Author: News Desk

സൗത്ത് ആഫ്രിക്കയോട് ടെസ്റ്റ് പരമ്പര 2-0ത്തിന് തോറ്റ് വിമർശനം ഏറ്റുവാങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) പെയിന്റ് നിർമാതാക്കളായ ഏഷ്യൻ പെയിന്റ്‌സിനെ ഔദ്യോഗിക ‘കളർ പാർട്ണർ’ ആയി പ്രഖ്യാപിച്ചതിനെ ട്രോൾ പൂരവുമായി എതിരേൽക്കുകയാണ് ആരാധകർ. ദക്ഷണാഫ്രിക്കയുമായുള്ള പരമ്പര നഷ്ടമായതിനു പിന്നാലെ നടന്ന ബിസിസിഐയുടെ പ്രഖ്യാപനത്തെയാണ് ട്രോളുകളിലൂടെയും പരിഹാസ കമന്റുകളിലൂടെയും ക്രിക്കറ്റ് പ്രേമികൾ നേരിടുന്നത്. നിർണയക ടെസ്റ്റ് പരമ്പര 2-0 എന്ന നിലയിൽ പരാജയപ്പെട്ട് ‘വൈറ്റ്‌വാഷ്’ ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ബിസിസിഐയുടെ കളർ പാർട്ണർഷിപ്പ് പ്രഖ്യാപനം എന്നതാണ് രസകരമെന്ന് ആരാധകർ പറയുന്നു. “വൈറ്റ് വാഷിനു ശേഷം പെയിന്റടിക്കുന്നത് നല്ലതാണ്” എന്നാണ് ആരാധകരുടെ കമന്റ്. ടീം വൈറ്റ് വാഷ് ചെയ്യപ്പെട്ടത് എന്തിനാണെന്ന് മനസ്സിലായതായും കളർ പാർട്ണറെ പ്രഖ്യാപിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നുമെല്ലാം പരിഹാസ കമൻ്റുകൾ നിറയുന്നു. അതേസമയം, ഏഷ്യൻ പെയിന്റ്സുമായി മൂന്ന് വർഷത്തേക്കാണ് ബിസിസിഐ പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ പുരുഷ, വനിതാ, ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിലെല്ലാം സഹകരണമുണ്ടാകും.…

Read More

സംസ്ഥാനത്ത് 2 സീറ്റർ ട്രെയിനർ എയർക്രാഫ്റ്റ് നിർമാണ യൂണിറ്റ് സ്ഥാപിക്കാനായി വമ്പൻ കരാറിൽ ഒപ്പുവെച്ച് തമിഴ്നാട്. ശക്തി എയർക്രാഫ്റ്റ് ഇൻഡസ്ട്രിയുമായാണ് കരാർ. കരാർ പ്രകാരം തിരുപ്പൂർ ജില്ലയിൽ 500 കോടി രൂപ നിക്ഷേപത്തിൽ അത്യാധുനിക ട്രെയിനർ എയർക്രാഫ്റ്റ് നിർമാണ യൂണിറ്റ് സ്ഥാപിക്കും. 1200ഓളം ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പദ്ധതി. സംസ്ഥാനത്തെ ആദ്യത്തെ പരിശീലന വിമാന നിർമാണ യൂണിറ്റ് കൂടിയാണിത്. ടിഎൻ റൈസിംഗ് ഇൻവെസ്റ്റ്‌മെന്റ് കോൺക്ലേവിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിൽ ശക്തി എയർക്രാഫ്റ്റ് ധാരണാപത്രം കൈമാറി. ഇന്ത്യയുടെ വ്യോമയാന ഭാവിക്കുതന്നെ ഈ നീക്കം വഴിത്തിരിവാകുമെന്ന് തമിഴ്നാട് സർക്കാർ പ്രതിനിധി പറഞ്ഞു. റൈസിംഗ് ഇൻവെസ്റ്റ്‌മെന്റ് കോൺക്ലേവിൽ തമിഴ്‌നാട് 43,844 കോടി രൂപയുടെ മൊത്തം പ്രതിബദ്ധതയ്ക്കും ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള 158 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതായും പ്രതിനിധി വ്യക്തമാക്കി. Tamil Nadu has signed an MoU with Shakti Aircraft Industry for a ₹500 crore investment…

Read More

ഉയർന്ന കാര്യക്ഷമതയുള്ള കാന്തമായ റെയർ ഏർത്ത് പെർമനന്റ് മാഗ്നറ്റ് (REPM) നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി 7280 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര ഗവർണമെന്റ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം. ഇലക്ട്രിക് വാഹനങ്ങൾ, ഊർജ സാങ്കേതികവിദ്യകൾ, ആധുനിക ഇലക്‌ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയ ഉയർന്ന സാങ്കേതിക മേഖലകളിൽ വ്യാപകമായി ഉപയോഗിക്കുന്ന കാന്തമാണ് ആർഇപിഎം. രാജ്യത്തെ ആർഇപിഎം ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും സ്വാശ്രയത്വം വർധിപ്പിക്കുന്നതിനുമായാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ആഗോള ആർഇപിഎം വിപണിയിൽ ഇന്ത്യയെ മുൻനിരക്കാരാക്കുകയാണ് കേന്ദ്ര ഗവൺമെന്റിന്റെ ലക്ഷ്യം. കഴിഞ്ഞയാഴ്ച ധനമന്ത്രാലയത്തിന്റെ എക്സപൻഡിച്ചർ ഫിനാൻസ് കമ്മിറ്റി 7300 കോടി രൂപയുടെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ്സ് പദ്ധതി അംഗീകരിച്ചിരുന്നു. ഇതാണ് മന്ത്രിസഭാ അനുമതിക്ക് വഴിയൊരുക്കിയത്. ഇന്ത്യയുടെ സെമികണ്ടക്ടർ ദൗത്യത്തിന്റെ മാതൃകയിലാണ് ആർഇപിഎം പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നതെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ പദ്ധതി പ്രകാരമുള്ള പ്രോത്സാഹനങ്ങൾ അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ ഇന്ത്യയെ ആർഇപിഎം നിർമാണത്തിൽ…

Read More

വിക്ഷേപണത്തിന് ഒരുങ്ങി ഇന്ത്യ സ്വകാര്യ മേഖലയിൽ നിർമിച്ച പോളാർ സാറ്റലൈറ്റ് ലോർഡ് വെഹിക്കിൾ (PSLV). അടുത്ത വർഷം തുടക്കത്തിൽ സ്വകാര്യ നിർമിത പിഎസ്എൽവി റോക്കറ്റ് വിക്ഷേപണം നടക്കും. 2026ൽ കുറഞ്ഞത് രണ്ട് വിക്ഷേപണങ്ങളെങ്കിലും നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം പിഎസ്എൽവിയുടെ ഹാർഡ്‌വെയർ വിതരണം ആരംഭിച്ചതായാണ് വിവരം. ഐഎസ്ആർഒ കലണ്ടർ പ്രകാരം സ്ലോട്ടുകൾ തയാറാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് സ്വകാര്യ പിഎസ്എൽവി ലോഞ്ചറുകൾ നിർമിക്കുന്ന കൺസോർഷ്യത്തിന്റെ ഭാഗമായ എൽ ആൻഡ് ഡി പ്രിസിഷൻ എൻജിനീയറിങ് ആൻഡ് സിസ്റ്റംസ് സീനിയർ വൈസ് പ്രസിഡന്റും മേധാവിയുമായ എ.ടി. രാംചന്ദാനി പറഞ്ഞു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും എൽ ആൻഡ് ടിയും കൺസോർഷ്യം ഐഎസ്ആർഓയ്ക്ക് പ്രധാന പിഎസ്എൽവി ഹാർഡ്‌വെയർ വിതരണം ചെയ്യാൻ തുടങ്ങിയതായും അദ്ദേഹം വ്യക്തമകാക്കി. സ്വകാര്യമായി നിർമിച്ച ആദ്യ പിഎസ്എൽവി-എൻ1 റോക്കറ്റ് ഭൗ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-10 വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025ന്റെ ആദ്യപാദത്തിലായിരുന്നു ദൗത്യം നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് 2026ലേക്ക് മാറ്റുകയായിരുന്നു. ഉപഗ്രഹ തയ്യാറെടുപ്പിലെ കാലതാമസമാണ് ഷെഡ്യൂൾ മാറ്റുന്നതിലേക്ക്…

Read More

 ഇന്ത്യൻ പ്രതിരോധ മേഖലക്കായി തന്ത്രപ്രധാനമായ നാവിഗേഷൻ ടെക്നോളജി ഉപകരണങ്ങളുടെ രൂപകല്പനയും നിർമ്മാണവും ലക്ഷ്യമിട്ട്  അനന്ത് ടെക്നോളജിയുടെ പുതിയ സംരംഭം അനന്ത് സെൻറർ ഓഫ് എക്സലൻസ് തിരുവനന്തപുരത്തെ കിൻഫ്ര പാർക്കിൽ  പ്രവർത്തനം തുടങ്ങി . നാവിഗേഷൻ രംഗത്തെ അതിസങ്കീർണമായ ഘടകങ്ങളായ ജൈറോ,  ആക്സിലറോമീറ്റർ തുടങ്ങിയവയുടെ തദ്ദേശീയമായ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായിട്ടാണ് ഈ സെന്റർ  പ്രവർത്തിക്കുക. ബഹിരാകാശവകുപ്പ് സെക്രട്ടറിയും, ഐ എസ് ആർ ഓ ചെയർമാനായ ഡോ.വി നാരായണൻ  ആണ്  അനന്ത് സെൻറർ ഓഫ് എക്സലൻസ് ഉദ്ഘാടനം നിർവഹിച്ചത്.  1992 മുതൽ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖലയിലും പ്രതിരോധ മേഖലയിലും സജീവമായ പങ്കാളിത്തമുള്ള, രാജ്യത്ത് സ്വകാര്യ മേഖലയിലുള്ള ആദ്യ സംരംഭം ആണ്  അനന്ത് ടെക്നോളജീസ്. മൈക്രോ ഇലക്ട്രോ മെക്കാനിക്കൽ (MEMS) സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ മിനിയേച്ചർ ജൈറോസ്കോപ്പ്,  ആക്സിലറോ മീറ്റർ, ഫൈബർ ഒപ്റ്റിക് സാങ്കേതിക വിദ്യയിലും (Foa),  റിംഗ് ലേസർ സാങ്കേതിക വിദ്യയിലും (RLG) അധിഷ്ഠിതമായ ജൈറോസ്കോപ്പ് തുടങ്ങിയ വിദേശനിർമ്മിത  ഉപകരണങ്ങളെ തദ്ദേശീയമായി തന്നെ രൂപകൽപന ചെയ്തു…

Read More

കാലാവസ്ഥാ മാറ്റത്തിൽ ഉത്പാദനം ഇടിഞ്ഞിട്ടും, അന്താരാഷ്ട്ര വിപണിയിൽ റബ്ബർ വില ഉയരുമ്പോളും വില കൂടാതെ കേരളത്തിലെ റബ്ബർ വിപണി തളരുന്നു. റബ്ബറിന്റെ അന്താരാഷ്ട്രവിലയും ഇവിടത്തെ വിലയും തമ്മിൽ അന്തരം 11 രൂപ കഴിഞ്ഞു . മഴ തുടരുന്നതോടെ കേരളത്തിലെ റബ്ബർ കർഷകരും ദുരിതത്തിലാണ്‌. അതെ സമയം ഒരു ഇടവേളയ്ക്കുശേഷം ഫാക്ടറികൾ ചരക്കെടുപ്പിന് വന്നത് ഒട്ടുപാലിന്റെ വിലയിൽ നേരിയ മെച്ചമുണ്ടാക്കി. നിലവിൽ ഒട്ടുപാൽ കിലോയ്ക്ക് ശരാശരി 120 രൂപയ്ക്കുമേലേ കിട്ടുന്നുണ്ട്. ശക്തമായ മഴ കാരണം, ഗ്രേഡ് ഷീറ്റ് ഉത്പാദനം പ്രയാസമാണ്. ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റിന് കിലോഗ്രാമിന് ജൂലായിൽ 214 രൂപവരെ കിട്ടിയിരുന്നു. പക്ഷേ പിന്നീട് ശക്തമായ മഴയും ഇലകൊഴിച്ചിലും കാരണം ടാപ്പിങ് കാര്യമായി നടക്കുന്നില്ല. ഇതോടെ കർഷകരെ കാത്തിരിക്കുന്നത് വിലതകർച്ചയുടെ നാളുകളാണ്. കേരളത്തിലെ റബ്ബർ വിലയാകട്ടെ ദിവസങ്ങളായി 180-ന് താഴെയാണ്. ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റിന് ബാങ്കോക്ക് വില 189.29 രൂപയാണ്. റബ്ബർ ബോർഡ് പ്രസിദ്ധീകരിച്ച തദ്ദേശീയ വില 186 രൂപ.…

Read More

ഇന്ത്യയിലെ പ്രതിരോധ വ്യവസായത്തിൽ പുതിയ ചുവടുവെയ്പ്പുമായി ബ്രിട്ടീഷ് കമ്പനി റോൾസ് റോയ്സ്. യുദ്ധ ടാങ്കുകൾ അടക്കം ശക്തമായ പ്രതിരോധ വാഹനങ്ങൾക്ക് ആവശ്യമായ എൻജിനുകൾ ആഭ്യന്തര വിപണിയിൽ നിർമിക്കാനാണ് റോൾസ് റോയ്സ് ഒരുങ്ങുന്നത്. ഇതിനായി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ് കമ്പനി. ഇതുമായി ബന്ധപ്പെട്ട് രണ്ട് പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുമായി (DPSU) പങ്കാളിത്തത്തിൽ ഏർപ്പെട്ടതായി കമ്പനി വ്യക്തമാക്കി. അർജുൻ മെയിൻ ബാറ്റിൽ ടാങ്കിനുള്ള (MBT) എഞ്ചിനുകളുടെ ഉത്പാദനം ആരംഭിക്കുന്നതിന് പ്രതിരോധ മന്ത്രാലയത്തിന്റെ (MoD) അന്തിമ അനുമതികൾക്കായി കാത്തിരിക്കുകയാണെന്നും കമ്പനി സ്ഥിരീകരിച്ചു. ഒരു ആഗോള എഞ്ചിൻ നിർമാതാവ് ഇന്ത്യയിലേക്ക് ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക കൈമാറ്റ ഓഫറുകളിൽ ഒന്നാണിത്. പ്രതിരോധ ഗവേഷണ വികസന ഓർഗനൈസേഷൻ ആഭ്യന്തരമായി രൂപകൽപന ചെയ്ത ശക്തിയേറിയ അർജുൻ യുദ്ധ ടാങ്ക്, ഭാരം കുറഞ്ഞ യുദ്ധ ടാങ്കുകൾ, സൈനിക വാഹനങ്ങൾ, ഹെവി മോട്ടോർ വാഹനങ്ങൾ തുടങ്ങിയവക്കുള്ള എൻജിനുകളാണ് നിർമിക്കുക. നാവിക സേനയ്ക്ക് വേണ്ടി 4000 എൻജിനുകൾ ആഭ്യന്തരമായി…

Read More

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ദേശീയ പുരസ്കാരം. 2024 ലെ സീം നാഷണൽ എനർജി മാനേജ്മെന്റ് പുരസ്കാരങ്ങളിൽ പ്ലാറ്റിനം അവാർഡാണ് തിരുവനന്തപുരത്തിന് ലഭിച്ചത്. 2023ൽ തിരുവനന്തപുരം വിമാനത്താവളം ഈ വിഭാഗത്തിൽ ഗോൾഡ് അവാർഡ് നേടിയിരുന്നു. റൂഫ് ടോപ് സോളാർ ഒപ്റ്റിമൈസേഷൻ, എനർജി ഓഡിറ്റ്, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള വൈദ്യുതി ഉപയോഗ നിയന്ത്രണം ഉൾപ്പെടെയുള്ളവ പരിഗണിച്ചാണ് പുരസ്കാരം. 500 kW റൂഫ്ടോപ്പ് സോളാർ പ്ലാന്റിന്റെ കാര്യക്ഷമമായ നിരീക്ഷണവും പരിപാലനവും, ഊർജ മാനേജ്മെന്റ് ഓഡിറ്റുകൾ, ചില്ലർ സിസ്റ്റത്തിൽ Variable Frequency Drive (VFD) ഉപയോഗം തുടങ്ങിയവയാണ് പ്ലാറ്റിനം അംഗീകാരം ലഭിക്കാൻ വിമാനത്താവളം നടപ്പിലാക്കിയ പ്രധാന നടപടികൾ. ഇതിനുപുറമേ IE1/IE2 മോട്ടോറുകൾ IE4 (Super Premium Efficiency) മോട്ടോറുകളാക്കി അപ്‌ഗ്രേഡ് ചെയ്തതും പെരിമീറ്റർ ലൈറ്റുകൾ സോളാർ അടിസ്ഥാനത്തിലേക്ക് മാറ്റിയതും പുരസ്കാര നേട്ടത്തിൽ സഹായിച്ചു. വിവിധ യൂട്ടിലിറ്റികളിലെ സിസ്റ്റം അപ്‌ഗ്രേഡുകൾ വഴി കാര്യക്ഷമതയും വിശ്വാസ്യതയും വർധിപ്പിക്കാനും വിമാനത്താവളത്തിനു സാധിച്ചു. Thiruvananthapuram International Airport…

Read More

2028 സാമ്പത്തിക വർഷത്തോടെ ആഗോളതലത്തിൽ 4,000 മുതൽ 6,000 വരെ ജോലികൾ വെട്ടിക്കുറയ്ക്കാൻ യുഎസ് ആസ്ഥാനമായുള്ള ടെക് കമ്പനി Hewlett-Packard (HP). എഐയിലൂടെ ഉത്പന്ന വികസനം വേഗത്തിലാക്കാനും ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. എഐ സ്വീകരിക്കുന്നതിലൂടെ ഉത്പാദനക്ഷമത വർധിപ്പിക്കാനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ആകുമെന്ന് എച്ച്പി പ്രതിനിധി പറഞ്ഞു. ഉത്പന്ന വികസനം, ഉപഭോക്തൃ പിന്തുണ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന എച്ച്പിയുടെ ടീമുകളെ തൊഴിൽ പിരിച്ചുവിടൽ ബാധിക്കുമെന്ന് സിഇഒ എൻറിക് ലോറസ് വ്യക്തമാക്കി. ഇതിലൂടെ മൂന്ന് വർഷങ്ങൾക്കുള്ളിൽ ഏതാണ്ട് ബില്യൺ ഡോളർ ലാഭമുണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനി മുമ്പ് പ്രഖ്യാപിച്ച പുനസംഘടനാ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരിയിൽ 1000 മുതൽ 2000 വരെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കൂടുതൽ പേരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായുള്ള വാർത്ത. Hewlett-Packard (HP) plans to cut 4,000 to 6,000 jobs by FY 2028, focusing on AI adoption…

Read More

കാബൂളിനെ ഡൽഹിയും അമൃത്സറുമായി ബന്ധിപ്പിക്കുന്ന എയർ ഫ്രൈറ്റ്കോറിഡോർ ആരംഭിക്കാൻ ഇന്ത്യയും അഫ്ഗാനിസ്ഥാനും. അഫ്ഗാനിസ്ഥാന്റെ താലിബാൻ വ്യാപാര മന്ത്രി അൽ-ഹാജ് നൂറുദ്ദീൻ അസീസി ന്യൂഡൽഹിയിൽ നടത്തിയ സന്ദർശന വേളയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനുമിടയിലുള്ള എയർ കാർഗോ സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് നേരത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കാബൂൾ-ഡൽഹി സെക്ടറിലും കാബൂൾ-അമൃത്‌സർ റൂട്ടുകളിലും എയർ ഫ്രൈറ്റ് കോറിഡോർ സജീവമാക്കിയിട്ടുണ്ടെന്നും ഈ സെക്ടറുകളിൽ കാർഗോ വിമാനങ്ങൾ ഉടൻ ആരംഭിക്കുമെന്നുമാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള കണക്റ്റിവിറ്റി ഗണ്യമായി വർധിപ്പിക്കും. ഇന്ത്യയുടെ വ്യാപാര, വാണിജ്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്നും പ്രതിനിധി കൂട്ടിച്ചേർത്തു. India and Afghanistan are launching an Air Freight Corridor linking Kabul to Delhi and Amritsar. The move, announced during the Afghan minister’s visit, aims to significantly boost bilateral trade and connectivity.

Read More