നെ ആ മഹാനടന്റെ കൈപിടിച്ചായിരുന്നു. നീലക്കുയിൽ, തച്ചോളി ഒതേനൻ, പുതിയ ആകാശം പുതിയ ഭൂമി, അശ്മേധം, ഡോക്ടർ, ഓടയിൽ നിന്ന്, ചെമ്മീൻ, യക്ഷി, മൂലധനം, അനുഭവങ്ങൾ പാളിച്ചകൾ എന്നിങ്ങനെ മലയാളത്തിലെ എണ്ണംപറഞ്ഞ ചിത്രങ്ങൾ സത്യൻറെ അഭിനയമികവുകൊണ്ട് മികവുറ്റതായി. പുറമെ വളരെ ലളിതമെന്ന് തോന്നിപ്പിക്കുന്ന അഭിനയശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. എന്നാൽ അതിനുള്ളിൽ അസാധ്യമായ ആഴങ്ങളുണ്ടായിരുന്നു. ഒരുതവണയെങ്കിലും സിനിമയിൽ സത്യനെ കണ്ടവർക്ക്…
കേരളത്തിൽ പ്രവർത്തിക്കുന്ന നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സംസ്ഥാനത്തിന്റെ മുഴുവൻ മേഖലകൾക്കും മികച്ച കണക്റ്റിവിറ്റി നൽകുന്നു. ഓരോ വിമാനത്താവളത്തിനും അതിന്റെ ലൊക്കേഷൻ, സൗകര്യങ്ങൾ, സമീപ ആകർഷണങ്ങൾ എന്നിവയിലൂടെ അതിന്റേതായ സവിശേഷതകളുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളുടെ പ്രത്യേകതകൾ നോക്കാം. 1. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളംകേരളത്തിന്റെ ദക്ഷിണ ഗേറ്റ് വേയാണ് തിരുവനന്തപുരം വിമാനത്താവളം. സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളവും ദക്ഷിണ ജില്ലകളിലെ യാത്രക്കാരുടെ പ്രധാന കേന്ദ്രവുമാണിത്. കേരള–തമിഴ്നാട് അതിർത്തിയിലെ നിരവധി നഗരങ്ങൾക്കുള്ള സൗകര്യപ്രദമായ ആക്സസും തിരുവനന്തപുരത്തിന്റെ പ്രത്യേകതയാണ്. ദക്ഷിണകേരള, തമിഴ്നാട് പ്രദേശങ്ങളിലേക്കുള്ള ഏറ്റവും വേഗമായ എയർ ആക്സസ്, നഗരത്തിൽ നിന്ന് കുറഞ്ഞ ദൂരം തുടങ്ങിയവയാണ് സവിശേഷതകൾ. 2. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളംലോകത്തിലെതന്നെ ആദ്യത്തെ 100% സോളാർ പവർഡ് എയർപോർട്ടാണ് കൊച്ചിയിലേത്. കേരളത്തിലെ ഏറ്റവും തിരക്കേറിയ എയർപോർട്ട് വഴി ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും പ്രധാന നഗരങ്ങളിലേക്ക് മികച്ച കണക്റ്റിവിറ്റിയുണ്ട്. മൾട്ടി-ഡെസ്റ്റിനേഷൻ കണക്റ്റിവിറ്റിയോടെയുള്ള യാത്രാ ഹബ്ബ് എന്നതാണ് കൊച്ചിയുടെ പേര് വേറിട്ടുനിർത്തുന്നത്. 3. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവടക്കൻ കേരളത്തിന്റെ…
ഇന്ത്യയിലെ ഡ്രൈവർമാർക്കായി ഇൻ-ആപ്പ് വീഡിയോ റെക്കോർഡിംഗ് സൗകര്യം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച് ഊബർ. മിക്ക ഡ്രൈവർമാരും ഡാഷ്ക്യാമുകൾ ഉപയോഗിക്കാത്ത വിപണിയാണ് ഇന്ത്യ എന്നത് പരിഗണിച്ചാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നതെന്ന് ഊബർ പ്രതിനിധി പറഞ്ഞു. ചിലപ്പോൾ യാത്രക്കാരിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവരാറുണ്ടെന്നും ചില സന്ദർഭങ്ങളിൽ ഡ്രൈവർമാരുടെ പെരുമാറ്റത്തെക്കുറിച്ച് തെറ്റായ പരാതികൾ നൽകുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും ഊബർ ഡ്രൈവർമാർ പരാതി ഉന്നയിച്ചിരുന്നു. ഇത്തരം പരാതികൾ പിഴകൾക്കും അക്കൗണ്ട് സസ്പെൻഷനു പോലും കാരണമായേക്കാവുന്ന സാഹചര്യത്തിലാണ് നീക്കം. മാപ്പിൽ കാണിച്ചിരിക്കുന്ന വഴിയിലൂടെ പോകുന്നതിനുപകരം യാത്രക്കാർ അവർക്ക് ഇഷ്ടമുള്ള വഴി പിന്തുടരണമെന്ന് നിർബന്ധം പിടിക്കുന്നതും പതിവാണ്. അത് വിസമ്മതിച്ചാൽ, തെറ്റായ പരാതികൾ ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതായാണ് നേരത്തെ ഡ്രൈവർമാർ പരാതി ഉന്നയിച്ചത്. തർക്കങ്ങൾ ഉണ്ടാകുമ്പോൾ തെളിവുകൾ നൽകുന്നതിലൂടെ ഡ്രൈവർമാരെ സംരക്ഷിക്കാൻ ഇൻ-ആപ്പ് വീഡിയോ റെക്കോർഡിംഗ് സവിശേഷത സഹായിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, യാത്രക്കാരുടെ സ്വകാര്യത മാനിക്കുന്ന രീതിയിലാകും പദ്ധതി നടപ്പാക്കുകയെന്ന് ഊബർ അറിയിച്ചു. Uber has started a pilot program…
തുല്യ വേതനത്തിനും ന്യായമായ തൊഴിൽ സമയത്തിനും വേണ്ടി വാദിച്ച് ബോളിവുഡ് താരം ദീപിക പദുക്കോൺ അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ബിഗ് ബജറ്റ് ചിത്രമായ കൽക്കി 2898 ADയിൽ നിന്ന് താരം അടുത്തിടെ പിന്മാറിയതും ജോലിസമയവുമായി ബന്ധപ്പെട്ട കാരണങ്ങൾ കൊണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇപ്പോൾ മറ്റൊരു വെളിപ്പെടുത്തലിലൂടെ ശ്രദ്ധ നേടുകയാണ് താരം. പ്രശസ്തിയും പണവും തൻ്റെ സിനിമാ തിരഞ്ഞെടുപ്പുകളെ ബാധിക്കില്ലെന്നും 500 കോടി ബഡ്ജറ്റിലുള്ള സിനിമകൾ പോലും തന്നെ ആവേശം കൊള്ളിക്കുന്നില്ലെന്നുമാണ് താരം പറഞ്ഞിരിക്കുന്നത്. ഹാർപ്പേഴ്സ് ബസാറുമായുള്ള അഭിമുഖത്തിലാണ് ദീപിക തൻ്റെ കരിയറിലെ മാറിയ കാഴ്ചപ്പാടുകളെ കുറിച്ച് സംസാരിച്ചത്. കരിയറിന്റെ ഈ ഘട്ടത്തിൽ പണത്തെക്കുറിച്ചോ പ്രശസ്തിയെക്കുറിച്ചോ ആലോചിക്കുന്നില്ലെന്നും, 100 കോടി സിനിമകളെക്കുറിച്ചോ 500-600 കോടി സിനിമകളെക്കുറിച്ചോ ചിന്തിക്കുന്നേയില്ലെന്നും ദീപിക പറഞ്ഞു. Bollywood star Deepika Padukone stated in a recent interview that massive-budget films no longer excite her, emphasizing that fame and money do not…
