Author: News Desk

കേരളത്തിൽ പ്രവർത്തിക്കുന്ന നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സംസ്ഥാനത്തിന്റെ മുഴുവൻ മേഖലകൾക്കും മികച്ച കണക്റ്റിവിറ്റി നൽകുന്നു. ഓരോ വിമാനത്താവളത്തിനും അതിന്റെ ലൊക്കേഷൻ, സൗകര്യങ്ങൾ, സമീപ ആകർഷണങ്ങൾ എന്നിവയിലൂടെ അതിന്റേതായ സവിശേഷതകളുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളുടെ പ്രത്യേകതകൾ നോക്കാം. 1. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളംകേരളത്തിന്റെ ദക്ഷിണ ഗേറ്റ് വേയാണ് തിരുവനന്തപുരം വിമാനത്താവളം. സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളവും ദക്ഷിണ ജില്ലകളിലെ യാത്രക്കാരുടെ പ്രധാന കേന്ദ്രവുമാണിത്. കേരള–തമിഴ്നാട് അതിർത്തിയിലെ നിരവധി നഗരങ്ങൾക്കുള്ള സൗകര്യപ്രദമായ ആക്സസും തിരുവനന്തപുരത്തിന്റെ പ്രത്യേകതയാണ്. ദക്ഷിണകേരള, തമിഴ്നാട് പ്രദേശങ്ങളിലേക്കുള്ള ഏറ്റവും വേഗമായ എയർ ആക്സസ്, നഗരത്തിൽ നിന്ന് കുറഞ്ഞ ദൂരം തുടങ്ങിയവയാണ് സവിശേഷതകൾ. 2. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളംലോകത്തിലെതന്നെ ആദ്യത്തെ 100% സോളാർ പവർഡ് എയർപോർട്ടാണ് കൊച്ചിയിലേത്. കേരളത്തിലെ ഏറ്റവും തിരക്കേറിയ എയർപോർട്ട് വഴി ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും പ്രധാന നഗരങ്ങളിലേക്ക് മികച്ച കണക്റ്റിവിറ്റിയുണ്ട്. മൾട്ടി-ഡെസ്റ്റിനേഷൻ കണക്റ്റിവിറ്റിയോടെയുള്ള യാത്രാ ഹബ്ബ് എന്നതാണ് കൊച്ചിയുടെ പേര് വേറിട്ടുനിർത്തുന്നത്. 3. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവടക്കൻ കേരളത്തിന്റെ…

Read More

ഇന്ത്യയിലെ ഡ്രൈവർമാർക്കായി ഇൻ-ആപ്പ് വീഡിയോ റെക്കോർഡിംഗ് സൗകര്യം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച് ഊബർ. മിക്ക ഡ്രൈവർമാരും ഡാഷ്‌ക്യാമുകൾ ഉപയോഗിക്കാത്ത വിപണിയാണ് ഇന്ത്യ എന്നത് പരിഗണിച്ചാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നതെന്ന് ഊബർ പ്രതിനിധി പറഞ്ഞു. ചിലപ്പോൾ യാത്രക്കാരിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവരാറുണ്ടെന്നും ചില സന്ദർഭങ്ങളിൽ ഡ്രൈവർമാരുടെ പെരുമാറ്റത്തെക്കുറിച്ച് തെറ്റായ പരാതികൾ നൽകുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും ഊബർ ഡ്രൈവർമാർ പരാതി ഉന്നയിച്ചിരുന്നു. ഇത്തരം പരാതികൾ പിഴകൾക്കും അക്കൗണ്ട് സസ്‌പെൻഷനു പോലും കാരണമായേക്കാവുന്ന സാഹചര്യത്തിലാണ് നീക്കം. മാപ്പിൽ കാണിച്ചിരിക്കുന്ന വഴിയിലൂടെ പോകുന്നതിനുപകരം യാത്രക്കാർ അവർക്ക് ഇഷ്ടമുള്ള വഴി പിന്തുടരണമെന്ന് നിർബന്ധം പിടിക്കുന്നതും പതിവാണ്. അത് വിസമ്മതിച്ചാൽ, തെറ്റായ പരാതികൾ ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതായാണ് നേരത്തെ ഡ്രൈവർമാർ പരാതി ഉന്നയിച്ചത്. തർക്കങ്ങൾ ഉണ്ടാകുമ്പോൾ തെളിവുകൾ നൽകുന്നതിലൂടെ ഡ്രൈവർമാരെ സംരക്ഷിക്കാൻ ഇൻ-ആപ്പ് വീഡിയോ റെക്കോർഡിംഗ് സവിശേഷത സഹായിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, യാത്രക്കാരുടെ സ്വകാര്യത മാനിക്കുന്ന രീതിയിലാകും പദ്ധതി നടപ്പാക്കുകയെന്ന് ഊബർ അറിയിച്ചു. Uber has started a pilot program…

Read More

തുല്യ വേതനത്തിനും ന്യായമായ തൊഴിൽ സമയത്തിനും വേണ്ടി വാദിച്ച് ബോളിവുഡ് താരം ദീപിക പദുക്കോൺ അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ബിഗ് ബജറ്റ് ചിത്രമായ കൽക്കി 2898 ADയിൽ നിന്ന് താരം അടുത്തിടെ പിന്മാറിയതും ജോലിസമയവുമായി ബന്ധപ്പെട്ട കാരണങ്ങൾ കൊണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇപ്പോൾ മറ്റൊരു വെളിപ്പെടുത്തലിലൂടെ ശ്രദ്ധ നേടുകയാണ് താരം. പ്രശസ്തിയും പണവും തൻ്റെ സിനിമാ തിരഞ്ഞെടുപ്പുകളെ ബാധിക്കില്ലെന്നും 500 കോടി ബഡ്ജറ്റിലുള്ള സിനിമകൾ പോലും തന്നെ ആവേശം കൊള്ളിക്കുന്നില്ലെന്നുമാണ് താരം പറഞ്ഞിരിക്കുന്നത്. ഹാർപ്പേഴ്സ് ബസാറുമായുള്ള അഭിമുഖത്തിലാണ് ദീപിക തൻ്റെ കരിയറിലെ മാറിയ കാഴ്ചപ്പാടുകളെ കുറിച്ച് സംസാരിച്ചത്. കരിയറിന്റെ ഈ ഘട്ടത്തിൽ പണത്തെക്കുറിച്ചോ പ്രശസ്തിയെക്കുറിച്ചോ ആലോചിക്കുന്നില്ലെന്നും, 100 കോടി സിനിമകളെക്കുറിച്ചോ 500-600 കോടി സിനിമകളെക്കുറിച്ചോ ചിന്തിക്കുന്നേയില്ലെന്നും ദീപിക പറഞ്ഞു. Bollywood star Deepika Padukone stated in a recent interview that massive-budget films no longer excite her, emphasizing that fame and money do not…

Read More

രാജ്യത്തിന്റെ വ്യോമാതിർത്തി ശേഷി വർധിപ്പിക്കാൻ വമ്പൻ നീക്കവുമായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI). ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ എയർ നാവിഗേഷൻ സേവനങ്ങളുടെ ആധുനികവൽക്കരണം ആരംഭിച്ചിരിക്കുകയാണ് എഎഐ. 2029ഓടെ 65 എയർ ട്രാഫിക് കൺട്രോൾ ടവറുകൾ നവീകരിക്കുകയോ നിർമിക്കുകയോ ചെയ്യുന്ന പദ്ധതിക്കായി ₹15,000–17,000 കോടി രൂപയുടെ നിക്ഷേപമാണ് കണക്കാക്കപ്പെടുന്നത്. ചിലവിന്റെ ഏകദേശം 60% സിവിൽ ജോലികൾക്കും 40% സാങ്കേതികവിദ്യയ്ക്കുമായി ഉപയോഗിക്കും. നാവിഗേറ്റ് ചെയ്യാൻ മതിയായ വ്യോമാതിർത്തി ഇല്ലാത്തത് ഇന്ത്യയുടെ വ്യോമയാന വളർച്ചയ്ക്ക് ഏറ്റവും വലിയ തടസ്സമായി മാറുന്ന സാഹതര്യത്തിലാണ് ഇത്തരമൊരു നീക്കമെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻബിസി-ടിവി 18 റിപ്പോർട്ട് ചെയ്യുന്നു. വ്യത്യസ്ത വലുപ്പത്തിലുള്ള വിമാനത്താവളങ്ങളിലുടനീളം ഉപകരണങ്ങൾ, ഓട്ടോമേഷൻ, നടപടിക്രമങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ ആ തടസ്സം ലഘൂകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 65 വിമാനങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതി 2029ഓടെ പൂർത്തിയാക്കുകയാണ് ലക്ഷ്യംമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു The Airport Authority of India (AAI) is launching its largest-ever modernization drive…

Read More

ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനുമിടയിലുള്ള എയർ കാർഗോ സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. അഫ്ഗാനിസ്ഥാന്റെ താലിബാൻ വ്യാപാര മന്ത്രി അൽ-ഹാജ് നൂറുദ്ദീൻ അസീസി ന്യൂഡൽഹിയിൽ നടത്തിയ സന്ദർശന വേളയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കാബൂൾ-ഡൽഹി സെക്ടറിലും കാബൂൾ-അമൃത്‌സർ റൂട്ടുകളിലും എയർ ഫ്രൈറ്റ് കോറിഡോർ സജീവമാക്കിയിട്ടുണ്ടെന്നും ഈ സെക്ടറുകളിൽ കാർഗോ വിമാനങ്ങൾ ഉടൻ ആരംഭിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത് കണക്റ്റിവിറ്റി ഗണ്യമായി വർധിപ്പിക്കും. ഇന്ത്യയുടെ വ്യാപാര, വാണിജ്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്നും പ്രതിനിധി കൂട്ടിച്ചേർത്തു India’s Ministry of External Affairs confirmed that air cargo services between India and Afghanistan, reactivating the air freight corridor on the Kabul-Delhi and Kabul-Amritsar routes, will commence soon, boosting connectivity and trade.

Read More

ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമാകുന്തോറും പ്രതിരോധ മേഖല ലോകത്ത് ഏറ്റവും ആവശ്യകത കൂടിയ ഒന്നായി മാറുകയാണ്. ഈ ഗ്ലോബൽ മത്സരത്തിൽ പ്രധാന പങ്കാളിയാണ് ഇന്ത്യയും. അതിലുപരി, ഇന്ത്യ കണ്ണുവെക്കുന്ന ഏറ്റവും സുപ്രധാന പ്രതിരോധ മാർഗങ്ങളിൽ ഒന്നാണ് അഞ്ചാം തലമുറ യുദ്ധവിമാനം — ഇന്ത്യയുടെ ഈ തിരഞ്ഞെടുപ്പാകട്ടെ അമേരിക്കയും റഷ്യയും തമ്മിലുള്ള പുതിയ മത്സരത്തിന് അരങ്ങൊരുക്കുന്ന തരത്തിലാണ്. ഇന്ത്യക്കായി രണ്ട് പ്രധാന പ്രതിരോധ ശക്തികളും അവരുടെ അഞ്ചാംതലമുറ യുദ്ധവിമാനങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. നേരത്തെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയെ നിർണായകമായ എഫ്-35 യുദ്ധവിമാന പദ്ധതിയിൽ ഉൾപ്പെടുത്താൻ നിർദേശിച്ചിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ റഷ്യ നൽകിയ നിർദേശം ഇന്ത്യയുടെ യുദ്ധവിമാന സാധ്യതകളെ പൂർണമായും പുതുക്കിയെഴുതുന്ന തരത്തിലാണ്. റഷ്യയുടെ ഓഫറിൽ ഏറ്റവും ശ്രദ്ധേയമായത് സമ്പൂർണ സാങ്കേതിക കൈമാറ്റത്തിന് തയാറാണെന്ന പ്രസ്താവനയാണ്. അവരുടെ അഞ്ചാംതലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ Su-57ന്റെ പരിമിതികളില്ലാത്ത സാങ്കേതിക കൈമാറ്റവും യഥാർത്ഥ ഹാർഡ്‌വെയറും പാക്കേജിന്റെ ഭാഗമാകുമെന്ന് മോസ്‌കോ വ്യക്തമാക്കിയിട്ടുണ്ട്. ഓഫർ പ്രകാരം, JSC Rosoboronexport…

Read More

അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാഷണൽ എയറൊനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (NASA) സന്ദർശിച്ച് മലയാളി വിദ്യാർത്ഥിനി യെല്ലിസ് അരീക്കൽ. അങ്കമാലി സെന്റ് പാട്രിക്സ് അക്കാഡമിയിലെ ഹയർസെക്കൻഡറി വിദ്യാർഥിനിയായ യെല്ലിസ് സ്റ്റഡി പ്രോഗ്രാമിൽ പങ്കെടുക്കാനായാണ് പ്രത്യേക ക്ഷണപ്രകാരം നാസയിലെത്തിയത്. സ്പേസ് എൻജിനീയറിങ്ങിലെ വളരുന്ന സാധ്യതകളെക്കുറിച്ചു വിദ്യാർഥികളെ സജ്ജമാക്കാനായുള്ള സംഘത്തിന്റെ ഭാഗമായാണ് യെല്ലിസിന്റെ സന്ദർശനം. സ്‌പെയ്സ് സ്റ്റഡി പ്രോഗ്രാമിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് യെല്ലിസ് ട്രെയിനിങ് സർട്ടിഫിക്കറ്റും കരസ്ഥമാക്കി. നാസയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പദ്ധതികളെകുറിച്ചും ബഹിരാകാശ പഠനത്തെക്കുറിച്ചും വിമാന എൻജിനീയറിങ് ഡിസൈനിനെക്കുറിച്ചുമുള്ള വിവരങ്ങൾ മനസിലാക്കാനായതായി യെല്ലിസ് പറഞ്ഞു. റോക്കറ്റ് വിക്ഷേപണം, ലാബുകളുടെ സന്ദർശനം, പ്രമുഖരുടെ ക്ലാസുകൾ എന്നിവയാണ് നാസ സന്ദർശനത്തിൽ ഉൾപ്പെടുത്തിയത്. മാള, ഡോ. രാജു ഡേവിസ് ഇൻറർനാഷണൽ സ്കൂളിലെ വിദ്യാർഥികളുടെ സംഘത്തോടൊപ്പമായിരുന്നു യെല്ലിസിൻറെ യാത്ര. പത്തുദിവസത്തെ യുഎസ് സന്ദർശനത്തിൽ ഫ്ളോറിഡ സർവകലാശാലയും ഉൾപ്പെടുത്തിയിരുന്നു. Yellis Areekkal, a higher secondary student from Angamaly, visited NASA on…

Read More

ഇന്ത്യൻ റെയിൽവേ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഡിസംബറിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ വേരിയന്റ് പുറത്തിറക്കുകയാണ് ലക്ഷ്യമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പരീക്ഷണ ഓട്ടങ്ങൾക്ക് ശേഷം ആദ്യത്തെ പ്രോട്ടോടൈപ്പ് റേക്കിൽ മാറ്റങ്ങൾ വരുത്തുകയാണ്. ആദ്യ റേക്ക് വ്യാപകമായി പരീക്ഷിച്ചതിന് ശേഷം, യാത്രക്കാരുടെ സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ട്രെയിനിൽ മാറ്റങ്ങൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയിലെ പ്രീമിയം യാത്രയുടെ പുതിയ മുഖമായി വന്ദേ ഭാരത് എക്സ്പ്രസ് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ സർവീസിലുള്ള എസി ചെയർ കാർ പതിപ്പ് പകൽ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നു. രാത്രികാല റൂട്ടുകളിലെ ദീർഘദൂര രാജധാനി എക്സ്പ്രസ് ട്രെയിനുകളേക്കാൾ മികച്ച സുഖസൗകര്യങ്ങൾ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രദാനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. യാത്രക്കാരുടെ സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ ‘മൈനർ’ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും പരിഷ്കരിച്ച ട്രെയിൻ അടുത്ത മാസം അരങ്ങേറ്റം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…

Read More

വാണിജ്യ, ഹോസ്പിറ്റാലിറ്റി പ്രവർത്തനങ്ങൾക്കായി ഭൂമി പാട്ടത്തിനു നൽകാൻ സർക്കാർ ഉടമസ്ഥതയിലുള്ള കൊച്ചിൻ പോർട്ട് അതോറിറ്റി. തുറമുഖ അതോറിറ്റി 60 വർഷത്തേക്ക് ഏകദേശം 140 ഏക്കർ ഭൂമി പാട്ടത്തിന് നൽകുമെന്ന് ഉദ്യാഗസ്ഥരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് ഇൻഫ്രാ.കോം റിപ്പോർട്ട് ചെയ്യുന്നു. ഇതിലൂടെ 500 കോടിയിലധികം രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. നവംബർ 17ന് വില്ലിംഗ്ഡൺ ദ്വീപിനെ കുണ്ടന്നൂർ ജംഗ്ഷനിൽ NH-66 മായി ബന്ധിപ്പിക്കുന്ന NH-966Bയുടെ തെക്ക് വശത്തായി സ്ഥിതിചെയ്യുന്ന 22.38 ഹെക്ടർ (55.30 ഏക്കർ) ഭൂമി പാട്ടത്തിന് നൽകുന്നതിന് ടെൻഡർ നൽകിയിരുന്നു. ഏകദേശം 85 ഏക്കർ ഭൂമി പാട്ടത്തിന് നൽകുന്നതിന് തുറമുഖ അതോറിറ്റി ഉടൻ തന്നെ പ്രത്യേക ടെൻഡർ പുറപ്പെടുവിക്കും. ഹോട്ടലുകൾ, കൺവെൻഷൻ സെന്ററുകൾ, വാണിജ്യ/ഓഫീസ് സമുച്ചയങ്ങൾ, സ്റ്റേഡിയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയുൾപ്പെടെയുള്ള വാണിജ്യ, ഹോസ്പിറ്റാലിറ്റി പ്രവർത്തനങ്ങൾക്ക് ഈ ഭൂമി ഉപയോഗിക്കാമെന്ന് തുറമുഖ അതോറിറ്റി ടെൻഡർ രേഖകളിൽ വ്യക്തമാക്കുന്നു. 22.38 ഹെക്ടർ (55.30 ഏക്കർ) പാട്ടത്തിനെടുക്കുന്നതിന്, വാർഷിക പാട്ടക്കരാറായി (ജിഎസ്ടി…

Read More

കേരളത്തിന്റെ വ്യവസായ-സ്റ്റാർട്ടപ്പ് പരിസ്ഥിതിക്ക് പുതിയ ഊർജം പകരുന്ന നയങ്ങളാണ് സർക്കാരിൻ്റെതെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. ടൈകോൺ കേരള 2025 ൻ്റെ സംരംഭക പുരസ്കാര ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ അവതരിപ്പിച്ച ‘വർക്ക്ഫ്രം കേരള’ ആശയം രാജ്യത്തെ പ്രൊഫഷണലുകളും സ്റ്റാർട്ടപ്പുകളും ഇന്ന് ഏറ്റെടുന്നു കഴിഞ്ഞു. സുഖകരമായ ജീവിതത്തിനൊപ്പം ആഗോള അവസരങ്ങൾ തേടുന്ന പുതുതലമുറയ്ക്ക് കേരളം ഇപ്പോൾ ഏറ്റവും അനുകൂലമായ ഹബ്ബായി കഴിഞ്ഞുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. റൈറ്റ്‌ ടു സർവീസ് ആക്ട്, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്നിങ്ങനെ സംസ്ഥാനത്തിൻ്റെ വേഗത്തിലുള്ള ഉയർച്ചയ്ക്ക് ആധാരമായ രണ്ട് പ്രധാന നിയമപരിഷ്‌കരണങ്ങൾ അദ്ദേഹം വിശദീകരിച്ചു. ഭരണനിലവാരവും സുതാര്യതയും കാര്യക്ഷമതയും വർധിപ്പിച്ച റൈറ്റ് ടു സർവീസ് ആക്ടും, സംരംഭകർക്ക് നടപടിക്രമങ്ങൾ ലളിതമാക്കിയ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പരിഷ്‌കരണങ്ങളും സംസ്ഥാനത്തെ നിക്ഷേപസൗഹൃദമാക്കിയതായും മന്ത്രി പറഞ്ഞു. “നേച്ചർ, പീപ്പിൾ, ഇൻഡസ്ട്രി” എന്ന മുദ്രാവാക്യത്തോടെ രൂപപ്പെടുത്തിയ പുതിയ വ്യവസായ നയത്തിന്റെ പ്രത്യേകതകളും അദ്ദേഹം വിശദീകരിച്ചു. കഴിവുള്ള…

Read More