Author: News Desk
OTT യിൽ ഒരു സിനിമ കാണുന്നതിന്റെ ത്രിൽ എന്തിലാണിരിക്കുന്നത്. സംവിധായകന്റെ സ്റ്റോറി ബോർഡിലുള്ള സിനിമ പൂർണമായും കാണാനാകും എന്നത് തന്നെ. സെൻസർ ബോർഡ് മുറിച്ചു കളഞ്ഞ, തിയേറ്ററിൽ പ്രദർശിപ്പിക്കാത്ത സീനുകൾ ചേർത്ത എക്സ്റ്റെന്‍ഡഡ് വേർഷനായാണ് അങ്ങനൊരു ചിത്രം ഒടിടിയിൽ ഇറങ്ങുന്നത്. എന്നാൽ ഒടിടിയിൽ ലഭിക്കുന്ന ഈ സൗകര്യം ഇനി ഉണ്ടായേക്കില്ല. ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ പുതിയ ബിൽ പാസാകുന്നതോടു കൂടി ഉള്ളടക്കത്തിൽ അശ്ലീലവും അക്രമവും ഉൾക്കൊള്ളുന്ന സീനുകൾക്ക് അടക്കം OTT യിൽ നിയന്ത്രങ്ങൾ വരും. നെറ്റ്ഫ്ലിക്സ്, ഡിസ്നി ഹോട്സ്റ്റാർ, ആമസോൺ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരട് സംപ്രേഷണ ബിൽ കേന്ദ്ര സർക്കാർ തയാറാക്കിയിരിക്കുന്നത്. ഉള്ളടക്കം സംബന്ധിച്ച വിഷയങ്ങളിൽ സ്ട്രീമിങ് കമ്പനികൾക്കെതിരായ നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ ബില്ല്. കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലേയ്ക്ക് ഒടിടി പ്ലാറ്റ്ഫോമുകളെ പൂർണമായി കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ള ഈ കരട് ബില്ല് നിലവിലുള്ള കേബിൾ ടെലിവിഷൻ നെറ്റ്‍വർക്ക്സ് (റെഗുലേഷൻ) നിയമത്തിന്…
നിർമിത ബുദ്ധിയുടെ സഹായാത്തോടെ നിർമിക്കുന്ന ഡീപ്ഫെയ്ക്ക് വീഡിയോകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ കർശന നടപടികളുമായി കേന്ദ്ര സർക്കാർ. ഡീപ്ഫെയ്ക്കുമായി ബന്ധപ്പെട്ട സേവനങ്ങളും നയങ്ങളും കേന്ദ്ര നിയമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് പുനഃക്രമീകരിക്കാൻ കേന്ദ്രസർക്കാർ സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ഏഴു ദിവസത്തെ സാവകാശമാണ് ഇതിനായി നൽകിയിരിക്കുന്നത്. രശ്മിക മന്ദാന, കത്രീന കൈഫ് തുടങ്ങിയ ഡീപ്ഫെയ്ക്ക് വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെ ഡീപ്ഫെയ്ക്ക് വലിയ ചർച്ചയായി മാറി. സാമൂഹിക മാധ്യമങ്ങളിലും മറ്റും പലരും ഡീപ്ഫെയ്ക്കിൽ ആശങ്ക അറിയിച്ചും നടപടി ആവശ്യപ്പെട്ടും രംഗത്തെത്തിയിരുന്നു. നിയമങ്ങൾ പാലിക്കണംഡീപ്ഫെയ്ക്കിൽ സാമൂഹിക മാധ്യമ പ്ലാറ്റുഫോമുകൾ ഏഴു ദിവസത്തിനകം നയം രൂപീകരിക്കണമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയമാണ് ആവശ്യപ്പെട്ടത്. കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ ഓൺലൈൻ പ്ലാറ്റ്‍ഫോമുകളുമായി ചർച്ച നടത്തി. ഇന്ത്യൻ ഐടി നിയമം അനുസരിച്ച് സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകൾ വഴി ഇത്തരം വീഡിയോകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഐടി നിയമം 3(1)(b) അനുസരിച്ച് 12 തരം ഉള്ളടക്കങ്ങൾ സാമൂഹിക മാധ്യമങ്ങൾ…
വായ്പ നൽകുമ്പോൾ ബാങ്കിംഗ് ഇതര ധനസ്ഥാപനങ്ങൾ (നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി) ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. എൻബിഎഫ്‌സി, സ്മാൾ ഫിനാൻസ് ബാങ്കുകൾ എന്നിവർ ആർബിഐ നിർദേശമനുസരിച്ചേ വായ്പകൾ നൽകാൻ പാടുള്ളു. ആർബിഐ മാനദണ്ഡം പാലിക്കാതെ വായ്പ നൽകാൻ ഇവർക്ക് അനുവാദമില്ല. ഡൽഹിയിൽ ഡിജിറ്റൽ ആക്സലറേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.എൻബിഎഫ്സി, സ്മാൾ ഫിനാൻസ് ബാങ്കുകൾ അവർക്ക് നൽകിയിട്ടുള്ള അതിർവരമ്പ് ബഹുമാനിക്കണം, ആവേശം കൊണ്ട് കൂടുതൽ മുന്നോട്ടു പോകരുത്. ആവേശം നല്ലതാണ്, എന്നാൽ അതിര് കടന്നാൽ എല്ലാവർക്കും ദഹിച്ചുകൊള്ളണമെന്നില്ല എന്നു മന്ത്രി പറഞ്ഞു. ഭാവിയിൽ പ്രശ്നം നേരിടാതിരിക്കാൻ സ്മാൾ ഫിനാൻസ് ബാങ്കുകളോടും എൻബിഎഫ്സികളോടും ജാഗ്രത പാലിക്കാൻ ആർബിഐ നിർദേശിച്ചിട്ടുണ്ടെന്നും നിർമലാ സീതാരാമൻ പറഞ്ഞു. സാമ്പത്തിക സ്ഥിരത ഉന്നമിട്ട്സാമ്പത്തിക സ്ഥിരത ലക്ഷ്യമിട്ട് ആർബിഐ ചില മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. ഈടില്ലാത്ത വായ്പകളുടെ കാര്യത്തിൽ കടുത്ത നിലപാടുകൾ സ്വീകരിക്കുകയാണ്…
രാജ്യത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന യുപിഎ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. രാജ്യത്തെ മാര്‍ക്കറ്റ് വിഹിതം പരിശോധിക്കുമ്പോള്‍ മുന്‍നിരയിലുള്ള അഞ്ച് ആപ്ലിക്കേഷനുകളില്‍ ഗൂഗിള്‍ പേയുമുണ്ട്. ഉപയോഗിക്കുന്നതിലുള്ള സൗകര്യവും ഒപ്പം ഗൂഗിള്‍ ഉറപ്പു നല്‍കുന്ന സുരക്ഷയും ഗൂഗിള്‍ പേയ്ക്ക് ഉണ്ടെന്നാണ് നിര്‍മാതാക്കള്‍ തന്നെ അവകാശപ്പെടുന്നത്. ഗൂഗിൾ പേ ഉപയോഗിക്കുന്ന ഫോണുകളിൽ ഇല്ല എന്ന് ഉറപ്പു വരുത്തേണ്ട സ്‌ക്രീൻ പങ്കിടൽ ആപ്പുകൾ സ്‌ക്രീൻ ഷെയർ, AnyDesk, TeamViewer എന്നിവ അടക്കമുള്ള തേർഡ് പാർട്ടി ആപ്പുകളാണ്. Google Pay ഉപയോക്താക്കൾ Google Pay-യിൽ സ്‌ക്രീൻ പങ്കിടൽ ആപ്പുകൾ ഉപയോഗിക്കരുത് എന്നതിന്റെ കാരണം തട്ടിപ്പുകാർക്ക് ഈ ആപ്പുകൾ നിങ്ങളുടെ പണം തട്ടാനായി ഉപയോഗിക്കാം എന്നതാണ് ഗൂഗിൾ നൽകുന്ന ഏറ്റവും പുതിയ മുന്നറിയിപ്പ്. നിങ്ങളുടെ പേരിൽ ഇടപാടുകൾ നടത്താൻ നിങ്ങളുടെ ഫോൺ നിയന്ത്രണം ഇവക്ക് ഏറ്റെടുക്കാൻ സാധിക്കും. നിങ്ങളുടെ എടിഎം അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ കാണുന്നതിന് ഈ ആപ്പുകൾക്കാകും . നിങ്ങളുടെ ഫോണിലേക്ക് അയച്ച OTP…
വെല്‍നസ് ടൂറിസത്തിന് ഊര്‍ജ്ജമേകാന്‍ കേരളം വേദിയാകുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിൽ കഴിവ് തെളിയിക്കാൻ രാജ്യത്തെ ആയുർവേദ MSME കളും. ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ (ജിഎഎഫ്-2023) രാജ്യത്തെ വെല്‍നസ് ടൂറിസത്തിന്‍റെ വളര്‍ച്ചയ്ക്കും വിദേശ വിനോദസഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കാനും വഴിയൊരുക്കും. ആയുര്‍വേദ ആശുപത്രികളും ടൂറിസം പങ്കാളികളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കും സഹകരണത്തിനും വേദിയൊരുക്കുന്ന ഗ്ലോബല്‍ മെഡിക്കല്‍ ടൂറിസം മീറ്റ് ജിഎഎഫിലെ മുഖ്യ ആകര്‍ഷണമാണ്.ആരോഗ്യവും പുനരുജ്ജീവനവും ആഗ്രഹിക്കുന്ന വിനോദസഞ്ചാരികള്‍ക്കായി ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കാനും അന്താരാഷ്ട്ര ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ആയുര്‍വേദ മെഡിക്കല്‍ പാക്കേജുകള്‍ വിപണിയില്‍ എത്തിക്കുന്നതിനും സമ്മേളനം ഊന്നല്‍ നല്‍കും. ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും ആയുര്‍വേദ പങ്കാളികളും ഡോക്ടര്‍മാരും തമ്മിലുള്ള സഹകരണത്തിന് വേദിയൊരുക്കാനും ലക്ഷ്യമിട്ടുള്ള ജിഎഎഫ് 2023 ന് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയമാണ് വേദിയാകുക. ‘ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും’ എന്നതാണ് ജിഎഎഫിന്‍റെ പ്രമേയം. ആയുർവേദ MSME കൾ ശ്രദ്ധേയമാകുംമെഡിക്കൽ ടൂറിസത്തിലും സാദ്ധ്യതകൾ തേടാനൊരുങ്ങുകയാണ് ഗ്ലോബൽ മെഡിക്കൽ ടൂറിസം…
ടെസ്‌ല (Tesla)യുടെ ഇലക്ട്രിക് വാഹനങ്ങൾ വരുന്നതും കാത്തിരിക്കുകയാണ് ഇന്ത്യൻ വിപണി. ടെസ്‌ലയെ ഏത് തരത്തിലും രാജ്യത്തേക്ക് കൊണ്ടുവരാൻ കേന്ദ്ര സർക്കാരും ശ്രമിക്കുന്നുണ്ട്. ടെസ്‌ലയുടെ കാര്യത്തിൽ പുതിയ പ്രതീക്ഷകൾ ഉയർന്നിരിക്കുകയാണ്. വൈകാതെ ടെസ്‌ലയുടെ ഇലക്ട്രിക് വാഹനം ഇന്ത്യയിലെ റോഡിലും ഓടിത്തുടങ്ങും.ഇവി വരുന്നതും കാത്ത് ജർമനിയിൽ ഈയടുത്ത് ടെസ്‍ല ലോഞ്ച് ചെയ്ത 2-ഡോർ കാറ് ഇന്ത്യയിലേക്കും കൊണ്ടുവരുമെന്നാണ് സൂചന. പേരിടാത്ത കാർ 2-ഡോർ എസ്‌യുവിയോ സെഡനോ വിഭാഗത്തിൽ നിന്നായിരിക്കുമെന്നാണ് കരുതുന്നത്. ടെസ്‌ലയുടെ താരതമ്യേന വില കുറഞ്ഞ കാറുകളാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. 20 ലക്ഷം രൂപയാണ് കാറിന്റെ വില. കാറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ടെസ്‌ല പുറത്തു വിട്ടിട്ടില്ല.യൂറോപ്പിലാണ് ആദ്യം കമ്പനി വിപണി കണ്ടെത്തിയത്. പിന്നാലെ കാറുകൾ ഇന്ത്യയിലേക്കും കൊണ്ടുവരുമെന്നാണ് ടെസ്‍ല പറയുന്നത്. ജർമനിയിലെ ഫാക്ടറിയിൽ നിന്ന് കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ നടന്നാൽ മോഡൽ വൈ ഇലക്ട്രിക് വാഹനങ്ങൾക്ക് ശേഷം സാൻ കാർലോസിന്റെ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് വാഹനമായിരിക്കും ഇത്. ജർമനിയിലെ ബ്രാൻഡൻബർഗിൽ 5…
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എഐ സ്റ്റാർട്ടപ്പ് റിഫ്രെയ്സ് ഡോട്ട് എഐയെ (Rephrase.ai) സ്വന്തമാക്കി സോഫ്റ്റ്‍വെയർ ഭീമൻ അഡോബ് (Adobe). നിർമിത ബുദ്ധിയുടെ സഹായത്തോടെ വീഡിയോ നിർമിക്കുന്ന പ്ലാറ്റ്ഫോമാണ് റിഫ്രെയ്സ്. ഫിഫ്രെയ്സ് കോഫൗണ്ടർ ശിവം മംഗ്ല (Shivam Mangla) ആണ് വിവരം എക്സിലൂടെ അറിയിച്ചത്. അഡോബ് പോലൊരു സ്ഥാപനവുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ തുറന്നു കിട്ടുന്ന സാധ്യതകൾ ചെറുതല്ലെന്നും ജനറേറ്റീവ് എഐ മേഖലയിൽ അടുത്ത ഉത്പന്നം വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നും ശിവം പറഞ്ഞു. അഡോബ് ഏറ്റെടുക്കുമ്പോൾജനറേറ്റീവ് എഐ- വീഡിയോ ടൂളിംഗ് മേഖലയിൽ അഡോബിന്റെ ആദ്യത്തെ ചുവടുവെപ്പ് റിഫ്രെയ്സുമായിട്ടാണ്. റിഫ്രെയ്സിനെ പോലെ അതുകൊണ്ട് അഡോബിനും ഇത് പുതിയ അനുഭവമായിരിക്കും. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അഡോബ് ജനറേറ്റീവ് എഐയുടെ സഹായത്തോടെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിനായി ബംഗളൂരുവിലെ എഐ സ്റ്റാർട്ടപ്പായ റിഫ്രെയ്സിനെയാണ് അഡോബ് ആദ്യമായി തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിൽ എഐ സ്റ്റാർട്ടപ്പ് രംഗത്തുള്ളവർക്ക് വലിയ പ്രചോദനമാണീ ഏറ്റെടുപ്പ്. ജീവനക്കാരുടെ കാര്യത്തിൽ വ്യക്തതയില്ലഐഐടിയിൽ നിന്ന് പഠിച്ചിറങ്ങിയ അഷ്റയി മൽഹോത്ര, നിഷീദ്…
ആപ്പിൽ ബുക്ക് ചെയ്താൽ പ്രീമിയം ബസിൽ ആഡംബര യാത്രം ചെയ്യാം, അങ്ങ് ഡൽഹിയിൽ. ഡൽഹിയിൽ ആപ്പിൽ പ്രവർത്തിക്കുന്ന പ്രീമിയം ബസ് സർവീസിന് അനുമതി നൽകിയിരിക്കുകയാണ് ലഫ്. ഗവർണർ വികെ സാക്സേന. ഇനി അധികം വൈകാതെ തലസ്ഥാന നഗരിയിൽ പ്രീമിയം ബസുകൾ ഓടിത്തുടങ്ങും. ആപ്പിൽ പ്രവർത്തിക്കുന്ന പ്രീമിയം ബസുകൾ എന്ന ആശയം ആദ്യം അവതരിപ്പിച്ചത് ഡൽഹിയിലെ അരവിന്ദ് കെജ്‌രിവാൾ സർക്കാരാണ്. ഡൽഹിയുടെ പൊതുഗതാഗത സംവിധാനത്തിൽ മുന്നേറ്റം കൊണ്ടുവരികയായിരുന്നു ലക്ഷ്യം. ജനങ്ങളെ പൊതുഗതാഗതത്തിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് ഇതുവഴി സർക്കാർ ഉദ്ദേശിക്കുന്നത്. നഗരത്തിലെ ഗതാഗത കുരുക്കിനും വായു മലിനീകരണത്തിനും സ്വകാര്യ വാഹനങ്ങൾക്കുള്ള പങ്ക് ചെറുതല്ല. മെച്ചപ്പെട്ട പൊതുഗതാഗത സൗകര്യങ്ങൾ ലഭിച്ചാൽ ആളുകൾ സ്വകാര്യ വാഹനങ്ങൾക്ക് പകരം പൊതുഗതാഗതത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസിയും വൈഫൈയുംരാവിലെയും വൈകീട്ടും തിങ്ങി നിറഞ്ഞ് വിയർത്ത് പോകുന്നത് ആലോചിക്കുമ്പോൾ തന്നെ ബസ് യാത്ര എല്ലാവരും വേണ്ടെന്ന് വെക്കും. ഗതാഗത കുരുക്കും മലിനീകരണവും കുറയ്ക്കാൻ പൊതുഗതാഗതം ഉപയോഗിക്കണമെന്ന് പറയാറുണ്ടെങ്കിലും മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനങ്ങൾ രാജ്യത്ത്…
ഓപ്പൺ എഐയിൽ ചാറ്റ് ജിപിടിയെക്കാൾ ചർച്ചാ വിഷയം ഇപ്പോൾ സാം ആൾട്ട്മാൻ ആണ്. കമ്പനിയിൽ വെറും 5 ദിവസം കൊണ്ട് ഉണ്ടായ സംഭവ വികാസങ്ങൾ കുറച്ചൊന്നുമല്ല. ശനിയാഴ്ച സാം ആൾട്ട്മാനെ ഓപ്പൺ എഐ കമ്പനിയിൽ നിന്ന് പുറത്താക്കി, പുതിയ സിഇഒയെ നിയമിച്ചു, ആൾട്ട്മാന് പിന്നാലെ ഓപ്പൺ എഐയിലെ പലരും കമ്പനിയിൽ നിന്ന് സ്വയം പുറത്തുപോയി, കോഫൗണ്ടർ ഗ്രെഗ് ബ്രോക്ക്മാന്റെ രാജി എല്ലാവരെയും ഞെട്ടിച്ചു, തിങ്കളാഴ്ച ഓപ്പൺ എഐയിൽ ഏറ്റവും കൂടുതൽ ഷെയർ ഉള്ള മൈക്രോസോഫ്റ്റ് സാം ആൾട്ട്മാനെ അവരുടെ സ്ഥാപനത്തിലേക്ക് ക്ഷണിച്ചു, കൂട്ടത്തിൽ സാമിന്റെ ടീമിനെയും. ബുധനാഴ്ച വീണ്ടും സാം ആൾട്ട്മാൻ ഓപ്പൺ എഐയിലേക്ക് മടങ്ങിയെത്തി, സിഇഒ ആയി തന്നെ. സാം ആൾട്ട്മാൻ മടങ്ങിയെത്തിയ ഉടനെ ആൾട്ട്മാനെ പുറത്താക്കിയ കമ്പനി ഡയറക്ടർ ബോർഡിനെ മുഴുവനായും പിരിച്ചു വിട്ട് പ്രതികാരം വീട്ടുകയും ചെയ്തു. മടങ്ങിയതിൽ സന്തോഷംആൾട്ട്മാനെ തിരിച്ചെടുത്തില്ലെങ്കിൽ ഓപ്പൺ എഐയിൽ നിന്ന് കൂട്ടരാജിയുണ്ടാകുമെന്ന് ജീവനക്കാർ ഭീഷണി മുഴക്കിയിരുന്നു. ഇതാണ് ആൾട്ട്മാനെ തിരിച്ചെടുക്കാൻ കാരണമെന്നാണ്…
രാജ്യത്ത് ആദ്യമായി വ്യാവസായിക അടിസ്ഥാനത്തിൽ സാറ്റ്ലൈറ്റ് ബ്രോഡ്ബാൻഡ് സർവീസ് തുടങ്ങാൻ യൂറ്റിൽസാറ്റ് വൺവെബ് ഇന്ത്യ (Eutelsat OneWeb India). ഇൻ-സ്പേസിൽ (IN-SPACe) നിന്ന് ഇതിനാവശ്യമായ അംഗീകാരം വൺ വെബ് ഇന്ത്യ നേടി കഴിഞ്ഞു. സ്റ്റാർ ലിങ്ക് മുമ്പേ ശ്രമിച്ചിരുന്നെങ്കിലും വൺവെബിനാണ് ആദ്യം അംഗീകാരം ലഭിക്കുന്നത്. വ്യാവസായിക അടിസ്ഥാനത്തിൽ സാറ്റ്ലൈറ്റ് ബ്രോഡ്ബാൻഡ് സർവീസ് തുടങ്ങാൻ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ഓർഗനൈസേഷനാണ് വൺവെബ്.ലോ എർത്ത് ഓർബിറ്റ് ഓപ്പറേറ്ററായ യൂറ്റിൽസാറ്റ് വൺവെബ് യൂറ്റിൽസാറ്റ് ഗ്രൂപ്പിന്റെ ഭാഗമാണ്. രാജ്യത്ത് ബഹിരാകാശ ദൗത്യ മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ ഏജൻസിയാണ് ഇൻ-സ്പേസ്. ബഹിരാകാശ ദൗത്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതും ഇതുമായി ബന്ധപ്പെട്ട ഏത് പ്രവർത്തനങ്ങൾക്കും അംഗീകാരം നൽകുന്നതും ഇൻ-സ്പേസ് ആണ്. ഇൻ-സ്പേസിൽ നിന്ന് അംഗീകാരം ലഭിച്ചതോടെ വ്യാവസായിക കണക്ടിവിറ്റി സേവനങ്ങൾ തുടങ്ങാൻ വൺവെബിന് അവസരം തുറന്നിരിക്കുകയാണ്. ഇനി സർക്കാരിൽ നിന്ന് സ്പെക്ട്രം അലോക്കേഷനുള്ള അംഗീകാരം കൂടി ലഭിച്ചാൽ മതിയാകും. ഹൈ-സ്പീഡ് ഇന്റർനെറ്റിന്പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ സ്വപ്നങ്ങൾക്ക് വൺവെബിന്റെ സേവനങ്ങൾ ഉപകാരപ്പെടുമെന്ന്…