Author: News Desk

സംസ്ഥാനത്തിന്റെ ഇലക്ട്രിക്കൽ-ഇലക്ട്രോണിക്‌സ് വ്യവസായരംഗത്ത് കുതിപ്പുണ്ടാക്കുന്ന രണ്ട് ബൃഹത് പദ്ധതികൾ കിൻഫ്ര പാർക്കുകളിൽ പ്രവർത്തനസജ്ജമായി. കാക്കനാട് കിൻഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിൽ വി- ഗാർഡ് ഇന്നൊവേഷൻ ക്യാംപസ് ഫെബ്രുവരി 10നും പെരുമ്പാവൂർ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ കെയ്ൻസ് ടെക്നോളജിയുടെ ആദ്യ ഉത്പാദന യൂണിറ്റ് 11നും വ്യവസായ് വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കാക്കനാട് പാർക്കിൽ മൂന്ന് ഏക്കർ സ്ഥലത്ത് ഭൂഗർഭ നില ഉൾപ്പെടെ 11 നിലകളിലായി 1,10,338 ചതുരശ്ര അടി വിസ്തീർണത്തിലാണ് വി-ഗാർഡ് ഇന്നൊവേഷൻ ക്യാംപസിന്റെ ആദ്യഘട്ടം പ്രവർത്തനസജ്ജമായിട്ടുള്ളത്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് മേഖലയിലെ പഠന ഗവേഷണ വികസന പ്രവർത്തനങ്ങൾക്കായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള ക്യാംപസിന്റെ ഒന്നാം ഘട്ടമാണ് പൂർത്തിയായത്. ഇവിടെ 115 കോടി രൂപയുടെ നിക്ഷേപവും 400 തൊഴിലവസരങ്ങളുമാണ് ഉണ്ടാകുക. 2021 ജനുവരിയിലാണ് കിൻഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിൽ ഇന്നൊവേഷൻ ക്യാംപസ് സ്ഥാപിക്കാൻ വി-ഗാർഡിന് ഭൂമി അനുവദിച്ചത്. 2023 ഏപ്രിലിൽ നിർമാണം തുടങ്ങിയ പദ്ധതി രണ്ടരവർഷംകൊണ്ട് പൂർത്തിയാക്കി. പദ്ധതിയുടെ രണ്ടാംഘട്ടമായി 200…

Read More

കേരളത്തിൽ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) മേൽനോട്ടത്തിൽ നടപ്പാക്കുന്ന ദേശീയപാത 66 (NH-66) നിർമാണം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. 492.64 കിലോമീറ്റർ ദൈർഘ്യത്തിലുള്ള പാത ഇതുവരെ ആറുവരിയാക്കി വികസിപ്പിച്ച് ഗതാഗതത്തിന് തുറന്നുകഴിഞ്ഞതായും മന്ത്രി പറഞ്ഞു. നിർമാണത്തിനിടെ ചില സ്ഥലങ്ങളിൽ അടുത്തിടെ തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതായും, ഇതിനെത്തുടർന്ന് ദേശീയപാതയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കി സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് കേന്ദ്ര റോഡ് ഗതാഗത-ഹൈവേസ് മന്ത്രിയെ സമീപിച്ചതായും മന്ത്രി നിയസഭയിൽ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച വിദഗ്ധ സമിതി വിവിധ ഭാഗങ്ങൾ പരിശോധിക്കുകയും ചില മേഖലകളിൽ രൂപകൽപനയിൽ മാറ്റങ്ങൾ നിർദേശിക്കുകയും ചെയ്തു. 2025 ഡിസംബർ 5ന് കൊല്ലം–കടമ്പാട്ടുകോണം എൻഎച്ച്-66 വിഭാഗത്തിലെ മൈലക്കാട് (കൊട്ടിയം) പ്രദേശത്ത് നിർമാണപ്പിഴവ് കണ്ടെത്തിയതിനെ തുടർന്ന്, ഗുണനിലവാരത്തിലും സുരക്ഷയിലും യാതൊരു ഇളവും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന്, കേരളത്തിൽ വികസിപ്പിച്ചുവരുന്നതും പൂർത്തിയായതുമായ എൻഎച്ച്-66ന്റെ…

Read More

ഭിന്നശേഷി വനിതകൾക്കൊപ്പം വിവാഹവാർഷികം ആഘോഷിച്ച് ഗൗതം അദാനിയുടെ മകൻ ജീത് അദാനിയും പത്നി ദിവയും. ഭിന്നശേഷി വനിതകൾക്ക് ദീർഘകാല സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന സാമൂഹ്യസുരക്ഷാ പദ്ധതിയായ അദാനി മംഗൾ സേവ ഒരു വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് ദിവയും ജീത് അദാനിയും ഒന്നാം വിവാഹ വാർഷികവും ആഘോഷിച്ചത്. അഹമ്മദാബാദിലെ ശാന്തിഗ്രാമിലെ ബെൽവെഡർ ക്ലബ് ലോൺസിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഗുണഭോക്താക്കളും അവരുടെ കുടുംബാംഗങ്ങളും അദാനി ഫൗണ്ടേഷൻ പ്രതിനിധികളും പങ്കെടുത്തു. 2025 ഫെബ്രുവരി 7ന് നടന്ന ദിവ–ജീത് അദാനി വിവാഹത്തിന് മുന്നോടിയായി ആരംഭിച്ച അദാനി മംഗൾ സേവ, വ്യക്തിപരമായ സന്തോഷത്തെ ദീർഘകാല സാമൂഹിക ഉത്തരവാദിത്വമായി മാറ്റണമെന്ന ആശയത്തിൽ രൂപകൽപന ചെയ്ത പദ്ധതിയാണ്. ആദ്യ വർഷം തന്നെ 500 ഭിന്നശേഷി വനിതകൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു. ഓരോ ഗുണഭോക്താവിനും ₹10 ലക്ഷം വീതം സ്ഥിരനിക്ഷേപം നൽകുകയും ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് ഒരുക്കിയിരിക്കുന്ന ഈ സ്ഥിരനിക്ഷേപങ്ങൾ, ഉറപ്പായ മാസവരുമാനം നൽകുന്ന രീതിയിലാണ് രൂപകൽപന…

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പൂർണതോതിലുള്ള വാണിജ്യ പ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ, തലസ്ഥാന നഗരത്തിലെ ഔട്ടർ റിങ് റോഡിന് (ORR) അനുമതി നൽകുന്ന പ്രക്രിയ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ കേന്ദ്രത്തിന് കത്തെഴുതാൻ ഒരുങ്ങുന്നു. നിയമസഭയിൽ വി. ജോയ് എംഎൽഎ അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകവേ, വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡിന് അടിയന്തരമായി അനുമതി നൽകണമെന്ന് കേന്ദ്രത്തോട് വീണ്ടും അഭ്യർത്ഥിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത–ഹൈവേ മന്ത്രാലയവുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെ, ഔട്ടർ റിങ് റോഡ് പദ്ധതിയുടെ ഭൂമിയേറ്റെടുപ്പ് ചിലവിന്റെ 50 ശതമാനം വഹിക്കാൻ സംസ്ഥാനം നേരത്തേതന്നെ സമ്മതിച്ചിരുന്നതായി മന്ത്രി പറഞ്ഞു. നാവായിക്കുളം–വിഴിഞ്ഞം 45 മീറ്റർ വീതിയിലുള്ള റോഡ് പദ്ധതിയുടെ ഭാഗമായി സർവീസ് റോഡിന്റെ ഭൂമിയേറ്റെടുപ്പും നിർമാണച്ചിലവും പൂർണമായും സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതോടൊപ്പം ഔട്ടർ റിങ് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ജിഎസ്‌ടി വിഹിതവും നിർമാണ സാമഗ്രികളിലെ റോയൽറ്റിയും ഒഴിവാക്കാൻ തയ്യാറാണെന്നും സംസ്ഥാനം അറിയിച്ചതോടെ,…

Read More

എസ് യു-57 എംകെഐ യുദ്ധവിമാനത്തിന്റെയും എസ്-70 ഹണ്ടർ സ്റ്റെൽത്ത് ഡ്രോണിന്റെയും സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാമെന്ന വാഗ്ദാനവുമായി റഷ്യ. ഇന്ത്യയിൽ നിർമിക്കുന്ന എസ് യു-57എംകെഐ യുദ്ധവിമാനങ്ങൾ സുഖോയ് എസ്-70 ‘ഹണ്ടർ’ സ്റ്റെൽത്ത് അൺമാൻഡ് കോമ്പാറ്റ് ഡ്രോണുമായി ചേർന്ന് പ്രവർത്തിക്കുന്ന രീതിയിലായിരിക്കും രൂപകൽപന ചെയ്യുകയെന്ന് റോസ്റ്റെക് അധികൃതർ അറിയിച്ചു. യുദ്ധവിമാന–ഡ്രോൺ സംയോജിത സംവിധാനത്തിന്റെ ഭാഗമായി എസ്-70 ഡ്രോൺ ഇന്ത്യ വേർതിരിച്ച് വാങ്ങുകയോ, രാജ്യത്തിനുള്ളിൽ തന്നെ നിർമിക്കുകയോ ചെയ്യാനുള്ള സാധ്യതയും റഷ്യ മുന്നോട്ടുവെക്കുന്നു. മാൻഡ് യുദ്ധവിമാനവും അൺമാൻഡ് ഡ്രോണുകളും ചേർന്ന് പ്രവർത്തിക്കുന്ന ‘മാൻഡ്–അൺമാൻഡ് ടീമിംഗ്’ ആശയമാണ് ഈ നിർദേശത്തിന്റെ അടിസ്ഥാനം. ഭാരമേറിയ ആയുധങ്ങൾ വഹിക്കാൻ കഴിയുന്ന എസ്-70 ഡ്രോൺ മുന്നിൽ പറന്ന് ലക്ഷ്യങ്ങൾ കണ്ടെത്തുകയും ആക്രമണത്തിൽ പങ്കാളിയാകുകയും ചെയ്യുന്നതിലൂടെ എസ് യു-57ന്റെ ആക്രമണവും നിരീക്ഷണ ശേഷിയും വർധിപ്പിക്കാനാകും. വലിയ ആയുധവാഹന ശേഷിയുള്ള പ്ലാറ്റ്‌ഫോമുകളിലാണ് ഇന്ത്യൻ വ്യോമസേനയുടെ ശ്രദ്ധ. അതേസമയം AMCA, ഘടക് UCAV, റാഫേൽ അപ്‌ഗ്രേഡ് പദ്ധതികൾ വഴി തദ്ദേശീയമായി സമാനമായ സംവിധാനങ്ങൾ ഇന്ത്യ വികസിപ്പിക്കുന്നുമുണ്ട്.…

Read More

സംസ്ഥാനത്തെ കരാർ ജീവനക്കാരുടെയും ദിവസവേതനക്കാരുടെയും വേതനത്തിൽ 5 ശതമാനം വർധന ഏർപ്പെടുത്തി. നിയമസഭയിൽ ബജറ്റ് മറുപടി പ്രസംഗത്തിൽ അനുബന്ധ പ്രഖ്യാപനങ്ങൾ നടത്തവേ മന്ത്രി കെ.എൻ. ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ വിശ്വകർമ പെൻഷൻ തുക 1600 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. ഇതിനുപുറമേ, പ്രീ-പ്രൈമറി സ്കൂളുകളിലെ ആയമാർക്കുള്ള പ്രതിമാസ വേതനത്തിൽ 500 രൂപ വർധന പ്രഖ്യാപിച്ചു. പട്ടികജാതി, പട്ടികവർഗ പ്രൊമോട്ടർമാർക്ക് 1000 രൂപ വേതന വർധനയുമുണ്ട്. എസ്‌സി, എസ്‌ടി വിദ്യാർത്ഥികൾക്കുള്ള ലംപ്സം ഗ്രാന്റിൽ 10% വർധന വരുത്തി. സ്‌പൈനൽ മസ്‌കുലാർ അട്രോഫി രോഗികൾക്ക് മരുന്നുകൾ വാങ്ങുന്നതിന് 30 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്. കണ്ണൂരിലെ അന്താരാഷ്ട്ര യോഗ ഗവേഷണ കേന്ദ്രത്തിന് സർക്കാർ 2 കോടി രൂപ അനുവദിച്ചു. എം‌ജി‌എൻ‌ആർ‌ഇ‌ജി‌എ പദ്ധതിക്കായി ആദ്യമായി സർക്കാർ 1,000 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്. സർക്കാർ ജീവനക്കാരുടെ ശമ്പള വർധനയും ഡി‌എ കുടിശ്ശികയും യഥാസമയം നടപ്പിലാക്കാൻ കഴിയുന്ന തരത്തിൽ ബജറ്റ് വളരെ സൂക്ഷ്മമായാണ് തയ്യാറാക്കിയിട്ടുള്ളതെന്നും…

Read More

ഉപഭോക്താക്കളെ മുൻനിരയിൽ നിർത്തുന്ന വമ്പൻ ഓഫറുമായി രാജ്യത്തെ ഏറ്റവും വലിയ ബ്യൂട്ടി സലൂൺ ശൃംഖലയായ നാച്ചുറൽസ് (Naturals). ‘Customer First’ എന്ന പേരിലുള്ള ഈ പ്രമോഷൻ നാച്ചുറൽസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വിപ്ലവകരമായ ഓഫറുകളിൽ ഒന്നാണെന്ന് നാച്ചുറൽസ് സലൂൺ സഹസ്ഥാപകനും സിഇഒയുമായ സി.കെ. കുമരവേൽ പറഞ്ഞു. ഒരേ ഓഫറിൽ 50 ശതമാനം അധിക മൂല്യം ലഭിക്കുന്നതാണ് ‘കസ്റ്റമർ ഫസ്റ്റ്’ വൗച്ചറിന്റെ പ്രധാന സവിശേഷത. ₹20,000 അടച്ചാൽ ₹30,000 മൂല്യമുള്ള സലൂൺ സർവീസുകളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. വൗച്ചർ ഇന്ത്യയിലെവിടെയും ഉപയോഗിക്കാം എന്നതാണ് മറ്റൊരു വലിയ പ്രത്യേകത. രാജ്യത്തെ 900-ലധികം നാച്ചുറൽസ് സലൂണുകളിൽ ഏതിലും ഇത് റീഡീം ചെയ്യാനാകും. യാത്രയിലായാലും താമസം മാറിയാലും സേവനം ലഭ്യമാകും. മുഴുവൻ കുടുംബത്തിനും ഒരൊറ്റ വൗച്ചറെന്ന സൗകര്യവും കസ്റ്റമർ ഫസ്റ്റിനെ വ്യത്യസ്തമാക്കുന്നു. കുടുംബത്തിലെ നാല് അംഗങ്ങൾ വരെ വൗച്ചർ ഉപയോഗിക്കാം. മുൻകൂട്ടി പേരുകൾ ലിസ്റ്റ് ചെയ്താൽ, കുടുംബാംഗങ്ങൾക്കൊക്കെ ഒരേ വൗച്ചറിൽ നിന്ന് സേവനങ്ങൾ ലഭിക്കും. ഈ സവിശേഷതകൾക്കൊപ്പം EMI…

Read More

മരണപ്പെട്ട ‌2.5 കോടി പേരുടെ ആധാർ കാർഡുകൾ പ്രവർത്തനരഹിതമാക്കി യുനീക് ഐഡന്റിറ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). ഇവ ഉപയോഗിച്ചുള്ള ദുരുപയോഗം തടയുന്നതിനായാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് കേന്ദ്രസർക്കാർ പാർലമെൻറിൽ അറിയിച്ചു. തട്ടിപ്പും ആധാർ സേവനങ്ങളുടെ നിയമവിരുദ്ധമായ ഉപയോഗവും തടയുകയാണ് ആധാർ നമ്പറുകൾ നീക്കം ചെയ്തതിനു പിന്നിലെ പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി ജിതിൻ പ്രസാദ ലോക്സഭയിൽ പറഞ്ഞു. മരിച്ചവരുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തടയാനും ക്ഷേമ ആനുകൂല്യങ്ങൾ പോലുള്ളവ ലഭിക്കുന്നതിന് ആധാർ നമ്പർ അനധികൃതമായി ഉപയോഗിക്കുന്നത് തടയുന്നതിനുമായി ആധാർ നമ്പർ നിർജീവമാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം 134 കോടി കാർഡ് ഉടമകളുള്ള ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റമാണ് ആധാർ. ആധാർ കാർഡ് ഉടമയ്ക്ക് അവരുടെ ബയോമെട്രിക്‌സ് ‘ലോക്ക്’ ചെയ്യാൻ ബയോമെട്രിക് ലോക്ക് ആൻഡ് അൺലോക്ക് ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ഇത് അനധികൃത തന്റിക്കേഷൻ ശ്രമങ്ങൾ തടയുന്നു. കബളിപ്പിക്കൽ തടയുന്നതിന് ‘ഫേസ് തന്റിക്കേഷനും’…

Read More

എയർബസിന്റെ ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ C-295 വിമാനത്തിന്റെ ഡെലിവറി 2026 ജൂലൈ-ഡിസംബർ കാലയളവിൽ നടക്കും. ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസുമായി ചേർന്ന് ഗുജറാത്തിൽ സ്ഥാപിച്ച ഫൈനൽ അസംബ്ലി ലൈനിൽ നിന്നാണ് നിർമാണം പൂർത്തിയാകുന്നത്. ഇന്ത്യൻ വ്യോമസേനയുടെ 2021 ഓർഡറിന്റെ ഭാഗമായ 40 സി-295 വിമാനങ്ങളാണ് ഇന്ത്യയിൽ അസംബിൾ ചെയ്യുന്നത്; ഇതിലെ ആദ്യ 16 വിമാനങ്ങൾ സ്പെയിനിൽ നിർമിച്ചിരുന്നു. ലോകമെമ്പാടുമുള്ള സേനകൾക്ക് ചരക്ക്, യാത്ര, പ്രത്യേക ദൗത്യങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന തന്ത്രപ്രധാനമായ പ്രാധാന്യമുള്ള വിമാനമാണ് സി-295. 2024 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും വഡോദരയിൽ ഉദ്ഘാടനം ചെയ്ത ഫൈനൽ അസംബ്ലി ലൈനിൽ നിന്നാണ് ഇത് പുറത്തിറങ്ങുന്നത്. എയർബസ് ഡിഫൻസ് ആൻഡ് സ്പേസ്-സ്പെയിൻ (Airbus Defence & Space-Spain) ആണ് C-295 പദ്ധതിയിലെ മുഖ്യ വിദേശ സാങ്കേതിക പങ്കാളി. അതുകൊണ്ടുതന്നെ ഇന്ത്യ-സ്പെയിൻ വ്യാപാര, പ്രതിരോധ സഹകരണ തലത്തിലും സി-295 വിമാന പദ്ധതിക്ക് സവിശേഷ പ്രാധാന്യമുണ്ട്. ഇതോടൊപ്പം സി-295 പദ്ധതി…

Read More

ഇന്ത്യയിലെ ഫാസ്റ്റ് ഫുഡ് രംഗത്ത് ശക്തമായ സ്ഥാനം ഉറപ്പിക്കുകയാണ് ക്വിക്ക് സർവീസ് റെസ്റ്റോറന്റ്സ് കമ്പനിയായ ദേവയാനി ഇന്റർനാഷണൽ ലിമിറ്റഡ് (Devyani International). ഇതിന്റെ ഭാഗമായി ബിരിയാണി ബൈ കിലോ, ഗോയില ബട്ടർ ചിക്കൻ തുടങ്ങിയ ബ്രാൻഡുകൾ കൈകാര്യം ചെയ്യുന്ന സ്കൈ ഗേറ്റ് ഹോസ്പിറ്റാലിറ്റിയുടെ (Sky Gate Hospitality) ഓഹരി സ്വന്തമാക്കി മുഴുവൻ നിയന്ത്രണം കരസ്ഥമാക്കിയിരിക്കുയാണ് ദേവയാനി ലിമിറ്റഡ്. ഡെലിവറി-ലീഡ് ഫോർമാറ്റുകളും ബ്രാൻഡ് വിപുലീകരണവും ഉൾപ്പെടുത്തി ദേവയാനി ലിമിറ്റഡിന്റെ വളർച്ച മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണിതെന്ന് കമ്പനി വ്യക്തമാക്കി. പുതിയ ഏറ്റെടുക്കൽ കമ്പനിക്ക് അന്താരാഷ്ട്ര ക്വിക്ക് സർവീസ് റെസ്റ്റോറന്റ് പങ്കാളിത്തങ്ങൾക്ക് പുറമേ സ്വന്തം പോർട്ട്ഫോളിയോ വികസിപ്പിക്കുന്നതിലും സുപ്രധാനമാകും. ഏകദേശം ₹57.5 കോടി മൂല്യത്തിലുള്ള ഇടപാടിൽ ₹30 കോടി പ്രിഫറൻസ് ഷെയറുകൾ വഴിയാണ്. 1991ൽ സ്ഥാപിതമായ ദേവയാനി ഇന്റർനാഷണൽ ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ ചെയിൻ ക്വിക്ക് സർവീസ് റെസ്റ്റോറന്റ് ഓപ്പറേറ്റർമാരിൽ ഒന്നാണ്. 2024ലെ കണക്കനുസരിച്ച്, ഇന്ത്യ, തായ്‌ലൻഡ്, നൈജീരിയ, നേപ്പാൾ എന്നിവിടങ്ങളിലെ 280ലധികം…

Read More