Author: News Desk

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ കൂടി പിറന്നു. നമീബിയയിൽ നിന്ന് എത്തിച്ച ‘ജ്വാല’ എന്ന ചീറ്റയാണ് അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഇതോടെ കേന്ദ്രസർക്കാർ ചീറ്റപ്പുലികളെ പുനരവതരിപ്പിക്കാനുള്ള പദ്ധതി ആരംഭിച്ചതിനുശേഷം ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 50 കവിഞ്ഞു. നിലവിൽ 53 ചീറ്റകളാണ് രാജ്യത്തുള്ളത്. കുനോ നാഷണൽ പാർക്കിലെ ‘ഗാമിനി’ എന്ന ചീറ്റ അടുത്തിടെ നാല് കുഞ്ഞുങ്ങൾക്കു ജന്മം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജ്വാലയുടെ പ്രസവം നടന്നത്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാം തവണയും അമ്മയായ നമീബിയൻ ചീറ്റ ജ്വാല അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് ‘പ്രൊജക്റ്റ് ചീറ്റ’യുടെ അഭിമാന നിമിഷമാണെന്നും ഇന്ത്യയുടെ ചീറ്റ സംരക്ഷണ യാത്രയിലെ പ്രധാന നാഴികക്കല്ലാണിതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ കുഞ്ഞുങ്ങൾ കൂടി വന്നതോടെ ഇന്ത്യയിൽ ജനിച്ച ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം 33 ആയി ഉയർന്നു. 2022 സെപ്റ്റംബർ 17നാണ് ആഫ്രിക്കയിലെ നമീബിയയിൽ നിന്ന്…

Read More

ഇന്ത്യൻ ഇ-കോമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ട് (Flipkart) തങ്ങളുടെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് ഔദ്യോഗികമായി മാറ്റി. വരാനിരിക്കുന്ന ഓഹരി വിപണി പ്രവേശനത്തിന് (IPO) മുന്നോടിയായാണ് പത്ത് വർഷത്തിന് ശേഷമുള്ള കമ്പനിയുടെ ഈ മടങ്ങിവരവ്. കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ ബെംഗളൂരുവിൽ റജിസ്റ്റർ ചെയ്ത ‘ഫ്ലിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ്’ (Flipkart Internet Private Limited) ഇനിമുതൽ ഗ്രൂപ്പിന്റെ മാതൃകമ്പനിയായി പ്രവർത്തിക്കും. 2027 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വാൾമാർട്ടിന്റെ (Walmart) ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ടിന്റെ ഈ നീക്കം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കിടയിലെ പുതിയ പ്രവണതയുടെ ഭാഗം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. നികുതി ആനുകൂല്യങ്ങൾക്കും വിദേശ നിക്ഷേപത്തിനുമായി മുൻപ് വിദേശ രാജ്യങ്ങളിൽ ആസ്ഥാനം ഉറപ്പിച്ച സെപ്റ്റോ (Zepto), ഗ്രോ (Groww) തുടങ്ങിയ കമ്പനികളും സമാനമായ രീതിയിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരുന്നു. നിലവിൽ 50 കോടിയിലധികം ഉപഭോക്താക്കളും 16 ലക്ഷം വിൽപനക്കാരുമുള്ള ഫ്ലിപ്കാർട്ടിന്റെ വിപണി മൂല്യം 30 ബില്യൺ ഡോളറായി…

Read More

2026ലെ ഐസിസി ടി20 ലോകകപ്പിലെ ചരിത്ര വിജയത്തിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് കീഴടക്കിയായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. ചരിത്ര വിജയത്തിന് കളിക്കാർക്കും, സപ്പോർട്ട് സ്റ്റാഫുകൾക്കും, സെലക്ടർമാർക്കും ബിസിസിഐ അഭിനന്ദനങ്ങൾ അറിയിച്ചു. ടീമിന്റെ നേട്ടത്തിൽ അഭിമാനം പ്രകടിപ്പിച്ചുകൊണ്ട് ബോർഡിന്റെ ഓണററി സെക്രട്ടറി ദേവജിത് സൈകിയാണ് നന്ദി അറിയിച്ചത്. ടീമിന്റെ മികച്ച പ്രകടനത്തിനും ആഗോളതലത്തിൽ ഇന്ത്യൻ ക്രിക്കറ്റിന് ടീം നൽകിയ സംഭാവനകൾക്കും ബോർഡ് നൽകുന്ന അംഗീകാരമാണ് ഈ ക്യാഷ് റിവാർഡ്. സ്വന്തം മണ്ണിലെ ഈ മഹത്തായ വിജയം ഇന്ത്യയിലുടനീളം ആഘോഷങ്ങൾക്ക് തിരികൊളുത്തുക മാത്രമല്ല, ക്രിക്കറ്റിലൂടെ രാജ്യത്തിന്റെ ആധിപത്യം ശക്തിപ്പെടുത്തുകയും രാജ്യമെമ്പാടുമുള്ള യുവ ക്രിക്കറ്റ് ആരാധകർക്ക് പ്രചോദനമാവുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. നേരത്തേ ലോകകപ്പ് വിജയത്തോടെ ഐസിസിയുടെ 3 മില്യൺ ഡോളർ (ഏകദേശം ₹27.48 കോടി) സമ്മാനത്തുകയും ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വന്തമാക്കിയിരുന്നു. ഇന്ത്യയും…

Read More

പെരുമ്പളം ഇനി ദ്വീപല്ല, എറണാകുളം ജില്ലയിലെ ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകൾ തുറന്നു നൽകുന്ന വേമ്പനാട്ടു കായൽ കരയിലെ നാല് പഞ്ചായത്തുകൾ ചേർന്ന ഒരു ഭൂപ്രദേശം. അങ്ങനെ അറിയപ്പെടാനാണ് പെരുമ്പലംകാർക്കിനി താല്പര്യം. കാരണംഒരിക്കലും യാഥാർഥ്യമാകില്ലെന്ന്‌ കരുതിയ കൊച്ചി പെരുമ്പളം പാലം എൽഡിഎഫ്‌ സർക്കാരിന്റെ മേൽനോട്ടത്തിൽ സാധ്യമാക്കിയപ്പോൾ പെരുമ്പളവും കേരളവും ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു. 11 മീറ്റർ വീതിയിൽ അരൂക്കുറ്റി പഞ്ചായത്തിലെ വടുതലയിൽ തുടങ്ങുന്ന പാലം ദ്വീപിന്റെ വടക്കുഭാഗമായ വടയാഴത്താണ് അവസാനിക്കുക . ആയിരകണക്കിന് പേരാണ് എറണാകുളത്തിന് നിന്നും മറ്റു ജില്ലകളിൽ നിന്നും ഈ വേമ്പനാട്ടു കായൽ വിസ്മയം കാണാനെത്തുന്നത്. വാഹനങ്ങളിലും നടന്നും ബസിലുമൊക്കെയായി കായലിനു നടുവിലുള്ള ദ്വീപിന്റെ ആസ്വദിക്കാനിപ്പോൾ സഞ്ചാരികളുടെ തിരക്കാണ്. സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളംപാലം കിഫ്‌ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്. പ്രകൃതിരമണീയമായ പെരുമ്പളം ദ്വീപിലും പരിസരത്തും വിനോദസഞ്ചാര വികസനം സാധ്യമാക്കുന്നതാണ്‌ സർക്കാരിന്റെ അഭിമാന പദ്ധതി. 1157 മീറ്റര്‍ നീളവും 11 മീറ്റര്‍…

Read More

ഗൂഗിൾ (Google) മാതൃകമ്പനി ആൽഫബെറ്റ് (Alphabet Inc.) സിഇഓയും ഇന്ത്യൻ വംശജനുമായ സുന്ദർ പിച്ചൈയുടെ (Sundar Pichai) മൊത്തം പ്രതിഫലം 692 ദശലക്ഷം ഡോളറായി (ഏകദേശം 6,361 കോടി രൂപ) വർധിപ്പിച്ചു. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന എക്സിക്യൂട്ടീവുമാരിൽ ഒരാളായി അദ്ദേഹം മാറിയിരിക്കുകയാണ്. ഈ പാക്കേജിന്റെ ഭൂരിഭാഗവും പെർഫോമൻസ് സ്റ്റോക്ക് യൂണിറ്റുകളായാണ് നൽകുക. കമ്പനിയുടെ ലാഭവിഹിതവും ഓഹരി വിപണിയിലെ പ്രകടനവും അടിസ്ഥാനമാക്കി ഏകദേശം 126 ദശലക്ഷം ഡോളർ (1,158 കോടി) മൂല്യമുള്ള ഓഹരികൾ രണ്ട് ഘട്ടങ്ങളിലായി പിച്ചൈയ്ക്ക് ലഭിക്കും. മികച്ച പ്രകടനം കമ്പനി കാഴ്ചവെച്ചാൽ ഈ തുക 252 ദശലക്ഷം ഡോളറായി (2,316 കോടി) വർധിപ്പിക്കാനും സാധ്യതയുണ്ട്. ഇതിനുപുറമേ, മൂന്ന് വർഷത്തേക്ക് പ്രതിമാസം ലഭിക്കുന്ന രീതിയിലുള്ള 84 ദശലക്ഷം ഡോളറിന്റെ (ഏകദേശം 772 കോടി രൂപ) മറ്റ് ഓഹരികളും, പ്രതിവർഷം 2 ദശലക്ഷം ഡോളർ (ഏകദേശം 18.3 കോടി രൂപ) അടിസ്ഥാന ശമ്പളമായും അദ്ദേഹത്തിന് ലഭിക്കും. ഗൂഗിളിന്റെ സ്വയം…

Read More

ഇന്ത്യയിലെ തങ്ങളുടെ ഐഫോൺ ഉത്പാദനത്തിൽ 53 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി അമേരിക്കൻ സാങ്കേതിക ഭീമനായ ആപ്പിൾ ഇൻകോർപ്പറേറ്റഡ് (Apple Inc.). 2024ൽ 3.6 കോടിയായിരുന്ന ഉത്പാദനം 2025ൽ 5.5 കോടിയായാണ് ഉയർന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തുന്ന അധിക നികുതികൾ ഒഴിവാക്കാനും സപ്ലൈ ചെയിൻ സുരക്ഷിതമാക്കാനുമുള്ള ആപ്പിളിന്റെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് ഇന്ത്യൻ ഉത്പാദനം വർധിപ്പിച്ചിരിക്കുന്നത്. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക ആനുകൂല്യങ്ങളാണ് ആപ്പിളിന്റെ ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകമെന്ന് വിലയിരുത്തപ്പെടുന്നു. ചൈനയിലേതു പോലുള്ള വിപുലമായ ലോജിസ്റ്റിക്സ് സൗകര്യങ്ങൾ ഇന്ത്യയിൽ ഇല്ലെങ്കിലും, സർക്കാർ നൽകുന്ന സബ്‌സിഡികൾ ഈ പോരായ്മകളെ മറികടക്കാൻ കമ്പനിയെ സഹായിക്കുന്നു. ആഗോളതലത്തിൽ വർഷംതോറും 22-23 കോടി ഐഫോണുകൾ നിർമ്മിക്കുന്ന ആപ്പിളിന്റെ ഉത്പാദന ഭൂപടത്തിൽ ഇന്ത്യ അതിവേഗം മുൻനിരയിലേക്ക് ഉയരുകയാണെന്നതിന്റെ സൂചനകളാണ് സമീപകാല ഡാറ്റകളിൽ നിന്നും വ്യക്തമാകുന്നത്. Apple records a 53% surge in Indian iPhone production, reaching 55…

Read More

ഇസ്രായേൽ ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഒരു ഫോൺകോൾ മതിയെന്ന് ഇന്ത്യയിലെ ആദ്യ യുഎഇ സ്ഥാനപതി ഹുസൈൻ ഹസ്സൻ മിർസ. ഗൾഫ് സംഘർഷത്തെക്കുറിച്ച് എൻഡിടിവിയുമായി സംസാരിക്കവേയാണ് ഹുസൈൻ മിർസ ഈ അഭിപ്രായം ഉന്നയിച്ചത്. ഇസ്രായേൽ-ഇറാൻ മേധാവികളുമായി നരേന്ദ്ര മോഡിക്കുള്ള വ്യക്തിപരമായ ബന്ധം ചൂണ്ടിക്കാണിച്ച ഹസ്സൻ മിർസ ഈ ബന്ധമുപയോഗിച്ച് സമാധാന ശ്രമങ്ങൾക്ക് തുടക്കമിടാമെന്നും അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ഇന്ത്യയുടെ ശക്തമായ നയതന്ത്ര നിലപാടും മോഡിയുടെ ഇടപെടലും പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകനേതാക്കൾക്കിടയിലുള്ള മോഡിയുടെ സ്വാധീനവും ബന്ധവും ഇത്തരം വിഷയങ്ങളിൽ നിർണായകമാണെന്നും യുഎഇ അംബാസഡർ പറയുന്നു. ഇറാൻ-ഇസ്രായേൽ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാൻ യുഎഇ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയുടെ മണ്ണ് ആർക്കും ആക്രമണങ്ങൾക്കായി വിട്ടുനൽകില്ല. “എന്തിനാണ് ഞങ്ങൾ ഇതിൽ ഇടപെടുന്നത് എന്ന് സത്യസന്ധമായി പറഞ്ഞാൽ എനിക്കറിയില്ല. ഇതിൽ ഭാഗമാകേണ്ട യാതൊരു കാര്യവും യുഎഇക്കില്ല,” അദ്ദേഹം പറഞ്ഞു. UAE Ambassador Hussain Hassan Mirza states that PM…

Read More

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളിൽ പാചകവാതക സിലിണ്ടറിന് ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. മലപ്പുറം ജില്ലയിലെ ചേളാരിയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (IOC) എൽപിജി ബോട്ട്ലിംഗ് പ്ലാന്റ് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ റീഫില്ലിംഗ് നിർത്തിവെച്ചു. മലബാർ മേഖലയിലുടനീളമുള്ള ഇൻഡെയ്ൻ ഗ്യാസ് ഏജൻസികളുടെ 19 കിലോഗ്രാം, 5 കിലോഗ്രാം എൽപിജി സിലിണ്ടറുകളെ ആശ്രയിക്കുന്ന വാണിജ്യ ഉപഭോക്താക്കൾക്ക് അധികാരികൾ പുതിയ ഓർഡറുകൾ പുറപ്പെടുവിക്കുന്നതുവരെ റീഫിൽ ലഭിക്കില്ല. അതേസമയം, ചേളാരി പ്ലാന്റ് പതിവുപോലെ ഗാർഹിക എൽപിജി സിലിണ്ടറുകൾ നിറയ്ക്കുന്നത് തുടരുകയാണ്. വാണിജ്യ സിലിണ്ടറിന്റെ ക്ഷാമം കാരണം ബിഹാർ, മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹോട്ടലുകൾ പ്രതിസന്ധിയിലായതായി ഹോട്ടൽസ് ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ പറയുന്നു. എൽപിജി സിലിണ്ടർ വിതരണത്തിൽ എന്തെങ്കിലും തടസ്സം ഉണ്ടായാൽ റെസ്റ്റോറന്റുകൾ വ്യാപകമായി അടച്ചുപൂട്ടേണ്ടി വരുമെന്ന് നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി. വാണിജ്യ എൽപിജിയുടെ ക്ഷാമം കാരണം ബുധനാഴ്ച മുതൽ നഗരത്തിലെ പല റെസ്റ്റോറന്റുകൾക്കും പ്രവർത്തിക്കാൻ കഴിഞ്ഞേക്കില്ലെന്ന്…

Read More

ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ നടക്കാനിരുന്ന പരീക്ഷകൾ മാറ്റി സിബിഎസ്ഇ. 12ആം ക്ലാസ് പരീക്ഷകൾ മാർച്ച് 16 വരെ മാറ്റിവെച്ചതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പുതിയ തീയതികൾ പ്രഖ്യാപിച്ചിട്ടില്ല. ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ മിഡിൽ ഈസ്റ്റിലെ ചില ഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ മാനസിക സംഘർഷവും നിലവിലുള്ള അനിശ്ചിതത്വങ്ങളും കണക്കിലെടുത്ത് മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന (ക്ലാസ്) 12 പരീക്ഷകൾ മാറ്റിവയ്ക്കാൻ ബോർഡ് തീരുമാനിച്ചതായി സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് പറഞ്ഞു. പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നും തുടർന്നുള്ള പരീക്ഷകൾക്കായി മാർച്ച് 14 ന് സ്ഥിതിഗതികൾ അവലോകനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, സിബിഎസ്ഇ ഗൾഫ് മേഖലയിൽ മാർച്ച് 2, 5, 7, 9, 10, 11 തീയതികളിൽ നടക്കാനിരുന്ന പരീക്ഷകൾ മാറ്റിവച്ചിരുന്നു. മാർച്ച് 11 വരെയുള്ള പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും ഫലപ്രഖ്യാപന രീതി പ്രത്യേകം പ്രഖ്യാപിക്കുകയും ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.…

Read More

ഐഐടി പഠനത്തിനും യുഎസിലെ കോർപ്പറേറ്റ് ജോലിക്കു ശേഷം ലോസ് ഏഞ്ചൽസിൽ ചായക്കച്ചവടം ആരംഭിച്ച് തരംഗമായ പ്രഭാകർ പ്രസാദ് എന്ന “ചായ്‌വാല” തന്റെ അസാധാരണമായ ജീവിതയാത്രയിലൂടെ ശ്രദ്ധ നേടുകയാണ്. ബിഹാറിലെ ചെറിയ ഗ്രാമത്തിൽ നിന്ന് അമേരിക്കയിലെ തിരക്കേറിയ തെരുവുകളിലേക്ക് ചായയുമായി എത്തിയ പ്രഭാകറിന്റെ കഥ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ബിഹാറിലെ ഗംഗാതീരത്തുള്ള ചെറിയ ഗ്രാമത്തിൽ അതിദാരിദ്ര്യത്തിലായിരുന്നു പ്രഭാകറിന്റെ കുട്ടിക്കാലം. കൊടുംതണുപ്പിൽ പുതപ്പിന് പകരം ചാക്കുകൾ പുതച്ചുറങ്ങേണ്ടി വന്ന അവസ്ഥയിൽ നിന്ന് കഠിനാധ്വാനം ചെയ്ത് ഐഐടി പ്രവേശനം നേടിയ അദ്ദേഹം പിന്നീട് എംബിഎ പഠനത്തിനായാണ് അമേരിക്കയിലെത്തിയത്. പത്തുവർഷത്തോളം വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്തെങ്കിലും അവിടെയൊന്നും സന്തോഷം കണ്ടെത്താൻ പ്രഭാകറിന് കഴിഞ്ഞില്ല. ഒടുവിൽ 2025 ഫെബ്രുവരിയിൽ ടെക് മേഖലയിലെ പിരിച്ചുവിടലിൽ ജോലി നഷ്ടപ്പെട്ടതോടെയാണ് തന്റെ പ്രിയ ‘ഹോബിയായ’ ചായയുണ്ടാക്കലിനെ ബിസിനസാക്കി മാറ്റാൻ അദ്ദേഹം തീരുമാനിച്ചത്. ലോസ് ഏഞ്ചൽസിലെ തെരുവുകളിൽ തോളിൽ ഗംഛയും (നാടൻ തോർത്ത്) ചുറ്റി ബിഹാറി ശൈലിയിൽ ചായ വിൽക്കുന്ന പ്രഭാകറിന്റെ…

Read More