Author: News Desk

260ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. ടാറ്റാ ഗ്രൂപ്പിനു കീഴിലെ എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇതിനു പിന്നാലെ ദു:ഖം രേഖപ്പെടുത്തി സഹപ്രവർത്തകർക്ക് കത്തെഴുതിയിരിക്കുകയാണ് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ. ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഇരുണ്ട ദിനം എന്നാണ് ജീവനക്കാർക്ക് എഴുതിയ കത്തിൽ ദുരന്തത്തെക്കുറിച്ച് ചന്ദ്രശേഖരൻ പറഞ്ഞത്. വാക്കുകൾകൊണ്ട് ആശ്വസിപ്പിക്കാവുന്നതിലും അപ്പുറമുള്ള ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ വാക്കുകൾ ആശ്വാസമാകില്ല. എന്നാൽ തന്റെ വാക്കുകൾക്കൊപ്പം ചിന്തകളും ദുരന്തത്തിൽ വേർപ്പെട്ടവരുടെയും കുടംബാംഗങ്ങളുടെയും ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏറെ ബുദ്ധിമുട്ടുള്ള നിമിഷമാണ് ഇതെന്നും വിശദീകരണത്തിന് അപ്പുറമുള്ള ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്നും കത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. ടാറ്റാ ഗ്രൂപ്പ് മാത്രമല്ല രാജ്യം തന്നെ ദുരന്തത്തിന്റെ ഞെട്ടലിലും ദു:ഖത്തിലുമാണ്. ഒരേസമയം ഇത്രയും മരണം എന്നത് ഒരിക്കലും നികത്താനാകാത്തതാണ്. വാക്കുകൾ ആശ്വാസമാകാത്ത ഈ ഘട്ടത്തിൽ ചിന്തകൾ കൊണ്ട് അപകടത്തിൽ മരണപ്പെട്ടവർക്കും അവരുടെ പ്രിയപ്പെട്ടവർക്കും ഒപ്പം നിൽക്കാം. അവർക്കൊപ്പം നമ്മൾ ഉണ്ടാകും-അദ്ദേഹം പറഞ്ഞു. അപകടത്തെക്കുറിച്ചുള്ള വിശദ…

Read More

മെറ്റൽ ഫോർജിംഗ് ബിസിനസിന് പേരുകേട്ട ഇന്ത്യൻ കമ്പനിയാണ് ഭാരത് ഫോർജ് (Bharat Forge). ഏകദേശം ഒരു ദശാബ്ദം മുമ്പാണ് കമ്പനി ഡിഫൻസ് ഉപകരണ നിർമാണത്തിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനമെടുത്തത്. ആർട്ടില്ലറി ഗൺ നിർമാണത്തിനായിരുന്നു കമ്പനി മുൻഗണന നൽകിയത്. കമ്പനി ചെയർമാൻ ബാബാ കല്യാണിക്ക് സൈനിക സാങ്കേതികവിദ്യയിലുള്ള വ്യക്തിപരമായ താൽപ്പര്യവും മെറ്റലർജിയിലുള്ള കമ്പനിയുടെ വൈദഗ്ധ്യവുമായിരുന്നു ഇങ്ങനെയൊരു നീക്കത്തിന് കാരണം. എന്നാൽ ഈ മാറ്റം ആദ്യഘട്ടത്തിൽ ഒട്ടും എളുപ്പമല്ലായിരുന്നു എന്ന് പറയുകയാണ് ഭാരത് ഫോർജ് ചെയർമാൻ ബാബാ കല്യാണി. 2012ൽ ഡൽഹിയിൽ നടന്ന ഡിഫൻസ് എക്സിബിഷനിലാണ് ഭാരത് ഫോർജ് തങ്ങളുടെ ആദ്യ ആർട്ടില്ലെറി ഗൺ പുറത്തിറക്കിയത്. എന്നാൽ അന്ന് നിരവധി പേർ അതിനെ തമാശയായാണ് കണ്ടത് എന്ന് ബാബാ കല്യാണി ഓർമിക്കുന്നു. ഇറക്കുമതി ചെയ്ത പ്രതിരോധ ഉപകരണങ്ങളോടായിരുന്നു കൂടുതൽ താത്പര്യം എന്നതിനാൽ ഏറെ വെല്ലുവിളി നിറഞ്ഞ നിമിഷമായിരുന്നു അത്. ഇന്ത്യൻ കമ്പനിക്ക് ഉയർന്ന നിലവാരമുള്ള ആയുധങ്ങൾ നിർമ്മിക്കാൻ കഴിയില്ലെന്ന ധാരണയായിരുന്നു പരിഹാസത്തിനു പിന്നിൽ. അന്ന്, പ്രതിരോധ…

Read More

അടുത്തിടെ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) അനുമതിപത്രം എന്ന പേരിൽ ഒരു നോട്ടീസ് ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. നോട്ടീസിൽ ടവർ സ്ഥാപിക്കുന്നതിനായി ട്രായ് 5000 രൂപ ഡെപ്പോസിറ്റ് ആവശ്യപ്പെടുന്നു. ഇത് അടച്ചാൽ മറ്റ് നടപടികളൊന്നുമില്ലാതെ മൊബൈൽ ടവർ സ്ഥാപിക്കാം എന്നാണ് വാഗ്ദാനം. എന്നാൽ ഇപ്പോൾ സംഭവത്തിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര ഗവൺമെന്റിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനു കീഴിലുള്ള നോഡൽ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB). പിഐബി സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലെ ഫാക്ട് ചെക്കിലൂടെയാണ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ട്രായിയുടേത് എന്ന പേരിൽ ഓൺലൈനിൽ പ്രചരിക്കുന്ന നോട്ടീസ് വ്യാജമാണെന്ന് പിഐബി ഫാക്ട് ചെക്കിലൂടെ വ്യക്തമാക്കുന്നു. ഇത്തരം നോട്ടീസോ ലെറ്ററോ ട്രായ് ഒരിക്കലും പുറപ്പെടുവിക്കില്ല എന്ന് പിഐബി മുന്നറിയിപ്പ് നൽകി. 2022 മെയ് മാസത്തിൽ മൊബൈൽ ടവർ ഇൻസ്റ്റാളേഷനുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകളെക്കുറിച്ച് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) പുറപ്പെടുവിച്ച മുന്നറിയിപ്പിന്റെ പത്രക്കുറിപ്പും പിഐബി ഫാക്ട് ചെക്കിനോടൊപ്പം ചേർത്തിട്ടുണ്ട്.…

Read More

2005 ഓഗസ്റ്റ് 14 ന്, സൈപ്രസിൽ നിന്ന് ഏഥൻസ് വഴി പ്രാഗിലേക്ക് ഹീലിയോസ് എയർവേയ്‌സ് ഫ്ലൈറ്റ് 522 പറന്നുയർന്നു. അതൊരു ഒരു ബോയിംഗ് 737 ആയിരുന്നു, ടേക്ക് ഓഫ് കഴിഞ്ഞ് കുറച്ച് മിനിറ്റുകൾക്ക് ശേഷം, വിമാനത്തിന് യാത്രക്കാർക്ക് അസ്വസ്ഥതകൾ തുടങ്ങി, ക്യാബിൻ പ്രഷർ കുറയുന്നതായി പലർക്കും അനുഭവപ്പെട്ടു. തുടർന്ന് ഫ്രീസറിലേതുപോലെ ഒരു തണുപ്പ് ആ വിമാനമാകെ പരന്നു. ഓക്സിജന്റെ അഭാവത്തിൽ സംഭവിക്കുന്ന ഹൈപ്പോക്സിയ ബാധിച്ച് മുഴുവൻ ജീവനക്കാരും യാത്രക്കാരും പതിയെ ബോധരഹിതരായി. എല്ലാവരും അബോധാവസ്ഥയിലായപ്പോഴും വിമാനം ഏകദേശം 3 മണിക്കൂർ നേരം ഓട്ടോപൈലറ്റിൽ പറന്നുകൊണ്ടേയിരുന്നു, അപകടം മനസ്സിലാക്കി മിനുറ്റുകൾക്കകം ഗ്രീക്കിന്റെ എഫ്-16 യുദ്ധവിമാനങ്ങൾ കോക്പിറ്റിൽ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിച്ചുകൊണ്ട് അരികിൽ പറന്നു. ആ സമയമെല്ലാം അകത്ത്, ആ 121 പേരും നിർജീവമായിരുന്നു, ആൻഡ്രിയാസ് പ്രോഡ്രോമോ എന്ന ഫ്ലൈറ്റ് അറ്റൻഡന്റ് ഒഴികെ! അയാൾ നിയന്ത്രണം വീണ്ടെടുക്കാൻ തന്നാൽ കഴിയാവുന്നതെല്ലാം ചെയ്തു. പക്ഷെ ആ ശ്രമം വിജയിക്കും മുമ്പേ ആൻഡ്രിയാസ് ബോധരഹിതനായി വീണു..തുടർന്ന് വിമാനം…

Read More

മലയാളി വ്യവസായി എം.എ. യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഒരിക്കൽ തുറന്ന സ്ഥാപനം പിന്നീട് പൂട്ടുന്നത് അപൂർവമായി സംഭവിക്കാറുള്ള സംഗതിയാണ്. എന്നാൽ അത്തരം ഒരു അപൂർവതയാണ് ലുലു ഗ്രൂപ്പിന് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. അതും ഒരു രാജ്യത്തെ മുഴുവൻ ഹൈപ്പർമാർക്കറ്റുകളും പൂട്ടാനുള്ള തീരുമാനമാണ് കമ്പനിയുടെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. മലേഷ്യയിലെ മുഴുവൻ ഹൈപ്പർമാർക്കറ്റുകളുമാണ് ലുലു ഗ്രൂപ്പ് അടച്ചുപൂട്ടിയിരിക്കുന്നത്. മതിയായ പ്രകടനം കാഴ്ചവെയ്ക്കാത്തതിനാലാണ് തീരുമാനം. റീട്ടെയിൽ വിഭാഗം അടച്ചെങ്കിലും മൊത്തവിതരണം നിർത്തലാക്കിയിട്ടില്ലെന്ന് ലുലു പ്രതിനിധി പറഞ്ഞു. 2016 മുതലാണ് ലുലു ഗ്രൂപ്പ് മലേഷ്യയിൽ പ്രവർത്തനം ആരംഭിച്ചത്. അഞ്ച് വർഷത്തേക്ക് 3 മില്യൺ ഡോളറായിരുന്നു ലുലുവിന്റെ മലേഷ്യൻ നിക്ഷേപം. രാജ്യത്താകെ 10 സ്റ്റോറുകൾ ആരംഭിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ലുലുവിന് 6 സ്റ്റോറുകൾ മാത്രമേ തുറക്കാൻ സാധിച്ചിരുന്നുള്ളൂ. ഇവയാണ് ഇപ്പോൾ പ്രവർത്തനം അവസാനിപ്പിച്ചത്. 2022ൽ ലുലു മലേഷ്യയിൽ ഒടുവിലായി ആരംഭിച്ച ഹൈപ്പർ മാർക്കറ്റ് അടക്കം പൂട്ടിയിരിക്കുകയാണ്. ഔട്ട്‌ലെറ്റുകളുടെ ലൊക്കേഷനുകൾ തിരഞ്ഞെടുത്തതിലെ പാളിച്ചകളാണ് മലേഷ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളുടെ…

Read More

കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ച ജീവനക്കാർക്ക് 25 കാറുകൾ സമ്മാനമായി നൽകി ചെന്നൈ സ്റ്റാർട്ടപ്പ്. ലൈഫ് സയൻസ് മേഖലയിൽ പ്രവർത്തിക്കുന്ന അജിലിസിയം (Agilisium) എന്ന കമ്പനിയാണ് പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി 25 ജീവനക്കാർക്ക് വീതം ഹ്യൂണ്ടായ് ക്രെറ്റ എസ്‍യുവികൾ സമ്മാനമായി നൽകിയിരിക്കുകന്നത്. ഓരോ വാഹനത്തിലും ജീവനക്കാരുടെ പേരും ചേർത്തിട്ടുണ്ട്. കമ്പനിയുടെ ആരംഭകാലം മുതൽ ഒപ്പമുള്ളവർക്കായാണ് സമ്മാനം നൽകിയിരിക്കുന്നത്. ജീവനക്കാരുടെ കുടുംബാംഗങ്ങളും താക്കോൽദാന ചടങ്ങിനെത്തി. കമ്പനിയേയും തന്നേയും വിശ്വസിച്ചതിലും ഒപ്പം നിന്നതിലും നന്ദി രേഖപ്പെടുത്തുന്നതായി അജിലിസിയം സിഇഒ രാജ് ബാബു പറഞ്ഞു. ഈ കാറുകൾ പ്രതിഫലം അല്ലെന്നും പരസ്പരം പങ്കിടുന്ന വിശ്വാസത്തിന്റെയും ലക്ഷ്യത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014ൽ പ്രവർത്തനം ആരംഭിച്ച കമ്പനി ബാഹ്യ ഫണ്ടിങ് ഇല്ലാതെയാണ് പ്രവർത്തിച്ചുപോരുന്നത്. 2027 ആകുമ്പോഴേക്കും കമ്പനിയുടെ വരുമാനം 100 മില്യൺ ഡോളറാകും എന്ന് കണക്കാക്കപ്പെടുന്നു. 45% സംയുക്ത വാർഷിക വളർച്ചാ നിരക്കാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 30 മുതൽ 40 വരെ പ്രോജക്ടുകളിലായി വ്യാപിച്ചുകിടക്കുന്ന ഏജന്റ്…

Read More

അറബിക്കടലിൽ തീപ്പിടിച്ച ‘വാൻ ഹായ് 503’ (Wan Hai 503 Ship) ചരക്കു കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയതിന് ഇന്ത്യയ്ക്ക് നന്ദിപറഞ്ഞ് ചൈന. ചൈനീസ് അംബാസഡർ യു ജിംഗ് ആണ് ഇന്ത്യൻ നാവികസേനയ്ക്കും തീരസംരക്ഷണ സേനയ്ക്കും സമൂഹമാധ്യമത്തിലൂടെ നന്ദി അറിയിച്ചത്. 14 ചൈനീസ് പൗരൻമാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. കണ്ണൂർ അഴീക്കലിന് സമീപമാണ് സിംഗപ്പൂർ കപ്പൽ വാൻ ഹായ് 503ന് തീപ്പിടിച്ചത്. അഴീക്കലിൽ നിന്നും 44 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. കപ്പലിലെ ആകെ 22 ജീവനക്കാരിൽ 14 പേരും ചൈനക്കാരാണ്. സമയബന്ധിതമായ രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നാവികസേനയ്ക്കും മുംബൈ കോസ്റ്റ് ഗാർഡിനും നന്ദി പറയുന്നതായി ജിംഗ് എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അതേസമയം, എംവി വാൻ ഹായ് 503 എന്ന കപ്പലിൽ തീപിടുത്തമുണ്ടായതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് ഇന്ത്യൻ നാവികസേന ഐഎൻഎസ് ഗരുഡയിൽ നിന്ന് ഡോർണിയർ വിമാനം വിന്യസിച്ചതായി കൊച്ചി ഡിഫൻസ് പബ്ലിക് റിലേഷൻസ് ഓഫീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്കും വിലയിരുത്തൽ പ്രവർത്തനങ്ങൾക്കുമായാണ് ഇന്ത്യൻ…

Read More

കൊച്ചി തീരത്ത് എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങിയുണ്ടായ അപകടത്തിൽ ഷിപ്പിംഗ് കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്ര സർക്കാർ. അവശിഷ്ടങ്ങൾ മാറ്റുന്നതിൽ കമ്പനി ഗുരുതര വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയ ഷിപ്പിംഗ് മന്ത്രാലയം കപ്പലുടമകളായ എംഎസ്‌സി കമ്പനിക്ക് നോട്ടീസ് അയച്ചു. 48 മണിക്കൂറിനുള്ളിൽ എണ്ണ വേർതിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്ത്യൻ തീരത്തെയും സമുദ്ര ആവാസ വ്യവസ്ഥയെയും ആഘാതത്തിലാക്കിയാണ് എംഎസ്‌സി എൽസ കപ്പൽ മുങ്ങിയത്. അവശിഷ്ടങ്ങൾ മാറ്റുന്നതിൽ കമ്പനി ഗുരുതര വീഴ്ച വരുത്തി. ഇതുസംബന്ധിച്ച് തുടക്കത്തിലുണ്ടായ കാലതാമസം വലിയ തിരിച്ചടിയായി. കപ്പലിലെ അവശിഷ്ടങ്ങൾ തീരപ്രദേശത്തെ ഗുരുതരമായി ബാധിക്കുന്നതാണ്. സാൽവേജ് നടപടിക്രമങ്ങൾ മെയ് 30 വരെ കമ്പനി വൈകിപ്പിച്ചതായും ഷിപ്പിംഗ് മന്ത്രാലയം ചൂണ്ടിക്കാട്ടി. എണ്ണ ചോർച്ച പരിഹരിക്കാനും ഇതുവരെ സാധിച്ചിട്ടില്ല. 48 മണിക്കൂറിനുള്ളിൽ ചോർച്ച പരിഹരിക്കാനുള്ള നടപടി ആരംഭിക്കണം. ഈ പരിഹാര നടപടി ആരംഭിച്ചില്ലെങ്കിൽ ഇന്ത്യൻ നിയമപ്രകാരമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു. മുൻകൂർ…

Read More

കൊച്ചി തീരത്ത് എംഎസ്‌സി എൽസ 3 കണ്ടെയ്‌നർ കപ്പൽ മുങ്ങിയ സംഭവത്തിൽ ക്രിമിനൽ കേസ് നടപടി ആരംഭിച്ചു. കപ്പൽ ഉടമ, മാസ്റ്റർ, ക്രൂ അംഗങ്ങൾ എന്നിവർക്കെതിരെയാണ് ക്രിമിനൽ കേസ് ആരംഭിച്ചിരിക്കുന്നത്. കേരള കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ജനറലിന്റെ നിർദ്ദേശപ്രകാരമാണ് കേസിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എംഎസ്‌സി ഷിപ്പിംഗ് പ്രതിനിധികൾ, കപ്പലിന്റെ ക്യാപ്റ്റൻ, ക്രൂ അംഗങ്ങൾ എന്നിവരിൽ നിന്ന് മൊഴി രേഖപ്പെടുത്തും. 2025 മെയ് 25ന്, കേരള തീരത്ത് നിന്ന് ഏകദേശം 13 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. തുടർന്ന് ഇന്ത്യൻ തീരസംരക്ഷണ സേന കപ്പലിലെ 24 ജീവനക്കാരെയും രക്ഷപ്പെടുത്തിയിരുന്നു. അശ്രദ്ധമായ നാവിഗേഷൻ, പൊതു നാവിഗേഷൻ മാർഗങ്ങളെ അപകടത്തിലാക്കൽ, അപകടകരമായ വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്യൽ എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കപ്പലിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. കപ്പലിൽ അപകടകരവും തീപിടിക്കുന്നതുമായ വസ്തുക്കൾ ഉണ്ടെന്ന് അറിയാമായിരുന്നിട്ടും അശ്രദ്ധമായാണ് കപ്പൽ പ്രവർത്തിപ്പിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. അപകടത്തിന്റെ ഫലമായി കണ്ടെയ്‌നറുകൾ നഷ്ടപ്പെടുകയും…

Read More

ആഗോള സ്‌പോർട്‌സ് ഫൂട്‌വെയർ-പ്രീമിയം ഉൽപ്പന്ന നിർമാതാക്കളായ നൈക്കി, അഡിഡാസ്, പൂമ തുടങ്ങിയവയ്ക്ക് ഇന്ത്യയിൽ ഏറെ ആരാധകരാണ് ഉള്ളത്. എന്നാൽ ഈ ബ്രാൻഡുകൾ 2026ഓടെ മിക്കവാറും ഇന്ത്യയിൽ നിന്നും അപ്രത്യക്ഷമാകും എന്നാണ് റിപ്പോർട്ട്. കേന്ദ്രത്തിന്റെ ഗുണനിലവാര നിയന്ത്രണ നടപടികളാണ് ഇങ്ങനെയൊരു സാഹചര്യം വരാൻ ഇടയാക്കിയേക്കുക എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ആഗോള ബ്രാൻഡുകളെല്ലാം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (BIS) ഗുണനിലവാര സർട്ടിഫിക്കേഷൻ നേടേണ്ടതുണ്ട്. ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അവരുടെ ഫാക്ടറികൾ ബിഐഎസ് നേരിട്ട് പരിശോധിക്കേണ്ടതുണ്ട്. എന്നാൽ ഇതുവരെ ഇതിനുവേണ്ട നടപടികൾ തുടങ്ങിയിട്ടില്ല. നടപടികളിൽ കാലതാമസം വരികയാണെങ്കിൽ ഈ ബ്രാൻഡുകളുടെ ഇന്ത്യയിലെ പ്രവർത്തനം ദുഷ്ക്കരമാകാനും ചിലപ്പോൾ ബ്രാൻഡുകൾ രാജ്യത്തു നിന്നു തന്നെ അപ്രത്യക്ഷമാകാനും ഇടയുണ്ട് എന്നാണ് റിപ്പോർട്ട്. ഇത് ഷൂ ബ്രാൻഡുകളെ മാത്രം ബാധിക്കുന്ന വിഷയമല്ല എന്നും വിദഗ്ധർ പറയുന്നു. 730ലധികം ഉത്പന്നങ്ങളാണ് നിലവിൽ ഗുണനിലവാര സർട്ടിഫിക്കേഷനോടു കൂടി ബിഐസ് മുദ്രയിൽ വരുന്നത്. പ്രഷർ കുക്കർ, ഗ്യാസ് സ്റ്റൗ,…

Read More