Author: News Desk

ബ്രിട്ടീഷ് സൈക്കിൾ ബ്രാൻഡായ മഡ്ഡിഫോക്സ് ഈ മാസം ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നു. ഇന്ത്യയിലെ എക്‌സ്‌ക്ലൂസീവ് വിതരണക്കാരായി അനന്ത വെഞ്ച്വേഴ്സുമായി കമ്പനി കരാർ ഒപ്പിട്ടു. അമേരിക്കയിൽ ഓഫ്-റോഡിംഗ് സൈക്കിളുകളുടെ വർധിച്ചുവരുന്ന ജനപ്രീതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ആ പ്രവണത യുകെയിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1980കളിൽ മഡ്ഡിഫോക്സ് സ്ഥാപിതമായത്. 1985-ൽ മഡ്ഡിഫോക്സ് “കൊറിയർ” എന്ന മോഡൽ അവതരിപ്പിച്ചു. താങ്ങാനാവുന്ന വിലയിൽ എത്തിയ ഈ മോഡൽ പിന്നീട് ഒരു സിറ്റി ഐക്കണായി മാറി. 1987 ആയപ്പോഴേക്കും മഡ്ഡിഫോക്സ് പ്രതിവർഷം 20,000 യൂണിറ്റുകൾ വിറ്റഴിക്കുകയും യുകെ മൗണ്ടൻ ബൈക്ക് വിപണിയുടെ ഏകദേശം 50 ശതമാനം പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് രണ്ട് വർഷത്തിനുള്ളിൽ വിൽപ്പന പ്രതിവർഷം 100,000 യൂണിറ്റിലെത്തി. അനന്ത വെഞ്ച്വേഴ്‌സുമായി ചേർന്ന്, രാജ്യത്ത് ശക്തമായ വിപണി അടിത്തറ സ്ഥാപിക്കുമെന്ന് മഡ്ഡിഫോക്സ് ഏഷ്യ പസഫിക് മാനേജിംഗ് ഡയറക്ടർ സാഹിൽ മെഹ്‌റോത്ര പറഞ്ഞു. ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടത്തിൽ, വിവിധ സെഗ്‌മെന്റുകളെയും പ്രായ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന 18 മോഡലുകളാണ് മഡ്ഡിഫോക്സ്…

Read More

യുഎസ്സിന് ഇന്ത്യയേക്കാൾ അനിവാര്യമായ മറ്റൊരു രാജ്യമില്ലെന്ന് ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോർ. യുഎസ് പ്രസിഡന്റ് ഡൊണാണൾഡ് ട്രംപ് അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കുമെന്നും ഇന്ത്യയും യുഎസും വ്യാപാര കരാറിന്റെ അടുത്തഘട്ട ചർച്ചകൾ പുനരാരംഭിക്കുമെന്നും സെർജിയോ ഗോർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള ട്രംപിന്റെ സൗഹൃദം യഥാർഥമാണെന്നും എല്ലാ അഭിപ്രായ വ്യത്യാസങ്ങളും അടുത്ത സുഹൃത്തുക്കളായ ഇരുവരും ചേർന്ന് പരിഹരിക്കുമെന്നും ഡൽഹിയിലെ യുഎസ് എംബസിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഗോർ പറഞ്ഞു. യുഎസും ഇന്ത്യയും തമ്മിൽ ആഴത്തിലുള്ള ബന്ധമാണുള്ളത്. യഥാർഥ സുഹൃത്തുക്കൾ തമ്മിൽ പല കാര്യങ്ങളിലും വിയോജിപ്പ് സ്വാഭാവികമാണ്. പക്ഷേ അവർക്ക് പരസ്പരമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ വ്യാപാരം വളരെ പ്രധാനമാണ്. ഇന്ത്യ വലിയ രാജ്യമായതിനാൽ വ്യാപാരകരാർ യാഥാർഥ്യമാക്കാൻ പല കടമ്പകളുമുണ്ട്‌. അതെല്ലാം, മറികടന്ന്‌ ലക്ഷ്യംകാണും. സുരക്ഷ, ഭീകരവാദത്തിനെതിരായ പോരാട്ടം, ഊർജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ ഇരു രാജ്യങ്ങളും…

Read More

ഉയർന്ന കാര്യക്ഷമതയുള്ള കാന്തമായ റെയർ ഏർത്ത് പെർമനന്റ് മാഗ്നറ്റ് (REPM) നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി 7280 കോടി രൂപയുടെ പദ്ധതിയെക്കുറിച്ച് 20ഓളം കമ്പനികളുമായി കൂടിയാലോചന നടത്തി കേന്ദ്രം. വൈദ്യുത വാഹനങ്ങൾ (ഇവി), പുനരുപയോഗ ഊർജ സ്രോതസ്സുകൾ, പ്രതിരോധ ഉപകരണങ്ങൾ എന്നിവയ്ക്കുള്ള നിർണായക ഇൻപുട്ടായ അപൂർവ എ‍ർത്ത് മാഗ്‍നറ്റ് നിർമാണത്തിന്റെ ആഭ്യന്തര വിതരണ ശൃംഖല നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്. പദ്ധതിയുമായി ബന്ധപ്പെട്ട് കമ്പനി പ്രതി‌നിധികൾ കേന്ദ്ര ഉരുക്ക്, ഘന വ്യവസായ മന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി. കൺസൾട്ടേഷനിൽ 20ലധികം വ്യവസായ പങ്കാളികളുടെ പങ്കാളിത്തമുണ്ടായി. പദ്ധതി വിജ്ഞാപനത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകളും നിർദ്ദേശങ്ങളും വിശദമായി ചർച്ച ചെയ്തതായി മന്ത്രി എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യ റെയർ എർത്ത്സ് ലിമിറ്റഡ് (IREL) പങ്കെടുക്കുന്ന ഏതാനും പേർക്ക് 500 ടൺ റെയർ എർത്ത് ഓക്സൈഡുകൾ നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി ഘന വ്യവസായ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഏഴ് വർഷം നീണ്ടുനിൽക്കുന്ന പദ്ധതി പ്രകാരം…

Read More

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കെതിരെ 25 ശതമാനം തീരുവ ചുമത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം ഇന്ത്യയ്ക്ക് സാമ്പത്തിക തിരിച്ചടി ഉണ്ടാക്കുമെന്ന ആശങ്ക ശക്തമാകുന്നു. ഇറാന്റെ പ്രധാന വ്യാപാര പങ്കാളികളിലൊന്നായ ഇന്ത്യയെയും ഈ നീക്കം നേരിട്ട് ബാധിക്കും. ഇറാനിൽ തുടരുന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ട്രംപ് ട്രൂത്ത് സോഷ്യൽ വഴി പ്രഖ്യാപനം നടത്തിയത്; ഇത് ഉടൻ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ എംബസി പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഇറാനിലേക്ക് 1.24 ബില്യൺ ഡോളറിന്റെ കയറ്റുമതിയും 0.44 ബില്യൺ ഡോളറിന്റെ ഇറക്കുമതിയും നടത്തി. ഇതോടെ ഇന്ത്യ–ഇറാൻ വ്യാപാര മൂല്യം 1.68 ബില്യൺ ഡോളറിലേക്കെത്തി. ഓർഗാനിക് കെമിക്കൽസ്, ഭക്ഷ്യവസ്തുക്കൾ, മിനറൽ ഓയിൽ എന്നിവയാണ് ഇന്ത്യയുടെ പ്രധാന കയറ്റുമതി ഇനങ്ങൾ. പുതിയ അമേരിക്കൻ തീരുവ പ്രാബല്യത്തിൽ വന്നാൽ ഇന്ത്യ–അമേരിക്ക വ്യാപാരബന്ധങ്ങളിലും കൂടുതൽ സമ്മർദ്ദം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇറാനിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സൈനിക നടപടി ഉൾപ്പെടെയുള്ള…

Read More

ജർമ്മനി വഴി യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് വിസാ-രഹിത ട്രാൻസിറ്റ് സൗകര്യം പ്രഖ്യാപിച്ചു. ജർമ്മൻ ചാൻസലർ ഫ്രഡ്രിക് മെർസിന്റെ ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിനിടെയാണ് ഈ പ്രഖ്യാപനം ഉണ്ടായത്. പുതിയ സൗകര്യം നിലവിൽ വരുന്നതോടെ, ജർമ്മനിയിലെ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഇനി പ്രത്യേക ട്രാൻസിറ്റ് വിസ ആവശ്യമില്ല. ഇതിലൂടെ അന്താരാഷ്ട്ര യാത്രകളിലെ നടപടികളും താമസവും കുറയുമെന്ന് വിലയിരുത്തപ്പെടുന്നു. ട്രാൻസിറ്റ് വിസ ഒഴിവാക്കിയതിന് ചാൻസലർ മെർസിനോട് നന്ദി അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഇത് ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞു. നേരത്തെ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക്, ബെർലിൻ തുടങ്ങിയ ജർമ്മൻ വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര ട്രാൻസിറ്റ് മേഖലയിലൊതുങ്ങിയിരുന്നെങ്കിലും ഇന്ത്യക്കാർക്ക് ഷെംഗൻ ട്രാൻസിറ്റ് വിസ ആവശ്യമായിരുന്നു. പുതിയ തീരുമാനത്തോടെ ഈ നിയന്ത്രണം നീങ്ങും. എന്നാൽ ജർമ്മനിയിലേക്കോ മറ്റ് ഷെംഗൻ രാജ്യങ്ങളിലേക്കോ പ്രവേശിക്കാൻ ടൂറിസ്റ്റ്, ബിസിനസ്, സ്റ്റുഡന്റ് വിസകൾ തുടർന്നും ആവശ്യമായിരിക്കും എന്ന് അധികൃതർ വ്യക്തമാക്കി. ഇതോടൊപ്പം ഇന്ത്യ–ജർമ്മനി…

Read More

ബെംഗളൂരു–കഡപ്പ–വിജയവാഡ ഇക്കണോമിക് കോറിഡോർ (NH-544G) നിർമാണത്തിൽ നാല് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കി ദേശീയ പാതാ അതോറിറ്റി (NHAI). ആന്ധ്രാപ്രദേശിലെ പുട്ടപർത്തിക്ക് സമീപം നടത്തിയ നിർമാണത്തിലാണ് ആദ്യ രണ്ട് റെക്കോർഡുകൾ സ്ഥാപിച്ചത്. 24 മണിക്കൂറിനുള്ളിൽ 28.89 ലെയ്ൻ-കിലോമീറ്റർ (മൂന്ന് ലെയ്ൻ വീതിയിലുള്ള 9.63 കി.മീ.) ബിറ്റുമിനസ് കോൺക്രീറ്റ് തുടർച്ചയായി പണിതതാണ് ഒന്നാമത്തെ റെക്കോർഡ്. അതേ സമയം 10,655 മെട്രിക് ടൺ ബിറ്റുമിനസ് കോൺക്രീറ്റ് തുടർച്ചയായി പണിതതാണ് രണ്ടാമത്തെ ലോക റെക്കോർഡായത്. ഇതിന്റെ തുടർച്ചയായി NHAI രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ കൂടി സൃഷ്ടിച്ചു. 57,500 മെട്രിക് ടൺ ബിറ്റുമിനസ് കോൺക്രീറ്റ് തുടർച്ചയായി പണിതതാണ് മൂന്നാമത്തെ റെക്കോർഡായത്. 156 ലെയ്ൻ-കിലോമീറ്റർ (മൂന്ന് ലെയ്ൻ വീതിയിലുള്ള 52 കി.മീ.) പാത തുടർച്ചയായി പേവിംഗ് ചെയ്തതിലൂടെ നാലാമത്തെ റെക്കോർഡും സ്വന്തമാക്കി. ഇതോടെ മുമ്പുണ്ടായിരുന്ന 84.4 ലെയ്ൻ-കിലോമീറ്റർ എന്ന ലോക റെക്കോർഡാണ് മറികടന്നത്. 343 കിലോമീറ്റർ നീളമുള്ള, ആക്‌സസ്-കൺട്രോൾഡ് സിക്സ് ലെയ്ൻ ഹൈവേയായ ഈ കോറിഡോർ പൂർത്തിയായാൽ…

Read More

രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിക്കാനിരിക്കുകയാണ്. കേരളത്തിലേക്ക് ഉൾപ്പെടെ പുതിയ ട്രെയിൻ വൈകാതെ എത്തും. ട്രെയിൻ ടിക്കറ്റ് നിരക്ക്, ബാധകമായ റിസർവേഷൻ ക്വാട്ടകൾ, മറ്റ് പ്രവർത്തന വിശദാംശങ്ങൾ എന്നിവ റെയിൽവേ വെളിപ്പെടുത്തിയിട്ടുണ്ട്. വിബി സ്ലീപ്പറിൽ ടിക്കറ്റ് പൂർണമായി കൺഫേം അല്ലെങ്കിലും യാത്രക്കാർക്ക് ട്രെയിനിൽ കയറാൻ അനുവദിക്കുന്ന സൗകര്യമായ റിസർവേഷൻ എഗൈൻസ്റ്റ് ക്യാൻസലേഷൻ (RAC) അല്ലെങ്കിൽ വെയിറ്റിംഗ് ലിസ്റ്റ് ഉണ്ടായിരിക്കില്ല. പൂർണമായും കൺഫേം ആയ ടിക്കറ്റ് മാത്രമേ ഈ ട്രെയിനിൽ അനുവദിക്കൂ. ‌ ഗുവാഹത്തി – ഹൗറ റൂട്ടിലാണ് ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസിനൊരുങ്ങുന്നത്. 960 രൂപയാണ് വന്ദേ ഭാരത് സ്ലീപ്പറിലെ (തേർഡ് എസി) അഥവാ ഏറ്റവും കുറഞ്ഞ നിരക്ക്‌. മിനിമം ടിക്കറ്റ് നിരക്കിൽ 400 കിലോമീറ്റർ വരെ സഞ്ചരിക്കാം. 400 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് ഒറ്റനിരക്കായിരിക്കും ഈടാക്കുക. 400 കിലോമീറ്ററിന് ശേഷമുള്ള തേർഡ് എസി ഒരു കിലോമീറ്ററിന് 2.40 രൂപ നിരക്കിൽ കൂടും. സെക്കൻ്റ് എസിക്ക്…

Read More

നിലവിലെ പ്രകടനം വിലയിരുത്തുമ്പോൾ കേരളത്തിലെ പ്രതിരോധ സ്റ്റാർട്ടപ്പുകൾ മികച്ച നിലവാരം പുലർത്തുന്നതായി ഡിപ്പാർട്മെന്റ് ഓഫ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (DDR&D) സെക്രട്ടറിയും ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) ചെയർമാനുമായ ഡോ. സമീർ.വി. കാമത്ത്. ഇത് സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ ഗുണനിലവാരത്തിന്റെ സൂചനയാണെന്നും, ഡിഫൻസ് സ്റ്റാർട്ടപ്പ് രംഗത്ത് കേരളം മികച്ച മുന്നേറ്റം നടത്തുകയാണെന്നും ചാനൽഅയാമിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ ഡിഫൻസ് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പിന്തുണാ പദ്ധതികൾ നടപ്പാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ആശയങ്ങൾ വികസിപ്പിക്കാൻ ധനസഹായം നൽകുന്ന ടെക്‌നോളജി ഡെവലപ്‌മെന്റ് ഫണ്ട് (TDF), സ്റ്റാർട്ടപ്പ് വെല്ലുവിളികൾ അവതരിപ്പിക്കുന്ന ‘ഡെയർ ടു ഡ്രീം’ കോണ്ടെസ്റ്റുകൾ, ഡിആർഡിഒ ലാബുകൾക്ക് സ്റ്റാർട്ടപ്പുകളുമായി നേരിട്ട് സഹകരിക്കാനാവുന്ന പുതിയ സംവിധാനം എന്നിവയിലൂടെ ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് രംഗത്തേക്ക് കൂടുതൽ സ്റ്റാർട്ടപ്പുകളെ ആകർഷിക്കുന്നു. ഡിഫൻസ് സാങ്കേതികവിദ്യകളുടെ എല്ലാ മേഖലകളിലേയും സ്റ്റാർട്ടപ്പുകൾക്ക് ഡിആർഡിഒ പിന്തുണ നൽകുന്നുണ്ട്. ഇതിൽ ഡിസ്രപ്റ്റീവ്…

Read More

ഗ്ലാമറിനും താരപദവിക്കുമൊപ്പം വമ്പൻ സമ്പാദ്യവും ആർജിക്കാൻ കൂടി കഴിയുന്ന ഇടമാണ് ബോളിവുഡ്. ബോളിവുഡിലെ ഏറ്റവും സമ്പന്നനായ വ്യക്തി അഭിനേതാവോ സൂപ്പർസ്റ്റാറോ അല്ല, മറിച്ച് റോണി സ്ക്രൂവാല എന്ന നിർമാതാവാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഏതാണ്ട് 13000 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യയിലെ പല വ്യവസായികളേയും പോലെത്തന്നെ വളരെ ചെറിയ തുടക്കമായിരുന്നു റോണി സ്‌ക്രൂവാലയുടേത്. 1970കളിൽ ടൂത്ത് ബ്രഷ് നിർമാണത്തിലൂടെ വ്യവസായരംഗത്ത് എത്തിയ അദ്ദേഹം 1980കളിൽ ഇന്ത്യയിൽ കേബിൾ ടിവി വിപ്ലവം ആരംഭിച്ച കാലത്ത് ആ രംഗത്തേക്ക് ചേക്കേറി. 1990ൽ വെറും 37000 രൂപ ചിലവിലാണ് അദ്ദേഹം യുടിവി ആരംഭിച്ചത്. തുടക്കത്തിൽ ടിവി പ്രൊഡക്ഷൻ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച കമ്പനി പിന്നീട് സിനിമാ നിർമാണത്തിലേക്ക് കടക്കുകയായിരുന്നു. 1997ൽ പുറത്തിറങ്ങിയ ദിൽ കെ ജരോക്കെ മേം എന്ന ചിത്രമായിരുന്നു യുടിവിയുടെ ആദ്യ നിർമാണം സംരംഭം. ബോക്സോഫീസിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ചിത്രം, ചലച്ചിത്ര നിർമാണത്തിന്റെ കാഠിന്യത്തെ അദ്ദേഹത്തിനു വെളിവാക്കി. പിന്നീട് അ‍ഞ്ച്…

Read More

ഓർബിറ്റ് എയ്ഡിന്റെ 25 കിലോഗ്രാം ഭാരമുള്ള ആയുൽസാറ്റ് ദൗത്യം വിജയകരമായാൽ ഇന്ത്യയെ കാത്തിരിക്കുന്നത് സുപ്രധാന നേട്ടമാണ്. ഭ്രമണപഥത്തിൽ ഉപഗ്രഹത്തിന് ഇന്ധനം നിറയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാകാനുള്ള ലക്ഷ്യത്തിലേക്ക് ആയുൽസാറ്റ് ഇന്ത്യയെ ഒരു പടി കൂടി അടുപ്പിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ചൈന മാത്രമാണ് ഈ നേട്ടം കൈവരിച്ച രാജ്യം. കഴിഞ്ഞ വർഷം ചൈന ഭ്രമണപഥത്തിൽ ഉപഗ്രഹ ഇന്ധന നിറയ്ക്കൽ ദൗത്യം നടത്തിയിരുന്നു. എന്നാൽ അതിന്റെ സാങ്കേതിക വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. യുഎസ് ഉൾപ്പെടെയുള്ള മറ്റ് ബഹിരാകാശ ശക്തികൾക്കും ഇതുവരെ ഈ സാങ്കേതികവിദ്യ വിജയകരമായി പ്രദർശിപ്പിക്കാൻ സാധിച്ചിട്ടില്ല. യുഎസ് ആസ്ഥാനമായ ആസ്ട്രോസ്‌കെയിൽ എന്ന കമ്പനി ഇന്ധന കൈമാറ്റ സാങ്കേതികവിദ്യ വികസിപ്പിക്കുന്നുണ്ടെങ്കിലും, ഇതുവരെ ദൗത്യം വിക്ഷേപിച്ചിട്ടില്ല. ആയുൽസാറ്റ് ഭ്രമണപഥത്തിൽ പൂർണ്ണമായി ഇന്ധനം നിറയ്ക്കുന്നതിനുള്ള ഉപഗ്രഹമല്ല. മറിച്ച്, ബഹിരാകാശ പരിതസ്ഥിതിയിൽ ഇന്ധന കൈമാറ്റം സാധൂകരിക്കാനുള്ള ലക്ഷ്യ ഉപഗ്രഹമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ട് ബഹിരാകാശ പേടകങ്ങൾ ഉൾപ്പെടുന്ന സങ്കീർണ്ണമായ സർവീസിംഗ് ദൗത്യങ്ങളിൽ നിന്ന്…

Read More