Author: News Desk
2023ലെ ഹിൻഡൻബർഗ് പ്രതിസന്ധിക്കു ശേഷം ശക്തമായി തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്. ആരോപണങ്ങൾ ഉയർന്നതിനുശേഷം കമ്പനി 33 കമ്പനികൾ ഏറ്റെടുത്തത് അടക്കം 80,000 കോടി രൂപയുടെ ഡീലുകൾ നടത്തിയതായാണ് റിപ്പോർട്ട്. വിദേശത്തെ കടലാസ് കമ്പനികൾ വഴി സ്വന്തം കമ്പനികളുടെ ഓഹരികളിലേക്ക് പണമൊഴുക്കി, കൃത്രിമമായി വില പെരുപ്പിച്ച ഓഹരികൾ ഈടുവെച്ച് വായ്പകൾ തരപ്പെടുത്തിയെന്നായിരുന്നു അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായ ഷോർട്ട് സെല്ലിങ് കമ്പനിയായ ഹിൻഡൻബർഗിന്റെ പ്രധാന ആരോപണം. ആരോപണങ്ങളെ തുടർന്ന് അദാനിക്കമ്പനികളുടെ വിപണി മൂല്യത്തിൽ നിന്ന് 13.4 ലക്ഷം കോടി രൂപയോളം ഇടിവുണ്ടായിരുന്നു. എന്നാലിപ്പോൾ ആരോപണത്തിനു ശേഷം 80,000 കോടിയുടെ ഡീലുകൾ നടത്താനും അതുവഴി 33 കമ്പനികളെ സ്വന്തമാക്കാനും ഗ്രൂപ്പിന് കഴിഞ്ഞതായുള്ള റിപ്പോർട്ട് പുറത്തുവന്നതോടെ വൻ തിരിച്ചുവരവാണ് അദാനി നടത്തിയിരിക്കുന്നതെന്ന് വ്യക്തമാകുകയാണ്. ഇതിനുപുറമേ കൂടുതൽ നിക്ഷേപം സ്വീകരിക്കാനും ഗ്രൂപ്പിന് കഴിഞ്തായി അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഗ്രൂപ്പിന് ബിസിനസുള്ള എല്ലാ മേഖലകളിലും ഏറ്റെടുക്കലുകൾ നടന്നു. ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയത് തുറമുഖ മേഖലയിലാണ്. 28,145 കോടി…
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (NMIA) വാണിജ്യ വിമാന സർവീസുകൾ ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെ, ആദ്യ വാണിജ്യ വിമാനം എത്തിച്ചേർന്നതോടെയാണ് വിമാനത്താവളത്തിന്റെ എയർസൈഡ് പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായത്. ബെംഗളൂരുവിൽ നിന്ന് എത്തിയ ഇൻഡിഗോ 6E460 വിമാനമാണ് നവി മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയത്. ട്രഡീഷണൽ വാട്ടർ സല്യൂട്ടോടെയാണ് ആദ്യ വിമാനത്തെ സ്വീകരിച്ചത്. തുടർന്ന്, രാവിലെ 8.40ന് നവിമുംബൈയിൽ നിന്ന് പുറപ്പെടുന്ന ആദ്യ വിമാനമായി ഹൈദരാബാദിലേക്കുള്ള ഇൻഡിഗോയുടെ 6E882 വിമാനം മാറി. ഇതോടെ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യ അറൈവൽ-ഡിപ്പാർച്ചർ സൈക്കിൾ പൂർത്തിയായി. മുംബൈ മെട്രോപൊളിറ്റൻ മേഖലയ്ക്ക് ദീർഘകാലമായി കാത്തിരുന്ന നാഴികക്കല്ല് പിന്നിട്ടുകൊണ്ടാണ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഇന്ത്യയുടെ വാണിജ്യ വ്യോമയാന ഭൂപടത്തിൽ ഔദ്യോഗികമായി പ്രവേശിച്ചിരിക്കുന്നത്. ആദ്യ ദിവസം ഒമ്പത് ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിച്ച 48 ഫ്ലൈറ്റുകൾ കൈകാര്യം ചെയ്ത വിമാനത്താവളം 4,000 ത്തിലധികം യാത്രക്കാർക്കാണ് സേവനം നൽകിയത്. ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ്,…
പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്നാറിലും ആലപ്പുഴയിലും വിനോദസഞ്ചാരികൾക്കായി ഹോളിഡേ ഹോമുകൾ നിർമിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. സംസ്ഥാനത്തിനകത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള സഞ്ചാരികൾക്ക് ഉപയോഗിക്കാവുന്ന മൂന്ന് ഹോളിഡേ ഹോമുകളാണ് ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിർമിക്കുക. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ഭവന നഗരകാര്യ സഹമന്ത്രി ടോകൻ സാഹുവാണ് ലോക്സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കാനും അതുവഴി പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിനും ഹോളിഡേ ഹോമുകൾ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് താമസസൗകര്യം ഒരുക്കുന്നതിനൊപ്പം, ലഭ്യതയുള്ള സാഹചര്യത്തിൽ ഫസ്റ്റ് കം ഫസ്റ്റ് എന്ന അടിസ്ഥാനത്തിൽ മറ്റ് സഞ്ചാരികളുടെ ആവശ്യങ്ങളും ഇതുവഴി നിറവേറ്റും. കേന്ദ്ര സർക്കാരിന്റെ ഈ ഹോളിഡേ ഹോമുകളും ടൂറിംഗ് ഓഫീസേഴ്സ് ഹോസ്റ്റലുകളും ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ഇവയുടെ പരിപാലനം സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റാണ് (CPWD) നിർവഹിക്കുന്നത്.കൂടുതൽ സഞ്ചാരികൾ എത്തുന്ന മൂന്നാർ, ആലപ്പുഴ തുടങ്ങിയ കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികൾക്ക് ലഭ്യമായ ചെലവുകുറഞ്ഞ…
സ്ത്രീകളുടെ ആത്മവിശ്വാസത്തിനും പ്രൊഫഷണൽ വളർച്ചയ്ക്കും പ്രചോദനം നൽകുന്ന വ്യക്തിയാണ് സൺറൈസ് ഹോസ്പിറ്റൽസ് (Sunrise Group of Hospitals) മാനേജിംഗ് ഡയറക്ടർ പർവീൺ ഹഫീസ് (Parveen Hafeez). ഇപ്പോൾ ചാനൽ അയാം ഷീ പവറിൽ സ്ത്രീകളോടുള്ള സമൂഹത്തിന്റെ സമീപനത്തെയും സ്ത്രീകളുടെ ആത്മവിശ്വാസത്തെയും കുറിച്ച് ശക്തമായ സന്ദേശം പങ്കുവെച്ചിരിക്കുകയാണ് പർവീൺ. മുന്നോട്ട് പോകാൻ ശ്രമിക്കുന്ന സ്ത്രീകളെ പിന്നോട്ടടിപ്പിക്കാൻ ശ്രമിക്കുന്ന പ്രവണത സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും, അതിനെക്കുറിച്ച് വിഷമിച്ചു നിൽക്കാതെ സ്വന്തം വഴിയിൽ മുന്നോട്ട് പോകണമെന്നും അവർ അഭിപ്രായപ്പെട്ടു. പുരുഷനും സ്ത്രീയും തമ്മിൽ മത്സരിക്കാനല്ല, സ്ത്രീയ്ക്കും പുരുഷനും അവരുടേതായ പങ്കുണ്ടെന്ന തിരിച്ചറിവാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് ഇന്നത്തെ കാലത്ത് വിദ്യാഭ്യാസവും അവസരങ്ങളും പിന്തുണയും എല്ലാം ലഭ്യമാണെന്നും ചെയ്യണമെന്ന് ആഗ്രഹിക്കുന്നതിൽ ഉറച്ചുനിന്നാൽ മുന്നോട്ട് പോകാൻ കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, മുന്നോട്ട് കയറുമ്പോൾ പിന്നിൽ നിന്ന് വലിക്കാൻ ശ്രമിക്കുന്ന ‘ക്രാബ് മെന്റാലിറ്റി’ പോലെയുള്ള ആളുകൾ ഉണ്ടാകുമെന്നും, അതിനെ കുറിച്ച് അധികം ചിന്തിക്കാതെ സ്വന്തം ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും…
കേരളത്തിൽ മികച്ച ആശയവുമായി ബിസിനസ്സിലേക്കു കടന്നാൽ വിജയം നേടാൻ കഴിയുമെന്നും എന്നാൽ അതിനൊപ്പം ദീർഘകാല ദർശനവും ക്ഷമയും അനിവാര്യമാണെന്ന് ഓക്സിജൻ ഡിജിറ്റൽ സിഇഒ ഷിജോ.കെ. തോമസ്. ചാനൽ അയാം ഷീ പവറിനോട് അനുബന്ധിച്ച്, ഓക്സിജൻ ഡിജിറ്റലിന്റെ 25 വർഷത്തെ പ്രവർത്തനാനുഭവം പങ്കുവെച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതകളുടെ പങ്കാളിത്തം ബിസിനസിലും ഡിജിറ്റൽ മേഖലയിലും നിർണായകമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കരിയർ ബ്രേക്ക് എടുത്ത ശേഷം കഴിവുള്ള സ്ത്രീകൾക്ക് വീണ്ടും അവസരങ്ങൾ നൽകേണ്ടതിന്റെ ആവശ്യകതയും ഓർമ്മിപ്പിച്ചു. ശരിയായ അന്തരീക്ഷവും പരിശീലനവും ലഭിച്ചാൽ വനിതകൾ ഉയർന്ന നിലവാരത്തിലുള്ള പ്രകടനം കാഴ്ചവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് രംഗത്ത് ഇന്ന് കേരളം വലിയ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. മുൻകാലത്തേക്കാൾ കൂടുതൽ സ്റ്റാർട്ടപ്പുകൾക്ക് വൻതോതിൽ ഫണ്ടിംഗ് ലഭിക്കുന്നുണ്ട്. കോടികളുടെ നിക്ഷേപമാണ് കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിലേക്ക് ഒഴുകിയെത്തിയത്. മികച്ച കഴിവുകളുള്ള യുവാക്കൾ സ്റ്റാർട്ടപ്പുകളിലേക്ക് എത്തുന്നത് സംസ്ഥാനത്തിന് വലിയ സാധ്യതകളാണ് തുറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം ബിസിനസ് യാത്രയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്ലാൻ ചെയ്ത സംരംഭകയാത്രയായിരുന്നില്ല.…
ശ്രദ്ധനേടി സൗത്ത് ഇന്ത്യൻ സ്നാക്ക് ബ്രാൻഡ് സ്വീറ്റ് കരം കോഫി (Sweet Karam Coffee). 2015ൽ നളിനി പാർഥിപൻ, ആനന്ദ് ഭാരദ്വാജ്, ശ്രീവത്സൻ സുന്ദരരാമൻ, വീര രാഘവൻ എന്നിവർ ചേർന്ന് ആരംഭിച്ച കമ്പനി ₹11.48 കോടി വരുമാനം നേടിയാണ് വാർത്തകളിൽ നിറയുന്നത്. വെറും രണ്ടായിരം രൂപ മൂലധനത്തോടെ വീട്ടിലെ അടുക്കളയിൽ ആരംഭിച്ച സംരംഭം ഇന്ന് ഇന്ത്യയ്ക്കു പുറമേ 30ലധികം രാജ്യങ്ങളിലേക്കും ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിലേക്ക് വളർന്നിരിക്കുന്നു. പാം ഓയിൽ, മൈദ, പ്രിസർവേറ്റീവുകൾ എന്നിവ ഒഴിവാക്കി മുത്തശ്ശി ജാനകി പാട്ടിയുടെ പരമ്പരാഗത റെസിപ്പികൾ വെച്ചാണ് ഉത്പന്നങ്ങൾ നിർമിക്കുന്നതെന്നും ഇതാണ് വളർച്ചയിൽ പ്രധാനമായതെന്നും സ്ഥാപകർ പറയുന്നു. Sweet Karam Coffee revenue growth, Janaki Paati recipes snacks, home kitchen startup India, bootstrapped food brand, preservative free Indian snacks, palm oil free snacks India, women led startup India, Indian snacks global export, traditional…
വെണ്ണയുടെയോ പാലിന്റെയോ വെറുമൊരു ബ്രാൻഡ് മാത്രമല്ല അമൂൽ, ദശലക്ഷക്കണക്കിന് ചെറുകമ്പനികൾ ഒന്നിച്ചുചേർന്ന് ഭീമന്മാരെ നേരിട്ടാൽ എന്ത് സംഭവിക്കുമെന്നതിന്റെ പ്രതീകമാണ്. ഇപ്പോൾ, ഭാരത് ടാക്സി എന്ന സർക്കാർ പിന്തുണയോടെ രൂപമെടുത്ത റൈഡ്-ഹെയ്ലിംഗ് മൊബിലിറ്റി കമ്പനി ഡ്രൈവർമാർക്ക് പൂർണ അധികാരം നൽകിക്കൊണ്ട് റൈഡ്-ഹെയ്ലിംഗ് സേവനങ്ങളുടെ അമൂലായി മാറാൻ ഒരുങ്ങുകയാണ്. 2026 ജനുവരി 1ന് രാജ്യത്ത് സേവനം ആരംഭിക്കുന്ന ഭാരത് ടാക്സി, രാജ്യത്തുടനീളം തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ഇതിനകം തന്നെ ഡ്രൈവർമാരെ ഒരുക്കിയിട്ടുണ്ട്. ക്ഷീര ഭീമനായ അമൂലിനെപ്പോലെ, ഭാരത് ടാക്സിയും വിജയത്തിനായി സഹകരണ മാതൃകയെ ആശ്രയിക്കുമെന്നതാണ് സവിശേഷത. ഊബർ, ഓല തുടങ്ങിയ ഓൺലൈൻ ടാക്സികൾക്ക് വെല്ലുവിളിയുമായാണ് ഭാരത് ടാക്സി എത്തുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തേ ഭാരത് ടാക്സി സംബന്ധിച്ച പ്രഖ്യാപനം ലോക്സഭയിൽ അറിയിച്ചിരുന്നു. സ്വകാര്യ ഓൺലൈൻ ടാക്സികൾ ഉപയോക്താക്കളേയും ഡ്രൈവർമാരെയും ഒരുപോലെ ചൂഷണം ചെയ്യുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ പിന്തുണയോടെയുള്ള ടാക്സികൾ അവതരിപ്പിക്കുന്നത്. പൂർണമായും ഡ്രൈവർമാരുടെ ഉടമസ്ഥതയിലുള്ള സഹകരണ റൈഡ്-ഹെയ്ലിംഗ് സംരംഭമായാണ് ഭാരത്…
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് ബ്രിഡ്ജായ ചെനാബ് പാലം ജൂൺ മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിച്ചിരുന്നു. ഇന്ത്യയുടെ എഞ്ചിനീയറിംഗ് മികവിനെ ആഗോള ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച ഈ നിർമാണത്തിലൂടെ ഒരു വനിതയും വാർത്തകളിൽ ഇടം നേടി. ചെനാബ് പാലം വിജയകരമായി നിർമ്മിക്കുന്നതിൽ വലിയ സംഭാവനകൾ നൽകിയ പ്രൊഫസർ ജി. മാധവി ലതയാണ് പാലത്തിന്റെ വിജയകരമായ പൂർത്തീകരണത്തോടെ ശ്രദ്ധാകേന്ദ്രമായത്. ഇപ്പോൾ മാധവി ലത എൻഡിടിവി ഇന്ത്യൻ ഓഫ് ദി ഇയർ പുരസ്കാരം കരസ്ഥമാക്കിയിരിക്കുകയാണ്. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) പ്രൊഫസറായ മാധവി ലത 17 വർഷത്തോളമാണ് ചെനാബ് പാലം പദ്ധതിയിൽ ജിയോടെക്നിക്കൽ കൺസൾട്ടന്റായി പ്രവർത്തിച്ചത്. പാലത്തിന്റെ കരാറുകാരായ അഫ്കോൺസുമായി ചേർന്നായിരുന്നു മാധവിയുടെ പ്രവർത്തനം. വലിയ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ് ചെനാബ് പാലം പണിതിരിക്കുന്നത്. ഭൂപ്രകൃതി ഉയർത്തിയ വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു മുതൽ ഘടന നിർമിക്കുന്നതിലെ ആസൂത്രണം, രൂപകൽപ്പന, നിർമ്മാണം എന്നിവയിലടക്കം മാധവി…
അടിയന്തര സാഹചര്യങ്ങളിലും അപകടങ്ങളിലും പെട്ടുപോകുന്ന ആൻഡ്രോയിഡ് ഉപയോക്താക്കളെ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്ന ‘എമർജൻസി ലൊക്കേഷൻ സർവീസ്’ (ELS) ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ. സഹായത്തിനായി എമർജൻസി നമ്പറുകളിലേക്ക് വിളിക്കുമ്പോൾ ഉപയോക്താവിന്റെ കൃത്യമായ ലൊക്കേഷൻ അധികൃതർക്ക് തൽസമയം ലഭ്യമാകുന്ന സംവിധാനമാണിത്. ഉത്തർപ്രദേശിലാണ് ഈ സേവനം ആദ്യമായി പൂർണതോതിൽ പ്രവർത്തനസഞ്ജമാകുക. ആൻഡ്രോയിഡ് ഫോണുകളിൽ ഇൻ-ബിൽഡായി ലഭിക്കുന്ന സുരക്ഷാ ഫീച്ചറാണിത്. ഉപയോക്താവ് പോലീസ്, അഗ്നിശമന സേന അല്ലെങ്കിൽ ആംബുലൻസ് എന്നിവയ്ക്കായി എമർജൻസി നമ്പറിൽ (ഇന്ത്യയിൽ 112) വിളിക്കുകയോ സന്ദേശം അയക്കുകയോ ചെയ്യുമ്പോൾ സംവിധാനം സ്വയം ആക്ടീവാകും. ഫോണിലെ ജിപിഎസ് (GPS), വൈ-ഫൈ, നെറ്റ്വർക്കുകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് 50 മീറ്റർ വരെ കൃത്യതയിൽ ലൊക്കേഷൻ കണ്ടെത്താൻ സാധിക്കും. അതേസമയം, സ്വകാര്യത ഉറപ്പാക്കാൻ, ഗൂഗിളിന്റെ സെർവറുകളിലൂടെ കടന്നുപോകാതെ ലൊക്കേഷൻ ഡാറ്റ ഉപകരണത്തിൽ തന്നെ കണക്കാക്കുകയും അടിയന്തര എൻഡ്പോയിന്റിലേക്ക് നേരിട്ട് അയയ്ക്കുകയും ചെയ്യുമെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു. ഇതിനുപുറമേ ‘എമർജൻസി ലൈവ് വീഡിയോ’ ഫീച്ചറും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. അപകടസ്ഥലത്തെ ദൃശ്യങ്ങൾ…
യുഎസ് ആസ്ഥാനമായുള്ള എസ്ടി സ്പേസ്മൊബൈലിന്റെ ബ്ലൂബേർഡ് ബ്ലോക്ക്-2 ബഹിരാകാശ പേടകം വിക്ഷേപിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO). ഐഎസ്ആർഓയുടെ ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിളായ ‘ബാഹുബലി’ എന്നറിയപ്പെടുന്ന LVM3-M6ലായിരുന്നു വിക്ഷേപണം. രാവിലെ 8.55ന് ആന്ധ്രാപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണ പാഡിൽ നിന്ന് ബഹിരാകാശ പേടകം പറന്നുയർന്നു. ഐഎസ്ആർഓയുടെ വാണിജ്യ മുന്നേറ്റത്തിനുള്ള നാഴികക്കല്ലായാണ് വിക്ഷേപണം കണക്കാക്കപ്പെടുന്നത്. 6,100 കിലോഗ്രാം ഭാരമുള്ള ബ്ലൂബേർഡ് ബ്ലോക്ക്-2, ബഹിരാകാശ ഏജൻസിയുടെ എൽവിഎം3 റോക്കറ്റ് ലോ എർത്ത് ഓർബിറ്റിൽ (LEO) സ്ഥാപിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരമേറിയ പേലോഡാണ്. ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചതായി ബഹിരാകാശ ഏജൻസി അറിയിച്ചു. ഐഎസ്ആർഒ വിക്ഷേപണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രശംസിച്ചു. ആത്മനിർഭർ ഭാരതത്തിനായുള്ള ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് വിക്ഷേപണമെന്ന് മോഡി അഭിപ്രായപ്പെട്ടു. വിക്ഷേപണത്തെ ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ സുപ്രധാന മുന്നേറ്റമെന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യൻ മണ്ണിൽ നിന്ന് വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ യുഎസ് ബഹിരാകാശ പേടകം ബ്ലൂബേർഡ് ബ്ലോക്ക് -2…
