Author: News Desk
ആഗോള സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ലിക്സ് (Netflix) തങ്ങളുടെ വിഷ്വൽ ഇഫക്റ്റ്സ്, ഇന്നൊവേഷൻ സ്റ്റുഡിയോയായ ഐലൈൻ സ്റ്റുഡിയോസിന്റെ (Eyeline Studios) പുതിയ ഓഫീസ് ഹൈദരാബാദിൽ ആരംഭിച്ചു. ഇന്ത്യയിലെ ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ് (AVGC) മേഖലയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇതിലൂടെ രാജ്യത്തു നിന്നുള്ള മികച്ച വിഎഫ്എക്സ് (VFX) പ്രതിഭകളെ നിയമിക്കാനും ആഗോള നിലവാരത്തിലുള്ള വിഷ്വൽ സ്റ്റോറിടെല്ലിംഗിൽ അവരെ പങ്കാളികളാക്കാനും കമ്പനി ലക്ഷ്യമിടുന്നു. VFX പ്രതിഭകൾക്ക് സുവർണ്ണാവസരംഇന്ത്യയിലെ കലാകാരന്മാരുടെ സാങ്കേതിക മികവും സർഗ്ഗാത്മകതയും പ്രയോജനപ്പെടുത്താൻ വൻതോതിൽ നിയമനം നടത്താനാണ് ഐലൈൻ സ്റ്റുഡിയോസ് പദ്ധതിയിടുന്നത്. അത്യാധുനിക വിഷ്വൽ ഇഫക്റ്റുകൾ, ജനറേറ്റീവ് വിഷ്വൽ ഇഫക്റ്റുകൾ, വെർച്വൽ പ്രൊഡക്ഷൻ തുടങ്ങിയ സാങ്കേതികവിദ്യകളിൽ വൈദഗ്ധ്യമുള്ള ഇന്ത്യൻ പ്രതിഭകളെ സ്റ്റുഡിയോയുടെ ഭാഗമാക്കും. ഇന്ത്യയിലെ വിഎഫ്എക്സ് മേഖലയിലുള്ള ആഴത്തിലുള്ള അറിവും സാങ്കേതിക മികവും കണക്കിലെടുത്താണ് നെറ്റ്ഫ്ലിക്സ് ഹൈദരാബാദിനെ തിരഞ്ഞെടുത്തത്. ആഗോള നിലവാരത്തിലുള്ള അത്യാധുനിക ഉപകരണങ്ങളും ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറും ഉപയോഗിച്ച് പ്രവർത്തിക്കാൻ ഇതിലൂടെ ഇന്ത്യൻ കലാകാരന്മാർക്ക് അവസരം ലഭിക്കും. ഹൈദരാബാദ്: ആഗോള…
രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി (ABSS) ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പദ്ധതിയുടെ ഭാഗമായി ഇതുവരെ 180 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയെ അറിയിച്ചു. രാജ്യത്തുടനീളം 1,337 സ്റ്റേഷനുകളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റേഷനുകളിലെ യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായുള്ള ദീർഘകാല ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വെയിറ്റിംഗ് ഹാളുകൾ, ടോയ്ലെറ്റുകൾ എന്നിവയുടെ നവീകരണം, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, വീതിയേറിയ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ എന്നിവയുടെ നിർമ്മാണം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങൾ ഇതിന്റെ ഭാഗമാണ്. മെച്ചപ്പെട്ട പാസഞ്ചർ ഇൻഫോർമേഷൻ സിസ്റ്റം, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക സൗകര്യങ്ങൾ, എക്സിക്യൂട്ടീവ് ലോഞ്ചുകൾ എന്നിവ യാത്രക്കാർക്കായി ഒരുക്കുന്നു. കൂടാതെ ‘വൺ സ്റ്റേഷൻ വൺ പ്രൊഡക്ട്’ പദ്ധതിയിലൂടെ പ്രാദേശിക ഉൽപ്പന്നങ്ങൾക്കായുള്ള കിയോസ്കുകളും സജ്ജീകരിക്കുന്നുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ ഓരോ റെയിൽവേ സ്റ്റേഷനെയും നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളായി (City Centres) വികസിപ്പിക്കാനാണ് റെയിൽവേ…
അമേരിക്കൻ ബഹുരാഷ്ട്ര സാങ്കേതിക കമ്പനിയായ മെറ്റയിൽ (Meta) വീണ്ടും വൻതോതിലുള്ള പിരിച്ചുവിടലിന് നീക്കമെന്ന് റിപ്പോർട്ട്. കമ്പനിയുടെ ആകെ ജീവനക്കാരുടെ 20 ശതമാനത്തോളം പേരെ ഇത് ബാധിച്ചേക്കാമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഏകദേശം 79,000 ജീവനക്കാരുള്ള മെറ്റയിൽ നിന്നും 16,000ത്തോളം പേർക്ക് ഇതോടെ തൊഴിൽ നഷ്ടമാകും. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലുകളിൽ ഒന്നായിരിക്കും ഇത്. പിരിച്ചുവിടലിന് പിന്നിലെ കാരണങ്ങൾ:നിർമ്മിത ബുദ്ധി (AI) മേഖലയിലെ വൻ നിക്ഷേപങ്ങളും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പുനഃക്രമീകരണങ്ങളുമാണ് പുതിയ പിരിച്ചുവിടലിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് കൂടുതൽ പ്രോജക്റ്റുകൾ പൂർത്തിയാക്കാൻ കഴിയുമെന്ന സിഇഒ മാർക്ക് സക്കർബർഗിന്റെ വിലയിരുത്തലും ഈ തീരുമാനത്തിന് പിന്നിലുണ്ട്. എഐ ഇൻഫ്രാസ്ട്രക്ചറിനായി വൻതോതിൽ തുക ചിലവാക്കുന്ന പശ്ചാത്തലത്തിൽ ചിലവ് ചുരുക്കാനാണ് കമ്പനിയുടെ നീക്കം. പഴയ പിരിച്ചുവിടലുകൾ:2022 നവംബറിൽ മെറ്റ 11,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. തുടർന്ന് 2023 മാർച്ചിൽ ‘ഇയർ ഓഫ് എഫിഷ്യൻസി’യുടെ ഭാഗമായി 10,000…
ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണ നിർമ്മാണ സ്ഥാപനങ്ങളിലൊന്നായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) മൂന്ന് വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ കൂടി വിജയകരമായി പൂർത്തിയാക്കി. ഏകദേശം 453 കോടി രൂപ മൊത്തം ചിലവ് വരുന്ന ഈ പദ്ധതികൾ തീരസംരക്ഷണം, പാലം നിർമ്മാണം, കാലാവസ്ഥാ പ്രതിരോധ റോഡുകൾ എന്നീ മേഖലകളിലെ ഊരാളുങ്കലിന്റെ കരുത്ത് തെളിയിക്കുന്നതാണ്. ചെല്ലാനം തീരസംരക്ഷണ പദ്ധതിതീരശോഷണവും കടലാക്രമണവും തടയുന്നതിനായി 7.31 കിലോമീറ്റർ ദൈർഘ്യമുള്ള അത്യാധുനിക തീരസംരക്ഷണ സംവിധാനമാണ് ഒരുക്കിയത്. 1.25 ലക്ഷം ടെട്രാപോഡുകളും 8.50 ലക്ഷം ടൺ ഗ്രാനൈറ്റ് കവചങ്ങളും (Armour units) ഇതിനായി ഉപയോഗിച്ചു. കടൽത്തീരത്തെ മണ്ണൊലിപ്പ് തടയാൻ ഗ്രോയിൻ (Groyne) ഘടനകളും നിർമ്മിച്ചിട്ടുണ്ട്. ഈ നേട്ടത്തിന് ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ICI) 2023-ലെ മികച്ച അടിസ്ഥാന സൗകര്യ പദ്ധതിക്കുള്ള പുരസ്കാരവും ലഭിച്ചു. ദക്ഷിണേന്ത്യയിലെ നീളമേറിയ കായൽ പാലംകായലിന് കുറുകെ നിർമ്മിച്ച 1,755 മീറ്റർ ദൈർഘ്യമുള്ള പെരുമ്പളം പാലമാണ് മറ്റൊരു വലിയ നേട്ടം. ദക്ഷിണേന്ത്യയിൽ…
വാണിജ്യ എൽപിജി സിലിണ്ടറുകളുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൊച്ചിയിലെ ഹോട്ടൽ മേഖല പ്രതിസന്ധിയിലായതോടെ, പരിഹാരവുമായി രണ്ട് യുവ സോഫ്റ്റ്വെയർ എൻജിനീയർമാർ. വൈശാഖ് സുരേഷ്, വിശ്വനാഥ കർത്ത എന്നീ രണ്ട് യുവ എഞ്ചീനീയർമാർ ചേർന്നാണ് നഗരത്തിൽ ഏതൊക്കെ റെസ്റ്റോറന്റുകൾ തുറന്നിട്ടുണ്ടെന്നും അവിടെ എന്തൊക്കെ ഭക്ഷണങ്ങൾ ലഭ്യമാണെന്നും തത്സമയം അറിയാൻ സഹായിക്കുന്ന ‘ഗ്യാസ് ഉണ്ടോ’ (GasUndo) എന്ന ആപ്പ് വികസിപ്പിച്ച് ശ്രദ്ധ നേടുന്നത്. 30 പേരടങ്ങുന്ന സംഘത്തോടൊപ്പം ടീം ഡിന്നറിന് പോയി ഗ്യാസ് ഇല്ലാത്തതിനാൽ ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കാതെ വന്നതാണ് ‘ഗ്യാസ് ഉണ്ടോ’യുടെ ഉദ്ഭവത്തിലേക്ക് നയിച്ചത്. കൊച്ചി നഗരത്തിലെ ഏതൊക്കെ ഹോട്ടലുകൾ തുറന്നിട്ടുണ്ടെന്നും എവിടെയൊക്കെ പരിമിതമായ മെനു ലഭ്യമാകുമെന്നും അറിയാനാകുന്ന ലൈവ് ആപ്പാണിത്. ഗ്യാസ് ഇല്ലാത്തതിനാൽ ഇൻഡക്ഷൻ കുക്കറിലേക്കും വിറകടുപ്പിലേക്കും മാറിയ ഹോട്ടലുകളുടെ വിവരങ്ങളും ഇതിൽ ചേർക്കാം. ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെയാണ് മാപ്പ് പ്രവർത്തിക്കുക. ഹോട്ടലിൽ എത്തുന്ന വ്യക്തിക്ക് അവിടെ ഭക്ഷണം ലഭ്യമാണോ എന്ന് മാപ്പിൽ രേഖപ്പെടുത്താം. ഭക്ഷണം തേടി നഗരത്തിലുടനീളം വാഹനമോടിച്ച് ഇന്ധനവും സമയവും…
പഴമയുടെ പ്രൗഢി വിളിച്ചോതുന്ന വിന്റേജ് ബസ് സർവീസുമായി ശ്രദ്ധ നേടുകയാണ് കെഎസ്ആർടിസി. യൂറോപ്യൻ രാജ്യങ്ങളിലെ വിന്റേജ് ബസുകളുടെ മാതൃകയിൽ തയ്യാറാക്കിയ വാഹനം തിരുവനന്തപുരത്താണ് സർവീസ് നടത്തുന്നത്. പച്ചപ്പരിഷ്കാരിഎൺപതുകളിലെ ലുക്കിലുള്ള വിൻഡ്ഷീൽഡ്, വട്ടത്തിലുള്ള ഹെഡ്ലൈറ്റുകൾ, അശോക് ലെയ്ലൻഡിന്റെ പഴയ ലോഗോ എന്നിവയാണ് ബസിന്റെ പ്രധാന ആകർഷണം. ആകർഷകമായ പച്ച നിറത്തിലാണ് ബസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വെറും 20 രൂപഒരേസമയം 52 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ബസ്സിൽ ഒരാൾക്ക് മുഴുവൻ യാത്രയ്ക്കും വെറും 20 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. പേരൂർക്കടയിൽ നിന്ന് കിഴക്കേക്കോട്ടയിലേക്ക് രാവിലെ 7.15 മുതൽ വൈകുന്നേരം 5.35 വരെയാണ് ബസ് സർവീസ് നടത്തുന്നത്. ദിവസേന 9 സർവീസുകളാണുള്ളത്. വിവാഹ ആവശ്യങ്ങൾക്കോ വിനോദയാത്രകൾക്കോ ആയി ഈ ബസ് വാടകയ്ക്ക് എടുക്കാനും സാധിക്കും. താൽപ്പര്യമുള്ളവർക്ക് 9188933715 എന്ന നമ്പറിൽ പേരൂർക്കട ഡിപ്പോയുമായി ബന്ധപ്പെടാം. യഥാർത്ഥ ‘അപ്പൂപ്പൻ’വിന്റേജ് ബസുകൾ വാർത്തകളിൽ നിറയുമ്പോൾ കെഎസ്ആർടിസിയുടെ പക്കലുള്ള ഏറ്റവും പഴയ വാഹനത്തെക്കുറിച്ചും അറിയേണ്ടതുണ്ട്. KLX 109…
ആഗോള ഊർജ്ജ വിപണിയുടെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലൂടെ (Strait of Hormuz) ഇന്ത്യൻ പതാക വഹിച്ച എൽപിജി ടാങ്കറുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയിരിക്കുകയാണ്. പശ്ചിമേഷ്യയിൽ ഇറാൻ-യുഎസ് സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലും ഇന്ത്യയുമായുള്ള സവിശേഷമായ സൗഹൃദം പരിഗണിച്ചാണ് ഇറാന്റെ ഈ തീരുമാനം. ഇന്ത്യയിലെ പാചകവാതക ക്ഷാമത്തിന് ഇതോടെ വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ സുപ്രധാന കപ്പൽ പാതകളിലൂടെ ഇന്ത്യയ്ക്ക് സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ ശുഭവാർത്ത പുറത്തുവന്നത്. നയതന്ത്ര നീക്കങ്ങൾ ഫലം കണ്ടുതന്ത്രപ്രധാനമായ ഈ സമുദ്രപാതയിലൂടെ ഇന്ത്യയ്ക്ക് പ്രവേശനം ഉറപ്പാക്കുന്ന സംഭവവികാസങ്ങൾ ഉടൻ ഉണ്ടാകുമെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഫത്താലി പറഞ്ഞിരുന്നു. “ഇന്ത്യ ഇറാന്റെ സുഹൃത്താണ്, അതുകൊണ്ട് തന്നെ സുരക്ഷിതമായ പാത ഉറപ്പാക്കും. രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് അത് നേരിട്ട് കാണാൻ കഴിയും” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും…
ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ നഗരം ‘ഇന്ത്യയുടെ ചില്ലി ക്യാപിറ്റൽ’ എന്നാണ് അറിയപ്പെടുന്നത്. ലോകപ്രശസ്തമായ ‘ഗുണ്ടൂർ സന്നം’ ഉൾപ്പെടെയുള്ള ഏറ്റവും എരിവുള്ള മുളകുകളുടെ പ്രധാന ഉൽപ്പാദന കേന്ദ്രമാണിവിടം. സവിശേഷമായ മണ്ണും കാലാവസ്ഥയും ഈ പ്രദേശത്തെ മുളക് കൃഷിക്ക് ഏറ്റവും അനുയോജ്യമാക്കുന്നു. തലമുറകളായി കൈമാറി വന്ന കർഷകരുടെ അധ്വാനവും വിപുലമായ പ്രാദേശിക വിപണിയുമാണ് ഗുണ്ടൂരിനെ രാജ്യത്തിന്റെ മുളക് തലസ്ഥാനമാക്കിയത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മുളക് വ്യാപാര കേന്ദ്രമായ ഗുണ്ടൂർ മാർക്കറ്റ് യാർഡിലേക്ക് ദിവസവും ആയിരക്കണക്കിന് കർഷകരാണ് ഉൽപ്പന്നങ്ങളുമായി എത്തുന്നത്. ഇവിടെ നിന്നുള്ള മുളകുകൾ ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് വൻതോതിൽ കയറ്റുമതി ചെയ്യപ്പെടുന്നു. ഗുണ്ടൂരിന്റെ ഈ ആഗോള പ്രശസ്തിക്ക് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്. അതിലൊന്ന് ഗുണ്ടൂർ സന്നം എന്ന മുളക് ഇനമാണ്. കടും ചുവപ്പ് നിറവും തീക്ഷ്ണമായ ഗന്ധവും എരിവുമുള്ള ഈ മുളക് അച്ചാറുകൾ, മുളകുപൊടി തുടങ്ങിയവ തയ്യാറാക്കാൻ ഏറ്റവും അനുയോജ്യമാണ്. വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയും ഫലഭൂയിഷ്ഠമായ കറുത്ത മണ്ണും മുളക് കൃഷിക്ക്…
അമേരിക്കൻ സോഫ്റ്റ്വെയർ കമ്പനിയായ അഡോബെയുടെ (Adobe) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) പദവിയിൽനിന്ന് ഇന്ത്യൻ വംശജനായ ശന്തനു നാരായൺ (Shantanu Narayen) പടിയിറങ്ങുന്നു. ഏകദേശം രണ്ട് ദശാബ്ദമായി അഡോബെയെ നയിക്കുന്ന അദ്ദേഹം ബോക്സ് സോഫ്റ്റ്വെയർ വിൽപ്പനയിൽ നിന്ന് ക്ലൗഡ് അടിസ്ഥാനത്തിലുള്ള സബ്സ്ക്രിപ്ഷൻ മോഡലിലേക്ക് കമ്പനിയെ മാറ്റി നിർണായക വഴിത്തിരിവ് സൃഷ്ടിച്ചു. 2007ൽ സിഇഒ ആയി ചുമതലയേറ്റപ്പോൾ 1 ബില്യൺ ഡോളറിൽ താഴെയായിരുന്ന കമ്പനിയുടെ വാർഷിക വരുമാനം 2024ഓടെ 25 ബില്യൺ ഡോളറിന് മുകളിലെത്തിയത് ഈ തന്ത്രപരമായ മാറ്റത്തിന്റെ ഫലമാണ്. കമ്പനി പുതിയ നേതൃത്വത്തിന് വഴിമാറുന്നതിന്റെ (Succession Planning) ഭാഗമായാണ് 18 വർഷത്തെ സേവനത്തിന് ശേഷം അദ്ദേഹം സിഇഒ സ്ഥാനം ഒഴിയുന്നത്. ദൈനംദിന ഭരണച്ചുമതലകളിൽ നിന്ന് മാറി കമ്പനിയുടെ നയരൂപീകരണത്തിലും ഭാവി പദ്ധതികളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബോർഡ് ചെയർമാൻ പദവിയിൽ അദ്ദേഹം തുടരും. സുഗമമായ അധികാര കൈമാറ്റം ലക്ഷ്യമിടുന്ന കമ്പനി പുതിയ സിഇഒയെ കണ്ടെത്തുന്നത് വരെ അദ്ദേഹം സ്ഥാനത്ത് തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.…
ഇൻറർനെറ്റിലെ അശ്ലീല ഉള്ളടക്കങ്ങൾക്കും സമൂഹമാധ്യം ദുരുപയോഗത്തിനുമെതിരെ ശക്തമായ നിയമനിർമാണം ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ആം ആദ്മി പാർട്ടി എംപിയുമായ ഹർഭജൻ സിംഗ്. രാജ്യസഭയിലെ ചർച്ചക്കിടെയാണ് ഹർഭജൻ ഈ വിഷയം സഭയിൽ ഉന്നയിച്ചത്. അശ്ലീല വെബ്സൈറ്റുകൾ പൂർണമായും ബ്ലോക്ക് ചെയ്യാനും ഓൺലൈനിലെ ദോഷകരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാനും കേന്ദ്ര സർക്കാർ കർശന നിയമങ്ങൾ കൊണ്ടുവരണമെന്ന് ഹർഭജൻ ആവശ്യപ്പെട്ടു. 16 വയസ്സിൽ താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവദിക്കരുത്. ഇതിനായി കൃത്യമായ പ്രായപരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകൾക്ക് കുട്ടികൾ അടിമകളാകുന്ന സാഹചര്യമുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ ലൈംഗികച്ചുവയുള്ളതോ അശ്ലീലമായതോ ആയ ഉള്ളടക്കങ്ങൾ കാണാൻ ഇടയാകുന്നു. ഇത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാവുകയും ചെയ്യുന്നു. കുട്ടികളുടെ ചിന്താഗതിയെ ഇത് തെറ്റായ രീതിയിൽ രൂപപ്പെടുത്തുകയാണെന്നും ഹർഭജൻ വ്യക്തമാക്കി. MP Harbhajan Singh urges the Centre to block pornographic websites and implement age…
