Author: News Desk

ജിഎസ്ടി നിലവില്‍ വന്ന ശേഷം സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ചെറുകിട ബിസിനസിനെ അത് എങ്ങനെ ബാധിക്കുമെന്നത്. രജിസ്‌ട്രേഷനും പ്രതിമാസ റിട്ടേണും ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ചെറുകിടക്കാര്‍ക്ക് തലവേദനയാകുമെന്ന് പലരും അഭിപ്രായപ്പെടുമ്പോള്‍ ഇത്തരം നടപടിക്രമങ്ങള്‍ ചെറുകിട ഉല്‍പാദകരെ സഹായിക്കുമെന്ന് കോസ്റ്റ് അക്കൗണ്ടന്റ് പുഷ്പി മുരിക്കന്‍ ചൂണ്ടിക്കാട്ടുന്നു. കടുത്ത മത്സരം നിലനില്‍ക്കുന്ന ബിസിനസുകളില്‍ വഴിവിട്ട രീതിയില്‍ പിടിച്ചുനില്‍ക്കാന്‍ പലരും ശ്രമിച്ചേക്കാം. വില കുറച്ച് വില്‍ക്കുന്നതിന് വേണ്ടി പലപ്പോഴും ബില്ലില്ലാതെയും സെക്കന്‍ഡ് ബില്ല് ഉപയോഗിച്ചും സാധനങ്ങള്‍ കൊടുക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ നേരായ രീതിയില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരും. എന്നാല്‍ ജിഎസ്ടി നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നതോടെ ഇത് ഒരു പരിധി വരെ തടയാന്‍ കഴിയും. പ്രൊഡക്ടുകള്‍ക്ക് യഥാര്‍ത്ഥ കോംപെറ്റിറ്റീവ് മാര്‍ക്കറ്റ് ഉറപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. ചെറുകിട ഉല്‍പാദകര്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ ഗുണകരമാകുക. ജിഎസ്ടിയിലെ ആന്റി പ്രൊഫിറ്റീറിംഗ് റൂള്‍സും ചെറുകിടക്കാര്‍ക്ക് ഗുണം ചെയ്യുന്നതാണ്. ഒരു ഉല്‍പ്പന്നത്തിന് പരമാവധി ഈടാക്കാവുന്നതില്‍ കൂടുതല്‍ വില വാങ്ങിയാല്‍ നടപടി…

Read More

ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ രജിസ്‌ട്രേഷനുളള സംവിധാനമാണ് ഉദ്യോഗ് ആധാര്‍. നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ അല്ലെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കിവരുന്ന സബ്‌സിഡി ഉള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ഉദ്യോഗ് ആധാര്‍ പ്രകാരം സംരംഭം രജിസ്റ്റര്‍ ചെയ്തിരിക്കണം. ഓഫീസുകള്‍ കയറിയിറങ്ങാതെ http://udyogaadhaar.gov.in എന്ന വെബ്‌സൈറ്റിലൂടെ ലളിതമായി രജിസ്റ്റര്‍ ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. സംരംഭകന്റെ ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പരും പ്രൊഡക്ടിന്റെ വിവരങ്ങളുമാണ് രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടത്. Udyog Aadhar is a programme for small-, medium-scale ventures for registration. Though not compulsory, it is necessary for obtaining benefits like subsidies by government agencies. Without going to any government office, one can register simply through http://udyogaadhaar.gov.in.

Read More

സ്റ്റുഡന്റ് എന്‍ട്രപ്രണര്‍ഷിപ്പ് പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തെ ക്യാംപസുകളില്‍ ചാനല്‍ അയാം ഡോട്ട് കോം, ഓപ്പണ്‍ ഫ്യുവലുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ബൂട്ട് ക്യാന്പിനെ വലിയ എനര്‍ജി ലെവലിലാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കുന്നത്. സംരംഭകത്വത്തിന്റെ ബാലപാഠങ്ങളില്‍ തുടങ്ങി എന്‍ട്രപ്രണര്‍ഷിപ്പിന്റെ അനന്തസാദ്ധ്യതകള്‍ തുറന്നിടുന്ന ബൂട്ട് ക്യാമ്പ് വിദ്യാര്‍ത്ഥികളുടെ സംരംഭക കാഴ്ചപ്പാടിനെ മാറ്റിമറിക്കുകയാണ്. സെയിന്റ്ഗിറ്റ്‌സ് കോളജ് കോട്ടയം, പാലാ സെന്റ് ജോസഫ് കോളജ്, മൂന്നാര്‍ കോളജ ഓഫ് എഞ്ചിനീയറിംഗ്, ആലപ്പുഴ പാറ്റൂര്‍ ശ്രീ ബുദ്ധ കോളജ്, അടൂര്‍ snit എ‍‍ഞ്ചി. കോളേജ്, മരിയന്‍ കോളജ് കുട്ടിക്കാനം, തൃശൂര്‍ മാളയിലുള്ള ഹോളി ഗ്രേസ് അക്കാദമി, കൊടകര സഹൃദയ കോളജ് എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ബൂട്ട് ക്യാമ്പില്‍ പങ്കാളികളായി. കൊടകര സഹൃദയ കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ നടന്ന ബൂട്ട് ക്യാമ്പ് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. ഒരു സംരംഭത്തിലേക്ക് കടക്കുമ്പോള്‍ എന്തൊക്കെ നടപടികളാണ് വേണ്ടതെന്ന് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ബൂട്ട് ക്യാമ്പില്‍ വിശദീകരിച്ചു. എന്‍ട്രപ്രണേഴ്‌സിന്റെ സക്‌സസ് സ്റ്റോറികളിലൂടെ പങ്കുവെച്ച അനുഭവകഥകളായിരുന്നു…

Read More

ലോകത്തിന് നമ്മുടെ രാജ്യം നല്‍കിയ വലിയ അറിവാണ് യോഗ. ഹെല്‍ത്തിനും സ്പിരിച്വല്‍ വെല്‍നെസിനും ലോകമാകമാനം ഇന്ന് യോഗ പ്രാക്ടീസ് ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ബിസിനസിലെ ടെന്‍ഷനുകളില്‍ നിന്ന് റിലാക്‌സ്ഡ് ആകാന്‍ എന്‍ട്രപ്രണേഴ്‌സിനെ സഹായിക്കുന്ന യോഗ ടിപ്‌സുകളുമായി ചാനല്‍ അയാം ഡോട്ട് കോം. ആദ്യ എപ്പിസോഡില്‍ ബ്രീത്തിംഗ് എക്‌സര്‍സൈസ് ആണ് പങ്കുവെയ്ക്കുന്നത്. യോഗയില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുളള നൂതന്‍ മനോഹര്‍ ആണ് ഈ ടിപ്‌സ് നിങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. ടെന്‍ഷന്‍ ചലഞ്ച് ഓരോ നിമിഷവും അനുഭവിക്കേണ്ടി വരുന്ന ടെന്‍ഷന്‍ ആണ് എന്‍ട്രപ്രണേഴ്‌സിന്റെ ഏറ്റവും വലിയ ചലഞ്ച്. സ്‌ട്രെസ് ജീവിതത്തില്‍ സ്വാഭാവികമാണ്. എന്നാല്‍ സ്‌ട്രെസ്ഫുള്‍ സിറ്റ്വേഷന്‍ കഴിഞ്ഞിട്ടും റിലാക്‌സ് ചെയ്യാന്‍ കഴിയാത്തതാണ് പലരുടെയും പ്രശ്‌നം. ഓഫീസിലെ ടെന്‍ഷന്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ അല്ലെങ്കില്‍, ഒരു ക്ലയന്റ് മീറ്റിംഗില്‍ മനസിനെ എങ്ങനെ ശാന്തമാക്കാമെന്ന് നൂതന്‍ വിശദീകരിക്കുന്നു. ബ്രീത്തിംഗ് നിസാരമല്ല ശ്വസനക്രിയയ്ക്ക് (ബ്രീത്തിംഗ്) യോഗയില്‍ വലിയ പ്രാധാന്യമാണുളളത്. ശ്വാസോച്ഛ്വാസത്തിന്റെ രീതി നിയന്ത്രിച്ച് മനസിനെയും ശരീരത്തെയും നമുക്ക് റിലാക്്‌സ് ചെയ്യിക്കാം. മനോഹരമായി…

Read More

ഓണക്കാലത്തെ പ്രദര്‍ശനമേളകളില്‍ മാത്രം ഒതുങ്ങിയിരുന്ന കൈത്തറിയെ കൈപിടിച്ചുയര്‍ത്തുകയാണ് നാഗരാജ പ്രകാശം. തറിയുടെ നാടായ കണ്ണൂരിലെ കല്യാശേരിയിലും ഇരണാവിലുമൊക്കെയുളള നെയ്ത്തുകാര്‍ക്കിടയില്‍ നാഗരാജ പ്രകാശമുണ്ട്. ഉത്സവ സീസണുകളിലെ പ്രദര്‍ശന മേളകള്‍ക്കപ്പുറം ഇവരുടെ പ്രൊഡക്ടുകള്‍ക്ക് ആരോഗ്യകരമായ വിപണി ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ. സോഫ്റ്റ്വെയര്‍ രംഗത്തെ പരിചയസമ്പത്തുമായി പരമ്പരാഗത തൊഴില്‍ മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പിന് ഗ്രാമങ്ങളിലേക്കിറങ്ങിയ നാഗരാജ പ്രകാശം ഇന്ന് ഈ മേഖലയില്‍ ആയിരങ്ങളുടെ പ്രതീക്ഷയാണ്. ഹാന്‍ഡ് ലൂമില്‍ ജീവിതം ഹോമിക്കുന്ന വലിയ ഒരു വിഭാഗത്തെ മുഖ്യധാരയിലെത്തിക്കുകയും ആരോഗ്യമുളള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയുമാണ് ലക്ഷ്യമെന്ന് നാഗരാജ പ്രകാശം പറയുന്നു. ഐടിയും സോഫ്റ്റ് വെയറും മാത്രം എന്‍ട്രപ്രണര്‍ഷിപ്പ് മോഡലുകളായി മാറുന്ന കാലത്ത് ഇന്ത്യയുടെ തനത് തൊഴില്‍ മേഖലകളെ മുഖ്യധാരയിലെത്തിക്കാനാണ് എന്‍ട്രപ്രണര്‍, മെന്റര്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയനായ നാഗരാജ പ്രകാശം ശ്രമിക്കുന്നത്. കൃഷി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന രണ്ടാമത്തെ മേഖലയാണ് ടെക്സ്‌റ്റൈല്‍സ്. എണ്‍പത് ലക്ഷം ആളുകളാണ് കൈത്തറി മേഖലയില്‍ മാത്രം തൊഴിലെടുക്കുന്നത്. പരമ്പരാഗതമായി ചെയ്യുന്നവരാണ് കൂടുതലും. തൊഴിലാളികളുടെ സാമ്പത്തിക…

Read More

പേഴ്‌സും സ്മാര്‍ട്ട് ഫോണും ഒരുമിച്ച് എന്തിനാണ് കൊണ്ടുനടക്കുന്നതെന്ന ചോദ്യത്തില്‍ നിന്നാണ് പേടിഎമ്മിനെ അതിന്റെ ഇന്നത്തെ രൂപത്തിലേക്ക് വിജയ് ശേഖര്‍ ശര്‍മയെന്ന കഠിനാധ്വാനിയായ എന്‍ട്രപ്രണറെ എത്തിച്ചത്. പ്രീപെയ്ഡ് മൊബൈല്‍ റീച്ചാര്‍ജിംഗ് വെബ്‌സൈറ്റായി തുടങ്ങിയ പേടിഎം ഇന്ന് ഡിജിറ്റല്‍ ബാങ്കിംഗ് ലോകത്ത് അനിവാര്യമായി മാറി. ടെക്‌നോളജിയുടെ വിപ്ലവകരമായ മാറ്റം ഒരു രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ ഉപയോഗിക്കുകയായിരുന്നു വിജയ് ശേഖര്‍ ശര്‍മയെന്ന ചെറുപ്പക്കാരന്‍. പരമ്പരാഗത ബിസിനസ് മോഡലുകളില്‍ നിന്ന് ഇന്റര്‍നെറ്റ് അധിഷ്ഠിത ബിസിനസിലേക്കും സ്റ്റാര്‍ട്ടപ്പുകളിലേക്കുമുളള ഇന്ത്യയുടെ പരിണാമത്തിന്റെ കഥ കൂടിയുണ്ട് വിജയ് ശേഖര്‍ ശര്‍മയുടെ വിജയത്തിന് പിന്നില്‍. യുപിയില്‍ അലിഗഢിനോട് ചേര്‍ന്ന ചെറു നഗരത്തില്‍ നിന്നായിരുന്നു വിജയ് ശേഖര്‍ ശര്‍മയുടെ വളര്‍ച്ച. പഠനത്തില്‍ അസാധാരണ വൈഭവം പ്രകടിപ്പിച്ചിരുന്ന വിജയ് പന്ത്രണ്ടാം വയസില്‍ പത്താം ക്ലാസ് പാസായി. മറ്റ് കുട്ടികള്‍ക്ക് മുന്‍പേ 14 ാം വയസില്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എന്‍ജിനീയറിംഗിന് ചേരാന്‍ ശ്രമിച്ചെങ്കിലും പ്രായമായില്ലെന്ന് പറഞ്ഞ് എന്‍ട്രന്‍സ് എഴുതാന്‍ അനുവദിച്ചില്ല. ഒടുവില്‍ ഡെല്‍ഹി യൂണിവേഴ്‌സിറ്റി…

Read More

ജിഎസ്ടി നിലവില്‍ വന്നിട്ടും സാധനങ്ങള്‍ക്ക് എന്തുകൊണ്ട് വില കുറയുന്നില്ലെന്ന സംശയത്തിലാണ് ഉപഭോക്താക്കള്‍. ഉപഭോക്താക്കളുടെ നികുതിഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് രൂപം നല്‍കിയ ജിഎസ്ടി ഇപ്പോഴത്തെ സ്ഥിതിയില്‍ ബാധ്യതയാണെന്ന പരാതികള്‍ ഉയര്‍ന്നുകഴിഞ്ഞു. ജിഎസ്ടിക്ക് ശേഷം എന്താണ് വിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് വിശദീകരിക്കുകയാണ് കോസ്റ്റ് അക്കൗണ്ടന്റ് പുഷ്പി മുരിക്കന്‍. ജിഎസ്ടി ഒരു പൊളിച്ചെഴുത്ത് വര്‍ഷങ്ങള്‍ പഴക്കമുളള പല നിയമങ്ങളും ഇല്ലാതാക്കി വന്ന ഒരു പുതിയ നിയമമാണ് ജിഎസ്ടി. ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ കൈയ്യിലേക്ക് വരുമ്പോള്‍ വില കുറയുന്ന തരത്തിലാണ് ജിഎസ്ടിക്ക് രൂപം നല്‍കിയിട്ടുളളത്. സ്റ്റാര്‍ട്ടപ്പിന്റെ ഭാഷയില്‍ പറഞ്ഞാല്‍ നികുതി മേഖലയില്‍ വന്ന ഒരു ഡിസ്‌റപ്ഷന്‍ എന്ന് ജിഎസ്ടിയെ വിശേഷിപ്പിക്കാം. വില കുറയ്‌ക്കേണ്ടത് ആര് ? എന്തുകൊണ്ട് വില കുറയുന്നില്ലെന്ന ചോദ്യത്തോടൊപ്പം ആരാണ് വില കുറയ്‌ക്കേണ്ടതെന്ന ചോദ്യവും പ്രസക്തമാണ്. ഉദാഹരണത്തിന് ചില്ലി പൗഡറിന്റെ നികുതി അഞ്ച് ശതമാനമാണ്. എന്നാല്‍ ഇത് പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവര്‍ 18 ശതമാനം ടാക്‌സ് സ്ലാബിലാണ്. വിതരണക്കാരന്‍ നിങ്ങളുടെ പ്രൊഡക്ടിന് 18 ശതമാനം…

Read More

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സെന്നോ, റോബോട്ടിക് എഞ്ചിനീയറിംഗ് എന്നോ സമപ്രായക്കാര്‍ കേള്‍ക്കുകപോലും ചെയ്യാതിരുന്ന കാലത്ത് സ്വന്തമായി റോബോട്ട് ഉണ്ടാക്കിയ കഥയാണ് ജയകൃഷ്ണന്റേത്. റോബോട്ടിക്സില്‍ പകരം വെയ്ക്കാനില്ലാത്ത പാഷനുമായി നടന്ന ഒരു ചെറുപ്പക്കാരന്‍. ഇന്റര്‍നെറ്റ് സജീവമാകുന്നതിന് മുമ്പ് തന്നെ റോബോട്ടുകളെ സ്വപ്നം കണ്ട ജയകൃഷ്ണന്‍ ടി നായര്‍, 25 വര്‍ഷങ്ങള്‍ക്കിപ്പുറം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ തന്റെ സിഗ്‌നേച്ചര്‍ പതിപ്പിച്ചുകഴിഞ്ഞു. സര്‍വ്വീസ് റോബോട്ടുകളിലാണ് ജയകൃഷ്ണനും അദ്ദേഹത്തിന്റെ അസിമോവ് എന്ന കമ്പനിയും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ ആദ്യപടിയായിരുന്നു എച്ച്ഡിഎഫ്‌സി ബാങ്കിന് അസിമോവ് നിര്‍മിച്ച് നല്‍കിയ ഇറ എന്ന സര്‍വ്വീസ് റോബോട്ട്. ഹ്യൂമന്‍ ഡിറ്റക്ഷന്‍ ഉളള ഇറ ബാങ്കിലെത്തുന്ന കസ്റ്റമറെ ഐഡന്റിഫൈ ചെയ്ത് അവരെ ഗ്രീറ്റ് ചെയ്യും. ഇത് കൂടാതെ അവരുടെ ബേസിക് റിക്വയര്‍മെന്റ്‌സ് മനസിലാക്കി ഗൈഡന്‍സ് നല്‍കും. ബാങ്കിലെ ഏതെങ്കിലും ഓഫീസറുടെ സമീപത്തേക്കോ ഏതെങ്കിലും കൗണ്ടറിലേക്കോ ആണ് പോകേണ്ടതെങ്കില്‍ ഇറ നമ്മളെ അവിടെ കൊണ്ടാക്കും. എന്‍ജിനീയറിംഗ് പഠനകാലത്ത് പ്രൊജക്ടിന്റെ ഭാഗമായി ജയകൃഷ്ണന്‍ തെരഞ്ഞെടുത്തത് റോബോട്ട് നിര്‍മാണമായിരുന്നു. അവിടെയാണ് റോബോട്ടിക്‌സിലെ പ്രാക്ടിക്കല്‍…

Read More

The IEDC summit 2017 gave a shot in the arm for the entrepreneurial ecosystem in the state. Summit provide the avenue for participants of various units across Kerala to come together, to share the success stories, to learn from each other’s failure. Here are the highlights of the Panel Discussion. The subject was- Identify the problem, Explore the opportunity, Build your Enterprise. The event, which witnessed the participation of around 3,000 students from 193 IEDC units across the state, reflected the vibrant entrepreneurial trends.

Read More

ഇന്‍ഫോസിസിന്റെ ഭാവിയില്‍ അങ്ങേയറ്റം എക്‌സൈറ്റഡ് ആണ്. കമ്പനിയെ സ്റ്റെബിലിറ്റിയിലേക്ക് മടക്കിക്കൊണ്ടുവരാനാണ് ബോര്‍ഡ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കമ്പനിയിലെ മുഴുവന്‍ ഷെയര്‍ഹോള്‍ഡേഴ്‌സിനെയും പ്രതിനിധീകരിക്കുന്ന ആളാണ് ചെയര്‍മാന്‍. പുതിയ സിഇഒയെ കണ്ടെത്താന്‍ ശ്രമിക്കും. കമ്പനിയുടെ സ്ട്രാറ്റജി ഒക്ടോബറില്‍ മാനേജ്‌മെന്റ് പരിശോധിക്കുകയും പുതുക്കുകയും ചെയ്യും. നന്ദന്‍ നിലേകാനി ഇന്‍ഫോസിസ് ചെയര്‍മാന്‍

Read More