Author: News Desk
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടേയും വ്യവസായി റോബർട്ട് വാദ്രയുടേയും മകനായ റൈഹാൻ വാദ്രയുടെ വിവാഹം നിശ്ചയിച്ചു. ഏഴുവർഷത്തോളം നീണ്ട ബന്ധത്തിന് ശേഷമാണ് ഡൽഹി സ്വദേശിനി അവീവ ബെയ്ഗുമായി വിവാഹനിശ്ചയം നടന്നിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഇരുവരുടേയും കരിയറും പ്രൊഫഷനുമെല്ലാം വാർത്തകളിൽ നിറയുകയാണ്. 25കാരനായ റൈഹാൻ, കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിൽ നിന്ന് മാറി ആർട്ട്, ഫോട്ടോഗ്രഫി തുടങ്ങിയവയിൽ ശ്രദ്ധപുലർത്തുന്നു. വിഷ്വൽ ആർട്ടിസ്റ്റും ക്യൂറേറ്ററുമായ അദ്ദേഹം raihanrvadra.com എന്ന വെബ്സൈറ്റിലൂടെ തന്റെ വർക്കുകൾ പ്രദർശിപ്പിക്കുന്നു. 2021ലാണ്, റൈഹാൻ തന്റെ ആദ്യ സോളോ എക്സിബിഷൻ ‘ഡാർക്ക് പെർസെപ്ഷൻ’ നടത്തിയത്. കൊൽക്കത്തയിലെ “ദി ഇന്ത്യ സ്റ്റോറി”, 2022ലെ ‘അനുമാന’ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന എക്സിബിഷനുകൾ. സ്വതന്ത്ര കലാകാരന്മാരുടെ കൂട്ടായ്മയായ, മൾട്ടിമീഡിയ വർക്കുകൾ ഉൾക്കൊള്ളുന്ന ‘യു കാന്റ് മിസ്സ് ദിസ്’ എന്ന കൂട്ടായ്മയുടെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം. ഡെറാഡൂണിലെ ദി ഡൂൺ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ റൈഹാൻ, ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ്…
കാപ്പി കർഷകർക്കായി പുതിയ പ്ലാറ്റ്ഫോമുമായി വയനാട് ആസ്ഥാനമായുള്ള ഡീപ്-ടെക് സ്റ്റാർട്ടപ്പ് ന്യൂബയോം ലാബ്സ് (NeuBiom Labs). കർഷകർക്കും വ്യവസായ പങ്കാളികൾക്കും വിളകളുടെ ആരോഗ്യത്തിന്റെയും ഉൽപ്പാദനക്ഷമതയുടെയും സമഗ്രമായ കാഴ്ചപ്പാട് നൽകുന്നതിനായി രൂപകൽപ്പന ചെയ്ത “കോഫി ക്രോപ്പ് ഇന്റലിജൻസ്” പ്ലാറ്റ്ഫോമായ കനോപ്പിയിലൂടെയാണ് (Canopy) ന്യൂബയോം ശ്രദ്ധ നേടുന്നത്. ഉപഗ്രഹ ഇമേജറി, കൃത്രിമ ബുദ്ധി (AI), ഹൈപ്പർലോക്കൽ ഡാറ്റ തുടങ്ങിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി കോഫി വാല്യൂ ചെയിൻ ഡിജിറ്റൈസ് ചെയ്യുകയാണ് കനോപ്പി. ഓരോ തോട്ടത്തിന്റെയും ഡിജിറ്റൽ ട്വിൻ സൃഷ്ടിക്കുന്നതിലൂടെ വിളകളുടെ ആരോഗ്യനില വിദൂരമായി നിരീക്ഷിക്കാനും, അപകടസാധ്യതകൾ പ്രവചിക്കാനും, ഇൻപുട്ട് ഉപയോഗം ഒപ്റ്റിമൈസ് ചെയ്യാനും സാധിക്കും. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ രീതികളോട് പൊരുത്തപ്പെടാൻ കർഷകരെ പ്രാപ്തരാക്കുന്നതിലും പ്ലാറ്റ്ഫോം നിർണായക പങ്ക് വഹിക്കുന്നു. വർധിച്ചുവരുന്ന കാലാവസ്ഥാ അനിശ്ചിതത്വത്തിനിടയിലും ഏറ്റവും ചെറുകിട ഫാമുകൾക്ക് പോലും വിളവും ലാഭവും നിലനിർത്താൻ കഴിയുമെന്ന് കമ്പനി പറയുന്നു. ഒരു മുഴുവൻ ക്രോപ്പ് സൈക്കിളിനായി പ്രതിവർഷം ₹2,999 എന്ന താങ്ങാവുന്ന നിരക്കിൽ പ്രീമിയം ഉൾക്കാഴ്ചകളാണ് പ്ലാറ്റ്ഫോം വാഗ്ദാനം…
നാസ്ഡാക്കിൽ ലിസ്റ്റുചെയ്തിരിക്കുന്ന വിയറ്റ്നാമീസ് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഡിസംബറിൽ ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായിയെയും കിയയെയും മറികടന്ന് ഇന്ത്യയിലെ നാലാമത്തെ വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായി മാറി. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് പുതുതായി പ്രവേശിച്ച വിൻഫാസ്റ്റ് ഡിസംബറിൽ 321 യൂണിറ്റുകളുടെ രജിസ്ട്രേഷൻ രേഖപ്പെടുത്തി. ക്രെറ്റ ഇവി വിൽക്കുന്ന ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 238 യൂണിറ്റുകളുടെ രജിസ്ട്രേഷൻ നേടിയപ്പോൾ, ഈ വർഷം ആദ്യം കാരൻസ് ക്ലാവിസ് ഇവി പുറത്തിറക്കിയ കിയ ഇന്ത്യ 272 യൂണിറ്റുകളുടെ രജിസ്ട്രേഷനാണ് രേഖപ്പെടുത്തിയത്. 2025ൽ VF6, VF7 എന്നീ രണ്ട് ഇലക്ട്രിക് സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾ (SUV-കൾ) പുറത്തിറക്കിക്കൊണ്ടാണ് വിൻഫാസ്റ്റ് ഇന്ത്യൻ വിപണിയിലേക്ക് കാലെടുത്തുവച്ചത്. ഈ ഇലക്ട്രിക് വാഹനങ്ങൾ തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ കമ്പനിയുടെ പ്ലാന്റിലാണ് അസംബിൾ ചെയ്യുന്നത്. ലോഞ്ച് ചെയ്ത് നാല് മാസത്തിനുള്ളിൽ 35 ഷോറൂമുകളുമായി രാജ്യത്തുടനീളം ഒരു സ്റ്റോർ വിപുലീകരണ പദ്ധതിക്കും വിൻഫാസ്റ്റ് തുടക്കമിട്ടു. 2025 ഡിസംബർ 29ലെ വാഹൻ ഡാറ്റ പ്രകാരം, 2025…
തീരദേശ വ്യാവസായിക ഇടനാഴികളിൽ പ്രവർത്തിക്കുന്ന കപ്പൽശാലകൾക്ക് നാമമാത്ര വിലയ്ക്കോ ദീർഘകാല ലീസിലോ ഭൂമി നൽകാൻ കേന്ദ്രസർക്കാർ. കഴിഞ്ഞദിവസം പുറത്തിറക്കിയ ഗ്രീൻഫീൽഡ് ഷിപ്പ് ബിൽഡിംഗ് ക്ലസ്റ്റർ വികസന പദ്ധതി മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ തീരദേശ സംസ്ഥാനങ്ങളിലെ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന നീക്കത്തിലൂടെ നിർദ്ദിഷ്ട വ്യാവസായിക ഇടനാഴികളിൽ പുതിയ കെട്ടിടങ്ങളിലോ റിപ്പയറുകളിലോ നിക്ഷേപം നടത്തുന്ന കപ്പൽശാലകൾക്ക് ഏതാണ്ട് സൗജന്യമായി ഭൂമി നൽകാൻ ആലോചനയുള്ളതായി തുറമുഖ, ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. കപ്പൽ നിർമ്മാണം, അറ്റകുറ്റപ്പണി, പരിപാലനം (MRO), അനുബന്ധ വ്യവസായങ്ങൾ എന്നിവയെ ഒരുമിച്ച് ഉൾക്കൊള്ളുന്ന ക്ലസ്റ്റർ മാതൃകയ്ക്കാണ് ഇത്തരത്തിൽ ഭൂമി ലഭ്യത ഉറപ്പാക്കുക. ഭൂമി ചെലവ് കുറയുന്നതിലൂടെ കപ്പൽ നിർമ്മാണ മേഖലയിലെ മൂലധനച്ചെലവ് ഗണ്യമായി കുറയ്ക്കാനും, രാജ്യാന്തര തലത്തിൽ ഇന്ത്യയെ കൂടുതൽ മത്സരക്ഷമമാക്കാനും സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. പ്രത്യേകിച്ച് ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവ ഉൾപ്പെടെയുള്ള തീരദേശ സംസ്ഥാനങ്ങളിൽ വലിയ തൊഴിൽസാധ്യതകൾ സൃഷ്ടിക്കാൻ പദ്ധതിയിലൂടെ കഴിയും. ക്ലസ്റ്ററുകൾക്ക് ആവശ്യമായ റോഡ്, റെയിൽ,…
കേരളത്തിന്റെ നിർദിഷ്ട അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം. 40 ഓളം സ്ഥാപനങ്ങള്‍ ഗവേഷണവുമായി സഹകരിക്കാന്‍ ധാരണയായി. സംസ്ഥാനത്തെ എല്ലാ സയന്‍സ് ആന്റ് ടെക്നോളജി സ്ഥാപനങ്ങളും അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രവുമായി സഹകരിക്കുന്നതിന് സംവിധാനമൊരുക്കും. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ ഹബ്ബ് ആന്റ് സ്പോക്ക് മാതൃകയില്‍ കൊണ്ടുവരുമെന്നു ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രവും സിസിആര്‍എഎസുമായി Central Council for Research in Ayurvedic Sciences ധാരണപത്രം ഒപ്പിടും. കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ ബയോ 360 സയന്‍സ് പാര്‍ക്കുമായും ധാരണയായി. കാന്‍സര്‍ ഗവേഷണ രംഗത്ത് മലബാര്‍ കാന്‍സര്‍ സെന്ററുമായും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ പ്രീ-ലോഞ്ച് ദേശീയ ഗവേഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലോക ശ്രദ്ധയുള്ള ആയുര്‍വേദ രംഗത്ത് ഗവേഷണം അനിവാര്യമാണ്. അതിനാലാണ് ഗവേഷണത്തിന് വളരെ പ്രാധാന്യം…
ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായതായി കേന്ദ്രസർക്കാർ അറിയിച്ചു. വർഷാന്ത്യ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം 4.18 ലക്ഷം കോടി ഡോളർ (4.18 ട്രില്യൻ ഡോളർ) ജിഡിപി മൂല്യത്തോടെയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ഇതോടെ 2022ൽ യുകെയെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തിയതിന് ശേഷം ഇന്ത്യയുടെ മുന്നേറ്റം മറ്റൊരു നിർണായക ഘട്ടത്തിലെത്തി. അടുത്ത രണ്ടര മുതൽ മൂന്ന് വർഷത്തിനകം ജർമനിയെയും മറികടക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. 2030ഓടെ ഇന്ത്യയുടെ ജിഡിപി മൂല്യം 7.3 ലക്ഷം കോടി ഡോളറായി ഉയരുമെന്നാണ് വിലയിരുത്തൽ. യുഎസും ചൈനയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുമ്പോൾ, ജപ്പാനെ മറികടന്ന് ഇന്ത്യ നാലാം സ്ഥാനത്തെത്തിയതോടെ ആഗോള സാമ്പത്തിക ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തമായി. അതേസമയം, ഐഎംഎഫിന്റെ ഔദ്യോഗിക കണക്കുകൾ പുറത്തുവന്നാൽ മാത്രമേ ഇന്ത്യ നാലാം സ്ഥാനത്തെത്തിയെന്ന അവകാശവാദം അന്തിമമായി സ്ഥിരീകരിക്കപ്പെടുകയുള്ളൂ. ഐഎംഎഫിന്റെ മുൻ റിപ്പോർട്ടുകൾ പ്രകാരം 2026ൽ ഇന്ത്യയുടെ ജിഡിപി 4.51 ലക്ഷം കോടി…
2025 വെസ്റ്റേൺ റെയിൽവേയെ സംബന്ധിച്ച് നിർണായക വർഷമായിരുന്നുവെന്ന് വ്യക്തമാക്കി റെയിൽവേ റിപ്പോർട്ട്. ബ്രോഡ് ഗേജ് ശൃംഖല പൂർണമായും വൈദ്യുതീകരിച്ചുവെന്ന സുപ്രധാന നേട്ടമാണ് ഈ വർഷം വെസ്റ്റേൺ റെയിൽവേ കൈവരിച്ചത്. പരിസ്ഥിതി സൗഹൃദവും ഊർജക്ഷമവുമായ ഗതാഗതം ലക്ഷ്യമിടുന്ന ദേശീയ നയങ്ങളോട് പൊരുത്തപ്പെടുന്നതാണ് നേട്ടമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. മെയിൽ–എക്സ്പ്രസ് ട്രെയിനുകളിൽ 97 ശതമാനം സമയക്രമം പാലിക്കാനായതാണ് പ്രവർത്തന കാര്യക്ഷമതയുമായി ബന്ധപ്പെട്ട മറ്റൊരു നേട്ടമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. ഗുജറാത്തിലെ ദഹോദിൽ 21,405 കോടി രൂപ ചെലവിൽ നിർമിച്ച ലോക്കോമോട്ടീവ് പ്ലാന്റിന്റെ പൂർത്തീകരണവും ഈ വർഷത്തെ പ്രധാന നേട്ടമായി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത പ്ലാന്റിൽ 9,000 എച്ച്പി വൈദ്യുത ഡുഡ്സ് ലോക്കോകൾ നിർമിക്കാനാണ് പദ്ധതി. ഇതിന് പുറമെ 234 കിലോമീറ്റർ പുതിയ പാതകൾ, ഇരട്ടപ്പാത, ഗേജ് പരിവർത്തനം എന്നിവയും പൂർത്തിയാക്കി. ഖച്റോഡ്–നഗ്ദ സെക്ഷനിൽ രാജ്യത്തെ ആദ്യ 2×25 കെവി ട്രാക്ഷൻ സംവിധാനം കമ്മീഷൻ ചെയ്തതോടെ ഉയർന്ന വേഗവും ഊർജക്ഷമതയും സാധ്യമായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റൽ…
മൊത്ത ആഭ്യന്തര ഉത്പാദന (GDP) വളർച്ച പോസിറ്റീവ് ആയിരുന്നിട്ടും, ഇന്ത്യയുടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (MSME) 2025 അവസാനിപ്പിക്കുന്നത് തുടർച്ചയായ സമ്മർദ്ദത്തിലൂടെയാണ്. കനത്ത യുഎസ് താരിഫുകൾ, പേയ്മെന്റ് കാലതാമസം ദുർബലമായ ക്രെഡിറ്റ് ആക്സസ് തുടങ്ങിയവയാണ് ഈ സമ്മർദത്തിലേക്കു നയിച്ച പ്രധാന കാരണങ്ങൾ. കനത്ത യുഎസ് താരിഫുകൾ2025ൽ യുഎസ് ഇന്ത്യയിൽ നിന്നുള്ള പല ഉത്പന്നങ്ങൾക്കും 25 മുതൽ 50 ശതമാനം വരെ ഉയർന്ന താരിഫുകൾ ഏർപ്പെടുത്തിയതോടെ എംഎസ്എംഇകൾക്ക് കനത്ത തിരിച്ചടിയുണ്ടായി. പ്രത്യേകിച്ച് ടെക്സ്റ്റൈൽസ്, ലെതർ, എഞ്ചിനീയറിംഗ് ഗുഡ്സ് പോലുള്ള തൊഴിൽ അധിഷ്ഠിത മേഖലകളിൽ ഓർഡറുകൾ കുറഞ്ഞു. വില നിശ്ചയിക്കാനുള്ള അധികാരം കുറവും, ലാഭ മാർജിൻ വളരെ താഴെയുമായ ചെറുകിട കയറ്റുമതിക്കാരെ ഈ ആഘാതം ദീർഘകാല ലിക്വിഡിറ്റി പ്രതിസന്ധിയിലേക്കു നയിച്ചു. പേയ്മെന്റ് കാലതാമസംവലിയ കമ്പനികളിലും പൊതുമേഖല സ്ഥാപനങ്ങളിലുമാണ് എംഎസ്എംഇകളുടെ കുടിശ്ശികകൾ കുടുങ്ങിക്കിടന്നത്. കാലതാമസമുള്ള പണമിടപാടുകൾ കാരണം പ്രവർത്തന മൂലധനം ലഭിക്കാതെ ആയിരക്കണക്കിന് ചെറുകിട സംരംഭങ്ങൾ ദൈനംദിന പ്രവർത്തനം പോലും മുന്നോട്ടുകൊണ്ടുപോകാൻ പാടുപെട്ടു. 2024–25…
പുതുവർഷത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാന സർക്കാരിനൊരു പുത്തൻ പേര് വേണം. സർക്കാർ ഡിസ്റ്റിലറി നിർമിച്ചിരിക്കുന്ന ഇന്ത്യൻ നിർമിത ബ്രാൻഡിക്കാണ് ജവാൻ പോലൊരു പേര് വേണ്ടത്. സംസ്ഥാന സർക്കാരിന്റെ ജവാൻ എന്ന ജന പ്രിയ റമ്മിന് പിന്നാലെ പാലക്കാട് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡിസ്റ്റിലറിസ് ലിമിറ്റഡില്‍ നിന്നും നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് പേര് പൊതുജനത്തിന് നിർദേശിക്കാം. മദ്യത്തിന്റെ ലോഗോയും പേരും നിര്‍ദേശിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. മികച്ച പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തിക്ക് ബ്രാൻഡി ബ്രാൻഡിന്റെ ഉദ്ഘാടന ദിവസം 10,000 രൂപ പാരിതോഷികം നല്‍കും. [email protected] എന്ന മെയില്‍ ഐഡിയിലേക്കാണ് പേര് നിര്‍ദേശിക്കേണ്ടത്. ജനുവരി ഏഴുവരെയാണ് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള സമയപരിധി. ജനപ്രിയമായ ജവാൻ ഡീലക്സ് ത്രീഎക്സ് റമ്മിന്റെ വന്‍ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിനു പിന്നാലെ ആദ്യമായി ബ്രാന്‍ഡി ഉല്‍പ്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും മലബാര്‍ ഡിസ്റ്റിലറിസിൽ ഉല്‍പ്പാദനം ആരംഭിക്കുക. ജവാൻ മാതൃകയിൽ വിലകുറഞ്ഞ ബ്രാൻഡിയാകും വിപണിയിലേക്ക് മലബാർ ഡിസ്റ്റിലറിസ് എത്തിക്കുകയെന്നു സൂചനയുണ്ട്.…
2025ലെ ഏറ്റവും തിരക്കേറിയ 10 അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടിക പുറത്തുവിട്ട് ആഗോള ഏവിയേഷൻ അനലറ്റിക്സ് കമ്പനിയായ ഒഫിഷ്യൽ എയർലൈൻസ് ഗൈഡ് (OAG). ഡിസംബറിലെ കണക്കുപ്രകാരം, 10 തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളവും ഇടംപിടിച്ചു. 4.31 ദശലക്ഷം സീറ്റുകൾ രേഖപ്പെടുത്തി, തിരക്കിന്റെ കാര്യത്തിൽ ആഗോളതലത്തിൽ ഏഴാം സ്ഥാനത്താണ് ഐജിഐ എയർപോട്ട്. അതേസമയം, ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന സ്ഥാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം നിലനിർത്തി. 5.50 ദശലക്ഷം ഷെഡ്യൂൾ ചെയ്ത സീറ്റുകളാണ് ദുബായ് വിമാനത്താവളത്തിൽ രേഖപ്പെടുത്തിയത്. 2024 ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോൾ 4 ശതമാനം വർധനയാണിത്. വ്യോമയാന രംഗത്ത് ഡിസംബർ മാസത്തെ യാത്രാ കണക്ക് ബെഞ്ച്മാർക്ക് ആയി കണക്കാക്കപ്പെടുന്നു. അന്തർദേശീയ യാത്രകളുടെ ഫ്രീക്വൻസി, എയർലൈൻ ശൃംഖലകളുടെ ശക്തി, അവധി–ബിസിനസ് യാത്രകളുടെ ഒത്തുചേരൽ തുടങ്ങിയവ ഈ ഡാറ്റയിൽ പ്രതിഫലിക്കുന്നു. അതുകൊണ്ടുതന്നെ ഒരു വർഷത്തെ പ്രവണതയെ പ്രതിനിധീകരിക്കാൻ ഡിസംബർ കണക്കുകൾ ഉപയോഗിച്ചുപോരുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങൾ (സീറ്റുകൾ…
