Author: News Desk
നിർമിത ബുദ്ധി (എഐ) സാങ്കേതിക വിദ്യ കൊണ്ട് അത്ഭുതം സൃഷ്ടിക്കാൻ സാംസങ്ങിന്റെ ഗാലക്സി എസ് 24 സ്മാർട്ട് ഫോണുകൾ വിപണിയിലെത്തി. കഴിഞ്ഞ ദിവസം സാൻഫ്രാൻസിസ്കോയിൽ നടന്ന അൺപാക്ക്ഡ് 24 ചടങ്ങിലായിരുന്നു സാംസങ്ങ് എസ് 24 സ്മാർട്ട് ഫോണുകളും ഗാലക്സി എഐയും ഔദ്യോഗികമായി അവതരിപ്പിച്ചത്. ഗാലക്സി എസ്24, ഗാലക്സി എസ്24 പ്ലസ്, ഗാലക്സി എസ്24 അൾട്ര എന്നിവയാണ് അവതരിപ്പിച്ചത്. കൂട്ടത്തിൽ എല്ലാവരുടെയും ആകാംക്ഷയ്ക്ക് വിരാമമിട്ടു കൊണ്ട് ഭാവിയുടെ ഫോണെന്ന വിശേഷണത്തോടെ ഗാലക്സി എഐയും സാംസങ് അവതരിപ്പിച്ചിട്ടുണ്ട്. ഒനിക്സ് ബ്ലാക്ക്, മാർബിൾ ഗ്രേ, കൊബാൾട്ട് വയലറ്റ്, ആംബർ യെല്ലോ എന്നീ കളറുകളാണ് ലഭ്യമായത്.മാത്രമല്ല, ഇന്ത്യൻ വിപണിക്ക് പുത്തൻ ഉണർവേകികൊണ്ട് എസ് 24 സീരീസ് ഇന്ത്യയിൽ നിർമിക്കുമെന്നും സാംസങ് അറിയിച്ചിട്ടുണ്ട്. ദേശീയ, അന്തർദേശീയ വിപണിയെ മുന്നിൽ കണ്ടാണ് തീരുമാനം. നോയിഡയിലായിരിക്കും നിർമിക്കുക. ഫീച്ചറുകളറിയാം എസ്24 അൾട്രയ്ക്ക് സമാനമായി 6.7 ഇഞ്ചിൽ ക്യുഎച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് എസ് 24 പ്ലസിനുള്ളത്. 50എംപി വൈഡ് ക്യാമറയും 12എംപി അൾട്രാ…
മനുഷ്യർ ചെയ്യുന്ന പ്രവർത്തനങ്ങൾ അനുകരിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ടിനെ നിർമിച്ചിരിക്കുകയാണ് ഫിഗർ എന്ന റോബോട്ടിക്സ് കമ്പനി. മനുഷ്യർ ചെയ്യുന്ന പ്രവർത്തനങ്ങൾ കണ്ടുപഠിച്ച് സ്വയം ചെയ്യും ഫിഗറിന്റെ ഹ്യൂമനോയ്ഡ് റോബോട്ട്. മനുഷ്യർ ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷിച്ച് അതു പോലെ അനുകരിക്കുന്ന റോബോട്ട് ഹ്യൂമനോയ്ഡ് റോബോട്ടിക്സിൽ വലിയ മുന്നേറ്റമാണ് കൊണ്ടുവന്നിരിക്കുന്നത്. ഹ്യൂമനോയ്ഡ് റോബോട്ടിക്സിലെ ചാറ്റ് ജിപിടി നിമിഷമെന്നാണ് ഫിഗറിന്റെ കോ-ഫൗണ്ടർ ബ്രറ്റ് അഡ്കോക് (Brett Adcock) ഇതേ കുറിച്ച് പറഞ്ഞത്. വിവിധ തരം ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് ഹ്യൂമനോയ്ഡ് റോബോട്ടുകൾ പ്രവർത്തിക്കുന്നത്. മനുഷ്യന്റെ നിർദേശമനുസരിച്ചാണ് മിക്കവയും പ്രവർത്തിക്കുന്നത്. സ്വയം പ്രവർത്തിക്കുന്ന റോബോട്ടുകൾ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്.മനുഷ്യർ ചെയ്യുന്ന പ്രവർത്തനങ്ങളുടെ വീഡിയോകൾ 10 മണിക്കൂർ കണ്ടാലാണ് റോബോട്ട് അതുപോലെ പ്രവർത്തിക്കുന്നത്. 10 മണിക്കൂർ വീഡിയോ നിരീക്ഷിച്ച് പഠിച്ചാണ് റോബോട്ട് സമാന രീതിയിൽ പ്രവർത്തിക്കുന്നത്. റോബോട്ട് കോഫിയുണ്ടാക്കുകയും സാധനങ്ങൾ കൊണ്ടുവെക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന 1 റോബോട്ടെങ്കിലും 2023 പുറത്തിറക്കാനായിരുന്നു ഫിഗറിന്റെ ലക്ഷ്യം. എന്നാൽ കൂടുതൽ പരീക്ഷണങ്ങൾ…
രാജ്യത്തെ വമ്പൻ കമ്പനികൾക്ക് ഇപ്പോൾ വനിതകൾ മതി, മുന്നിൽ നിന്ന് നയിക്കാൻ. മാനേജ്മെന്റ് റോളുകൾ സ്ത്രീകളുടെ കൈയിൽ ഭദ്രമായിരിക്കുമെന്നാണ് കമ്പനികൾ കരുതുന്നത്. സിഎഫ്ഒ, സിഒഒ, സിഎച്ച്ആർഒ, സിഎംഒ, സിടിഒ, സിഎൽഒ പോലുള്ള സ്ഥാനങ്ങളിലേക്ക് വനിതകൾക്കാണ് ഇപ്പോൾ നിയമന സാധ്യത കൂടുതലെന്ന് കണക്കുകൾ കാണിക്കുന്നു. സിഎക്സ്ഒ ലെവലിൽ വൈവിധ്യം കൊണ്ടുവരാനാണ് കമ്പനികൾ ശ്രമിക്കുന്നത്. പാരിസ്ഥിക, സാമൂഹിക, ഭരണ മേഖലകളിൽ വൈവിധ്യം കൊണ്ടുവരുന്നത് കമ്പനികളുടെ വളർച്ചയ്ക്ക് സഹായകമാകും. ജെൻഡർ വൈവിധ്യം നടപ്പാക്കുന്ന കമ്പനികളോട് നിക്ഷേപകർക്കും താത്പര്യം കൂടുതലാണ്. സമൂഹത്തിൽ ജെൻഡർ വൈവിധ്യമുണ്ടാക്കുന്ന വൈവിധ്യം സാമ്പത്തിക മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് നിക്ഷേപകർ കരുതുന്നത്. അതിനാൽ വനിതാ സിഎക്സ്ഒ ഉദ്യോഗാർഥികൾക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് കമ്പനികൾ. 50-60% പേരും മാനേജ്മെന്റ് റോളുകളിൽ വനിതകൾക്കാണ് പ്രാമുഖ്യം കൊടുക്കുന്നതെന്ന് ഒരു പഠനം പറയുന്നു. സ്ഥാപനത്തിന്റെ വളർച്ചയ്ക്കും മെച്ചപ്പെട്ട കാഴ്ചപ്പാടുകൾ വനിതകൾക്ക് അവതരിപ്പിക്കാൻ സാധിക്കുമെന്നാണ് പല സ്ഥാപകരും കരുതുന്നത്. ഏതെങ്കിലും പ്രത്യേക മേഖലയിൽ ഒതുങ്ങുന്നതല്ല ഈ മാറ്റം. വനിതകൾക്ക് സാധിക്കില്ലെന്ന് സമൂഹം കരുതുന്ന…
നിർമിത ബുദ്ധി (എഐ) സാങ്കേതിക വിദ്യ ഉപയോഗം വർധിച്ചു വരുന്ന കാലമാണിത്. ലോകത്ത് മിക്ക മേഖലകളിലും എഐ സാങ്കേതിക വിദ്യയുടെ സാന്നിധ്യം ഇന്ന് ഒഴിവാക്കാൻ പറ്റാത്തതാണ്. എന്നാൽ എഐ സാങ്കേതിക വിദ്യ ഉപകാരമാകുന്നത് പോലെ ഭീഷണിയുമാണ്. മനുഷ്യ വംശത്തിന് എഐ സാങ്കേതിക വിദ്യ ഭീഷണിയാകുമെന്ന ആശങ്ക ശരിവെക്കുന്നതാണ് പല പ്രവർത്തനങ്ങളും. നേരാംവണ്ണം നിയന്ത്രിച്ചില്ലെങ്കിൽ എഐയുടെ ദോഷഫലങ്ങൾ സമൂഹത്തിനെ പലതരത്തിൽ ബാധിക്കും. ഡീപ്ഫെയ്ക്ക് എന്ന എഐ സാങ്കേതിക വിദ്യ ഇത്തരത്തിൽ ഒന്നാണ്. നടിമാരായ രശ്മിക മന്ദാന, കജോൾ, കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരെല്ലാം ഡീപ്ഫെയ്ക്കിന് ഇരയായവരാണ്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും ഡീപ്ഫെയ്ക്കിനെതിരേ രംഗത്തെത്തിയിരുന്നു. തന്റേതെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഡീപ്ഫെയ്ക്ക് വീഡിയോ പങ്കുവെച്ചാണ് സച്ചിൻ ഈ സാങ്കേതിക വിദ്യയ്ക്കെതിരേ രംഗത്തെത്തിയത്. ഒരു ഗെയിമിംഗ് ആപ്പ് പ്രോത്സാഹിപ്പിക്കുന്ന സച്ചിന്റെ ഡീപ്ഫെയ്ക്ക് വീഡിയോ ആണ് പ്രചരിച്ചത്. ഈ ഓൺലൈൻ ഗെയിമിലൂടെ തന്റെ മകൾ സാറ ദിവസവും…
Dreaming of your slice of paradise? Look no further! We’ve got the perfect canvas for your dream home – a 1.75 Acre Plot in Varappuzha! just 900m from NH 66 and a short 9.6 KM from Lulu Mall, surrounded by wide roads on all sides. Don’t miss this chance to escape to a peaceful rural haven near the metro, with schools, colleges, and places of worship right around the corner. Ready to turn your dream into reality? Contact us now വരാപ്പുഴയിൽ സ്ഥലം വില്പനയ്ക്ക് നിങ്ങൾ മനസിൽ കണ്ട വസ്തു ഇനിയും കണ്ടെത്തിയില്ലേ! ഇനി അന്വേഷിച്ച് മുഷിയണ്ട, ഞങ്ങൾ കാണിച്ചു തരാം. വരാപ്പുഴയിൽ 1.75 ഏക്കർ വസ്തു വില്പനയ്ക്ക്.…
ടെസ്ലയുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമായി പ്രത്യേക പദ്ധതികൾ രാജ്യത്ത് നടപ്പാക്കില്ലെന്ന് ഡിപാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേർണൽ ട്രേഡ് (ഡിപിഐഐടി) സെക്രട്ടറി രാജേഷ് കുമാർ സിംഗ് പറഞ്ഞു. ടെസ്ലയെ ഇലക്ട്രിക് വാഹന ഫാക്ടറി തുടങ്ങാൻ ഇന്ത്യ ക്ഷണിക്കുന്നുണ്ടെങ്കിലും ടെസ്ലയെ സഹായിക്കുന്ന തരത്തിലുള്ള പദ്ധതികൾ കൊണ്ടുവരാൻ സാധിക്കില്ലെന്ന് രാജേഷ് കുമാർ പറഞ്ഞു. പദ്ധതികൾ നടപ്പാക്കിയാൽ അത് എല്ലാവർക്കും ബാധകമായിരിക്കും. ഒരു കമ്പനിക്ക് അനുകൂലമായി മാത്രം പദ്ധതികൾ നടപ്പാക്കാൻ സാധിക്കില്ല. സ്വിറ്റ്സർലാൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കവേ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മഹീന്ദ്ര ടാറ്റ മോട്ടോർസ് പോലുള്ള രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കൾ ഇ-വാഹനങ്ങൾക്കുള്ള ഇറക്കുമതി തീരുവ കുറയ്ക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക വിപണിയെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് ഇലക്ട്രിക് കാർ നിർമാണ ഫാക്ടറി തുടങ്ങാൻ ടെസ്ലയുമായി സർക്കാർ ചർച്ച നടത്തി കൊണ്ടിരിക്കുകയാണ്. അതേസമയം ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി…
രാജ്യത്ത് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം മെച്ചപ്പെടുത്താനും സ്റ്റാർട്ടപ്പുകൾ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിക്കാനും സ്റ്റാർട്ടപ്പ് ക്ലബ് ഓഫ് ഇന്ത്യ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് യൂണികോണുകൾ. 1 ബില്യൺ ഡോളറിന് മുകളിൽ മൂല്യമുള്ള രാജ്യത്തെ 54 യൂണികോണുകളുടെ സ്ഥാപകർ കേന്ദ്രമന്ത്രി പീയുഷ് ഗോയലിനെ കണ്ടു. രാജ്യത്താകെ 111 യൂണികോണുകളാണുള്ളത്. സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് ആഭ്യന്തര മൂലധനത്തിന്റെ പ്രാധാന്യവും മറ്റും ചർച്ച ചെയ്തു.പേടിഎം ഫൗണ്ടർ വിജയ് ശേഖർ ശർമ, ഈസിമൈ ട്രിപ് റിക്കാന്ത് പിട്ടി, ഡ്രൂം ഫൗണ്ടർ സന്ദീപ് അഗർവാൾ, സോമാറ്റോ ഫൗണ്ടർ ദീപിന്ദർ ഗോയൽ, ബോട്ട് കോ-ഫൗണ്ടർ അമാൻ ഗുപ്ത എന്നിവരും ഫ്ലിപ്കാർട്ട്, ഫോൺപേ, സ്വിഗി, ഓയോ, സെറോദ എന്നിവയുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. സ്റ്റാർട്ടപ്പ് മേഖലയിൽ നേരിടുന്ന പ്രതിസന്ധികൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും മേഖലയുടെ വളർച്ചയ്ക്ക് സഹായിക്കാനും സ്റ്റാർട്ടപ്പ് ക്ലബ് വേണമെന്ന ആവശ്യമുയർന്നു. രാജ്യത്ത് യൂണികോൺ ക്ലബ് തുടങ്ങണമെന്ന ആശയം കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റേതായിരുന്നു. സ്റ്റാർട്ടപ്പകളുടെ പങ്കാളിത്തതോടെ യൂണികോൺ ക്ലബുണ്ടാക്കാൻ ശ്രമിക്കുമെന്ന് വിജയ് ശേഖർ ശർമ…
കേരളം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ പുതുതായി ആകർഷിച്ചുവെന്നു എം എസ് എം ഇ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിൻ്റെ റിപ്പോർട്ട്. ഈ കാലയളവിൽ കേരളം 33815 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കിയതായും അഞ്ച് ലക്ഷം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭ്യമാക്കിയെന്നും കോൺഫഡറേഷൻ ഓഫ് ഓർഗാനിക് ഫുഡ് പ്രൊഡ്യൂസേഴ്സ് ആൻ്റ് മാർക്കറ്റിങ്ങ് ഏജൻസിയുമായി ചേർന്ന് നടത്തിയ പഠനം വ്യക്തമാക്കുന്നു. ‘കേരള നിക്ഷേപം – വളർച്ച, വികസനം – 2018 മുതൽ 23 വരെ’ എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ട് കേരളം കഴിഞ്ഞ വർഷം കൈവരിച്ച മാനുഫാക്ചറിങ്ങ് മേഖലയിലെ വളർച്ചയെ പ്രശംസിക്കുന്നുണ്ട്. 18.9% വ്യവസായ വളർച്ചയോടെ ദേശീയ ശരാശരിക്കു മുകളിൽ കേരളം നേട്ടം കൈവരിച്ചത് ശ്രദ്ധേയമാണെന്ന് ചൂണ്ടിക്കാട്ടുന്നതിനൊപ്പം 2021-22ൽ കേരളത്തിലുണ്ടായ വ്യവസായ വളർച്ച നിരക്ക് 17.3% ആണെന്നും റിപ്പോർട്ട് പറയുന്നു. ഈ വളർച്ച സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ച നിരക്ക് 12% ആക്കുന്നതിൽ മികച്ച പങ്ക് വഹിച്ചുവെന്നതും പ്രാധാന്യത്തോടെ…
ഈ വർഷം പുതുതായി 60 വന്ദേ ഭാരത് എക്സ്പ്രസ്സുകൾ ലോഞ്ച് ചെയ്യുമെന്ന് ഇന്ത്യൻ റെയിൽവേ. 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് വന്ദേ ഭാരത് ലോഞ്ച് ചെയ്യാൻ പോകുന്നത്. കഴിഞ്ഞ വർഷം മാത്രം 34 വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കിയിരുന്നു. ഈ വർഷം മാത്രം 70 വന്ദേ ഭാരത് ട്രെയിനുകൾ ട്രാക്കിലിറക്കാനാണ് ലക്ഷ്യംവെക്കുന്നതെന്ന് ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ഇവയിൽ 60 ട്രെയിനുകൾ നവംബർ 15ന് മുന്നോടിയായി ട്രാക്കിലിറക്കും.ഏതൊക്കെ റൂട്ടുകളിലാണ് വന്ദേ ഭാരത് സർവീസ് നടത്തേണ്ടത് എന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. റൂട്ടുകൾ തീരുമാനിക്കാൻ സംസ്ഥാന സർക്കാരുകളും സ്വതന്ത്ര കൺസൾട്ടന്റുമാരുമായി ഇന്ത്യൻ റെയിൽവേ ചർച്ച നടത്തുന്നുണ്ട്. ഇതുവരെ 35 റൂട്ടുകളെ കുറിച്ച് റെയിൽവേയും സർക്കാരും തമ്മിൽ ധാരണയായിട്ടുണ്ട്. ഇനി 50 റൂട്ടുകളിൽ കൂടി ധാരണയാകാനുണ്ട്. വന്ദേ ഭാരത് വരികയാണെങ്കിൽ ട്രാക്കുകളിൽ പഴയ പാളങ്ങൾ മാറ്റി പുതിയത് സ്ഥാപിക്കേണ്ടതുണ്ട്.വന്ദേ ഭാരത് സർവീസ് തുടങ്ങേണ്ട റൂട്ടുകൾ കണ്ടെത്താൻ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ…
സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന വോഡഫോൺ ഐഡിയ (Vodafone Idea) നല്ലൊരു നിക്ഷേപകനു വേണ്ടി കാത്തിരിക്കുകയാണെന്ന് ഭാരതി എന്റർപ്രൈസസ് ചെയർപേഴ്സൺ സുനിൽ മിത്തൽ. ക്ഷമാശീലനായ നിക്ഷേപകനെയാണ് ആവശ്യമെന്ന് ദാവോസിൽ നടന്ന ലോക ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കവേ സുനിൽ മിത്തൽ പറഞ്ഞു. കമ്പനിയെ മുന്നോട്ട് നയിക്കാൻ 9 ബില്യൺ ഡോളർ മൂലധനം ആവശ്യമാണെന്ന് മിത്തൽ വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ രണ്ട്-മൂന്ന് വർഷങ്ങളായ സ്ഥിതി വിചാരിച്ചത് പോലെയല്ലെന്നും മിത്തൽ പറഞ്ഞു. വോഡഫോൺ ഐഡിയയുടെ ഭാവിയോർത്ത് ദുഖമുണ്ടെന്ന് പറഞ്ഞാണ് മിത്തൽ ഇക്കാര്യം പറഞ്ഞത്. എയർടെല്ലിന്റെ ഉടമയാണ് മിത്തൽ. 5ജി നെറ്റ്‍വർക്കിന് ആവശ്യമായ ഓപ്പൺറാനും (OpenRAN) അനുബന്ധ സാങ്കേതിക വിദ്യകളും വിന്യസിപ്പിക്കാനുള്ള ഫണ്ടിനായി യുഎസ് ഇന്റർനാഷണൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനെ വോഡഫോൺ സമീപിച്ചിരുന്നു. എന്നാൽ ഫണ്ട് ലഭിക്കാത്തത് വോഡഫോണിന് തിരിച്ചടിയായി. ഡിഎഫ്സിയുമായി വീണ്ടും ചർച്ച നടത്തുകയാണ് വോഡഫോൺ. 33.1% ഓഹരിയുള്ള കേന്ദ്രസർക്കാരാണ് വോഡഫോണിന്റെ ഏറ്റവും വലിയ ഓഹരിയുടമകൾ. എന്നാൽ കേന്ദ്രസർക്കാരിൽ നിന്ന് നിലവിൽ കാര്യമായ പിന്തുണയൊന്നും ലഭിക്കുന്നില്ലെന്ന് മിത്തൽ…