Author: News Desk
ഇന്ത്യയില്‍ ഐഫോണ്‍ (iPhone) നിര്‍മാണം അടുത്ത വര്‍ഷത്തോടെ ആരംഭിക്കും. ഇന്ത്യയിലെ ആപ്പിളിന്റെ (Apple) കോണ്‍ട്രാക്ട് മാനുഫാക്ചര്‍മാര്‍ വഴി അടുത്ത വര്‍ഷം പകുതിയോടെ ഐ ഫോണ്‍ നിര്‍മാണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐഫോൺ 17 ആയിരിക്കും ഇന്ത്യയിൽ നിർമിക്കുക. ചൈനയ്ക്ക് പുറത്ത് ആദ്യമായിട്ടാണ് ആപ്പിള്‍ ഐഫോണ്‍ നിര്‍മാണം തുടങ്ങുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. ഐഫോണ്‍ നിര്‍മിക്കാന്‍ ടാറ്റയുംകഴിഞ്ഞ ദിവസമാണ് ടാറ്റ ഗ്രൂപ്പ് ആപ്പിളിന്റെ കോണ്‍ട്രാക്ട് മാനുഫാക്ചറായത്. ഇന്ത്യയിലെ ആപ്പിളിന്റെ വിതരണക്കാരായ വിസ്‌ട്രോണിന്റെ (Wistron) കര്‍ണാടകയിലെ കമ്പനി വാങ്ങിയാണ് ടാറ്റ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കാന്‍ പോകുന്നത്. ഫോക്‌സ്‌കോണ്‍ (Foxconn), പെഗാട്രോണ്‍ (Pegatron) എന്നിവരും ആപ്പിളിന്റെ വിതരണക്കാരാണ്. ടാറ്റയടക്കമുള്ള വിതരണക്കാര്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് വിവരം. ഐഫോണിന്റെ അസംബ്ലർമാരായിരിക്കും ടാറ്റ. ഇന്ത്യയിൽ സ്ഥാനമുറപ്പിക്കാൻചൈനയില്‍ ഫോക്‌സ് കോണിന്റെ രണ്ട് ഫാക്ടറികളിലെ ഐഫോണ്‍ നിര്‍മാണം കുറച്ചു കൊണ്ടുവരാന്‍ ആപ്പിള്‍ ഉദ്ദേശിക്കുന്നുണ്ട്. ഫോക്‌സ്‌കോണിന്റെ ഷെങ്ഷൂവിലെ ഫാക്ടറിയിലെ നിര്‍മാണം 35-45%, തായ് യുവാനിലെ നിര്‍മാണം 75-85% വരെയും കുറയ്ക്കാനാണ്…
ഒരു തെരുവിന്റെ കഥ പറഞ്ഞ കോഴിക്കോടിന് സാഹിത്യ നഗര പദവി നല്‍കി യുനസ്‌കോ. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമാണ് കോഴിക്കോട്. കോഴിക്കോടിന്റെ സാഹിത്യ പൈതൃകം കണക്കിലെടുത്താണ് യുനസ്‌കോയുടെ അംഗീകാരം. കേരളപ്പിറവി ദിനത്തില്‍ പിറന്നാള്‍ സമ്മാനമായിട്ടാണ് കോഴിക്കോടിന് സാഹിത്യ പദവി ലഭിച്ച വാര്‍ത്തയെത്തുന്നത്. സര്‍ഗാത്മകത വിളിച്ചോതുന്ന ലോകത്തെ 55 നഗരങ്ങളിലൊന്നായി കോഴിക്കോടും ഇനിയുണ്ടാകും. സാഹിത്യ വിനോദസഞ്ചാരത്തിനുള്ള വാതില്‍ജീവനുറ്റുന്ന കഥകള്‍ പിറന്ന, കഥാകാരന്മാരെ ക്ഷണിച്ചു താമസിപ്പിച്ച നഗരമാണ് കോഴിക്കോട്. നഗരത്തിന്റെ സാഹിത്യ പൈതൃകവും സാഹിത്യോത്സവങ്ങള്‍, വായനാശാലകള്‍, പ്രസാധകര്‍ തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് കോഴിക്കോടിനെ സാഹിത്യനഗരമായി യുനസ്‌കോ തിരഞ്ഞെടുത്ത്. യുനസ്‌കോയുടെ പദവി ലഭിക്കാന്‍ കോഴിക്കോട് നേരത്തെ ശ്രമം തുടങ്ങിയിരുന്നു. യുനസ്‌കോയുടെ സാഹിത്യ നഗരം പദവി കോഴിക്കോടിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണെന്നും അഭിമാന നിമിഷമെന്നും കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് പറഞ്ഞു. സാഹിത്യരംഗത്തും മാധ്യമ രംഗത്തും കൈവരിച്ച നേട്ടമാണിത്. കേരള സാഹിത്യോത്സവം മുതല്‍ കലാസാംസ്‌കാരിക മേഖലയുമായി ബന്ധപ്പെട്ട് നിരവധി സംഗമങ്ങള്‍ക്ക് കോഴിക്കോട് വേദിയാകാറുണ്ട്.അംഗീകാരം ലഭിച്ചതോടെ…
ഇന്ത്യൻ സിനിമയുടെ ഡോൺ, കിങ് ഖാന് 58ാം പിറന്നാൾ. ഇടത്തരം കുടുംബത്തിൽ ജനിച്ചു വളർന്ന് ഷാരൂഖ് ഖാൻ ലോക സിനിമാ ആസ്വാദകരുടെ മനസിലേക്ക് നുണക്കിഴി ചിരിയുമായി ഓടിക്കയറിയത് ഏതൊരു ഫാസ്റ്റ് നമ്പറിനേക്കാളും വേഗത്തിൽ. സിനിമയിൽ വൻ വിജയങ്ങൾക്കൊപ്പം വൻ പരാജയങ്ങളും ഷാരൂഖ് ഏറ്റുവാങ്ങിയിട്ടുണ്ട്. എസ്ആർകെ യുഗം അവസാനിച്ചെന്ന് പോലും കരുതിയിരുന്ന നാളുകൾ, സിനിമയിൽ നിന്ന് വിട്ടു നിന്ന ദിനങ്ങൾ.പക്ഷേ ഷാരൂഖ് എപ്പോഴും മടങ്ങി വരാൻ വഴി കണ്ടെത്തി. അതും ആരും കൊതിക്കുന്ന വിജയങ്ങളുമായി. പരാജയങ്ങളിൽ പിൻമാറാതെ വീണ്ടും മടങ്ങി വരവിനുള്ള ഊർജം കണ്ടെത്തുന്ന അതേ വഴക്കമാണ് ഷാരൂഖ് ഖാനെ സംരംഭകനാക്കിയതും.മടങ്ങി വരവ് ഗംഭീരമാക്കി പത്താനും ജവാനുംസിനിമയിൽ മാത്രമല്ല സംരംഭങ്ങളിലും ഷാരൂഖ് കിങ് തന്നെയാണ്. ലോകത്തെ ധനികരായ സെലിബ്രറ്റിയായി ഷാരൂഖിനെ മാറ്റിയത് ഈ സംരംഭകത്വം കൂടിയാണ്. സെലിബ്രറ്റി നെറ്റ് വെർത്തിന്റെ 2020ലെ കണക്കനുസരിച്ച് ഷാരൂഖിന്റെ ആസ്തി 5000 കോടിക്ക് മുകളിലാണ്. ആസ്തിയുടെ കാര്യത്തിൽ ടോം ക്രൂയിസും ജോർജ് ക്ലൂണിയും എല്ലാം ഷാരൂഖിന് പിന്നിലാണ്.…
2022 ൽ രാജ്യത്ത് നൂറ് കോടിയിലധികം രൂപ ശമ്പളം വാങ്ങുന്നവരുടെ എണ്ണം ഇരട്ടിയായി വർധിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ എണ്ണവും കുത്തനെ വർധിച്ചിട്ടുണ്ട്. 2023-24 അസസ്സ്മെന്റ് വർഷത്തിലെ നികുതി ദായകരുടെ എണ്ണം 7.5 കോടിയോളമാണ് എന്ന് ആദായ നികുതി വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു . അസസ്സ്മെന്റ് വർഷം 2020-21 കാലയളവിൽ രാജ്യത്ത് 100 കോടിയിലധികം ശമ്പളം വാങ്ങിയവർ എട്ട് പേരായിരുന്നു. ഇത് അസസ്സ്മെന്റ് വർഷം 2021-22 കാലയളവിൽ 16 പേരായി ഇരട്ടിച്ചു എന്നാണ് ആദായ നികുതി വകുപ്പിന്റെ രേഖകളിൽ കാണിക്കുന്നത്. അസസ്സ്മെന്റ് വർഷം 2021-22 കാലയളവിൽ 100 കോടിയിലധികം ശമ്പളം വാങ്ങിയവരുടെ മൊത്തം വരുമാനം 2,569 കോടി രൂപയാണ്. ഇവരുടെ ശരാശരി വരുമാനം 160.57 കോടി രൂപ വീതമാണെന്നും ആദായ നികുതി വകുപ്പിന്റെ രേഖകളിൽ നിന്നും വ്യക്തമാക്കുന്നു. എന്നാൽ 2019-20 കാലയളവിൽ 20 പേരാണ് 100 കോടിയിലധികം രൂപ ഉയർന്ന ശമ്പള ഇനത്തിലുള്ള വരുമാനമായി…
റിലയൻസ് ഡയറക്ടർ ഇഷ അംബാനിയുടെ ആദ്യത്തെ സ്വതന്ത്ര സംരംഭം, ഇന്ത്യയിലെ ഏറ്റവും മികച്ചതെന്നവകാശപ്പെടുന്ന ജിയോ വേൾഡ് പ്ലാസ യാഥാർഥ്യമായി.ആഗോള നിലവാരമുള്ള ഷോപ്പിംഗ്, വിനോദ അനുഭവങ്ങൾക്കായുള്ള ഇമേഴ്‌സീവ് റീട്ടെയിൽ ഡെസ്റ്റിനേഷൻ-ജിയോ വേൾഡ് പ്ലാസ- മുംബൈയിൽ തുറന്നു നൽകി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. മുംബൈയുടെ ഹൃദയഭാഗത്തുള്ള ബികെസിയിൽ സ്ഥിതി ചെയ്യുന്ന ജിയോ വേൾഡ് പ്ലാസ (JWP) നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ, ജിയോ വേൾഡ് കൺവെൻഷൻ സെന്റർ, ജിയോ വേൾഡ് ഗാർഡൻ എന്നിവക്കൊപ്പമാണ്.റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടർ ഇഷ എം അംബാനിയുടെ നേതൃത്വത്തിലാണ് പ്ലാസയുടെ രൂപകൽപ്പനയും, പ്രവർത്തനവും. ചില്ലറ വിൽപ്പന, വിനോദം, ഡൈനിംഗ് എന്നിവയ്‌ക്കുള്ള ഒരു പ്രത്യേക കേന്ദ്രമായാണ് പ്ലാസ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 7,50,000 ചതുരശ്ര അടി വിസ്തൃതിയിൽ നാല് ലെവലുകൾ ആയി വ്യാപിച്ചുകിടക്കുന്ന ഈ റീട്ടെയിൽ മിക്‌സ് 66 ആഡംബര ബ്രാൻഡുകളുടെ ശ്രദ്ധേയമായ കേന്ദ്രമാക്കും. ബാലൻസിയാഗ, ജോർജിയോ അർമാനി കഫേ, പോട്ടറി ബാൺ കിഡ്‌സ്, സാംസങ് എക്സ്പീരിയൻസ് സെന്റർ, EL&N കഫേ,…
സ്‌കേറി ഫാസ്റ്റ് ഇവന്റിൽ ആപ്പിൾ ആരാധകർക്ക് ഉത്സവകാലം. എം3 ചിപ്പിൽ ആരും പ്രതീക്ഷിക്കാത്ത മാക്ക് ബുക്ക് മോഡലുകളാണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. 22 മണിക്കൂർ ബാറ്ററി ലൈഫ്, ലിക്വിഡ് റെറ്റിന, എക്‌സ്.ഡി.ആർ ഡിസ്‌പ്ലേ തുടങ്ങി മികച്ച ഫീച്ചറുകളാണ് മാക് ബുക്ക് പ്രോ കംപ്യൂട്ടറുകളിൽ ആപ്പിൾ സന്നിവേശിപ്പിച്ചത്. എം3, എം3 പ്രോ, എം3 മാക്‌സ് ചിപ്പുകളുടെ മികച്ച പ്രവർത്തന ക്ഷമതയാണ് ആപ്പിൾ വാഗ്ദാനം ചെയ്യുന്നത്. വെള്ളി, സ്‌പേസ് ബ്ലാക്ക് നിറങ്ങളിൽ മൂന്ന് മോഡലുകളും ലഭിക്കും. ഈ ഫീച്ചറുകൾ ആദ്യംഅടുത്തതലമുറാ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആപ്പിൾ പുതിയ മാക്ബുക്ക് പ്രോ നിർമിച്ചിരിക്കുന്നത്.എം3 ചിപ്പ് കുടുംബത്തിൽ നിന്ന് എം3, എം3 പ്രോ, എം3 മാക്‌സ് ചിപ്പുകളുമായാണ് ആപ്പിൾ മാക്ബുക്ക് പ്രോ മോഡലുകളെ അവതരിപ്പിക്കുന്നത്. 3-നാനോമീറ്റർ ആർക്കിടെക്ച്ചറിലാണ് പ്രോസസിന്റെ നിർമാണം. ജിപിയു ഉപഭോഗം ഫലപ്രദമാക്കാൻ ആവശ്യത്തിന് മാത്രമേ മെമ്മറി നീക്കിവെക്കുന്നുള്ളൂ. 128 ജിബി റാമാണ് ഉള്ളത്. ആപ്പിൾ ആദ്യമായാണ് ഇത്രയധികം റാമുള്ള ലാപ് ടോപ്പ് വിപണിയിലിറക്കുന്നത്. എം3 ചിപ്പിൽ…
കാർ-സുരക്ഷാ റേറ്റിംഗിന്റെ ഭാഗമായി ക്രാഷ് പരിശോധന ഡിസംബർ 15ഓടെ ഇന്ത്യയിൽ ആരംഭിക്കും. കാർ-സുരക്ഷാ റേറ്റിംഗ് പദ്ധതി ഇന്ത്യയിൽ ആദ്യമായാണ് നടപ്പാക്കുന്നത്. ഇന്ത്യ, ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കാറുകളുടെ ക്രാഷ് പരിശോധന ഇവിടെ നടക്കും. മൂന്ന് ഡസൻ കാറുകളെങ്കിലും ആദ്യ ഘട്ടത്തിൽ പരിശോധിക്കും. ആഗോള നിലവാരത്തിൽആഗോള എൻസിഎപിയുടെ നിലവാരം അടിസ്ഥാനമാക്കി ആഗസ്റ്റിലാണ് ഇന്ത്യ ഭാരത് ന്യൂ കാർ അസെസ്‌മെന്റ് പ്രോഗ്രാം (Bharat NCAP) നടപ്പാക്കുന്നത്. ഇന്ത്യൻ നിലവാരത്തിന് അനുസൃതമായാണ് ഭാരത് എൻസിഎപി രൂപവത്കരിച്ചത്. രാജ്യം നിർമിച്ച കാറുകളുടെ സുരക്ഷാമാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഒക്ടോബർ ഒന്ന് മുതൽ ഭാരത് എൻസിഎപി നിലവിൽ വന്നെങ്കിലും ഡിസംബർ 15 മുതലായിരിക്കും പദ്ധതിയുടെ കീഴിൽ ക്രാഷ് പരിശോധനകൾ നടക്കുക. സുരക്ഷ ഉറപ്പിക്കാൻനിലവിൽ രാജ്യത്ത് കാറുകളുടെ സ്ട്രക്ചറൽ സുരക്ഷ പരിശോധിക്കാൻ നിർബന്ധിത ക്രാഷ് ടെസ്റ്റുകൾ നടത്തുന്നുണ്ട്. പ്രധാനമായും മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പരിശോധന. മുതിർന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ അഡൽട്ട് ഒക്യുപന്റ് പ്രൊട്ടക്ഷൻ (AOP), കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക്…
ഇലക്ട്രിക് വാഹന വിപണിക്ക് ഉടനെ കരകയറാമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു. വിപണിയുടെ നഷ്ടകണക്കിന് ആഘാതം കൂട്ടി ടെസ്ലയുടെ (Tesla) കൂപ്പുക്കുത്തൽ. ബ്ലൂംബർഗിന്റെ റിപ്പോർട്ട് അനുസരിച്ച് വെറും രണ്ടാഴ്ച കൊണ്ട് 145 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ടെസ്ല നേരിടുന്നത്. അതായത് മൂല്യത്തിന്റെ അഞ്ചിലൊന്നാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇലക്ട്രിക് വാഹന നിർമാണ വിപണി മൊത്തത്തിൽ നിരാശയിൽ കഴിയുമ്പോഴാണ് ടെസ്ലയുടെ വൻ വീഴ്ച. ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞു വരുന്നു എന്ന സൂചന ശരിവെക്കുന്നു എന്നതാണ് ടെസ്ലയുടെ നഷ്ടകണക്ക്. ഒക്ടോബർ മുതൽ ടെസ്ലയുടെ ഓഹരി 17% ലേക്ക് മുങ്ങിത്താണു. എസ് ആൻഡ് പി 500 ഇൻഡെക്‌സ് 2.8% ആയും, നാസ്ഡക് 100 3.4% ആയും ഇടിഞ്ഞു. ടെസ്ലയുടെ ഓഹരിയിലെ ഇടിവ് കമ്പനിയുടെ മാർക്കറ്റ് കാപ്പിറ്റലൈസേഷനിൽ നിന്ന് തുടച്ചു നീക്കിയത്130 ബില്യൺ ഡോളർ. ഭയന്ന് ഇവിടെസ്ലയുടെ വീഴ്ച ഇലക്ട്രിക് വാഹന വിപണിയെ ആകെമൊത്തം ഉലച്ചിരിക്കുകയാണ്. ഈ മാസമാദ്യം തന്നെ വിപണിയിൽ ടെസ്ലയുടെ ഇടിവ് ദൃശ്യമായിരുന്നു. മൂന്നാം പാദമെത്തത്തിൽ മടങ്ങി…
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തില്‍ പ്രതിമ ഉയരുന്നു. ഇന്ത്യ-ശ്രീലങ്ക മാച്ചിന് മുന്നോടിയായിട്ടാണ് സച്ചിന്റെ പൂര്‍ണകായ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ പോകുന്നത്. വാങ്കഡേ സ്റ്റേഡിയത്തില്‍ ആദ്യമായാണ് ഒരു താരത്തിന് പ്രതിമ ഉയരുന്നത്. ഉയരുന്നത് പൂര്‍ണകായ പ്രതിമസച്ചിന്‍ ഇന്ത്യക്കായി അവസാന മത്സരം കളിച്ചത് വാങ്കഡേ സ്റ്റേഡിയത്തിലാണ്. സ്റ്റേഡിയത്തില്‍ സച്ചിന്റെ പേരില്‍ സ്റ്റാന്‍ഡുമുണ്ട്. ലണ്ടലിനെ മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ അദ്ദേഹത്തിന്റെ മെഴുകു പ്രതിമയുമുണ്ട്. സച്ചിന്റെ ഉജ്ജ്വല സ്‌ട്രോക്കാണ് പ്രതിമയ്ക്ക് ആധാരം. സച്ചിന്റെ പേരിലുള്ള സ്റ്റാന്‍ഡിന് സമീപത്താണ് പ്രതിമ സ്ഥാപിക്കുന്നതും. അഹമ്മദ് നഗറില്‍ നിന്നുള്ള പ്രമോദ് കാംബല്‍ ആണ് പ്രതിമ രൂപകല്പന ചെയ്തതും നിര്‍മിച്ചതും. ഏപ്രിലില്‍ സച്ചിന്‍ അമ്പതാം പിറന്നാള്‍ ആഘോഷിച്ച വേളയിലാണ് വാങ്കഡേ സ്റ്റേഡിയത്തില്‍ പ്രതിമ വരാന്‍ പോകുന്നത് വെളിപ്പെടുത്തിയത്. പ്രതിമാ അനാച്ഛാദന ചടങ്ങില്‍ സച്ചിനൊപ്പം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ബിസിസിഐ സെക്രട്ടറി ജയ്ഷാ തുടങ്ങിയവര്‍ പങ്കെടുക്കും. A statue of Master Blaster Sachin…
കരുത്തന്മാരായ ഇന്ത്യൻ ബൈക്കുകളുടെ കൂട്ടത്തിൽ പേരെടുത്ത ടിവിഎസ് റോണിൻ ബൈക്കിന്റെ സ്പെഷ്യൽ എഡിഷനും (TVS Ronin special edition) എത്തി. ഇന്ത്യയിലെ മുൻനിര മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ടിവിഎസ് തങ്ങളുടെ ജനപ്രിയ മോഡലായ ടിവിഎസ് റോണിൻ ബൈക്കിന്റെ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി. ആകർഷകമായ തീമിൽ എത്തുന്ന സ്‌പെഷ്യൽ എഡിഷന്റെ സവിശേഷതകളെല്ലാം ടിവിഎസ് റോണിൻ സാധാരണ മോഡലിന് സമാനമാണ്. വില ഒരല്പം കൂട്ടിയാണ് TVS ഈ എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്. മോഡേൺ റെട്രോ ബൈക്കുകൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് മികച്ച ചോയിസാണ് ടിവിഎസ് റോണിൻ. ടിവിഎസ് റോണിൻ സ്‌പെഷ്യൽ എഡിഷൻ (TVS Ronin special edition) മോട്ടോർസൈക്കിളിന്റെ ഇന്ത്യയിലെ എക്സ് ഷോറൂം വില 1,72,700 രൂപയാണ്. ഈ മോട്ടോർസൈക്കിൾ റോണിന്റെ ടിഡി എന്ന ട്രിം ലെവലിനെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. ട്രിപ്പിൾ-ടോൺ നിംബസ് ഗ്രേ പെയിന്റ് സ്‌കീമാണ് ടിവിഎസ് റോണിൻ സ്‌പെഷ്യൽ എഡിഷന് TVS നൽകിയിട്ടുള്ളത്. സ്‌പെഷ്യൽ എഡിഷൻ മോട്ടോർസൈക്കിളിൽ സാധാരണ റോണിൻ ബൈക്കിലുള്ള 225.9 സിസി, എയർ,…