Author: News Desk
ചില ചോദ്യങ്ങൾ ചോദിക്കാൻ ആളുകൾക്ക് പേടിയാണ്, മടിയാണ്. മറ്റുള്ളവർ എന്ത് വിചാരിക്കും, അങ്ങനെ ചോദിക്കുന്നത് മോശമാണോ, മണ്ടത്തരമായി പോയാലോ, ഇത്രയും ചിന്തകൾ മതി പിന്തിരിയാൻ. അല്ലെങ്കിൽ ഗൂഗിളിനോട് ചോദിക്കും. ഗൂഗിൾ തരുന്ന ഉത്തരം കൊണ്ട് തൃപ്തരാകും. ഇവിടെയാണ് മീ (ME) നിങ്ങൾക്ക് തുണയാകുന്നത്. സമൂഹത്തിന് മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യം പഠിപ്പിക്കുകയാണ് മീ അഥവാ മൈൻഡ് എംപവേർഡ്. മാനസിക ആരോഗ്യത്തിലൂടെ സാമൂഹിക ഉന്നമനം സാധ്യമാകുന്നത് എങ്ങനെയാണ് എന്ന് മീ പറഞ്ഞ് തരും. വീട്ടമ്മമാർക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും എല്ലാം ഒരുപോലെ ആശ്രയിക്കാൻ പറ്റുന്ന തരത്തിലേക്ക് മീയെ എത്തിച്ചത് മായ മേനോനാണ്. നിരവധി പേർക്ക് താങ്ങും തണലുമായി മാറികൊണ്ടിരിക്കുന്ന മീയുടെ അത്താണി. മാനസിക ആരോഗ്യത്തിന്റെ പ്രധാന്യം ആളുകളിലേക്ക് എങ്ങനെ എത്തിക്കാമെന്ന ചിന്തയാണ് മായയെ മീയിലേക്ക് എത്തിച്ചത്. മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന സന്ദേഹമില്ലാതെ ഇവിടെ ആർക്കും എന്തും ചോദിക്കാം. 2020 ഒക്ടോബറിൽ ലോക മാനസികാരോഗ്യ ദിനത്തിലാണ് മീ യാത്ര തുടങ്ങുന്നത്, എല്ലാവരുടെയും മാനസികാരോഗ്യത്തിന് വേണ്ടി. സാങ്കേതിക വിപ്ലവത്തിന്റെ…
ഇഷ്ട ഭക്ഷണവുമായല്ല, ലോജസ്റ്റിക്കിൽ പുത്തനൊരു ആപ്പുമായാണ് ഇത്തവണത്തെ സൊമാറ്റോ (Zomato)യുടെ വരവ്. എല്ലാവർക്കുമുള്ളതല്ല, കച്ചവടക്കാർക്കുള്ളതാണ് സൊമാറ്റോയുടെ ലോജിസ്റ്റിക്‌സ് ആപ്പായ എക്‌സ്ട്രീം (Xtreme). വ്യാപാരികൾക്ക് എന്തിനാണ് ഈ ആപ്പ് എന്നല്ലേ? ഡെലിവറി എളുപ്പമാക്കുകയാണ് എക്‌സ്ട്രീം ലക്ഷ്യം വെക്കുന്നത്. വലിയ ബുദ്ധിമുട്ടില്ലാതെ വ്യാപാരികൾക്ക് സാധന-സാമഗ്രികളും മറ്റും ഉപഭോക്താക്കളിലേക്ക് എത്തിക്കാം. ചെറുകിട കച്ചവടക്കാർക്കും വലിയ സ്ഥാപനങ്ങൾക്കും ഒരേ പോലെ ഉപയോഗിക്കാം. നിലവിൽ ഇൻട്രാ സിറ്റി സേവനമാണ് ലഭിക്കുക. 10 കിലോ വരെ ഇത്തരത്തിൽ അയക്കാൻ പറ്റും. 35 രൂപ മുതലാണ് പാക്കേജുകൾക്ക് തുടങ്ങുന്നത്. കച്ചവടക്കാർക്ക് സാധനം എവിടെയെത്തി എന്ന് അറിയാനും സൗകര്യമുണ്ട്. 300,000ത്തോളം ഡെലിവറി പാർട്ണർമാർ ഇപ്പോൾ തന്നെ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്കാണ് നിലവിൽ ആപ്പ് ലഭിക്കുക. ആപ്പിൾ സ്റ്റോറിലും അധികം താമസിയാതെ എക്‌സ്ട്രീം എത്തുമെന്നാണ് പ്രതീക്ഷ. മെയിൽ തന്നെ സൊമാറ്റോ ബി2ബി ലോജിസ്റ്റിക്‌സ് സേവനങ്ങൾ പരീക്ഷിച്ച് തുടങ്ങിയിരുന്നു. ഇതാണ് സൊമാറ്റോ എക്‌സ്ട്രീമായി ഉപഭോക്താക്കളിലേക്ക് എത്തുന്നത്.
ഗൂഗിളിന്റെ പുതിയ പിക്സൽ സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഗൂഗിൾ പിക്സൽ വാച്ച് 2 – Google Pixel Watch 2 – എന്ന മോഡലാണ് കമ്പനി അവതരിപ്പിച്ചത്. മുൻതലമുറ മോഡലിൽ നിന്നും നിരവധി മാറ്റങ്ങളോടെയാണ് പുതിയ പിക്സൽ വാച്ച് വരുന്നത്. ഗൂഗിൾ പിക്സൽ വാച്ച് 2 മോഡലിൽ ഒപ്റ്റിക്കൽ ഹാർട്ട്ബീറ്റ്, സ്ട്രെസ് ലെവൽ ട്രാക്കിങ്, ബ്ലഡ്-ഓക്സിജൻ സെൻസറുകൾ എന്നിവയ്‌ക്കൊപ്പം ഉറക്കത്തിന്റെ ഗുണനിലവാരം അറിയാനുള്ള സംവിധാനങ്ങളും ഉണ്ട്. വെള്ളത്തെ പ്രതിരോധിക്കാൻ പിക്സൽ വാച്ച് 2 സ്മാർട്ട് വാച്ചിൽ 5ATM/IP68 റേറ്റിങ് നൽകിയിട്ടുണ്ട്. പൊടിയിൽ നിന്നും സംരക്ഷണമുണ്ട്. നീന്തുമ്പോൾ പോലും വാച്ച് ഉപയോഗിക്കാമെന്നാണ് ഈ റേറ്റിംഗിന്റെ സവിശേഷത. മുൻതലമുറ പിക്സൽ വാച്ചിലുണ്ടായിരുന്ന എക്‌സിനോസ് 9110 ചിപ്പ്സെറ്റിന് പകരം 2 ജിബി റാമിൽ സ്‌നാപ്ഡ്രാഗൺ W5+ ജെൻ 1 ചിപ്പാണ് സ്മാർട്ട് വാച്ച്2 വിൽ ഉള്ളത്. ഈ പുതിയ ചിപ്‌സെറ്റ് കൂടുതൽ മികച്ച പെർഫോമൻസും കാര്യക്ഷമതയും നൽകുന്നു. ഓൾവേയ്സ് ഓൺ ഡിസ്‌പ്ലേ…
മുകേഷ് അംബാനി (Mukesh Ambani) റിലയൻസ് ഇൻഡസ്ട്രീസ് (Reliance Industries) ചെയർമാൻ മുകേഷ് ധീരുഭായി അംബാനി ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ധനികരിൽ ഒന്നാമതെത്തുന്നത്. റിലയൻസ് ബോർഡിന്റെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തേക്ക് മൂന്ന് മക്കളെ കൊണ്ടുവരാനുള്ള തീരുമാനം തെറ്റിയില്ലെന്ന് നേട്ടം തെളിയിക്കുന്നു. ജിയോ ഫിനാൻഷ്യൽ സർവീസിന്റെ സേവനങ്ങളും അംബാനിയെ സഹായിച്ചു. 7.6 ലക്ഷം കോടിയുടെ ആകെ മൂല്യവുമായാണ് മുകേഷ് അംബാനി ഫോബ്‌സിന്റെ ധനികരായ ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാമത് എത്തിയത്. ഗൗതം അദാനി (Gautam Adani)കഴിഞ്ഞ വർഷം ഇന്ത്യൻ കോടീശ്വരന്മാരിൽ ഒന്നാം സ്ഥാനത്തായിരുന്നു അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഹിഡൻബർഗ് റിപ്പോർട്ട് അദാനിയെ ഉലച്ചു, ആസ്തിയെയും. ഒന്നാം സ്ഥാനം നഷ്ടപ്പെട്ടെങ്കിലും രണ്ടാം സ്ഥാനത്തിലെത്താൻ അദാനിക്ക് അപ്പോഴും കഴിഞ്ഞു. ആകെ മൂല്യം 82 ബില്യൺ ഡോളറിൽ നിന്ന് 68 ബില്യൺ ഡോളറിലേക്ക് വീഴിക്കാൻ ഹിഡൻബർഗ് റിപ്പോർട്ടിന് കഴിഞ്ഞു. ശിവ് നഡ്ഡാർ (Shiv Nadar)ഫോബ്സ് പട്ടികയിൽ മൂന്നാം സ്ഥാനം…
കേരളത്തിൽ തയാറാകുന്നത് പെൺകുട്ടികളുടെ ഒരു ടീം രൂപകൽപ്പന ചെയ്തു നിർമിച്ച കേരളത്തിന്റെ സ്വന്തം ഉപഗ്രഹം WESAT. ഐഎസ്ആർഒയുമായി സഹകരിച്ച് ഈ വർഷം നവംബറോടെ വെസാറ്റ് (വിമൻ എഞ്ചിനീയർഡ് സാറ്റലൈറ്റ്) വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്തെ എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിലെ സ്‌പേസ് ക്ലബ് അംഗങ്ങൾ നിർമ്മിച്ച ഈ ഉപഗ്രഹം ബഹിരാകാശത്തും ഭൂമിയുടെ ഉപരിതലത്തിലും അൾട്രാവയലറ്റ് (യുവി) വികിരണത്തിന്റെ വ്യാപ്തി അളക്കും. ഉപഗ്രഹ നിർമാണത്തിനായി സ്‌പേസ് ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ഇൻസ്‌പേസുമായി LBS ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഐഎസ്ആർഒയുടെ പ്രധാന കേന്ദ്രമായ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രമാണ് പദ്ധതിക്ക് മാർഗനിർദേശം നൽകുന്നത്. വെസാറ്റ് രൂപകല്പനയും അനുബന്ധ പ്രവർത്തനങ്ങളും ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (ECE) വകുപ്പിന്റെ നേതൃത്വത്തിലാണ് ചെയ്യുന്നത്.വിജയകരമായി വിക്ഷേപിച്ചാൽ, അന്തരീക്ഷതാപനത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും ഉപഗ്രഹം സുപ്രധാന സൂചനകൾ നൽകും. കേരളത്തെ സംബന്ധിച്ചിടത്തോളം തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങളുടെ സാധ്യതകൾ തിരിച്ചറിയാനും സഹായിക്കും. LBS കാമ്പസിൽ ഒരു ഗ്രൗണ്ട് മോണിറ്ററിംഗ് സ്റ്റേഷൻ സജ്ജീകരിച്ചിട്ടുണ്ട്. ഉപഗ്രഹം…
ദിവസസേനെ യുദ്ധം കനക്കുന്നു. ഇസ്രായേലും ഹമാസും ഇരുപക്ഷത്ത് നിൽക്കുമ്പോൾ ദുരിതത്തിലായത് സാധാരണ ജനങ്ങളാണ്. യുദ്ധം തുടങ്ങിയത് മുതൽ ഗാസ പേടിയിലും ആശങ്കയിലുമാണ് കഴിയുന്നത്. ലോകത്തിലെ തന്നെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്ന്, ഓരോ 139 ചതുരശ്ര മൈലിലും 15,000 പേർ അധിവസിക്കുന്നു. സാധാരണക്കാർ തിങ്ങിനിറഞ്ഞ് കഴിയുന്ന ഗാസയുടെ കീഴിലാണ് കിലോമീറ്ററുകൾ നീളത്തിൽ ഹമാസ് തുരങ്കം പണിതത്. ഹമാസ് നേതാക്കളുടെ ഒളിസങ്കേതങ്ങൾ അതിനുള്ളിലാണെന്ന് ഇസ്രയേൽ വിശ്വസിക്കുന്നു. അതുകൊണ്ട് ഗാസയെ തകർക്കാൻ ഇസ്രയേൽ എന്തും ചെയ്യും. ഇസ്രയേൽ തുരങ്കത്തിലെ തീവ്രവാദികളെ ഉന്നംവെക്കുമ്പോൾ ആപത്തിലാകുന്നത് ഗാസയിലെ സാധാരണക്കാരാണ്. ഗാസയ്ക്ക് മേൽ നിരന്തരം വ്യോമാക്രമണം ഇസ്രയേൽ നടത്തിയിട്ടും ഹമാസിന് തിരിച്ചടിക്കാനുള്ള ശേഷിയുണ്ടായത് ഈ തുരങ്കങ്ങളുടെ സഹായത്തോടെയാണെന്ന് വിദഗ്ധർ. ഭൂഗർഭ അറകളിൽ സൂക്ഷിച്ചിരിക്കുന്നത് കൊണ്ടാണ് ഹമാസിന് റോക്കറ്റ് ആക്രമണം നടത്താൻ സാധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഹമാസ് പിടികൂടി ബന്ധികളാക്കിയ 150 ഇസ്രയേലികളെ ഈ തുരങ്കളിലാണ് ഒളിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. ഇസ്രയേൽ സേനയും സാധാരണക്കാരും ഹമാസിന്റെ ഗാസ തുരങ്കങ്ങളെ ഭയക്കുന്നു. തകർത്തിട്ടും വീണ്ടും…
ഹീബ്രു ഭാഷയിൽ “കിപ്പാറ്റ് ബാർസെൽ”എന്ന് വിളിക്കുന്ന അയൺ ഡോം ഇസ്രായേലിന്റെ ആയുധപ്പുരയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ സംവിധാനമാണ്. ലോകത്തെ തന്നെ മികച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നും. ആകാശത്ത് കൂടിയെത്തുന്ന ശത്രു റോക്കറ്റുകളെ ഗൈഡഡ് മിസൈലുകൾ വിക്ഷേപിച്ച് തടസ്സപ്പെടുത്താൻ വേണ്ടിയാണു ഇസ്രായേൽ മൊബൈൽ ഓൾ-വെതർ പ്രതിരോധ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹമാസ് ഗാസ മുനമ്പിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റുകളെ തക്ക സമയത്തു പ്രതിരോധിക്കാൻ ഇസ്രായേലിന്റെ അയൺ ഡോം മിസൈൽ വിരുദ്ധ സംവിധാനം തുടക്കത്തിൽ ഒന്ന് മടിച്ചതാണ് നാശനഷ്ടങ്ങൾ വർധിക്കാൻ കാരണമെന്നു ഇസ്രായേൽ തന്നെ സമ്മതിക്കുന്നുണ്ട്. എന്നാൽ പെട്ടന്ന് പ്രതികരിച്ചു തുടങ്ങിയ അയൺ ഡോം പിന്നീട് ഇസ്രായേൽ അതിർത്തിയുടെ കാവൽ ചുമതല ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഗാസ പോരാട്ടത്തിന്റെ പലസ്തീൻ തൊടുത്തുവിട്ട റോക്കറ്റുകളിൽ 97 ശതമാനവും അയൺ ഡോം വിജയകരമായി തടഞ്ഞുവെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു, അതേസമയം മേയിൽ പലസ്‌തീൻ വിഘടനവാദികൾ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ സിസ്റ്റം 95.6% വിജയ നിരക്ക്…
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ എത്തി. ചൈനയിലെ ഷാൻഹായ് തുറമുഖത്തു നിന്നുള്ള കപ്പലായ ‘ഷെൻ ഹുവ 15’ ആണ് വ്യാഴാഴ്ച രാവിലെ തുറമുഖത്തേക്കുള്ള ക്രയിനുകളുമായി വിഴിഞ്ഞത്തെത്തിയത്. തുറമുഖത്തേക്കെത്തിയ ‘ഷെൻ ഹുവ 15’ കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. 100 മീറ്റര്‍ ഉയരമുള്ള അത്യാധുനിക ക്രെയ്നുകൾ വഹിച്ചുള്ള കപ്പലിനെ ബര്‍ത്തിലേക്ക് കൊണ്ടുവന്നു. കപ്പലിനെ ഔദ്യോഗികമായി ഒക്ടോബര്‍ 15ന് സംസ്ഥാനം സ്വീകരിക്കും. സാങ്കേതിക വശങ്ങള്‍ പരിശോധിക്കാനാണ് ഇപ്പോൾ കപ്പലിനെ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചത്.2024 ഡിസംബറിൽ വിഴിഞ്ഞം ചരക്കു നീക്കത്തിന് പൂർണ്ണമായി സജ്ജമാകുമെന്നാണ് അദാനി ഗ്രൂപ്പിന്റെ കണക്കു കൂട്ടൽ. തുറമുഖത്തിന് വേണ്ട സാങ്കേതിക ഒരുക്കങ്ങൾ ഘട്ടം ഘട്ടമായി പൂർത്തീകരിക്കുകയാണ്. തുടക്കത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ ചരക്കുനീക്കത്തിന്റെ 90 % കടൽമാർഗമാണ്. 10 % ചരക്കുകൾ കരമാർഗ്ഗമെത്തും. ആദ്യ ഘട്ടത്തിൽ 650 പേർക്ക് നേരിട്ടും 5000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്ന് അദാനി വിഴിഞ്ഞം പോർട്ട് സിഇഒ രാജേഷ് കുമാർ അറിയിച്ചു. 2960 മീറ്റർ പുലിമുട്ട് നിർമാണം…
ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ പ്രത്യേക രക്ഷാദൗത്യമായ ഓപ്പറേഷൻഅജയ്- യുടെ ഭാഗമായി നാട്ടിലെത്തിച്ച് തുടങ്ങി. 7 മലയാളികളടക്കം 212 പേരുമായി ടെൽ അവീവിൽ നിന്നുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനം വെള്ളിയാഴ്ച ഡൽഹിയിലെത്തി. ഇസ്രയേലിൽ നിന്ന് മടങ്ങിയെത്തിയ മലയാളികളിൽ വിദ്യാർഥികളുമുൾപ്പെടുന്നു. ടെൽ അവീവിൽ നിന്ന് വ്യാഴാഴ്ച രാത്രി പുറപ്പിട്ട വിമാനം വെള്ളിയാഴ്ച പുലർച്ചെ ആറിനാണ് ഡൽഹിയിൽ എത്തിയത്. മടങ്ങിയെത്തിയ ഇന്ത്യക്കാരെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. ഡൽഹിയിലെത്തിയ മലയാളികളെ വെള്ളിയാഴ്ച തന്നെ തിരുവനന്തപുരത്ത് എത്തിക്കാനുള്ള സംവിധാനങ്ങൾ ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ അജയ്- യുടെ ഭാഗമായി ആദ്യഘട്ടത്തിൽ ഓക്ടോബർ 18 വരെയാണ് ഇസ്രയേലിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കുന്നത്. കുടുങ്ങി കിടക്കുന്നവരെ എല്ലാവരെയും തിരികെ എത്തിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ച എയർ ഇന്ത്യാ ജീവനക്കാർക്ക് മന്ത്രി നന്ദി അറിയിച്ചു. ‘പ്രതിസന്ധി…
15 വയസ്സിൽ എന്തൊക്കെ ചെയ്യാൻ പറ്റും? പഠിക്കും കളിക്കും കൂട്ടുക്കാരുമായി ചുറ്റി നടക്കും അങ്ങനെ പലതും ചെയ്യും. 15 വയസ്സിൽ പ്രഞ്ജലി അവസ്തി (Pranjali Awasthi) എന്താണ് ചെയ്തത് എന്ന് അറിയാമോ? സ്വന്തമായി ഒരു എഐ സ്റ്റാർട്ടപ്പ് തുടങ്ങി, Delv.AI. ഒരു വർഷം കൊണ്ട് 100 കോടി മൂല്യമുള്ള സ്റ്റാർട്ടപ്പായി Delv.AI വളർന്നു. പ്രഞ്ജലിയുടെ സ്റ്റാർട്ടപ്പിൽ ഇപ്പോൾ 10 പേർ ജോലിയും ചെയ്യുന്നുണ്ട്. എട്രപ്രണർഷിപ്പിൽ പ്രായത്തിന് ഒരുകാര്യവുമില്ലെന്ന് ഒന്ന് കൂടി തെളിയിക്കുകയാണ് പ്രഞ്ജലി. 7 വയസ്സിലേ കോഡിങ്2022-ൽ സ്ഥാപിച്ച Delv.AI ഗവേഷണങ്ങൾക്ക് ആവശ്യമായ ഡാറ്റ എക്‌സ്ട്രാക്ഷൻ സേവനങ്ങളാണ് ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് ഫ്‌ലോറിഡയിൽ താമസമാക്കിയവരാണ് പ്രഞ്ജലിയുടെ മാതാപിതാക്കൾ. കംപ്യൂട്ടർ എൻജിനിയറായ അച്ഛൻ 7 വയസ്സിലേ പ്രഞ്ജലിയെ കോഡിങ് പഠിപ്പിച്ചു. ഫ്‌ലോറിഡ ഇന്റേൺ യൂണിവേഴ്‌സിറ്റി ലാബിൽ മെഷീൻ ലേണിങ്ങിൽ പ്രഞ്ജലി ഇന്റേൺഷിപ്പ് എടുത്തിരുന്നു. 2021-ൽ ഒരു ആക്‌സിലറേറ്റർ പ്രോഗ്രാമിൽ പങ്കെടുത്തതാണ് സ്റ്റാർട്ടപ്പിലേക്ക് വഴി തുറന്നത്. മിയാമിയിൽ നടന്ന പ്രോഗ്രാം ബാക്കൺഡ് ക്യാപ്പിറ്റലിന്റെ (Backend…