Author: News Desk

ഇന്ത്യയുടെ സമുദ്രാന്തര പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കവുമായി അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ്.ആന്റി സബ്മറൈൻ വാർഫെയർ (ASW) സിസ്റ്റംസ് മുൻനിര ദാതാക്കളായ സ്പാർട്ടൻ ഡിലിയോൺ സ്പ്രിംഗ്സ് എൽഎൽസിയുമായി അദാനി ഡിഫൻസ് കരാർ ഒപ്പിട്ടു. യുഎസ് ആസ്ഥാനമായുള്ള എൽബിറ്റ് സിസ്റ്റംസിന്റെ അനുബന്ധ സ്ഥാപനമാണ് സ്പാർട്ടൻ. അന്തർവാഹിനികളെ കണ്ടെത്തുന്നതിനും ട്രാക്ക് ചെയ്യുന്നതിനും ഉപയോഗിക്കുന്ന നിർണായക ഇലക്ട്രോണിക് സംവിധാനങ്ങളായ സോണോബോയ്‌കളുടെ തദ്ദേശീയ ഉൽപ്പാദനമാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യ ആദ്യമായാണ് സോണോബോയ്‌കൾ നിർമിക്കാൻ ഒരുങ്ങുന്നത്. ശത്രുക്കളുടെ അന്തർവാഹിനികൾ, മറ്റ് സമുദ്രാന്തര യുദ്ധഭീഷണിൾ എന്നിവ കണ്ടെത്താൻ നാവികസേനയെ സഹായിക്കാനുള്ള സംവിധാനമാണിത്. ഭീഷണി നിരീക്ഷിക്കുകയും തടയുകയും ചെയ്യുന്ന സംവിധാനത്തിലെ ഇലക്‌ട്രോണിക് സെൻസറുകളും നാവിഗേഷൻ സംവിധാനങ്ങളും വികസിപ്പിക്കുന്നതിനാകും കമ്പനി മുൻഗണന നൽകുക. പതിറ്റാണ്ടുകളായി അന്തർവാഹിനി സാങ്കേതികസംവിധാനങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണെന്നും കരാർ ഒപ്പിട്ടതോടെ തദ്ദേശീയമായി അവ നിർമിക്കാൻ സാധിക്കുമെന്നും അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പെയ്‌സ് പ്രതിനിധി വ്യക്തമാക്കി. Adani Defence partners with Sparton DeLeon Springs to manufacture…

Read More

ടർക്കിഷ് കമ്പനി സെലിബിയുടെ വിമാനത്താവള പ്രവർത്തനങ്ങൾക്കുള്ള സുരക്ഷാ അനുമതി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തോടെ കമ്പനിക്ക് ഏകദേശം 200 മില്യൺ ഡോളറിന്റെ ഓഹരി മൂല്യനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. കമ്പനിയുടെ ആഗോള വരുമാനത്തിന്റെ മൂന്നിലൊന്ന് ഭാഗവും ഇന്ത്യയുടെ നടപടി ഇല്ലാതാക്കിയതായി ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം വ്യോമയാന സേവന മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചകളിൽ ഒന്നാണിതെന്നാണ് റിപ്പോർട്ട്. ഇസ്താംബുൾ സ്റ്റോക്ക് എക്സ്ചേഞ്ചിലെ രണ്ട് വ്യാപാര സെഷനുകളിലായി സെലിബിയുടെ ഓഹരികൾ 20% ഇടിഞ്ഞു. ഇതോടെ കമ്പനിയുടെ വിപണി മൂലധനം ₹10,700 കോടിയായി (ഏകദേശം 4.8 ബില്യൺ ടർക്കിഷ് ലിറ) താഴ്ന്നു. ദേശീയ സുരക്ഷയുടെ പേരിൽ സെലിബിയുടെ ഇന്ത്യൻ അനുബന്ധ സ്ഥാപനങ്ങളായ സെലിബി എയർപോർട്ട് സർവീസസ് ഇന്ത്യ ഉൾപ്പെടെയുള്ളവയുടെ സുരക്ഷാ അനുമതി ഇന്ത്യൻ സർക്കാർ റദ്ദാക്കിയതാണ് തകർച്ചയ്ക്ക് കാരണമായത്. പഹൽഗാം ഭീകരാക്രമണത്തിലും ഓപ്പറേഷൻ സിന്ദൂറിലും തുർക്കിയുടെ പാകിസ്ഥാൻ അനുകൂല നിലപാടിനെ തുടർന്നായിരുന്നു ഇന്ത്യയുടെ നീക്കം. കമ്പനിക്ക് ഇന്ത്യയിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല എന്ന്…

Read More

പ്രതിരോധ രംഗത്ത് സുപ്രധാന തീരുമാനവുമായി പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO). തദ്ദേശീയമായി വികസിപ്പിച്ചെടുത്ത Mk-II(A) 30 കിലോവാട്ട് ലേസർ ഡയറക്റ്റഡ് എനർജി വെപ്പണിന്റെ (DEW) സാങ്കേതികവിദ്യ സ്വകാര്യ മേഖല കമ്പനികൾക്ക് കൈമാറാൻ പദ്ധതിയിടുന്നതിലൂടെയാണ് ഡിആർഡിഒ പ്രതിരോധ മേഖലയിൽ വിപ്ലവകരമായ ചുവടുവയ്പ്പ് നടത്തിയിരിക്കുന്നത്. പദ്ധതിക്ക് കൂടുതൽ സ്വകാര്യ മേഖലാ പങ്കാളിത്തം കൊണ്ടുവരികയാണ് ലക്ഷ്യം. കഴിഞ്ഞ മാസം ആന്ധ്രാപ്രദേശിലെ കുർണൂലിലുള്ള നാഷണൽ ഓപ്പൺ എയർ റേഞ്ചിലെ വിജയകരമായ പരീക്ഷണങ്ങൾക്ക് ശേഷമാണ് ഡിആർഡിഓയുടെ പ്രഖ്യാപനം. ഇന്ത്യൻ സൈന്യത്തിൽ നിന്ന് വർധിച്ചുവരുന്ന ഓർഡറുകൾ നിറവേറ്റുന്നതിനായി ഉത്പാദനം കൂട്ടാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് സ്വകാര്യമേഖലയെ കൂടുതലായി കൂട്ടുപിടിക്കുന്നത്. പ്രതിരോധ നിർമ്മാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമവുമായി യോജിക്കുന്ന തരത്തിലുള്ള തീരുമാനം വിപുലമായ ഡിഇഡബ്ല്യു കഴിവുകളുള്ള എലൈറ്റ് രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയ്ക്ക് സ്ഥാനം നൽകും. ഹൈദരാബാദിലെ ഡിആർഡിഒയുടെ സെന്റർ ഫോർ ഹൈ എനർജി സിസ്റ്റംസ് ആൻഡ് സയൻസസ് (CHESS) മറ്റ് ഡിആർഡിഒ ലാബുകൾ, അക്കാഡമിക് സ്ഥാപനങ്ങൾ, ഇന്ത്യൻ വ്യവസായങ്ങൾ…

Read More

ജപ്പാനിലെ രണ്ട് കാർ അസംബ്ലി പ്ലാന്റുകളും മെക്സിക്കോ ഉൾപ്പെടെയുള്ള വിദേശ ഫാക്ടറികളും അടച്ചുപൂട്ടാനുള്ള പദ്ധതികൾ നിസ്സാൻ പരിഗണിക്കുന്നതായി റിപ്പോർട്ട്. കമ്പനി പ്രഖ്യാപിച്ച ചിലവ് ചുരുക്കൽ പദ്ധതികളുടെ ഭാഗമായാണിതെന്നും ഇന്ത്യ, ദക്ഷിണാഫ്രിക്ക, അർജന്റീന, മെക്സിക്കോ എന്നിവിടങ്ങളിലെ ഫാക്ടറികളുടെ എണ്ണം കുറയ്ക്കുമെന്നും ജാപ്പനീസ്-അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ റിപ്പോർട്ടുകൾ വെറും ഊഹാപോഹമാണെന്നും കമ്പനിയുടെ ഏതെങ്കിലും ഔദ്യോഗിക വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും നിസ്സാൻ വെബ്‌സൈറ്റിലൂടെ പ്രതികരിച്ചു. വിഷയത്തിൽ കൂടുതൽ അഭിപ്രായം പറയാനില്ലെന്നും പങ്കാളികളുമായി സുതാര്യത നിലനിർത്താൻ കമ്പനി പ്രതിജ്ഞാബദ്ധരാണെന്നും പ്രസ്താവനയിൽ പറയുന്നു. ഫ്രഞ്ച് സഖ്യ പങ്കാളിയായ റെനോ, അവരുടെ സംയുക്ത ഇന്ത്യൻ ബിസിനസായ റെനോ നിസ്സാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ (RNAIPL) ഓഹരികൾ വാങ്ങുമെന്ന് മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. റിപ്പോർട്ടിനെക്കുറിച്ച് നിസ്സാൻ ഇന്ത്യയും ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടുണ്ട്. ചില പ്ലാന്റുകൾ അടച്ചുപൂട്ടാൻ സാധ്യതയുണ്ട് എന്ന സമീപകാല റിപ്പോർട്ടുകൾ ഊഹാപോഹമാണെന്നും കമ്പനിയുടെ ഏതെങ്കിലും ഔദ്യോഗിക വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും നിസ്സാൻ ഇന്ത്യ വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ അഭിപ്രായങ്ങൾ പറയാനില്ലെന്നും…

Read More

ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐഎസ്ആർഓയുടെ പിഎസ്എൽവി-സി61 (PSLV-C61/EOS-09) ദൗത്യം പരാജയപ്പെട്ടു. ഇതോടെ തന്ത്രപ്രധാന ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09 ഐഎസ്ആർഓയ്ക്ക് നഷ്ടമായി. ശ്രീഹരിക്കോട്ടയിൽ നിന്ന് ഇഒഎസുമായി കുതിച്ചുയർന്ന പിഎസ്എൽവി റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക പ്രശ്നമാണ് പരാജയ കാരണം. ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമാണ് പോളാർ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിൾ എന്ന പിഎസ്എൽവി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് ഐഎസ്ആർഒയുടെ നൂറ്റിയൊന്നാം വിക്ഷേപണ ദൗത്യമായിരുന്നു പിഎസ്എൽവി-സി61ന്റേത്. 1997ലെ പരാജയം അടക്കം 32 വർഷത്തിനിടെ പരാജയപ്പെട്ട മൂന്നാമത്തെ പി‌എസ്‌എൽ‌വി ദൗത്യമാണിത്. പറന്നുയർന്ന് ഏകദേശം ആറ് മിനിറ്റിനുള്ളിൽ റോക്കറ്റ് അതിന്റെ ഉദ്ദേശിച്ച പാതയിൽ നിന്ന് മാറുകയായിരുന്നു. രണ്ടാം ഘട്ടം വരെ റോക്കറ്റിന്റെ പ്രകടനം സാധാരണ ഗതിയിലായിരുന്നുവെന്നും വാഹനത്തിന്റെ മൂന്നാം ഘട്ടത്തിൽ ഉപയോഗിക്കുന്ന സോളിഡ് മോട്ടോറിലെ ചേംബർ മർദ്ദത്തിൽ കുറവുണ്ടായതിനാൽ ദൗത്യം പൂർത്തിയാക്കാൻ സാധിച്ചില്ല എന്നും ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ പറഞ്ഞു.1696 കിലോഗ്രാം ഭാരമുള്ള ഇഒഎസ്…

Read More

ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത 15 ഷിപ്മെൻറ് മാമ്പഴം തടഞ്ഞ് യുഎസ്. ആവശ്യമായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലോസ് ഏഞ്ചൽസ്, സാൻഫ്രാൻസിസ്കോ, അറ്റ്ലാൻറ വിമാനത്താവളങ്ങളിൽ മാമ്പഴ ലോഡുകൾ തടഞ്ഞത്. ഈ മാമ്പഴങ്ങൾ നശിപ്പിക്കാനോ തിരികെ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനോ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ചരക്കുകൂലിയടക്കം നൽകി ഇന്ത്യയിലേക്ക് ഇവ തിരികെ കൊണ്ടുപോകുന്നത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്നതിനാലും തിരികെ എത്തിക്കുമ്പോഴേക്കും ഇവ കേടാകും എന്നതിനാലും മാമ്പഴങ്ങൾ നശിപ്പിക്കാനാണ് യുഎസിലേക്ക് കയറ്റുമതി ചെയ്തവർ ആലോചിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. ഇതു കാരണം $500000 നഷ്ടമുണ്ടായതായി കയറ്റുമതിക്കാർ അറിയിച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതി വിപണികളിൽ ഒന്നാണ് യുഎസ് എനന്തിനാൽ യുഎസ്സിന്റെ നടപടി മൊത്തത്തിലുള്ള വ്യാപാരബന്ധത്തിൽ തന്നെ പ്രാധാന്യം അർഹിക്കുന്നു. നവി മുംബൈയിൽ മേയ് 8, 9 തീയതികളിൽ ഇറേഡിയേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മാമ്പഴം യുഎസ്സിലേക്ക് കയറ്റിയയച്ചത്. കീടങ്ങളെ തടയുന്നതിന് പ്രത്യേക ഡോസിലുള്ള റേഡിയേഷൻ നടത്തുന്ന പ്രക്രിയയാണ് ഇറേഡിയേഷൻ.…

Read More

ബോഡി ഡിസ്മോർഫിയ എന്ന തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. . സ്വന്തം ശരീരം പ്രതിച്ഛായയെ എങ്ങനെ ബാധിക്കുന്നുവെന്ന ആശങ്കയിലും സ്വയം ചിന്തിച്ചുകൂട്ടുന്ന കുറവുകളെക്കുറിച്ചുള്ള വേവലാതിയിലുമാണ് താനെന്ന് ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സ്വന്തം ശരീരത്തെക്കുറിച്ച് ഓർത്ത് ലജ്ജ തോന്നുന്നതായും കണ്ണാടിയിൽ പോലും നോക്കാൻ ഇഷ്ടമില്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസ്മോർഫോഫോബിയ എന്നും അറിയപ്പെടുന്ന ബോഡി ഡിസ്മോർഫിക് ഡിസോർഡർ ഒരാളുടെ ശാരീരിക രൂപത്തിൽ കാണുന്ന ന്യൂനതയെ ഓർത്തുള്ള മാനസിക വൈകല്യമാണ്. ഏതു പ്രായക്കാരിലും ഉണ്ടാകാവുന്ന ഈ അവസ്ഥ കൗമാരക്കാരിലും യുവാക്കളിലും ചിലപ്പോൾ കൂടുതലായി കാണപ്പെടാറുണ്ട്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ഈ അവസ്ഥ തിരിച്ചറിയപ്പെടാതെ പോയാൽ ദൈനംദിന- സാമൂഹിക ജീവിതത്തെയും ബന്ധങ്ങളെയും വിപരീതമായി ബാധിക്കും. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, ആന്റി ഡിപ്രസന്റുകൾ തുടങ്ങിയവയാണ് ഈ അവസ്ഥയ്ക്ക് ചികിത്സയായി നൽകാറുള്ളത്. Karan Johar opens up about his battle with body dysmorphia, the…

Read More

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന സ്പോർട്സ് താരങ്ങളിൽ ഒരാളാണ് ടെന്നീസ് ഇതിഹാസം സെറീന വില്യംസ്. 2017ൽ, ഇന്റർനെറ്റ് സംരംഭകനും റെഡിറ്റ് സഹസ്ഥാപകനുമായ അലക്സിസ് ഒഹാനിയനെയാണ് താരം വിവാഹം കഴിച്ചത്. ഇരുവർക്കും ചേർന്ന് ഏതാണ്ട് 450 മില്യൺ ഡോളറിന്റെ ആസ്തിയുണ്ട്. എന്നാൽ ഈ വമ്പൻ ആസ്തി ഉണ്ടെങ്കിലും മക്കളെ നല്ലവഴിക്ക് നടത്താനും, ലളിത ജീവിതം നയിക്കാനുമുള്ള പാഠങ്ങളിലൂടെയും ശീലങ്ങളിലൂടെയും മാതൃകയാകുകകയാണ് ഇവർ. ഏഴു വയസ്സുകാരിയായ ഒളിംപിയയും, ഒരു വയസ്സുള്ള അഥീരയുമാണ് ദമ്പതികളുടെ മക്കൾ. ചെറുപ്പം മുതലേ കുഞ്ഞുങ്ങളെ പണത്തിന്റെ വില മനസ്സിലാക്കിച്ചാണ് തങ്ങൾ വളർത്തുന്നതെന്ന് അലക്സിസ് അടുത്തിടെ സമൂഹമാധ്യമ പോസ്റ്റിലൂടെ പറഞ്ഞു. വീട്ടിലെ കുഞ്ഞുകുഞ്ഞു ജോലികൾ ഒളിംപിയയെ കൊണ്ട് ഇപ്പോഴേ ചെയ്യിക്കാറുണ്ട്. പട്ടിക്ക് ഫുഡ് കൊടുക്കുക, ബെഡ് ഒരുക്കുക തുടങ്ങിയ ജോലികൾക്കായി അഞ്ച് ദിവസത്തേക്ക് ഏഴ് ഡോളർ അലവൻസും നൽകും. മുൻപ് ആഴ്ചയിൽ ഏഴു ദിവസവും ജോലി ചെയ്യിക്കാനായിരുന്നു തീരുമാനം. എന്നാൽ സെറീന ഒളിംപിയയുടെ ‘വക്കീലായി വാദിച്ച്’ ഇത് അഞ്ചു ദിവസം ആക്കുകയായിരുന്നെന്നും…

Read More

ഇതിഹാസ താരം വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ അത് ശ്രദ്ധേയമായ കരിയറിന്റെ അവസാനം മാത്രമല്ല- സമയനിഷ്ഠ, അച്ചടക്കം, പരിവർത്തനം എന്നിവ കായികരംഗത്തെന്നപോലെ ജീവിതത്തിലും പ്രാധാന്യമർഹിക്കുന്നുവെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഓരോ നിക്ഷേപകനും, പ്രൊഫഷണലും, വിരമിച്ചവരും എല്ലാം അവരുടെ സാമ്പത്തിക യാത്രയിൽ പരിഗണിക്കേണ്ട കാര്യങ്ങളെ കോഹ്‌ലിയുടെ ടെസ്റ്റ് പാരമ്പര്യം പ്രതിഫലിപ്പിക്കുന്നു. 22 വയസ്സിൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച കോഹ്‌ലി, കാലക്രമേണ ഇതിഹാസമായി മാറി – നിരന്തര പരിശീലനം, ക്രമീകരണങ്ങൾ, ക്ഷമ എന്നിവയിൽ അധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയർ. സമ്പത്ത് സൃഷ്ടിക്കുന്നതിന്റെ കൃത്യമായ രൂപരേഖ കൂടിയാണിത്. ഇരട്ട സെഞ്ച്വറി കെട്ടിപ്പടുക്കുന്നതിന് അഞ്ച് സെഷനുകളിലൂടെ ബാറ്റ് ചെയ്യുന്നതുപോലെയാണ് സാമ്പത്തികരംഗത്ത് കോമ്പൗണ്ടിംഗിന്റെ ശക്തിയും. ചെറുപ്രായത്തിലുള്ള (നിക്ഷേപ) തുടക്കവും കാലക്രമേണ ചെറുതും പതിവായതുമായ പ്രവർത്തനങ്ങളും ക്രിക്കറ്റിലെന്ന പോലെ നിക്ഷേപത്തിലും വലിയ ഫലങ്ങൾ നൽകുന്നു. ടെസ്റ്റ് ക്രിക്കറ്റ് അർത്ഥശൂന്യമായ ഗ്ലാമറിനേക്കാൾ കഴിവിന് പ്രതിഫലം നൽകുന്ന ഒന്നാണ്, നിക്ഷേപവും അങ്ങനെ തന്നെ. കോഹ്‌ലി തന്റെ ടെസ്റ്റ് കരിയർ കെട്ടിപ്പടുത്തത്…

Read More

ഖത്തർ അമീറിന്റെ സഹോദരി ഷെയ്ഖ അൽ-മയസ്സ ബിൻത് ഹമദ് അൽതാനി കലാലോകത്തെ പ്രമുഖ വ്യക്തിത്വമാണ്. ഖത്തർ മ്യൂസിയംസ് ചെയർപേഴ്‌സൺ എന്ന നിലയിൽ പ്രശസ്ത കലാകാരന്മാരുടെ മാസ്റ്റർപീസുകൾ സ്വന്തമാക്കിക്കൊണ്ട് അവർ ഗണ്യമായ അക്വിസിഷൻ കൈകാര്യം ചെയ്യുന്നു. സ്വതന്ത്ര ചലച്ചിത്ര നിർമ്മാതാക്കളെ പിന്തുണയ്ക്കുന്ന ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതിലൂടെ അവരുടെ സ്വാധീനം സിനിമയിലേക്കും വ്യാപിച്ചു. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് ഖത്തർ മ്യൂസിയംസിനുവേണ്ടിയുള്ള അവരുടെ വാർഷിക ഏറ്റെടുക്കൽ ബജറ്റ് 1 ബില്യൺ ഡോളറാണ്. ഷെയ്ഖ അൽ-മയസ്സ ബിൻത് ഹമദ് അൽ താനിക്ക് അന്താരാഷ്ട്ര അക്കാഡമിക് പരിശീലനം ലഭിച്ചിട്ടുണ്ട്. അൽ-മയസ്സയുടെ വിദ്യാഭ്യാസവും തുടർന്നുള്ള കരിയർ തിരഞ്ഞെടുപ്പുകളും ആഗോള കലാ ലോകത്ത് അവരെ പ്രധാന ശബ്ദമായി രൂപപ്പെടുത്തി. 2005ൽ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിലും സാഹിത്യത്തിലും ബിരുദം നേടിയ അവർ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് അവർ യൂണിവേഴ്സിറ്റി ഓഫ് പാരീസ് 1 പാന്തിയോൺ-സോർബോണിലും ഇൻസ്റ്റിറ്റ്യൂട്ട് ഡി’എറ്റുഡ്സ് പൊളിറ്റിക്സ് ഡി…

Read More