Author: News Desk
ഇല്ലായ്മകളോട് പടപൊരുതി ടെന്നീസ് കോർട്ടിലെ റാണിയായ അത്ഭുത കഥയാണ് മരിയ ഷറപ്പോവയുടേത്. പ്രൊഫഷണൽ കരിയറിൽ നിന്ന് വിരമിച്ചെങ്കിലും ബിസിനസ്സും ബ്രാൻഡ് എൻഡോർസ്മെന്റും ടെലിവിഷൻ ഷോകളിൽ പ്രത്യക്ഷപ്പെട്ടുമെല്ലാം താരം ഇപ്പോഴും വൻ തുക വരുമാനം നേടുന്നു. 2020ലായിരുന്നു ഷറപ്പോവയും ബ്രിട്ടീഷ് വ്യവസായി അലക്സാണ്ടർ ജിൽക്സും തമ്മിലുള്ള എൻഗേജ്മെന്റ്. വിവിധ റിപ്പോർട്ടുകൾ പ്രകാരം ഏതാണ് 200 മില്യൺ ഡോളറിൽ അധികമാണ് ഇരുവരുടേയും സംയോജിത ആസ്തി. ചെറുപ്രായത്തിൽ തന്നെ മരിയ ഷറപ്പോവ ടെന്നീസ് ലോകത്തേക്കെത്തി. അഞ്ച് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയ താരം അഞ്ച് തവണ ലോക ഒന്നാം നമ്പർ താരവുമായി. 2012ലെ ലണ്ടൻ ഒളിംമ്പിക്സിൽ വെള്ളി മെഡൽ നേടിയതും താരത്തിന്റെ മികച്ച നേട്ടങ്ങളിലൊന്നാണ്. 2020ൽ താരം പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിച്ചു. പ്രൈസ് മണി, ദീർഘകാല ഡീലുകൾ തുടങ്ങിയവയാണ് മരിയയുടെ സമ്പാദ്യത്തിൽ പ്രധാന പങ്കുവഹിച്ചത്. കരിയറിൽ നിന്നും വിരമിച്ചതിനു ശേഷം മരിയ ഷറപ്പോവ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കാൻഡി ബ്രാൻഡായ ഷുഗർപോവയുടെ സ്ഥാപകയായ ഷറപ്പോവയ്ക്ക്…
ഐപിഒ പ്രവേശനത്തിലൂടെയും ഓഹരി വിപണിയിൽ 46% പ്രീമിയത്തിലൂടെയും ശ്രദ്ധ നേടുകയാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ (Meesho). വെറും പത്ത് വർഷം കൊണ്ട് 50,000 കോടി രൂപയോളം ബിസിനസ് നേടിയ വിജയയാത്രയാണ് മീഷോയുടേത്. മീഷോയുടെ വിജയവഴിയെ കുറിച്ചറിയാം. ബിസിനസ്സിലെ പണക്കണക്കിനൊപ്പം ഇന്ത്യയിലെ ഉൾപ്രദേശങ്ങളെ പോലും ഇ-കൊമേഴ്സിലൂടെ ശാക്തീകരിച്ച മഹാഗാഥ കൂടിയാണത്. ഉത്തർപ്രദേശിലെ ടയർ 3 പട്ടണം സങ്കൽപിക്കുക. ചെറിയ സ്മാർട്ട്ഫോൺ സ്ക്രീനിൽ, ഒരു സ്ത്രീ സിനിമാ ടിക്കറ്റിനേക്കാൾ കുറഞ്ഞ വിലയുള്ള സാരികളുടെ കാറ്റലോഗ് സ്ക്രോൾ ചെയ്യുന്നു. അവൾ അവയിൽ രണ്ടെണ്ണം തിരഞ്ഞെടുത്ത് വാട്ട്സ്ആപ്പിൽ ഷെയർ ചെയ്ത് കാത്തിരിക്കുന്നു. കുറച്ച് മണിക്കൂറുകൾക്ക് ശേഷം, ഓർഡർ വരുന്നു. അവർക്ക് അത് വെറുമൊരു വിൽപനയല്ല, വരുമാന മാർഗമാണ്- അതോടൊപ്പം ഇന്ത്യയുടെ വിശാലമായ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലേക്കുള്ള പ്രവേശനവും. ഇതാണ് മീഷോ നിർമിച്ച ശാക്തീകരണ ലോകം. ഐഐടി ഡൽഹി ബിരുദധാരികളായ വിദിത് ആത്രേയും സഞ്ജീവ് ബൺവാളും ചേർന്ന് 2015ലാണ് മീഷോ സ്ഥാപിച്ചത്. ഇന്നെത്തി നിൽക്കുന്ന ഇ-കൊമേഴ്സ് വർണപകിട്ടൊന്നും അന്നുണ്ടായിരുന്നില്ല. ഫാഷ്നിയർ…
ചാറ്റ്ജിപിടി, ഗൂഗിൾ ജെമിനി എന്നിവയുമായി മത്സരിക്കുന്ന എഐ പ്ലാറ്റ്ഫോമായ പെർപ്ലെക്സിറ്റിയിൽ (Perplexity AI) നിക്ഷേപം നടത്തി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo). സ്റ്റാർട്ടപ്പ് സ്ഥാപകനും ഇന്ത്യൻ-അമേരിക്കൻ സംരംഭകനുമായ അരവിന്ദ് ശ്രീനിവാസ് (Aravind Srinivas) തന്നെയാണ് റൊണാൾഡോയുടെ നിക്ഷേപം സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. റൊണാൾഡോയുടെ പിൻബലത്തോടെ എഐ രംഗത്ത് മുന്നേറാനും ആഗോള സ്വാധീനം വർധിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു. റൊണാൾഡോയുമായി സഹകരിക്കുന്നതും അദ്ദേഹത്തെ പെർപ്ലെക്സിറ്റിയിൽ നിക്ഷേപകനായി സ്വാഗതം ചെയ്യുന്നതും വലിയ ബഹുമതിയായി കണക്കാക്കുന്നതായി അരവിന്ദ് ശ്രീനിവാസ് സമൂഹമാധ്യമ പോസ്റ്റിൽ കുറിച്ചു. പുതിയ കാര്യങ്ങൾ കണ്ടെത്താനായി എപ്പോഴും പരിശ്രമിക്കുന്നു എന്നതാണ് അദ്ദേഹം എക്കാലത്തെയും മികച്ച താരമായിരിക്കാനുള്ള കാരണം. പെർപ്ലെക്സിറ്റിയെ ചോദ്യങ്ങൾ ചോദിക്കാനുള്ള ഏറ്റവും മികച്ച എഐ ആക്കി മാറ്റാൻ ഒരുമിച്ച് പ്രവർത്തിക്കും. ലോകത്ത് ഏറ്റവുമധികം അംഗീകരിക്കപ്പെടുന്ന കായിക താരങ്ങളിലൊരാൾ കമ്പനിയെ പിന്തുണയ്ക്കുന്നു എന്നതിനാൽ ഈ സഹകരണം ‘എലൈറ്റ് കൊളാബ്’ ആണ്-അദ്ദേഹം പറഞ്ഞു. മഹത്തായ കാര്യങ്ങൾക്ക് ജിജ്ഞാസ അത്യാവശ്യമാണെന്ന് നിക്ഷേപത്തെക്കുറിച്ച്…
ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുകയും പ്രതിസന്ധി നേരിടുകയും ചെയ്തതിനു പിന്നാലെ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പത്തുശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. നിലവിൽ സർവീസുകൾ സാധാരണ നിലയിലായെന്നും പ്രവർത്തനം സുഗമമാണെന്നും ഇൻഡിഗോ അറിയിച്ചെങ്കിലും കേന്ദ്രം നടപടിയുമായി മുന്നോട്ടു പോകുകയായിരുന്നു. പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ആഴ്ച കമ്പനിക്ക് ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നു. എന്നാൽ ഇപ്പോൾ പ്രവർത്തനം കാര്യക്ഷമമാണെന്നും എയർലൈൻ വീണ്ടും പഴയപടി പ്രവർത്തിക്കുന്നതായും ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് പറഞ്ഞു. തുടർന്ന് ചൊവ്വാഴ്ച 1,800 ലധികം വിമാനങ്ങളും ബുധനാഴ്ച 1,900ലധികം വിമാനങ്ങളും സർവീസ് നടത്തിയതായി അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഈ ഷെഡ്യൂളുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനുള്ള കഴിവ് പ്രകടിപ്പിക്കാത്തതിനാൽ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം കമ്പനിയോട് വിമാന സർവീസുകൾ 10 ശതമാനം കുറയ്ക്കാൻ ഉത്തരവിടുകയായിരുന്നു. നേരത്തെ 5 ശതമാനം സർവീസുകൾ കുറയ്ക്കാൻ ഉത്തരവിട്ട മന്ത്രാലയം ഇപ്പോൾ ഇത് പത്ത്…
ഇന്ത്യയുടെ ക്ലൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചറിൽ 17.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ് (Microsoft). യുഎസ് ടെക് ഭീമന്റെ ഏഷ്യയിലെതന്നെ ഏറ്റവും വലിയ നിക്ഷേപമാണിത്. ഹൈപ്പർസ്കെയിൽ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുക, ദേശീയ പ്ലാറ്റ്ഫോമുകളിൽ എഐ ഉൾപ്പെടുത്തുക, തൊഴിൽ ശക്തിയുടെ സന്നദ്ധത വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യട്ടാണ് നിക്ഷേപങ്ങൾ. നേരത്തെ തീരുമാനിച്ച 3 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ 4 വർഷത്തേക്ക് വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യയുടെ എഐ ഭാവിയെക്കുറിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും (Satya Nadella) പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് പ്രഖ്യാപനം. അതേസമയം, ഇന്റൽ (Intel) ഉൾപ്പെടെയുള്ള ടെക് കമ്പനികളുടെ സിഇഒമാരുമായും മോഡി കൂടിക്കാഴ്ച നടത്തി. സമൂഹമാധ്യമ പോസ്റ്റിലൂടെ മോഡിക്ക് നന്ദി പറഞ്ഞ നദെല്ല, മൈക്രോസോഫ്റ്റിന്റെ നിക്ഷേപങ്ങൾ ഇന്ത്യയുടെ എഐ ഫസ്റ്റ് ഭാവിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, സ്കിൽസ്, ക്യാപബലിറ്റീസ് എന്നിവ വികസിപ്പിക്കാൻ സഹായിക്കുമെന്നും വ്യക്തമാക്കി. അടുത്തിടെ ഗൂഗിളിൽ (Google) നിന്ന് 15 ബില്യൺ ഡോളറിന്റെ ഡാറ്റാ…
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഊർജ പരിവർത്തന മേഖലയിൽ 6.75 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. ധൻബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സ്ഥാപക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെ ഖാവ്ഡയിൽ 520 ചതുരശ്ര കിലോമീറ്ററിൽ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പാർക്ക് നിർമാണം പുരോഗമിക്കുകയാണെന്നും അദാനി പറഞ്ഞു. പൂർണ്ണ ശേഷിയിൽ, 2030 ആകുമ്പോഴേക്കും ഈ പാർക്ക് 30 gw ഹരിത ഊർജ്ജം ഉത്പാദിപ്പിക്കും. ശരാശരി ഗാർഹിക ഉപഭോഗത്തിൽ, ഇത് പ്രതിവർഷം 60 ദശലക്ഷത്തിലധികം വീടുകൾക്ക് വൈദ്യുതി നൽകുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യത്തെ 10 GW ഇതിനകം കമ്മീഷൻ ചെയ്തതോടെ, ലോകത്തിലെ ഏറ്റവും കുറഞ്ഞ ചെലവിലുള്ള ഹരിത വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള പാതയിലാണ് അദാനി ഗ്രൂപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025ലെ COP-30ൽ ഇന്ത്യയുടെ സുസ്ഥിരതാ റാങ്കിംഗ് താഴ്ത്തിയ റിപ്പോർട്ട് ഉയർന്നുവന്നിരുന്നു. രാജ്യത്തിന് കൽക്കരി-എക്സിറ്റ് ടൈംലൈൻ ഇല്ലെന്നും കൽക്കരി ബ്ലോക്കുകൾ ലേലം ചെയ്യുന്നത്…
ഇലക്ട്രോണിക് പാസ്പോർട്ടുകൾ അവതരിപ്പിച്ചതിലൂടെ കേന്ദ്ര ഗവൺമെന്റ് ആഗോള യാത്രകൾ കാര്യക്ഷമമാക്കുന്നതിൽ സുപ്രധാന മുന്നേറ്റം നടത്തിയിരിക്കുകയാണ്. ഇമിഗ്രേഷൻ ചെക്ക്പോസ്റ്റുകൾ ഓട്ടോമേറ്റഡ് ഐഡന്റിറ്റി വെരിഫിക്കേഷന് പ്രാപ്തമാക്കുക, വിമാനത്താവളങ്ങളിലെ കാലതാമസം കുറയ്ക്കുക തുടങ്ങിയവയാണ് ഇ-പാസ്പോർട്ട് അവതരിപ്പിച്ചതിലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ പരിവർത്തന ശ്രമങ്ങളുടെ ഭാഗമായ പാസ്പോർട്ട് സേവാ 2.0 (PassportSeva 2.0) പദ്ധതിയിലാണ് ഇ-പാസ്പോർട്ട് രാജ്യത്തുടനീളം നടപ്പാക്കുന്നത്. വിദേശകാര്യ മന്ത്രാലയം 2024 ഏപ്രിൽ 1ന് പൈലറ്റ് പ്രോജക്റ്റായി ഇ-പാസ്പോർട്ട് അവതരിപ്പിച്ചിരുന്നു. എന്നാൽ പൈലറ്റ് പദ്ധതിയിൽ ഇന്ത്യയിലുടനീളമുള്ള ചുരുക്കം ചില നിയുക്ത പാസ്പോർട്ട് ഓഫീസുകൾക്ക് മാത്രമേ നവീകരിച്ച പാസ്പോർട്ടുകൾ നൽകാനുള്ള സൗകര്യമുണ്ടായിരുന്നുള്ളൂ. നിലവിൽ ചെന്നൈ, ഹൈദരാബാദ്, ഭുവനേശ്വർ, സൂറത്ത്, നാഗ്പൂർ, ഗോവ, ജമ്മു, ഷിംല, റായ്പൂർ, അമൃത്സർ, ജയ്പൂർ, റാഞ്ചി തുടങ്ങിയ നിരവധി നഗരങ്ങളിലെ തിരഞ്ഞെടുത്ത പാസ്പോർട്ട് കേന്ദ്രങ്ങളിലും ഇ-പാസ്പോർട്ടുകൾ ലഭ്യമാണ്. സാധാരണ പാസ്പോർട്ടിന് അർഹതയുള്ള ഏതൊരു ഇന്ത്യൻ പൗരനും ഇപ്പോൾ ഇ-പാസ്പോർട്ടിന് അപേക്ഷിക്കാം. എന്നാൽ തുടക്കത്തിൽ, ഇന്ത്യയിലുടനീളമുള്ള ചില പരിമിതമായ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫീസ്…
യുപിഐ പേയ്മെന്റുകളുടെ വരവോടെ പോക്കറ്റിലും പേഴ്സിലും പണം കൊണ്ടുനടക്കുന്ന കാലം പതിയെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. എല്ലാം മൊബൈലിലേക്ക് കൂടുവിട്ട് കൂടുമാറിയിരിക്കുന്നു. എന്നാൽ അവിടെയും ചെറിയ പ്രശ്നമുണ്ട്-നെറ്റ്വർക്ക് ലഭ്യത. ഇന്റർനെറ്റ് ഇല്ലെങ്കിൽ യുപിഐ പേയ്മെന്റുകൾ നടത്താനാകില്ല എന്നാണ് പലരുടേയും ധാരണ. എന്നാൽ അത് വെറും തെറ്റിദ്ധാരണ മാത്രമാണ്. നെറ്റ്വർക്ക് കവറേജ് കുറവോ ഇല്ലാത്തതോ ആയ സ്ഥലങ്ങളിൽ യുഎസ്എസ്ഡി (USSD) അധിഷ്ഠിത യുപിഐ സേവനം വഴി പണമിടപാടുകൾ നടത്താനാകും. ഇൻറർനെറ്റ് ഇല്ലാതെയും യുപിഐ പേയ്മെൻറുകൾ എങ്ങനെ നടത്താമെന്ന് അറിയാം. യുഎസ്എസ്ഡി അധിഷ്ഠിത സേവനം ഉപയോഗിച്ച് ഇൻറർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ യുപിഐ പേയ്മെൻറുകൾ നടത്താം. നിങ്ങളുടെ ഫോൺ നമ്പർ പേയ്മെൻറ് നടത്താൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം എന്നതാണ് ഇതിൽ പ്രധാനപ്പെട്ട കാര്യം. റജിസ്റ്റർ ചെയ്ത നമ്പർ ഇല്ലാതെ, ഈ പ്രത്യേക യുപിഐ സേവനം ഉപയോഗിക്കാനാകില്ല. മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ, ബാങ്കിൻറെ ആപ്പിലോ വെബ്സൈറ്റിലോ യുപിഐ പിൻ സജ്ജീകരിക്കണം. ഇത്തരത്തിൽ…
സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ സേവനങ്ങൾക്കുള്ള നിരക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ദിവസം സ്റ്റാർലിങ്ക് ഇന്ത്യ വെബ്സൈറ്റിൽ രാജ്യത്തെ സേവനങ്ങളുടെ പ്രതിമാസ താരിഫ് 8,600 രൂപയും ഉപകരണങ്ങളുടെ വില 34000 രൂപയുമാണെന്ന് കാണിച്ചിരുന്നു. ഇത് കോൺഫിഗറേഷൻ തകരാർ കാരണം ദൃശ്യമായതാണെന്നും കൃത്യമായ ഡാറ്റയല്ലെന്നും കമ്പനി വ്യക്തമാക്കി. സ്റ്റാർലിങ്ക് വെബ്സൈറ്റിൽ നിരക്കുകൾ പ്രത്യക്ഷപ്പെട്ടതോടെ നിരവധി മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സ്റ്റാർലിങ്ക് ഇന്ത്യ വെബ്സൈറ്റ് ലൈവല്ലായെന്നും നിരക്കുകൾ പ്ലെയ്സ്ഹോൾഡറുകൾ മാത്രമായിരുന്നെന്നും കോൺഫിഗറേഷൻ തകരാർ കാരണം അവ അബദ്ധത്തിൽ ലൈവ് ചെയ്യപ്പെട്ടതാണെന്നും സ്റ്റാർലിങ്ക് ബിസിനസ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് ലോറൻ ഡ്രെയർ പറഞ്ഞു. ഇന്ത്യയിലെ ഉപഭോക്താക്കൾക്കുള്ള സേവന നിരക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിലെ ഉപഭോക്താക്കളിൽ നിന്ന് കമ്പനി ഓർഡറുകൾ എടുക്കുന്നുമില്ല. ഡമ്മി ടെസ്റ്റ് ഡാറ്റ ദൃശ്യമാകുന്ന കോൺഫിഗറേഷൻ തകരാർ കാരണമാണ് കഴിഞ്ഞ ദിവസം പ്രതിമാസ താരിഫ് നിരക്കും ഉപകരണങ്ങളുടെ വിലയും തെറ്റായി കാണിച്ചത്-അദ്ദേഹം പറഞ്ഞു. അന്തിമ സർക്കാർ അംഗീകാരം നേടുന്നതിനായി പ്രവർത്തിക്കുകയാണെന്നും അതിനുശേഷം…
സ്പോർട്സ് പ്ലാറ്റ്ഫോമായ അജിലിറ്റസ് സ്പോർട്സിൽ (Agilitas Sports) 40 കോടി രൂപ നിക്ഷേപിച്ച് സൂപ്പർതാരം വിരാട് കോഹ്ലി. കോഹ്ലി സഹസ്ഥാപകനായ സ്പോർട്സ് വെയർ ബ്രാൻഡ് വൺ8 (One8) അജിലിറ്റസ് ഏറ്റെടുക്കുകയും ചെയ്യും. ഉയർന്ന പ്രകടനമുള്ള സ്പോർട്സ് വെയർ ലേബൽ രൂപപ്പെടുത്തുകയാണ് നീക്കത്തിലൂടെ അജിലിറ്റസ് ലക്ഷ്യമിടുന്നത്. പൂമ ഇന്ത്യ (Puma India) മുൻ എംഡി അഭിഷേക് ഗാംഗുലി സഹസ്ഥാപകനായ കമ്പനിയാണ് അജിലിറ്റസ്. ഏപ്രിലിൽ, പൂമയുമായുള്ള തന്റെ എൻഡോഴ്സ്മെന്റ് കരാർ കോഹ്ലി അവസാനിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അജിലിറ്റസിൽ ഓഹരി ഏറ്റെടുത്തതെന്നതും ശ്രദ്ധേയമാണ്. ഇടപാടിന്റെ ഭാഗമായി വൺ8ന്റെ നിക്ഷേപകനായും സഹസ്ഥാപകനായുമാണ് അദ്ദേഹം അജിലിറ്റസുമായി സഹകരിക്കുക. ആഗോള വിപണികൾ ലക്ഷ്യമിട്ടുള്ള ഇന്ത്യയിലെ മുൻനിര തദ്ദേശീയ ഹൈ-പെർഫോമൻസ് സ്പോർട്സ് ബ്രാൻഡായി അജിലിറ്റസ് വൺ8 നെ പുനഃസ്ഥാപിക്കുമെന്ന് ഗാംഗുലി പറഞ്ഞു. ഒരേയൊരു വിഭാഗത്തിനുപകരം, ഫൂട്വെയർ, വസ്ത്രങ്ങൾ, ആക്സസറികൾ, സ്പോർട്സ് ഉത്പന്നങ്ങൾ എന്നിവയിലെ മികച്ച അന്താരാഷ്ട്ര ബ്രാൻഡുകളുമായി മത്സരിക്കുക എന്നതാണ് പദ്ധതി. വാണിജ്യപരമായി, വൺ8 ഓമ്നിചാനൽ സമീപനത്തോടെയാണ് ആരംഭിക്കുന്നത് – ഇ-കൊമേഴ്സ്…
