Author: News Desk

പ്രതിരോധ മൂലധന ശേഖരണ ബജറ്റിന്റെ 75% പ്രാദേശിക കമ്പനികളിൽ നിന്നുള്ള വാങ്ങലുകൾക്കായി കേന്ദ്ര സർക്കാർ നീക്കി വയ്ക്കുന്നു. ആഭ്യന്തര വ്യവസായങ്ങൾക്ക് മതിയായ ഡിമാൻഡ് ഉറപ്പ് ഉറപ്പാക്കാനാണ് ഈ നടപടി. പ്രതിരോധ മൂലധന ഏറ്റെടുക്കൽ ബജറ്റിന്റെ 75 ശതമാനം വരുന്ന ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ സർക്കാർ നീക്കിവച്ചിരിക്കുന്നത്. ഇന്ത്യക്ക് വേണ്ടതെല്ലാം MSME കൾ നിർമിക്കുമെന്ന് ‘ഇന്ത്യ മാനുഫാക്‌ചറിംഗ് ഷോ-2023’ ൽ പ്രതിരോധ മേഖലയിൽ എംഎസ്‌എംഇകൾക്കായി സ്വീകരിച്ച നടപടികൾ ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. “ഈ നടപടികൾ എംഎസ്എംഇകളെ ശക്തിപ്പെടുത്തുകയും അവയെ ‘ആത്മനിർഭർ’ ആക്കുകയും ചെയ്യും. ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ആദ്യത്തെ സർക്കാരാണ് ഞങ്ങളുടേത്. ഞങ്ങൾ അഞ്ച് സ്വദേശിവൽക്കരണ പട്ടികകൾ പുറത്തിറക്കി, അതിന് കീഴിൽ 509 ഉപകരണങ്ങൾ തിരിച്ചറിഞ്ഞു, അവയുടെ നിർമ്മാണം ഇനി ഇന്ത്യയിൽ നടക്കും”. കൂടാതെ, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വേണ്ടി (ഡിപിഎസ്‌യു) നാല് പോസിറ്റീവ് സ്വദേശിവൽക്കരണ ലിസ്റ്റുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവയ്ക്ക്…

Read More

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആദ്യമായി സംഘടിപ്പിക്കുന്ന സൂപ്പര്‍ കോഡേഴ്സ് ചലഞ്ചിന്റെ മികവുമായി കേരളം വേദിയാവുകയാണ് ലോകത്തിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബലിന്. തീർന്നില്ല, മാര്‍ക്കറ്റിംഗ് മാഡ്നെസ്, ഫൗണ്ടേഴ്സ് മീറ്റ്, പാര്‍ട്ട്ണര്‍ ഇന്‍ ഗ്രോത്ത്, ഇംപാക്റ്റ് 50, പിച്ച് ഇറ്റ് റൈറ്റ്, ബ്രാന്‍ഡിംഗ് ചലഞ്ച്, ഹഡില്‍ സ്പീഡ് ഡേറ്റിംഗ്, ബില്‍ഡ് ഇറ്റ് ബിഗ്, ടൈഗര്‍സ് ക്ലോ, സണ്‍ ഡൗണ്‍ ഹഡില്‍ എന്നിങ്ങനെയുള്ള സെഷനുകളും ഇത്തവണത്തെ സ്റ്റാര്‍ട്ടപ്പ് സംഗമത്തെ ആകര്‍ഷകമാക്കും. വിഴിഞ്ഞത്തിനടുത്തുള്ള അടിമലത്തുറ ബീച്ചില്‍ നവംബര്‍ 16 മുതല്‍ 18 വരെ നടക്കുന്ന ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാര്‍ട്ടപ്പ് എക്സ്പോ സംഘടിപ്പിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 200 ലധികം സ്റ്റാര്‍ട്ടപ്പുകളുടെ എക്സ്പോയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഹഡില്‍ ഗ്ലോബലിന്‍റെ അഞ്ചാം പതിപ്പില്‍ 15000 ത്തിലധികം പേര്‍ പങ്കെടുക്കും. ലോകമെമ്പാടുമുള്ള നൂറ്റന്‍പതോളം നിക്ഷേപകരെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ 5000ത്തില്‍ അധികം സ്റ്റാര്‍ട്ടപ്പുകളും 300ല്‍ അധികം മാര്‍ഗനിര്‍ദേശകരും പങ്കെടുക്കും. കേരളത്തിന്‍റെ…

Read More

ഇലക്ട്രിക് വാഹനമാണെങ്കിൽ അങ്ങനെ, ഐസി എഞ്ചിൻ ആണെങ്കിൽ അങ്ങനെ, ഒറ്റ ബട്ടൺ ഞെക്കിയാൽ വാഹനം ഐസിഇയോ ഇവിയോ ആക്കി മാറ്റുന്ന മാന്ത്രികത, ഹൈബ്രിഡ് വാഹനങ്ങൾക്കുണ്ട്. അതാണ് ഹൈബ്രിഡ് വാഹനങ്ങളെ പ്രിയങ്കരമാക്കുന്നതും. ഇവിയാണോ, ഹൈബ്രിഡ് ആണോ, ഐസിഇ ആണോ മികച്ചതെന്ന് ചോദ്യത്തിന് ഹൈബ്രിഡ് ഉത്തരമാകുന്നതും അതുകൊണ്ടുതന്നെയാണ്. എണ്ണ വില കുതിച്ചുയരുമ്പോൾ പെട്രോൾ-ഡീസൽ എന്നിവയിൽ ഓടുന്ന വാഹനങ്ങൾ വാങ്ങുന്നത് പോക്കറ്റിൽ ചോർച്ചയുണ്ടാകും. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും തട വില തന്നെയാണ്. അവിടെയാണ് ഹൈബ്രിഡ് വാഹനങ്ങളുടെ പ്രസക്തിയേറുന്നത്. ബജറ്റിൽ ഒതുങ്ങുന്ന വിലയും ഐസിഇ വാഹനങ്ങളേക്കാൾ മികച്ച ഇന്ധന ക്ഷമതയും ഹൈബ്രിഡ് വാഹനങ്ങൾ ഉറപ്പ് നൽകുന്നു. എന്നാൽ വാങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഹൈബ്രിഡ് വാഹനങ്ങൾ വിചാരിച്ച പോലെ ലാഭമുണ്ടാകുകയുമില്ല. രണ്ടും ചേരുന്ന വാഹനങ്ങൾ ഇലക്ട്രിക് മോട്ടറും ഗ്യാസോലിൻ എൻജിനും ഒരുപോലെ പ്രവർത്തിക്കുന്ന വാഹനമാണ് ഹൈബ്രിഡ് വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഡീസലിലും പെട്രോളിലും പ്രവർത്തിക്കുന്ന ഗ്യാസോലിൻ വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഹൈബ്രിഡ് വാഹനങ്ങൾ. ഇലക്ട്രിക് പവർട്രെയിനുമായി യോജിച്ചാണ് ഇതിന്റെ ഗ്യാസോലിൻ എൻജിൻ…

Read More

സൗന്ദര്യ വര്‍ധക ഉത്പന്ന ബ്രാന്‍ഡായ അരവിന്ദ് ബ്യൂട്ടിയെ സ്വന്തമാക്കി റിലയന്‍സ്. 99 കോടിക്കാണ് അരവിന്ദ് ബ്യൂട്ടി ബ്രാന്‍ഡ്‌സ് റീട്ടെയിലിനെ റിലയന്‍സ് സ്വന്തമാക്കിയത്. സൗന്ദര്യ പരിപാലന രംഗത്ത് തങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിക്കുകയാണ് ഇതിലൂടെ റിലയന്‍സ്. സെഫോറ ഇന്ത്യ ബിസിനസ് നടത്തുന്ന അരവിന്ദ് ഫാഷന്റെ അനുബന്ധ സ്ഥാപനമാണ് അരവിന്ദ് ബ്യൂട്ടി ബ്രാന്‍ഡ്‌സ് റീട്ടെയില്‍. ഇതോടെ അരവിന്ദ് ബ്യൂട്ടി ബ്രാന്‍ഡിന്റെ ആകെ മൂല്യം 216 കോടി ആയതായി അരവിന്ദ് ഫാഷന്‍സ് അറിയിച്ചു. റിലയന്‍സ് ഏറ്റെടുത്തതോടെ അരവിന്ദ് ഫാഷന്റെ ഓഹരി 11.4% ആയി കുതിച്ചുയര്‍ന്നു. ശൃംഖല വലുതാക്കുംഓംനി ചാനല്‍ ബ്യൂട്ടി റീട്ടെയിലര്‍മാരായ സെഫോറയുമായി ചേര്‍ന്ന് സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളുടെ ചില്ലറ കച്ചവടം രാജ്യത്ത് വിപുലപ്പെടുത്തുമെന്ന് റിലയന്‍സ് അറിയിച്ചു. ആര്‍ആര്‍വിഎല്ലിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് ബ്യൂട്ടി ആന്‍ഡ് പേഴ്‌സണല്‍ കെയറാണ് കരാര്‍ ഉറപ്പിക്കുന്നത്. ഫ്രഞ്ച് ആഡംബര ഉത്പന്ന നിര്‍മാതാക്കളായ എല്‍വിഎംഎച്ചിന്റെ ഭാഗമാണ് സെഫോറ. ചര്‍മ പരിപാലനം, മെയ്ക്ക് അപ്പ്, സുഗന്ധദ്രവ്യങ്ങള്‍, ഹെയര്‍കെയര്‍ പ്രൊഡക്ട്‌സ് എന്നിവയാണ് സെഫോറ വിപണിയില്‍ എത്തിക്കുന്നത്.…

Read More

തദ്ദേശ ഉത്പന്നങ്ങൾക്കായുള്ള സംസ്ഥാനത്തെ ആദ്യ യൂണിറ്റി മാൾ തിരുവനന്തപുരത്തെ ടെക്‌നോപാർക്കിൽ ആരംഭിക്കും. ഒരുജില്ലയിൽ നിന്നും ഒരു ഉൽപ്പന്നം എന്ന പദ്ധതിപ്രകാരമുള്ള യൂണിറ്റുകളെയും ഇതിൽ ഉൾപ്പെടുത്തും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരവരുടെ ഉത്പന്നങ്ങള്‍ യൂണിറ്റി മാളില്‍ പ്രദര്‍ശിപ്പിക്കാനാകും. സംസ്ഥാനങ്ങളിലെ ഒരു ജില്ല ഒരു ഉൽപ്പന്നം, ഭൗമസൂചിക ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവയ്ക്കായി കഴിഞ്ഞ കേന്ദ്രബജറ്റിലാണ് യൂണിറ്റി മാള്‍ (ഏകതാ മാള്‍) എന്ന ആശയം മുന്നോട്ടു വച്ചത്.സിവിൽ സപ്ലൈസ് കോർപ്പറേഷനും കൺസ്യൂമർഫെഡുമായി ചേർന്ന് കെ സ്റ്റോറിൽ ഒരു ഭാഗം പ്രാദേശിക ഉത്പന്നങ്ങൾക്കായി മാറ്റിവെക്കും. സൂപ്പർമാർക്കറ്റുകളിലും മെയ്ഡ് ഇൻ കേരള ഉത്പ്പന്നങ്ങൾക്കായി ഒരുഭാഗം മാറ്റിവെക്കും. ഇത് തദ്ദേശീയമായ യൂണിറ്റുകളുടെ കമ്പോളം ഉറപ്പുവരുത്തും. എംഎസ്എംഇ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനായി അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഡിസംബറില്‍ കൊച്ചിയിൽ പ്രവര്‍ത്തനം തുടങ്ങുമെന്ന് കേരളീയം പരിപാടിയോടനുബന്ധിച്ച് വ്യവസായ-വാണിജ്യ വകുപ്പ് നടത്തിയ ബിടുബി മീറ്റ് ഉദ്ഘാടനം ചെയ്യവേ വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഡെല്‍ഹിയില്‍ നടക്കുന്ന വേള്‍ഡ് ഫുഡ് ഇന്ത്യ 2023 ല്‍…

Read More

കയറ്റുമതി മേഖലയിലും അത്ര ശോഭനമല്ല ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയെന്ന് സെപ്റ്റംബറിലെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ കയറ്റുമതി സെപ്റ്റംബറിൽ 2.59 ശതമാനം ഇടിഞ്ഞ് 34.47 ബില്യൺ ഡോളറായി. 2022 സെപ്റ്റംബറിലെ കയറ്റുമതി 35.4 ബില്യൺ ഡോളർ ആയിരുന്ന അവസ്ഥയിൽ നിന്നുമാണ് ഈ കൂപ്പുകുത്തൽ. വാണിജ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തേക്കുള്ള മൊത്തത്തിലുള്ള ഇറക്കുമതി 2022 സെപ്റ്റംബറിൽ നിന്ന് 2023 സെപ്റ്റംബറിൽ 15% കുറഞ്ഞ് 53.84 ബില്യൺ ഡോളറായി. ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യയുടെ വ്യാപാരക്കമ്മി 24.16 ബില്യൺ ഡോളറായിരുന്നു. സെപ്റ്റംബറിൽ ഇത് 19.37 ബില്യൺ ഡോളറായി കുറഞ്ഞു. അതെ സമയം ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ രാജ്യത്തു വർധിക്കുകയാണ്. ഒക്ടോബറിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക്, അതായതു സെപ്റ്റംബറിലെ 7.09% ൽ നിന്ന് കഴിഞ്ഞ മാസം 10.05% ആയി ഉയർന്നു. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി നടത്തിയ വിശകലനങ്ങളാണിത്. കയറ്റുമതിക്ക് മങ്ങലേറ്റ സെപ്റ്റംബർ ഇന്ത്യയുടെ…

Read More

കൊച്ചി സാഗരിക അന്താരാഷ്ട്ര ക്രൂസ് ടെർമിനലിൽ നവംബർ 18ന് സെലിബ്രറ്റി എഡ്ജ് (Celebrity Edge) എത്തിച്ചേരും, കേരളത്തിൽ ക്രൂസ് സീസണിന്റെ വരവറിയിച്ചുകൊണ്ട്. പിന്നാലെ 21 വിദേശ ആഡംബര കപ്പലുകൾ കൂടി തീരത്ത് അണയും. കേരള ടൂറിസത്തിന് ഉണർവേകാൻ പോകുന്ന ക്രൂസ് കപ്പലുകളെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ടൂറിസം വകുപ്പും. ആദ്യമെത്തുക സെലിബ്രറ്റി എഡ്ജ് 3,000 സഞ്ചാരികളെ വഹിക്കാൻ ശേഷിയുള്ള എഡ്ജ്-ക്ലാസ് പാസഞ്ചർ ഷിപ്പായ സെലിബ്രറ്റി എഡ്ജ് ആഡംബര കപ്പലാണ്. എല്ലാ സൗകര്യങ്ങളുമൊരുക്കിയാണ് കൊച്ചി തുറമുഖം സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. 29 റസ്റ്ററന്റുകളും, നീന്തൽകുളവും സ്പായും ഫിറ്റ്‌നെസ് കേന്ദ്രവും കപ്പലിലുണ്ട്. ദുബായിൽ നിന്ന് പ്രയാണം തുടങ്ങുന്ന സെലിബ്രറ്റി എഡ്ജിന്റെ സഞ്ചാരപാത മുംബൈ-കൊച്ചി-കൊളംബോ എന്നിങ്ങനെയാണ്. അത്യാഡംബര കപ്പലായ അസമാറാ ജേർണിയും (Azamara Journey) ഇത്തവണ കൊച്ചി തീരത്ത് എത്തുന്നുണ്ട്. കൊളംബോയിലേക്ക് പോകുന്ന വഴിക്കാണ് അസമാറാ കൊച്ചിയിൽ നിർത്തുക. നടപ്പു സാമ്പത്തിക വർഷം 21 അന്താരാഷ്ട്ര കപ്പലുകളെങ്കിലും കേരളത്തിന്റെ തീരങ്ങളിൽ അണയുമെന്നാണ് കണക്കാക്കുന്നത്. വിദേശ കപ്പലുകളെ കൂടാതെ…

Read More

ഭക്ഷ്യമേളയായ വേള്‍ഡ് ഫുഡ് ഇന്ത്യ 2023 ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഒരുലക്ഷം സ്വയംസഹായ സംഘങ്ങള്‍ക്ക് 380 കോടി രൂപയുടെ സഹായധനവും ചടങ്ങില്‍ പ്രധാനമന്ത്രി വിതരണം ചെയ്തു. വേള്‍ഡ് ഫുഡ് ഇന്ത്യയുടെ രണ്ടാമത്തെ പതിപ്പാണ് സംഘടിപ്പിച്ചത്. കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രി പശുപതി കുമാര്‍ പരസ് സമ്മേളനത്തില്‍ പങ്കെടുത്തു. ഭക്ഷണം പാഴാക്കുന്നതും വിളവെടുപ്പിന്റെ നഷ്ടം കുറയ്ക്കുന്നതിനും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇന്ത്യയുടെ ഭക്ഷണ വൈവിധ്യത്തിന് സാധിക്കും. ഭക്ഷണനിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നടത്തുന്നതിന് ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സ്വാഭാവികമായ ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണ കലവറയായി ഇന്ത്യമെച്ചപ്പെട്ട പാക്കേജിംഗിലൂടെയും ഗുണമേന്മയിലൂടെയും ഉത്പാദനത്തിന് മെച്ചപ്പെട്ട വില ഉറപ്പിക്കാനാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കാന്‍ ഇന്ത്യയുടെ ഭക്ഷണവൈവിധ്യം സഹായിക്കും. ഇന്ത്യയെ ലോകത്തിന്റെ ഭക്ഷണ കലവറയായി അവതരിപ്പിക്കുകയാണ് ഇത്തവണത്തെ ‘വേള്‍ഡ് ഫുഡ് ഇന്ത്യ’. അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷവും ആഘോഷിക്കും. കര്‍ഷകര്‍, എന്‍ട്രപ്രണര്‍മാര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ക്ക്…

Read More

ഷെയ്ക്ക് മുഹമ്മദ് പറഞ്ഞ കഥപത്ത് നാൽപ്പത് വർഷം മുമ്പാണ്, അന്ന് ഞാൻ മുപ്പത് -മുപ്പത്തഞ്ച് വയസ്സ് മാത്രം പ്രായമുള്ള ചെറുപ്പക്കാരനാണ്. ഒരു കഥ പറഞ്ഞ് തുടങ്ങുകയാണ് സാക്ഷാൽ Sheikh Mohammed bin Rashid Al Maktoum, ദുബായ് ഭരണാധികാരി. ഗൾഫ് കോർപ്പറേഷൻ കൗൺസിലിന്റെ മീറ്റിംഗ് നടക്കുന്ന ഒരു ദിവസം, അദ്ദേഹം അതിൽ പങ്കെടുക്കുന്നുണ്ട്. GCC മീറ്റിംഗിലെ ഏറ്റവും ചെറുപ്പക്കാരനായ അംഗമായിരുന്നു Sheikh Mohammed bin Rashid Al Maktoum. ഗൾഫ് മേഖലയിലെ രാഷ്ട്രീയ പ്രതിസന്ധികൾ, എണ്ണ എന്ന സ്രോതസ്സും അതിന് വരാൻ പോകുന്ന വെല്ലവിളികളുമെല്ലാം മുതിർന്ന മന്ത്രിമാർ ഗൗരവത്തിൽ സംസാരിക്കുന്നു. ബോറടിപ്പിക്കുന്ന ചർച്ച. പുതിയ കാര്യങ്ങൾ എന്തെങ്കിലും ചെയ്താൽ മാത്രമേ ഭാവി വെല്ലുവിളികളെ നേരിടാനാകൂ.. അതിനിടെ അദ്ദേഹം ഒരു ആശയം അവരുടെ മുന്നിൽ അവതരിപ്പിച്ചു. എമിറേറ്റ്സും ഗൾഫ് ആകെതന്നെയും നമുക്ക് എന്ത് കൊണ്ട് ഒരു ടൂറിസം ഡെസ്റ്റിനേഷൻ ആക്കിക്കൂടാ? ദുബായ് അത് തുടങ്ങിവെക്കട്ടെ! മറ്റ് മന്ത്രിമാരുടെ അഭിപ്രായം കേൾക്കാൻ ഞാൻ കാതോർത്തു.…

Read More

ഇന്ത്യയില്‍ 5000 കോടി ഡോളറിന്റെ നിക്ഷേപത്തിന് യുഎഇ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളായ ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താനാണ് ശ്രമം. എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നതെന്നാണ് വിവരം. ബന്ധം മെച്ചപ്പെടുത്തിപ്രധാനന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്ദുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും സുപ്രധാന തീരുമാനങ്ങളുണ്ടാകുക. ജൂലായിലാണ് കൂടിക്കാഴ്ച. ഇന്ത്യയിലെ നിക്ഷേപ താത്പര്യം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അടുത്ത വര്‍ഷം പ്രഖ്യാപിക്കും. എണ്ണ ഇതര വ്യാപാരബന്ധം വര്‍ധിപ്പിക്കുന്നതിന് 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ യുഎഇ ശ്രമിക്കുന്നുണ്ട്. 2014ല്‍ ഭരണമേറ്റതിന് ശേഷം 5 തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. ഇത് ഗള്‍ഫ് രാജ്യങ്ങളുമായി ഉഭയകക്ഷിബന്ധം വളര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. നരേന്ദ്ര മോദിക്ക് മുമ്പ് യുഎഇ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. അടിസ്ഥാന സൗകര്യത്തിലുംതുറമുഖം, ഹൈവേ, വൈദ്യുതി എന്നിവയില്‍ ഉള്‍പ്പടെ യുഎഇ നിക്ഷേപം…

Read More