Author: News Desk
യൂറോപ്യൻ രാജ്യങ്ങളുടെയും ആഗോള നിക്ഷേപകരുടെയും മൂലധനം ഇന്ത്യയിലേക്ക് എത്തിക്കുന്ന പ്രധാന വാതിലായി മാറാൻ ലക്ഷ്യമിട്ട് ആഗോളതലത്തിലെ സുപ്രധാന ധനകാര്യ കേന്ദ്രങ്ങളിലൊന്നായ ലക്സംബർഗ്. ഇന്ത്യയുടെ വളർന്നുവരുന്ന മൂലധന വിപണികളെ മുന്നിൽകണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ ലക്സംബർഗ് പുതിയ പദ്ധതികൾ അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യൻ വിപണിയുടെ വളർച്ച ലോക നിക്ഷേപകരെ ഏറെ ആകർഷിക്കുന്നതാണെന്ന് ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ നടന്ന ഗ്ലോബൽ സെക്യൂരിറ്റീസ് മാർക്കറ്റ് കോൺക്ലേവ് 2.0ൽ സംസാരിക്കവേ ലക്സംബർഗ് ധനകാര്യ മന്ത്രി ജിൽസ് റോത്ത് പറഞ്ഞു. യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാർ നടപ്പായാൽ ബിസിനസുകൾക്ക് കൂടുതൽ വ്യക്തതയും നിക്ഷേപബന്ധങ്ങൾക്ക് കൂടുതൽ സ്ഥിരതയും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ പ്രധാന അന്താരാഷ്ട്ര ധനകാര്യ കേന്ദ്രങ്ങളിലൊന്നായ ലക്സംബർഗ് ഏകദേശം €8 ട്രില്യൺ ആസ്തികൾ നിയന്ത്രിക്കുന്നതോടൊപ്പം 80തിലധികം രാജ്യങ്ങളിൽ ഫണ്ടുകൾ വിതരണം ചെയ്യുന്നതായും റോത്ത് വ്യക്തമാക്കി. ഇന്ത്യ–ലക്സംബർഗ് ധനകാര്യ സഹകരണം ശക്തിപ്പെടുത്താൻ നിക്ഷേപ ഫണ്ടുകളും ആസ്തി മാനേജ്മെന്റും തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതു പോലെയുള്ള പ്രധാന…
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഗ്യാസ് വിതരണത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ഗാർഹിക ഉപഭോക്താക്കൾക്കും വാഹന ഉടമകൾക്കും അധിക ബാധ്യത വരുത്തില്ലെന്ന് വ്യക്തമാക്കി അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് (ATGL). വീടുകളിലേക്ക് പൈപ്പ് വഴി നേരിട്ടെത്തിക്കുന്ന പാചകവാതകത്തിൻ്റെയും (PNG) വാഹനങ്ങൾക്കുള്ള സിഎൻജിയുടെയും വിലയിൽ മാറ്റമുണ്ടാകില്ല. കമ്പനി വിതരണം ചെയ്യുന്ന ഗ്യാസിൻ്റെ 70 ശതമാനവും ആഭ്യന്തര സ്രോതസ്സുകളിൽ നിന്നുള്ളതായതിനാലാണ് ഈ വിഭാഗങ്ങളിൽ വില വർധന ഒഴിവാക്കാൻ സാധിക്കുന്നതെന്നും അദാനി ടോട്ടൽ ഗ്യാസ് പ്രതിനിധി അറിയിച്ചു. അതേസമയം, സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് എൽഎൻജി ഇറക്കുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. അദാനി ടോട്ടൽ ഗ്യാസിന്റെ വിതരണത്തിൻ്റെ ബാക്കി 30 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ വാണിജ്യ-വ്യാവസായിക ഉപഭോക്താക്കൾ അവരുടെ സാധാരണ കരാർ വിതരണത്തിൻ്റെ 40 ശതമാനമായി ഉപയോഗം പരിമിതപ്പെടുത്തണമെന്ന് കമ്പനി നിർദ്ദേശിച്ചു. 40 ശതമാനം വരെയുള്ള ഗ്യാസ് ഉപയോഗത്തിന് പഴയ കരാർ നിരക്കായ ശരാശരി യൂണിറ്റിന് 40 രൂപ എന്ന നിലയിൽത്തന്നെ തുടരും.…
റഷ്യൻ എണ്ണ വാങ്ങൽ പുനരാരംഭിച്ച് പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL). മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹിന്ദുസ്ഥാൻ പെട്രോളിയം റഷ്യൻ എണ്ണ വാങ്ങുന്നത് പുനരാരംഭിച്ചിരിക്കുന്നത്. ഈ മാസം അവസാനം എത്തിച്ചേരുന്നതിനായി എച്ച്പിസിഎൽ രണ്ട് കാർഗോകൾ വാങ്ങിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയും ഇസ്രായേലും ഇറാൻ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ റഷ്യൻ എണ്ണ വഹിക്കുന്ന രണ്ട് അഫ്രാമാക്സ് ടാങ്കറുകൾക്ക് റിഫൈനർ ഓർഡർ നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. ജനുവരിയിൽ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിദിനം 1.1 ദശലക്ഷം ബാരലായി കുറഞ്ഞിരുന്നു. 2022 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. മൊത്തത്തിലുള്ള എണ്ണ ഇറക്കുമതിയിൽ റഷ്യൻ വിഹിതം 21.2% ആയി കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് യുഎസ് അനുമതി നൽകിയിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നാണ് റഷ്യൻ എണ്ണ വാങ്ങുന്നത് തുടരാൻ ഇന്ത്യയെ അനുവദിച്ചുകൊണ്ട് യുഎസ് ഇടക്കാല ഇളവ് നൽകിയിരിക്കുന്നത്. 30 ദിവസത്തേക്കാണ് ഇളവ്.…
മിഡിൽ ഈസ്റ്റിലേക്കും തിരിച്ചുമുള്ള വിമാന പ്രവർത്തനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ച് വിമാനക്കമ്പനികൾ. എന്നാൽ മേഖലയിലെ സംഘർഷത്തെത്തുടർന്ന് വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണം ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കിയിട്ടുമുണ്ട്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയും സുരക്ഷിതമായി സേവനങ്ങൾ പുനരാരംഭിക്കുന്നതിന് സർക്കാർ അധികാരികളുമായി പ്രവർത്തിക്കുന്നതായും ഇൻഡിഗോ അറിയിച്ചു. ഇന്ന് മിഡിൽ ഈസ്റ്റിലെ എട്ട് ലക്ഷ്യസ്ഥാനങ്ങളിലേക്ക് 17 ഡിപ്പാർച്ചറുകൾ (34 സെക്ടറുകൾ) സർവീസ് നടത്തുമെന്നും എയർലൈൻ വ്യക്തമാക്കി. അതേസമയം, സൗദി അറേബ്യയ്ക്കും ഒമാനിനും മുകളിലുള്ള വ്യോമാതിർത്തി തുറന്നിരിക്കുന്നതായും സുരക്ഷിതമാണെന്നും അധികൃതർ സ്ഥിരീകരിച്ചതിനെത്തുടർന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ജിദ്ദയിലേക്കും മസ്കറ്റിലേക്കുമുള്ള സർവീസുകൾ പുനരാരംഭിച്ചു. എന്നാൽ, മേഖലയിലെ വിവിധ ഭാഗങ്ങളിൽ വ്യോമാതിർത്തി അടച്ചിടൽ തുടരുന്നതിനാൽ പശ്ചിമേഷ്യയിലെ മറ്റ് സ്ഥലങ്ങളിലേക്കുള്ള ഷെഡ്യൂൾ ചെയ്ത സർവീസുകൾ മാർച്ച് 10 വരെ നിർത്തിവച്ചിരിക്കുകയാണെന്ന് എയർ ഇന്ത്യ ഗ്രൂപ്പ് അറിയിച്ചു. കുറഞ്ഞ നിരക്കിലുള്ള കാരിയറായ സ്പൈസ് ജെറ്റ് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുന്നത് തുടരുമെന്നും അധിക വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും…
കഴിഞ്ഞ കുറച്ച് കാലത്തിനിടയിലെ പ്രതിരോധമേഖലയിലെ ഓഹരികൾ മികച്ച നേട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രതിരോധ കപ്പൽനിർമാണ സ്ഥാപനമായ മസഗോൺ (Mazagon Dock Shipbuilders Ltd.) ഓഹരികൾ ഒറ്റ ദിവസം കൊണ്ട് ഏകദേശം 11% വരെയാണ് ഉയർന്നത്. ഇന്ത്യൻ നാവികസേനയുടെ വലിയ ഓർഡറുകൾ ഉടൻ ലഭിക്കാമെന്ന സൂചനയാണ് ഓഹരിവില ഉയരാൻ കാരണമായത്. നിലവിലെ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് പ്രൊജക്റ്റ് 75I (Project 75I submarine programme) സംബന്ധിച്ച കരാർ ലഭിക്കാമെന്ന് കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ കരാറിന്റെ മൂല്യം ഏകദേശം ₹1 ലക്ഷം കോടി വരെയായിരിക്കാമെന്നാണ് വിലയിരുത്തൽ. ഇതിന് പുറമെ പ്രൊജക്റ്റ് 75S (Project 75 Scorpene submarines) പദ്ധതിയുടെ ഭാഗമായി മൂന്ന് സ്കോർപീൻ സബ്മറീനുകൾ കൂടി നിർമ്മിക്കുന്നതിനുള്ള കരാറും അന്തിമഘട്ടത്തിലാണെന്ന് കമ്പനി അറിയിച്ചു. രണ്ട് കരാറുകളും നിലവിലെ സാമ്പത്തിക വർഷം അവസാനിക്കുന്നതിനോട് അടുത്തോ അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലോ പൂർത്തിയാകാൻ സാധ്യതയുണ്ട്. 2026 സാമ്പത്തിക വർഷത്തിൽ കമ്പനി ഏകദേശം ₹12,500 കോടി…
വിമർശകരുടെ വായടപ്പിച്ച പ്രകടനം കൊണ്ട് കളിക്കളത്തിൽ കത്തിക്കയറുകയാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ. ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരെയും സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയും അടുപ്പിച്ച് നേടിയ മിന്നും ഫിഫ്റ്റികൾ, സെഞ്ച്വറിയേക്കാൾ ഇംപാക്റ്റ് ഉണ്ടാക്കിയവയാണ്. രണ്ട് മത്സരങ്ങളിലും സഞ്ജു തന്നെയാണ് കളിയിലെ താരവും. സഞ്ജുവിന്റെ മികവിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിലെത്തുമ്പോൾ, ലോകകപ്പ് തുടങ്ങും മുൻപ് സഞ്ജുവിന്റെ പേരിലെ ആദ്യാക്ഷരം മാറ്റി കളിയാക്കിയവരും, അർത്ഥം അറിയില്ലെങ്കിലും കൺസിസ്റ്റൻസി കൺസിസ്റ്റൻസി എന്ന് വായിട്ടലച്ചവരും ഇനി എന്തു പറയുമെന്നോർത്ത് അന്തം വിട്ടിരിപ്പുണ്ടാകും. ആ അന്തക്കേട് കൂട്ടാൻ സഞ്ജുവിന്റെ ആസ്തി അറിയാം. വിവിധ റിപ്പോർട്ടുകൾ പ്രകാരം 85 കോടി മുതൽ 100 കോടി രൂപ വരെയാണ് സഞ്ജുവിന്റെ ആസ്തി. ഐപിഎൽ, ബിസിസിഐ കോൺട്രാക്റ്റ്, ബ്രാൻഡ് എൻഡോർസ്മെന്റുകൾ തുടങ്ങിയവയാണ് പ്രധാന വരുമാന മാർഗങ്ങൾ. ഈ വരുന്ന ഐപിഎൽ സീസണിലേക്ക് 18 കോടി രൂപയ്ക്കാണ് താരം രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് എത്തിയത്. ബിസിസിഐ…
മേഖലയിലെ സംഘർഷാവസ്ഥകൾക്കിടെ എല്ലാതരം ഭക്ഷ്യവസ്തുക്കളുടെയും കയറ്റുമതി നിരോധിച്ച് കുവൈത്ത്. കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷന്റെ അടിയന്തര നിർദ്ദേശപ്രകാരമാണ് രാജ്യം കര, കടൽ, വ്യോമ തുറമുഖങ്ങൾ വഴിയുള്ള കയറ്റുമതി നിരോധിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷ, ആഭ്യന്തര വിപണിയുടെ സ്ഥിരത ഉറപ്പാക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ നിർദ്ദേശങ്ങൾ എല്ലാ കസ്റ്റംസ് വകുപ്പുകളിലേക്കും അയച്ചിട്ടുണ്ടെന്നും, തീരുമാനം കർശനമായി നടപ്പിലാക്കാനും ഏതെങ്കിലും ലംഘനങ്ങൾക്കെതിരെ ആവശ്യമായ നടപടിയെടുക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കസ്റ്റംസ് അതോറിറ്റി അറിയിച്ചു. പ്രാദേശിക സംഭവവികാസങ്ങൾക്കിടയിൽ വിപണിയിൽ ആവശ്യത്തിന് സപ്ലൈസ് നിലനിർത്താനാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. അതിർത്തി കടന്നുള്ള എല്ലാ സ്ഥലങ്ങൾക്കും ഏതെങ്കിലും രൂപത്തിലുള്ള ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി തടയാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കുവൈത്ത് സാമൂഹിക ക്ഷേമ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. രാജ്യത്തെ എല്ലാ സഹകരണ സംഘങ്ങളിലും ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളും അത്യാവശ്യ സാധനങ്ങളും ലഭ്യമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. Kuwait has imposed an immediate ban…
റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് അനുമതി നൽകി യുഎസ്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരാൻ ഇന്ത്യയെ അനുവദിച്ചുകൊണ്ട് യുഎസ് ഇടക്കാല ഇളവ് നൽകിയിരിക്കുന്നത്. സംഘർഷങ്ങൾക്കിടയിൽ ആഗോള എണ്ണ വിതരണം തടസ്സപ്പെടാതിരിക്കാനാണ് യുഎസ് ലക്ഷ്യമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ റിഫൈനർമാർക്ക് റഷ്യൻ ക്രൂഡ് ഓയിൽ പരിമിതമായ കാലയളവിലേക്ക് വാങ്ങാം എന്ന് യുഎസ് ട്രഷറി സെക്രട്ടറി എക്സിൽ കുറിച്ചു. ഇന്ത്യയ്ക്ക് 30 ദിവസത്തേക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാം. ഭാവിയിൽ യുഎസ്സും ഇന്ത്യയുമായുള്ള ഇറക്കുമതി വർധിപ്പിക്കുമെന്നും യുഎസ് വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർങ്ങൾക്കിടെ ഹോർമുസ് കടലിടുക്ക് വഴി വ്യാപാരത്തെ തടസ്സപ്പെടുത്തുന്ന ഇറാൻ്റെ ലക്ഷ്യം തകർക്കാനാണ് യുഎസ് ശ്രമം. ആഗോള എണ്ണ വിതരണത്തിന്റെ വലിയ പങ്കും കടന്നുപോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയെ തടസ്സപ്പെടുത്തുമെന്ന് ഇറാൻ ഭീഷണി ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് യുഎസ്…
റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ മിസൈൽ സംവിധാനം (S-400 air defence system) കൂടുതൽ സംഭരിക്കാനൊരുങ്ങി ഇന്ത്യ. അഞ്ച് അധിക സ്ക്വാഡ്രണുകൾ സംഭരിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി പാക് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ എസ്-400 സംവിധാനം കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഈ നീക്കത്തിലേക്കു നയിച്ചത്. യുഎസ്, ഇസ്രായേൽ-ഇറാൻ ആക്രമണവും തുടർന്ന് പശ്ചിമേഷ്യ സംഘർഷഭരിതമായതുമായ സാഹചര്യത്തിലാണ് നീക്കമെന്നതും ശ്രദ്ധേയമാണ്. സുദർശൻ ചക്ര എന്നും അറിയപ്പെടുന്ന എസ്-400ൻ്റെ അഞ്ച് സ്ക്വാഡ്രണുകൾ കൂടി വാങ്ങാനുള്ള നിർദേശം ഉടൻ അംഗീകാരത്തിനായി പരിഗണിക്കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കിഴക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഈ അധിക യൂണിറ്റുകൾ വിന്യസിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. നിലവിൽ ഇന്ത്യ മൂന്ന് എസ്-400 സംവിധാനങ്ങളാണ് പ്രവർത്തിപ്പിക്കുന്നത്. 2018ൽ റഷ്യയുമായുള്ള കരാറിൻ്റെ ഭാഗമായാണ് അഞ്ച് സ്ക്വാഡ്രണുകൾ കൂടി സ്ഥാപിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. Following its success in Operation Sindhu, India plans to acquire five additional…
‘ഷിപ്പ്ബിൽഡിംഗ് പോളിസി 2026’ പുറത്തിറക്കി തമിഴ്നാട് സർക്കാർ. വെരി ലാർജ് ക്രൂഡ് കാരിയറുകൾ (VLCC) ഉൾപ്പെടെയുള്ള ഉയർന്ന മൂല്യമുള്ള കപ്പൽ നിർമ്മാണ രംഗത്ത് സംസ്ഥാനത്തെ പ്രധാന കേന്ദ്രമായി ഉയർത്തുകയാണ് ലക്ഷ്യം. നയം അനുസരിച്ച് കുറഞ്ഞത് ₹1,000 കോടി നിക്ഷേപവും 1,000 തൊഴിലവസരങ്ങളും ഉറപ്പാക്കുന്ന കപ്പൽശാലകൾക്ക് ഘടനാപരമായ സഹായ പാക്കേജ് ലഭിക്കും. യോഗ്യരായ നിക്ഷേപകർക്ക് സംസ്ഥാന ഓഹരി പങ്കാളിത്തം, അസറ്റ് ലീസ് മാതൃക, ക്യാപിറ്റൽ സബ്സിഡി, പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ്സ് (PLI) എന്നിവ ഉൾപ്പെടെയുള്ള നാല് പ്രോത്സാഹന സംവിധാനങ്ങളിൽ നിന്ന് ഏതെങ്കിലും തിരഞ്ഞെടുക്കാം. പദ്ധതി നടപ്പാക്കുന്നതിനായി സ്റ്റേറ്റ് ഇൻഡസ്ട്രീസ് പ്രൊമോഷൻ കോർപ്പറേഷൻ ഓഫ് തമിഴ്നാടിനു (SIPCOT) കീഴിൽ പ്രത്യേക നിയമസ്ഥാപനമായ സ്പെഷ്യൽ പർപസ് വെഹിക്കിൾ (SPV) രൂപീകരിക്കും. കേന്ദ്ര സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഏജൻസിയെയും പ്രധാന പങ്കാളിയായി ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ₹6,000 കോടി വരെ വരുന്ന പ്രധാന കപ്പൽശാല ആസ്തികൾ — ഭൂമി ഒഴികെ — വാങ്ങി തിരികെ ലീസ് നൽകുന്ന ‘ബൈ-അൻഡ്-ലീസ്-ബാക്ക്’ മാതൃകയാണ്…
