Author: News Desk

ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (RCB) സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ച് 200 കോടിയുടെ തട്ടിപ്പടക്കം വിവിധ കേസുകളിൽ പ്രതിയായ സുകേഷ് ചന്ദ്രശേഖർ. ഇതിനായി ആർസിബി ഉടമയായ ഡിയാജിയോയ്ക്ക് (Diageo) സുകേഷ് കത്തെഴുതിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആർ‌സി‌ബിയുടെ പ്രൊമോട്ടർമാരെയും ഉടമകളെയും അഭിസംബോധന ചെയ്ത കത്തിൽ, ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശവും പ്രവർത്തന നിയന്ത്രണവും ഏറ്റെടുക്കുന്നതിന് തന്റെ സ്ഥാപനം “ഉറച്ചതും സത്യസന്ധവുമായ താൽപര്യം” സമർപ്പിക്കുകയാണെന്ന് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. പൂനെ ആസ്ഥാനമായുള്ള വ്യവസായി അദാർ പൂനാവാലയേക്കാൾ മികച്ചതും വേഗതയേറിയതുമായ ഓഫർ തനിക്ക് നൽകാൻ കഴിയുമെന്നും കത്തിൽ സുകേഷ് അവകാശവാദം ഉന്നയിക്കുന്നു. റെഗുലേറ്ററി അംഗീകാരങ്ങൾക്കും ഉചിതമായ ജാഗ്രതയ്ക്കും വിധേയമായി, അനുബന്ധ അവകാശങ്ങൾ, വ്യാപാരമുദ്രകൾ, കളിക്കാരുടെ കരാറുകൾ, ലീഗ് അവകാശങ്ങൾ എന്നിവയുൾപ്പെടെ ഫ്രാഞ്ചൈസിയുടെ പൂർണമായ ഏറ്റെടുക്കലിനായി ഒരു ബില്യൺ ഡോളറിന്റെ ഔപചാരികമായ മുഴുവൻ പണ ഓഫർ അവതരിപ്പിക്കാൻ എൽഎസ് ഹോൾഡിംഗ്സ് ഉദ്ദേശിക്കുന്നതായി സുകേഷ് അവകാശപ്പെട്ടു. മൂന്നാം കക്ഷി ഫണ്ടിംഗ് ഇല്ലാതെ തന്നെ തന്റെ ഗ്രൂപ്പിന്…

Read More

ദോഹയ്ക്കും മംഗളൂരുവിനും ഇടയിലെ നേരിട്ടുള്ള അന്താരാഷ്ട്ര വിമാന സർവീസിന് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സമയക്രമം പ്രഖ്യാപിച്ചു. 2026 ഏപ്രിൽ 1 മുതലാണ് ദോഹ–മംഗളൂരു–ദോഹ സർവീസ് പുതിയ ഷെഡ്യൂളിൽ പ്രാബല്യത്തിൽ വരുന്നത്. ഗൾഫ് മേഖലയും തീരദേശ കർണാടകയും തമ്മിലുള്ള വിമാന ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ ക്രമീകരണം. ഖത്തറിലുള്ള പ്രവാസികൾക്കും വ്യാപാര ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും കുടുംബങ്ങൾക്കും ഈ സർവീസ് ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. പുതിയ സമയക്രമം പ്രകാരം, ദോഹയിൽ നിന്ന് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 12.30ന് പുറപ്പെട്ട് രാവിലെ 7.15ന് മംഗളൂരുവിൽ എത്തും. മംഗളൂരുവിൽ നിന്ന് ദോഹയിലേക്കുള്ള സർവീസ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് നടത്തുക. സർവീസിന്റെ കൃത്യമായ പുറപ്പെടൽ സമയങ്ങൾ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. യാത്രാസൗകര്യം വർധിപ്പിക്കുന്നതിനൊപ്പം യാത്രാസമയം കുറയ്ക്കാനും, ദോഹയും മംഗളൂരു മേഖലയ്ക്കിടയിലെ സാമ്പത്തികവും സാംസ്‌കാരികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്താനും ഈ സർവീസ് സഹായകരമാകുമെന്നാണ് പ്രതീക്ഷ.…

Read More

അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാംഗവുമായ സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ തീരുമാനമാകുകകയാണെങ്കിൽ മഹാരാഷ്ട്രയിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയായി സുനേത്ര പവാർ മാറും. പതിറ്റാണ്ടുകളായി മഹാരാഷ്ട്രയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബങ്ങളിലൊന്നിന്റെ ഭാഗമായിരുന്നെങ്കിലും, അടുത്ത കാലം വരെ സുനേത്ര പവാർ മുന്നണി രാഷ്ട്രീയത്തിൽ നിന്ന് ഏറെക്കുറെ വിട്ടുനിന്നു. 1963ൽ ഒസ്മാനാബാദിൽ (ഇപ്പോൾ ധാരാശിവ്) ജനിച്ച സുനേത്ര പവാർ ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള മറാത്ത കുടുംബത്തിൽ നിന്നാണ് വരുന്നത്. അവരുടെ പിതാവ് ബാജിറാവു പാട്ടീൽ പ്രാദേശിക രാഷ്ട്രീയ നേതാവായിരുന്നു. അതേസമയം സഹോദരൻ പദംസിങ് ബാജിറാവു പാട്ടീൽ 1980കളിൽ ജില്ലയിലെ സ്വാധീനമുള്ള നേതാവായി ഉയർന്നുവന്നു. പവാർ കുടുംബവുമായുള്ള വിവാഹത്തിന് വളരെ മുമ്പുതന്നെ, പൊതുജീവിതം രൂപപ്പെടുത്തിയ അന്തരീക്ഷത്തിലാണ് അവർ വളർന്നത്. 1983ൽ ഔറംഗാബാദിലെ (ഇപ്പോൾ ഛത്രപതി സംഭാജിനഗർ) എസ്ബി ആർട്‌സ് ആൻഡ് കൊമേഴ്‌സ് കോളേജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം പൂർത്തിയാക്കി. 1985 ഡിസംബറിലായിരുന്നു അജിത് പവാറുമായുള്ള വിവാഹം.…

Read More

ഇന്ത്യയുടെ പ്രതിരോധ ഉത്പാദന രംഗം അന്താരാഷ്ട്രതലത്തിൽ ശക്തമായി വളരുകയാണ്. Gliders India Limited (GIL) വിയറ്റ്നാമിന് Su-30 വിമാനങ്ങൾക്ക് വേണ്ടി ബ്രേക്ക്-പൈലറ്റ് പാരഷ്യൂച്യൂട്ടുകൾ നൽകുന്നതിനുള്ള 30 കോടി രൂപയുടെ കയറ്റുമതി ഓർഡർ സ്വന്തമാക്കി. ലാൻഡിംഗ്, അടിയന്തര സാഹചര്യങ്ങൾ എന്നിവയിൽ പൈലറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന ഈ ഘടകങ്ങൾ സാധാരണ ഉപകരണങ്ങൾ എന്നതിലുപരി യുദ്ധവിമാനങ്ങളുടെ സുരക്ഷാ സിസ്റ്റങ്ങളായാണ് പരിഗണിക്കപ്പെടുന്നത്. Defence Public Sector Enterprise ആയ GIL, പ്രതിരോധ ഉത്പാദന മന്ത്രാലയത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഹാർഡ്‌കോർ എയ്റോസ്പേസ് ടെക്സ്റ്റൈൽസ്, റിക്കവറി സിസ്റ്റങ്ങൾ എന്നിവയിൽ കമ്പനിയുടെ സുസ്ഥിരമായ വിശ്വാസ്യതയാണ് വിയറ്റ്നാം ഓർഡറിലൂടെ പ്രതിഫലിക്കുന്നത്. ഇന്ത്യയിലെ സാങ്കേതിക പരിജ്ഞാനവും വിദഗ്ധ തൊഴിലാളികളുടെ മേൽനോട്ടവും ഉപയോഗിച്ച് ഈ സിസ്റ്റങ്ങൾ നിർമിക്കുന്നതിലൂടെ, രാജ്യത്തെ ഉയർന്ന നിലവാരമുള്ള എഞ്ചിനീയറിംഗ് മികവും ഉത്പാദന സ്ഥിരതയും വിദേശ വ്യോമസേനകൾ അംഗീകരിക്കുന്നു. ഈ കരാർ, Make in India, Atmanirbhar Bharat പദ്ധതികളുമായി ചേർന്ന് ആഭ്യന്തര ഉത്പാദന ശക്തി വർധിപ്പിക്കാനും വിദേശ കറൻസി വരുമാനം ഉണ്ടാക്കാനും…

Read More

5% ജീവനക്കാരെ ഒഴിവാക്കാൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ Ola Electric. പുതിയ സ്ട്രക്ചറിംഗ് ശ്രമത്തിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്ന്. കമ്പനി അറിയിച്ചു. റീസ്ട്രക്ചറിങ്ങിലൂടെ ഓട്ടോമേഷൻ വർധിപ്പിച്ച് പ്രവർത്തനങ്ങളെ കൂടുതൽ ഫലപ്രദമാക്കുകയും ദീർഘകാലത്തിൽ ലാഭകരമായ വളർച്ചയ്ക്ക് വേണ്ടി ലീൻ ഓർഗനൈസേഷൻ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. ഈ നടപടികൾ പല ഓപ്പറേഷൻ, മാനേജ്‌മെന്റ്, പിന്തുണാ വിഭാഗങ്ങളിൽ സംഭവിക്കും. Ola Electric പുതിയ സിഎഎഫ്ഒ ആയി ദീപക് റസ്തോഗിയെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. മുൻ സിഎഫ്ഒ ഹാരിഷ് അഭിചന്ദാനിയുടെ രാജി അംഗീകരിച്ച സാഹചര്യത്തിലാണ് നടപടി. അതേസമയം, കമ്പനിയുടെ Ola Shakti 9.1 kWh ബാറ്ററി പാക്ക് ഉപയോഗിച്ച ആദ്യ residential BESS യൂണിറ്റുകൾ ഇന്ത്യയിൽ നിർമിച്ചിരിക്കുന്നത് BIS സർട്ടിഫിക്കേഷനും ലൈസൻസും നേടി. എന്നാൽ, FY 2026ൽ കമ്പനിയുടേയും വിറ്റുവരവുകളും, TVS Motor, Bajaj Auto, Ather Energy പോലുള്ള ‌കമ്പനികൾക്ക് പിന്നിലാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. Ola Electric announces layoffs affecting 5% of its workforce as part…

Read More

കേരളത്തിന്റെ വ്യവസായ കുതിപ്പിന്‌ പുതിയ ഉ‍ൗർജം പകരാൻ റെയർ എർത്ത് കോറിഡോർ. വിഴിഞ്ഞം തുറമുഖത്തുനിന്ന്‌ ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന കോറിഡോറുമായി ബന്ധപ്പെട്ട കേന്ദ്രം ചവറ കെഎംഎംഎല്ലിനോട്‌ ചേർന്ന്‌ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്‌. 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 പുതിയ തൊഴിലവസരങ്ങളുമാണ്‌ പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക ഭൂപടംതന്നെ കോറിഡോർ മാറ്റിവരയ്‌ക്കുമെന്ന് മന്ത്രി പി. രാജീവ് പറയുന്നു. കൊല്ലം നീണ്ടകര മുതൽ ആലപ്പുഴ തോട്ടപ്പള്ളി വരെയുള്ള തീരപ്രദേശത്തെ ധാതുമണലിലെ മോണോസൈറ്റിനെ ലോകോത്തര ഉത്പന്നങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. കെഎംഎംഎൽ ശേഖരിച്ച ഒന്നേകാൽ ലക്ഷം ടണ്ണോളം മോണോസൈറ്റിൽനിന്ന്‌ നിയോഡൈമിയം, പ്രസിയോഡൈമിയം തുടങ്ങിയ ലോഹങ്ങൾ വേർതിരിച്ചെടുക്കും. ഇതിൽനിന്ന്‌ ഇലക്‌ട്രിക് വാഹനങ്ങൾക്കും കാറ്റാടിയന്ത്രങ്ങൾക്കും ആവശ്യമായ അതിശക്തമായ കാന്തങ്ങൾ നിർമിക്കാനാകും. ക്ലീൻ എനർജി, പ്രതിരോധം, ബഹിരാകാശം എന്നീ മേഖലകളിൽ നിർണായകമായ ഈ ലോഹങ്ങൾക്കായി ലോകം പ്രധാനമായും ചൈനയെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹൈദരാബാദിലെ എൻഎഫ്ടിഡിസിയുടെ സാങ്കേതിക സഹായത്തോടെ കെഎംഎംഎല്ലും കെൽട്രോണും ചേർന്ന്‌ റെയർ എർത്ത് ക്രിട്ടിക്കൽ മിഷൻ രൂപീകരിച്ചത്.…

Read More

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ ഗോൾഡ്  സിറ്റി വരുന്നു. 3.5 ലക്ഷം കോടിയുടെ സാമ്പത്തിക വരുമാനം പ്രതീക്ഷിക്കുന്ന നിർദ്ദിഷ്ട ഗ്ലോബല്‍ ഗോള്‍ഡ് സിറ്റി GCC ക്കായി  ഗോള്‍ഡ്‌സിക്ക പ്രൈവറ്റ് ലിമിറ്റഡുമായി കിന്‍ഫ്ര ധാരണാപത്രത്തില്‍ ഒപ്പുവച്ചു. സ്വര്‍ണത്തിന്‍റെ ശുദ്ധീകരണം മുതല്‍ വിപണനം വരെയുള്ള മുഴുവന്‍ വിപണിശൃംഖലയെയും ഏകീകരിക്കുന്ന ഒരു സ്മാര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ സിറ്റിയായാണ് ജിജിസി വിഭാവനം ചെയ്തിരിക്കുന്നത്.  കിന്‍ഫ്രയുടെ കീഴില്‍ മട്ടന്നൂരില്‍ 1000 ഏക്കര്‍ ഭൂമി നിര്‍ദ്ദിഷ്ട പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഗോള്‍ഡ്‌സിക്ക പ്രൈവറ്റ് ലിമിറ്റഡ്. സ്വര്‍ണത്തിന്‍റെ ശുദ്ധീകരണം, വോള്‍ട്ടിംഗ് & ലോജിസ്റ്റിക്സ്, വ്യാപാര-നിര്‍മ്മാണ മേഖല, ഡിജിറ്റല്‍ ഗോള്‍ഡ് & ബ്ലോക്ക് ചെയിന്‍ ട്രേസബിലിറ്റി, പരിശീലനത്തിനും വൈദഗ്ധ്യത്തിനുമായുള്ള ഗോള്‍ഡ് യൂണിവേഴ്സിറ്റി തുടങ്ങിയവ ഈ പദ്ധതിയുടെ ഭാഗമാണ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ നേരിട്ടുള്ള ഒരു ലക്ഷം തൊഴിലവസരങ്ങളും അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ദശലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 40-60 ബില്യണ്‍ ഡോളര്‍ വരുമാനം സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. വ്യവസായ മന്ത്രി…

Read More

റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച ഇന്ത്യ സന്ദർശിച്ച യൂറോപ്യൻ നേതാക്കൾക്കായി രാഷ്ട്രപതി ഭവനിൽ ഒരുക്കിയത് ഹിമാലയൻ മലനിരകളിലെ രുചിക്കൂട്ടുകൾ. യൂറോപ്യൻ യൂണിയൻ നേതാക്കൾക്കായി ഒരുക്കിയ പ്രത്യേക വിരുന്നിന് പിന്നിലാകട്ടെ കശ്മീരി ഷെഫ് പ്രതീക് സാധുവും. സാധാരണയായി ഇത്തരം ഔദ്യോഗിക വിരുന്നുകളിൽ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള പ്രശസ്തമായ വിഭവങ്ങൾ ഉൾപ്പെടുത്താറുണ്ട്. എന്നാൽ ഇത്തവണ ഇന്ത്യയുടെ ഹിമാലയൻ ബെൽറ്റിലെ തനത് രുചികൾക്കാണ് പ്രതീക് സാധു പ്രാധാന്യം നൽകിയത്. ഉത്തരാഖണ്ഡ് ശൈലിയിലുള്ള ‘ജാഖിയ ആലുവായിരുന്നു’ സ്റ്റാട്ടർ. ഇതിനൊപ്പം മില്ലറ്റ് ഖീറും നൽകി. ഉത്തരാഖണ്ഡിലെ തനത് വിഭവമായ ‘സുന്ദർകല തിച്ചോനി’, കുമാവോണി വിഭവമായ ‘നിംബു സാൻ’ എന്നിങ്ങനെയുള്ള സൂപ്പും സാലഡും അതിഥികൾക്ക് പുതിയ അനുഭവമായി. കാശ്മീരിലെ അപൂർവമായ ഗുച്ചി കൂണുകളും സോലാൻ കൂണുകളും ചേർത്ത വിഭവം, ചോറിനൊപ്പം വിളമ്പിയതായിരുന്നു മെയിൻ കോഴ്സ്. കാശ്മീരി കട്ലം ബ്രെഡും ഇവയ്ക്കൊപ്പം വിളമ്പി. കാശ്മീരി ആപ്പിൾ കേക്ക്, റാഗി, ആസാം കോഫി കൊണ്ടുള്ള കസ്റ്റാർഡ് എന്നിവയാണ് വിരുന്നിന് മധുരമേകിയത്. ഇന്ത്യൻ രുചികളെ…

Read More

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ബെംഗളൂരു അശോക് നഗറിലുള്ള കോർപറേറ്റ് ഓഫീസിൽവെച്ച് അദ്ദേഹം സ്വയം വെടിയുതിർത്തുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ബെംഗളൂരുവിലെ നാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ചാണ് റോയ് നിറയൊഴിച്ചതെന്നാണ് വിവരം. ഓഫീസിൽ വെടിയേറ്റ നിലയിൽ റോയിയെ കണ്ടെത്തിയതായും സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരിച്ചതായും പോലീസ് പറഞ്ഞു. ജീവനക്കാർ അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവസമയത്ത് റോയ് ഓഫീസിൽ ഒറ്റയ്ക്കായിരുന്നുവെന്ന് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവസ്ഥലം പരിശോധിക്കാൻ ഫോറൻസിക് സംഘങ്ങളെ വിളിച്ചുവരുത്തി, പോസ്റ്റ്‌മോർട്ടം പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് വ്യക്തത വരുത്തിയിട്ടില്ല. കൊച്ചി സ്വദേശിയായ സി.ജെ. റോയ് കേരളം, കർണാടക, തമിഴ്‌നാട് ഉൾപ്പെടെ ഇന്ത്യയിലെ…

Read More