Author: News Desk
സംസ്ഥാന സര്‍ക്കാരിന്റെ കയറ്റുമതി പ്രോത്സാഹനം, ലോജിസ്റ്റിക്സ്, ഇ.എസ്.ജി നയങ്ങളും ഹൈടെക് ഫ്രെയിംവര്‍ക്കും പ്രകാശനം ചെയ്തു. പുതിയ വ്യവസായ നയത്തിന്റെ തുടര്‍ച്ചയായാണ് വ്യത്യസ്ത മേഖലകളെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന ഉപമേഖലാ നയങ്ങള്‍ പ്രത്യേകമായി പ്രഖ്യാപിച്ചത്. കേരള കയറ്റുമതി പ്രമോഷന് നയം, കേരള ലോജിസ്റ്റിക്സ് നയം 2025, കേരള ഹൈടെക് ഫ്രെയിംവര്‍ക്ക് 2025, കേരള ഇ.എസ്.ജി നയം 2025 എന്നിവയാണ് വ്യവസായ മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചത്. ഹൈടെക്, സേവന മേഖലകള്‍, ഉല്‍പ്പാദനം, കയറ്റുമതി അധിഷ്ഠിത സംരംഭങ്ങള്‍ എന്നിവയുള്‍പ്പെടെ സംസ്ഥാനത്തിന്റെ നിക്ഷേപക സൗഹൃദ വ്യാവസായിക അന്തരീക്ഷത്തെ പുതിയ നയങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഹൈടെക്, സേവന മേഖലകള്‍, ഉല്‍പ്പാദനം, കയറ്റുമതി അധിഷ്ഠിത സംരംഭങ്ങള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ സുസ്ഥിര-ഉത്തരവാദിത്ത പദ്ധതികള്‍ക്ക് അനുകൂലമായ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ സംസ്ഥാനത്തിന്റെ നിക്ഷേപക സൗഹൃദ വ്യാവസായിക അന്തരീക്ഷത്തെ പുതിയ നയങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കേരള ഇ.എസ്.ജി നയം 2025 രാജ്യത്തെ ഉത്തരവാദിത്ത-സുസ്ഥിര…
$8.65 മില്യൺ സീഡ് ഫണ്ടിങ് നേടി ബെംഗളൂരു ആസ്ഥാനമായുള്ള ഡ്രോൺ സ്റ്റാർട്ടപ് എയർബൗണ്ട് (Airbound). പുതിയ ഫണ്ടിങ്ങിലൂടെ എയർബൗണ്ട് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയുമായി ചേർന്ന് ഡ്രോൺ ഡെലിവെറി പൈലറ്റ് ആരംഭിക്കുന്നതിനായി ഉപയോഗിക്കും. അൽട്രാ-ലൈറ്റ്, ബ്ലെൻഡഡ്-വിംഗ്-ബോഡി ഡ്രോൺ ഉപയോഗിച്ച് ഓരോ ഡെലിവെറിയുടെയും ചിലവ് കുറയ്ക്കുന്ന ലക്ഷ്യത്തോടെയാണ് സ്റ്റാർട്ടപ് പ്രവർത്തിക്കുന്നത്. 2020ൽ നമൻ പുഷ്പ് (Naman Pushp) ആണ് എയർബൗണ്ട് സ്ഥാപിച്ചത്, വെറും പതിനഞ്ച് വയസ്സിലായിരുന്നു ഇത്. ടെയിൽ-സിറ്റർ ഡിസൈൻ ഉള്ള കാർബൺ ഫൈബർ ഫ്രെയിം ഡ്രോണാണ് കമ്പനി വികസിപ്പിച്ചത്. ഇത് സാധാരണ ഡ്രോൺ ഡെലിവെറിയേക്കാൾ 20 മടങ്ങ് കുറഞ്ഞ ചിലവിൽ പാർസലുകൾ എത്തിക്കാനായി രൂപകൽപന ചെയ്തതാണ്. ഡ്യൂവൽ പ്രൊപ്പലർ ഉപയോഗിക്കുന്ന ബ്ലെൻഡഡ്-വിംഗ്-ബോഡി രൂപം, ഡ്രോണിനെ റോക്കറ്റ് പോലെ ഉയർന്നു പറക്കാനും വിമാനം പോലെ മുന്നോട്ട് പറക്കാനും സഹായിക്കും. ടിആർടി ഡ്രോൺ ഉപയോഗിച്ച് ഒരു സെന്റ് ഡെലിവെറിയാണ് എയർബൗണ്ട് ലക്ഷ്യമിടുന്നത്. സാധാരണയായി ഇന്ത്യയിൽ 3 കിലോഗ്രാം വരെ ചരക്ക് എത്തിക്കാൻ ഇലക്ട്രിക് ടു-വീലേർസ് ഉപയോഗിക്കുന്നു.…
സംസ്ഥാനത്തെ 644 കിലോമീറ്റർ എൻഎച്ച്-66 പാതയുടെ പകുതിയിലധികവും ജോലികൾ 2026 മാർച്ചോടെ പൂർത്തിയാക്കും. ആറ് വരിയാക്കൽ നടക്കുന്ന 145 കിലോമീറ്റർ വരുന്ന നാല് പ്രധാന പാതകൾ ഈ വർഷം അവസാനത്തോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. മുഴുവൻ ജോലികളും പൂർത്തിയാകുമ്പോൾ, എൻഎച്ച് 66ൽ സംസ്ഥാനത്ത് ആകെ 13 ടോൾ പ്ലാസകൾ ഉണ്ടാകും. 11 എണ്ണം അന്തിമമാക്കി, രണ്ടെണ്ണം കൂടി പരിഗണനയിലാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കോഴിക്കോട് പന്തീരങ്കാവിലെ ആദ്യ പ്ലാസ ഈ ആഴ്ച പരീക്ഷണാടിസ്ഥാനത്തിൽ തുറക്കും. ആലപ്പുഴയിൽ ഇത്തരത്തിൽ മൂന്ന് പ്ലാസകൾ വരും. ചിലയിടങ്ങളിൽ ഹൈവേയിൽ നിലവിൽ പ്ലാസകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, ടോൾ നിരക്കുകൾ ഇപ്പോഴും അന്തിമമല്ല. ഡിസംബറിൽ ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ച നാല് പാതകളിൽ, യുഎൽസിസിഎസ് നടപ്പിലാക്കിയ കാസർഗോഡിലെ 39 കിലോമീറ്റർ തലപ്പാടി-ചെങ്കള പാത ഇതിനകം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഈ വർഷം അവസാനത്തോടെ പൂർത്തിയാകാൻ സാധ്യതയുള്ള മറ്റ് മൂന്ന് പാതകൾ രാമനാട്ടുകര-വളാഞ്ചേരി (39.68…
ഇനി കൊച്ചിയിലെ വനിതകൾക്ക് ടാക്സി ഡ്രൈവിംഗ് അഭിമാനത്തോടെ തന്നെ സംരംഭമാക്കി സ്വീകരിക്കാം. ടാക്സി ഡ്രൈവർ എന്ന നിലയിൽ പെരുമാറ്റരീതികള്‍, വാഹനപരിപാലനം, നാവിഗേഷന്‍ സാങ്കേതികവിദ്യകള്‍, സ്വയരക്ഷാ മാര്‍ഗ്ഗങ്ങള്‍ എന്നിവയിലടക്കം പരിശീലന വൈദഗ്ധ്യം ഉറപ്പുവരുത്തികൊണ്ടാകും ഈ വനിതാ സംരംഭങ്ങൾ നിരത്തിലേക്കിറങ്ങുക. പ്രൊഫഷണല്‍ ഡ്രൈവിങ് മേഖലയിലേക്ക് സ്ത്രീകള്‍ക്ക് അവസരം വര്‍ധിപ്പിക്കുന്നതിനായി ‘ഫ്യൂച്ചര്‍ പോയിന്റ് കാബ്സ്’ എന്ന സിഎസ്ആര്‍ പദ്ധതി വിജയകരമായി നടപ്പാക്കിത്തുടങ്ങിയിരിക്കുകയാണ് ഐ ടി മേഖലയിലെ മുൻനിര സ്ഥാപനമായ ഐബിഎസ് സോഫ്റ്റ് വെയര്‍. പൂര്‍ണമായും സൗജന്യമായ ഈ പരിശീലന പരിപാടിയില്‍ ഇതിനകം തന്നെ 34 വനിതകള്‍ ആദ്യ രണ്ട് ബാച്ചുകളിലായി ‘ഫ്യൂച്ചര്‍ പോയിന്റ് കാബ്സ്’ പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടിക്കഴിഞ്ഞു.. കൊച്ചി നഗരത്തില്‍ ഇവരുടെ സേവനം ആരംഭിച്ചു കഴിഞ്ഞു. ഡ്രൈവിങ് പരിശീലനത്തിനൊപ്പം പെരുമാറ്റരീതികള്‍, വാഹനപരിപാലനം, നാവിഗേഷന്‍ സാങ്കേതികവിദ്യകള്‍, സ്വയരക്ഷാ മാര്‍ഗ്ഗങ്ങള്‍ എന്നിവയിലും പദ്ധതി സമഗ്രമായ പരിശീലനം നല്‍കുന്നുണ്ട്. സ്ത്രീകൾക്കും, മുതിർന്ന പൗരന്മാർക്കും ഒരാശ്വാസമാകും ഈ സ്ത്രീ സൗഹൃദ വാഹനങ്ങൾ. ‘ഫ്യൂച്ചര്‍ പോയിന്റ് കാബ്സ്’ എന്ന പേരില്‍…
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഗൂഗിൾ (Google) ആരംഭിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബിനായുള്ള പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസാരിച്ചതായി സിഇഒ സുന്ദർ പിച്ചൈ. രാജ്യത്ത് കമ്പനി ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ നിക്ഷേപമാണിതെന്നും ഗൂഗിൾ മേധാവി വ്യക്തമാക്കി. ചലനാത്മക നഗരമായ വിശാഖപട്ടണത്ത് ഗൂഗിൾ എഐ ഹബ്ബിന്റെ വരവിൽ താൻ ആഹ്ലാദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഗിഗാവാട്ട് സ്കെയിൽ ഡാറ്റാ സെന്റർ ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടുന്ന ഈ ബഹുമുഖ നിക്ഷേപം, വികസിത് ഭാരത് കെട്ടിപ്പടുക്കുക എന്ന കാഴ്ചപ്പാടുമായി യോജിക്കുന്നു. സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കുന്നതിൽ ഇത് ശക്തമായ ഘടകമാകും. എല്ലാവർക്കും എഐ ഉറപ്പാക്കുകയും, ആഗോള സാങ്കേതിക നേതാവെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പാക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. യുഎസ്സിനു പുറത്ത് കമ്പനിയുടെ ഏറ്റവും വലിയ എഐ ഹബ്ബാണ് വിശാഖപട്ടണത്ത് ആരംഭിക്കുക. ഭീമൻ ഡാറ്റാ സെന്ററിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബേസിനും വേണ്ടി ഗൂഗിൾ അദാനി ഗ്രൂപ്പുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 15 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നും സുന്ദർ…
ടോൾ പ്ലാസകളിലെ പൊതുശൗചാലയങ്ങളിലെ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതിക്ക് തുടക്കമിട്ട് ദേശീയപാതാ അതോറിറ്റി (NHAI). പ്രധാന ഗതാഗത മാർഗങ്ങളിലെ ശുചിത്വം മെച്ചപ്പെടുത്താനും ടോൾ പ്ലാസകളിലെ വൃത്തിഹീനമായ ടോയ്ലറ്റുകൾ റിപ്പോർട്ട് ചെയ്യാൻ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് എൻഎച്ച്എഐ പ്രത്യേക പരിപാടി ആരംഭിച്ചിരിക്കുന്നത്. വൃത്തിഹീനമായ സൗകര്യങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നവർക്ക് ആയിരം രൂപ പാരിതോഷികം നൽകുമെന്ന് ദേശീയ പാതാ അതോറിറ്റി അധികൃതർ അറിയിച്ചു. ഈ തുക യാത്രക്കാരുടെ ഫാസ്റ്റ് ടാഗ് അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും. ഒക്ടോബർ 31 വരെയാണ് ഇത്തരത്തിൽ ചെയ്യാനാകുക. രാജ്മാർഗ് യാത്ര ആപ്പ് ഡൗൺലോഡ് ചെയ്താണ് വൃത്തിഹീനമായ സൗകര്യങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യേണ്ടത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ അധികാരപരിധിയിലുള്ള ടോൾ പ്ലാസകളിലെ വൃത്തിഹീനമായ ടോയ്ലെറ്റുകളുടെ ജിയോ-ടാഗ് ചെയ്ത ഫോട്ടോകൾ എടുത്ത് അയയ്ക്കാം. ഫോട്ടോയെടുത്ത സ്ഥലവും സമയവും ഫോട്ടോയ്ക്കൊപ്പം ഉണ്ടാകണം. അപേക്ഷയ്ക്കൊപ്പം അപേക്ഷിക്കുന്ന വ്യക്തിയുടെ പേര്, മൊബൈൽ നമ്പർ, വാഹന റജിസ്ട്രേഷൻ നമ്പർ എന്നിവ സമർപ്പിക്കണം. ഒരു വിആർഎൻ…
വാഹനങ്ങളിലെ നിയമവിരുദ്ധമായ എയർ ഹോണുകൾ കണ്ടെത്തി നീക്കം ചെയ്യുന്നതിനായി സംസ്ഥാനവ്യാപകമായി പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ് (MVD). ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ നിർദേശപ്രകാരമാണ് ‘എയർ ഹോൺ വിരുദ്ധ സ്പെഷ്യൽ ഡ്രൈവ്’ നടപ്പാക്കുന്നത്. കോതമംഗലത്ത് കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ സംഭവമാണ് മന്ത്രിയെ വിഷയത്തിൽ കർശന നടപടിക്ക് പ്രേരിപ്പിച്ചത്. മന്ത്രി പ്രസംഗിക്കുന്നതിനിടെ സ്വകാര്യ ബസ് അരോചകമായ രീതിയിൽ എയർ ഹോൺ മുഴക്കി. ഇതിൽ ക്ഷുഭിതനായ മന്ത്രി, ബസ് തടഞ്ഞു നിർത്തി നടപടിയെടുക്കുകയും എയർ ഹോണുകൾക്കെതിരെയുള്ള പോരാട്ടം സംസ്ഥാനമെമ്പാടും വ്യാപിപ്പിക്കാൻ നിർദ്ശം നൽകുകയുമായിരുന്നു. നിയമം ലംഘിച്ച് വാഹനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ എയർ ഹോണുകളും ഉദ്യോഗസ്ഥർ ഊരിമാറ്റും. പിടിച്ചെടുക്കുന്ന എയർ ഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കണമെന്നും ഈ ഹോണുകൾ നിരത്തിവെച്ച് അതിലൂടെ റോഡ് റോളർ കയറ്റി നശിപ്പിക്കണമെന്നുമെല്ലാം മന്ത്രി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. kerala mvd begins ‘air horn anti-special drive’ on minister…
അമേരിക്കൻ കസ്റ്റംസ് തീരുവയിലെ മാറ്റങ്ങൾ കാരണം നിർത്തിവെച്ച തപാൽ സേവനങ്ങൾ പുനരാരംഭിക്കാൻ ഇന്ത്യ പോസ്റ്റ്. എക്സ്പ്രസ് മെയിൽ സർവീസ്, എയർ പാഴ്സലുകൾ, റജിസ്റ്റർ ചെയ്ത കത്തുകൾ, ട്രാക്ക് ചെയ്ത പാക്കറ്റുകൾ എന്നിവ ഉൾക്കൊള്ളുന്ന യുഎസ്സിലേക്കുള്ള സേവനങ്ങൾ ഒക്ടോബർ 15 മുതൽ പുനരാരംഭിക്കും. പോസ്റ്റ് ഓഫീസുകൾ, അന്താരാഷ്ട്ര ബിസിനസ് സെന്ററുകൾ തുടങ്ങിയവയിൽ നിന്നുള്ള സേവനങ്ങൾ പൂർണമായും പുനഃസ്ഥാപിക്കുമെന്ന് ആശയവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പ് (DoP) അറിയിച്ചു. ഇന്ത്യാ പോസ്റ്റ് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) നിയമങ്ങൾക്ക് അനുസൃതമായി പുതിയ ഡെലിവറി ഡ്യൂട്ടി പെയ്ഡ് (DDP) സംവിധാനം സ്വീകരിക്കും. പ്രഖ്യാപിത ഫ്രീ-ഓൺ-ബോർഡ് (FOB) മൂല്യത്തിന്റെ 50% നിരക്കിലുള്ള ബാധക കസ്റ്റംസ് തീരുവകൾ ബുക്കിംഗ് സമയത്ത് ഇന്ത്യയിൽ നിന്ന് ശേഖരിച്ച്, യോഗ്യതയുള്ള അംഗങ്ങളിലൂടെ നേരിട്ട് സിബിപിയിലേക്ക് അയയ്ക്കും. ഇതിന് ഉപഭോക്താക്കൾ അധിക ചാർജ് നൽകേണ്ടതില്ല. $100 വരെ മൂല്യമുള്ള കത്തുകൾ, രേഖകൾ, സമ്മാനങ്ങൾ എന്നിവ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുന്നത് തുടരും. പുതിയ…
കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തി. അനിത ആനന്ദിന്റെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ചാണ് കൂടിക്കാഴ്ച. സന്ദർശനം ഇന്ത്യ–കാനഡ ബന്ധത്തിനു പുതിയ ഊർജം നൽകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചു. അനിത ആനന്ദും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും തമ്മിൽ നടന്ന ചർച്ചയിൽ വാണിജ്യം, നിക്ഷേപം, ഊർജം, ആണവോർജം തുടങ്ങിയ മേഖലകളിലെ പങ്കാളിത്തം ശക്തമാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇതിനുള്ള മാർഗരേഖ തയാറാക്കിയതായും ജയശങ്കർ പറഞ്ഞു. പുതുക്കിയ മന്ത്രിതല ചർച്ചകൾ, പുനരുജ്ജീവിപ്പിച്ച ഊർജ്ജ സംഭാഷണം, വ്യാപാര, സാങ്കേതിക സഹകരണം എന്നിവയിലൂടെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും. കാനഡ–ഇന്ത്യ സിഇഒ ഫോറം പുനരാരംഭിച്ച് അടുത്ത വർഷം ആദ്യം സമ്മേളനം നടക്കും. കാനഡ–ഇന്ത്യ മിനിസ്റ്റീരിയൽ എനർജി ഡയലോഗും പുനഃസ്ഥാപിക്കും. എൽഎൻജി, എൽപിജി വ്യാപാരവും ഓയിൽ–ഗ്യാസ് മേഖലയിലെ പര്യവേക്ഷണ–ഉത്പാദന പങ്കാളിത്തവും ശക്തമാക്കും. ആഗോള സാമ്പത്തിക അനിശ്ചിതത്വവും വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കുമിടയിൽ പുതുക്കിയ പങ്കാളിത്തം നിർണായകമാണെന്ന് ചർച്ചകൾക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടി.…
കേരളത്തില്‍ ഐടി സ്പേസിനായുള്ള ആവശ്യകത വളരെ ഉയര്‍ന്നതാണെന്നും പ്രധാന സഹ-ഡെവലപ്പര്‍മാരെ സംസ്ഥാനത്തേക്ക് കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കുന്നതിന് ഐടി വകുപ്പ് സംരംഭങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഇലക്ട്രോണിക്സ്- ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു. കേരളത്തില്‍ എല്ലായിടത്തും ഐടി സ്പേസ് സൃഷ്ടിക്കാന്‍ സര്‍ക്കാരിന് മാത്രം കഴിയില്ല. അതിനായി സ്വകാര്യ മേഖലയിലെ നിക്ഷേപം കൂടി പ്രാപ്തമാക്കാന്‍ പുതിയ ഐടി നയം നിര്‍ദ്ദേശിക്കുന്നുണ്ട്. കൂടുതല്‍ ഐടി സ്പേസും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. കേരളത്തിന്റെ സാങ്കേതിക ആവാസവ്യവസ്ഥ ഒരു മാറ്റത്തിന്റെ ഘട്ടത്തിലാണ്. അതിനെ മുന്നോട്ടു നയിക്കുന്നതിനായി ശരിയായ കാഴ്ചപ്പാട്, മതിയായ സംവിധാനങ്ങള്‍ എന്നിവയില്‍ ഐടി വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. റിയല്‍ എസ്റ്റേറ്റ്, വാണിജ്യ മേഖലകളിലെ ഡെവലപ്പര്‍മാര്‍ ഐടിയെയും സാങ്കേതികവിദ്യയെയും വലിയ അവസരങ്ങളുടെ മേഖലകളായി തിരിച്ചറിഞ്ഞിട്ടുണ്ട്. നിരവധി സഹ-ഡെവലപ്പരുടെ പ്രപ്പോസലുകള്‍ പരിഗണനയിലുണ്ട്. ഐടി ഇടനാഴിയുടെ ഭാഗമായി ദേശീയ പാതയോരത്ത് രണ്ട് പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനായി തിരുവനന്തപുരത്ത് ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ഉടന്‍ ആരംഭിക്കും.…