Author: News Desk

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഈ വർഷത്തോടെ പൂർണമായും പ്രവർത്തനസജ്ജമാക്കും. തുറമുഖത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. ബ്രേക്ക് വാട്ടറിന്റെ പണി 90 ശതമാനത്തിലധികം പൂർത്തിയായതോടെ മേയ് മാസത്തിൽ കമ്മിഷനിങ് നടത്തി ഡിസംബറിൽ തുറമുഖത്തിന്റെ ആദ്യ ഘട്ടം പൂർണമായുംപ്രവർത്തനസജ്ജമാവുകയാണ് ലക്ഷ്യം. നിർണായകമായ ബ്രേക്ക് വാട്ടറിന്റെ പൂർത്തീകരണത്തിനൊപ്പം ആദ്യഘട്ട ബെർത്തിന്റെയും യാർഡിന്റെയും നിർമാണം അവസാനഘട്ടത്തിലാണ്. തുറമുഖ നിർമാണത്തിനായി 24 യാർഡ് ക്രെയിനുകളും എട്ട് ഷിപ് ടു ഷോർ ക്രെയിനുകളുമുൾപ്പെടെ ആകെ 32 ക്രെയിനുകളാണ് വേണ്ടത്. ഇതുവരെ 4 ഷിപ് ടു ഷോർ ക്രെയിനുകളും 11 യാർഡ് ക്രെയിനുകളും എത്തിയിട്ടുണ്ട്. ഇവ തുറമുഖത്തു ഘടിപ്പിക്കുന്ന ജോലികൾ തുടരുകയാണ്. ഒന്നാം ഘട്ടം പ്രവർത്തന സജ്ജമാക്കാൻ ഇനി ആവശ്യമുള്ള കൂറ്റൻ ക്രെയിനുകൾ ചൈനയിൽ നിന്ന് അടുത്ത മൂന്നു മാസത്തിനുള്ളിൽ എത്തിച്ചേരും. തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന 1.7 കിലോമീറ്റർ റോഡിൽ 600 മീറ്റർ പൂർത്തീകരിച്ചു കഴിഞ്ഞു . മുല്ലൂരിൽനിന്ന് ദേശീയപാതയിലേക്കെത്തുന്ന ബാക്കിഭാഗത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഈ പാതയിൽ രണ്ടു മേൽപ്പാലങ്ങളുടെ…

Read More

 ഹൈദരാബാദിൽ നാലാം വ്യാവസായിക വിപ്ലവത്തിനുള്ള കേന്ദ്രം സി4ഐആർ  സ്ഥാപിക്കാൻ  വേൾഡ് ഇക്കണോമിക് ഫോറത്തെ കൊണ്ട് സമ്മതിപ്പിച്ചു തെലുങ്കാന സർക്കാർ. ഒപ്പം വിവിധ മേഖലകളിലായി UK സർജിക്കൽ സ്ഥാപനമായ  Holdings,  യുബർ , സിസ്ട്ര എന്നിവരടക്കം സ്ഥാപനങ്ങളിൽ നിന്നും അടുത്തിടെ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക യോഗത്തിൽ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം 40,232 കോടി രൂപയുടെ നിക്ഷേപം ആകർഷിച്ചു. ടെസ്‌ല , ബിവൈഡി EV നിർമാണ ഭീമന്മാരെ ഹൈദരാബാദിലേക്ക് കൊണ്ടുവരാൻ സംസ്ഥാനം ചർച്ച നടത്തിവരികയാണെന്ന് തെലങ്കാന  മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വ്യക്തമാക്കി കഴിഞ്ഞു.അദാനി ഗ്രൂപ്പ്, ജെഎസ്‌ഡബ്ല്യു, ടാറ്റ ടെക്‌നോളജീസ്, ബിഎൽ അഗ്രോ തുടങ്ങിയ കമ്പനികളുമായി കോടിക്കണക്കിന് രൂപയുടെ കരാറുകളാണ്   റെഡ്ഡി അടുത്തിടെ ഒപ്പുവച്ചത്.                    ഇന്ത്യൻ മെഡിക്കൽ ഉപകരണ വിപണിയിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി അടുത്ത 2-3 വർഷത്തിനുള്ളിൽ ഹൈദരാബാദിലെ ഒരു നിർമ്മാണ കേന്ദ്രത്തിൽ…

Read More

സ്ത്രീകൾ ബുള്ളറ്റ് ഓടിക്കുന്നതിൽ ഇന്നും അത്ഭുതം വിട്ടുമാറാത്ത സമൂഹത്തിന് മുന്നിൽ കൂടിയാണ് നിവേദ ജെസ്സിക റെയ്സിംഗ് ബൈക്കിൽ ചീറിപ്പാഞ്ഞത്, ബൈക്ക് റെയിസിംഗിൽ കരിയർ കണ്ടെത്തിയത്, പ്രൊഫഷണൽ ബൈക്ക് റെയ്സറായത്. ടീനേജ് കാലത്ത് ഫ്രണ്ട് ഗിയർ, ഗിയർ ബ്രേക്ക്, ക്ലച്ച് എന്നെല്ലാം കേട്ടപ്പോൾ തോന്നിയ കൗതുകമാണ് നിവേദയെ ബൈക്ക് റെയ്സറാക്കിയത്. സാധാരണ ബൈക്കും സ്കൂട്ടിയും ഓടിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് നിവേദയെ റെയ്സർ ബൈക്കിന് മുന്നിലെത്തിച്ചത്. വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും കൂട്ടുകാരിൽ നിന്നുമെല്ലാം ആദ്യം മുതലേ എതിർപ്പുകളായിരുന്നു. എന്നാൽ ഇത്തരം പ്രതിസന്ധികളൊന്നും നിവേദയുടെ സ്വപ്നങ്ങൾക്ക് വിലങ്ങ് തടിയായില്ല. രണ്ട് വട്ടം ദേശീയ മോട്ടോർ സൈക്കിൾ ചാമ്പ്യൻഷിപ്പിൽ വിജയിച്ച് എതിർപ്പുകൾക്ക് മറുപടി നൽകി.2019ൽ ഇന്ത്യൻ നാഷണൽ മോട്ടോർ സൈക്കിൾ റെയ്സിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനവും നിവേദ നേടി. ദേശീയ ഡ്രാഗ് റെയ്സിംഗ് ചാമ്പ്യൻഷിപ്പിലും ടിവിഎസ് വൺ മെയ്ക്ക് ചാമ്പ്യൻഷിപ്പിലും വിജയിയായി. കൂടാതെ കൂടുതൽ സ്ത്രീകൾക്ക് മേഖലയിൽ പിന്തുണ നൽകാനായി വുമൺസ്…

Read More

അയോദ്ധ്യയിലെ രാമക്ഷേത്രം പണികഴിപ്പിച്ചത് ഭൂകമ്പം വന്നാലും കുലുങ്ങാത്ത രീതിയില്‍. എന്നാൽ നിർമാണത്തിന് കമ്പിയോ സ്റ്റീലോ ഉപയോഗിച്ചിട്ടില്ല എന്ന് കേൾക്കുമ്പോൾ അത്ഭുതമാകും. ഗ്രാനൈറ്റ്, മാർബിൾ കല്ലുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനായി ആധുനിക സംവിധാനങ്ങളായ കീ മെക്കാനിസവും ലോക്ക് സൗകര്യങ്ങളുമാണ് പ്രയോഗിച്ചിരിക്കുന്നത്. രാജസ്ഥാനില്‍ നിന്നെത്തിച്ച പിങ്ക് നിറത്തിലുളള ‘ബാൻസി പഹർപൂർ’ എന്ന പ്രത്യേക കല്ലുകളുപയോഗിച്ചാണ് ക്ഷേത്രത്തിന്റെ മുൻഭാഗം നിർമിച്ചിരിക്കുന്നത്. ശ്രീകോവിലിന്റെ മുൻഭാഗം ഒരുക്കാനായി രാജസ്ഥാനില്‍ നിന്നും വെളള നിറത്തിലുളള മക്രാന മാർബിളുകളും എത്തിച്ചിട്ടുണ്ടായിരുന്നു. രാമക്ഷേത്ര നിർമാണത്തിനായി കമ്പിയോ സ്റ്റീലോ ഉപയോഗിച്ചിട്ടില്ലെന്നും, പകരം പാരമ്പര്യ തനിമ ഉള്‍ക്കൊണ്ടിട്ടുളള കെട്ടിടനി‌ർമാണ രീതിയാണ് അയോദ്ധ്യയില്‍ സ്വീകരിച്ചിട്ടുളളതെന്നും ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ചെയർമാനായ ശ്രീനൃപേന്ദ്ര മിശ്രയാണ് വ്യക്തമാക്കിയത്. നിർമാണത്തിനായി ഇരുമ്പോ സ്റ്റീലോ പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച്‌ നിർമിക്കുന്ന കെട്ടിടങ്ങള്‍ക്ക് 80 മുതല്‍ 90 വർഷം വരെയാണ് ആയുസുളളത്. രാമക്ഷേത്രമാകട്ടെ നൂറ്റാണ്ടുകൾ നിലനിൽക്കുന്ന തരത്തിലുള്ള നിർമാണ രീതിയാണ് അവലംബിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയില്‍ മാത്രമല്ല ലോകത്തുളള ഒരു സ്ഥലത്തും ഇതുവരെ ഉണ്ടായിട്ടില്ലാത്ത…

Read More

ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിലേക്ക് സൈക്കിളിൽ തനിച്ച് യാത്ര നടത്തിയിരിക്കുകയാണ് എൻട്രപ്രണറായ അപർണ വിനോദ്. സുസ്ഥിക വിനോദസഞ്ചാര മേഖലയിൽ സ്വന്തമായി സംരംഭം തുടങ്ങിയ അപർണ സുസ്ഥിര ജീവിത ശൈലിയും പരിസ്ഥിതി സൗഹാർദമായ വിനോദസഞ്ചാരവും പ്രചരിപ്പിക്കുന്നതിനാണ് 2200 കിലോമീറ്റർ തനിച്ച് താണ്ടാൻ തീരുമാനിച്ചത്. കോഴിക്കോട് നിന്ന് തുടങ്ങിയ ബെർഗമോണ്ട് ടൂറിംഗ് ബൈക്ക് യാത്രയുടെ പേര് പെഡൽ ഫോർ ദി പ്ലാനറ്റ് എന്നാണ്. ട്രാവൽ, ടൂറിസം മേഖലയിൽ എൻട്രപ്രണറായിരുന്നു അപർണ. കോഴിക്കോട്, വയനാട് കേന്ദ്രീകരിച്ച് ജാക്ക്ഫ്രൂട്ട് ട്രീ എന്ന പേരിലുള്ള ഹോം സ്റ്റേ അപർണയുടേതായിരുന്നു. 2014 മുതൽ നാല് വർഷം വിനോദ സഞ്ചാരമേഖലയിൽ നല്ല മുന്നേറ്റമുണ്ടാക്കാൻ ജാക്ക്ഫ്രൂട്ട് ട്രീക്ക് (Jack Fruit Tree) സാധിച്ചു. ഇതിന്റെ വിജയത്തിന് പിന്നാലെ ഇക്കോഫ്രണ്ട്ലി ഹോട്ടലുകളും ഹോംസ്റ്റേകളും അന്വേഷിക്കുന്നവർക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ ഇഗ്ലൂപ്യൂപയിലേക്ക് കടക്കുന്നത്. രാജ്യത്തെ ടോപ് 100 ഐഡിയകളിൽ ഒന്നായി അപർണയുടെ ഇന്നൊവേറ്റീവ് ഐഡിയയും ഇടം പിടിച്ചിരുന്നു. ബംഗളൂരു ഐഐഎമ്മിൽ ഇൻക്യുബേഷന് വേണ്ടി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അവിടെ ഒരുവർഷത്തോളം,…

Read More

തിങ്കളാഴ്ച അയോധ്യയയിൽ നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് സരയൂ നദിയിൽ സൗരോർജ ബോട്ടിറക്കാൻ ഉത്തർപ്രദേശ് സർക്കാർ. പൂണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബോട്ട് നിർമാണ കമ്പനിയും യുപി സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂ എനർജി ഡെവലപ്മെന്റ് അതോറിറ്റിയും ചേർന്നാണ് ബോട്ട് അവതരിപ്പിക്കുന്നത്. സൗരോർജ-ഇലക്ട്രിക് ബോട്ടിൽ 30 പേർക്ക് സഞ്ചരിക്കാൻ സാധിക്കും. ആദ്യമായാണ് പുഴയിൽ ഓടുന്ന സോളാർ ബോട്ട് രാജ്യത്ത് പുറത്തിറക്കുന്നതെന്ന് കമ്പനി പറയുന്നു. സരയൂവിന് ശേഷം വാരണസിയിലെ ഗംഗയിലും ബോട്ട് നദിയിലിറക്കും.100% സൗരോർജത്തിൽ പ്രവർത്തിക്കുന്ന ബോട്ട് ആവശ്യമെങ്കിൽ വൈദ്യുതിയിലും പ്രവർത്തിക്കും. ഇതിനായി ചാർജിംഗ് സംവിധാനവുമുണ്ട്. ഫൈബർഗ്ലാസിൽ നിർമിച്ചിരിക്കുന്നതിനാൽ ബോട്ടിന് ഭാരം കുറവാണ്. അതേസമയം ഭാരം വഹിക്കാനും സാധിക്കും. ബോട്ട് ഉപയോഗിച്ച് 45 മിനിറ്റ് രാം ക്ഷേത്രത്തിലെത്താൻ സാധിക്കും. മാത്രമല്ല, സരയൂ നദിയുടെ കരകളിൽ കൂടി രാമക്ഷേത്രത്തിന്റെ ചുറ്റുപാടും കാണാനും സാധിക്കും. ചാർജ് ചെയ്ത് കഴിഞ്ഞാൽ 5-6 മണിക്കൂർ വരെ സുഗമായി യാത്ര ചെയ്യാം. As Ayodhya prepares for the grand consecration…

Read More

തിങ്കളാഴ്ച അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ഭക്തജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതോടെ പ്രദേശത്തെ വിനോദസഞ്ചാര മേഖലയിൽ മുന്നേറ്റമുണ്ടാക്കും. മന്ദിരം ഭക്തജനങ്ങൾക്കായി തുറക്കുന്നതോടെ സന്ദർശകരുടെ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാം മന്ദിറിന്റെ ഉദ്ഘാടനത്തിന് രാജ്യത്തിനകത്തും പുറത്തും നിന്നുമായി നിരവധി സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുന്ന 4 ദിവസങ്ങളിലായി മൂന്ന് ലക്ഷം പേരെങ്കിലും അയോധ്യയിൽ സന്ദർശകരായി എത്തുമെന്നാണ് കണക്കാക്കുന്നത്. സന്ദർശകരുടെ എണ്ണം വർധിക്കുന്നത് പല മേഖലകളിലും നിക്ഷേപമെത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോസ്പിറ്റാലിറ്റി, ട്രാവൽ, ടൂറിസം മേഖലകളിലായിരിക്കും ഏറ്റവും കൂടുതൽ നിക്ഷേപമെത്താൻ സാധ്യത. 2023ൽ തന്നെ ഉത്തർപ്രദേശ് ഗ്ലോബൽ നിക്ഷേപക സമ്മിറ്റിൽ 49,000 കോടി രൂപയുടെ നിക്ഷേപമാണ് അയോധ്യ ആകർഷിച്ചത്. വരും നാളുകളിലും അയോധ്യയ്ക്ക് നിക്ഷേപങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. അയോധ്യയിൽ നിക്ഷേപം നടത്തിയ പ്രമുഖ കമ്പനികളെ പരിചയപ്പെടാം. ഹോട്ടൽ വ്യവസായത്തിൽ താജ് ജിവികെ ഹോട്ടലും ഇന്ത്യൻ ഹോട്ടൽസ് കമ്പനിയും വിവാന്തയും അയോധ്യയിൽ നിക്ഷേപത്തിന് തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്. അഹമ്മദാബാദ് ആസ്ഥാനമായി എക്സിപിരിമെന്റൽ ടൂറിസത്തിൽ പ്രവർത്തിക്കുന്ന പ്രാവെഗ് അയോധ്യയിൽ സ്ഥാപനം തുടങ്ങും.…

Read More

അയോധ്യയിൽ തിങ്കളാഴ്ച നടക്കുന്ന രാം മന്ദിർ പ്രാണ പ്രതിഷ്ഠയ്ക്ക് സുരക്ഷയൊരുക്കാൻ എഐ അടക്കമുള്ള ഹൈ-ടെക് സാങ്കേതിക സംവിധാനങ്ങളും. എഐയിൽ പ്രവർത്തിക്കുന്ന സിസിടിവി ക്യാമറ, ലഗേജ് സ്കാൻ ചെയ്യാൻ എക്സ് റേ, അണ്ടർ വെഹിക്കിൾ സ്കാനിംഗ് സിസ്റ്റം (യുവിഎസ്എസ്) എന്നിവയാണ് സുരക്ഷ വർധിപ്പിക്കാൻ ടെലികമ്യുണിക്കേഷൻ ഡിപാർട്ട്മെന്റ് വിന്യസിച്ചിരിക്കുന്നത്. അയോധ്യയിലെ സുരക്ഷാ സംവിധാനങ്ങളുടെ പ്രധാന ആകർഷണം നിർമിത ബുദ്ധി (എഐ) സാങ്കേതിക വിദ്യ ആണ്.ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന എഐ ഫേമായ സ്റ്റാകു ടെക്നോളജീസ് (Staqu Technologies) ആണ് രാം മന്ദിരത്തിൽ ഓഡിയോ വീഡിയോ പ്ലാറ്റ് ഫോം ഒരുക്കുന്നത്. സ്റ്റാകുവിന്റെ ജർവിസ് സുരക്ഷാ സർവൈലൻസ് നടത്തും. മുഖവും വാഹനങ്ങളുടെ നമ്പർ പ്ലേറ്റും തിരിച്ചറിഞ്ഞാണ് പ്രവർത്തിക്കുക. 10,000 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. വാഹനങ്ങളുടെ നമ്പർ തിരിച്ചറിയുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റിക്കഗ്നിഷൻ (ANPR) സംവിധാനവും ഇതിന്റെ പ്രത്യേകതയാണ്. സർക്കാരിൻെറ ഇ-വാഹൻ പരിവാഹനിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ അറിയാൻ സാധിക്കും.ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ മുതലായവ കണ്ടെത്താനാണ് യുവിഎസ്എസ് ടെക്നോളജി ഉപയോഗിക്കുന്നത്. അതിസുരക്ഷ…

Read More

അയോധ്യയിൽ തിങ്കളാഴ്ച നടക്കുന്ന രാം മന്ദിറിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം ചെയ്യാൻ മൾട്ടിപ്ലക്സ് ശൃംഖലയായ പിവിആർ ഇനോക്സ്. വെള്ളിയാഴ്ചയാണ് ഇക്കാര്യം പിവിആർ ഇനോക്സ് അറിയിച്ചത്.ഈ മാസം 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് ശേഷം ക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്നു കൊടുക്കും. വാർത്താ ചാനലായ ആജ് തക്കിന്റെ പിന്തുണയോടെയാണ് പ്രതിഷ്ഠാ ചടങ്ങുകൾ സംപ്രേക്ഷണം ചെയ്യുന്നത്. 70 നഗരങ്ങളിലെ 160 തിയേറ്ററുകളിലാണ് ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുക. രാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ തിയേറ്ററിൽ പ്രദർശിപ്പിക്കാൻ സാധിക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് കമ്പനി കോ സിഇഒ ഗൗതം ദത്ത പറഞ്ഞു. രാവിലെ 11 മുതൽ 1 മണിവരെയാണ് പ്രദർശനം. 100 രൂപയാണ് ടിക്കറ്റ് ചാർജ്. അമിതാഭ് ബച്ചൻ. മാധുരി ദീക്ഷിത്, അനുപം ഖേർ, അക്ഷയ് കുമാർ, രജനികാന്ത്, ധനുഷ്, മോഹൻലാൽ, ചിരഞ്ജീവി,  രൺബീർ കപൂർ, അലിയ ബട്ട്, അജയ് ദേവ്ഗൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

Read More

അയോധ്യയിലെ രാം മന്ദറിന് സംരക്ഷണമൊരുക്കാൻ സ്റ്റാർട്ടപ്പ് കരുത്തും. ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന എഐ സ്റ്റാർട്ടപ്പ് സ്റ്റാക്യൂ ടെക്നോളജീസ് (Staqu Technologies) ആണ് ഉദ്ഘാടന ദിവസവും മറ്റും സുരക്ഷയൊരുക്കുന്നത്. ഉത്തർപ്രദേശ് പൊലീസും സ്പെഷൽ ടാസ്ക് ഫോഴ്സുമായി സഹകരിച്ചാണ് സ്റ്റാക്യൂ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നത്.എഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഓഡിയോ വീഡിയോ അനലറ്റിക്കൽ സോഫ്റ്റ്‌വെയറായ ജാർവിസിനെയാണ് സ്റ്റാക്യൂ സുരക്ഷയ്ക്ക് ഒരുക്കിയിരിക്കുന്നത്. അയോധ്യയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ജാർവിസിനെ വിന്യസിപ്പിക്കാനാണ് തീരുമാനം. പ്രദേശത്ത് സംശയാസ്പദമായ എന്ത് നടന്നാലും ജാർവിസ് ഉടനെ ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പ് നൽകും. പരീക്ഷണഘട്ടത്തിൽ തന്നെ 99.7% സൂക്ഷ്മതയാണ് ജാർവിസ് പ്രകടിപ്പിച്ചത്. എഐ സാങ്കേതിക വിദ്യ സംയോജിപ്പിച്ച ജാർവിസ് രാം മന്ദിറിന്റെ ഉദ്ഘാടന വേളയിൽ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്താൻ സഹായിക്കുമെന്നാണ് കരുതുന്നത്.യുപി പൊലീസിന്റെ പക്കലുള്ള 8 ലക്ഷത്തോളം കുറ്റവാളികളുടെ ഡാറ്റ ജാർവിസിന് കൈമാറിയിട്ടുണ്ട്. ഇതുമായി ഒത്തു നോക്കി നിമിഷങ്ങൾ കൊണ്ട് ആളുകളെ തിരിച്ചറിയാൻ ജാർവിസിന് സാധിക്കും. ജാർവിസിന്റെ മറ്റൊരു പ്രത്യേകതയാണ് റിവേർസ് ഫേഷ്യൽ റിക്കഗ്നിഷൻ. ഫോട്ടോയിൽ കാണിക്കുന്ന…

Read More