Author: News Desk
30 ലക്ഷം നേടി കേരള മെയ്ക്കര്‍ വില്ലേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്യൂസ് ലേജ് ഇന്നവേഷന്‍സ് (Fuselage Innovations). ഐഐഎംകെ ലൈവും കൊച്ചിന്‍ ഷിപ്പ് യാര്‍ഡും ചേര്‍ന്നാണ് ഇനോവേഷന്‍ ഗ്രാന്‍ഡായി 30 ലക്ഷം രൂപ ഫ്യൂസ് ലേജിന് നല്‍കുന്നത്. ഉസ്ബാക്കിസ്ഥാനിലെ താഷ്‌കന്റില്‍ നടന്ന അഗ്രിടെക് ഫോര്‍ ഇനോവേഷന്‍ ചാലഞ്ചില്‍ മികച്ച വിജയം കൈവരിച്ച് അധികം വൈകാതെയാണ് ഈ നേട്ടം. രണ്ടാം റൗണ്ട് സീഡ് ഫണ്ടിംഗില്‍ ഫ്യൂസ് ലേജ് അടക്കം മൂന്ന് സ്റ്റാര്‍ട്ടപ്പുകളാണ് ഗ്രാന്റിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഉഷുസ് പദ്ധതിയുടെ ഭാഗമായി ഗ്രാന്റ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഫ്യൂസ് ലേജ് ഇനോവേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ദേവന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. മാരിടൈം സെക്ടറിന് ആവശ്യമായ പുതിയ ഉത്പന്നങ്ങള്‍ക്ക് നിര്‍മിക്കുന്നതിലേക്ക് തുക വിനിയോഗിക്കുമെന്നും ദേവന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.2020ല്‍ ദേവനും സഹോദരി ദേവികയും ചേര്‍ന്നാണ് മെയ്ക്കര്‍ വില്ലേജില്‍ ഫ്യൂസ് ലേജ് ഇനോവേഷന്‍സ് തുടങ്ങുന്നത്. ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷിയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുകയാണ് ഫ്യൂസ് ലേജ് ലക്ഷ്യംവെക്കുന്നത്. കര്‍ഷകര്‍ക്ക് സഹായമായി…
ടെസ്ലയെ (Tesla) എങ്ങനെയെങ്കിലും രാജ്യത്തേക്ക് കൊണ്ടുവരാന്‍ ഇന്ത്യ. അടുത്ത വര്‍ഷം ജനുവരിയോടെ ടെസ്ലയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഊര്‍ജിത ശ്രമങ്ങളുമായി കേന്ദ്ര സർക്കാർ. ഇന്ത്യയുടെ ഇലക്ട്രിക് വാഹന നിര്‍മാണ മോഹങ്ങള്‍ക്ക് ടെസ്ലയുടെ വരവ് ശക്തിപകരുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ ഇന്ത്യ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി ടെസ്ലയടക്കമുള്ള ഇവി നിര്‍മാതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ഇവി നിര്‍മിക്കാന്‍ ടെസ്ലയെ ക്ഷണിച്ചതായാണ് കേന്ദ്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എങ്ങനെയും കൊണ്ടുവരുംകഴിഞ്ഞ ജൂണില്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്‌കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. ടെസ്ലയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി നടത്തിയ ചര്‍ച്ചയില്‍ രാജ്യത്ത് കാറും ബാറ്ററി നിര്‍മാണവും ആരംഭിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചു. ഇന്ത്യയില്‍ ഇവിയുടെ വിതരണ ശൃംഖല വിപുലമാക്കാനും ടെസ്ല ആലോചിക്കുന്നുണ്ട്. ടെസ്ലയെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള എല്ലാ മാര്‍ഗങ്ങളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍…
ഓണ്‍ലൈന്‍ വാതുവെപ്പ്, ചൂതാട്ട ആപ്പുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ഛത്തീസ്ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരേ കോടികളുടെ അഴിമതി ആരോപണമുയര്‍ന്ന മഹാദേവ് ബുക്ക് ആപ്പ് അടക്കം 22 ആപ്പുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ആപ്പുകള്‍ നിരോധിക്കുന്നതെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം അറിയിച്ചു. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഇഡി കണ്ടെത്തിയ ആപ്പുകളും വെബ്‌സൈറ്റുകളുമാണ് നിരോധിച്ചത്. ഹവാല ഇടപാടിന്റെ മഹാദേവ് ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പായ മഹാദേവ് നിയമവിരുദ്ധ ചൂതാട്ടത്തിനും കള്ളപ്പണ ഇടപാടിനും അവസരമൊരുക്കിയതിനും അന്വേഷണം നേരിടുന്നുണ്ട്. ഇന്ത്യയില്‍ ഓണ്‍ലൈന്‍ വാതുവെപ്പിന് നിരോധനമുള്ളതിനാല്‍ ദുബായി കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. സൗരഭ് ചന്ദ്രകാര്‍, രവി ഉപ്പല്‍ എന്നിവരാണ് ആപ്പിന്റെ ഉടമകള്‍. നിയമവിരുദ്ധമായ വാതുവെപ്പിലൂടെ മാസം 450 കോടിയുടെ വരുമാനമാണ് മഹാദേവ് നേടിയത്. എല്ലാം ഹവാല ഇടപാടുകള്‍. ക്രിക്കറ്റ്, ഫുട്‌ബോള്‍, തിരഞ്ഞെടുപ്പ് തുടങ്ങിയവയിലാണ് മഹാദേവ് വാതുവെപ്പ് നടത്തിയത്. ആര് ജയിച്ചാലും തോറ്റാലും കമ്പനിക്കായിരിക്കും ഒടുവില്‍ പണം. 2019ല്‍ മഹാദേവ് ആപ്പിന്റെ വരിക്കാര്‍ 12…
ഫ്ലെക്സിബിൾ വർക്കിംഗ് സ്പേസ് നൽകുന്ന WeWork എന്ന കമ്പനി പാപ്പരത്തത്തിന് അപേക്ഷ നൽകി. ടെക് ഭീമന്മാർ ഉൾപ്പെടെയുള്ള വിവിധ കമ്പനികൾ ,റിമോട്ട് ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഓഫീസ് ഇടങ്ങൾ നൽകിയത് WeWork പ്ലാറ്റ്ഫോം വഴിയായിരുന്നു.ഒരുകാലത്ത് യുഎസിന്റെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ടപ്പായിരുന്നു WeWork.കമ്പനിയുടെ 60 ശതമാനവും ജാപ്പനീസ് ടെക്‌നോളജി ഗ്രൂപ്പായ സോഫ്റ്റ് ബാങ്കിന്റെ ഉടമസ്ഥതയിലുള്ളതാണ്.2019-ൽ സോഫ്റ്റ്ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന ഫണ്ടിംഗ് റൗണ്ടിൽ 47 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്നു കമ്പനിക്ക്. കോവിഡ് പാൻഡമിക്കും സാമ്പത്തിക മാന്ദ്യവും കാരണം പല കമ്പനികളും അവരുടെ കരാറുകൾ പെട്ടെന്ന് അവസാനിപ്പിച്ചു.കമ്പനികൾ വാടക തുക നൽകുന്നതിൽ നിയന്ത്രണം കൊണ്ടു വന്നതും, ചില ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനാൽ ബിസിനസുകൾ അവരുടെ സബ്‌സ്‌ക്രിപ്‌ഷനുകൾ റദ്ദാക്കുകയും ചെയ്തത് തിരിച്ചടിയായി. 2023-ന്റെ രണ്ടാം പാദത്തിൽ WeWork-ന്റെ വരുമാനത്തിന്റെ 74 ശതമാനവും വാടക സ്ഥലത്തിനായുള്ള പണമടയ്ക്കാനാണ് ഉപയോഗിച്ചതെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. “നിരാശജനകമാണ്” എന്നാണ് കമ്പനിയുടെ സഹസ്ഥാപകനായ ആദം ന്യൂമാൻ ( Adam Neumann) ഈ നീക്കത്തെ…
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (MSME) നേരിടുന്ന പ്രവര്‍ത്തന മൂലധന പ്രതിസന്ധി മറികടക്കാന്‍ കഴിയുന്ന സംവിധാനമാണ് ട്രെഡ്സ് –ട്രേഡ് റിസീവബിൾ ഇലക്‌ട്രോണിക് ഡിസ്കൗണ്ടിങ് സിസ്റ്റം (TREDS). ഒന്നിലധികം ധനകാര്യ സ്രോതസ്സുകൾ വഴി സൂക്ഷ്മ -ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പ്രവർത്തന മൂലധനം കണ്ടെത്താൻ സൗകര്യമൊരുക്കുന്നതിനുള്ള ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമാണ് ‘ട്രെഡ്‌സ്’. ഉത്പന്നങ്ങളുടെ വില്പനക്കാരായ എം.എസ്.എം.ഇ.കളും പൊതുമേഖലാ സ്ഥാപനങ്ങളും, ബാങ്കുകളും എൻ.ബി.എഫ്.സി.കളും അടക്കം ധനകാര്യസ്ഥാപനങ്ങളുമാണ് ഇതിൽ ഉൾപ്പെടുന്നത്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും ഉത്പന്നങ്ങൾ വിൽക്കുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (എം.എസ്.എം.ഇ.) കുടിശ്ശിക വരുത്താതെ കൃത്യമായി പേമെന്റ് ഉറപ്പാക്കാൻ ഈ പ്ലാറ്റ്ഫോം വഴി സാധിക്കും. ‘ട്രെഡ്സ്’ പ്ലാറ്റ്ഫോമിൽ പൊതുമേഖലാ സ്ഥാപനങ്ങളും എം.എസ്.എം.ഇ.കളും രജിസ്റ്റർ ചെയ്യുന്നതോടെ പ്രവർത്തനമൂലധനത്തിന്റെ അഭാവത്തിൽ ചെറുകിട സംരംഭങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും. പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, സൊസൈറ്റികൾ, മറ്റു സർക്കാർ ഏജൻസികൾ തുടങ്ങിയവയ്ക്ക് സാധനങ്ങൾ വിതരണം ചെയ്തുകഴിഞ്ഞാലുടൻ എം.എസ്.എം.ഇ.കൾക്ക് ‘ട്രെഡ്സി’ലെ ധനകാര്യസ്ഥാപനങ്ങൾ വഴി പണം ലഭ്യമാക്കും. ഇരുകക്ഷികളും അംഗീകരിച്ച…
യുദ്ധത്തിന്റെ പിടിയില്‍ ആഗോള എണ്ണ വിപണി ഞെരുങ്ങുമ്പോള്‍ വെനസ്വലയില്‍ നിന്ന് എണ്ണ കൊണ്ടുവരാന്‍ ഇന്ത്യ. കുറഞ്ഞ വിലയില്‍ വെനസ്വലയില്‍ നിന്ന് എണ്ണ ലഭിക്കുകയാണെങ്കില്‍ വാങ്ങാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. വെനസ്വലയില്‍ നിന്ന് എണ്ണ വന്നാല്‍ കുതിച്ചുയരുന്ന എണ്ണ വില പിടിച്ച് നിര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ? ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതിക്കാരും ഉപഭോക്താക്കളുമാണ് ഇന്ത്യ. രാജ്യത്തിന് ആവശ്യമായ 80% എണ്ണയും ഇറക്കുമതി ചെയ്യുന്നത് കൊണ്ട് ഇറക്കുമതി തീരുവ കുറയ്ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. വിപണിയിലേക്ക് കൂടുതല്‍ എണ്ണ വിതരണക്കാര്‍ എത്തുന്നത് നല്ലതാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് എവിടെ നിന്ന് എണ്ണ ലഭിച്ചാലും വാങ്ങുമെന്നാണ് സര്‍ക്കാര്‍ നിലപാട്. പ്രതിസന്ധി തരണം ചെയ്യാന്‍ റഷ്യന്‍-യുക്രൈന്‍ യുദ്ധം, യൂറോപ്പിന്റെ ഉപരോധം, തൊട്ടുപിന്നാലെ ഇസ്രയേല്‍-ഹമാസ് യുദ്ധം, ആഗോള എണ്ണ വിപണി കുറച്ച് മാസങ്ങളായി പ്രതിരോധത്തിലാണ്. എന്നാല്‍ റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങാനുള്ള തീരുമാനം ഇന്ത്യയെ ഈ…
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗ്, തുടങ്ങിയ അന്ന് മുതല്‍ കോടികളാണ് വരുമാനമായി അടിച്ചു കൂട്ടുന്നത്, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ സൗദി അറേബ്യ സ്വന്തമാക്കാന്‍ മോഹിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. സൗദി കണ്ട മരീചിക മാത്രമായി പോകുമോ പ്രീമിയര്‍ ലീഗ് എന്നാണ് ഇനി കണ്ടറിയേണ്ടത്. എന്തും നല്‍കാന്‍ സൗദിഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശതകോടികളുടെ നിക്ഷേപം നടത്താന്‍ സൗദി അറേബ്യ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ചില്ലറയൊന്നുമല്ല 3000 കോടി ഡോളര്‍ മൂല്യമുള്ള ഹോള്‍ഡിംഗ് കമ്പനിയാക്കി ഐപിഎല്ലിനെ മാറ്റുകയാണ് സൗദി ലക്ഷ്യംവെക്കുന്നത്. വിഷയത്തില്‍ സൗദി അറേബ്യയുടെ കീരിടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകര്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ചയും നടത്തി കഴിഞ്ഞു. ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍മാരില്‍ സൗദി അറേബ്യ ടൂറിസവും അരാംകോയുമുണ്ട്. സൗദിയില്‍ ട്വിന്റി20 ലീഗ് ആരംഭിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. ഇതും കൂടിയാകണം ഐപിഎല്ലിലേക്ക് സൗദിയെ ആകര്‍ഷിക്കുന്നതും. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് ഐപിഎല്‍ സ്വന്തമാക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആലോചിച്ച്…
പ്രതിരോധ മൂലധന ശേഖരണ ബജറ്റിന്റെ 75% പ്രാദേശിക കമ്പനികളിൽ നിന്നുള്ള വാങ്ങലുകൾക്കായി കേന്ദ്ര സർക്കാർ നീക്കി വയ്ക്കുന്നു. ആഭ്യന്തര വ്യവസായങ്ങൾക്ക് മതിയായ ഡിമാൻഡ് ഉറപ്പ് ഉറപ്പാക്കാനാണ് ഈ നടപടി. പ്രതിരോധ മൂലധന ഏറ്റെടുക്കൽ ബജറ്റിന്റെ 75 ശതമാനം വരുന്ന ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ സർക്കാർ നീക്കിവച്ചിരിക്കുന്നത്. ഇന്ത്യക്ക് വേണ്ടതെല്ലാം MSME കൾ നിർമിക്കുമെന്ന് ‘ഇന്ത്യ മാനുഫാക്‌ചറിംഗ് ഷോ-2023’ ൽ പ്രതിരോധ മേഖലയിൽ എംഎസ്‌എംഇകൾക്കായി സ്വീകരിച്ച നടപടികൾ ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. “ഈ നടപടികൾ എംഎസ്എംഇകളെ ശക്തിപ്പെടുത്തുകയും അവയെ ‘ആത്മനിർഭർ’ ആക്കുകയും ചെയ്യും. ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ആദ്യത്തെ സർക്കാരാണ് ഞങ്ങളുടേത്. ഞങ്ങൾ അഞ്ച് സ്വദേശിവൽക്കരണ പട്ടികകൾ പുറത്തിറക്കി, അതിന് കീഴിൽ 509 ഉപകരണങ്ങൾ തിരിച്ചറിഞ്ഞു, അവയുടെ നിർമ്മാണം ഇനി ഇന്ത്യയിൽ നടക്കും”. കൂടാതെ, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വേണ്ടി (ഡിപിഎസ്‌യു) നാല് പോസിറ്റീവ് സ്വദേശിവൽക്കരണ ലിസ്റ്റുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവയ്ക്ക്…
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആദ്യമായി സംഘടിപ്പിക്കുന്ന സൂപ്പര്‍ കോഡേഴ്സ് ചലഞ്ചിന്റെ മികവുമായി കേരളം വേദിയാവുകയാണ് ലോകത്തിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബലിന്. തീർന്നില്ല, മാര്‍ക്കറ്റിംഗ് മാഡ്നെസ്, ഫൗണ്ടേഴ്സ് മീറ്റ്, പാര്‍ട്ട്ണര്‍ ഇന്‍ ഗ്രോത്ത്, ഇംപാക്റ്റ് 50, പിച്ച് ഇറ്റ് റൈറ്റ്, ബ്രാന്‍ഡിംഗ് ചലഞ്ച്, ഹഡില്‍ സ്പീഡ് ഡേറ്റിംഗ്, ബില്‍ഡ് ഇറ്റ് ബിഗ്, ടൈഗര്‍സ് ക്ലോ, സണ്‍ ഡൗണ്‍ ഹഡില്‍ എന്നിങ്ങനെയുള്ള സെഷനുകളും ഇത്തവണത്തെ സ്റ്റാര്‍ട്ടപ്പ് സംഗമത്തെ ആകര്‍ഷകമാക്കും. വിഴിഞ്ഞത്തിനടുത്തുള്ള അടിമലത്തുറ ബീച്ചില്‍ നവംബര്‍ 16 മുതല്‍ 18 വരെ നടക്കുന്ന ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാര്‍ട്ടപ്പ് എക്സ്പോ സംഘടിപ്പിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 200 ലധികം സ്റ്റാര്‍ട്ടപ്പുകളുടെ എക്സ്പോയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഹഡില്‍ ഗ്ലോബലിന്‍റെ അഞ്ചാം പതിപ്പില്‍ 15000 ത്തിലധികം പേര്‍ പങ്കെടുക്കും. ലോകമെമ്പാടുമുള്ള നൂറ്റന്‍പതോളം നിക്ഷേപകരെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ 5000ത്തില്‍ അധികം സ്റ്റാര്‍ട്ടപ്പുകളും 300ല്‍ അധികം മാര്‍ഗനിര്‍ദേശകരും പങ്കെടുക്കും. കേരളത്തിന്‍റെ…
ഇലക്ട്രിക് വാഹനമാണെങ്കിൽ അങ്ങനെ, ഐസി എഞ്ചിൻ ആണെങ്കിൽ അങ്ങനെ, ഒറ്റ ബട്ടൺ ഞെക്കിയാൽ വാഹനം ഐസിഇയോ ഇവിയോ ആക്കി മാറ്റുന്ന മാന്ത്രികത, ഹൈബ്രിഡ് വാഹനങ്ങൾക്കുണ്ട്. അതാണ് ഹൈബ്രിഡ് വാഹനങ്ങളെ പ്രിയങ്കരമാക്കുന്നതും. ഇവിയാണോ, ഹൈബ്രിഡ് ആണോ, ഐസിഇ ആണോ മികച്ചതെന്ന് ചോദ്യത്തിന് ഹൈബ്രിഡ് ഉത്തരമാകുന്നതും അതുകൊണ്ടുതന്നെയാണ്. എണ്ണ വില കുതിച്ചുയരുമ്പോൾ പെട്രോൾ-ഡീസൽ എന്നിവയിൽ ഓടുന്ന വാഹനങ്ങൾ വാങ്ങുന്നത് പോക്കറ്റിൽ ചോർച്ചയുണ്ടാകും. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും തട വില തന്നെയാണ്. അവിടെയാണ് ഹൈബ്രിഡ് വാഹനങ്ങളുടെ പ്രസക്തിയേറുന്നത്. ബജറ്റിൽ ഒതുങ്ങുന്ന വിലയും ഐസിഇ വാഹനങ്ങളേക്കാൾ മികച്ച ഇന്ധന ക്ഷമതയും ഹൈബ്രിഡ് വാഹനങ്ങൾ ഉറപ്പ് നൽകുന്നു. എന്നാൽ വാങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഹൈബ്രിഡ് വാഹനങ്ങൾ വിചാരിച്ച പോലെ ലാഭമുണ്ടാകുകയുമില്ല. രണ്ടും ചേരുന്ന വാഹനങ്ങൾ ഇലക്ട്രിക് മോട്ടറും ഗ്യാസോലിൻ എൻജിനും ഒരുപോലെ പ്രവർത്തിക്കുന്ന വാഹനമാണ് ഹൈബ്രിഡ് വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഡീസലിലും പെട്രോളിലും പ്രവർത്തിക്കുന്ന ഗ്യാസോലിൻ വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഹൈബ്രിഡ് വാഹനങ്ങൾ. ഇലക്ട്രിക് പവർട്രെയിനുമായി യോജിച്ചാണ് ഇതിന്റെ ഗ്യാസോലിൻ എൻജിൻ…