Author: News Desk
കൊച്ചി പോലെ ഒരു ജനനിബിഡമായ നഗരത്തിൽ, അതിന്റെ ഒത്ത മധ്യത്തിൽ അസാധ്യമെന്ന് കരുതിയ ഒരു മാറ്റം വന്നിരിക്കുകയാണ്. കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം ഉൾപ്പെടുന്ന കറുകപ്പള്ളി ഡിവിഷനിൽ മാലിന്യ സംസ്ക്കരണത്തിന് അത്യാധുനിക പ്ലാന്റ് വന്നിരിക്കുന്നു. ഈ ഡിവിഷനിലെ വീടുകളിലും ഹോട്ടലുകളിലും നിന്ന് പുറന്തള്ളുന്ന ഭക്ഷണ മാലിന്യങ്ങൾ സംസ്ക്കരിക്കാനുള്ള പ്ലാന്റാണിത്. മാലിന്യ സംസ്ക്കാരണത്തിൽ ഉപോൽപ്പന്നമായി കിട്ടുന്ന ഒന്നാന്തരം വളം ഈ ഡിവിഷനിലുള്ളവർക്ക് സൗജന്യമായി നൽകുകയും ചെയ്യുന്നുണ്ട്. കൊച്ചി കോർപ്പറേഷൻ 39-ആം വാർഡ് കൗൺസിലർ ദീപ്തി മേരി വർഗ്ഗീസിന്റെ നേതൃത്വത്തിലാണ് മാലിന്യ സംസ്ക്കരണ പ്ലാന്റ് യാഥാർത്ഥ്യമായത്. ഏറ്റവും ശ്രദ്ധേയമായ ഭാഗം — ഈ മാലിന്യ പ്ലാന്റിൽ നിന്ന് അല്പം പോലും ദുർഗന്ധമോ അഴുക്കോ പുറത്ത് വരില്ല എന്നതാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റ് അഗ്നിക്കിരയാകുകയും വീടുകളിലെ ഭക്ഷ്യ മാലിന്യങ്ങൾ കെട്ടിക്കിടക്കുകയും വെയ്സ്റ്റ് കളക്റ്റ് ചെയ്യാനാകാത്ത ഗുരുതരമായ ഒരു സാഹചര്യത്തിൽ കൊച്ചിയിലെ ഏതാണ്ട് മുഴുവൻ ഡിവിഷനുകളിലും പ്രശ്ങ്ങൾ ഉണ്ടായിരുന്നു.ആ സമയത്താണ് ഇത്തരമൊരു ആശയത്തെക്കുറിച്ച് ചിന്തിച്ചതെന്ന് കൗൺസിലർ ദീപ്തി മേരി…
പ്രാരംഭ പബ്ലിക് ഓഫറിന് (IPO) ഒരുങ്ങുകയാണ് എഡ് ടെക് യൂണിക്കോൺ ഫിസിക്സ്വാല (Physics Wallah). പ്രീ-ഐപിഒ ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി ആഗോള നിക്ഷേപ സ്ഥാപനമായ തിങ്ക് ഇൻവെസ്റ്റ്മെന്റ്സ് (Think Investments) ഫിസിക്സ്വാലയിൽ 136 കോടി രൂപയിലധികം നിക്ഷേപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി തിങ്ക് ഇൻവെസ്റ്റ്മെന്റ്സ് ഫിസിക്സ്വാലയിലെ 14 ജീവനക്കാരിൽ നിന്ന് കമ്പനിയിലെ 0.37% ഓഹരിയായ 1.07 കോടി ഇക്വിറ്റി ഓഹരികൾ വാങ്ങി. ഓഹരികൾ ഓരോന്നിനും 127 രൂപയ്ക്കാണ് വാങ്ങിയത്. ഇത് ഇഷ്യു വിലയേക്കാൾ 17% കൂടുതലാണ്. 3480 കോടി രൂപയാണ് യൂട്യൂബിൽ നിന്നു തുടങ്ങി യൂണിക്കോൺ ആയി വളർന്ന ഫിസിക്സ്വാല ഐപിഒ വഴി സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷകൾക്കുള്ള ഫിസിക്സ് പഠിപ്പിക്കുന്നതിനായാണ് കമ്പനി സ്ഥാപകൻ അലഖ് പാണ്ഡെ 2016ൽ ഫിസിക്സ്വാല എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചത്. എന്നാൽ അതിവേഗം ചാനൽ എഡ്-ടെക് പ്രതിഭാസമായി മാറി. 2020 മുതൽ കമ്പനി ആപ്പും വെബ്സൈറ്റും സജീവമാക്കി. കോവിഡ് സമയത്തെ വളർച്ചയിൽ ഇവ നിർണായകമായി. ഓൺലൈൻ പഠനത്തിനായി…
ഈ നൂറ്റാണ്ടിനെ നിർവചിക്കുന്ന ഇരട്ട ശക്തികളായ ക്ലീൻ എനെർജിയുടേയും കൃത്രിമബുദ്ധിയുടെയും സംഗമസ്ഥാനത്താണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി. എഐ ഭാവി രൂപപ്പെടുത്താൻ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വരുന്ന അദാനി-ഗൂഗിൾ പങ്കാളിത്തം സഹായിക്കുമെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയെ ലോകത്തിലെ ഏറ്റവും സുസ്ഥിര ഇന്റലിജൻസ് കേന്ദ്രമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ എഐ, ഡാറ്റാ സെന്റർ ഹബ് വിശാഖപട്ടണത്ത് വികസിപ്പിക്കുന്നതിനായി ഗൂഗിളും അദാനി ഗ്രൂപ്പും തമ്മിലുള്ള 15 ബില്യൺ ഡോളറിന്റെ പങ്കാളിത്തം ദേശീയ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ചിന്താഗതിയിലെ അടിസ്ഥാനപരമായ മാറ്റത്തെ പ്രതിനിധീകരിക്കുന്നു. ഇത് വെറുമൊരു നിക്ഷേപമല്ല- ആഗോള എഐ സമ്പദ്വ്യവസ്ഥയുടെ കേന്ദ്രത്തിൽ ഇന്ത്യയെ സ്ഥാപിക്കാനുള്ള തന്ത്രപരമായ നീക്കമാണ്-അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്റർ കാമ്പസ് നിർമിക്കുന്നതിനായാണ് അദാനി എന്റർപ്രൈസസ്, അവരുടെ സംയുക്ത സംരംഭമായ അദാനി കോൺനെക്സിലൂടെ ഗൂഗിളുമായി കൈകോർക്കുന്നത്. കഴിഞ്ഞ മാസം…
ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികളുള്ള രാജ്യങ്ങളിലൊന്നായ യുഎഇ കേരളത്തെ എക്കാലവും നെഞ്ചേറ്റിയ നാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ മിക്കവാറും കുടുംബങ്ങൾക്ക് യുഎഇയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം കാണുമെന്നും അബുദാബിയിൽ ‘മലയാളോത്സവം’ പരിപാടിയിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിൻറെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ മന്ത്രി ഷെയ്ഖ് നഹ്യാൻ പുകഴ്ത്തി. കേരളത്തിന്റേത് വലിയ നേട്ടമാണെന്നും മറ്റുള്ളവർക്കും പിന്തുടരാവുന്ന മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ പ്രസംഗത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കയ്യടിയോടെ സ്വീകരിച്ചു. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന ഉദ്യമങ്ങളുമായി കേരളം മുന്നോട്ട് പോകുകയാണെന്നും മന്ത്രി ഷെയ്ഖ് നഹ്യാൻ പറഞ്ഞു. കേരളത്തിൽ നിന്നുള്ള പ്രവാസികളെയും മന്ത്രി അഭിനന്ദിച്ചു. ഇന്ത്യയുടെ നേട്ടങ്ങളുടെ തിളങ്ങുന്ന ഉദാഹരണമാണ് കേരളമെന്നും സാമൂഹ്യ സൗഹാർദം, വിദ്യാഭ്യാസം, ടെക്നോളജി, വിദ്യാഭ്യാസം എന്നിവയിൽ ബഹുദൂരം മുന്നിലാണെന്നും യുഎഇ മന്ത്രി കൂട്ടിച്ചേർത്തു. നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം.എ. യൂസഫലി അധ്യക്ഷനായി.…
ടൂറിസം മേഖലയില്‍ വനിതാ സംരംഭകത്വം ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ, വനിതകള്‍ക്ക് വ്യക്തിഗത സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് നല്കുന്ന വായ്പകള്‍ക്ക് 4 ശതമാനം പലിശ സബ്സിഡി നല്കാന് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ കേരള റസ്പോണ്‍സിബിള്‍ ടൂറിസം മിഷന് സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ടൂറിസം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായിട്ടാണ് സബ്സിഡി നല്‍കുന്നത്. ടൂറിസം മേഖലയില്‍ വനിതാ സംരംഭകത്വം ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് നല്കുന്ന വായ്പകള്‍ക്ക് സബ്സിഡി നല്കാന് ഇന്ററസ്റ്റ് സബ് വെന്ഷന് പ്രോജക്ട് 2025-26 എന്ന പേരിലുള്ള പദ്ധതി നടപ്പാക്കുന്നതിനായി 4 കോടി രൂപയുടെ ഭരണാനുമതി നല്കി ഉത്തരവായി. കേരളത്തിലെ ടൂറിസം മേഖലയിലെ വനിതാ സംരംഭകരെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടും പുതിയ വനിതകളെ മേഖലയിലേക്ക് ആകര്‍ഷിക്കുകയും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ഇത് കേരളത്തിലെ ടൂറിസം മേഖലയിലെ വനിതാ ശാക്തീകരണ പ്രവര്‍ത്തനത്തിന് കൂടുതല്‍ ശക്തി പകരും. വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള കേരള ഉത്തരവാദിത്ത ടൂറിസം മിഷന് സൊസൈറ്റിയില്‍ രജിസ്റ്റര്‍…
അടുത്ത മാസം ന്യൂഡൽഹിയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിൽ ഇന്ത്യയും റഷ്യയും തൊഴിലാളി മൊബിലിറ്റി സംബന്ധിച്ച പുതിയ കരാറിൽ ഒപ്പുവെക്കും. റഷ്യയിൽ വർധിച്ചുവരുന്ന ഇന്ത്യൻ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് ഈ കരാർ ലക്ഷ്യമിടുന്നതെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വരും വർഷങ്ങളിൽ രാജ്യത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. രണ്ട് പ്രധാന റഷ്യൻ എണ്ണക്കമ്പനികൾക്കെതിരെ യുഎസ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനാൽ അടുത്ത മാസം റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുറയാമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇത്തരമൊരു വാർത്തയെന്നതാണ് ശ്രദ്ധേയം. ജനസംഖ്യാ കുറവ് നേരിടുന്ന റഷ്യ, തങ്ങളുടെ തൊഴിൽ ശക്തി വികസിപ്പിക്കാൻ തയ്യാറാണ്. നിലവിൽ, റഷ്യയിലെ ഇന്ത്യൻ തൊഴിലാളികൾ കൂടുതലും നിർമാണ, തുണിത്തരങ്ങളിലാണ് ജോലി ചെയ്യുന്നത്. എന്നാൽ യന്ത്രസാമഗ്രികളിലും ഇലക്ട്രോണിക്സിലും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ആവശ്യം വർധിച്ചുവരികയാണ്. 2025 അവസാനത്തോടെ, റഷ്യൻ തൊഴിൽ മന്ത്രാലയം നിശ്ചയിച്ച ക്വാട്ട പ്രകാരം 70000ത്തിലധികം ഇന്ത്യക്കാർ റഷ്യയിൽ ജോലി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി…
കേരളത്തിൽനിന്നും കർണാടകയിലേക്കുള്ള കണക്റ്റിവിറ്റി കൂട്ടുന്ന കെഎസ്ആർ ബെംഗളൂരു-എറണാകുളം (Bengaluru KSR – Ernakulam) വന്ദേഭാരത് സർവീസിന്റെ ഫ്ലാഗ് ഓഫ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിച്ചിരുന്നു. ഏകദേശം 608 കിലോമീറ്റർ ദൂരം 8 മണിക്കൂറിനുള്ളിൽ താണ്ടുന്ന ട്രെയിനാണിത്. പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത നാല് ട്രെയിനുകളിൽ ഒന്നായ ബെംഗളൂരു-എറണാകുളം വന്ദേ ഭാരത്, കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ദക്ഷിണ റെയിൽവേയുടെ ആദ്യത്തെ അന്തർ സംസ്ഥാന സെമി-ഹൈ-സ്പീഡ് പ്രീമിയം സർവീസാണ്. ചെയർ കാർ സീറ്റുകൾക്ക് 1,095 രൂപയും എക്സിക്യൂട്ടീവ് ക്ലാസ് സീറ്റുകൾക്ക് 2,289 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് രാവിലെ 5:10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:50ഓടെ എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും. കെആർ പുരം (5.25), സേലം (8.13), ഈറോഡ് (9), തിരുപ്പൂർ (9.45), കോയമ്പത്തൂർ (10.33), പാലക്കാട് (11.28), തൃശൂർ (12.28) എന്നിങ്ങനെയാണ് സ്റ്റോപ്പുകളും സമയവും. മടക്കയാത്രയിൽ ഉച്ചയ്ക്ക് 2:20ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11:00ന്…
ഇന്ത്യൻ പ്രീമിയർ ലീഗിലെ (IPL) നിലവിലെ ചാംപ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (RCB) പുരുഷ ടീമിനെയും വിമൻസ് പ്രീമിയർ ലീഗിലെ ടീമിനെയും സ്വന്തമാക്കാൻ ശതകോടീശ്വരന്മാർ തമ്മിൽ മത്സരം. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനാവാല, ഡൽഹി ക്യാപിറ്റൽസ് സഹ ഉടമകളായ ജെഎസ്ഡബ്ല്യു ഗ്രൂപ്പിലെ പാർത്ത് ജിൻഡാൽ, ജിഎംആർ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ് തുടങ്ങിയവരാണ് ആർസിബിയെ വാങ്ങാൻ മുന്നിലുള്ളത്. 2 ബില്യൻ ഡോളറാണ് (17000 കോടി രൂപ) ടീമിനെ വിൽക്കുന്നതിലൂടെ നിലവിലെ ഉടമസ്ഥരായ ഡിയാജിയോ ലക്ഷ്യമിടുന്നത്. 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇക്കഴിഞ്ഞ സീസണിൽ ഐപിഎൽ കപ്പിൽ മുത്തമിട്ടതോടെ ടീമിന്റെ മൂല്യം കുതിച്ചുയരുകയായിരുന്നു. 2026 മാർച്ചിനകംതന്നെ വിൽപന പൂർത്തിയാക്കിയേക്കും. അടുത്ത സീസണിൽ പുതിയ ഉടമസ്ഥരുടെ കീഴിലാകും ആർസിബി മത്സരിക്കുക. വ്യവസായി വിജയ് മല്യയുടെ യുണൈറ്റഡ് ബ്രൂവറീസായിരുന്നു ആർസിബിയുടെ ആദ്യ ഉടമ. യുണൈറ്റഡ് ബ്രൂവറീസിന്റെ ഉപസ്ഥാപനമായിരുന്ന യുണൈറ്റഡ് സ്പിരിറ്റ്സ് (USL) ആയിരുന്നു ആർസിബി പ്രമോട്ടർമാർ. 2012ലാണ് യുഎസ്എലിന്റെ മുഖ്യ ഓഹരി പങ്കാളിത്തം…
ഗുരുവായൂർ ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായി പതിനഞ്ച് കോടി രൂപയുടെ ചെക്ക് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ദേവസ്വത്തിന് കൈമാറി. ക്ഷേത്ര ദർശനം നടത്തവേയാണ് മുകേഷ് അംബാനി ചെക്ക് കൈമാറിയത്. ദേവസ്വം ബോർഡ് നിർമിക്കുന്ന ആശുപത്രിക്കായി 50 കോടി നൽകാമെന്ന് അംബാനി നേരത്തെ സമ്മതിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് 15 കോടിരൂപയുടെ ചെക്ക് കൈമാറിയത്. ദേവസ്വം അധികൃതർ നിർദിഷ്ട ആശുപത്രിയുടെ രൂപരേഖയും ആനകളുടെ പരിചരണത്തിനായി ദേവസ്വം തുടങ്ങാൻ ലക്ഷ്യമിടുന്ന ആധുനിക മൃഗാശുപത്രിയുടെ പദ്ധതി രേഖയും മുകേഷ് അംബാനിക്ക് സമർപ്പിച്ചു. എന്ത് സഹായവും നൽകാമെന്ന് മുകേഷ് അംബാനി ദേവസ്വം ചെയർമാന് ഉറപ്പ് നൽകി. ഗുജറാത്തിൽ റിലയൻസ് ഉടമസ്ഥതയിലുള്ള വൻതാര വന്യജീവി പരിപാലന കേന്ദ്രത്തിന്റെ പ്രവർത്തന മാതൃകയിൽ ദേവസ്വത്തിലെ ആനകൾക്ക് മികച്ച പരിപാലനം നൽകാൻ അവസരം ഒരുക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി. അതേസമയം, ആന്ധ്രാപ്രദേശിലെ തിരുമലയിൽ റിലയൻസ് ഇൻഡസ്ട്രീസ് അത്യാധുനിക അടുക്കള നിർമിക്കുമെന്നും മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഗുരുവായൂർ ക്ഷേത്ര…
ഇന്ത്യയിലെ ഏറ്റവും മികച്ച ഗതാഗത ഓപ്ഷനായാണ് റെയിൽവേ അറിയപ്പെടുന്നത്. കണക്റ്റിവിറ്റിക്കൊപ്പം ബസുകളേക്കാളും വിമാനങ്ങളേക്കാളും ഉയർന്ന ലഗേജ് അലവൻസ് ആണ് ട്രെയിൻ യാത്ര പലരും ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം. ലഗേജിനെക്കുറിച്ച് പറയുമ്പോൾ ട്രെയിൻ യാത്രകളിൽ മദ്യം കൊണ്ടുപോകാൻ സാധിക്കുമോയെന്നുള്ള ചോദ്യം ഉയർന്നുവരുന്നു. ട്രെയിനുകളിലെ മദ്യം സംബന്ധിച്ച നിയമങ്ങൾ റോഡ്, വിമാന യാത്രകളിൽ ബാധകമായ നിയമങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ട്രെയിനുകളിൽ മദ്യം കൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മദ്യമോ മദ്യക്കുപ്പികളോ ട്രെയിനുകളിൽ കൊണ്ടുപോകാൻ അനുവാദമില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രെയിനുകളിൽ മദ്യം കഴിക്കുന്നതും കൊണ്ടുപോകുന്നതും യാത്രക്കാർക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്നതിനാലും മറ്റ് യാത്രക്കാർക്ക് അനിയന്ത്രിതമായ പെരുമാറ്റത്തിനും അസ്വസ്ഥതയ്ക്കും കാരണമാകുന്നതിനാലുമാണ് റെയിൽവേ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. Carrying or consuming alcohol/liquor bottles on Indian Railways trains is strictly prohibited for passenger safety and to prevent disturbance, according to railway…
