Author: News Desk
വിമാനക്കമ്പനികൾക്ക് നേരിട്ട് സർവീസ് നടത്താൻ സാധിക്കാത്ത എയർപോർട്ടുകളിലേക്ക് യാത്രക്കാരെ എത്തിക്കാൻ സഹായിക്കുന്ന കോഡ് ഷെയറിങ് സഹകരണത്തിന് എയർ ഇന്ത്യയും (Air India) സൗദിയ എയർലൈൻസും (Saudia Airlines). കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് അടക്കം ഗുണം ലഭിക്കുന്ന കോഡ് ഷെയറിങ് ഫെബ്രുവരി മുതൽ ആരംഭിക്കും. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യോമയാന ബന്ധം ശക്തിപ്പെടുത്തുന്ന നീക്കം, ഇരു രാജ്യങ്ങൾക്കുമിടയിലെ ടൂറിസം-ബിസിനസ് രംഗത്തിന് ഗുണകരമാകും. കരാർ പ്രകാരം, രണ്ട് എയർലൈനുകളിലെയും യാത്രക്കാർക്ക് ഒറ്റ ടിക്കറ്റ് ബുക്കിംഗ്, ഏകോപിത ഫ്ലൈറ്റ് ഷെഡ്യൂളുകൾ, അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് ലഗേജ് ചെക്ക്-ത്രൂ എന്നിങ്ങനെയുള്ള പ്രയോജനങ്ങൾ ലഭിക്കും. കോഡ് ഷെയറിങ് വരുന്നതോടെ, ജിദ്ദയിലേക്കോ റിയാദിലേക്കോ എയർ ഇന്ത്യ വിമാനത്തിലെത്തുന്ന യാത്രക്കാർക്ക് ഒറ്റ ടിക്കറ്റിൽ സൗദിയ എയർലൈൻ വിമാനത്തിൽ ദമാം, ജിസാൻ, മദീന തുടങ്ങിയ സൗദി അറേബ്യയിലെ മറ്റു നഗരങ്ങളിലേക്ക് പോകാനാകും. അതുപോലെ മുംബൈയിലോ ഡൽഹിയിലോ സൗദിയ വിമാനത്തിലെത്തുന്നവർക്ക് അതേ ടിക്കറ്റ് ഉപയോഗിച്ച് എയർ ഇന്ത്യ വിമാനത്തിൽ അഹമ്മദാബാദ്, ബെംഗളൂരു, കൊൽക്കത്ത, കൊച്ചി,…
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി (BEL) കരാറിൽ ഒപ്പുവെച്ച് ഡ്രോൺ സ്റ്റാർട്ടപ്പ് ഗരുഡ എയ്റോസ്പേസ് (Garuda Aerospace). ക്രിക്കറ്റ് താരം എം.എസ്. ധോണിക്ക് നിക്ഷേപമുള്ള സ്റ്റാർട്ടപ്പാണ് ചെന്നൈ ആസ്ഥാനമായ ഗരുഡ. ബിഇഎല്ലുമായി സഹകരിച്ച് പ്രതിരോധ സേന, സെൻട്രൽ പൊലീസ് ഓർഗനൈസേഷൻസ്, സ്പെഷലൈസ്ഡ് സെക്യൂരിറ്റി ഗ്രൂപ്പ്സ് എന്നിവയ്ക്ക് ആവശ്യമായ അൺമാനഡ് എയർറിയൽ സിസ്റ്റംസിനായാണ് (UAS) കരാർ ഒപ്പുവെച്ചിരിക്കുന്നത്. കരാർ പ്രകാരം ബിഇഎൽ ടീം ലീഡർ എന്ന നിലയിൽ പ്രവർത്തിക്കും. ഗരുഡ എയർസ്പേസിന് ടെക്നോളജി ആൻഡ് ടീമിംഗ് പാർട്ണർ എന്ന നിലയിലും ബിഇഎൽ സഹകരിക്കും. പ്രതിരോധ ഇലക്ട്രോണിക്സ്, സിസ്റ്റം ഇന്റഗ്രേഷൻ, പ്രോഗ്രാം എക്സിക്യൂഷൻ എന്നിവയിൽ ബിഇഎല്ലിന്റെ അനുഭവത്തെ, ഡ്രോൺ ഡിസൈൻ, നിർമ്മാണം, വിനിയോഗം എന്നിവയിൽ ഗരുഡ എയർസ്പേസിന്റെ കഴിവുകളുമായി സംയോജിപ്പിക്കുകന്നതാണ് സഹകരണം. ഗരുഡ എയ്റോസ്പേസ് പ്രതിരോധവുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ചു വരുന്നതായും നിരവധി ദേശീയ പദ്ധതികളിൽ സംഭാവന ചെയ്തിട്ടുള്ളതായും ഗരുഡ എയർസ്പേസ് സ്ഥാപകനും ഡയറക്ടറുമായ അഗ്നിശ്വർ ജയപ്രകാശ് പറഞ്ഞു. ബിഇഎല്ലുമായുള്ള സഹകരണം പ്രതിരോധ ഇലക്ട്രോണിക്സിലും…
ഒരു വെബ്സൈറ്റ് ചെയ്യുന്ന എല്ലാ കാര്യങ്ങളും ഒരൊറ്റ വാട്സ്ആപ്പ് നമ്പർ വഴിചെയ്യാൻ സാധിക്കുമെങ്കിലോ? ചെറുകിട–ഇടത്തരം ബിസിനസുകൾക്ക് (SMEs) ഈ ആശയത്തെ യാഥാർഥ്യമാക്കി അവതരിപ്പിക്കുകയാണ് ഫോപ്സ് (FOAPS) എന്ന സ്റ്റാർട്ടപ്പ്. കമ്പനിയെക്കുറിച്ചും ഫോപ്സ് ഡയറക്ട് കൺസപ്റ്റിനെക്കുറിച്ചും ചാനൽ അയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ വിശദീകരിക്കുകയാണ് ഫോപ്സ് സഹസ്ഥാപകനും സിഒഓയുമായ പി.എ. അബ്ദുൽ സലാഹ്. റെസ്റ്റോറന്റുകളുടെ ഓർഡറുകൾ ഒരൊറ്റ ഡാഷ്ബോർഡിൽ മാനേജ് ചെയ്യാൻ സഹായിക്കുന്ന ‘ഓർഡർ മാനേജ്മെന്റ് സിസ്റ്റം’ ആയാണ് ഫോപ്സ് തുടക്കമിട്ടത്. പിന്നീട് ചെറുകിട–ഇടത്തരം ബിസിനസുകൾക്കായി ഡിജിറ്റൽ ഓർഡറുകളും വിൽപ്പനയും മാനേജ് ചെയ്യാനായി നിരവധി സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പായി ഫോപ്സ് മാറി. പുതുതലമുറ ഉപഭോക്താക്കൾ ഫോൺവിളിക്കുപകരം മെസേജിങ്ങിനാണ് മുൻഗണന നൽകുന്നത്. എന്നാൽ വാട്സ്ആപ്പ് വഴി വരുന്ന മെസേജുകൾക്ക് മാന്വലായി മറുപടി നൽകുന്നതിൽ താമസമുണ്ടാകാം. അതുവഴി പലപ്പോഴും കച്ചവടസാധ്യത നഷ്ടപ്പെടുന്നത് ചെറുകിട ബിസിനസുകൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇതിന് പരിഹാരമായാണ് കമ്പനി ഫോപ്സ് ഡയറക്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വാട്സ്ആപ്പിലൊരു ‘സ്റ്റോർ ഫ്രണ്ട്’ഫോപ്സ്…
കൊച്ചിയിൽ പത്തുരൂപയ്ക്ക് ഭക്ഷണം നൽകാൻ കോർപറേഷൻ. മിതമായ നിരക്കിൽ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് ഇന്ദിരാ കാൻറീനുകൾ തുടങ്ങാനാണ് പദ്ധതി. ഗുണമേന്മയും രുചികരവുമായ ഭക്ഷണം മിതമായ വിലയ്ക്ക് നൽകുകയെന്നതാണ് ലക്ഷ്യം. 10 രൂപയ്ക്ക് പ്രാതലും രാത്രി ഭക്ഷണവും ഇന്ദിരാ കാൻറീൻ വഴി ലഭ്യമാക്കുമെന്ന് കോർപറേഷൻ അധികൃതർ വിശദീകരിച്ചു. വരുന്ന 50 ദിവസങ്ങൾക്കകം നടപ്പാക്കേണ്ട 50 പദ്ധതികളിലാണ് കോർപറേഷൻ ഇന്ദിരാ കാന്റീനും പ്രഖ്യാപിച്ചിരിക്കുന്നത്. മിക്കവർക്കും ഉച്ചയ്ക്ക് ഭക്ഷണം ലഭിക്കാൻ പല വഴികളുണ്ട്. ഈ സാഹചര്യത്തിലാണ് രാവിലെയും രാത്രിയും മാത്രം ഭക്ഷണം നൽകുന്ന പദ്ധതിയുമായി കോർപറേഷൻ മുന്നോട്ടുവന്നിരിക്കുന്നത്. കോർപറേഷനിലെ എല്ലാ പ്രധാന ഇടങ്ങളിലും ഇന്ദിരാ കാന്റീൻ വരും. ആദ്യത്തേത് ഫോർട്ട് കൊച്ചിയിൽ ആയിരിക്കും. പിന്നീട് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. 10 രൂപയ്ക്ക് ഭക്ഷണം നൽകാൻ സാധിച്ചാൽ നേട്ടമാകുമെന്നാണ് കോർപറേഷന്റെ വിലയിരുത്തൽ. തെരുവ് നായകളെ വന്ധ്യംകരിച്ച് പാർപ്പിക്കാൻ ബ്രഹ്മപുരത്ത് കൂടുകൾ സ്ഥാപിക്കുന്നതും കൊതുക് നിവാരണത്തിനുള്ള പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം മാസത്തിൽ ഒരിക്കൽ മേയറുമായും ഡെപ്യൂട്ടി മേയറുമായും നേരിട്ട്…
ഒറ്റത്തവണ പാസ്വേർഡ് (OTP) അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിംഗ് സംവിധാനം വ്യാപിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ ഐഡന്റിറ്റി വെരിഫിക്കേഷൻ ശക്തിപ്പെടുത്തുന്നതിനും നിയമവിരുദ്ധ ബുക്കിംഗ് രീതികൾ തടയുന്നതിനുമായാണ് നീക്കം. ഒടിപി ടിക്കറ്റിംഗ് സുതാര്യതയും യാത്രാ സുരക്ഷയും വർധിപ്പിക്കുമെന്ന് റെയിൽവേ പ്രതിനിധി വ്യക്തമാക്കി. രാജ്യത്തെ പ്രധാന റെയിൽവേ റൂട്ടുകളിലുടനീളം ടിക്കറ്റിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ ദുരുപയോഗം തടയുന്നതിനും നീക്കം സഹായകരമാകും. ഇതിന്റെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള 300 പ്രധാന ട്രെയിനുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിംഗ് സംവിധാനം കൊണ്ടുവന്നിരിക്കുകയാണ് റെയിൽവേ. പുതിയ സംവിധാനം പ്രകാരം, റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയയ്ക്കുന്ന ഒടിപി വഴി യാത്രക്കാരന്റെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിച്ചില്ലെങ്കിൽ ടിക്കറ്റുകൾ നൽകില്ല. ഓൺലൈൻ ബുക്കിംഗുകൾക്ക് നിലവിൽ ഒടിപി വെരിഫിക്കേഷൻ ഉണ്ട്. ഇപ്പോൾ കൗണ്ടർ ടിക്കറ്റുകളിലും, തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയാണ് റെയിൽവേ. റെയിൽവേ കൗണ്ടറുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർ സാധുവായ മൊബൈൽ നമ്പർ നൽകണം. സിസ്റ്റം ഒടിപി സൃഷ്ടിച്ച് മൊബൈൽ നമ്പറിലേക്ക് അയയ്ക്കും. ഒടിപി പങ്കിട്ട് കൗണ്ടറിൽ സ്ഥിരീകരിച്ചതിന് ശേഷം…
ഫ്രാൻസിൽ നിന്നും 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള ഏകദേശം ₹3.25 ട്രില്യണിന്റെ വൻ പ്രതിരോധ ഇടപാട് ചർച്ച ചെയ്യാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. എഎൻഐ റിപ്പോർട്ട് പ്രകാരം, ഈ ആഴ്ച ചേരുന്ന ഉന്നതതല യോഗത്തിൽ ഇടപാടിന്റെ നിർണായക ഘടകങ്ങൾ അന്തിമമാക്കും. പദ്ധതി അംഗീകരിക്കപ്പെട്ടാൽ ഇത് ഇന്ത്യയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ പ്രതിരോധ കരാറായി മാറും. ഇടപാടിന്റെ ഭാഗമായി ഏകദേശം 80 ശതമാനം റഫാൽ വിമാനങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഓരോ വിമാനത്തിലും ഏകദേശം 30 ശതമാനം തദ്ദേശീയ ഘടകങ്ങൾ ഉൾപ്പെടുത്താനാണ് പ്രാഥമിക നിർദേശം. ആദ്യ ഘട്ടത്തിൽ 12 മുതൽ 18 വരെ പൂർണമായും ഫ്രാൻസിൽ നിർമിച്ച (Fly-Away) വിമാനങ്ങൾ വാങ്ങും. ഇന്ത്യൻ ആയുധങ്ങളും തദ്ദേശീയ സംവിധാനങ്ങളും റഫാൽ വിമാനങ്ങളിൽ സംയോജിപ്പിക്കുന്നതിൽ ഫ്രാൻസിന്റെ സാങ്കേതിക സഹായവും കരാറിന്റെ ഭാഗമാകും. എന്നാൽ സോഴ്സ് കോഡുകൾ ഫ്രഞ്ച് വശത്തു തന്നെ നിലനിർത്തുമെന്നാണ് റിപ്പോർട്ട്.…
കുതിച്ചുയർന്ന് ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതി. 2025ൽ രാജ്യത്ത് നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി 4 ട്രില്യൺ രൂപയിലധികമായിരുന്നെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ വർഷം നാല് സെമികണ്ടക്ടർ പ്ലാന്റുകൾ ഉത്പാദനം ആരംഭിക്കുന്നതോടെ അത് ഇനിയും വളരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 2025-ൽ ഇലക്ട്രോണിക്സ് കയറ്റുമതി 4 ട്രില്യൺ രൂപ കവിഞ്ഞു, ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വിദേശനാണ്യം കൊണ്ടുവരികയും ചെയ്തു. നാല് സെമികണ്ടക്ടർ പ്ലാന്റുകൾ വാണിജ്യ ഉൽപ്പാദനത്തിലേക്ക് വരുന്നതോടെ 2026ലും മൊമെന്റം തുടരും-സോഷ്യൽ മീഡിയ പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. 2025ൽ ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി 2.03 ട്രില്യൺ രൂപയായി ഉയർന്നതായും 2024 കലണ്ടർ വർഷത്തിലെ 1.1 ട്രില്യൺ രൂപയേക്കാൾ ഇരട്ടിട്ടിലധികമാണ് ഇതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ രാജ്യത്തെ ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ മൊബൈൽ ഫോൺ വ്യവസായമാണ് ആധിപത്യം പുലർത്തുന്നത്. 25 ലക്ഷത്തിലധികം ആളുകളാണ് ഇലക്ട്രോണിക്സ് മേഖലയിൽ ജോലി ചെയ്യുന്നത്. മൊബൈൽ നിർമ്മാതാക്കളുടെ വ്യവസായ സംഘടനയായ ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ്…
ഇന്ത്യൻ പൗരന്മാരോട് ഇറാൻ വിടാൻ ആവശ്യപ്പെട്ട് ഇറാനിലെ ഇന്ത്യൻ എംബസി. ഇറാനിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കും യുഎസ് സൈനിക ഇടപെടൽ ഭീഷണിക്കുമിടയിലാണ് ഇന്ത്യയുടെ നിർദേശം. ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയവും ആവശിയപ്പെട്ടിട്ടുണ്ട്. മാറുന്ന സാഹചര്യം കണക്കിലെടുത്ത്, വിദ്യാർത്ഥികൾ, ബിസിനസുകാർ, തീർത്ഥാടകർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെയുള്ള പൗരന്മാരോട് വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് രാജ്യം വിടാൻ ടെഹ്റാനിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ച നിർദേശത്തിൽ ആവശ്യപ്പെട്ടു. നിലവിലുള്ള സംഭവവികാസങ്ങൾ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹിയിൽ പുറപ്പെടുവിച്ച മറ്റൊരു നിർദേശത്തിൽ പറയുന്നു. ഇറാനിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കാനും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഒഴിവാക്കാനും മന്ത്രാലയം വ്യക്തമാക്കുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെ ഏകദേശം 10,000 ഇന്ത്യക്കാരാണ് ഇറാനിലുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഷിയാ തീർത്ഥാടകർ എല്ലാ വർഷവും ഇറാനിൽ സന്ദർശനം നടത്താറുമുണ്ട്. അതേസമയം, ഇറാനിൽ വർദ്ധിച്ചുവരുന്ന അസ്വസ്ഥതകൾക്കിടയിൽ, ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഘ്ചി ഇന്ത്യൻ…
കൊച്ചി ബിനാലെ ഫൗണ്ടേഷനിൽ (KBF) നിന്ന് രാജിവെച്ച് ബോസ് കൃഷ്ണമാചാരി. ഫൗണ്ടേഷന്റെ സഹസ്ഥാപകനും പ്രസിഡന്റും കെബിഎഫ് ട്രസ്റ്റീ ബോർഡ് അംഗവുമായിരുന്നു ആർട്ടിസ്റ്റ്-ക്യൂറേറ്ററായ ബോസ് കൃഷ്ണമാചാരി. കുടുംബപരമായ കാരണങ്ങളാണ് രാജിക്കു പിന്നിലെന്ന് ബിനാലെ ഫൗണ്ടേഷൻ പ്രതിനിധി വ്യക്തമാക്കി. കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരിൽ ഒരാളായ ബോസ് കൃഷ്ണമാചാരി, 2012ൽ ആർട്ടിസ്റ്റ് റിയാസ് കോമുവിനോടൊപ്പം ആദ്യ ബിനാലെയുടെ സഹക്യൂറേറ്ററായിരുന്നു. ബിനാലെയുടെ വളർച്ചയിൽ ഏറെ സ്വാധീനം ചെലുത്തിയ അദ്ദേഹം ബിനാലെയുടെ ആറാം പതിപ്പ് കൊച്ചിയിൽ നടക്കുന്നതിനിടെയാണ് രാജിവെച്ചിരിക്കുന്നത്. ഇത് നിരവധി ഊഹോപോഹങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. രാജികാര്യത്തെക്കുറിച്ച് ബോസ് കൃഷ്ണാമാചാരി ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 2025 ഡിസംബർ 12ന് ആരംഭിച്ച ആറാം പതിപ്പ് 2026 മാർച്ച് 26 വരെ നീളും. അതേസമയം കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റായി മികച്ച വ്യക്തിയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായി ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വി.വേണു വ്യക്തമാക്കി. Bose Krishnamachari, co-founder and President of Kochi Biennale…
ഈ വർഷം 19 യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്യാൻ നാവികസേന. ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ സേനാ വർദ്ധനയാണിത്. കഴിഞ്ഞ വർഷം നാവികസേന ഒരു അന്തർവാഹിനി ഉൾപ്പെടെ 14 കപ്പലുകൾ കമ്മീഷൻ ചെയ്തിരുന്നു. ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലായിരുന്നു ഉൽപാദന വേഗതയെന്നും ആഭ്യന്തര കപ്പൽനിർമ്മാണ ആവാസവ്യവസ്ഥയുടെ പക്വതയാണ് ഇത് പ്രകടമാക്കുന്നതെന്നും നാവികസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം നാവികസേനാ വിപുലീകരണത്തിന്റെ ഉന്നതിക്ക് സാക്ഷ്യം വഹിക്കും. കൂടുതൽ നീലഗിരി ക്ലാസ് മൾട്ടി-റോൾ സ്റ്റെൽത്ത് ഫ്രിഗേറ്റുകൾ കൂട്ടിച്ചേർക്കുന്നത് അടക്കമുള്ള നവീകരണമാണ് നടക്കുക. ലീഡ് ഷിപ്പ് 2025 ജനുവരിയിൽ കമ്മീഷൻ ചെയ്തു. തുടർന്ന് 2025 ഓഗസ്റ്റിൽ ഐഎൻഎസ് ഹിമഗിരി, ഐഎൻഎസ് ഉദയഗിരി എന്നീ രണ്ട് കപ്പലുകൾ കൂടി കമ്മീഷൻ ചെയ്തു. ഈ വർഷം കുറഞ്ഞത് രണ്ടെണ്ണം കൂടി കമ്മീഷൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇക്ഷക് ക്ലാസിലെ സർവേ കപ്പലും നിസ്തർ ക്ലാസിലെ ഡൈവിംഗ് സപ്പോർട്ട് കപ്പലും പട്ടികയിൽ ഉൾപ്പെടുന്നു. നാവികസേനയുടെ ദീർഘകാല ലക്ഷ്യങ്ങളുടെ…
