Author: News Desk
ലോകത്ത് ഇന്നും നിരവധി രാജകുടുംബങ്ങളും സമ്പന്നരായ നിരവധി രാജാക്കൻമാരുമുണ്ട്. എന്നാൽ അവരിൽ ഏറ്റവും സമ്പന്നൻ തായ്ലാൻഡ് രാജാവായ മഹാ വജ്രലോങ്കോൺ ആണ്. കിംഗ് രാമ പത്താമൻ എന്നും അറിയപ്പെടുന്ന അദ്ദേഹത്തിന്റെ ആസ്തി 43 ബില്യൺ യുഎസ് ഡോളറാണ്. പിതാവിന്റെ മരണശേഷം 2019ലായിരുന്നു അദ്ദേഹത്തിന്റെ കിരീടധാരണം. കുടുംബപരമായി കിട്ടിയ സമ്പാദ്യത്തിനു പുറമേ തായ്ലാൻഡിലെ വമ്പൻ കമ്പനികളിലെല്ലാം അദ്ദേഹത്തിനു പങ്കുണ്ട്. ഇതാണ് വജ്രലോങ്കോണിന്റെ ആസ്തി കുതിച്ചുയരാൻ കാരണം. ഇതിനു പുറമേ റിയൽ എസ്റ്റേറ്റ് മേഖലയിലും രാജാവിന് വമ്പൻ നിക്ഷേപങ്ങളുണ്ട്. ബാങ്കോങ്കിൽ മാത്രം 17000ത്തിലധികം വസ്തുക്കൾ രാജാവിന്റെ ഉടമസ്ഥതയിൽ ഉണ്ട് എന്നാണ് കണക്ക്. സ്ട്രെച്ച്ഡ് ലിമോസിനുകൾ, മെഴ്സിഡസ് ബെൻസ്, ബിഎംഡബ്ല്യു എന്നിവയുടെ മുൻനിര മോഡലുകൾ ഉൾപ്പെടെ 300ലധികം ആഢംബര കാറുകൾ രാജാവിന്റെ കൈവശമുണ്ട്. ഇതിനു പുറമേ അദ്ദേഹത്തിന് 38 സ്വകാര്യ ജെറ്റുകളും ഉണ്ട്. പൂർണമായും സ്വർണത്തിൽ അലങ്കരിച്ച ആഢംബര നൗകകളും അദ്ദേഹത്തിന്റെ കൈവശമുണ്ടത്രേ. ഈ വമ്പൻ സമ്പാദ്യം ഉണ്ടെങ്കിലും ഇന്ത്യൻ സമ്പന്നരായ മുകേഷ് അംബാനിയുടേയും ഗൗതം…
എഐ രംഗത്ത് ആഗോള സ്വാധീനം നേടാനുള്ള ദൗത്യത്തിലാണ് യുഎഇ. 2017ൽ യുഎഇ ലോകത്തിലെ ആദ്യ എഐ മന്ത്രിയെ നിയമിച്ചിരുന്നു.യുഎഇയിലും ലോകത്തുടനീളവും വരാനിരിക്കുന്ന എഐ ബൂമിനെ രൂപപ്പെടുത്തുന്നതിൽ സവിശേഷ പങ്ക് വഹിക്കുന്ന സ്ഥാപനമാണ് മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് എഐ (MBZUAI). സർവകലാശാലയെ ഗൾഫ് മേഖലയിലെ സ്റ്റാൻഫോർഡ് ആക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് MBZUAI സർവകലാശാലാ പ്രസിഡന്റും സ്റ്റാൻഫോർഡ് മുൻ അധ്യാപകനും കംപ്യൂട്ടർ സയന്റിസ്റ്റുമായ എറിക് ക്സിങ് പറഞ്ഞു. വിദേശ പ്രതിഭകളെയും കമ്പനികളെയും ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് MBZUAI സർവകലാശാലയിലൂടെ യുഎഇ ലക്ഷ്യം വെയ്ക്കുന്നതെന്ന് എറിക് പറഞ്ഞു. മികച്ച ജോലി നിർവഹിക്കാൻ കഴിയുന്ന ആളുകളെ പരിശീലിപ്പിക്കുകയാണ് സർവകലാശാലയുടെ പ്രധാന ലക്ഷ്യം. MBZUAIയിലെ ബിരുദ വിദ്യാർത്ഥികളിൽ അഞ്ചിലൊന്ന് എമിറേറ്റ്സിൽ നിന്നുള്ളവരാണ്. ബാക്കി വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ചൈന, ഇന്ത്യ, കസാക്കിസ്ഥാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്. ഇങ്ങനെ യുഎസ്-യുകെ സർവകലാശാലകൾക്ക് ബദലാകാൻ MBZUAIയ്ക്ക് സാധിച്ചതായി എറിക് ചൂണ്ടിക്കാട്ടി. യുഎഇ അടുത്തിടെ സ്കൂളുകളിൽ അൽഗോരിതമിക് ബയാസ്, പ്രോംപ്റ്റ്…
ആകാശ്തീർ (Akashteer) പോലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിർമ്മിക്കുന്ന പ്രധാന പ്രതിരോധ പൊതുമേഖലാ സ്ഥാപനമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL). ഇപ്പോൾ പ്രൊജക്ട് കുശയിലൂടെ (Project Kusha) S400ന് സമാനമായ തദ്ദേശീയ ദീർഘദൂര ഉപരിതല-വായു മിസൈൽ (SAM) സംവിധാനത്തിന്റെ വികസന പ്രവർത്തനത്തിലാണ് കമ്പനി. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) നേതൃത്വം നൽകുന്ന പ്രൊജക്ട് കുശ, ഡ്രോണുകൾ, വിമാനങ്ങൾ, മിസൈലുകൾ തുടങ്ങിയ വിവിധ വ്യോമ ഭീഷണികളെ നേരിടാൻ കഴിയുന്ന തദ്ദേശീയ സംവിധാനമാണ് നിർമിക്കുക. റഡാറുകൾ, നിയന്ത്രണ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ പദ്ധതിയുടെ നിരവധി ഉപസിസ്റ്റങ്ങൾക്കായി ഡിആർഡിഒയുടെ വികസന പങ്കാളിയായാണ് ബിഇഎല്ലിന്റെ പ്രവർത്തനം. റിപ്പോർട്ടുകൾ പ്രകാരം, 12 മുതൽ 18 മാസത്തിനുള്ളിൽ പ്രോട്ടോടൈപ്പ് പൂർത്തിയാക്കാനും തുടർന്ന് 12 മുതൽ 36 മാസം വരെ നീണ്ടുനിൽക്കുന്ന ഉപയോക്തൃ പരീക്ഷണങ്ങൾ നടത്താനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രൊജക്ട് കുശയുടെ നിരവധി ഉപസിസ്റ്റങ്ങൾ സംയുക്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമായും വ്യത്യസ്ത തരം റഡാറുകളും നിയന്ത്രണ സംവിധാനങ്ങളുമാണ് നിർമിക്കുന്നതെന്നും ബിഇഎൽ ചെയർമാനും…
മറ്റേതെങ്കിലും രാജ്യത്തു നിർമിക്കുന്ന ഐഫോണുകൾ അമേരിക്കയിൽ വിൽക്കുന്നത് തുടർന്നാൽ ആപ്പിളിന് 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ്സിൽ വിൽക്കുന്ന എല്ലാ ഐഫോണുകളും ആഭ്യന്തരമായി നിർമ്മിക്കണമെന്ന് ആപ്പിൾ സിഇഒ ടിം കുക്കിനെ നേരത്തെ അറിയിച്ചിരുന്നുവെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയിൽ വിൽക്കുന്ന ഐഫോണുകൾ ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ അല്ല നിർമിക്കേണ്ടതെന്നും അമേരിക്കയിൽ തന്നെ നിർമ്മിക്കണമെന്നുമാണ് ട്രംപ് ടിം കുക്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതല്ലാത്ത പക്ഷം കമ്പനി കുറഞ്ഞത് 25 ശതമാനം താരിഫ് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആപ്പിൾ ഐഫോൺ നിർമ്മാണത്തിന്റെ പ്രധാന കേന്ദ്രമായി ഇന്ത്യ അതിവേഗം വളരുന്നതിനിടെയാണ് ട്രംപിന്റെ നീക്കം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി ഇന്ത്യയിൽ 22 ബില്യൺ ഡോളറിന്റെ സ്മാർട്ട്ഫോണുകളാണ് നിർമ്മിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 60 ശതമാനം വർദ്ധനയാണ് ഇന്ത്യയിൽ ഐഫോൺ നിർമാണത്തിൽ ഉണ്ടായത്.ട്രംപ് ഭരണകൂടം ചൈനീസ് ഇറക്കുമതിക്ക് തീരുവ ചുമത്തിയതിനെത്തുടർന്ന് വിതരണ ശൃംഖലകളെയും വിലനിർണ്ണയത്തെയും കുറിച്ചുള്ള ആശങ്കകൾ ഉയർന്നതിനെത്തുടർന്നാണ് ആപ്പിൾ ഇന്ത്യയിൽ ഉൽപ്പാദനം വിപുലീകരിക്കാൻ…
കർണാടക ഗവൺമെന്റ് ഉത്പന്നമായ മൈസൂർ സാൻഡൽ സോപ്പിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി ബോളിവുഡ്, ദക്ഷിണേന്ത്യൻ താരം തമന്ന ഭാട്ടിയയെ കർണാടക സർക്കാർ തിരഞ്ഞെടുത്തിരുന്നു. ഇപ്പോൾ ഗവൺമെന്റ് താരവുമായി 6.20 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ്. എന്നാൽ ഗവൺമെന്റിന്റെ പുതിയ നീക്കം ഓൺലൈനിൽ അടക്കം കടുത്ത വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. ഉൽപ്പന്നം പ്രൊമോട്ട് ചെയ്യാൻ പ്രാദേശിക കന്നഡ താരങ്ങളെ പരിഗണിക്കാത്തതാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചോദ്യം ചെയ്യുന്നത്. മണികൺട്രോൾ റിപ്പോർട്ട് അനുസരിച്ച് രണ്ട് വർഷത്തേക്കാണ് തമന്നയും ബ്രാൻഡുമായുള്ള കരാർ. 1916ൽ, രാജഭരണ കാലം മുതൽ ഉൽപാദനത്തിലുള്ള മൈസൂർ സാൻഡൽ സോപ്പ് കർണാടകയുടെ സാംസ്കാരിക ഘടനയിൽത്തന്നെ ആഴത്തിൽ വേരുകളുള്ള ഒന്നായാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ ബ്രാൻഡ് പ്രവർത്തിപ്പിക്കുന്നത് ഗവൺമെന്റ് ഉടമസ്ഥതയിലുള്ള കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (KSDL) ആണ്. ഇത്രയും പ്രാദേശിക പാരമ്പര്യം ഉണ്ടായിട്ടും കർണാടക സ്വദേശി അല്ലാത്ത താരത്തെ തിരഞ്ഞെടുക്കാനുള്ള തീരുമാനമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വ്യാപക എതിർപ്പിന് കാരണമായിരിക്കുന്നത്. കർണാടകയുടെ അഭിമാനമായി…
കൊച്ചിൻ ഷിപ്പ്യാർഡിൽ നിന്ന് നാവിക ഉപകരണങ്ങൾക്കായി 20.67 കോടി രൂപയുടെ ഓർഡർ നേടി മുംബൈ ആസ്ഥാനമായുള്ള ലോയ്ഡ്സ് എഞ്ചിനീയറിംഗ്. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ കമ്പനിയായ കൊച്ചിൻ ഷിപ്പ്യാർഡിന്റെ നവീന മിസൈൽ വെസ്സലുകൾക്കുള്ള ഫിൻ സ്റ്റെബിലൈസറുകളാണ് ലോയ്ഡ്സ് നൽകുക. കഴിഞ്ഞ 14 മാസത്തിനുള്ളിൽ, ലോയ്ഡ്സ് എഞ്ചിനീയറിംഗിന് പ്രതിരോധ ഉൽപ്പന്നങ്ങൾക്കായി 130 കോടിയിലധികം രൂപയുടെ ഓർഡറുകൾ ലഭിച്ചതായി ലോയ്ഡ്സ് എഞ്ചിനീയറിംഗ് ഡയറക്ടർ ശ്രീകൃഷ്ണ ഗുപ്ത പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ രംഗത്തെ ചിലവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, ഈ മേഖലകളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്ത് പ്രതിരോധ ബിസിനസ്സുകൾ പ്രയോജനപ്പെടുത്തുകയാണ് ലോയ്ഡ്സ് എഞ്ചിനീയറിംഗിന്റെ ലക്ഷ്യം. ശക്തമായ സാമ്പത്തിക മൂല്യം നൽകുന്നതിനു പുറമേ, ഈ കരാറുകൾ കമ്പനി പോർട്ട്ഫോളിയോയിലേക്ക് പുതിയ ക്ലയന്റുകളെ പരിചയപ്പെടുത്തി സുസ്ഥിര വരുമാന സ്രോതസ്സുകൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കപ്പലിന്റെയും പ്ലാറ്റ്ഫോമുകളുടെയും സ്ഥിരത നിലനിർത്തുന്നതിനായി കപ്പലുകളിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളാണ് ഫിൻ സ്റ്റെബിലൈസറുകൾ. കപ്പലിനെയും ഹെലികോപ്റ്ററുകളുടെ ലാൻഡിംഗ് പ്ലാറ്റ്ഫോമുകളെയും സ്ഥിരപ്പെടുത്തുന്നതിനായി പ്രതിരോധം, ചരക്ക്, സിവിലിയൻ കപ്പലുകളിൽ ഇവ…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വമ്പൻ നിക്ഷേപവുമായി ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകൾ. റിലയൻസ്, അദാനി, വേദാന്ത തുടങ്ങിയ ഗ്രൂപ്പുകളാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 1.55 ട്രില്യൺ രൂപയുടെ നിക്ഷേപവുമായി എത്തിയിരിക്കുന്നത്. ഡൽഹിയിൽ നടന്ന റൈസിംഗ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടിയിലാണ് ഈ ഗ്രൂപ്പുകളുടെ നിക്ഷേപക തീരുമാനം. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ക്ലീൻ എനർജി, റീട്ടെയിൽ, ആരോഗ്യ സംരക്ഷണം, സ്പോർട്സ് തുടങ്ങിയ മേഖലകളിലായി അഞ്ച് വർഷത്തിനുള്ളിൽ ഗ്രൂപ്പ് നോർത്ത് ഈസ്റ്റ് മേഖലയിലെ നിക്ഷേപം ഇരട്ടിയിലധികം വർദ്ധിപ്പിച്ച് 75,000 കോടി രൂപയായി ഉയർത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. കഴിഞ്ഞ 40 വർഷത്തിനിടെ റിലയൻസ് ഏകദേശം ₹30,000 കോടി മേഖലയിൽ നിക്ഷേപിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അത് ഇരട്ടിയിലധികം വർദ്ധിപ്പിക്കും. ഇതിലൂടെ 2.5 ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കും-അദ്ദേഹം പറഞ്ഞു. മൂന്നു മാസം മുൻപ് ആസാമിൽ നടത്തിയ 50000 കോടി രൂപയുടെ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ, അടുത്ത ദശകത്തിൽ 50000 കോടി രൂപയുടെ അധിക നിക്ഷേപമാണ്…
സാഹസിക കായിക വിനോദങ്ങളുടെ ലക്ഷ്യസ്ഥാനമായി ഉയരുന്നതിന് കേരളത്തിന് മികച്ച സാധ്യതകളുണ്ടെന്ന് ലോകത്തെ അറിയിക്കാനുള്ള വേദിയാകാൻ ഒരുങ്ങുകയാണ് വയനാട്ടിൽ നടക്കുന്ന ഇന്റര്‍നാഷണല്‍ മൗണ്ടന്‍ ബൈക്കിങ് ചലഞ്ച് – എംടിബി കേരള 2025-26 . സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന എംടിബി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍, വിദേശ സൈക്ലിംഗ് താരങ്ങള്‍ പങ്കെടുക്കും. നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സൈക്ലിസ്റ്റുകളെയാണ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം പ്രതീക്ഷിക്കുന്നത്. മൗണ്ടന്‍ സൈക്ലിങ് മത്സരങ്ങളുടെ ആഗോള ഭൂപടത്തില്‍ കേരളത്തിന് ഇടം നേടിക്കൊടുത്ത ഇന്റര്‍നാഷണല്‍ മൗണ്ടന്‍ ബൈക്കിങ് ചലഞ്ച് ഏഴാം പതിപ്പിന് 75 ലക്ഷം രൂപയുടെ ഭരണാനുമതിയും സർക്കാർ നൽകിക്കഴിഞ്ഞു . സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഇന്ത്യന്‍, വിദേശ സൈക്ലിംഗ് താരങ്ങള്‍ പങ്കെടുക്കുന്ന എംടിബി കേരള 2025-26 വയനാട് മാനന്തവാടിയിലെ പ്രിയദര്‍ശിനി ടീ പ്ലാന്റേഷനിലാണ് നടക്കുക. യൂണിയന് സൈക്ലിസ്റ്റ് ഇന്റര്‍നാഷണല്‍ (യുസിഐ), സൈക്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ (സിഎഫ്ഐ) എന്നിവയുടെ സഹകരണത്തോടെ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റി (കെഎടിപിഎസ്), വയനാട്…
ഇന്ത്യൻ സ്റ്റാർട്ടപ്പ് രംഗത്തെ പ്രമുഖ വ്യക്തിത്വമാണ് മുൻ മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവ് കൂടിയായ ലതിക പൈ. ഇപ്പോൾ മൈക്രോസോഫ്റ്റ് ഇന്ത്യയ്ക്കും മൈക്രോസോഫ്റ്റ് കോർപ്പറേഷനുമെതിരെ 35.3 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസ് ഫയൽ ചെയ്ത് വാർത്തകളിൽ നിറയുകയാണ് ലതിക. ഭീഷണിപ്പെടുത്തൽ, പ്രതികാരം, ശത്രുതാപരമായ തൊഴിൽ അന്തരീക്ഷം എന്നിവ കാരണം 2024 ജൂലൈയിൽ മൈക്രോസോഫ്റ്റിലെ വെഞ്ച്വർ ക്യാപിറ്റൽ, പ്രൈവറ്റ് ഇക്വിറ്റി പാർട്ണർഷിപ്പുകളുടെ കൺട്രി ഹെഡ് സ്ഥാനത്ത് നിന്ന് രാജിവെയ്ക്കാൻ നിർബന്ധിതയായതായി ലതിക പൈ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു. ഇത് കൺസ്ട്രക്ടീവ് ഡിസ്മിസ്സലിന് തുല്യമാണെന്ന് ലതിക ഹർജിയിൽ പറയുന്നു. തുടർന്ന് തനിക്കുണ്ടായ വരുമാന നഷ്ടവും തന്റെ പ്രശസ്തിക്ക് കോട്ടം തട്ടിയതും മാനസിക ക്ലേശവും ചൂണ്ടിക്കാട്ടിയാണ് ലതിക നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. 2018ലാണ് ലതിക മൈക്രോസോഫ്റ്റിൽ ചേർന്നത്. ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്കു വേണ്ടിയുള്ള മൈക്രോസോഫ്റ്റിന്റെ ഹൈവേ ടു എ 100 യൂനിക്കോൺസ് പദ്ധതി നയിച്ചത് ലതികയായിരുന്നു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് പിന്നീട് അവരുടെ…
200 വർഷത്തോളം ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചു. രാജ്യത്തു നിന്നും ഒരുപാട് വിലകൂടിയ വസ്തുക്കൾ ബ്രിട്ടീഷ് ഭരണകൂടം അപഹരിച്ചു. വിധിയുടെ മധുരപ്രതികാരം എന്നപോലെ, വർഷങ്ങൾക്ക് ഇപ്പുറം ബ്രിട്ടനിലെ ധനികരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരനാണ്. സൺഡേ ടൈംസ് പ്രസിദ്ധീകരിച്ച സമ്പന്ന പട്ടികയിലാണ് ഗോപിചന്ദ് ഹിന്ദുജയും കുടുംബവും ബ്രിട്ടനിലെ ഏറ്റവും സമ്പന്നരായത്. റിപ്പോർട്ട് പ്രകാരം £35.3 ബില്യൺ ആസ്തിയുള്ള കുടുംബത്തിന് ബ്രിട്ടീഷ് രാജാവിനേക്കാൾ പതിന്മടങ്ങ് സമ്പത്തുണ്ട്. ഡേവിഡ്, സൈമൺ റൂപൻ കുടുംബത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ട്രക്കിങ്, ലൂബ്രിക്കന്റ്, ബാങ്കിങ്, കേബിൾ ടെലിവിഷൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് സമ്പന്നരിൽ ഒന്നാമതെത്തിയത്. മൂത്ത സഹോദരൻ ശ്രീചന്ദ് ഹിന്ദുജയുടെ മരണത്തെത്തുടർന്ന് 2023ലാണ് ഗോപിചന്ദ് ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തെത്തിയത്. ലണ്ടനിലെ റിയൽ എസ്റ്റേറ്റ് മേഖലയിലും വൻ സ്വാധീനമുള്ള ഗോപിചന്ദ് കുടുംബത്തിന് വൈറ്റ് ഹാളിലെ ഓൾഡ് വാർ ഓഫീസിന് സമീപത്തായി സ്ഥിതി ചെയ്യുന്ന റാഫ്ൾസ് ലണ്ടൻ ഹോട്ടൽ അടക്കമുള്ള നിരവധി റിയൽ…