Author: News Desk
കമ്പനിയുടെ ആദ്യ റെസിഡൻഷ്യൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) ആയ ‘ഓല ശക്തി’ (Ola Shakti) വിപണിയിൽ അവതരിപ്പിച്ച് ഓല ഇലക്ട്രിക്. തമിഴ്നാട് കൃഷ്ണഗിരിയിലെ ഗിഗാഫാക്ടറിയിലാണ് നിർമാണം. 4680 ഭാരത് സെൽ പ്ലാറ്റ്ഫോമിന്റെ വികസനം വേഗത്തിലാക്കാനും ഓട്ടോമോട്ടീവ് മേഖലയ്ക്ക് പുറത്തേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായുമാണ് നീക്കം. ഗാർഹിക ആവശ്യങ്ങൾ, കൃഷിയിടങ്ങൾ, ചെറുകിട ബിസിനസുകൾ എന്നിവർക്കായുള്ള പോർട്ടബിൾ എനർജി സ്റ്റോറേജ് സൊല്യൂഷനാണ് ‘ഓല ശക്തി’. സാധാരണ ലെഡ്-ആസിഡ് ഇൻവർട്ടറുകളുടെയും ഡീസൽ ജനറേറ്ററുകളുടെയും പകരമായാണ് ഇത്തരമൊരു ഉൽപ്പന്നവുമായി എത്തിയിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. 200V മുതൽ 240V വരെ ഇൻപുട്ട് വോൾട്ടേജ് പരിധിയിൽ പ്രവർത്തിക്കാനാകും. പൊടി, വെള്ളം, മൺസൂൺ സാഹചര്യങ്ങൾ എന്നിവയെ പ്രതിരോധിക്കുന്ന IP67 റേറ്റഡ്, സ്പിൽ-പ്രൂഫ് ബാറ്ററികൾ ഉൾക്കൊള്ളുന്നു. ‘ഓല ശക്തി’ 1kW/1.5kWh, 1kW/3kWh, 3kW/5.2kWh, 6kW/9.1kWh എന്നീ നാല് കോൺഫിഗറേഷനുകളിലാണ് ലഭ്യമാകുക. കോൺഫിഗറേഷനുസരിച്ച് എയർ കണ്ടീഷണർ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ, ഫാം പമ്പ്, കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ തുടങ്ങിയവ പ്രവർത്തിപ്പിക്കാനാകും. രണ്ട്…
റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വൻ ഇടിവ്. 2025 നവംബർ മാസത്തെ അപേക്ഷിച്ച് ഡിസംബർ മാസത്തിൽ 29% കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാമതായി. ചൈന നിലവിൽ ഒന്നാമതും, തുർക്കി രണ്ടാമതുമാണ്. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്കെതിരേ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയ്ക്ക് അധിക താരിഫ് ഏർപ്പെടുത്തിയിരുന്നു. തുടർന്ന്, റിലയൻസ് ഉൾപ്പെടെയുള്ള കമ്പനികൾ ഇറക്കുമതി കുറച്ചതോടെയാണ് ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇടിവുണ്ടായത്. 2025 ഡിസംബറിൽ ഇന്ത്യ റഷ്യയിൽനിന്ന് 27,000 കോടി രൂപയുടെ എണ്ണ ഇറക്കുമതി ചെയ്തു; നവംബറിൽ ഇത് 34,000 കോടി രൂപ ആയിരുന്നു. റിലയൻസ് ജാംനഗർ എണ്ണസംസ്കരണശാലയിലേക്കുള്ള ഇറക്കുമതിയിലാണ് ഏറ്റവും വലിയ കുറവുണ്ടായിരിക്കുന്നത്. നവംബറുമായി താരതമ്യപ്പെടുത്തുമ്പോൾ ജാംനഗറിൽ ഇറക്കുമതി പകുതിയോളം മാത്രമാണ് ഡിസംബറിൽ നടന്നത്. അതേസമയം, പൊതുമേഖലാ എണ്ണ ശുദ്ധീകരണശാലകളിലെ ഇറക്കുമതിയിലും 15% കുറവുണ്ട്. നിലവിൽ റഷ്യയിൽനിന്നുള്ള ഇറക്കുമതിയുടെ 48% ചൈനയുടേതാണ്. ഡിസംബറിൽ…
10 മിനിറ്റ് ഡെലിവെറി സേവനം അവസാനിപ്പിക്കുന്നതായി അറിയിച്ച് ഓൺലൈൻ ഗ്രോസറി പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റ് (Blinkit). 10 മിനിറ്റ് ഡെലിവറി എന്ന അവകാശവാദം പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാർ നൽകിയ നിർദേശത്തെ തുടർന്നാണ് ബ്ലിങ്കിറ്റിന്റെ തീരുമാനം. സ്വിഗി, സൊമാറ്റോ, സെപ്റ്റോ അടക്കമുള്ള ഓൺലൈൻ ഡെലിവെറി പ്ലാറ്റ്ഫോമുകൾ 10 മിനിറ്റ് ഡെലിവെറി എന്ന വാഗ്ദാനം നൽകുന്നത് ഡെലിവെറി ജീവനക്കാരുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ഇടപെട്ടത്. അമിതവേഗവും അപകടകരമായ ഡ്രൈവിംഗും പലപ്പോഴും ഡെലിവെറി ജീവനക്കാരുടെ ജീവനും പൊതുജനങ്ങളുടെ സുരക്ഷയും അപകടത്തിലാക്കുന്നുവെന്ന പരാതികൾ വ്യാപകമായിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പ്രമുഖ ഓൺലൈൻ സേവന പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തുകയും, 10 മിനിറ്റ് ഡെലിവെറി പോലുള്ള അവകാശവാദങ്ങൾ ഉടൻ പിൻവലിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഇത്തരം അവകാശവാദങ്ങൾ തുടരുന്നത് റോഡപകടങ്ങൾക്ക് കാരണമാകുമെന്നും ഡെലിവെറി ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇതോടെ, കേന്ദ്ര നിർദേശത്തെ ആദ്യം അംഗീകരിച്ച പ്ലാറ്റ്ഫോമായി ബ്ലിങ്കിറ്റ് മാറി.…
യുഎഇയിൽ പുതിയ ഡാറ്റാ സെന്ററുകൾ ആരംഭിച്ച് ആഗോള സോഫ്റ്റ്വെയർ രംഗത്തെ ഇന്ത്യയുടെ അഭിമാന ബ്രാൻഡായ സോഹോ കോർപ്പറേഷൻ (Zoho Corporation). ദുബായിലും അബുദാബിയിലുമായി ക്ലൗഡ് അധിഷ്ഠിത ബിസിനസ് ആപ്ലിക്കേഷനുകളും ഐടി മാനേജ്മെന്റുമായി ബന്ധപ്പെട്ട മാനേജ് എൻജിൻ (ManageEngine) സേവനങ്ങളും ഉൾപ്പെടുത്തിയ ഡാറ്റാ സെന്ററുകളാണ് തുറന്നത്. യുഎഇ കമ്പനിയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണെന്നും, രാജ്യത്തെ തുടർ നിക്ഷേപങ്ങളുടെ ഭാഗമായാണ് സോഹോയുടെ ആദ്യ ഡാറ്റാ സെന്ററുകൾ യുഎഇയിൽ ആരംഭിച്ചതെന്നും സോഹോ സഹസ്ഥാപകനും സിഇഒയുമായ ശൈലേഷ് ഡേവി വ്യക്തമാക്കി. കഴിഞ്ഞ വർഷം യുഎഇയിൽ സോഹോ 38.7 ശതമാനം വളർച്ച കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. ഡാറ്റാ സുരക്ഷ ഉറപ്പാക്കുന്ന സോഹോയുടെ സേവനങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് അവരുടെ വലിയ തോതിലുള്ള ഡാറ്റ പ്രാദേശികമായി തന്നെ സംഭരിക്കാൻ സാധിക്കും. സോഹോയും മാനേജ് എൻജിനും ഉൾപ്പെടെ നൂറിലധികം സേവനങ്ങൾ എല്ലാ തരത്തിലുള്ള ബിസിനസുകൾക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതുവഴി ബിസിനസ് പ്രവർത്തനങ്ങളുടെ വിവിധ മേഖലകളിൽ ഡിജിറ്റൽ പരിവർത്തനം സാധ്യമാക്കാനാകുമെന്ന് സോഹോ മിഡിൽ…
വിദേശകാര്യമന്ത്രി എസ്. ജയശങ്കറും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഫോൺ സംഭാഷണം നടത്തി.വ്യാപാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളുമായി ബന്ധപ്പെട്ട മാസങ്ങളായി ഉഭയകക്ഷി ബന്ധങ്ങളിൽ ഉണ്ടായ പിരിമുറുക്കങ്ങൾക്കിടയിലാണ് ഇരുവരും തമ്മിൽ സംഭാഷണം നടത്തിയത്. വ്യാപാരം, പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഇരുപക്ഷവും വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ സജീവമാണ്. കഴിഞ്ഞ ദിവസം, ഇന്ത്യ – അമേരിക്ക വ്യാപാര ചർച്ചകൾ പുനരാരംഭിക്കുമെന്ന് ഇന്ത്യയിലെ പുതിയ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇരുരാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ ഫോൺ സംഭാഷണം നടന്നത്. റൂബിയോയുമായുള്ള സംഭാഷണത്തിൽ വ്യാപാരം, നിർണായക ധാതുക്കൾ, ആണവ സഹകരണം, പ്രതിരോധം, ഊർജ്ജം എന്നിവയെക്കുറിച്ച് ചർച്ച ചെയ്തതായി ജയശങ്കർ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. അടുത്ത മാസം റൂബിയോ ഇന്ത്യ സന്ദർശിക്കുമെന്ന് അനൗദ്യോഗിക റിപ്പോർട്ടുണ്ട്. അതേസമയം ഇതേക്കുറിച്ച് ഇരുപക്ഷത്തുനിന്നും ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ, ഏറെക്കാലത്തിനുശേഷം നടന്ന ഇടപെടലിനെ വിദേശകാര്യ വിദഗ്ധർ പോസീറ്റീവ് ആയാണ്…
വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സഹകരണം ഉറപ്പാക്കി ഇന്ത്യ–ജർമനി ഉഭയകക്ഷി ചർച്ച. ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ അഹമ്മദാബാദിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം, സാംസ്കാരിക വിനിമയം എന്നിവയിൽ സഹകരണം മെച്ചപ്പെടുത്താൻ തീരുമാനമായത്. ചർച്ചയിൽ പ്രധാനമന്ത്രി മോഡിയും മെർസും ജർമനിയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലെ വർധനയും സംയുക്ത ബിരുദ പ്രോഗ്രാമുകളുടെ വളർച്ചയും ഇരു രാജ്യങ്ങളിലെയും സർവകലാശാലകൾ തമ്മിലുള്ള പങ്കാളിത്തവും ചൂണ്ടിക്കാട്ടി. ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കാൻ പ്രമുഖ ജർമൻ സർവകലാശാലകളെ പ്രധാനമന്ത്രി മോഡി രാജ്യത്തേക്ക് ക്ഷണിച്ചു. ദീർഘകാല ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനും അക്കാഡമിക് സഹകരണം വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഇന്തോ-ജർമ്മൻ സമഗ്ര രൂപരേഖ രൂപീകരിച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളും ജർമൻ സാങ്കേതിക സർവകലാശാലകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനേയും ഇരുപക്ഷവും അഭിനന്ദിച്ചു. ഇതിലൂടെ ഗവേഷണ സഹകരണം, നവീകരണം, നൂതന നൈപുണ്യ വികസനം എന്നിവ…
പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. മന്ത്രി അശ്വിനി വൈഷ്ണവാണ് ബംഗാൾ, അസം എന്നിവിടങ്ങളിൽ നിന്ന് ഒൻപത് റൂട്ടുകളിലായി പുതിയ അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിന് ഏഴ് സർവീസുകളും അസമിൽ നിന്ന് രണ്ടു സർവീസുകളുമാണ് അനുവദിച്ചിരിക്കുന്നത്. ഈ ട്രെയിനുകൾ യാത്രമധ്യേ ബീഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളേയും ബന്ധിപ്പിക്കും. ബംഗാളിൽ നിന്ന് നാഗർകോവിൽ, തിരുച്ചിറപ്പള്ളി, ബെംഗളൂരു, മുംബൈ, താംബരം, ബനാറസ്, ഡൽഹി എന്നിവടങ്ങിലേക്കാണ് സർവീസുകൾ. അസമിലെ ഗുവഹാത്തിയിൽ നിന്ന് റോഹ്തക്, ലഖ്നൗ എന്നിവിടങ്ങിലേക്കാണ് സർവീസ്. അസം, ബീഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെയും ദീർഘദൂര യാത്രക്കാരുടെയും തിരക്ക് കണക്കിലെടുത്താണ് പുതിയ റൂട്ടുകൾ നിശ്ചയിച്ചിരിക്കുന്നത്. അമൃത് ഭാരത് എക്സ്പ്രസിലെ എല്ലാ കോച്ചുകളും നോൺ എസിയാണ്. ഉത്സവ സീസണുകളിലും തിരക്കേറിയ സമയങ്ങളിലും യാത്രക്കാരുടെ എണ്ണം പരിഗണിച്ച്, മിതമായ നിരക്കിൽ സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കാനാണ് ട്രെയിനുകൾ വരുന്നത്. ജോലി, വിദ്യാഭ്യാസം, കുടുംബ…
കേരളത്തിലെ ആദ്യത്തെ വനിതാ സ്വകാര്യ വ്യവസായ പാർക്ക് പാലക്കാട് ലക്കിടി -പേരുർ വില്ലേജിൽ ഉയരുകയാണ്. 12 കോടിയിലധികം രൂപ മുതൽ മുടക്കിൽ ആരംഭിക്കുന്ന ലെഗസി ഇൻഡസ്ട്രിയൽ സോൺ സ്റ്റാൻ്റേർഡ് ഡിസൈൻ ഫാക്ടറിയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ 30 വ്യവസായ യൂണിറ്റുകൾക്ക് ഇവിടെ പ്രവർത്തിക്കാൻ സാധിക്കും. സ്വകാര്യ സംരംഭകരുടെ മുതൽ മുടക്കിലാണ് കേരളത്തിന് തന്നെ മാതൃകയാകുന്ന തരത്തിൽ പാർക്ക് ഉയരുക. സംരംഭകരായ വനിതകൾക്ക് മാത്രമാണ് ഇവിടെ വ്യവസായ യൂണിറ്റുകൾ ആരംഭിക്കുവാൻ അനുമതി നൽകുക. സ്ത്രീ സൗഹൃദ വ്യവസായ സംരംഭങ്ങൾ കേരളത്തിൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണീ നീക്കം. പാർക്കിന്റെ തറക്കല്ലിടൽ ചടങ്ങ് വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തിലെ ലക്കിടി -പേരുർ വില്ലേജിൽ 6.5 ഏക്കർ ഭൂമിയിലാണ് ലെഗസി ഇൻഡസ്ട്രിയൽ സോൺ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി ആരംഭിക്കുന്നത്. സൽമ, അൻസീന, അഷിബ, ഷഹാല, ഫാത്തിമ റാസ എന്നിവരുടെ പാർട്ണർഷിപ്പിൽ തുടങ്ങുന്ന ഈ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി വഴി 150 കോടി രൂപയുടെ…
മികച്ച ഭൗതിക സാഹചര്യങ്ങളും നിക്ഷേപ സൗഹൃദ അന്തരീക്ഷവുമുള്ള കേരളത്തിലേക്ക് ഭാവിയില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന പ്രൊഫഷണലുകള്‍ക്ക് തൊഴിലവസരങ്ങള്‍ സാധ്യമാക്കുന്ന ‘തിരികെ’ എന്ന കാമ്പയിനുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവരും നാട്ടിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നവരുമായ ഐടി, ഐടി ഇതര പ്രൊഫഷണലുകള്‍ക്ക് മികച്ച തൊഴിലവസരം കണ്ടെത്തുന്നതിന് വഴിയൊരുക്കുന്നതാണ് ‘തിരികെ’ കാമ്പയിന്. ഡിജിറ്റല്‍ സര്‍വേയിലൂടെ വിവരശേഖരണം നടത്തിയാണ് കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രൊഫഷണലുകളുടെ ഡാറ്റാബേസ് തയ്യാറാക്കുക. വിവരശേഖരണത്തിനായുള്ള ‘തിരികെ’ വെബ്സൈറ്റ് ഹഡില്‍ ഗ്ലോബല്‍ 2025 വേദിയില്‍ വച്ച് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രകാശനം ചെയ്തിരുന്നു. മികച്ച മനുഷ്യവിഭവ ശേഷി ആവശ്യമുള്ള കമ്പനികള്‍ക്കും സംരംഭകര്‍ക്കും അനുയോജ്യരായ പ്രൊഫഷണലുകളെ ഈ ഡാറ്റാബേസിലൂടെ തിരഞ്ഞെടുക്കാനാകും. പ്രൊഫഷണലുകളെ കണ്ടെത്താനുള്ള സമയം ലാഭിക്കുന്നതിനൊപ്പം തെരഞ്ഞെടുപ്പ് ലളിതവും കാര്യക്ഷമവുമാക്കാനും ഇതിലൂടെ സാധിക്കും. കേരളത്തിലേക്കെത്തുന്ന കമ്പനികളിലെ തൊഴിലവസരങ്ങളെക്കുറിച്ച് പ്രൊഫഷണലുകള്‍ക്ക് വിവരം ലഭ്യമാക്കാനും ഇത് വഴിയൊരുക്കും.കേരളത്തിലെത്തുന്ന ഒരു അന്താരാഷ്ട്ര കമ്പനിക്ക് പരിചയ സമ്പന്നരും തൊഴില്‍ വൈദഗ്ധ്യവുമുള്ളവരുമായ പ്രൊഫഷണലുകളെ കാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന…
ചായ കുടിച്ച് ദിവസം ആരംഭിക്കുന്നവരാണ് നമ്മളിൽ പലരും. രാജ്യത്ത് ഏറ്റവുമധികം തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം അസം ആണ്. ഇന്ത്യയിലെ തേയിലയുടെ പകുതിയിലധികവും ഉത്പാദിപ്പിക്കുന്ന സംസ്ഥാനം അതുകൊണ്ടുതന്നെ ടീ ക്യാപിറ്റൽ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു. അനുയോജ്യമായ കാലാവസ്ഥയിൽ പരമ്പരാഗത നിർമാണ പ്രവർത്തനങ്ങളിലൂടെയാണ് അസമിൽ തേയില ഉത്പാദിപ്പിക്കുന്നത്. 2008 മുതൽ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (GI) ടാഗ് ലഭിച്ച അസം തേയില ലോകോത്തര നിലവാരവും വിശ്വസ്തതയും നിലനിർത്തുന്നു. വർഷംതോറും 700 മില്യൺ കിലോഗ്രാമിനടുത്ത് തേയില അസമിൽ ഉത്പാദിപ്പിക്കുന്നുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അസമിൽ തേയിലകൃഷി ആരംഭിച്ചത്. ഇന്ന് ബ്രഹ്മപുത്ര, ബരാക് നദികളുടെ ഫലഭൂയിഷ്ഠമായ താഴ്വരകളിലായി വ്യാപിച്ചുകിടക്കുന്ന 800ലധികം തേയിലത്തോട്ടങ്ങളാണ് സംസ്ഥാനത്തുള്ളത്. കടും രുചി, ആമ്പർ നിറം, മാൾട്ട് സമ്പന്നത എന്നിവയാണ് അസം ചായയെ വ്യത്യസ്തമാക്കുന്നത് അതിന്റെ. പ്രദേശത്തിന്റെ സവിശേഷമായ കാലാവസ്ഥയാണ് തേയില ഉത്പാദനത്തിനു മുതൽക്കൂട്ടാകുന്നത്. ഉയർന്ന മഴ, ഈർപ്പമുള്ള കാലാവസ്ഥ, പോഷകസമൃദ്ധമായ എക്കൽ മണ്ണ് എന്നിവ തേയില കൃഷിക്ക് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. ഉത്പാദന തോതിലും…
