Author: News Desk
ഇന്ത്യൻ വംശജനായ വരുൺ മോഹന്റെ (Varun Mohan) എഐ ടെക് സ്റ്റാർട്ടപ്പ് വിൻഡ്സർഫ് (Windsurf) ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 2.4 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ് ആഗോള ടെക് ഭീമനായ ഗൂഗിൾ (Google). വിന്‍ഡ്‌സര്‍ഫിന്റെ നൂതന സാങ്കേതികവിദ്യകളുടെ ലോണ്‍ എക്‌സ്‌ക്ലൂസീവ് ലൈസന്‍സിനൊപ്പം വരുൺ മോഹൻ അടക്കമുള്ള വിൻഡ്സർഫിലെ പ്രമുഖർ ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ്പ് മൈൻഡിലേക്ക് (Google DeepMind) കൂടുമാറും. ഇതോടെ വരുൺ മോഹന്റെ വിദ്യാഭ്യാസം,കരിയർ, സംരംഭക യാത്ര തുടങ്ങിയവ വാർത്തകളിൽ നിറയുകയാണ്. ഇന്ത്യന്‍ വംശജരായ മാതാപിതാക്കളുടെ മകനായി കാലിഫോര്‍ണിയയിലാണ് വരുണ്‍ മോഹന്റെ ജനനം. സാൻ ജോസിലെ ഹാര്‍ക്കര്‍ സ്‌കൂളില്‍ (Harker School) പഠിച്ച വരുൺ മസാച്യൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (MIT) നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീറിങ്-കംപ്യൂട്ടര്‍ സയന്‍സ് (EECS) ബിരുദം നേടി. തുടർന്ന് എംഐടിയിൽ നിന്നുതന്നെ ഇഇസിഎസ്സിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. എംഐടി പഠനകാലത്ത് ഓപ്പറേറ്റിങ് സിസ്റ്റംസ്, ഡിസ്ട്രിബ്യൂറ്റഡ് കംപ്യൂട്ടിങ്, മെഷീൻ ലേർണിങ് തുടങ്ങിയവയിൽ വരുൺ കഴിവുതെളിയിച്ചു. പഠനശേഷം ലിങ്ക്ഡ്ഇന്നിലൂടെയാണ് (LinkedIn)…
സ്റ്റൈലൻ ചായ വിൽപനയിലൂടെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയനായ വ്യക്തിയാണ് ഡോളി ചായ്‌വാല (Dolly Chaiwala). മൈക്രോസോഫ്റ്റ് (Microsoft) സ്ഥാപകൻ ബിൽ ഗേറ്റ്‌സിനു (Bill Gates) പോലും ചായ നൽകിയതിലൂടെ ലോകശ്രദ്ധയാകർഷിച്ച ഡോളി ഇപ്പോൾ തന്റെ ബ്രാൻഡ് ഫ്രാഞ്ചൈസിയിലൂടെ ഇന്ത്യയിലെങ്ങും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. Dolly Ki Tapri എന്ന പേരിൽ ബ്രാൻഡ് ഫ്രാഞ്ചൈസികൾ അനുവദിക്കുന്നതായി അദ്ദേഹം തന്നെയാണ് ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് വഴി അറിയച്ചത്. ഇന്ത്യയിലെ ആദ്യ വൈറൽ സ്ട്രീറ്റ് ബ്രാൻഡായാണ് ഡോളി ചായ്‌വാല മാറാനൊരുങ്ങതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ ഇതൊരു വൻ ബിസിനസ് അവസരമാണ്. ബ്രാൻഡ് ഇത്തരത്തിൽ തട്ടുകടകളും കഫേകളും രാജ്യമെങ്ങും ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഫര്ാഞ്ചൈസിക്ക് അപേക്ഷിക്കാനുള്ള ലിങ്കും നൽകിയിട്ടുണ്ട്. മൂന്ന് തരത്തിലാണ് ഡോളി ചായ്‌വാല ഫ്രാഞ്ചൈസികൾ ലഭ്യമാകുക. സാധാരണ തട്ടുകടയ്ക്ക് 4.5 ലക്ഷം രൂപ മുതൽ 6 ലക്ഷം രൂപ വരെയാണ് ചിലവ്. സ്റ്റോർ മോഡലിന് 20 ലക്ഷം മുതൽ 22 ലക്ഷം രൂപ വരെയും,…
ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിക്ക് (BJP) നൽകുന്ന സംഭാവനയിൽ വൻ വർധനയുമായി മൈനിങ് ഭീമനും ശതകോടീശ്വരനുമായ അനിൽ അഗർവാളിന്റെ (Anil Agarwal) വേദാന്ത ലിമിറ്റഡ് (Vedanta Ltd). 2025 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 97 കോടി രൂപയാണ് വേദാന്ത ബിജെപിക്ക് സംഭാവനയായി നൽകിയിരിക്കുന്നത്. ഏകദേശം നാലിരട്ടിയാണ് മുൻ വർഷത്തെ അപേക്ഷിച്ച് വേദാന്ത ബിജെപ്പിക്കു നൽകിയിരിക്കുന്ന സംഭാവന. അതേസമയം, പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് നൽകുന്ന സംഭാവനയിൽ കമ്പനി വലിയ കുറവ് വരുത്തുകയും ചെയ്തിട്ടുണ്ട്. പത്ത് കോടി രൂപയാണ് കമ്പനി കോൺഗ്രസ്സിനു നൽകിയത്. കമ്പനിയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് പ്രകാരം 2024-25 സാമ്പത്തിക വർഷത്തിൽ 157 കോടി രൂപയാണ് രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനയായി നൽകിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് 26 കോടി രൂപ സംഭാവനയായി നൽകിയിടത്താണ് കമ്പനി ഇക്കുറി പാർട്ടിക്ക് 97 കോടി രൂപ സംഭാവന നൽകിയിരുക്കുന്നത്. അതേസമയം കഴിഞ്ഞ വർഷം കോൺഗ്രസിനു 49 കോടി രൂപ സംഭാവന…
ട്രെയിനുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായാണ് രാജ്യമെങ്ങും പദ്ധതി നടപ്പാക്കുക. പരീക്ഷണാടിസ്ഥാനത്തിൽ സിസിടിവികൾ സ്ഥാപിച്ചത് വൻ വിജയമായിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ട്രെയിനുകളിലേക്ക് ഇത് വ്യാപിപ്പിക്കുന്നതെന്നും റെയിൽവേ അറിയിച്ചു. ഓരോ കോച്ചിലും നാലുവീതവും എഞ്ചിനുകളിൽ ആറും ക്യാമറകൾ വീതം ഘടിപ്പിക്കാനാണ് തീരുമാനം. രാജ്യമെങ്ങുമുള്ള ട്രെയിനുകളിലെ 74000 കോച്ചുകളിലും 15000 എഞ്ചിനുകളിലും ഇത്തരത്തിൽ ക്യാമറ ഘടിപ്പിക്കാനാണ് റെയിൽവേ അനുമതി നൽകിയിരിക്കുന്നത്. എല്ലാ വശത്തെ ദൃശ്യങ്ങളും പകർത്താൻ കഴിയുന്ന തരത്തിലുള്ള 360 ഡിഗ്രി ഡോം ക്യാമറകളാണ് (Dome-type CCTV cameras) പദ്ധതിയനുസരിച്ച് രാജ്യത്തെ ട്രെയിനുകളിൽ ഘടിപ്പിക്കുക. കുറഞ്ഞ വെളിച്ചത്തിലും പ്രവർത്തിക്കുന്ന തരത്തിലുള്ള ക്യാമറകളാണ് ഇവ. കോച്ചുകളിൽ വാതിലിനടുത്ത്, കോമൺ ഏരിയ എന്നിവിടങ്ങളിലാണ് ക്യാമറകൾ വരുന്നത്. ക്യാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങൾ പരിശോധിക്കാൻ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കും. Indian Railways is enhancing passenger safety by deploying advanced CCTV systems in all 74,000 coaches and…
ബാക്ക് ബെഞ്ചേഴ്സിനെ കുറിച്ചുള്ള ചർച്ചകൾ കൊണ്ടുവന്ന സിനിമയാണ് അടുത്തിടെ പുറത്തിറങ്ങിയ ‘സ്താനാർത്തി ശ്രീക്കുട്ടൻ’. സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കേരളത്തിലേയും തമിഴ്നാട്ടിലേയും ചില വിദ്യാലയങ്ങൾ യു-ആകൃതിയിലുള്ള ക്ലാസ് മുറികൾ ( U-shaped seating arrangement in classrooms) കൊണ്ടുവന്നിരുന്നു. കൊല്ലം വാളകം ആർവിവി ഹൈസ്കൂൾ പോലുള്ള വിദ്യാലയങ്ങളിൽ ആരംഭിച്ച പരിഷ്കാരം പിന്നീട് തമിഴ്നാട്ടിലും എത്തുകയായിരുന്നു. കൂടുതൽ സ്കൂളുകളിലേക്ക് ഇരുസംസ്ഥാനങ്ങളും മാറ്റം കൊണ്ടുവരും എന്നും റിപ്പോർട്ട് ഉണ്ട്. എന്നാൽ ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര ഗൂപ്പ് (Mahindra Group) ചെയർമാൻ ആനന്ദ് മഹീന്ദ്ര (Anand Mahindra) അടക്കമുള്ളവർ. എല്ലാ കുട്ടികളെയും അധ്യാപകർക്കും അധ്യാപകർക്ക് കുട്ടികളേയും കാണാവുന്ന തരത്തിലാണ് യു-ആകൃതിയിലുള്ള ക്ലാസ് മുറികളിലെ സീറ്റ് ക്രമീകരണം. അർധചതുരാകൃതിയിൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കുന്നതാണ് പുതിയ രീതി. ഈ സംവിധാനത്തിലൂടെ എല്ലാ കുട്ടികളും മുൻബെഞ്ചിലേക്ക് എത്തുമെന്നും ബാക്ക് ബെഞ്ചേഴ്സ് ഇല്ലാതാകുമെന്നുമാണ് വാദം. പുതിയ മാതൃക രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുമ്പോൾ അഭിമാനത്തോടെ “ബാക്ക്ബെഞ്ചർ” ബാഡ്ജ് ധരിച്ചിരുന്ന തങ്ങളെപ്പോലെ ഉള്ളവർക്ക്…
പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചുള്ള റോഡ് നിർമാണത്തിൽ സുപ്രധാന ചുവടുവെയ്പ്പുമായി സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CRRI). ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (BPCL) ചേർന്നാണ് സിആർആർഐ പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് നിർമ്മിച്ച ത്രീഡി ബ്ലോക്ക് (3D block) ആകൃതിയിലുള്ള ടെക്സ്റ്റൈൽ ജിയോസെല്ലുകൾ (Geocells) വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ ത്രീഡി ബ്ലോക്ക് ജിയോസെല്ലുകൾ ഉപയോഗിച്ച് റോഡ് നിർമാണത്തിലേക്ക് കടക്കും. പ്ലാസ്റ്റിക് ഭീഷണി പരിഹരിക്കുന്നതിനൊപ്പം ദുർഘട ഭൂപ്രദേശങ്ങൾക്ക് അനുയോജ്യമായ റോഡുകൾ നിർമ്മിക്കുന്നതിന് കാര്യക്ഷമമായ മാർഗം നൽകാൻ ഇതിലൂടെ സാധിക്കും. മണ്ണ് അല്ലെങ്കിൽ കൺസ്ട്രക്ഷൻ, ഡെമോളിഷൻ മാലിന്യങ്ങൾ പോലുള്ളവ കൂട്ടിച്ചേർത്ത വസ്തുക്കൾ നിറച്ച ജിയോസെല്ലുകളാണ് റോഡുകൾ നിർമ്മിക്കാൻ ഉപയോഗിക്കുക. ബിപിസിഎല്ലുമായി ചേർന്ന് ഈ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് ഫയൽ ചെയ്തു. ഓഗസ്റ്റ് മാസത്തിൽ മിലിട്ടറി എഞ്ചിനീയറിംഗ് സർവീസസുമായി (Military Engineering Services) ചേർന്ന് ദുർഘടമായ ഭൂപ്രദേശങ്ങളിൽ റോഡുകൾ നിർമ്മിക്കുന്നതിനുള്ള പരീക്ഷണം ആരംഭിക്കുമെന്ന് സിഎസ്ഐആർ ശാസ്ത്രജ്ഞർ പറഞ്ഞു. CRRI and BPCL unveil Geocells made from mixed plastic…
ഉപഭോക്തൃ ഉത്പന്ന മേഖലയിലെ വമ്പൻമാരായ ഹിന്ദുസ്ഥാൻ യൂണിലിവർ (HUL) സിഇഒയായി കഴിഞ്ഞ ദിവസം മലയാളിയായ പ്രിയ നായർ (Priya Nair) നിയമിതയായിരുന്നു. 90ലേറെ വർഷങ്ങളുടെ പാരമ്പര്യമുള്ള കമ്പനിയുടെ ആദ്യ വനിതാ സിഇഓയാണ് പ്രിയ നിയമിതയായിരിക്കുന്നത്. കമ്പനിയിൽ വൻ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇടയുള്ള നിയമനം വ്യക്തിനേട്ടം എന്നതിനപ്പുറം രാജ്യത്തെ കോർപറേറ്റുകളെ സംബന്ധിച്ചിടത്തോളവും സുപ്രധാന നിമിഷമായാണ് കണക്കാക്കപ്പെടുന്നത്. വാർത്ത വന്ന് മണിക്കൂറുകൾക്കുള്ളിൽ എച്ച് യുഎല്ലിന്റെ ഓഹരി മുന്നേറ്റം വനിതാ നേതൃത്വത്തിന്റെ മികവിനെ അടിവരയിടുന്നതുകൂടിയാണ്. മുപ്പത് വർഷത്തിലേറെ അനുഭവപരിചയമുളള പ്രിയ നിലവിൽ എച്ച് യുഎൽ പാരന്റ് കമ്പനി യൂണീലിവർ (Unilever) ബ്യൂട്ടി ആൻഡ് വെൽബീങ് വിഭാഗം പ്രസിഡന്റാണ്. നിരവധി ബ്രാൻഡുകളിലായി 1.30 ലക്ഷം കോടി രൂപ മൂല്യമുള്ള ഉത്പന്ന വിഭാഗങ്ങളുടെ മേൽനോട്ടമാണ് പ്രിയ വഹിക്കുന്നത്. ഈ ആഗോള പരിചയയത്തിലൂടെ ഇന്ത്യയിലും നേട്ടം സൃഷ്ടിക്കാമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. ഇന്ത്യൻ ഉപഭോക്താക്കൾ ഉയർന്ന മൂല്യമുള്ള ഉത്പന്നങ്ങളിലേക്ക് അതിവേഗം മാറുന്ന സാഹചര്യത്തിലാണ് പ്രിയയുടെ നിയമനമെന്നതും ശ്രദ്ധേയമാണി. കേരളത്തിൽ വേരുകളുള്ള പ്രിയ…
വർഷങ്ങൾ നീണ്ട ഭാഗ്യപരീക്ഷണത്തിനൊടുവിൽ മലയാളികളെ തേടി ബിഗ് ടിക്കറ്റ് ഭാഗ്യം. അബുദാബി ബിഗ് ടിക്കറ്റ് (Big Ticket) ബിഗ് വിൻ കോണ്ടസ്റ്റ് സീരീസ് ഡ്രോ നമ്പർ 276ലാണ് ബഹ്റൈൻ, ദുബായ് പ്രവാസി മലയാളികളെ തേടി ഭാഗ്യം എത്തിയിരിക്കുന്നത്. ബഹ്റൈനിൽ ഡിസൈനറായ ജി.ആർ. സജീവ്, ദുബായിൽ സെയിൽസ് സൂപ്പർവൈസറായ അബൂട്ടി താഹ കണ്ടോത്ത് എന്നിവരാണ് ഭാഗ്യശാലികൾ. 130,000 ദിർഹം (30 ലക്ഷത്തോളം രൂപ) സമ്മാനമാണ് സജീവിനെ തേടിയെത്തിയിരിക്കുന്നത്. കഴിഞ്ഞ പതിനെട്ട് വർഷത്തോളമായി ബഹ്റൈനിലുള്ള സജീവ് നാല് വർഷത്തോളമായി ഭാഗ്യം തേടുന്നു. 13 പേർ ചേർന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം. അതേസമയം, കഴിഞ്ഞ 33 വർഷത്തോളമായി ദുബായിലുള്ള താഹയ്ക്ക് 80000 ദിർഹംസ് (18 ലക്ഷം രൂപ) ആണ് സമ്മാനമായി അടിച്ചിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തോളമായി ബിഗ് ടിക്കറ്റ് എടുക്കുന്ന അദ്ദേഹം ഒറ്റ്യ്ക്കെടുത്ത ടിക്കറ്റിനെ തേടിയാണ് ഭാഗ്യം എത്തിയിരിക്കുന്നത് എന്ന സവിശേഷതയുമുണ്ട്. Big Ticket luck has found its way to Malayalis. G.R. Sajeev…
സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന രാമായണത്തിന്റെ ആദ്യ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ബോളിവുഡ് താരം രൺബീർ കപൂറാണ് രാമനായി സ്ക്രീനിലെത്തുക. റോക്ക്സ്റ്റാർ, അനിമൽ പോലുള്ള ചിത്രങ്ങളിലൂടെ ബോളിവുഡ് എന്നാൽ ലുക്ക് മാത്രമല്ലെന്നും അഭിനയം കൂടി ചേർന്നതാണെന്നും തെളിയിച്ച താരമാണ് രൺബീർ. മികച്ച സിനിമാ കരിയർ ഉള്ള താരം സമ്പാദ്യത്തിലും ആ മികവ് കാത്തുസൂക്ഷിക്കുന്നു. 345 കോടി രൂപയാണ് രൺബീറിന്റെ ആസ്തി. 30 കോടി രൂപയോളമാണ് താരത്തിന്റെ വാർഷിക വരുമാനം. ഒരു ചിത്രത്തിന് രൺബീറിന്റെ പ്രതിഫലം 50 കോടി രൂപയാണ്. ചിത്രങ്ങളുടെ ലാഭവിഹിതവും താരത്തിന് ലഭിക്കാറുണ്ട്. 2013 മുതൽ നിർമാണ രംഗത്തും രൺബീർ സജീവമാണ്. സംവിധായകൻ അനുരാഗ് ബസുവിനൊപ്പം ചേർന്നാണ് താരം നിർമാണ കമ്പനി ആരംഭിച്ചത്. ബ്രാൻഡിങ്ങിലൂടെയും താരം വൻ തുക സമ്പാദിക്കുന്നു. ആറ് കോടി രൂപയോളമാണ് താരത്തിന്റെ ബ്രാൻഡിങ് ഫീസ്. നിരവധി ബിസിനസ് നിക്ഷേപങ്ങളുമുള്ള രൺബീർ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ മുംബൈ സിറ്റ് എഫ്സി സഹ ഉടമ കൂടിയാണ്. റിയൽ…
2020ലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ്. ധോണി റാഞ്ചിയിലെ തന്റെ ഫാംഹൗസിൽ കരിങ്കോഴി ബിസിനസ് ആരംഭിച്ചത്. വർഷങ്ങൾക്കിപ്പുറം ബിസിനസ് വൻ ലാഭത്തിലാണ് എന്നാണ് റിപ്പോർട്ട്. കിലോയ്ക്ക് 1000 രൂപ വിലയ്ക്കാണത്രേ അദ്ദേഹം കോഴികളെ വിൽക്കുന്നത്. കൃഷിക്ക് വേണ്ടി മാത്രമല്ല ധോണി യുടെ ഫാം ഹൗസ്. മുൻ ഇന്ത്യൻ താരങ്ങളെയും സെലിബ്രിറ്റികളേയും പങ്കെടുപ്പിച്ച് ധോണി ഫാം ഹൗസിൽ പാർട്ടി നടത്താറുണ്ട്. ഇത്തരത്തിൽ വിരാട് കോഹ്ലി അടക്കമുള്ള താരങ്ങൾ കൈലാഷ്പതി എന്ന ഫാം ഹൗസിലെ പാർട്ടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ മുൻപ് ധോണി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. കടക്നാഥ് ഇനത്തിലുള്ള കരിങ്കോഴികളെയാണ് അദ്ദേഹം ഫാമിൽ വളർത്തുന്നത്. ഓർഗാനിക് രീതിയിലാണ് ധോണി ഫാമിലെ എല്ലാ കൃഷിയും മുന്നോട്ടുകൊണ്ടുപോകുന്നത്. 43 ഏക്കറിലുള്ള ഫാമിൽ തക്കാളി, ബ്രോക്കൊളി, ഫ്രഞ്ച് ബീൻസ് തുടങ്ങി നിരവധി പച്ചക്കറികൾ വളർത്തുന്നു. ജൈവൻ ആയതുകൊണ്ടുതന്നെ ഇവയ്ക്കെല്ലാം വൻ വിലയാണ്. അൻപതോളം പശുക്കളും അദ്ദേഹത്തിന്റെ ഫാമിലുണ്ട്. റാഞ്ചിയിലെ നിരവധി സ്വീറ്റ് ഷോപ്പുകളിലേക്ക് പാൽ സപ്ലൈയും ഇവിടെനിന്നാണ്.