Author: News Desk
കഴിഞ്ഞ ഒരു മാസമായി ഡ്രോണുകൾ നിർമ്മിക്കുന്ന കമ്പനികളുടെ ഓഹരികൾ കുതിച്ചുയരുകയാണ്. ഇന്ത്യ-പാക് സംഘർഷത്തോടെ ആയുധങ്ങൾക്കൊപ്പംതന്നെ രാജ്യത്തിന്റെ ഡ്രോൺ ശക്തിയും ശ്രദ്ധ നേടി. ഇതോടെ ഓഹരി വിപണിയിൽ ഡ്രോൺ സ്റ്റോക്കുകൾക്ക് വലിയ വിലക്കയറ്റമുണ്ടായി. ഇന്ത്യയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഡ്രോൺ സ്റ്റോക്കുകൾ ഏതെല്ലാമാണെന്ന് നോക്കാം. ഐഡിയഫോർജ് ടെക്നോളജി (Ideaforge Technology)56% വർധനയോടെ ഈ കാലയളവിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഐഡിയഫോർജ് ടെക്നോളജിയാണ്. സിവിൽ, സൈനിക ആപ്ലിക്കേഷനുകൾ ഉള്ള ഡ്രോണുകൾ നിർമിക്കുന്ന കമ്പനി ആളില്ലാ വിമാന സംവിധാനങ്ങളുടെ (UAS) നിർമ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.2024 മാർച്ചിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) സർട്ടിഫിക്കേഷൻ ലഭിച്ച Q6 UAS ആണ് കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഉൽപ്പന്നം. ഐഡിയഫോർജിന്റെ പൊതു ഓഹരി ഉടമകളിൽ ഒരാളാണ് ഇൻഫോസിസ്. 2025 മാർച്ച് വരെ ഐടി ഭീമന് കമ്പനിയിൽ 3.82% ഓഹരിയുണ്ടായിരുന്നു. സെൻ ടെക്നോളജീസ് (Zen Technologies)മെയ് 7 മുതൽ സെൻ ടെക്നോളജീസ് ഏകദേശം 36% നേട്ടം കൈവരിച്ചു. കഴിഞ്ഞ…
സംരംഭകത്വത്തിലൂടെ മാത്രമേ വമ്പൻ സമ്പത്ത് നേടാനാകൂ എന്നാണ് പലരുടേയും ധാരണ. എന്നാൽ ആ ധാരണ തെറ്റാണെന്ന് ചൂണ്ടിക്കാട്ടുകയാണ് തൈറോകെയർ മാനേജിംഗ് ഡയറക്ടർ ഡോ. എ. വേലുമണി. പരമ്പരാഗത സംരംഭക പാത പുനഃപരിശോധിക്കപ്പെടണമെന്നും കൂടുതൽ ലാഭകരമായ ബദൽ മേഖലകൾ പര്യവേക്ഷണം ചെയ്യപ്പെടണമെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഉയർന്ന സമ്പത്ത് സംരംഭകർക്ക് മാത്രമായി പരിമിതപ്പെടുന്ന ഒന്നല്ലെന്ന് പറഞ്ഞ ഡോ. വേലുമണി കോർപ്പറേറ്റ് നേതൃത്വത്തിലെ സമ്പത്തിന്റെ തെളിവായി സുന്ദർ പിച്ചൈയുടെ വിജയം ചൂണ്ടിക്കാട്ടി. സ്റ്റാർട്ടപ്പ് സ്ഥാപകരും ഉടമകളും മാത്രമേ സമ്പന്നരാകൂ എന്ന മിഥ്യാധാരണയ്ക്ക് ഇരയാകരുത്. കമ്പനികളിലെ ബുദ്ധിപരമായ നേതൃത്വവും മികച്ച പ്രൊഫഷണൽ തീരുമാനങ്ങളും സമ്പത്തും സ്ഥിരതയും സന്തോഷവും നൽകും.വിജയം എല്ലായ്പ്പോഴും ബിസിനസ്സ് ആരംഭിക്കുന്നതിലല്ല, മറിച്ച് വൈവിധ്യമാർന്ന വ്യവസായങ്ങളിലെ അവസരങ്ങൾ തിരിച്ചറിയുന്നതിലാണ്. ഉദാഹരണത്തിന് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടെ കാര്യം എടുക്കുക. ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന സിഇഒമാരുടെ പട്ടികയിൽ സ്ഥിരമായി ഇടം നേടുന്ന പിച്ചൈ, കോർപ്പറേറ്റ് നേതൃത്വത്തിലെ കരിയറിനും സംരംഭകത്വത്തെപ്പോലെ തന്നെ…
ബെംഗളൂരുവിൽ രണ്ടാമത്തെ ഓഫീസുമായി ഇന്ത്യയിലെ സാന്നിധ്യം വിപുലീകരിച്ച് ആഗോള എച്ച്ആർടെക് കമ്പനിയായ റിപ്ലിംഗ് (Rippling). ഡോളർ സീരീസ് ജി ഫണ്ടിംഗ് റൗണ്ടിലൂടെ കമ്പനി 450 മില്യൺ ഫണ്ട് നേടി മൂല്യം 16.8 ബില്യൺ ഡോളറായി ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വമ്പൻ വികസനപദ്ധതികൾ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം 1000 ൽ നിന്ന് 2000 ആയി ഉയർത്താനാണ് റിപ്ലിംഗ് പദ്ധതിയിടുന്നതെന്ന് കമ്പനി അറിയിച്ചു. ബെംഗളൂരുവിലെ പ്രധാന ഐടി പാർക്കായ എംബസി ടെക് വില്ലേജിൽ 100000 ചതുരശ്ര അടി വിസ്തൃതിയുള്ള പുതിയ ഓഫീസ് ആണ് റിപ്ലിംഗ് ആരംഭിച്ചിരിക്കുന്നത്. എഞ്ചിനീയറിംഗ്, ഉൽപ്പന്നം, വിൽപ്പന, ഉപഭോക്തൃ പിന്തുണ എന്നിവയിലെ ടീമുകളെ ഉൾക്കൊള്ളുന്നതാണ് പുതിയ ഓഫീസ്. കഴിഞ്ഞ വർഷം 450 ജീവനക്കാരിൽ നിന്നാണ് 1000ത്തിലധികം ജീവനക്കാരായുള്ള കമ്പനിയുടെ വളർച്ച. ലോകമെമ്പാടുമുള്ള ബിസിനസുകൾക്ക് എച്ച്ആർ, ഐടി, ധനകാര്യം എന്നിവ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന കമ്പനിയാണ് റിപ്ലിങ്. 2016ൽ പാർക്കർ കോൺറാഡും ഇന്ത്യൻ വംശജനായ സംരംഭകൻ പ്രസന്ന ശങ്കറും…
ഒരു വയസ്സും എട്ടു മാസവുമാണ് കാസർഗോഡ് പെറുവാഡ് മാളിയങ്കര സ്വദേശി സന്ധ്യയുടെയും മായിപ്പാടി സ്വദേശി രതീഷിൻ്റെയും മകൻ ആദവിന്റെ പ്രായം. ഈ ചെറുപ്രായത്തിൽതന്നെ വാക്കുകൾ ഉച്ചരിക്കുന്നതിലുള്ള അസാമാന്യ കഴിവിലൂടെ ശ്രദ്ധ നേടുകയാണ് ആദവ്. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ ഐബിആർ അച്ചീവർ, കലാംസ് വേൾഡ് റെക്കോർഡ്സ് എന്നിവയിലാണ് ആദവ് സ്ഥാനം പിടിച്ചിരിക്കുന്നത്. സാധാരണയായി ഒരു വയസ്സും എട്ടു മാസവും പ്രായമുള്ള കുട്ടിക്ക് ശരാശരി 25 മുതൽ 50 വാക്കുകൾ വരെയാണ് പറയാൻ സാധിക്കുക. എന്നാൽ ആദവ് ആകട്ടെ മാർച്ച് 26ന് നടന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഏപ്രിലിൽ നടന്ന കലാംസ് വേൾഡ് റെക്കോർഡ്സ് എക്സ്ട്രാ ഓർഡിനറി ഗ്രാസ്പിങ് പവർ ജീനിയസ് കിഡ് എന്നിവയിലായി 200ഓളം വാക്കുകൾ തിരിച്ചറിഞ്ഞ് ഉച്ചരിച്ചതായി പറയുന്നു. ശരീര ഭാഗങ്ങൾ, വാഹനങ്ങൾ, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയുടെ പേരുകളാണത്രേ ആദവ് ഉച്ചരിച്ചത്. ‘അമ്മ’, ‘അച്ഛൻ’ എന്നീ സാധാരണ വാക്കുകൾ ഉച്ചരിക്കുന്നതിന് മുൻപ്, വെറും എട്ടു മാസം പ്രായമുള്ളപ്പോൾ അമ്മാവൻ…
സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ നേര്‍ക്കാഴ്ചയുമായി, ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ നേരിട്ടറിയാന്‍ സാധിക്കുന്ന എക്സ്പീരിയന്‍സ് സെന്‍ററുകളായി, ‘എന്‍റെ കേരളം 2025’ പ്രദര്‍ശന വിപണന മേളയില്‍ ശ്രദ്ധേയമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ KSUM പവലിയന്‍. ‘ആള്‍ ഫോര്‍ കോമണ്‍ പീപ്പിള്‍’ എന്ന ആശയത്തിലാണ് പവലിയന്‍ . സന്ദര്‍ശകര്‍ക്ക് കൈകൊടുത്തും ഒപ്പം നടന്നും കൗതുകം ജനിപ്പിക്കുന്ന യുണീക് വേള്‍ഡ് റോബോട്ടിക്സിന്‍റെ ബെന്‍ എന്ന റോബോ ടോയ് ഡോഗ് മുതൽ സന്ദര്‍ശകര്‍ക്ക് ചിത്രമെടുക്കാന്‍ അനുയോജ്യമായ ഓലപ്പുരയുടെ ദൃശ്യഭംഗി വരെ കെഎസ്‌യുഎം പവലിയന്‍റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന മേളയില്‍ നിര്‍മ്മിതബുദ്ധി, റോബോട്ടിക്സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളെ പൊതുജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കുന്നതാണ് പവലിയന്‍. കനകക്കുന്നില്‍ ഒരുക്കിയിട്ടുള്ള പ്രദര്‍ശന മേളയിലെ കെഎസ്‌യുഎം പവലിയന്‍ മേയ് 23 വരെ സന്ദര്‍ശിക്കാം. ‘ആള്‍ ഫോര്‍ കോമണ്‍ പീപ്പിള്‍’ എന്ന ആശയത്തിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ നേരിട്ടറിയാന്‍ സാധിക്കുന്ന എക്സ്പീരിയന്‍സ് സെന്‍ററുകളായാണ് കെഎസ്‌യുഎമ്മിന്‍റെ പവലിയന്‍ പ്രവര്‍ത്തിക്കുന്നത്.…
7619.64 കോടി രൂപയുടെ വിദേശപഠനവായ്പ വിതരണം ചെയ്തു വായ്‌പാ വിതരണത്തിൽ കേരളത്തെ രാജ്യത്തെ ഒന്നാമതാക്കി സംസ്ഥാനത്തെ പൊതുമേഖലാ ബാങ്കുകൾ. വിദ്യാഭ്യാസവായ്പാ തിരിച്ചടവ് കുടിശ്ശികയിലും കേരളമാണ് ഒന്നാമത്. വിദേശത്ത് പ്രതീക്ഷിച്ച തൊഴിൽകിട്ടാത്തതാണ് വായ്പ തിരിച്ചടയ്ക്കാത്തതിന് പ്രധാനകാരണം എന്നാണ് വിശദീകരണം . 2019 ഏപ്രിൽ ഒന്നുമുതൽ 2024 മാർച്ച് 31 വരെ 66,159 അക്കൗണ്ടുകളിലായി 7619.64 കോടി രൂപയാണ് സംസ്ഥാനത്ത് വിതരണം ചെയ്ത വിദേശപഠനവായ്പ.2024 ഡിസംബർ 31 വരെ 2,99,168 അക്കൗണ്ടുകളിലായി 16,293 കോടിയാണ് വിദേശത്തും സ്വദേശത്തുമുള്ള പഠനത്തിനായി വിതരണംചെയ്ത വിദ്യാഭ്യാസവായ്പ.ഇതിൽ 2024 ഡിസംബർ 31 വരെ 30,491 അക്കൗണ്ടുകളിലായി 909 കോടി രൂപ നിഷ്ക്രിയ ആസ്തിയായെന്നാണ് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കണക്ക്. ഇന്ത്യൻ ബാങ്ക് അസോസിയേഷൻ തയാറാക്കിയ കണക്കുകൾ ധനസഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ പുറത്തുവിട്ടു. വിദേശ വിദ്യാഭ്യാസ വായ്‌പയെടുത്തു വിദേശത്തു പഠനത്തിന് പോയ വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേർക്കും പഠനം പൂർത്തിയാക്കിയെങ്കിലും ജോലി തരപ്പെടാത്തതിനാൽ വായ്‌പ കൃത്യമായ തവണകളായി തിരിച്ചടക്കാൻ സാധിച്ചില്ല. വായ്‌പാ…
ഇന്ത്യൻ സർക്കാരിന്റെ സുരക്ഷാ അനുമതി റദ്ദാക്കാൽ തീരുമാനത്തെ ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതിയെ സമീപിച്ച ടർക്കിഷ് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, കാർഗോ ഓപ്പറേറ്ററായ സെലിബി എയർപോർട്ട് സർവീസസ്സിനു കോടതിയിൽ നിന്നും തിരിച്ചടി. കേന്ദ്രത്തിന്റെ അനുമതി റദ്ദാക്കൽ നടപടിയെ ഹൈക്കോടതി ശരിവെച്ചു. കമ്പനിയെ വിമാനത്താവള ജോലികളിൽ തുടരാൻ അനിവദിക്കുന്നത് അപകടത്തിലേക്ക് വഴിവെയ്ക്കുമെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്ര തീരുമാനത്തെ ചോദ്യം ചെയ്ത് കമ്പനി സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവേ, “പിന്നീട് കഷ്ടപ്പെടുന്നതിനേക്കാൾ നല്ലത് ജാഗ്രത പാലിക്കുന്നതാണ്” എന്ന് ജസ്റ്റിസ് സച്ചിൻ ദത്ത അഭിപ്രായപ്പെട്ടു. മെയ് 21ന് വീണ്ടും വാദം കേൾക്കൽ തുടരും. കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, സ്ഥാപനത്തെക്കുറിച്ച് ദേശീയ സുരക്ഷാ ആശങ്കകൾ പ്രകടിപ്പിച്ചു. ശത്രുവിന് 10 തവണ ശ്രമിച്ചാൽ ഒരു തവണ വിജയിക്കാം. വിമാനത്താവളങ്ങളിൽ വിന്യസിച്ചിരിക്കുന്ന, കമ്പനിയിൽ ജോലി ചെയ്യുന്ന വ്യക്തികൾക്ക് വിമാനത്തിലേക്കും വിമാനത്താവളത്തിന്റെ ഓരോ കോണിലേക്കും പ്രവേശനമുണ്ടെന്ന് തുഷാർ മേത്ത വാദിച്ചു. രാജ്യം കടന്നുപോകുന്ന സാഹചര്യം കണക്കിലെടുത്ത് അതീവ…
ടൊയോട്ടയുടെ ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് ഇന്നോവ. ഇന്ത്യയിൽ മാത്രം ക്രിസ്റ്റ, ഹൈക്രോസ് എന്നീ രണ്ടു പതിപ്പുകളാണ് ഇന്നോവയ്ക്ക് ഉള്ളത്. ഇന്നോവ ക്രിസ്റ്റയുടെ പ്രവർത്തനം ഐസിഇയിലും ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എഞ്ചിനോടെയുമാണ് എത്തുന്നത്. മാസങ്ങൾക്കു മുൻപ് ടൊയോട്ട തങ്ങളുടെ ഇലക്ട്രിക് ഇന്നോവ എംപിവിയുടെ കൺസെപ്റ്റ് രൂപം അനാവരണം ചെയ്തിരുന്നു. ഇന്തോനേഷ്യ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ ആയിരുന്നു വാഹനത്തിൻറെ അവതരണം. ഇന്നോവ ഡീസലിനെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ച ഇലക്ട്രിക് വാഹനം അകത്തും പുറത്തും ചെറിയ മാറ്റങ്ങളോടെയാണ് ഇലക്ട്രിക് ഇന്നോവയായി പ്രദർശിപ്പിച്ചത്. നിലവിൽ വിപണിയിലുള്ള ഇന്നോവ ക്രിസ്റ്റയുടെ ഗ്രില്ലിന് പകരം ഇലക്ട്രിക് വാഹനങ്ങളുടേതുപോലെ മൂടിയ മുൻവശം നൽകിയിരിക്കുന്നതും എൽഇഡി ഡേടൈം റണ്ണിങ്‌ലാംപും ആണ് പുറംവശത്തെ പ്രധാന മാറ്റം. വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലെയോടു കൂടിയ അനലോഗ് ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജർ, ക്യാപ്റ്റൻ സീറ്റുകൾ തുടങ്ങിയവയാണ് ഇൻ്റീരിയർ സവിശേഷതകൾ. 59.3 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയുള്ള വാഹനത്തിന്റെ…
വില്യം റസ്സലിന്റെ ‘ഹാപ്പിയസ്റ്റ് കൺട്രീസ് ടു ലിവ് ഇൻ ദ വേൾഡ്’ പട്ടികയിൽ ഒന്നാമതായി സ്വിറ്റ്സർലാൻഡ്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് ദാതാക്കളായ വില്യം റസ്സൽ ആണ് സ്വിറ്റ്സർലാൻഡിനെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ്, 2024 ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട്, ജീവിത നിലവാര സൂചിക, സിഇഒ വേൾഡ് മാഗസിന്റെ ജീവിത നിലവാര റിപ്പോർട്ട്, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്വാളിറ്റി ഓഫ് ലൈഫിന്റെ ഹാപ്പി സിറ്റി സൂചിക, പ്രതിശീർഷ ജിഡിപി, ശരാശരി ആയുർദൈർഘ്യം എന്നിവ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. സ്വിറ്റ്സർലാൻഡിലെ സൂറിച്ച് ആണ് ഏറ്റവും സന്തോഷകരമായ നഗരം. ഓസ്ട്രേലിയ, സ്വീഡൻ, നോർവേ, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളാണ് പട്ടികയിൽ രണ്ടു മുതൽ അഞ്ചു വരെ സ്ഥാനങ്ങളിൽ ഉള്ളത്. മുമ്പ് ലോകത്തിലെ ഏറ്റവും മികച്ച ജീവിതശൈലി നയിക്കുന്ന രാജ്യം എന്ന പദവിയും സ്വിറ്റ്സർലാൻഡ് സ്വന്തമാക്കിയിരുന്നു. ശരാശരി വാർഷിക ശമ്പളം, തൊഴിലാളികൾക്ക് ജോലി സമയത്തിലെ നിയമപരമായ പരിധി, സാമൂഹിക…
ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളിലൊന്നായ സെറോദ സ്ഥാപകർ എന്ന നിലയിൽ നിഖിൽ-നിഥിൻ കാമത്ത് സഹോദരങ്ങൾ പലർക്കും സുപരിചിതരാണ്. എന്നാൽ ഈ സഹോദരങ്ങളുടെ വമ്പൻ സംരംഭക വിജയത്തിനു പിന്നിൽ അധികമാർക്കും അറിയാത്ത ഒരു പേരുകൂടിയുണ്ട്- അതാണ് ഇരുവരുടേയും മാതാവ് രേവതി കാമത്ത്. കാമത്ത് സഹോദരങ്ങളുടെ അമ്മ എന്നതിലുപരി സംരംഭക, പരിസ്ഥിതി പ്രവർത്തക, സംഗീതജ്ഞ എന്നീ നിലകളിലും പേരെടുത്ത വ്യക്തിയാണ് രേവതി. പൂക്കൾ വെച്ചുള്ള അലങ്കാരപ്പണികളോടെയാണ് രേവതിയുടെ സംരംഭക യാത്ര ആരംഭിച്ചത്. വെറും അഞ്ഞൂറ് രൂപ മൂലധനത്തിൽ തുടങ്ങിയ സംരംഭം പിന്നീട് ഒരു പ്രൊജക്റ്റിന് 45000 രൂപ വരെ വാങ്ങുന്നതിലേക്ക് വികസിച്ചു. അതിൽപ്പിന്നെ Calyx എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയായി രേവതി തന്റെ അലങ്കാര ബിസിനസ്സിനെ മാറ്റിയെടുത്തു. കോർപറേറ്റ് ചടങ്ങുകൾ പോലുള്ളവ ചെയ്യുന്ന കാലിക്സ് ഒരു ചടങ്ങിനായി നാല് ലക്ഷം രൂപയോളമാണ് നിലവിൽ ഈടാക്കുന്നത്. ബോഷ്, വിപ്രോ പോലുള്ള വമ്പൻ കോർപറേറ്റുകൾക്കു വേണ്ടി രേവതിയുടെ കമ്പനി ഇതുവരെ കോർപറേറ്റ് ഇവന്റുകൾ നടത്തിയിട്ടുണ്ട്.…