Author: News Desk
യുപിഐ പേയ്മെന്റുകളുടെ വരവോടെ പോക്കറ്റിലും പേഴ്സിലും പണം കൊണ്ടുനടക്കുന്ന കാലം പതിയെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. എല്ലാം മൊബൈലിലേക്ക് കൂടുവിട്ട് കൂടുമാറിയിരിക്കുന്നു. എന്നാൽ അവിടെയും ചെറിയ പ്രശ്നമുണ്ട്-നെറ്റ്വർക്ക് ലഭ്യത. ഇന്റർനെറ്റ് ഇല്ലെങ്കിൽ യുപിഐ പേയ്മെന്റുകൾ നടത്താനാകില്ല എന്നാണ് പലരുടേയും ധാരണ. എന്നാൽ അത് വെറും തെറ്റിദ്ധാരണ മാത്രമാണ്. നെറ്റ്വർക്ക് കവറേജ് കുറവോ ഇല്ലാത്തതോ ആയ സ്ഥലങ്ങളിൽ യുഎസ്എസ്ഡി (USSD) അധിഷ്ഠിത യുപിഐ സേവനം വഴി പണമിടപാടുകൾ നടത്താനാകും. ഇൻറർനെറ്റ് ഇല്ലാതെയും യുപിഐ പേയ്മെൻറുകൾ എങ്ങനെ നടത്താമെന്ന് അറിയാം. യുഎസ്എസ്ഡി അധിഷ്ഠിത സേവനം ഉപയോഗിച്ച് ഇൻറർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ യുപിഐ പേയ്മെൻറുകൾ നടത്താം. നിങ്ങളുടെ ഫോൺ നമ്പർ പേയ്മെൻറ് നടത്താൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം എന്നതാണ് ഇതിൽ പ്രധാനപ്പെട്ട കാര്യം. റജിസ്റ്റർ ചെയ്ത നമ്പർ ഇല്ലാതെ, ഈ പ്രത്യേക യുപിഐ സേവനം ഉപയോഗിക്കാനാകില്ല. മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ, ബാങ്കിൻറെ ആപ്പിലോ വെബ്സൈറ്റിലോ യുപിഐ പിൻ സജ്ജീകരിക്കണം. ഇത്തരത്തിൽ…
സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ സേവനങ്ങൾക്കുള്ള നിരക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ദിവസം സ്റ്റാർലിങ്ക് ഇന്ത്യ വെബ്സൈറ്റിൽ രാജ്യത്തെ സേവനങ്ങളുടെ പ്രതിമാസ താരിഫ് 8,600 രൂപയും ഉപകരണങ്ങളുടെ വില 34000 രൂപയുമാണെന്ന് കാണിച്ചിരുന്നു. ഇത് കോൺഫിഗറേഷൻ തകരാർ കാരണം ദൃശ്യമായതാണെന്നും കൃത്യമായ ഡാറ്റയല്ലെന്നും കമ്പനി വ്യക്തമാക്കി. സ്റ്റാർലിങ്ക് വെബ്സൈറ്റിൽ നിരക്കുകൾ പ്രത്യക്ഷപ്പെട്ടതോടെ നിരവധി മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സ്റ്റാർലിങ്ക് ഇന്ത്യ വെബ്സൈറ്റ് ലൈവല്ലായെന്നും നിരക്കുകൾ പ്ലെയ്സ്ഹോൾഡറുകൾ മാത്രമായിരുന്നെന്നും കോൺഫിഗറേഷൻ തകരാർ കാരണം അവ അബദ്ധത്തിൽ ലൈവ് ചെയ്യപ്പെട്ടതാണെന്നും സ്റ്റാർലിങ്ക് ബിസിനസ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് ലോറൻ ഡ്രെയർ പറഞ്ഞു. ഇന്ത്യയിലെ ഉപഭോക്താക്കൾക്കുള്ള സേവന നിരക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിലെ ഉപഭോക്താക്കളിൽ നിന്ന് കമ്പനി ഓർഡറുകൾ എടുക്കുന്നുമില്ല. ഡമ്മി ടെസ്റ്റ് ഡാറ്റ ദൃശ്യമാകുന്ന കോൺഫിഗറേഷൻ തകരാർ കാരണമാണ് കഴിഞ്ഞ ദിവസം പ്രതിമാസ താരിഫ് നിരക്കും ഉപകരണങ്ങളുടെ വിലയും തെറ്റായി കാണിച്ചത്-അദ്ദേഹം പറഞ്ഞു. അന്തിമ സർക്കാർ അംഗീകാരം നേടുന്നതിനായി പ്രവർത്തിക്കുകയാണെന്നും അതിനുശേഷം…
സ്പോർട്സ് പ്ലാറ്റ്ഫോമായ അജിലിറ്റസ് സ്പോർട്സിൽ (Agilitas Sports) 40 കോടി രൂപ നിക്ഷേപിച്ച് സൂപ്പർതാരം വിരാട് കോഹ്ലി. കോഹ്ലി സഹസ്ഥാപകനായ സ്പോർട്സ് വെയർ ബ്രാൻഡ് വൺ8 (One8) അജിലിറ്റസ് ഏറ്റെടുക്കുകയും ചെയ്യും. ഉയർന്ന പ്രകടനമുള്ള സ്പോർട്സ് വെയർ ലേബൽ രൂപപ്പെടുത്തുകയാണ് നീക്കത്തിലൂടെ അജിലിറ്റസ് ലക്ഷ്യമിടുന്നത്. പൂമ ഇന്ത്യ (Puma India) മുൻ എംഡി അഭിഷേക് ഗാംഗുലി സഹസ്ഥാപകനായ കമ്പനിയാണ് അജിലിറ്റസ്. ഏപ്രിലിൽ, പൂമയുമായുള്ള തന്റെ എൻഡോഴ്സ്മെന്റ് കരാർ കോഹ്ലി അവസാനിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അജിലിറ്റസിൽ ഓഹരി ഏറ്റെടുത്തതെന്നതും ശ്രദ്ധേയമാണ്. ഇടപാടിന്റെ ഭാഗമായി വൺ8ന്റെ നിക്ഷേപകനായും സഹസ്ഥാപകനായുമാണ് അദ്ദേഹം അജിലിറ്റസുമായി സഹകരിക്കുക. ആഗോള വിപണികൾ ലക്ഷ്യമിട്ടുള്ള ഇന്ത്യയിലെ മുൻനിര തദ്ദേശീയ ഹൈ-പെർഫോമൻസ് സ്പോർട്സ് ബ്രാൻഡായി അജിലിറ്റസ് വൺ8 നെ പുനഃസ്ഥാപിക്കുമെന്ന് ഗാംഗുലി പറഞ്ഞു. ഒരേയൊരു വിഭാഗത്തിനുപകരം, ഫൂട്വെയർ, വസ്ത്രങ്ങൾ, ആക്സസറികൾ, സ്പോർട്സ് ഉത്പന്നങ്ങൾ എന്നിവയിലെ മികച്ച അന്താരാഷ്ട്ര ബ്രാൻഡുകളുമായി മത്സരിക്കുക എന്നതാണ് പദ്ധതി. വാണിജ്യപരമായി, വൺ8 ഓമ്നിചാനൽ സമീപനത്തോടെയാണ് ആരംഭിക്കുന്നത് – ഇ-കൊമേഴ്സ്…
ബെംഗളൂരുവിൽ സി-130ജെ സൂപ്പർ ഹെർക്കുലീസ് വിമാനങ്ങൾക്കായി സമർപിത മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) സൗകര്യം ആരംഭിക്കാൻ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും ലോക്ക്ഹീഡ് മാർട്ടിനും. ഇന്ത്യയുടെ പ്രതിരോധ വ്യോമയാന മേഖലയിൽ വലിയ കുതിപ്പുണ്ടാക്കുന്ന നീക്കം ഇരു കമ്പനികളുടേയും ദീർഘകാല ബന്ധത്തിലെ ഏറ്റവും പുതിയ വികാസത്തെ അടയാളപ്പെടുത്തുന്നതുമാണ്. ഇന്ത്യൻ വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ, സർക്കാർ പ്രതിനിധികൾ, വ്യവസായ പ്രമുഖർ, ഇരു സ്ഥാപനങ്ങളിലേയും മുതിർന്ന എക്സിക്യൂട്ടീവുകൾ എന്നിവർ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തു. വ്യോമസേനയുടെ ആഭ്യന്തര സുസ്ഥിരത വർധിപ്പിക്കുന്നതിനും ഭാവിയിൽ പ്രാദേശിക, ആഗോള സി-130 ഓപ്പറേറ്റർമാർക്ക് സേവനം നൽകുന്നതിനുള്ള സാധ്യത നൽകുന്നതിനും ലക്ഷ്യമിട്ടുള്ള പരിപാടിയുടെ ഔപചാരിക തുടക്കമാണിത്. ലോക്ക്ഹീഡും ടാറ്റയും തമ്മിലുള്ള ബന്ധത്തിന്റെ പരിണാമത്തെ ഈ വികസനം എടുത്തുകാണിക്കുന്നതായി ലോക്ക്ഹീഡ് മാർട്ടിൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഫ്രാങ്ക് സെന്റ് ജോൺ പറഞ്ഞു. ഈ മുന്നേറ്റം ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസിനൊപ്പം ഇന്ത്യയുമായുള്ള കമ്പനിയുടെ സഹകരണം എത്രത്തോളം വളർന്നുവെന്നതിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴു പതിറ്റാണ്ടിലേറെയായി, ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന…
ട്രെയിനുകളിലെ ലോവർ ബെർത്തിന്റെ കാര്യത്തിൽ സുപ്രധാന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ. വയോധികർ, 45 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾ, ഭിന്നശേഷിക്കാർ, ഗർഭിണികൾ തുടങ്ങിയവർക്ക് ടിക്കറ്റ് എടുക്കുമ്പോൾ ഓപ്ഷൻ നൽകിയില്ലെങ്കിലും ലോവർ ബെർത്തിന് മുൻഗണന ലഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഓട്ടോമാറ്റിക് ലോവർ ബെർത്ത് അലോട്ട്മെന്റുകൾ, ക്ലാസുകളിലുടനീളം സംവരണം ചെയ്ത ക്വാട്ടകൾ, ഭിന്നശേഷിക്കാർക്കായി പ്രത്യേക കോച്ചുകൾ, സംയോജിത ബ്രെയ്ലി സൈനേജ് എന്നിങ്ങനെയുള്ള മാറ്റങ്ങളാണ് ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓപ്ഷൻ നൽകിയിട്ടില്ലെങ്കിലും 45 വയസിന് മുകളിലുള്ള വനിതകൾക്കും വയോധികർക്കും ഓട്ടോമാറ്റിക് ലോവർ ബെർത്ത് അലോട്ട്മെന്റ് പ്രകാരം ലോവർ ബെർത്ത് നൽകും. ലഭ്യതയെ അടിസ്ഥാനമാക്കിയാകും സ്വയമേവ ലോവർ ബെർത്തുകൾ അനുവദിക്കുക. ഗർഭിണികൾക്കും ഇത്തരത്തിൽ ലോവർ ബെർത്തുകൾ സംവരണം ചെയ്തിട്ടുണ്ട്. വയോധികർക്കും, 45 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കും, ഗർഭിണികൾക്കും വേണ്ടി ഓരോ കോച്ചിലും ഇനി മുതൽ നിശ്ചിത എണ്ണം ലോവർ ബെർത്തുകൾ റിസർവ് ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു. സ്ലീപ്പർ ക്ലാസിൽ 6–7 ലോവർ ബെർത്തുകൾ…
ഇന്ത്യയുടെ ഹൈപ്പർസോണിക് ആയുധ വികസന പദ്ധതി വേഗത്തിൽ മുന്നേറുകയാണ്. WION റിപ്പോർട്ട് പ്രകാരം, 2027–28ൽ നെക്സ്റ്റ്-ജനറേഷൻ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ BrahMos-II ആദ്യ പരീക്ഷണം നടത്താൻ പദ്ധതിയിടുന്നു. ഇത് ഇന്ത്യയുടെ മിസൈൽ വികസന ചരിത്രത്തിലെ പ്രധാന സാങ്കേതിക മുന്നേറ്റങ്ങളിൽ ഒന്നായി മാറുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. പരീക്ഷണം വിജയകരമാകുന്നതോടെ വിശ്വസനീയവും ആവർത്തിക്കാവുന്നതുമായ ഹൈപ്പർസോണിക് സ്ട്രൈക്ക് ശേഷി കൈവരിക്കാൻ സാധിക്കുന്ന ചുരുക്കം രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യ സ്ഥാനം പിടിക്കും. നിലവിലുള്ള ബ്രഹ്മോസിന്റെ പിൻഗാമിയായി മാത്രമല്ല, ഇന്തോ-പസഫിക്കിലെ പ്രതിരോധത്തെ പുനർനിർവചിക്കാൻ കഴിയുന്ന പരിവർത്തന പ്ലാറ്റ്ഫോമായും ബ്രഹ്മോസ്-II രൂപപ്പെടുമെന്നാണ് ആദ്യകാല സൂചനകൾ വെളിപ്പെടുത്തുന്നത്. ആദ്യ പരീക്ഷണം മിസൈലിന്റെ ഏറ്റവും നിർണായകമായ മൂന്ന് സാങ്കേതികവിദ്യകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. ആഗോള ഹൈപ്പർസോണിക് സിസ്റ്റങ്ങളുടെ ഉയർന്ന നിരയിലേക്ക് മിസൈലിനെ എത്തിക്കുന്ന മാനദണ്ഡമായ സസ്റ്റെയിൻഡ് മാക് 8 ക്രൂയിസ് പ്രകടനം കൈവരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സുസ്ഥിര ഹൈപ്പർസോണിക് ക്രൂയിസിന് വളരെ ഉയർന്ന കാര്യക്ഷമതയുള്ള സ്ക്രാംജെറ്റ് പ്രൊപ്പൽഷൻ യൂണിറ്റ് ആവശ്യമാണ്. ഉയർന്ന വേഗതയിൽ…
തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനേയും മെട്രോ സ്റ്റേഷനേയും ബന്ധിപ്പിക്കുന്ന എലിവേറ്റഡ് പാത നിർമിക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). ഇതിനായി കെഎംആർഎൽ പദ്ധതി രേഖ തയ്യാറാക്കി റെയിൽവേയ്ക്ക് സമർപ്പിച്ചു. 2025-26 വർഷത്തേക്കുള്ള ദക്ഷിണ റെയിൽവേയുടെ അംബ്രല്ല പദ്ധതികളിൽ ഈ പദ്ധതി പരിഗണിക്കപ്പെടുമെന്ന് എറണാകുളം എംപി ഹൈബി ഈഡന് നൽകിയ മറുപടിയിൽ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ പറഞ്ഞു. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ പാസഞ്ചർ ഗേറ്റോടുകൂടിയ പ്രവേശന പാത വീണ്ടും തുറക്കണമെന്ന യാത്രക്കാരുടെ അഭ്യർത്ഥനയെ അടിസ്ഥാനമാക്കി ഹൈബി ഈഡൻ മുമ്പ് നിവേദനം സമർപ്പിച്ചിരുന്നു. എന്നാൽ പ്രവേശന കവാടം ഒരിക്കലും അംഗീകൃത പ്രവേശന പോയിന്റായിരുന്നില്ലെന്നും മുൻകാല നിർമാണ പ്രവർത്തനങ്ങളിൽ ഔപചാരികമായി സൃഷ്ടിക്കപ്പെട്ടതാണെന്നും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. ഈ സ്ഥലത്ത് അംഗീകൃത പാത ഇല്ലാത്തതിനാൽ, അതിന്റെ സാന്നിധ്യം സ്റ്റേഷൻ പരിസരത്തേക്ക് അനധികൃത പ്രവേശനത്തിന് കാരണമായി. കൂടാതെ, ഈ വിഭാഗത്തിൽ അനുവദനീയമായ ട്രെയിൻ വേഗത അടുത്തിടെ വർദ്ധിപ്പിച്ചിരുന്നു. അതുവഴി അത്തരം അനധികൃത എൻട്രികളുമായി ബന്ധപ്പെട്ട…
സംസ്ഥാനത്ത് ആദ്യമായി 1183 ‘ജെന്‍സി’ സ്ഥാനാര്‍ത്ഥികള്‍ രണ്ട് ഘട്ടമായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നു. 25 വയസില്‍ താഴെ പ്രായമുള്ള ഇവരിൽ 917 യുവതികളും 266 യുവാക്കളുമാണ് വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായമായ 21 വയസ് മാത്രമുള്ള 149 യുവ സ്ഥാനാർഥികളാണ് ത്രിതല പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ജനഹിതം തേടുന്നത്. ഇവരില്‍ 130 പേര് വനിതകളും 19 പേര് പുരുഷന്മാരുമാണ്. എസ്എഫ്ഐ, കെഎസ്യു, എബിവിപി, എംഎസ്എഫ്, എഐഎസ്എഫ് തുടങ്ങി എല്ലാ വിദ്യാര്‍ത്ഥി സംഘടനകളില്‍പ്പെട്ടവരും ‘ജെന്‍സി’ സ്ഥാനാര്‍ത്ഥികളായി പോരാട്ടരംഗത്തുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പതിവില്ലാതെ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് അവസരം കൊടുത്തിട്ടുണ്ട് എന്നത് ശ്രദ്ധേയമായ മാറ്റമായി വിലയിരുത്തപ്പെടുന്നു. ഇത്തവണ ത്രിതല പഞ്ചായത്തില്‍ മത്സരിക്കുന്ന 75,644 പേരില്‍ 39,609 സ്ത്രീകളും 36,304 പുരുഷന്മാരുമാണ്. സ്ഥാനാര്‍ത്ഥികളില്‍ 52.36 ശതമാനം വനിതകളാണ്. ഒമ്പത് ജില്ലകളില്‍ വനിതാ പ്രാധിനിത്യം 52 ശതമാനത്തിലധികമാണ്. ഗ്രാമ പഞ്ചായത്തില്‍ 29262 സ്ത്രീകളും 26,168 പുരുഷന്മാരുമാണ്…
ഇന്ത്യൻ സായുധസേനയിലേക്ക് ഏറ്റവും കൂടുതൽ പേരെ അയയ്ക്കുന്ന ഗ്രാമം എന്ന നിലയിൽ പ്രസിദ്ധമാണ് ഉത്തർപ്രദേശിലെ പൂർവാഞ്ചൽ മേഖലയിലെ ഘാസിപൂരിൽ സ്ഥിതിചെയ്യുന്ന ഗഹ്മർ എന്ന ഗ്രാമം. ഇന്ത്യയുടെ സൈനിക ഗ്രാമം എന്നറിയപ്പെടുന്ന ഗഹ്മറിലെ ഓരോ വീട്ടിൽ നിന്നും ഒരാളെങ്കിലും സേനയുടെ ഭാഗമാണ്. ദേശീയമാധ്യമങ്ങളുടെ കണക്ക് പ്രകാരം ഇന്ത്യൻ ആർമി, അർദ്ധസൈനിക സേനകൾ, മറ്റ് യൂണിഫോം സർവീസുകൾ എന്നിവയിൽ സേവനമനുഷ്ഠിച്ചിട്ടുള്ളതോ നിലവിൽ സേവനമനുഷ്ഠിക്കുന്നതോ ആയ 5000ത്തിലധികം പേരാണ് ഗഹ്മറിലുള്ളത്. ഇത് ഇന്ത്യയിലെ ഏതൊരു ഗ്രാമത്തിൽ നിന്നും സൈന്യത്തിൽ ഉള്ളവരിൽ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടം മുതൽത്തന്നെ ഗഹ്മറിലെ പല കുടുംബങ്ങളിലും സൈനിക പാരമ്പര്യമുണ്ട്. സൈനിക സംസ്കാരം ദൈനംദിന ജീവിതത്തിൽ സുഗമമായി ഇഴുകിചേർന്നിരിക്കുന്നു എന്നതാണ് ഗഹ്മറിന്റെ ഏറ്റവും വലിയ സവിശേഷത. അതിരാവിലെയുള്ള ഫിറ്റ്നസ് പരിശീലനങ്ങൾ മുതൽ സമൂഹ ഒത്തുചേരലുകളിൽ വരെ ഇത് പ്രകടമാണ്. വിരമിച്ച സൈനികർ യുവാക്കൾക്കും കൗമാരക്കാർക്കും അച്ചടക്കം, ശാരീരിക ക്ഷമത, പ്രതിരോധ പരീക്ഷകൾ വിജയിക്കാൻ ആവശ്യമായ ധൈര്യം എന്നിവയെക്കുറിച്ച്…
കളിക്കളത്തിലെ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ധീരമായ തീരുമാനങ്ങളും തന്ത്രങ്ങളും കൊണ്ട് പേരെടുത്ത താരമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി. അതിലൂടെ അദ്ദേഹം ക്യാപ്റ്റൻ കൂൾ എന്ന പേരും സമ്പാദിച്ചു. ഇതേ കൂൾനെസും തന്ത്രവും അദ്ദേഹം തന്റെ ബിസിനസ് ജീവിതത്തിലും പുലർത്തുന്നു. ചെന്നൈയിൻ എഫ്സിയുടെ സഹ ഉടമസ്ഥതയിൽ നിന്ന് സെവൻ ആരംഭിക്കുന്നതുവരെ, കായിക അഭിനിവേശത്തെ മൾട്ടി സെക്ടർ ലാഭമാക്കി അദ്ദേഹം മാറ്റി. പല കായികതാരങ്ങളും ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുമ്പോൾ, ധോണി നിശബ്ദമായി ഗരുഡ എയ്റോസ്പേസ്, ഇമോട്ടോറാഡ്, ഹോംലെയ്ൻ, അക്കോ തുടങ്ങിയ കമ്പനികളെ പിന്തുണച്ച് സീരിയൽ ടെക് നിക്ഷേപകനായി മാറി. ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ടെക് കോറിഡോറുകളെ അദ്ദേഹത്തിന്റെ പോർട്ട്ഫോളിയോ പ്രതിഫലിപ്പിക്കുന്നുവെന്ന് വിശകലന വിദഗ്ധർ വിലയിരുത്തുന്നു. സൂപ്പർഹെൽത്തിലെ അദ്ദേഹത്തിന്റെ നിക്ഷേപം, ഭാവിക്ക് അനുയോജ്യമായ വെൽനസ് സംരംഭങ്ങളിലേക്കുള്ള ധോണിയുടെ മാറ്റത്തെ സൂചിപ്പിക്കുന്നു. ആരോഗ്യ സാങ്കേതികവിദ്യ എത്രത്തോളം കുതിച്ചുയരുമെന്ന് വ്യവസായ വിദഗ്ധർ ശ്രദ്ധിക്കുമ്പോൾ ധോണി അതിനായി മുൻകൂട്ടി നിക്ഷേപത്തിലേക്ക് കടക്കുന്നു. 7ഇങ്ക് ബ്രൂസ്…
