Author: News Desk

ആൻഡമാനെ ആഗോള ഇന്റർനെറ്റ് ഡാറ്റാ കൈമാറ്റത്തിനുള്ള പ്രധാന കേന്ദ്രമാക്കാനാകുമെന്ന് കേന്ദ്ര ഐടി, ഇലക്ട്രോണിക്സ് മന്ത്രി അശ്വിനി വൈഷ്ണവ്. ഭൂമിശാസ്ത്രപരമായ സ്ഥാനം ഇത്തരമൊരു കേന്ദ്രമാക്കുന്നതിൽ ആൻഡമാന് അനുകൂല ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മ്യാൻമാറിലേക്ക് അന്തർവാഹിനി കേബിൾ നീട്ടണമെന്നും അവിടെ നിന്ന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഇത് എത്തിക്കണമെന്നും ഭാരത് എഐ ശക്തി പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം ആവശ്യപ്പെട്ടു. ആഗോള ഇന്റർനെറ്റ് ഡാറ്റാ കൈമാറ്റത്തിനുള്ള അടുത്ത വലിയ കേന്ദ്രമായി ആൻഡമാനെ മാറ്റാനാകും. ഗൂഗിളിനേയും ഇന്റർനെറ്റ് അധിഷ്ഠിത സ്ഥാപനങ്ങളേയും തെക്കുകിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയവയുമായി ബന്ധിപ്പിക്കാൻ ആൻഡമാന് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആന്ധ്രാപ്രദേശിൽ എഐ ഹബ് നിർമിക്കുന്നതിനായി ഗൂഗിൾ 15 ബില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചതിനെ മന്ത്രി സ്വാഗതം ചെയ്തു. അദാനി ഗ്രൂപ്പും എയർടെല്ലുമായി സഹകരിച്ച് ഒരു ഗിഗാവാട്ട് സ്കെയിൽ ഡാറ്റാ സെന്റർ ഉൾപ്പെടെയാണ് ഗൂഗിൾ കൊണ്ടുവരുന്നത്. പദ്ധതിയുടെ ഭാഗമായി, ഗൂഗിളിന്റെ പുതിയ അന്താരാഷ്ട്ര സബ് സീ കേബിളുകൾ സ്ഥാപിക്കുന്നതിനായി എയർടെൽ വിശാഖപട്ടണത്ത് അത്യാധുനിക കേബിൾ…

Read More

ഫാസ്ടാഗ് വാർഷിക പാസ് ഉപഭോക്താക്കളുടെ എണ്ണം 25 ലക്ഷം കടന്നു. ദേശീയപാത അതോറിറ്റിയാണ് (NHAI) ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാർഷിക പാസ് ആരംഭിച്ച് രണ്ടുമാസത്തിനുള്ളിലാണ് ഈ നേട്ടമെന്നും കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ രാജ്യത്തുടനീളം ഏകദേശം 5.67 കോടി രൂപയുടെ ഇടപാടുകൾ രേഖപ്പെടുത്തിയതായും ദേശീയപാതാ അതോറിറ്റി അറിയിച്ചു. 2025 ഓഗസ്റ്റ് 15നാണ് ഫാസ്റ്റ് ടാഗ് വാർഷിക പാസ് ആരംഭിച്ചത്. 3000 രൂപ അടച്ചാൽ ഒരുവർഷത്തേക്ക് അല്ലെങ്കിൽ 200 ടോൾ പ്ലാസ ക്രോസിങ്ങുകൾ വരെ ഉപയോഗിക്കാനാണ് അനുമതി. നാഷണൽ ഹൈവേ ഉപയോക്താക്കൾക്ക് സുഗമമായ യാത്രാ ഓപ്ഷൻ നൽകുന്ന പാസ് നാഷണൽ ഹൈവേകളിലും നാഷണൽ എക്സ്പ്രസ് വേകളിലുമുള്ള ഏകദേശം 1150 ടോൾ പ്ലാസകളിൽ ബാധകമാണ്. സാധുവായ ഫാസ്റ്റ് ടാഗ് ഉള്ള എല്ലാ വാണിജ്യേതര വാഹനങ്ങൾക്കും വാർഷിക പാസ് ലഭ്യമാണ്. fastag annual pass crosses 2.5 million users in two months, recording transactions worth ₹5.67 crore. valid for 200 crossings or…

Read More

കൂടുതൽ വൈഡ്-ബോഡി ജെറ്റുകൾ കൂട്ടിച്ചേർക്കുന്നതിനായി ചർച്ചകൾ നടത്തി ടാറ്റ ഗ്രൂപ്പിനു (Tata Group) കീഴിലുള്ള എയർ ഇന്ത്യ (Air India). എയർബസുമായും ബോയിംഗുമായുമുള്ള ചർച്ചകളിലൂടെ ആകെ 300 വിമാനങ്ങൾ വരെ കൂട്ടിച്ചേർക്കുമെന്ന് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 200 നാരോ-ബോഡി ജെറ്റുകൾക്കും 25-30 വൈഡ്-ബോഡി വിമാനങ്ങൾക്കുമായി മുൻപ് ചർച്ചകൾ നടന്നിരുന്നു. നിലവിൽ 80 മുതൽ 100 വരെ വൈഡ്-ബോഡി ജെറ്റുകൾക്കായാണ് ചർച്ചകൾ നടക്കുന്നത്. ടാറ്റയുടെ കീഴിൽ ആധുനിക ആഗോള വിമാനക്കമ്പനിയായി എയർലൈൻ റീബ്രാൻഡ് ചെയ്യുന്നതിന്റെ ഭാഗമാണ് നീക്കമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ജൂണിൽ ഇന്ത്യൻ ‍അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ ബോയിംഗ് 787 അപകടത്തെ മറികടക്കാൻ എയർ ഇന്ത്യ ശ്രമിക്കുന്നതിനിടെയാണ് ചർച്ചകൾ എന്നതും ശ്രദ്ധേയമാണ്. കൂടുതൽ വൈഡ്-ബോഡി ജെറ്റുകൾ കൂട്ടിച്ചേർക്കുന്നത് എയർ ഇന്ത്യയുടെ അന്താരാഷ്ട്ര ശൃംഖല ശക്തിപ്പെടുത്തുന്നതിനും പഴയ വിമാനങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനും സഹായിക്കും. air india is expanding talks with airbus and boeing for up…

Read More

കേദാർനാഥ് ധാം സന്ദർശിക്കുന്ന ഭക്തർക്ക് ദർശനം എളുപ്പമാക്കുന്നതിനായി അദാനി ഗ്രൂപ്പ് റോപ്പ്‌വേ നിർമിക്കുന്നതായി ചെയർമാൻ ഗൗതം അദാനി അറിയിച്ചു. സോൻപ്രയാഗിനെ കേദാർനാഥുമായി ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതിയുടെ നിർമാണച്ചുമതല അദാനി എന്റർപ്രൈസസ് ലിമിറ്റഡിനാണ് (Adani Enterprises Ltd-AEL). നാഷണൽ ഹൈവേയ്‌സ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ലിമിറ്റഡിൽ (NHLM) നിന്നാണ് കരാർ എഇഎല്ലിന് ലഭിച്ചത്. ഏകദേശം 4081 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ തീർത്ഥാടകർക്ക് വേഗമേറിയതും സുഖകരവും പരിസ്ഥിതി സൗഹാർദപരവുമായ യാത്രാമാർഗം നൽകും. കേദാർനാഥ് ക്ഷേത്രത്തിലേക്ക് പോകുന്ന തീർത്ഥാടകർക്ക് റോഡ് മാർഗം എത്തിച്ചേരാവുന്ന അവസാന പോയിന്റാണ് നിലവിൽ സോൻപ്രയാഗ്. അദാനി എന്റർപ്രൈസസിന്റെ റോഡ്, മെട്രോ, റെയിൽ, ജല വിഭാഗം ആയിരിക്കും പദ്ധതിയുടെ നിർമാണച്ചുമതല നിർവഹിക്കുക. 12.9 കിലോമീറ്റർ ദൈർഘ്യമുള്ള റോപ്‌വേ യാഥാർത്ഥ്യമാകുന്നതോടെ, ദുഷ്കരമായ 9 മണിക്കൂർ യാത്ര വെറും 36 മിനിറ്റായി കുറയും. മണിക്കൂറിൽ 1800 യാത്രക്കാരെ ഓരോ ദിശയിലും വഹിക്കാൻ റോപ്‌വേയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. adani enterprises to…

Read More

15% ജീവനക്കാരെ പിരിച്ചുവിടാൻ ആഗോള ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ (Amazon). കമ്പനിയുടെ ഹ്യുമൻ റിസോഴ്സസ് വകുപ്പിൽ നിന്നുള്ള പിരിച്ചുവിടലുകൾക്കു പുറമേ മറ്റ് ചില തസ്തികകളും ആമസോൺ കുറയ്ക്കാൻ പദ്ധതിയിടുന്നതായി ഫോർച്യൂൺ റിപ്പോർട്ട് ചെയ്യുന്നു. പീപ്പിൾ എക്സ്പീരിയൻസ് ടെക്നോളജി ടീം അല്ലെങ്കിൽ പിടിഎക്സ് എന്നറിയപ്പെടുന്ന ആമസോണിന്റെ എച്ച്ആർ വകുപ്പിൽ നിന്നാണ് ഭൂരിഭാഗം പിരിച്ചുവിടലുകളും. അതേസമയം ഉപഭോക്തൃ ബിസിനസ്സ് പോലുള്ള മറ്റ് വകുപ്പുകൾക്കും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നേക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ടിസിഎസ് , ആക്സെഞ്ചർ, മൈക്രോസോഫ്റ്റ്, സെയിൽസ്ഫോഴ്സ്, ഗൂഗിൾ തുടങ്ങിയ വൻകിട ഐടി കമ്പനികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) വളർച്ചയ്ക്കിടയിൽ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ചിലവ് കുറയ്ക്കുന്നതിനുമായി പിരിച്ചുവിടലുകൾ നടത്തുകയാണ്. 2025-26 സാമ്പത്തിക വർഷത്തിൽ ടിസിഎസ് ഏകദേശം 12000 ജീവനക്കാരെ (അതായത് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ഏകദേശം 2% പേരെ) പിരിച്ചുവിടാൻ ഒരുങ്ങുകയാണ്. പുനസംഘടനാ പദ്ധതികളും എഐ വിപുലീകരണത്തിനായുള്ള പ്രേരണയുമാണ് ഇതിനുപിന്നിലെ ഘടകങ്ങൾ. വിപ്രോയുടെ കാര്യത്തിൽ, പിരിച്ചുവിടലുകൾ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. എന്നാൽ ചിലവ് കാര്യക്ഷമതയും…

Read More

റെയ്മണ്ട് ഗ്രൂപ്പിന്റെ എയ്‌റോസ്‌പേസ്, ഓട്ടോമോട്ടീവ് ഘടകങ്ങളുടെ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ₹ 940 കോടിയുടെ രണ്ട് പ്രധാന നിക്ഷേപങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകി ആന്ധ്രാപ്രദേശ്. സംസ്ഥാനത്തിന്റെ വ്യാവസായിക വികസന നയം പ്രകാരം അനുവദിച്ച പദ്ധതികൾ ശ്രീ സത്യസായി ജില്ലയിൽ 5500 പേർക്ക് നേരിട്ട് തൊഴിലവസരം സൃഷ്ടിക്കും. വ്യാവസായിക വികസന നയം പ്രകാരം റെയ്മണ്ട് ഗ്രൂപ്പിൽ നിന്ന് രണ്ട് പ്രധാന നിക്ഷേപങ്ങൾക്ക് സർക്കാർ അനുമതി നൽകിയതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സംസ്ഥാനത്തിന്റെ പുതിയ എയ്‌റോസ്‌പേസ് നയത്തിന് കീഴിലുള്ള ഉദ്ഘാടന പദ്ധതിയാണ് എയ്‌റോസ്‌പേസ് നിക്ഷേപം എന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പദ്ധതി വേഗത്തിലാക്കാൻ ₹ 700 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിച്ചിട്ടുള്ളതായും ഗവൺമെന്റ് വ്യക്തമാക്കി. ഗുഡിപ്പള്ളിയിൽ എയ്‌റോസ്‌പേസ് നിർമാണ യൂണിറ്റും തെക്കുലോടുവിൽ ഓട്ടോമോട്ടീവ് നിർമാണ യൂണിറ്റും സ്ഥാപിക്കും. രണ്ട് നിർമാണ സൗകര്യങ്ങളും 2027 മെയ് മാസത്തോടെ വാണിജ്യ ഉത്പാദനം ആരംഭിക്കും. 2023ൽ മൈനി പ്രിസിഷൻ പ്രോഡക്‌ട്‌സിൽ (MPPL) നിയന്ത്രണ ഓഹരി സ്വന്തമാക്കിക്കൊണ്ടാണ് റെയ്മണ്ട് ഗ്രൂപ്പ് എയ്‌റോസ്‌പേസ്…

Read More

തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വ്യോമ പ്രതിരോധ മിസൈൽ സംവിധാനം (Akash air defence missile system) ബ്രസീലിന് നൽകാമെന്ന വാഗ്ദാനവുമായി ഇന്ത്യ. ബ്രസീലിയൻ ഉപരാഷ്ട്രപതി ജെറാൾഡോ അൽക്മിനും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും തമ്മിൽ ഡൽഹിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ആകാശ് വ്യോമപ്രതിരോധ സംവിധാനം നൽകാമെന്ന വാഗ്ദാനം ഇന്ത്യ മുന്നോട്ടുവെച്ചത്. കൂടിക്കാഴ്ചയിൽ പ്രതിരോധ സഹകരണം വർധിപ്പിക്കാനും ആയുധ സംവിധാനങ്ങളുടെയും പ്ലാറ്റ്ഫോമുകളുടെയും സംയുക്ത വികസനത്തിനും നിർമാണത്തിനുമുള്ള സാധ്യതകളും ഇരുരാജ്യങ്ങളും ചർച്ച ചെയ്തു. സൗഹൃദ രാജ്യങ്ങളിലേക്ക് പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യാനുള്ള ഇന്ത്യയുടെ പ്രതിരോധ നയതന്ത്രത്തിന്റെ ഭാഗമായാണ് ആകാശ് വ്യോമ പ്രതിരോധ മിസൈൽ സംവിധാനം നൽകാമെന്ന വാഗ്ദാനം മുന്നോട്ടുവെച്ചത്. ബ്രസീൽ പ്രതിരോധ മന്ത്രി ജോസ് മ്യൂസിയോ മോണ്ടെറോ ഫിൽഹോയും യോഗത്തിൽ പങ്കെടുത്തു. പ്രതിരോധവുമായി ബന്ധപ്പെട്ട നിലവിലുള്ള സംരംഭങ്ങളുടെ പുരോഗതിയും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. പ്രതിരോധ ഉപകരണങ്ങളുടെ സഹ-വികസനത്തിനും സഹ-ഉത്പാദനത്തിനുമുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നത് ഉൾപ്പെടെ സംയുക്ത പ്രവർത്തനത്തിനുള്ള മുൻഗണനാ മേഖലകളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.…

Read More

തീരുവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ സംഘം നിലവിൽ യുഎസ്സിലുണ്ടെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. എന്നാൽ യുഎസ് ഫെഡറൽ സർക്കാർ ഷട്ട്ഡൗൺ കാരണം, ഉഭയകക്ഷി വ്യാപാര കരാറിൽ (BTA) അടുത്ത ഔദ്യോഗിക റൗണ്ട് ചർച്ചകൾ നടത്താൻ ഇത് ശരിയായ സമയമല്ലെന്നും ബിടിഎയിൽ ഇന്ത്യയുടെ ചീഫ് നെഗോഷ്യേറ്റർ കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് നടപ്പ് സാമ്പത്തിക വർഷത്തേക്ക് ആവശ്യമായ ഫണ്ടിംഗ് നിയമനിർമാണം നടത്താൻ കഴിയാത്തതിനാൽ യുഎസ് സർക്കാർ നിലവിൽ ഷട്ട്ഡൗൺ നേരിടുകയാണ്. താരിഫ് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി ഇന്ത്യൻ സംഘം യുഎസ്സിലുണ്ട്. ഇതിനകം ചർച്ച നടന്നതായും പരിഹാരത്തിൽ എത്തിച്ചേരുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎസ്സിലെ ഷട്ട്ഡൗൺ പ്രശ്നങ്ങൾ കാരണം വ്യാപാര ചർച്ചയ്ക്ക് ശരിയായ സമയമല്ലെന്നും വാണിജ്യ സെക്രട്ടറി ചൂണ്ടിക്കാട്ടി. indian team in the us to discuss tariffs; commerce secretary rajesh agarwal hopes for a resolution, but bta talks are paused…

Read More

ടൈസി സ്‌പോർട്‌സിന്റെ റിപ്പോർട്ട് പ്രകാരം, ലയണൽ മെസ്സിയും അർജന്റീനിയൻ ദേശീയ ടീമും ഇന്ത്യയിലേക്ക് വരുന്നതിനുപകരം നവംബറിലെ ഷെഡ്യൂൾ മാറ്റി ആഫ്രിക്കയിലേക്ക് പോയേക്കാം എന്ന് പറയുന്നു. നവംബറിൽ നടക്കാനിരിക്കുന്ന അർജന്റീനിയൻ ദേശീയ ടീമിന്റെ പര്യടനത്തിൽ മാറ്റങ്ങൾ വന്നേക്കാമെന്നും ആദ്യ മത്സരം ആഫ്രിക്കൻ രാജ്യമായ അംഗോളയ്‌ക്കെതിരെയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടാമത്തേത് ഇന്ത്യയിൽ ആസൂത്രണം ചെയ്തിരുന്ന മത്സരം ആഫ്രിക്കയിലേക്ക് മാറ്റാനും സാധ്യതയുണ്ടെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. എന്നാൽ മുൻനിശ്ചയിച്ച പോലെ, മെസ്സി സൗഹൃദ മത്സരത്തിനായി കേരളത്തിലെത്തുമെന്ന് ഉറപ്പാണെന്നാണ് സംഘാടകരുടെ അഭിപ്രായം. അർജന്റീന കേരളത്തിലേക്ക് വരില്ലെന്ന റിപ്പോർട്ടുകൾ പൂർണമായും വ്യാജമാണെന്ന് ഇവന്റ് സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി അധികൃതർ പറഞ്ഞു. അർജന്റീനയുടെ മത്സരം ആസൂത്രണം ചെയ്തതുപോലെ നടക്കുമെന്നും നവംബർ 17ന് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ അവർ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇത്സംബന്ധിച്ച് അർജന്റീന ഫുട്‌ബോൾ അസോസിയേഷനിൽ (AFA) നിന്ന് സ്ഥിരീകരണം ലഭിച്ചുവെന്നും സ്പോൺസർമാർ പറയുന്നു. rumor suggests messi’s argentina may skip kerala for africa.…

Read More

കൊച്ചിയിൽ മെസ്സിയുൾപ്പെടുന്ന അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ മത്സരത്തിന്റെ മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടവും പൊലീസും. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിന് ചുറ്റുമുള്ള വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും ഒരു മാസത്തേക്ക് അടച്ചിടും. മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർണ തോതിലെത്തിയ സാഹചര്യത്തിലാണ് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം നൽകിയിരിക്കുന്നത്. സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായി, ഒക്ടോബർ 25 മുതൽ ഒരു മാസത്തേക്ക് കടകൾ അടച്ചിടാൻ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി (GCDA) നൂറിലധികം വാടകക്കാർക്കും വ്യാപാരികൾക്കും നോട്ടീസ് നൽകി. ഈ ആഴ്ച ആദ്യം നോട്ടീസ് ലഭിച്ചതിനെത്തുടർന്ന്, ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം ഷോപ്പ് ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരികൾ ജിസിഡിഎ ചെയർപേഴ്‌സൺ കെ. ചന്ദ്രൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തി. അടച്ചുപൂട്ടൽ ഒരു മാസത്തിൽ നിന്ന് ഒരാഴ്ചയായി കുറയ്ക്കണമെന്ന് വ്യാപാരികൾ അഭ്യർത്ഥിച്ചു. ഒരു മാസമെന്നത് വളരെ നീണ്ട കാലയളവാണെന്നും ബിസിനസുകളെ വലിയ രീതിയിൽ ബാധിക്കുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി. എന്നാൽ നഷ്ടപരിഹാരത്തെക്കുറിച്ച് ചർച്ച ചെയ്തെങ്കിലും,…

Read More