Author: News Desk

ഡയബറ്റിക് രോഗികൾക്കായി കൂടുതൽ സൗകര്യപ്രദമായ, വിലകുറഞ്ഞ രീതിയിൽ രക്തത്തിലെ ഗ്ലൂക്കോസ് നിരീക്ഷണം സാധ്യമാക്കുന്ന ഉപകരണവുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) മദ്രാസ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) മദ്രാസ് ഗവേഷകർ വികസിപ്പിച്ചെടുത്ത ഈ കുറഞ്ഞ ചെലവിലുള്ള, ഉപയോഗിക്കാൻ എളുപ്പമുള്ള, കുറഞ്ഞ വേദനയുള്ള ഗ്ലൂക്കോസ് നിരീക്ഷണ ഉപകരണത്തിന് പാറ്റന്റും ലഭിച്ചിട്ടുണ്ട്. കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന തരത്തിലുള്ള ഉയർന്ന നിലവാരമാണ് ഉറപ്പാക്കുന്നതാണ് പുതിയ ഉപകരണമെന്ന് അധികൃതർ അറിയിച്ചു. പ്രൊഫസർ പരസുരാമൻ സ്വാമിനാഥൻ നേതൃത്വം നൽകുന്ന എലക്ട്രോണിക് മെറ്റീരിയൽസ് ആൻഡ് തിൻ ഫിലിംസ് ലാബിലെ ഗവേഷകരാണ് ഈ ഉപകരണം വികസിപ്പിച്ചത് . ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് – ഇന്ത്യ ഡയബീറ്റിസ് (ICMR INDIAB) 2023-ൽ പ്രസിദ്ധീകരിച്ച പഠനപ്രകാരം, ഇന്ത്യയിൽ 10.1 കോടി പേർക്ക് ഡയബറ്റിസ് രോഗമുണ്ട്. ഗ്ലൂക്കോസ് നിരീക്ഷണത്തിന് സാധാരണയായി ഉപയോഗിക്കുന്നത് സ്വയം നിരീക്ഷണ രീതി (SMBG) ആണെന്ന് ഗവേഷകർ പറഞ്ഞു. ഇതിൽ രോഗികൾ ദിവസേന പല തവണ വിരൽ…

Read More

രാജ്യത്തെ മനുഷ്യസ്നേഹികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ. എഡെൽഗീവ് ഹുറൂൺ ഇന്ത്യ പുറത്തുവിട്ട 2025ലെ മനുഷ്യ സ്നേഹികളുടെ പട്ടികയിലാണ് നാലാം തവണയും ശിവ് നാടാർ ഒന്നാമതെത്തിയിരിക്കുന്നത്. 2708 കോടി രൂപയാണ് വർഷത്തിൽ ശിവ് നാടാർ സംഭാവന ചെയ്തത്. ഒരു ദിവസം ഏകദേശം 7.4 കോടിയോളം രൂപയാണ് ശിവ് നാടാർ സംഭാവനയായി നൽകിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 626 കോടി രൂപ സംഭാവന ചെയ്ത റിലയൻസ് കുടംബമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 446 കോടി രൂപ സംഭാവനയുമായി ബജാജ് കുടുംബം മൂന്നാമതുണ്ട്. അതേസമയം 440 കോടി രൂപ സംഭാവനയുമായി ബിർള കുടുംബം നാലാമതും 386 കോടി രൂപ സംഭാവനയുമായി അദാനി കുടുംബം അഞ്ചാമതുമാണ്. HCL Founder Shiv Nadar tops the EdelGive Hurun India Philanthropy List 2025 for the fourth time, donating ₹2,708 Crore annually (₹7.4 Crore daily). Reliance, Bajaj,…

Read More

സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനീസ് സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപഗ്രഹ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ച് ഇന്ത്യ.മുൻപ് ചൈനീസ് ബന്ധങ്ങളുള്ളവ ഉൾപ്പെടെ എല്ലാ അന്താരാഷ്ട്ര ഉപഗ്രഹങ്ങൾക്കും സേവന തുടർച്ച നിലനിർത്താൻ അധികാരികൾ അനുമതി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യൻ സ്ഥാപനങ്ങൾക്ക് ഉപഗ്രഹ സേവനങ്ങൾ നൽകുന്നതിനായി ചൈനാസാറ്റ്, ഹോങ്കോംഗ് ആസ്ഥാനമായുള്ള ഓപ്പറേറ്റർമാരായ ആപ്സ്റ്റാർ, ഏഷ്യാസാറ്റ് എന്നിവയുടെ അപേക്ഷകൾ ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (IN-SPACe) നിരസിച്ചിരിക്കുകയാണ്. ഏഷ്യാസാറ്റിന്റെ 33 വർഷത്തെ സാന്നിധ്യം ഇന്ത്യയിൽ ഉണ്ടായിരുന്നിട്ടും, മാർച്ച് വരെ AS5, AS7 ഉപഗ്രഹങ്ങൾക്കുള്ള അനുമതി മാത്രമേ നിലവിൽ നിലനിർത്തുന്നുള്ളൂ, അതേസമയം AS6, AS8, AS9 ഉപഗ്രഹങ്ങൾക്കുള്ള അനുമതികളും നിരസിക്കപ്പെട്ടു. ജിയോസ്റ്റാർ, സീ തുടങ്ങിയ പ്രക്ഷേപകരും ടെലിപോർട്ട് ഓപ്പറേറ്റർമാരും അടുത്ത വർഷം മാർച്ചോടെ ഏഷ്യാസാറ്റ് 5, 7 ഉപഗ്രഹങ്ങളിൽ നിന്ന് പ്രാദേശിക ജിസാറ്റ്, ഇന്റൽസാറ്റ് പോലുള്ള മറ്റ് ഉപഗ്രഹങ്ങളിലേക്ക് മാറണമെന്നാണ് നിർദേശം. പ്രവർത്തന തടസ്സങ്ങൾ തടയുന്നതിനായി കമ്പനികൾ പരിവർത്തനം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.…

Read More

വിദേശ വിപണി വിപുലീകരിക്കുന്നതിനായി മില്‍മ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇരുരാജ്യങ്ങളിലേക്കും ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനായി ആര്‍.ജി ഫുഡ്സ്, മിഡ്നൈറ്റ്സണ്‍ ഗ്ലോബല്‍ എന്നീ കമ്പനികളുമായാണ് മില്‍മ ത്രികക്ഷി കരാറില്‍ ഒപ്പുവച്ചത്. മില്‍മ ചെയര്‍മാന്‍ കെ.എസ് മണിയുടെ സാന്നിധ്യത്തില്‍ മില്‍മ എം.ഡി ആസിഫ് കെ യൂസഫ്, ആര്‍.ജി ഫുഡ്സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ വിഷ്ണു ആര്‍.ജി, മിഡ്നൈറ്റ്സണ്‍ ഗ്ലോബല്‍ ഉടമ ബിന്ദു ഗണേഷ് കുമാര്‍ എന്നിവര്‍ ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ധാരണപ്രകാരം മില്‍മ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ ആര്‍.ജി ഫുഡ്സ് നടത്തും. ഗതാഗതം, കസ്റ്റംസ് ക്ലിയറന്‍സ്, ചരക്ക് കൈമാറ്റം എന്നിവയുള്‍പ്പെടെയുള്ള ലോജിസ്റ്റിക്സ് പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ബന്ധപ്പെട്ട രാജ്യങ്ങളുടെ ഇറക്കുമതി നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കും. ഉല്‍പ്പന്നങ്ങളുടെ മേല്‍ ഉടമസ്ഥാവകാശമില്ലാതെ പ്രവര്‍ത്തന നിര്‍വഹണം, സൗകര്യങ്ങള്‍, ഏകോപനം എന്നിവയ്ക്കായി മിഡ്നൈറ്റ്സണ്‍ ഗ്ലോബല്‍ ഏകോപന പങ്കാളിയായി പ്രവര്‍ത്തിക്കും. ഗുണനിലവാരത്തിന് പേരുകേട്ട മില്‍മ ഉല്‍പ്പന്നങ്ങളുടെ വിദേശ വിപണി വിപുലീകരണത്തിലെ നാഴികക്കല്ലാണ് ഈ കരാറെന്ന് കെ.എസ്…

Read More

റെയിൽവേ അവതരിപ്പിക്കുന്ന പുതിയ നാല് വന്ദേഭാരത് സർവീസുകൾ ഫ്ലാഗ് ഓഫിന് ഒരുങ്ങുകയാണ്. കേരളം, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പുതിയ വന്ദേഭാരതുകളാണ് സർവീസിന് ഒരുങ്ങിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ മൊത്തം വന്ദേ ഭാരത് സർവീസുകളുടെ എണ്ണം 164 ആയി ഉയരും. കേരളത്തിൽനിന്നും കർണാടകയിലേക്കുള്ള കണക്റ്റിവിറ്റി കൂട്ടുന്ന കെഎസ്ആർ ബെംഗളൂരു-എറണാകുളം (Bengaluru KSR – Ernakulam) വന്ദേഭാരതാണ് പുതിയ വന്ദേഭാരതിൽ പ്രധാനം. ഏകദേശം 608 കിലോമീറ്റർ ദൂരം 8 മണിക്കൂറിനുള്ളിൽ താണ്ടുന്ന ട്രെയിനാണിത്. കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് രാവിലെ 5:10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:50ഓടെ എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും. മടക്കയാത്രയിൽ ഉച്ചയ്ക്ക് 2:20ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11:00ന് ബെംഗളൂരുവിൽ തിരിച്ചെത്തും. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ. ചൊവ്വാഴ്ചകളൊഴികെ ആഴ്ചയിൽ ആറ് ദിവസവും ഈ വന്ദേ ഭാരത് സർവീസ് നടത്തും. കേരളത്തിലെ മൂന്നാമത്തെ വന്ദേ ഭാരത് സർവീസാണിത്. പ്രധാനമന്ത്രി നരേന്ദ്ര…

Read More

ട്രംപ് ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നുണ്ടോ? മോദിയുടെ “മഹാൻ” എന്ന് വിളിച്ച് പ്രശംസിച്ചത് എന്തിനുള്ള സൂചനയാണ്? ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, അമേരിക്ക ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം തീരുവ ചുമത്തിയതിനെ തുടർന്ന് ഇരു രാജ്യങ്ങളും വ്യാപാരബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഡൊണാൾഡ് ട്രംപ് അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാമെന്ന് സൂചനകളാണ് ട്രംപിന്റെ വാക്കുകൾ നൽകുന്നത്. ഇത്, ഇരുരാജ്യങ്ങളും വ്യാപാരബന്ധം കൂടുതൽ വളർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിരിക്കും. കൂടാതെ ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “ഗ്രേറ്റ് മാൻ എന്നും സുഹൃത്തെന്നും വിശേഷിപ്പിച്ചു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ട്രംപ് പറഞ്ഞത് പ്രധാനമന്ത്രി മോദിയുമായുള്ള ചര്‍ച്ചകള്‍ വളരെ നന്നായി പുരോഗമിക്കുകയാണെന്നാണ്. ഭാരക്കുറവിന് മരുന്നുകളുടെ വില കുറയ്ക്കുന്നതിനുള്ള പുതിയ കരാര്‍ പ്രഖ്യാപിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ട്രംപ് പറഞ്ഞത് ഇപ്രകാരമാണ്- മോദി റഷ്യയിൽ നിന്നുള്ള വാങ്ങൽ കൂടുതലായി നിർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാനായ വ്യക്തിയാണ്. അദ്ദേഹം എന്റെ സുഹൃത്താണ്, ഞങ്ങൾ സംസാരിക്കുന്നു, ഞാൻ അവിടെ വരാൻ ആഗ്രഹിക്കുന്നു. അതിനെക്കുറിച്ച് തീരുമാനിക്കുമെന്നും…

Read More

യുഎഇ ആസ്ഥാനമായ ബിസിനസ് കമ്പനിയായ അല്‍ മര്‍സൂക്കി ഹോള്‍ഡിംഗ് എഫ് ഇസഡ് സി ടെക്നോപാര്‍ക്ക് ഫേസ്-3-ല്‍ 850 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതി പ്രഖ്യാപിച്ചു. 3.5 ഏക്കര്‍ സ്ഥലത്താണ് മെറിഡിയന്‍ ടെക് പാര്‍ക്ക് എന്ന പേരിലുള്ള ലോകോത്തര ഐടി/ഐടി അധിഷ്ഠിത അടിസ്ഥാന സൗകര്യ പദ്ധതി പ്രഖ്യാപിച്ചത്. കേരളത്തിന്‍റെ ഹൈടെക് ആവാസവ്യവസ്ഥയുമായുള്ള പങ്കാളിത്തത്തിന്‍റെ ഭാഗമായി വരുന്ന ടെക്നോപാര്‍ക്ക് മെറിഡിയന്‍ ടെക് പാര്‍ക്ക് ട്വിന്‍ ടവര്‍ പദ്ധതി10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും .ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, റോബോട്ടിക്സ്, വ്യോമയാനം, ആരോഗ്യ സംരക്ഷണം, ലോജിസ്റ്റിക്സ് ഐടി-ഐടി അധിഷ്ഠിത സേവനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നതാണ് ടെക്നോപാർക്കിലെ ആദ്യ ട്വിൻ ടവർ പദ്ധതിയുടെ ലക്ഷ്യം.പദ്ധതിയുടെ ലെറ്റര്‍ ഓഫ് ഇന്‍റന്‍റ് വ്യവസായ മന്ത്രി പി. രാജീവിന്‍റെ സാന്നിധ്യത്തില്‍ അല്‍ മര്‍സൂക്കി ടെക് പാര്‍ക്ക് സിഇഒ അജീഷ് ബാലദേവനും ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായരും (റിട്ട.) തമ്മില്‍ കൈമാറി. വ്യവസായ വാണിജ്യ വകുപ്പ്…

Read More

2026 കിയ മോട്ടോർഹോമിന്റെ (Kia Motorhome) ഫസ്റ്റ് ലുക്ക് പുറത്തുവന്നിരിക്കുകയാണ്. സുഖസൗകര്യങ്ങളോ സ്റ്റൈലോ നഷ്ടപ്പെടുത്താതെ ഓപ്പൺറോഡിന് അനുയോജ്യമായാണ് മോട്ടോർഹോം എത്തിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. നൂതന സാങ്കേതികവിദ്യയും സ്ലീക്ക് ഡിസൈനും സംയോജിപ്പിക്കുന്നതിന് പേരുകേട്ട കിയ അവരുടെ പുതിയ മോട്ടോർഹോമിലും ഇക്കാര്യങ്ങൾ മികച്ച രീതിയിൽ വാഗ്ദാനം ചെയ്യുന്നു. ദീർഘദൂര യാത്രകൾ, വാരാന്ത്യ വിനോദയാത്രകൾ, അല്ലെങ്കിൽ മുഴുവൻ സമയ യാത്ര എന്നിവയ്ക്കായി രൂപകൽപന ചെയ്ത പൂർണമായും സജ്ജീകരിച്ച റെക്രിയേഷണൽ വാഹനമാണ് 2026 കിയ മോട്ടോർഹോം. പരമ്പരാഗത ആർവികളിൽ നിന്ന് വ്യത്യസ്തമായി, കിയ മോഡേർൺ ഏസ്തെറ്റിക്സ്, ഇന്ധനക്ഷമത, സ്മാർട്ട് ടെക് സവിശേഷതകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഈ സംയോജനം ക്യാമ്പർമാർക്ക് മാത്രമല്ല, സുഖസൗകര്യങ്ങൾക്കും പ്രകടനത്തിനും പ്രാധാന്യം നൽകുന്ന യാത്രക്കാർക്കും കിയ മോട്ടോർഹോം ആകർഷകമാക്കുന്നു. 2025 അവസാനത്തോടെ 2026 മോഡൽ പുറത്തിറക്കാനാണ് കിയ പദ്ധതിയിടുന്നത്. വടക്കേ അമേരിക്ക, യൂറോപ്പ്, തിരഞ്ഞെടുത്ത ഏഷ്യൻ വിപണികൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ മോട്ടോർഹോം ലഭ്യമാക്കുക. കിയയുടെ തെളിയിക്കപ്പെട്ട എഞ്ചിൻ സാങ്കേതികവിദ്യയും നൂതന ആർവി സൗകര്യങ്ങളും…

Read More

ബോളിവുഡിലെ ബാദ്ഷാ അഥവാ രാജാവായാണ് ഷാരൂഖ് ഖാൻ അറിയപ്പെടുന്നത്, അദ്ദേഹത്തിന്റെ വസതിയായ മന്നത്ത് കൊട്ടാരമായും. ദശലക്ഷക്കണക്കിന് ആരാധകർക്ക് മന്നത്ത് വെറുമൊരു വീടല്ല, അതൊരു സ്വപ്നമാണ്. അവരെസംബന്ധിച്ച് ആ പേരിൽ തന്നെ വികാരവും ഭക്തിയും വിസ്മയവും നിറഞ്ഞുനിൽക്കുന്നു. മുംബൈയിലെ ബാൻഡ്‌സ്റ്റാൻഡ് പരിസരത്ത് സ്ഥിതി ചെയ്യുന്ന കടലിന് അഭിമുഖമായുള്ള ഈ മനോഹരമായ ബംഗ്ലാവ് ഷാരൂഖിന്റെ താമസ സ്ഥലം മാത്രമല്ല, വലിയ സ്വപ്നങ്ങളുള്ള മധ്യവർഗ ഡൽഹിക്കാരൻ ലോകത്തിലെ ഏറ്റവും വലിയ സിനിമാതാരങ്ങളിൽ ഒരാളായി എങ്ങനെ മാറി എന്നതിന്റെ പ്രതിഫലനം കൂടിയാണ്. എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനത്തിൽ, ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട കിങ് ഖാനെ ഒരു നോക്ക് കാണാൻ പ്രതീക്ഷയോടെ മന്നത്തിന് പുറത്ത് ഒത്തുകൂടുന്നു. വില്ല വിയന്ന എന്നറിയപ്പെട്ടിരുന്ന പൈതൃക ബംഗ്ലാവ് ഏകദേശം 13 കോടി രൂപയ്ക്കായിരുന്നു ഷാരൂഖ് വാങ്ങിയത്. 2001ലായിരുന്നു ഇത്. പിന്നീട് അദ്ദേഹം വീടിന് മന്നത്ത് എന്ന് പേര് നൽകി. ഇന്ന് നഗരത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സെലിബ്രിറ്റി വീടുകളിൽ ഒന്നാണ് മന്നത്ത്.മന്നത്തിന്…

Read More

നാസയും ഐസ്ആർഓയും സംയുക്തമായി വികസിപ്പിച്ച ആദ്യത്തെ നിസാർ ഉപഗ്രഹം (NISAR) പ്രവർത്തനക്ഷമമാകാൻ ഒരുങ്ങുന്നു. ഉപഗ്രഹം പ്രവർത്തനക്ഷമമാണെന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ പറഞ്ഞു. ഇതുവരെ നിർമിച്ചതിൽവെച്ച് ഏറ്റവും ചിലവേറിയ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ (NISAR). 2400 കിലോഗ്രാം ഭാരമുള്ള നിസാർ ഉപഗ്രഹം ജൂലൈ 30ന് ഐഎസ്ആർഒയുടെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിച്ചത്. മുഴുവൻ ഡാറ്റാ കാലിബ്രേഷൻ പൂർത്തിയായി ഉപഗ്രഹം പ്രവർത്തനക്ഷമമാണെന്ന് പ്രഖ്യാപിക്കുന്നതിനായി എമേർജിംഗ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ (ESTIC) എന്ന പേരിൽ പ്രത്യേക കോൺക്ലേവ് നടത്തുമെന്ന് നാരായണൻ പറഞ്ഞു. എൽ-ബാൻഡ്, എസ്-ബാൻഡ് സെൻസറുകൾ എന്നീ രണ്ട് എസ്എആർ സിസ്റ്റങ്ങൾ വഹിക്കുന്ന ആദ്യത്തേതാണ് നിസാർ ദൗത്യം. The NASA-ISRO NISAR Earth Observation satellite, launched in July, is ready to be declared operational soon, featuring L-Band and S-Band…

Read More