Author: News Desk

കേദാർനാഥ് ധാം സന്ദർശിക്കുന്ന ഭക്തർക്ക് ദർശനം എളുപ്പമാക്കുന്നതിനായി അദാനി ഗ്രൂപ്പ് റോപ്പ്‌വേ നിർമിക്കുന്നതായി ചെയർമാൻ ഗൗതം അദാനി അറിയിച്ചു. സോൻപ്രയാഗിനെ കേദാർനാഥുമായി ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതിയുടെ നിർമാണച്ചുമതല അദാനി എന്റർപ്രൈസസ് ലിമിറ്റഡിനാണ് (Adani Enterprises Ltd-AEL). നാഷണൽ ഹൈവേയ്‌സ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ലിമിറ്റഡിൽ (NHLM) നിന്നാണ് കരാർ എഇഎല്ലിന് ലഭിച്ചത്. ഏകദേശം 4081 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ തീർത്ഥാടകർക്ക് വേഗമേറിയതും സുഖകരവും പരിസ്ഥിതി സൗഹാർദപരവുമായ യാത്രാമാർഗം നൽകും. കേദാർനാഥ് ക്ഷേത്രത്തിലേക്ക് പോകുന്ന തീർത്ഥാടകർക്ക് റോഡ് മാർഗം എത്തിച്ചേരാവുന്ന അവസാന പോയിന്റാണ് നിലവിൽ സോൻപ്രയാഗ്. അദാനി എന്റർപ്രൈസസിന്റെ റോഡ്, മെട്രോ, റെയിൽ, ജല വിഭാഗം ആയിരിക്കും പദ്ധതിയുടെ നിർമാണച്ചുമതല നിർവഹിക്കുക. 12.9 കിലോമീറ്റർ ദൈർഘ്യമുള്ള റോപ്‌വേ യാഥാർത്ഥ്യമാകുന്നതോടെ, ദുഷ്കരമായ 9 മണിക്കൂർ യാത്ര വെറും 36 മിനിറ്റായി കുറയും. മണിക്കൂറിൽ 1800 യാത്രക്കാരെ ഓരോ ദിശയിലും വഹിക്കാൻ റോപ്‌വേയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. adani enterprises to…

Read More

15% ജീവനക്കാരെ പിരിച്ചുവിടാൻ ആഗോള ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ (Amazon). കമ്പനിയുടെ ഹ്യുമൻ റിസോഴ്സസ് വകുപ്പിൽ നിന്നുള്ള പിരിച്ചുവിടലുകൾക്കു പുറമേ മറ്റ് ചില തസ്തികകളും ആമസോൺ കുറയ്ക്കാൻ പദ്ധതിയിടുന്നതായി ഫോർച്യൂൺ റിപ്പോർട്ട് ചെയ്യുന്നു. പീപ്പിൾ എക്സ്പീരിയൻസ് ടെക്നോളജി ടീം അല്ലെങ്കിൽ പിടിഎക്സ് എന്നറിയപ്പെടുന്ന ആമസോണിന്റെ എച്ച്ആർ വകുപ്പിൽ നിന്നാണ് ഭൂരിഭാഗം പിരിച്ചുവിടലുകളും. അതേസമയം ഉപഭോക്തൃ ബിസിനസ്സ് പോലുള്ള മറ്റ് വകുപ്പുകൾക്കും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നേക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ടിസിഎസ് , ആക്സെഞ്ചർ, മൈക്രോസോഫ്റ്റ്, സെയിൽസ്ഫോഴ്സ്, ഗൂഗിൾ തുടങ്ങിയ വൻകിട ഐടി കമ്പനികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) വളർച്ചയ്ക്കിടയിൽ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ചിലവ് കുറയ്ക്കുന്നതിനുമായി പിരിച്ചുവിടലുകൾ നടത്തുകയാണ്. 2025-26 സാമ്പത്തിക വർഷത്തിൽ ടിസിഎസ് ഏകദേശം 12000 ജീവനക്കാരെ (അതായത് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ഏകദേശം 2% പേരെ) പിരിച്ചുവിടാൻ ഒരുങ്ങുകയാണ്. പുനസംഘടനാ പദ്ധതികളും എഐ വിപുലീകരണത്തിനായുള്ള പ്രേരണയുമാണ് ഇതിനുപിന്നിലെ ഘടകങ്ങൾ. വിപ്രോയുടെ കാര്യത്തിൽ, പിരിച്ചുവിടലുകൾ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. എന്നാൽ ചിലവ് കാര്യക്ഷമതയും…

Read More

റെയ്മണ്ട് ഗ്രൂപ്പിന്റെ എയ്‌റോസ്‌പേസ്, ഓട്ടോമോട്ടീവ് ഘടകങ്ങളുടെ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ₹ 940 കോടിയുടെ രണ്ട് പ്രധാന നിക്ഷേപങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകി ആന്ധ്രാപ്രദേശ്. സംസ്ഥാനത്തിന്റെ വ്യാവസായിക വികസന നയം പ്രകാരം അനുവദിച്ച പദ്ധതികൾ ശ്രീ സത്യസായി ജില്ലയിൽ 5500 പേർക്ക് നേരിട്ട് തൊഴിലവസരം സൃഷ്ടിക്കും. വ്യാവസായിക വികസന നയം പ്രകാരം റെയ്മണ്ട് ഗ്രൂപ്പിൽ നിന്ന് രണ്ട് പ്രധാന നിക്ഷേപങ്ങൾക്ക് സർക്കാർ അനുമതി നൽകിയതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സംസ്ഥാനത്തിന്റെ പുതിയ എയ്‌റോസ്‌പേസ് നയത്തിന് കീഴിലുള്ള ഉദ്ഘാടന പദ്ധതിയാണ് എയ്‌റോസ്‌പേസ് നിക്ഷേപം എന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പദ്ധതി വേഗത്തിലാക്കാൻ ₹ 700 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിച്ചിട്ടുള്ളതായും ഗവൺമെന്റ് വ്യക്തമാക്കി. ഗുഡിപ്പള്ളിയിൽ എയ്‌റോസ്‌പേസ് നിർമാണ യൂണിറ്റും തെക്കുലോടുവിൽ ഓട്ടോമോട്ടീവ് നിർമാണ യൂണിറ്റും സ്ഥാപിക്കും. രണ്ട് നിർമാണ സൗകര്യങ്ങളും 2027 മെയ് മാസത്തോടെ വാണിജ്യ ഉത്പാദനം ആരംഭിക്കും. 2023ൽ മൈനി പ്രിസിഷൻ പ്രോഡക്‌ട്‌സിൽ (MPPL) നിയന്ത്രണ ഓഹരി സ്വന്തമാക്കിക്കൊണ്ടാണ് റെയ്മണ്ട് ഗ്രൂപ്പ് എയ്‌റോസ്‌പേസ്…

Read More

തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വ്യോമ പ്രതിരോധ മിസൈൽ സംവിധാനം (Akash air defence missile system) ബ്രസീലിന് നൽകാമെന്ന വാഗ്ദാനവുമായി ഇന്ത്യ. ബ്രസീലിയൻ ഉപരാഷ്ട്രപതി ജെറാൾഡോ അൽക്മിനും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും തമ്മിൽ ഡൽഹിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ആകാശ് വ്യോമപ്രതിരോധ സംവിധാനം നൽകാമെന്ന വാഗ്ദാനം ഇന്ത്യ മുന്നോട്ടുവെച്ചത്. കൂടിക്കാഴ്ചയിൽ പ്രതിരോധ സഹകരണം വർധിപ്പിക്കാനും ആയുധ സംവിധാനങ്ങളുടെയും പ്ലാറ്റ്ഫോമുകളുടെയും സംയുക്ത വികസനത്തിനും നിർമാണത്തിനുമുള്ള സാധ്യതകളും ഇരുരാജ്യങ്ങളും ചർച്ച ചെയ്തു. സൗഹൃദ രാജ്യങ്ങളിലേക്ക് പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യാനുള്ള ഇന്ത്യയുടെ പ്രതിരോധ നയതന്ത്രത്തിന്റെ ഭാഗമായാണ് ആകാശ് വ്യോമ പ്രതിരോധ മിസൈൽ സംവിധാനം നൽകാമെന്ന വാഗ്ദാനം മുന്നോട്ടുവെച്ചത്. ബ്രസീൽ പ്രതിരോധ മന്ത്രി ജോസ് മ്യൂസിയോ മോണ്ടെറോ ഫിൽഹോയും യോഗത്തിൽ പങ്കെടുത്തു. പ്രതിരോധവുമായി ബന്ധപ്പെട്ട നിലവിലുള്ള സംരംഭങ്ങളുടെ പുരോഗതിയും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. പ്രതിരോധ ഉപകരണങ്ങളുടെ സഹ-വികസനത്തിനും സഹ-ഉത്പാദനത്തിനുമുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നത് ഉൾപ്പെടെ സംയുക്ത പ്രവർത്തനത്തിനുള്ള മുൻഗണനാ മേഖലകളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.…

Read More

തീരുവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ സംഘം നിലവിൽ യുഎസ്സിലുണ്ടെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. എന്നാൽ യുഎസ് ഫെഡറൽ സർക്കാർ ഷട്ട്ഡൗൺ കാരണം, ഉഭയകക്ഷി വ്യാപാര കരാറിൽ (BTA) അടുത്ത ഔദ്യോഗിക റൗണ്ട് ചർച്ചകൾ നടത്താൻ ഇത് ശരിയായ സമയമല്ലെന്നും ബിടിഎയിൽ ഇന്ത്യയുടെ ചീഫ് നെഗോഷ്യേറ്റർ കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് നടപ്പ് സാമ്പത്തിക വർഷത്തേക്ക് ആവശ്യമായ ഫണ്ടിംഗ് നിയമനിർമാണം നടത്താൻ കഴിയാത്തതിനാൽ യുഎസ് സർക്കാർ നിലവിൽ ഷട്ട്ഡൗൺ നേരിടുകയാണ്. താരിഫ് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി ഇന്ത്യൻ സംഘം യുഎസ്സിലുണ്ട്. ഇതിനകം ചർച്ച നടന്നതായും പരിഹാരത്തിൽ എത്തിച്ചേരുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎസ്സിലെ ഷട്ട്ഡൗൺ പ്രശ്നങ്ങൾ കാരണം വ്യാപാര ചർച്ചയ്ക്ക് ശരിയായ സമയമല്ലെന്നും വാണിജ്യ സെക്രട്ടറി ചൂണ്ടിക്കാട്ടി. indian team in the us to discuss tariffs; commerce secretary rajesh agarwal hopes for a resolution, but bta talks are paused…

Read More

ടൈസി സ്‌പോർട്‌സിന്റെ റിപ്പോർട്ട് പ്രകാരം, ലയണൽ മെസ്സിയും അർജന്റീനിയൻ ദേശീയ ടീമും ഇന്ത്യയിലേക്ക് വരുന്നതിനുപകരം നവംബറിലെ ഷെഡ്യൂൾ മാറ്റി ആഫ്രിക്കയിലേക്ക് പോയേക്കാം എന്ന് പറയുന്നു. നവംബറിൽ നടക്കാനിരിക്കുന്ന അർജന്റീനിയൻ ദേശീയ ടീമിന്റെ പര്യടനത്തിൽ മാറ്റങ്ങൾ വന്നേക്കാമെന്നും ആദ്യ മത്സരം ആഫ്രിക്കൻ രാജ്യമായ അംഗോളയ്‌ക്കെതിരെയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടാമത്തേത് ഇന്ത്യയിൽ ആസൂത്രണം ചെയ്തിരുന്ന മത്സരം ആഫ്രിക്കയിലേക്ക് മാറ്റാനും സാധ്യതയുണ്ടെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. എന്നാൽ മുൻനിശ്ചയിച്ച പോലെ, മെസ്സി സൗഹൃദ മത്സരത്തിനായി കേരളത്തിലെത്തുമെന്ന് ഉറപ്പാണെന്നാണ് സംഘാടകരുടെ അഭിപ്രായം. അർജന്റീന കേരളത്തിലേക്ക് വരില്ലെന്ന റിപ്പോർട്ടുകൾ പൂർണമായും വ്യാജമാണെന്ന് ഇവന്റ് സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി അധികൃതർ പറഞ്ഞു. അർജന്റീനയുടെ മത്സരം ആസൂത്രണം ചെയ്തതുപോലെ നടക്കുമെന്നും നവംബർ 17ന് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ അവർ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇത്സംബന്ധിച്ച് അർജന്റീന ഫുട്‌ബോൾ അസോസിയേഷനിൽ (AFA) നിന്ന് സ്ഥിരീകരണം ലഭിച്ചുവെന്നും സ്പോൺസർമാർ പറയുന്നു. rumor suggests messi’s argentina may skip kerala for africa.…

Read More

കൊച്ചിയിൽ മെസ്സിയുൾപ്പെടുന്ന അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ മത്സരത്തിന്റെ മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടവും പൊലീസും. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിന് ചുറ്റുമുള്ള വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും ഒരു മാസത്തേക്ക് അടച്ചിടും. മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർണ തോതിലെത്തിയ സാഹചര്യത്തിലാണ് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം നൽകിയിരിക്കുന്നത്. സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായി, ഒക്ടോബർ 25 മുതൽ ഒരു മാസത്തേക്ക് കടകൾ അടച്ചിടാൻ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി (GCDA) നൂറിലധികം വാടകക്കാർക്കും വ്യാപാരികൾക്കും നോട്ടീസ് നൽകി. ഈ ആഴ്ച ആദ്യം നോട്ടീസ് ലഭിച്ചതിനെത്തുടർന്ന്, ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം ഷോപ്പ് ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരികൾ ജിസിഡിഎ ചെയർപേഴ്‌സൺ കെ. ചന്ദ്രൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തി. അടച്ചുപൂട്ടൽ ഒരു മാസത്തിൽ നിന്ന് ഒരാഴ്ചയായി കുറയ്ക്കണമെന്ന് വ്യാപാരികൾ അഭ്യർത്ഥിച്ചു. ഒരു മാസമെന്നത് വളരെ നീണ്ട കാലയളവാണെന്നും ബിസിനസുകളെ വലിയ രീതിയിൽ ബാധിക്കുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി. എന്നാൽ നഷ്ടപരിഹാരത്തെക്കുറിച്ച് ചർച്ച ചെയ്തെങ്കിലും,…

Read More

ഇന്ത്യയും പാകിസ്താനും തമ്മിൽ നടക്കാൻ സാധ്യതയുണ്ടായിരുന്ന ആണവയുദ്ധം തടയാൻ താൻ താരിഫുകൾ ഉപയോഗിച്ചു എന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായും വ്യാപാരം സംബന്ധിച്ച് ഇരു രാജ്യങ്ങളുമായും താൻ ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. വ്യാപാരം ഉപയോഗിച്ചുകൊണ്ട് ഈ യുദ്ധങ്ങളിൽ പലതും നിർത്തിവെച്ചു. ഉദാഹരണത്തിന്, ഇന്ത്യയും പാകിസ്താനും വളരെ കഠിനമായി മുന്നോട്ട് പോകുകയായിരുന്നു. ഏഴ് വിമാനങ്ങൾ വെടിവെച്ചു വീഴ്ത്തി. മോശം കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരുന്നപ്പോഴും ഇരുവരോടും വ്യാപാരത്തെക്കുറിച്ച് സംസാരിച്ചു.യുദ്ധം നിർത്തുന്നില്ലെങ്കിൽ വ്യാപാര കരാർ ഉണ്ടാക്കില്ലെന്ന് മുന്നറിയിപ്പ നൽകിയെന്നും ട്രംപ് പറഞ്ഞതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ അമേരിക്കയിലേക്ക് വിൽക്കുന്ന ഏതൊരു ഉത്പന്നത്തിനും 200% തീരുവ ചുമത്തുമെന്ന് ഇരു രാജ്യങ്ങളുടെയും നേതാക്കളെ അറിയിച്ചതായും അടുത്ത ദിവസം സംഘർഷം ലഘൂകരിക്കാൻ തീരുമാനിച്ചതായി അവർ അറിയിച്ചതായും ട്രംപ് കൂട്ടിച്ചേർത്തു. donald trump claims he stopped a potential india-pakistan war by threatening 200% tariffs on…

Read More

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പുനൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതിനുള്ള വലിയ ചുവടുവെയ്‌‌പ്പായിരിക്കും ഇതെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വാഷിങ്‌ടണിലെ ഇന്ത്യൻ എംബസി പ്രതികരിച്ചിട്ടില്ല. 2022ൽ റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് പാശ്ചാത്യ സർക്കാരുകൾ ഉപരോധം ഏർപ്പെടുത്തിയതിനുശേഷം, റഷ്യയുടെ കടൽമാർഗ ക്രൂഡിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നായി ഇന്ത്യ മാറിയിരുന്നു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ താൻ സന്തുഷ്ടനായിരുന്നില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് മോഡി ഉറപ്പ് നൽകി. അതൊരു വലിയ ചുവടുവയ്പ്പാണ്. ചൈനയേയും ഇതേ കാര്യം ചെയ്യാൻ ഞങ്ങൾ പ്രേരിപ്പിക്കും-വൈറ്റ് ഹൗസിൽ നടന്ന പരിപാടിയിൽ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു. ഉക്രെയ്‌‌നുമായുള്ള യുദ്ധം തുടരുമ്പോൾ, റഷ്യയുടെ എണ്ണ വരുമാനം വരുമാനം തടയാൻ യുഎസ് ശ്രമങ്ങൾ ശക്‌തമാക്കിയ സാഹചര്യത്തിലാണ് ട്രംപിന്റെ ഇത്തരമൊരു വാദമെന്നതാണ് ശ്രദ്ധേയം. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ തീരുമാനിച്ചാൽ ആഗോള ഊർജ നയതന്ത്രത്തിൽ…

Read More

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ (ICG) ജോലി നേടാൻ അവസരം. ഗ്രൂപ്പ് ‘സി’ തസ്തികകളിലേക്കുള്ള അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്. മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) ഉൾപ്പെടെയുള്ള തസ്തികകളിലാണ് ഒഴിവുകളുള്ളത്. നവംബർ 11 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. തസ്തികയ്ക്ക് അനുസരിച്ച് 18നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സൂക്ഷ്മപരിശോധന, രേഖ പരിശോധന, എഴുത്തുപരീക്ഷ, നൈപുണ്യ പരീക്ഷ, മെറിറ്റ് ലിസ്റ്റ് എന്നിങ്ങനെയാണ് തിരഞ്ഞെടുക്കൽ പ്രക്രിയ. അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം. മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ തസ്തികയിലേക്ക്, അപേക്ഷകർക്ക് സാധുവായ ഹെവി, ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ഇതിനുപുറമേ കുറഞ്ഞത് രണ്ട് വർഷത്തെ ഡ്രൈവിംഗ് പരിചയവും ഉണ്ടായിരിക്കണം. മറ്റ് തസ്തികകൾക്ക് കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. അതേസമയം ലാസ്കർ ഫസ്റ്റ് ക്ലാസ് തസ്തികയ്ക്ക് മൂന്ന് വർഷത്തെ സേവന പരിചയം നിർബന്ധമാണ്. മോട്ടോർ വെഹിക്കിൾ ഡ്രൈവർ, എംടിഎസ് തസ്തികകൾക്ക് 18 മുതൽ…

Read More