Author: News Desk
കിഴക്കൻ ലഡാക്കിലെ ഡാർബുക്ക്-ഷയോക്ക്-ദൗലത്ത് ബേഗ് ഓൾഡി (DS-DBO) റോഡിന്റെ ഭാഗമായ ഷയോക്ക് തുരങ്കത്തിലൂടെ (Shyok Tunnel) ഇന്ത്യയ്ക്ക് സൈനിക ലൊജിസ്റ്റിക്സിലും റാപ്പിഡ് മിലിട്ടറി ഡിപ്ലോയ്മെന്റ് ക്യാപബിലിറ്റിയിലും സുപ്രധാന നവീകരണമാണ് സാധ്യമായിരിക്കുന്നത്. ഡിഎസ്-ഡിബിഓ റോഡും തുരങ്കവും ചൈനയുമായുള്ള ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിനു (LAC) സമീപമുള്ള ഇന്ത്യയുടെ സൈനിക നിലയ്ക്ക് നിർണായക കോറിഡോറാണ്. 920 മീറ്റർ നീളമുള്ള കട്ട് ആൻഡ് കവർ ടണൽ, ഏകദേശം 12,000 അടി ഉയരത്തിലാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. ലോജിസ്റ്റിക്സിനെ തടസ്സപ്പെടുത്തിയിരുന്ന ഷയോക്ക് നദീതീരത്തെ മണ്ണിടിച്ചിലിന് സാധ്യതയുള്ള ഭാഗത്തെ തുരങ്കം മറികടക്കുന്നു. കനത്ത മഞ്ഞുവീഴ്ച, വെള്ളപ്പൊക്കം, ഉയർന്ന വേഗതയുള്ള കാറ്റ് എന്നിവ കാരണം ഈ മേഖലയിലെ ശൈത്യകാലാവസ്ഥകൾ പതിവായി റോഡ് അടച്ചിടുന്നതിന് കാരണമായിരുന്നു. ഇത് ജനങ്ങളേയും സൈനികരേയും ഒരുപോലെ ബാധിച്ച ഘടകമായിരുന്നു. ഭൂമിശാസ്ത്രപരവും കാലാവസ്ഥയും കാരണം വളരെക്കാലമായി പരിമിതമായിരുന്ന പാതയിൽ, പുതിയ തുരങ്കം ആദ്യത്തെ വിശ്വസനീയവും എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്നതുമായ ലിങ്ക് നൽകുന്നു. പ്രത്യേകിച്ച് കഠിനമായ ശൈത്യകാലത്ത്, സുരക്ഷ, മൊബിലിറ്റി, ദ്രുത…
ഇന്ത്യയുടെ സിമന്റ് മേഖല 2025ൽ ഉയർന്ന ഡിമാന്റ് പ്രകടിപ്പിച്ചുകൊണ്ടാണ് കടന്നുപോയത്. സാധാരണ വളർച്ചയിലുള്ള മറ്റ് കമ്പനികളെ അപേക്ഷിച്ച്, ആദിത്യ ബിർളയുടെ അൾട്രാടെക് സിമെന്റ്, അദാനി ഗ്രൂപ്പിന്റെ അദാനി സിമന്റ് എന്നീ രണ്ട് കമ്പനികൾ വിപണിയിൽ വേഗത്തിൽ മുന്നേറുകയാണ്. സ്ട്രാറ്റജിക് സാങ്കേതികവിദ്യ, കുറഞ്ഞ ചിലവിലുള്ള ഉത്പാദനം, ശക്തമായ വിതരണ ശൃംഖല എന്നിവയാണ് ഇരുകമ്പനികളുടേയും മുന്നേറ്റത്തിനു പിന്നിലെ പ്രധാന ഘടകങ്ങളെന്ന് വിപണി പഠനങ്ങൾ വ്യക്തമാക്കുന്നു. ശക്തമായ ക്യാപിറ്റൽ പ്ലാനുകൾ, സ്ട്രാറ്റജിക് ഏറ്റെടുക്കലുകൾ, ഉയർന്ന ശേഷിയുള്ള പ്ലാന്റുകളുടെ കാര്യക്ഷമമായ പ്രവർത്തനം എന്നിവയിലൂടെ അൾട്രാടെക്, അദാനി കമ്പനികൾ നേട്ടം കൈവരിക്കുന്നു. ഉദാഹരണത്തിന്, അൾട്രാടെക് കഴിഞ്ഞ ഒരു ദശകത്തിൽ 104.2 എംടിപിഎ ശേഷി കൂട്ടിയതിൽ 60.5 എംടിപിഎ ഇൻ ഓർഗാനിക് വളർച്ചയിലൂടെയാണ് സാധിച്ചത്. അതേസമയം, അദാനി ഗ്രൂപ്പ് ആകട്ടെ 88.9 എംടിപിഎ ശേഷി അക്വിസിഷൻ വഴി വികസിപ്പിച്ചു. വേഗത്തിൽ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ ഇരുകമ്പനികളും സെക്ടർ ശരാശരിക്കു മുകളിൽ ഉത്പാദന കാര്യക്ഷമത കൈവരിച്ചിട്ടുണ്ട്. കൂടാതെ, ഗ്രീൻ എനെർജി, വേസ്റ്റ് ഹീറ്റ്…
ഇന്ത്യയിലെ ബിസിനസിനെക്കുറിച്ച് സംസാരിക്കുമ്പോൾ കടന്നുവരുന്ന രണ്ടു പ്രധാന പേരുകളാണ് റിലയൻസ് മേധാവി മുകേഷ് അംബാനിയുടേതും അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനിയുടേതും. ഊർജ്ജം മുതൽ തുറമുഖങ്ങൾ വരേയും ടെലികോം മുതൽ അടിസ്ഥാന സൗകര്യങ്ങൾ വരേയും നീളുന്ന ബിസിനസ് സാമ്രാജ്യമാണ് ഇവരുടേത്. ഇരുവരുടേയും വിദ്യാഭ്യാസ യോഗ്യതകളും ഇടയ്ക്ക് തലക്കെട്ടിൽ നിറയാറുണ്ട്. 1957 ഏപ്രിൽ 19 ന് ഇപ്പോൾ യെമന്റെ ഭാഗമായ ഏദനിലാണ് മുകേഷ് അംബാനി ജനിച്ചത്. പിന്നീട് കുടുംബത്തോടൊപ്പം ഇന്ത്യയിലേക്കെത്തിയ അദ്ദേഹം ഗ്വാളിയോറിലെ സിന്ധ്യ സ്കൂൾ, മുംബൈയിലെ ഹിൽ ഗ്രേഞ്ച് എന്നിവിടങ്ങളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ ചേർന്നു, തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ എംബിഎ പ്രോഗ്രാമിൽ ചേർന്ന അദ്ദേഹം പക്ഷേ 1980ൽ റിലയൻസ് ഇൻഡസ്ട്രീസിൽ ചേരാനായി ഇന്ത്യയിലേക്ക് തിരിച്ചു. സാങ്കേതിക പരിജ്ഞാനത്തിൽ അടിത്തറ പാകാൻ അദ്ദേഹത്തിന്റെ വിദ്യാഭ്യാസം അദ്ദേഹത്തെ സഹായിച്ചു. ജാംനഗർ…
ഐപിഎൽ മത്സരങ്ങളോളം തന്നെ വീറും വാശിയും നിറഞ്ഞവയാണ് ഐപിഎൽ മിനി ലേലങ്ങളും. 2026 ഐപിഎല്ലിലേക്ക് ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ 25.20 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയിരിക്കുകയാണ്. ഐപിഎൽ ചരിത്രത്തിലെ മൂന്നാമത്തെ വില കൂടിയ താരവും ഏറ്റവും വില കൂടിയ വിദേശ താരവുമാണ് ഗ്രീൻ. ഈ സാഹചര്യത്തിൽ മുൻ വർഷങ്ങളിലെ ചില വിലകൂടിയ ഐപിഎൽ താരങ്ങളെ കുറിച്ചറിയാം. 2025 ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജെയിന്റ്സ് 27 കോടി രൂപ ചിലവിൽ സ്വന്തമാക്കിയ ഋഷഭ് പന്ത് ആണ് ക്രിക്കറ്റ് മാമാങ്കത്തിലെ ഏറ്റവും വില കൂടിയ താരം. ഡൽഹി ക്യാപിറ്റൽസിൽ നിന്നാണ് ഋഷഭ് എൽഎസ്ജി ക്യാപ്റ്റനായി എത്തിയത്. വൻ തുക ചിലവഴിച്ച് ടീമിലെത്തിച്ചെങ്കിലും മോശം പ്രകടനമാണ് പന്ത് 2025 ഐപിഎല്ലിൽ പുറത്തെടുത്തത്. 13 മത്സരങ്ങളിൽ നിന്ന് വെറും 150 റൺസാണ് അദ്ദേഹത്തിന് നേടാനായത്. ക്യാപ്റ്റൻ എന്ന നിലയിലും അദ്ദേഹം പരാജയമായതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഎൽ ട്രാൻസ്ഫർ ഏറ്റവും ഡിസാസ്റ്റർ തീരുമാനം…
ഐപിഒ ലിസ്റ്റിംഗിനും, തൊട്ടുപിന്നാലെ ഓഹരി വില ഉയർന്നതോടെയും ശ്രദ്ധനേടുകയാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ (Meesho). മീഷോയിലെ 47.25 കോടി ഓഹരികളുമായി കമ്പനി സഹസ്ഥാപകൻ വിദിത് ആത്രേ (Vidit Aatrey) ഇതോടെ ബില്യണേർ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ്. നിലവിൽ 9,128 കോടി രൂപയാണ് കമ്പനിയിൽ അദ്ദേഹത്തിന്റെ കൈവശമുള്ള മൂല്യം. ഏകദേശം 31.6 കോടി ഓഹരികളുള്ള മീഷോ സഹസ്ഥാപകൻ സഞ്ജീവ് ബൺവാളിന് ഇപ്പോൾ ഏകദേശം 6,099 കോടി രൂപയുടെ ഓഹരികളുമുണ്ട്. 2015ൽ വിദിത് ആത്രേയും സഞ്ജീവ് ബൺവാളും ചേർന്ന് സ്ഥാപിച്ച മീഷോ, ഇന്ത്യയിലെ മുൻനിര സോഷ്യൽ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൊന്നായി വളർന്നു. സോഷ്യൽ മീഡിയ, മെസേജിംഗ് പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് റീസെല്ലർമാർ വഴി വ്യക്തികൾക്കും ചെറുകിട ബിസിനസുകൾക്കും ഉത്പന്നങ്ങൾ വിൽക്കാൻ കമ്പനി അവസരമൊരുക്കുന്നു. വർഷങ്ങളായി, മെറ്റാ, സോഫ്റ്റ്ബാങ്ക്, സെക്വോയ ക്യാപിറ്റൽ, വൈ കോമ്പിനേറ്റർ, നാസ്പേഴ്സ്, എലിവേഷൻ ക്യാപിറ്റൽ എന്നിവയുൾപ്പെടെ വമ്പൻ ആഗോള നിക്ഷേപകരെ മീഷോ ആകർഷിച്ചിട്ടുണ്ട്. ശക്തമായ നിക്ഷേപക പിന്തുണ കമ്പനിയെ അതിന്റെ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും രാജ്യത്തുടനീളം വിൽപനക്കാരുടെ…
യുദ്ധത്തിൽ തകർന്ന സിറിയയുടെ പുനർനിർമാണത്തിനായി ഇന്ത്യ-ജോർദാൻ സഹകരണത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മോഡിയുടെ ജോർദാൻ സന്ദർശനത്തിനിടെയാണ് ആഹ്വാനം. അതേസമയം, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ടെൽ അവീവിൽ ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യയുടെ പിന്തുണ പ്രകടിപ്പിച്ചതും, പശ്ചിമേഷ്യയിൽ പ്രധാന പങ്ക് വഹിക്കാനുള്ള ഇന്ത്യൻ സന്നദ്ധതയുടെ തെളിവാകുകയാണ്. ജോർദാനിൽ റെയിൽവേയും നെക്സ്റ്റ് ജെൻ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അബ്ദുല്ല രണ്ടാമൻ രാജാവ് പങ്കുവെച്ചതായി പ്രധാനമന്ത്രി മോഡി പറഞ്ഞു. ഇന്ത്യ-ജോർദാൻ ബിസിനസ് ഫോറത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറർ്ർത്. കൂടിക്കാഴ്ചയിൽ, സിറിയയിലെ അടിസ്ഥാന സൗകര്യ പുനർനിർമാണ ആവശ്യങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യൻ, ജോർദാൻ കമ്പനികൾക്ക് ഈ ആവശ്യകതകൾ ഒരുമിച്ച് പരിഹരിക്കുന്നതിന് സഹകരിക്കാൻ കഴിയുമെന്നും മോഡി കൂട്ടിച്ചേർത്തു. ഗാസയിലെ വംശഹത്യ തടയുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനും ജോർദാൻ നടത്തുന്ന ഇടപെടലുകളെ പ്രശംസിച്ച മോഡി പശ്ചിമേഷ്യയിൽ എത്രയും വേഗം സമാധാനവും സ്ഥിരതയും തിരിച്ചുകൊണ്ടുവരണമെന്നും ആഹ്വാനം ചെയ്തു. ഇന്ത്യാ-ജോർദാൻ നയതന്ത്ര ബന്ധത്തിന്റെ 75ആം വാർഷികത്തോടനുബന്ധിച്ച്…
വിവിധ കമ്പനികളിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (LIC) നിക്ഷേപ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. ടാറ്റ ഗ്രൂപ്പ് (Tata Group), എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank), റിലയൻസ് ഗ്രൂപ്പ് (Reliance Group), അദാനി ഗ്രൂപ്പ് (Adani Group), എസ്ബിഐ (SBI) എന്നീ കമ്പനികളിലെ എൽഐസി നിക്ഷേപക്കണക്കുകൾ അടക്കമാണ് മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കിയത്. ടാറ്റ ഗ്രൂപ്പിൽ എൽഐസിക്ക് 88,404 കോടി രൂപ നിക്ഷേപമുള്ളതായും എച്ച്ഡിഎഫ്സി ബാങ്കിൽ 80,843 കോടി രൂപയുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം റിലയൻസ് ഗ്രൂപ്പിൽ 60,065.56 കോടി രൂപ, അദാനി ഗ്രൂപ്പിൽ 47,633.78 കോടി രൂപ, എസ്ബിഐയിൽ 46,621.76 കോടി രൂപ എന്നിങ്ങനെയാണ് എൽഐസിയുടെ നിക്ഷേപങ്ങൾ. എൽഐസി 5,000 കോടി രൂപയിൽ അധികം നിക്ഷേപിച്ച 35 ആഭ്യന്തര കമ്പനികളോ ഗ്രൂപ്പുകളോ ഉണ്ട്. ഈ 35 കമ്പനികളിലെ മൊത്തം നിക്ഷേപം 7.87 ലക്ഷം കോടി രൂപയാണ്. എൽ ആൻഡ് ടി, യൂണിലിവർ, ഐഡിബിഐ ബാങ്ക്…
മട്ടാഞ്ചേരിയെ ഫോർട്ട് കൊച്ചിയുമായി ബന്ധിപ്പിച്ച് വാട്ടർ മെട്രോ സർവീസുകൾ ആരംഭിക്കുന്നതിനുള്ള വിശദ പഠനം നടത്തുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റ് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ. മട്ടാഞ്ചേരിയിലെ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മട്ടാഞ്ചേരിയിലേക്ക് മികച്ച ഗതാഗത സൗകര്യം ഉറപ്പാക്കാൻ മെട്രോ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ബെഹ്റ കൂട്ടിച്ചേർത്തു. അതേസമയം, വേലിയിറക്ക സമയത്ത് വാട്ടർ മെട്രോയ്ക്കും സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾക്കും സർവീസ് തടസ്സപ്പെടുന്ന വിഷയത്തിൽ പരിഹാരം കാണണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. ഇത് കാലങ്ങളായി ഉയർത്തുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നാണ്.ഫെറി സർവീസുകൾക്ക് തടസമുണ്ടാകാത്ത രീതിയിൽ കൃത്യമായ ആഴംകൂട്ടൽ നടത്താൻ നടപടിയെടുക്കണമെന്നാണ് ആവശ്യം. ആഴംകൂട്ടൽ കാര്യക്ഷമമായി നടപ്പാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ബെഹ്റ ഉറപ്പ് നൽകിയതായി ഐസിസിഐ ഭാരവാഹികൾ അറിയിച്ചു. വാട്ടർ മെട്രോ സർവീസുകൾ തോപ്പുംപടി, പള്ളുരുത്തി തുടങ്ങിയ സമീപ പ്രദേശങ്ങളിലേക്ക് ദീർഘിപ്പിക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. മെട്രോ റെയിൽ പള്ളുരുത്തിയിലേക്ക് നീട്ടുന്നതിനുള്ള നിർദേശവും…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ട പ്രവർത്തനം പ്രതീക്ഷിച്ചതിലും ഏറെ വിജയകരമായി മുന്നേറിയെന്നും വാണിജ്യപരമായ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കിയപ്പോൾ, ലക്ഷ്യമിട്ടതിലും 4 ലക്ഷത്തോളം കണ്ടെയ്നറുകൾ അധികം കൈകാര്യം ചെയ്യാൻ സാധിച്ചുവെന്നും തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. അടുത്ത ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ജനുവരിയിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞത്ത് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിഴിഞ്ഞത്ത് തുടർപ്രവർത്തനങ്ങൾ സംബന്ധിച്ച ആലോചനായോഗത്തിന് ശേഷമാണ് മന്ത്രി വിവരങ്ങൾ പങ്കുവെച്ചത്. 2024 ഡിസംബർ 3നാണ് എൻജിനീയർമാർ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയതിനെ തുടർന്ന് വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുറമുഖത്തിന്റെ ആദ്യ വർഷത്തെ ലക്ഷ്യം 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് 636 കപ്പലുകൾ വരികയും 14 ലക്ഷത്തോളം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏഷ്യൻ ഭൂഖണ്ഡത്തിലെ തീരങ്ങളിൽ മുൻപ് വന്നിട്ടില്ലാത്ത എംഎസ്സി ടർക്കി, എംഎസ്സി ഐറീന, എംഎസ്സി വെറോന ഉൾപ്പെടെയുള്ള ലോകത്തിലെ തന്നെ ഏറ്റവും കൂറ്റൻ…
250 കോടി രൂപ മൂലധനമുള്ള ഇന്ത്യയിലെ ആദ്യത്തെ ഇൻക്യൂബേറ്റർ-ലിങ്ക്ഡ് ഡീപ് ടെക് വെഞ്ചർ ക്യാപിറ്റൽ ഫണ്ട് ആരംഭിച്ച് ഐഐടി ബോംബെ (IIT Bombay). ഐഐടി ബോംബെയിലെ സൊസൈറ്റി ഫോർ ഇന്നൊവേഷൻ ആൻഡ് ഒൺട്രൊപ്രൊണർഷിപ്പ് (SINE) ആണ് ഈ അക്കാഡമിക്-ലിങ്ക്ഡ് ഇൻക്യൂബേറ്റർ ഫണ്ട് നിയന്ത്രിക്കുന്നത്. ഇതിനൊപ്പം, 2026 മുതൽ 2030 വരെയും അതിനപ്പുറത്തേക്കുമുള്ള സ്ട്രാറ്റജി പ്ലാനും എസ്ഐഎൻഇ പുറത്തിറക്കി. ഐഐടി ബോംബെ ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർപേഴ്സൺ ഡോ. കെ. രാധാകൃഷ്ണൻ സ്ട്രാറ്റജി പ്ലാൻ അംഗീകരിച്ചു. എസ്ഐഎനും ഐഐടി ബോംബെയും ചേർന്ന് ആരംഭിച്ച ‘വൈ-പോയിന്റ് വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട്’ അക്കാഡമിക്-ലിങ്ക്ഡ് ഇൻക്യൂബേറ്ററിലൂടെ നിയന്ത്രിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ഡീപ് ടെക് വിസി ഫണ്ടാണ്. പ്രാരംഭ ഘട്ടത്തിലുള്ള ഡീപ് ടെക് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുകയും, ലബോറട്ടറി റിസേർച്ച് മുതൽ മാർകറ്റ് അഡോപ്ഷൻ വരെയുള്ള അവരുടെ യാത്ര ശക്തിപ്പെടുത്തുകയുമാണ് ഫണ്ടിന്റെ ലക്ഷ്യം. ലോകോത്തര പ്രതിഭകളെയും അത്യാധുനിക ഗവേഷണങ്ങളെയും പ്രയോജനപ്പെടുത്തി ആഗോളതലത്തിൽ മത്സരക്ഷമമായ സംരംഭങ്ങൾ വളർത്തുന്നതിൽ ഈ ഫണ്ട് നിർണായക…
