Author: News Desk

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ ബീജിങ്ങിൽ നടത്തുന്ന ചർച്ചകളെ അതീവ താൽപ്പര്യത്തോടെയാണ് ഇന്ത്യ നിരീക്ഷിക്കുന്നത്. ലോകത്തെ രണ്ട് വൻശക്തികൾ തമ്മിലുള്ള ബന്ധത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഇന്ത്യയുടെ സാമ്പത്തികവും നയതന്ത്രപരവുമായ താൽപ്പര്യങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ് ന്യൂഡൽഹി വിലയിരുത്തുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി അമേരിക്കയും ചൈനയും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങൾക്കിടയിൽ ഒരു പ്രധാന പങ്കാളിയായി മാറാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ട്രംപും ഷി ജിൻപിങ്ങും തമ്മിൽ പുതിയ വ്യാപാര കരാറുകളിലോ നയതന്ത്ര ധാരണകളിലോ എത്തിയാൽ അത് ഏഷ്യയിലെ ഇന്ത്യയുടെ സ്വാധീനത്തെ ബാധിക്കുമെന്ന് വിദഗ്ധർ കരുതുന്നു. പ്രതിരോധം, സാങ്കേതികവിദ്യ, ഊർജ സുരക്ഷ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും എടുക്കുന്ന തീരുമാനങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. US President Donald Trump meets Xi Jinping in Beijing. Discover why India is closely monitoring this high-stakes summit and its potential impact on India’s economy, defense,…

Read More

ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി 2026 സെപ്റ്റംബർ 30 വരെ പഞ്ചസാര കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് ഈ ഉത്തരവിന് ഉടനടി പ്രാബല്യം ഉണ്ടാകും. പഞ്ചസാരയുടെ വിലക്കയറ്റം നിയന്ത്രിക്കാനും പ്രാദേശിക വിപണിയിലെ വിതരണം സുഗമമാക്കാനുമാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ അമേരിക്കയിലേക്കും യൂറോപ്യൻ യൂണിയനിലേക്കുമുള്ള നിശ്ചിത ക്വാട്ട പ്രകാരമുള്ള കയറ്റുമതിക്കും മറ്റ് അയൽരാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രത്യേക ആവശ്യങ്ങൾക്കും ഇളവുണ്ടാകും. നിലവിൽ കയറ്റുമതി നടപടികൾ ആരംഭിച്ചതോ കപ്പലുകളിൽ ലോഡ് ചെയ്തതോ ആയ ചരക്കുകളെ ഈ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. The Indian government has banned sugar exports until September 30, 2026, to ensure domestic availability and curb rising prices. Check DGFT guidelines and exceptions here

Read More

കേരളത്തിലെ പെട്രോൾ പമ്പുകളിൽ ഒരാൾക്ക് വാങ്ങാവുന്ന ഇന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഒരാൾക്ക് പരമാവധി 5,000 രൂപയുടെ പെട്രോളും 200 ലിറ്റർ ഡീസലും മാത്രമേ ഇനി മുതൽ ലഭിക്കുകയുള്ളൂ. ഇന്ധന വിതരണത്തിലെ ലഭ്യത ഉറപ്പാക്കാനും സ്റ്റോക്ക് പെട്ടെന്ന് തീർന്നുപോകുന്നത് ഒഴിവാക്കാനുമാണ് ഈ നടപടി. എണ്ണക്കമ്പനികൾ വിതരണ രീതിയിൽ മാറ്റം വരുത്തിയതോടെ പമ്പുകളിൽ നിലവിൽ കുറഞ്ഞ ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണുള്ളത്. എന്നാൽ സംസ്ഥാനത്ത് ഇന്ധനക്ഷാമം ഇല്ലെന്നും വിതരണം സുഗമമാക്കാനാണ് ഈ നിയന്ത്രണമെന്നും വ്യാപാരികൾ അറിയിച്ചു. Kerala imposes fuel restrictions at pumps: Individuals are limited to ₹5,000 worth of petrol and 200 liters of diesel to ensure supply stability and prevent stockouts

Read More

ഇൻഡോ-പസഫിക് മേഖലയിലെ തന്ത്രപ്രധാന രാജ്യങ്ങളുമായുള്ള പ്രതിരോധ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിയറ്റ്‌നാം, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നു. വിയറ്റ്‌നാമുമായി ഏകദേശം 5,800 കോടി രൂപയുടെ ബ്രഹ്മോസ് മിസൈൽ കരാർ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായിരിക്കും ഈ സന്ദർശനത്തിൽ മുൻഗണന നൽകുന്നത്. കരാർ യാഥാർത്ഥ്യമായാൽ ഫിലിപ്പീൻസിനും ഇന്തോനേഷ്യയ്ക്കും ശേഷം ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കുന്ന മൂന്നാമത്തെ രാജ്യമായി വിയറ്റ്‌നാം മാറും. അതേസമയം, ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് ബ്രഹ്മോസ് മിസൈലുകൾ നൂറു ശതമാനം വിജയം കൈവരിച്ചതായി ബ്രഹ്മോസ് എയ്‌റോസ്‌പേസ് ചെയർമാൻ ഡോ. ജയതീർത്ഥ് ജോഷി വ്യക്തമാക്കി. മിസൈലിന്റെ കൃത്യതയും പ്രഹരശേഷിയും തെളിയിക്കപ്പെട്ട ഈ വിജയം വിയറ്റ്‌നാമുമായുള്ള പ്രതിരോധ കരാറുകളിൽ ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ദക്ഷിണ കൊറിയൻ സന്ദർശനത്തിൽ അത്യാധുനിക സൈനിക സാങ്കേതികവിദ്യകൾ കൈമാറുന്നതിനുള്ള ‘കൈൻഡ്-എക്സ്’ (KIND-X) പദ്ധതിയെക്കുറിച്ചും ചർച്ച നടക്കും Defense Minister Rajnath Singh visits Vietnam to discuss a ₹5,800 crore BrahMos missile deal…

Read More

ഇന്ത്യയുടെ പ്രതിരോധ നിർമ്മാണ മേഖലയിൽ ചരിത്രനേട്ടം കുറിച്ചുകൊണ്ട്, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് വഡോദരയിലെ പ്ലാന്റിൽ നിന്നും ആദ്യത്തെ ‘മെയ്ഡ് ഇൻ ഇന്ത്യ’ സി295 (C295) ട്രാൻസ്പോർട്ട് വിമാനം പുറത്തിറക്കി. ഗുജറാത്തിലെ വഡോദരയിലുള്ള ഫൈനൽ അസംബ്ലി ലൈനിൽ (FAL) നിർമ്മാണം പൂർത്തിയാക്കിയ ഈ വിമാനം, രാജ്യത്തെ സ്വകാര്യ മേഖലയിൽ നിർമ്മിക്കപ്പെടുന്ന ആദ്യത്തെ സൈനിക വിമാനമാണ്. 2021-ൽ എയർബസുമായി ഒപ്പിട്ട 21,000 കോടി രൂപയുടെ കരാർ പ്രകാരം, വ്യോമസേനയ്ക്കായി നിർമ്മിക്കുന്ന 40 വിമാനങ്ങൾ ഈ പ്ലാന്റിലായിരിക്കും തയ്യാറാകുന്നത്. ‌ നിലവിൽ വ്യോമസേന ഉപയോഗിക്കുന്ന കാലപ്പഴക്കം ചെന്ന അവ്രോ (Avro) വിമാനങ്ങൾക്ക് പകരമായാണ് അത്യാധുനിക സൗകര്യങ്ങളുള്ള ഈ ഇടത്തരം ഗതാഗത വിമാനങ്ങൾ എത്തുന്നത്. ‘മേക് ഇൻ ഇന്ത്യ’ പദ്ധതിക്ക് വലിയ കരുത്തുപകരുന്ന ഈ നീക്കം, ഇന്ത്യയെ ആഗോള വ്യോമയാന നിർമ്മാണ ഭൂപടത്തിൽ മുൻനിരയിൽ എത്തിക്കാൻ സഹായിക്കും. Tata Advanced Systems rolls out the first ‘Made in India’ C295 military transport…

Read More

ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി ഭാരതി എയർടെൽ ചെയർമാൻ സുനിൽ ഭാരതി മിത്തൽ രംഗത്തെത്തി. സ്വർണം ഇറക്കുമതി ചെയ്യുന്നതിനോടുള്ള അമിതമായ താൽപ്പര്യം ഉപേക്ഷിക്കണമെന്നും ഊർജ്ജ ചെലവ് കുറയ്ക്കാൻ പുനരുപയോഗ ഊർജ്ജത്തിലേക്ക് മാറണമെന്നും സി.ഐ.ഐ (CII) ബിസിനസ് ഉച്ചകോടിയിൽ അദ്ദേഹം പറഞ്ഞു. ‌‌ വെല്ലുവിളികൾ നിറഞ്ഞ ഈ സമയത്ത് ഇന്ത്യയിൽ നിക്ഷേപം വർദ്ധിപ്പിക്കാനാണ് വ്യവസായ ലോകം തയ്യാറാകേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തന്റെ കമ്പനിയായ എയർടെൽ രാജ്യത്ത് വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും ഇന്ത്യയുടെ ആഭ്യന്തര വളർച്ചയിൽ വിശ്വാസമർപ്പിക്കേണ്ട നിമിഷമാണിതെന്നും മിത്തൽ കൂട്ടിച്ചേർത്തു. സാമ്പത്തിക വളർച്ചയ്ക്കും രാജ്യപുരോഗതിക്കും നൽകിയ സംഭാവനകൾ പരിഗണിച്ച് അദ്ദേഹത്തിന് സി.ഐ.ഐയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഉച്ചകോടിയിൽ വെച്ച് സമ്മാനിച്ചു. Bharti Airtel Chairman Sunil Mittal urges industries to ‘double down’ on India investments, reduce gold imports, and switch to renewable energy…

Read More

ഉത്തരവാദിത്തപരമായ സ്വർണ്ണ ഉപഭോഗത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് രംഗത്തെത്തി. രാജ്യത്തിന്റെ സ്വർണ്ണ നിക്ഷേപ പദ്ധതിയിൽ (GMS) വരുത്തേണ്ട തന്ത്രപരമായ മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സമഗ്രമായ നിർദ്ദേശങ്ങൾ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കാതെ കിടക്കുന്ന സ്വർണ്ണം സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കുന്നതിലൂടെ സ്വർണ്ണ ഇറക്കുമതി കുറയ്ക്കാനും ഡോളർ ചോർച്ച തടയാനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതി കൂടുതൽ ജനകീയമാക്കുന്നതിനായി മിനിമം നിക്ഷേപം 10 ഗ്രാമിൽ നിന്ന് 1 ഗ്രാമായി കുറയ്ക്കണമെന്നും ആധാർ അടിസ്ഥാനമാക്കിയുള്ള ലളിതമായ കെ.വൈ.സി (e-KYC) നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. നിലവിലുള്ള സ്വർണ്ണത്തിന്റെ പുനരുപയോഗവും വിനിമയവും വർധിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കാൻ സാധിക്കുമെന്ന് മലബാർ ഗോൾഡ് അറിയിച്ചു. Malabar Group Chairman M.P. Ahmed submits proposals to the Centre to reform the Gold Monetization Scheme (GMS), supporting PM…

Read More

കൊച്ചിയേയും ലക്ഷദ്വീപിനെയും ബന്ധിപ്പിക്കുന്ന സീ പ്ലെയിൻ സർവീസിന്റെ പരീക്ഷണപ്പറക്കൽ വിജയം. എട്ടു യാത്രക്കാരെയും വഹിച്ച് കൊണ്ട് രാവിലെ 10.30ന് കൊച്ചിയിൽ നിന്നും പുറപ്പെട്ട വിമാനം 12:05 ന് അഗത്തിയിൽ ലാൻഡ് ചെയ്തു. കൊച്ചിയെ ലക്ഷദ്വീപുമായി ബന്ധിപ്പിക്കുന്ന സീപ്ലെയിൻ സർവീസുകളുടെ പരീക്ഷണ ഓട്ടത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് (CIAL) സൗകര്യമൊരുക്കിയത്. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്ക് വിനോദസഞ്ചാരം, അടിയന്തര യാത്രകൾ, പ്രാദേശിക കണക്റ്റിവിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്കൈഹോപ്പ് ഏവിയേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ ഈ പരീക്ഷണം. കൊച്ചിയിൽ നിന്ന് അഗത്തി, കൽപ്പേനി, കവരത്തി തുടങ്ങിയ വിവിധ ദ്വീപുകളെ ബന്ധിപ്പിച്ചുകൊണ്ട് 12 ട്രയൽ സർവീസുകളാണ് നിലവിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവിൽ കപ്പൽ സർവീസുകളെ പ്രധാനമായും ആശ്രയിക്കുന്ന ദ്വീപ് നിവാസികൾക്കും വിനോദസഞ്ചാരികൾക്കും യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ ഈ പുതിയ സേവനം സഹായിക്കും. കേന്ദ്ര സർക്കാരിന്റെ ഉഡാൻ (UDAN) പദ്ധതിയിൽ ഈ റൂട്ടുകൾ ഉൾപ്പെടുത്തുകയാണെങ്കിൽ കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്കും സീപ്ലെയിൻ യാത്ര ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. The trial…

Read More

ചെറുകിട ആണവ റിയാക്ടറുകൾ (Small Reactors) സ്ഥാപിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി ടാറ്റാ പവർ. ഇതുമായി ബന്ധപ്പെട്ട് മധ്യപ്രദേശ്, ഗുജറാത്ത്, ഒഡീഷ എന്നീ സംസ്ഥാനങ്ങളുമായി കമ്പനി ചർച്ചകൾ ആരംഭിച്ചു. 220 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ചെറുകിട മോഡുലാർ റിയാക്ടറുകൾ (SMR) നിർമ്മിക്കാനാണ് കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ പദ്ധതികളുടെ സാധ്യതകളെക്കുറിച്ചുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് അടുത്ത ആറുമാസത്തിനുള്ളിൽ തയ്യാറാകുമെന്ന് കമ്പനി സിഇഒ പ്രവീർ സിൻഹ വ്യക്തമാക്കി. റിയാക്ടറുകൾ സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള മണ്ണ്, ജല പരിശോധനകൾക്കായി അനുമതി തേടിയാണ് സംസ്ഥാനങ്ങളുമായി ചർച്ച നടത്തുന്നത്. ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (NPCIL) സഹകരിച്ചാണ് ഈ പുതിയ ഊർജ്ജ പദ്ധതികൾ ടാറ്റാ പവർ നടപ്പിലാക്കുന്നത് Tata Power initiates talks with Madhya Pradesh, Gujarat, and Odisha to set up Small Modular Reactors (SMR) in collaboration with NPCIL for clean energy

Read More

ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ ഉടമകളായ ജപ്പാന്റെ മിറ്റ്‌സുയി ഒ.എസ്.കെ ലൈൻസ് (MOL), കപ്പൽ നിർമ്മാണ രംഗത്തും ലോജിസ്റ്റിക്സ് മേഖലയിലും ഇന്ത്യയിൽ വൻ വിപുലീകരണത്തിന് ഒരുങ്ങുന്നു. ഇന്ത്യയുടെ വളർന്നുവരുന്ന ഓട്ടോമൊബൈൽ കയറ്റുമതി വിപണി ലക്ഷ്യമിട്ട് കൂടുതൽ റോ-റോ (RORO) ടെർമിനലുകളും ഉൾനാടൻ ലോജിസ്റ്റിക്സ് സേവനങ്ങളും സ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യയെ ആഗോള കപ്പൽ നിർമ്മാണ ഹബ്ബാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ ‘മാരിടൈം അമൃത് കാൽ വിഷൻ 2047’ പദ്ധതിക്ക് പിന്തുണ നൽകിക്കൊണ്ട് കപ്പൽ നിർമ്മാണ ശാലകൾ സ്ഥാപിക്കാനും എം.ഒ.എൽ താൽപ്പര്യം പ്രകടിപ്പിച്ചു. നിലവിൽ ഇന്ത്യയിൽ നിന്നുള്ള ഓട്ടോമൊബൈൽ കയറ്റുമതിയുടെ 50 ശതമാനവും കൈകാര്യം ചെയ്യുന്ന ഈ കമ്പനി, ഇന്ത്യൻ ഫ്ലാഗ് കപ്പലുകൾക്ക് സർക്കാർ നൽകുന്ന സബ്സിഡികൾ പ്രയോജനപ്പെടുത്താനും ലക്ഷ്യമിടുന്നുണ്ട്. ഈ നീക്കം പരമ്പരാഗത കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് പുറത്തേക്ക് കപ്പൽ നിർമ്മാണ മേഖലയെ വൈവിധ്യവത്കരിക്കാനും ഇന്ത്യയുടെ സമുദ്രയാന സാമ്പത്തിക രംഗത്തിന് വലിയ ഊർജ്ജം പകരാനും സഹായിക്കും. Japan’s Mitsui OSK Lines…

Read More