Author: News Desk
ഇന്ത്യയിലെ ഫാസ്റ്റ് ഫുഡ് രംഗത്ത് ശക്തമായ സ്ഥാനം ഉറപ്പിക്കുകയാണ് ക്വിക്ക് സർവീസ് റെസ്റ്റോറന്റ്സ് കമ്പനിയായ ദേവയാനി ഇന്റർനാഷണൽ ലിമിറ്റഡ് (Devyani International). ഇതിന്റെ ഭാഗമായി ബിരിയാണി ബൈ കിലോ, ഗോയില ബട്ടർ ചിക്കൻ തുടങ്ങിയ ബ്രാൻഡുകൾ കൈകാര്യം ചെയ്യുന്ന സ്കൈ ഗേറ്റ് ഹോസ്പിറ്റാലിറ്റിയുടെ (Sky Gate Hospitality) ഓഹരി സ്വന്തമാക്കി മുഴുവൻ നിയന്ത്രണം കരസ്ഥമാക്കിയിരിക്കുയാണ് ദേവയാനി ലിമിറ്റഡ്. ഡെലിവറി-ലീഡ് ഫോർമാറ്റുകളും ബ്രാൻഡ് വിപുലീകരണവും ഉൾപ്പെടുത്തി ദേവയാനി ലിമിറ്റഡിന്റെ വളർച്ച മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണിതെന്ന് കമ്പനി വ്യക്തമാക്കി. പുതിയ ഏറ്റെടുക്കൽ കമ്പനിക്ക് അന്താരാഷ്ട്ര ക്വിക്ക് സർവീസ് റെസ്റ്റോറന്റ് പങ്കാളിത്തങ്ങൾക്ക് പുറമേ സ്വന്തം പോർട്ട്ഫോളിയോ വികസിപ്പിക്കുന്നതിലും സുപ്രധാനമാകും. ഏകദേശം ₹57.5 കോടി മൂല്യത്തിലുള്ള ഇടപാടിൽ ₹30 കോടി പ്രിഫറൻസ് ഷെയറുകൾ വഴിയാണ്. 1991ൽ സ്ഥാപിതമായ ദേവയാനി ഇന്റർനാഷണൽ ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ ചെയിൻ ക്വിക്ക് സർവീസ് റെസ്റ്റോറന്റ് ഓപ്പറേറ്റർമാരിൽ ഒന്നാണ്. 2024ലെ കണക്കനുസരിച്ച്, ഇന്ത്യ, തായ്ലൻഡ്, നൈജീരിയ, നേപ്പാൾ എന്നിവിടങ്ങളിലെ 280ലധികം…
റെക്കോർഡുകൾ ഭേദിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കുതിപ്പ്. ജനുവരിയിൽ 1.23 ലക്ഷം ടിയുഇ കണ്ടെയിനറുകളാണ് വിഴിഞ്ഞത്ത് കൈകാര്യം ചെയ്തത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിമാസ കണക്കാണിത്. കഴിഞ്ഞ മാസം തുറമുഖം 62 കപ്പലുകൾ കൈകാര്യം ചെയ്തു. പ്രതിമാസക്കണക്കിൽ ഇതും ഏറ്റവും ഉയർന്നതാണ്. മണിക്കൂറിൽ 30.12 കണ്ടെയ്നറുകൾ എന്ന ഏറ്റവും ഉയർന്ന ഗ്രോസ് ക്രെയിൻ നിരക്കും (GCR) വിഴിഞ്ഞം കൈവരിച്ചു. രാജ്യാന്തര തലത്തിൽ ജിസിആർ 30നു മുകളിൽ എത്തുന്നത് മികച്ച നേട്ടമായാണ് കണക്കാക്കുന്നത്. ഒരു വർഷത്തിലേറെയായി വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന തുറമുഖത്തിന്റെ ഉത്പാദനക്ഷമതയിൽ വൻ പുരോഗതിയുണ്ടായതായാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. കൈകാര്യം ചെയ്യുന്ന കണ്ടെയ്നറുകളുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയുള്ള ആഗോള റാങ്കിംഗിൽ വിഴിഞ്ഞം 83ആം സ്ഥാനത്തേക്ക് ഉയർന്നു. വിഴിഞ്ഞം ഇതുവരെ 740 കപ്പലുകളും 15.70 ലക്ഷം ടിയുഇ ചരക്കുമാണ് കൈകാര്യം ചെയ്തത്. ഇന്ത്യയിലെ ആദ്യത്തെ സെമി-ഓട്ടോമേറ്റഡ് കണ്ടെയ്നർ തുറമുഖമാണ് വിഴിഞ്ഞം. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള ദക്ഷിണേഷ്യയിലെ ചുരുക്കം തുറമുഖങ്ങളിൽ…
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ തന്റെ ഐഡന്റിറ്റി ദുരുപയോഗം തടയാൻ കോടതിയെ സമീപിച്ച് നടനും സംരംഭകനുമായ വിവേക് ഒബ്റോയി. പേഴ്സണാലിറ്റി റൈറ്റ്സ് സംരക്ഷിക്കാനായാണ് അദ്ദേഹം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സനാ റയീസ് ഖാൻ, പ്രണയ് ചിതാലെ എന്നീ അഭിഭാഷകർ മുഖേന ഫയൽ ചെയ്ത കേസ് ഒബ്റോയിയുമായി ബന്ധപ്പെട്ട എല്ലാ വ്യക്തിഗത ഘടകങ്ങളും അനധികൃതമായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്നു. പേര്, ശബ്ദം, ചിത്രങ്ങൾ എന്നിവയടക്കമുള്ളവ ഉപയോഗിക്കുന്നതിന് എതിരെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റേതായി അനധികൃതമായി ക്രിയേറ്റ് ചെയ്യപ്പെട്ട ഫേക്ക് പ്രൊഫൈലുകൾ, ലൈസൻസ് ഇല്ലാത്ത വസ്തുക്കളുടെ വിൽപന, എഐ ഉപയോഗിച്ച രൂപാന്തരം, ഡീപ്ഫേക്ക് വീഡിയോ/ഇമേജുകൾ എന്നിവയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒബ്റോയിയുടെ വ്യക്തിപരമായ വസ്തുതകളെ അനധികൃതമായി ഉപയോഗിക്കാനോ, പണമോ ഫലത്തിനോ ആയി ഉപയോഗിക്കാനോ പാടില്ല എന്ന് ഹർജിയിൽ മുന്നറിയിപ്പ് നൽകുന്നു. മുൻപ് അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, കുമാർ സാനു, ആർ. മാധവൻ, കരൺ ജോഹർ, ജൂനിയർ എൻടിആർ, നാഗർജുന തുടങ്ങിയ നിരവധി സെലിബ്രിറ്റികൾ പേഴ്സണാലിറ്റി റൈറ്റ്സ് സംരക്ഷണം ആവശ്യപ്പെട്ട്…
ജീവനക്കാർക്കായി ഇന്ത്യയിൽ എജ്യുക്കേഷൻ ഹബ് ആരംഭിച്ച് ആപ്പിൾ. കമ്പനിയുടെ വിതരണ ശൃംഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ കഴിവുകൾ വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പരിശീലന പരിപാടികളുടെ ഭാഗമായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ സ്ഥിതി ചെയ്യുന്ന എജ്യുക്കേഷൻ ഹബ് മണിപ്പാൽ അക്കാഡമി ഓഫ് ഹയർ എജ്യുക്കേഷനുമായി (MAHE) സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ തൊഴിലാളികളിൽ സാങ്കേതിക പരിശീലനം വികസിപ്പിക്കുന്ന പദ്ധതി ആവിഷ്കരിച്ചതിൽ കമ്പനി ആവേശത്തിലാണെന്നും ആപ്പിൾ എൻവയോർൺമെൻ്റ്, സപ്ലൈ ചെയിൻ ഇന്നൊവേഷൻ വൈസ് പ്രസിഡന്റ് സാറാ ചാൻഡ്ലർ പറഞ്ഞു. ആയിരക്കണക്കിന് ജീവനക്കാർക്ക് പുതിയ കാര്യങ്ങൾ പഠിക്കാനും, പുതിയ തൊഴിൽ അവസരങ്ങളെക്കുറിച്ച് അറിവ് ലഭിക്കുന്നതിനും ഈ പദ്ധതി അവസരം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഉയർന്നു വരുന്ന നിർമാണ പങ്ക് പ്രാദേശിക കഴിവിന്റെ ആഴവും ദീർഘകാല നിക്ഷേപവും പ്രതിഫലിപ്പിക്കുന്നതായി ആപ്പിൾ എൻവയോർൺമെൻ്റ്, സപ്ലൈ ചെയിൻ ഇന്നൊവേഷൻ വൈസ് പ്രസിഡന്റ് സാറാ ചാൻഡ്ലർ പറഞ്ഞു. ഇത് മുന്നിൽക്കണ്ടാണ് കമ്പനി ആദ്യ എജ്യുക്കേഷൻ ഹബ് ആരംഭിച്ചിരിക്കുന്നത്. ആപ്പിളിന്റെ ആഗോള വിതരണത്തിൽ വലിയൊരു…
കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ സംസ്ഥാനത്തിന്റെ തീരപ്രദേശത്ത് പുതിയ സംവിധാനം ആരംഭിക്കാൻ കർണാടക. വാട്ടർ മെട്രോയുടെ പ്രവർത്തനത്തെക്കുറിച്ച് പഠിക്കുന്നതിനും കർണാടകയുടെ തീരത്ത് സമാനമായ സംവിധാനം നടപ്പിലാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനുമായി തീരദേശ വികസന അതോറിറ്റി (CDA) പ്രതിനിധി സംഘം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) സന്ദർശിച്ചു. കൊച്ചി വാട്ടർ മെട്രോയുടെ വൻ വിജയം കർണാടക അധികൃതരുടെ ശ്രദ്ധ പിടിച്ചുപറ്റിയതായും ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സന്ദർശനമെന്നും സിഡിഎ ചെയർമാൻ എം.എ. ഗഫൂർ പറഞ്ഞു. സന്ദർശന വേളയിൽ, കൊച്ചി വാട്ടർ മെട്രോയുടെ പ്രവർത്തനപരവും സാങ്കേതികവുമായ വശങ്ങൾ സംഘം നിരീക്ഷിച്ചു. ഫ്ലോട്ടിംഗ് ജെട്ടികളുടെ നിർമാണം, ബോട്ട് പ്രവർത്തനങ്ങൾ, നിർമാണ യാർഡുകൾ, വാട്ടർലെവൽ മാനേജ്മെന്റ് സംവിധാനങ്ങൾ എന്നിവയടക്കം സംഘം പരിശോധിച്ചു. കൊച്ചിയിലെ വാട്ടർ മെട്രോ സംവിധാനം താരതമ്യേന കുറഞ്ഞ ചിലവിൽ വികസിപ്പിച്ചെടുത്തിട്ടുള്ളതായും ഇത് പ്രായോഗികവും സുസ്ഥിരവുമായ പൊതുഗതാഗത മാതൃകയാണെന്നും പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു. കർണാടകയിലെ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നീ തീരദേശ ജില്ലകളിൽ ഒരുമിച്ച് വാട്ടർ…
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ (CIAL) ആഗോള ഏവിയേഷൻ ഹബ്ബാക്കി മാറ്റാനുള്ള പദ്ധതികൾക്ക് തുടക്കമായി. ഏവിയേഷൻ മേഖലയിലെ അറ്റകുറ്റപ്പണികൾ, പരിശീലനങ്ങൾ, സാങ്കേതികസഹായ സേവനങ്ങൾ എന്നിവ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായാണ് വിമാനത്താവളത്തിൽ ‘സിയാൽ എയ്റോ പാർക്ക്’ ഒരുങ്ങുന്നത്. 36 ഏക്കർ വിസ്തൃതിയുള്ള എയ്റോ പാർക്കിന്റെ ഉദ്ഘാടനത്തോടെ പരമ്പരാഗത വിമാനത്താവള പ്രവർത്തനങ്ങൾക്ക് അപ്പുറത്തേക്ക് ചുവടുവെയ്ക്കാൻ ഒരുങ്ങുകയാണ് കൊച്ചി എയർപോർട്ട്. ഒരു സംയോജിത വ്യോമയാന ആവാസവ്യവസ്ഥയായി വികസിപ്പിക്കുന്ന എയ്റോ പാർക്ക്, വിമാന ഹാംഗറുകൾ, പാർക്കിംഗ് ബേകൾ, പരിശീലന സൗകര്യങ്ങൾ, സാങ്കേതിക സേവന യൂണിറ്റുകൾ, ബിസിനസ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരു കാമ്പസിൽ ഒരുമിച്ച് കൊണ്ടുവരും. ഫെബ്രുവരി ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന് സമർപ്പിക്കും. കൊച്ചി വിമാനത്താവളത്തിന്റെ പ്രധാന പദ്ധതിയായ എയ്റോ പാർക്ക് വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഗണ്യമായ നികുതി വരുമാനം സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. അതിവേഗം വളരുന്ന വ്യോമയാന മേഖലയ്ക്ക് ഭാവി പ്രതിരോധശേഷി വികസിപ്പിക്കുന്നതിനും പദ്ധതി…
അടുത്ത മൂന്ന് ദശകങ്ങളിൽ ഇന്ത്യയ്ക്ക് 30 ട്രില്യൺ ഡോളറിന്റെ പുതിയ മൂല്യസൃഷ്ടി കൈവരിക്കാനാകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. സാങ്കേതികവിദ്യ, കൃത്രിമബുദ്ധി (AI), സംരംഭകത്വം, ദീർഘകാല മൂലധനം എന്നിവയുടെ പിന്തുണയോടെയാണ് ഇന്ത്യ ഈ വളർച്ചാ ഘട്ടത്തിലേക്ക് കടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ ജിയോ-ബ്ലാക്ക്റോക്ക് (JioBlackRock) സംഘടിപ്പിച്ച “Investing for a New Era” പരിപാടിയിൽ ബ്ലാക്ക്റോക്ക് ചെയർമാനും സിഇഒയുമായ ലാറി ഫിങ്കുമായി നടത്തിയ ഫയർസൈഡ് ചാറ്റിലാണ് ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള ആത്മവിശ്വാസം നിറഞ്ഞ കാഴ്ചപ്പാട് അംബാനി അവതരിപ്പിച്ചത്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെയും ആഗോള സ്ഥാനത്തെയും മാറ്റിമറിക്കാൻ കഴിയുന്ന, ഒരു തലമുറയിൽ ഒരിക്കൽ മാത്രമുള്ള വളർച്ചാ അവസരത്തിലേക്കാണ് രാജ്യം കടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘100 റിലയൻസുകൾ’ ഉണ്ടാകാനുള്ള സാധ്യതലോക സമ്പദ്വ്യവസ്ഥ 110 ട്രില്യൺ ഡോളറിൽ നിന്ന് അടുത്ത മൂന്ന് ദശകങ്ങളിൽ, AI അടിസ്ഥാനമാക്കിയുള്ള ഉത്പാദന വർധനയോടെ, 300 ട്രില്യൺ ഡോളറിലേക്കുയരുമെന്ന് അംബാനി പറഞ്ഞു. ഈ വളർച്ചയിൽ നിന്ന് ഇന്ത്യക്ക് 35 ട്രില്യൺ…
ഏതാണ്ട് 2021 മുതൽ ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ടെസ്ല-സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് ആദ്യ സ്ഥാനനങ്ങളിലുണ്ട്. വർഷംതോറും അദ്ദേഹത്തിന്റെ സമ്പാദ്യം വർധിച്ചുകൊണ്ടേ ഇരിക്കുന്നുമുണ്ട്. ഇപ്പോൾ SpaceX–xAI ഡീലിനു പിന്നാലെ $800 ബില്യൺ സമ്പത്ത് കൈവശമുള്ള ലോകത്തിലെ ആദ്യ വ്യക്തിയായി അദ്ദേഹം മാറിയതായാണ് റിപ്പോർട്ട്. ഫോർബ്സ് റിപ്പോർട്ട് പ്രകാരം ഈ ഡീലോടെ മസ്കിന്റെ ആസ്തി $84 ബില്യൺ വർധിച്ച് $852 ബില്യണായി ഉയർന്നതായാണ് കണക്കാക്കപ്പെടുന്നത്. കരാറിനു മുമ്പ് സ്പേസ് എക്സിൽ ഏകദേശം 42 ശതമാനം ഓഹരികളും, എക്സ് എഐയിൽ 49 ശതമാനം ഓഹരികളുമാണ് മസ്കിന് ഉണ്ടായിരുന്നത്. ഇതിനുശേഷം രൂപംകൊണ്ട സംയുക്ത കമ്പനിയിൽ അദ്ദേഹം 43 ശതമാനം ഓഹരികൾ കൈവശം വെയ്ക്കുന്നു. ഇതോടെ $542 ബില്യൺ മൂല്യമുള്ള സ്പേസ് എക്സ് മസ്കിന്റെ ഏറ്റവും മൂല്യമേറിയ ആസ്തിയായി മാറി. നിലവിൽ ടെസ്ലയിൽ മസ്കിന് 12 ശതമാനം ഓഹരികളാണ് ഉള്ളത്. ഇതിന്റെ മൂല്യം ഏകദേശം $178 ബില്യൺ ആണ്. ഇതിന് പുറമേ $124 ബില്യൺ…
ഇന്ത്യയിലെ പ്രമുഖ വ്യവസായികളിൽ ഒരാളാണ് വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ. മകൻ അഗ്നിവേശിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന്, തന്റെ സമ്പാദ്യത്തിന്റെ 75 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നീക്കിവെയ്ക്കുമെന്ന് അദ്ദേഹം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ₹10,000 കോടി മുതൽ ₹15,000 കോടി വരെ വിദ്യാഭ്യാസത്തിലും ആരോഗ്യ സംരക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ജീവകാരുണ്യ സംരംഭത്തിനായി മാറ്റിവെക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും സമൂഹമാധ്യമ കുറിപ്പിലൂടെ അദ്ദേഹം വിശദീകരിച്ചു. ഇന്ത്യ എനർജി വീക്കിനോടനുബന്ധിച്ച് ആഗോള ഊർജ നേതാക്കളുടെ റൗണ്ട്ടേബിൾ യോഗത്തിലാണ് പ്രധാനമന്ത്രിയെ കാണാൻ അവസരം ലഭിച്ചത്. കൂടിക്കാഴ്ചയിൽ സമ്പത്തിന്റെ 75% സമൂഹത്തിലേക്ക് തിരികെ പോകുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതായി അനിൽ അഗർവാൾ പറഞ്ഞു. കുടുംബത്തിൽ ഉണ്ടായ ദുരന്തത്തിന് ശേഷം താൻ പങ്കെടുത്ത ആദ്യത്തെ ഔദ്യോഗിക യോഗമാണിതെന്നും അഗർവാൾ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നന്ദി പറഞ്ഞ അനിൽ അഗർവാൾ മകന്റെ വിയോഗത്തിൽ മോഡി അനുശോചനവും സഹതാപവും പ്രകടിപ്പിച്ചതായും വ്യക്തമാക്കി. യുഎസ്സിൽ സ്കീയിംഗ്…
വ്യാപാര കരാറിന് പിന്നാലെ ബന്ധം മെച്ചപ്പെടുന്ന പശ്ചാത്തലത്തിൽ വമ്പൻ പ്രതിരോധ കരാറുമായി ഇന്ത്യ-യുഎസ്. ഇന്ത്യൻ നാവികസേനയുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി ആറ് P-8I ആന്റി സബ്മറൈൻ യുദ്ധവിമാനങ്ങളും സമുദ്ര നിരീക്ഷണ വിമാനങ്ങളും വാങ്ങുന്നതിനായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഏകദേശം 3 ബില്യൺ യുഎസ് ഡോളറിന്റെ കരാറിൽ അടുത്തുതന്നെ ഒപ്പുവെയ്ക്കുമെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ നാവികസേനയ്ക്ക് ഇതിനകം തന്നെ കിഴക്കൻ, പടിഞ്ഞാറൻ കടൽത്തീരങ്ങളിലെ പ്രദേശങ്ങൾ നിരീക്ഷിക്കുന്നതിനായി തമിഴ്നാട്ടിലും ഗോവയിലും 12 പി-8I സമുദ്ര നിരീക്ഷണ വിമാനങ്ങളുണ്ട്.ആറ് പുതിയ പി-8ഐ വിമാനങ്ങൾ വാങ്ങാനുള്ള നിർദേശം സമീപഭാവിയിൽ പ്രതിരോധ മന്ത്രാലയം അംഗീകരിക്കുമെന്നും അതിനുശേഷം സുരക്ഷയ്ക്കുള്ള കാബിനറ്റ് കമ്മിറ്റിയുടെ അനുമതി ആവശ്യമാണെന്നും പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ വ്യക്തമാക്കി. ആറ് പുതിയ പി-8ഐ വിമാനങ്ങൾ വാങ്ങാനുള്ള ഇന്ത്യൻ നാവികസേനയുടെ നിർദേശം വളരെക്കാലമായി ചർച്ചയിലാണെങ്കിലും വില പ്രശ്നങ്ങൾ കാരണം ചർച്ചകൾ സ്തംഭിച്ചിരിക്കുകയായിരുന്നു.ഇന്ത്യൻ നാവികസേനയുടെ നിരീക്ഷണ പ്ലാറ്റ്ഫോമുകളുടെ പ്രധാന ഘടകമാണ് P-8I. സമുദ്രമേഖലയിലെ…
