Author: News Desk

ഇന്ത്യൻ നിർമിത സെഡാൻ കാറുകളിൽ ഏറെ സുരക്ഷിതം ഹ്യൂണ്ടായ് വെർന തന്നെ.   മുതിർന്നവർക്കും കുട്ടികൾക്കും യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്കായി 5-സ്റ്റാർ ഗ്ലോബൽ NCAP റേറ്റിംഗ് നേടിയ  ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും പുതിയ കാറായി ഹ്യുണ്ടായ് വെർന സെഡാൻ മാറി. ഈ വർഷാവസാനം ഭാരത് എൻസിഎപി സജീവമാക്കുന്നതിന് മുന്നോടിയായുള്ള SaferCarsForIndia കാമ്പെയ്‌നിലെ വോളണ്ടറി ടെസ്റ്റ് എന്ന കടമ്പ കടന്നാണ് വെർനയുടെ ഈ നേട്ടം. ഗ്ലോബൽ എൻ‌സി‌എ‌പിയുടെ ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകൾ, എല്ലാ മോഡലുകൾക്കുമുള്ള ഫ്രണ്ടൽ, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷൻ, അതുപോലെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി) എന്നിവ വിലയിരുത്തി. ഗ്ലോബൽ NCAP 5-സ്റ്റാർ റേറ്റിംഗ് നേടുന്നതിന് വാഹനങ്ങൾ കാൽനട സംരക്ഷണവും സൈഡ് ഇംപാക്ട് പോൾ സംരക്ഷണവും പാലിക്കേണ്ടതുണ്ട്.6 എയർബാഗുകളും ഇഎസ്‌സിയും സ്റ്റാൻഡേർഡ് സുരക്ഷാ മാനദണ്ഡങ്ങളായി ഉള്ള ഹ്യുണ്ടായ് വെർണയെ അതിന്റെ ഏറ്റവും അടിസ്ഥാനപരമായ സുരക്ഷാ സ്പെസിഫിക്കേഷനിൽ വിലയിരുത്തി. കാർ മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടിയുള്ള പഞ്ചനക്ഷത്ര റേറ്റിംഗ് മോഡൽ നേടി. ഇന്ത്യൻ…

Read More

യൂറോപ്പിലെ ഷെങ്കൻ മാതൃകയിൽ സിംഗിൾ വിസ സമ്പ്രദായത്തിന് കീഴിൽ വിനോദസഞ്ചാരികൾക്കും , മറ്റു യാത്രക്കാർക്കും ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ അവസരമൊരുങ്ങുന്നു. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവയാണ് സിംഗിൾ വിസ സംവിധാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങൾ. അബുദാബിയിൽ നടന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി സമ്മിറ്റ് 2023ൽ ഇത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. ഉടൻ തന്നെ ഇത് നടപ്പിലാക്കാൻ സാധ്യതയുണ്ട്. ഈ നീക്കത്തോടെ, ഈ ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ഒന്നിലധികം ട്രാൻസിറ്റ് വിസകൾ ആവശ്യമില്ല. ഒരൊറ്റ വിസ മതിയാകും. വിസ സംവിധാനം പ്രാബല്യത്തിൽ വരുമ്പോൾ, ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും വിദേശികൾക്കും ഒരു വിസയിൽ ആറ് രാജ്യങ്ങൾ സന്ദർശിക്കാം. ഒന്നിലധികം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഇത് സാമ്പത്തികമായി വലിയ നേട്ടമാകും. ഒറ്റ വിസയും കുറഞ്ഞ ചെലവും ഉപയോഗിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിലെ ബിസിനസ് ആവശ്യങ്ങൾ ഒറ്റ തവണ കൊണ്ട് നിറവേറുന്നതിനൊപ്പം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാമെന്നതാണ് പ്രധാന ആകർഷണം.മാതൃക യൂറോപ്യൻ…

Read More

ഹോട്ടല്‍-റിസോര്‍ട്ട് മുറികളില്‍ നിന്നുള്ള ശരാശരി വരുമാനത്തില്‍ കുമരകം ഒന്നാമതെന്ന് സര്‍വേ റിപ്പോര്‍ട്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ലഭ്യമായ താമസസൗകര്യത്തിൽ നിന്നുള്ള വരുമാനം മുന്‍നിര്‍ത്തിയുള്ള ദേശീയ സര്‍വേയില്‍ കേരളത്തിന്റെ കുമരകം ഒന്നാമത്. ഹോട്ടല്‍ മുറികളില്‍ നിന്ന് കൂടുതല്‍ ശരാശരി വരുമാനം ലഭിക്കുന്ന ജനപ്രിയ വിനോദകേന്ദ്രങ്ങളിലെ ഹോട്ടലുകളും റിസോര്‍ട്ടുകളുമായി ബന്ധപ്പെട്ട സര്‍വേയിലാണ് കുമരകത്തിന് നേട്ടം. ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ ‘റെവ്പര്‍’ മാനദണ്ഡമാക്കി് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഹോട്ടലിവേറ്റാണ് സര്‍വേ നടത്തിയത്. ‘ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി ട്രെന്‍ഡ്സ് ആന്‍ഡ് ഓപ്പര്‍ച്യുണിറ്റീസ്’ എന്ന സര്‍വേയിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. സര്‍വേ റിപ്പോര്‍ട്ടിന്‍റെ 26-ാം പതിപ്പിലെ വിവരങ്ങള്‍ അനുസരിച്ച് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കുമരകത്തെ ഹോട്ടല്‍-റിസോര്‍ട്ട് മുറികളില്‍ നിന്നുള്ള ശരാശരി വരുമാനം 11,758 രൂപയാണ്. റെവ്പര്‍ മാനദണ്ഡമനുസരിച്ചു 10,506 രൂപ വരുമാനമുള്ള ഋഷികേശാണ് രണ്ടാം സ്ഥാനത്ത്.മികച്ച 15 ടൂറിസം കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ കോവളം മൂന്നാം സ്ഥാനത്തുണ്ട്. 9,087 രൂപയാണ് കോവളത്തെ ഹോട്ടല്‍ മുറികളിലൊന്നില്‍ നിന്ന് റെവ്പര്‍ മാനദണ്ഡമനുസരിച്ച് ലഭിക്കുന്ന ശരാശരി…

Read More

ഫെയ്‌സ്ബുക്കിന് പുറമെ ഇന്ത്യയിലെ വാട്സാപ്പ്  ഉപയോക്താക്കളെ വെച്ച് ധനസമ്പാദനം നടത്തുകയാണ് Meta. ഒപ്പം ഇൻസ്റ്റാഗ്രാമും ത്രെഡ്സും, ധനസമ്പാദനത്തിനുള്ള കേന്ദ്രമായി ഇന്ത്യയെ കാണുന്നു. 2 ബില്യൺ ഉപയോക്താക്കൾ ഉപയോഗിക്കുന്ന  വാട്ട്‌സ്ആപ്പിലെ  450 ദശലക്ഷത്തിലധികം യൂസർമാരും ഇന്ത്യയിലാണ്. വാട്ട്‌സ്ആപ്പിന്റെ 200 ദശലക്ഷം ബിസിനസ്സ് ഉപയോക്താക്കളിലും  വലിയൊരു ശതമാനവും ഇന്ത്യയിലാണ്.   ഇന്ത്യയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ആളുകളും ബിസിനസ് സ്ഥാപനങ്ങളും തമ്മിലുള്ള ദൈനംദിന വാട്ട്സ്ആപ്പ്  സംഭാഷണങ്ങൾ ഇരട്ടിയിലധികം വർധിച്ചതായി മെറ്റാ പറയുന്നു. അത് കൊണ്ട് തന്നെയാണ് ഇന്ത്യൻ വാട്ട്സ്ആപ്പ്  പ്ലാറ്റ്ഫോമിനെ ധനസമ്പാദനം നടത്താനുള്ള മികച്ച ഒരിടമാക്കി മെറ്റാ മാറ്റുന്നതും. പേയ്‌മെന്റ് സൊല്യൂഷൻ ദാതാക്കളായ Razorpay, PayU എന്നിവയുടെ പങ്കാളിത്തത്തോടെ ഇന്ത്യയിൽ WhatsApp പേയ്‌മെന്റ് Meta അവതരിപ്പിച്ചിരുന്നു. ഈ പേയ്‌മെന്റ് രീതികളിൽ എല്ലാ UPI ആപ്പുകളും മറ്റ് മൂന്നാം കക്ഷി ആപ്പുകളും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും ഉൾപ്പെടുന്നു. ഉപഭോക്താക്കൾക്ക് പുതിയ അക്കൗണ്ട് തുറക്കാനും ഭക്ഷണവും പലചരക്ക് സാധനങ്ങളും ഓർഡർ ചെയ്യാനും, എയർലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാനും അപ്പോയിന്റ്മെന്റ് ബുക്ക്…

Read More

ലോകത്തെ രണ്ടാമത്തെ വലിയ എണ്ണ ഉൽപ്പാദക രാജ്യമായ സൗദി അറേബ്യ, ‌എണ്ണക്ക് അപ്പുറം ഫ്യച്ചർഫൊർച്ച്യൂൺ സെക്ടറുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. എണ്ണയിൽ മാത്രമല്ല, സൗദിയുടെ പരമ്പരാഗതമായ ശീലങ്ങളേയും സ്റ്റീരിയോടൈപ്പായ സമീപനങ്ങളേയും പൊളിച്ചെഴുതാൻ Saudi Crown Prince Mohammed bin Salman തീരുമാനിച്ചിടത്താണ് ആ രാജ്യം പുതിയ യുഗത്തിന് തുടക്കമിട്ടത്. G20 ഉച്ചകോടിയിലെ താരമായിരുന്നു എംബിഎസ്. ഇന്ത്യയിൽ നിന്ന് ഗൾഫ് വഴി യൂറോപ്പിലേക്ക് നിശ്ചയിച്ച ചരക്ക് ഇടനാഴിയുടെ ഏറ്റവും വലിയ ഗുണഭോക്താവ് സൗദി അറേബ്യയാണെന്നത് മുഹമ്മദ് ബിൽ സൽമാനെ മേഖലയിലെ ശക്തനായ നേതാവായി മാറ്റുന്നു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യയിലെ G20 യിലൂടെ സൗദി ഉറപ്പിക്കുന്ന വമ്പൻ ബിസിനസ് നേട്ടത്തെപ്പറ്റി മുഹമ്മദ് ബിൻ സൽമാൻ എടുത്തുപറയുന്നു G20 യിൽ വലിയ വേദികിട്ടി. യൂറോപ്പിനേയും ഗൾഫ് രാജ്യങ്ങളേയും ഇന്ത്യയുമായി കണക്റ്റ് ചെയ്യുന്ന വലിയ ഡീലിന് ചുക്കാൻ പിടിക്കുകയാണ് സൗദി. വിവിധ മേഖലകളേയും രാജ്യങ്ങളേയും ലോജിസ്റ്റിക്കിൽ കണക്റ്റ് ചെയ്യുക എന്നതാണ് പ്രധാനകാര്യം. ഇന്ത്യയിൽ നിന്ന് യൂറോപ്പിലെക്കുള്ള ചരക്ക്…

Read More

സ്വാതന്ത്ര്യലബ്ധിക്ക് അഞ്ച് പതിറ്റാണ്ട് മുമ്പ് ഇന്ത്യയിൽ വ്യാവസായിക യാത്ര ആരംഭിച്ച ഗോദ്‌റെജ് ഗ്രൂപ്പ് (Godrej ) വിഭജനത്തിലേക്ക്‌. ഇന്ന് 1.76 ലക്ഷം കോടി രൂപ മതിക്കുന്ന വിശാലമായ ഗോദ്‌റെജ്‌ സാമ്രാജ്യത്തിൽ കുടുംബ ബിസിനസ് 5 ഭാഗമായി വിഭജിക്കുന്നതിന്റെ തിരക്കിട്ട നിർണായക ചർച്ചകളാണ് നടക്കുന്നത്. ബിസിനസ് ലോകം ഉറ്റു നോക്കുന്ന ഒരു സുപ്രധാന ചോദ്യം ഇതാണ്, പിളർപ്പിന് ശേഷം ആർക്കു കിട്ടും Godrej എന്ന ബ്രാന്റ് നെയിം. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ തന്നെ കുറ്റകൃത്യങ്ങൾ കൂടുതലായിരുന്ന മുംബൈയിലെ പൗരന്മാർക്ക് പൂട്ടുകൾ വിറ്റ് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തു തുടങ്ങിയ ഗോദ്‌റെജ്‌ കുടുംബം ഇന്നിതാ സങ്കീർണ്ണമല്ലാത്ത ഒരു ഷെയർഹോൾഡിംഗും ബിസിനസ്സ് ഘടനയും ലക്ഷ്യമിട്ടുള്ള ഒരു വിഭജനം ആണ് പ്രതീക്ഷിക്കുന്നത്. വേർപിരിയുന്നവർ ഇവരാണ്- ആദി ഗോദ്‌റെജ്, നാദിർ ഗോദ്‌റെജ്, ജംഷിദ് ഗോദ്‌റെജ്, സ്മിത കൃഷ്ണ, റിഷാദ് ഗോദ്‌റെജ്. ഗോദ്‌റെജ് കുടുംബത്തിലെ രണ്ട് ബിസിനസ് വിഭാഗങ്ങൾ കൈവശം വച്ചിരിക്കുന്ന എൻജിനീയറിങ്, വീട്ടുപകരണങ്ങൾ, സുരക്ഷാ പരിഹാരങ്ങൾ, കാർഷിക ഉൽപന്നങ്ങൾ, റിയൽ…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങളോ മൊമന്റോകളോ വാങ്ങണോ? 100 രൂപ മുതല്‍ 64 ലക്ഷം രൂപ വരെയാണ് ഇവയുടെ വില. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങളുടെയും മൊമന്റോകളുടെയും പ്രദര്‍ശനം ഡല്‍ഹി നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്‌സില്‍ തിങ്കളാഴ്ചയാണ് തുടങ്ങിയത്. പ്രദര്‍ശനത്തിനുള്ള സമ്മാനങ്ങളും മൊമന്റോകളും ഇ-ലേലത്തില്‍ വില്‍പ്പനയ്ക്ക് വെക്കും. ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും കലാപരമായ പൈതൃകത്തിന്റെയും തെളിവാണ് തനിക്ക് ലഭിച്ച സമ്മാനങ്ങളെന്ന് എക്‌സില്‍ പ്രധാനമന്ത്രി കുറിച്ചു. 64 ലക്ഷത്തിന്റെ സമ്മാനവും64 ലക്ഷത്തിന്റെ ബനാറസ് ഘട്ടാണ് പ്രദര്‍ശനത്തിനെത്തിയ ഏറ്റവും വില കൂടിയ സമ്മാനം. ഇതുകൂടാതെ 900-ഓളം ചിത്രങ്ങളും ശില്പങ്ങളും കരകൗശല വസ്തുക്കളും പ്രദര്‍ശനത്തിനുണ്ട്. 100 രൂപ മുതലാണ് ഇവയുടെ വില തുടങ്ങുന്നത്. ലേലത്തില്‍ നിന്ന് സമാഹരിക്കുന്ന തുക നമാമി ഗംഗ പദ്ധതിക്കായി നീക്കിവെക്കും. ഡല്‍ഹി ആര്‍ട്‌സ് ഗാലറിയില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് pmmementos.gov.in. എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും സമ്മാനങ്ങള്‍ വില കൊടുത്ത് വാങ്ങാന്‍ പറ്റും. An…

Read More

ഡെലിവറി പ്ലാറ്റ് ഫോമായ ഡന്‍സോയുടെ (Dunzo) പടിയിറങ്ങി സഹസ്ഥാപകനായ ഡല്‍വീര്‍ സുരി. റിലയന്‍സിന്റെ പിന്തുണയോടെ ഇന്ത്യന്‍ നഗരങ്ങളില്‍ പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ ഓണ്‍ലൈനായി ഡെലിവറി ചെയ്യുന്ന പ്ലാറ്റ് ഫോമാണ് ഡന്‍സോ. കമ്പനിയുടെ നേതൃത്വത്തിലടക്കം മാറ്റം വരാന്‍ പോകുന്നതിന്റെ തുടക്കമാണ് ഡല്‍വീര്‍ സുരിയുടെ പടിയിറക്കമെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് മാസങ്ങളായി സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കമ്പനി കടന്നുപോകുന്നത്. മൂന്ന് തവണയായി ഡന്‍സോ ജോലിക്കാരെ പിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുണ്ട്. നിലവിലെ പല ജീവനക്കാരുടെയും ശമ്പളം പകുതിയായി കുറയ്ക്കുകയും 50 % വരുന്ന ഡാര്‍ക്ക് സ്റ്റോറുകള്‍ പൂട്ടുകയും ചെയ്തു. ജൂലൈ വരെ കമ്പനിയുടെ പകുതിയോളം ജീവനക്കാരുടെ ശമ്പളം വൈകിയിരുന്നു. ഇതായിരിക്കാം നേതൃത്വത്തില്‍ സ്ഥാനമാറ്റത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. ഏപ്രിലില്‍ കമ്പനി 616 കോടി നേടിയെങ്കിലും ചെലവുചുരുക്കലിന്റെ ഭാഗമായി 400-ഓളെ ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നിരുന്നു. ആരാണ് ഡല്‍വീര്‍ സുരിഡന്‍സോയുടെ നാല് സ്ഥാപകരില്‍ ഒരാളാണ് ഡല്‍വീര്‍ സുരി. അങ്കുര്‍ അഗര്‍വാള്‍, കബീര്‍ ബിസ് വ, മുകുന്ദ് ഝാ എന്നിവരാണ് മറ്റു സ്ഥാപകര്‍. ഡന്‍സോ…

Read More

ഇലക്ട്രിക്കൽ ഷോർട്ട് കാരണം എഞ്ചിൻ കമ്പാർട്ടുമെന്റിൽ തീപിടുത്തമുണ്ടാകാനുള്ള സാധ്യത കൂടുതൽ എന്ന കാരണത്താൽ ഹ്യുണ്ടായിയും കിയയും ഏകദേശം 3.4 ദശലക്ഷം വാഹനങ്ങൾ തിരിച്ചു വിളിച്ചിരിക്കുകയാണ്. മാത്രമല്ല ഉടമകൾ തങ്ങളുടെ വാഹനങ്ങൾ തത്കാലം വീട്ടിലെ ഗാരേജിൽ പാർക്ക് ചെയ്യരുത്, തിരികെ എത്തിക്കുന്ന വാഹനങ്ങൾ സർവീസ് സെന്ററിന് പുറത്ത് പാർക്ക് ചെയ്യാനും ആവശ്യപ്പെട്ടു കഴിഞ്ഞു. ഇത് ഇവിടെയല്ല.  യുഎസിലെ അവസ്ഥയാണ്. ഹ്യുണ്ടായിയുടെ സാന്റാ ഫെ എസ്‌യുവിയും കിയയുടെ സോറന്റോ എസ്‌യുവിയും ഉൾപ്പെടെ 2010 മുതൽ 2019 വരെയുള്ള മോഡൽ വർഷങ്ങളിൽ ഇറങ്ങിയ  3.4 ദശലക്ഷം കാർ, എസ്‌യുവി മോഡലുകൾ ഡീലർമാരുടെ പക്കലേക്ക്  തിരിച്ചുവിളിക്കുന്നു. യുഎസ് സുരക്ഷാ റെഗുലേറ്റർമാർ ബുധനാഴ്ച നിർദേശിച്ച പ്രകാരം ഈ കാറുകളിൽ ആന്റി-ലോക്ക് ബ്രേക്ക് കൺട്രോൾ മൊഡ്യൂളിന് ദ്രാവകം ചോർന്ന് ഇലക്ട്രിക്കൽ ഷോർട്ട് ഉണ്ടാകാം, ഇത് വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോഴോ ഓടിക്കുമ്പോഴോ തീ പിടിക്കാം.അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത് വരെ വാഹനം വെളിയിൽ പാർക്ക് ചെയ്യാനും കെട്ടിടങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും വാഹന നിർമ്മാതാക്കൾ നിർദ്ദേശിക്കുന്നു.…

Read More

ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ പുഴവിൽ വീണു രണ്ടു ഡോക്ടർമാർക്ക് ജീവൻ നഷ്ടപ്പെട്ടതാണ് ഗൂഗിളിന്റെ അബദ്ധങ്ങളിൽ ഏറ്റവും ഒടുവിലത്തേത്. പത്തനംതിട്ടയിൽ കഴിഞ്ഞ മഴക്കാലത്ത് ഒരു വനിത ഓടിച്ച കാറിനെ എത്തിച്ചത് തോട്ടില്‍. ഗ്യാസ് ടാങ്കര്‍ ലോറി ദേശീയപാത വിട്ട് ഇടവഴിയില്‍ ബ്ലോക്കായത് മറ്റൊരു അബദ്ധം.ബംഗളൂരു നഗരത്തിലെ ബന്ധുവീട്ടില്‍ എത്താന്‍ അര മണിക്കൂറിന് പകരം വട്ടം ഒരു കുടുംബം കാറിൽ കറങ്ങിയത് നാലുമണിക്കൂര്‍. പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്പ് ദിശ കാണിച്ച് മുന്നേറുമ്പോള്‍ പെരുവഴിയിലാകുന്നവരുടെ എണ്ണവും കൂടുന്നു. മഴക്കാലത്താണ് ഇത് ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അബദ്ധങ്ങള്‍ സംഭവിക്കുന്നതില്‍ നമ്മുടെ ശ്രദ്ധക്കുറവുമുണ്ട്. യാത്ര തുടങ്ങുന്നതിനു മുമ്പ് ലക്ഷ്യ സ്ഥാനത്തേക്കുള്ള കൃത്യമായ മാർഗനിർദേശങ്ങൾ നൽകി ഓഫ് ലൈൻ റൂട്ട് ഡൌൺ ലോഡ് ചെയ്തു വയ്ക്കണം.യാത്ര ഇരു ചക്ര വാഹനത്തിലാണോ , നാല് ചക്ര വാഹനത്തിലാണോ എന്ന് കൃത്യമായ നിർദേശം നൽകാൻ മറക്കരുത്. യാത്രക്ക് ഇടക്കുള്ള ഒരു ആഡ് പോയിന്റ് സൂചിപ്പിക്കുന്നത് ശരിയായ റൂട്ടിലാണോ നിങ്ങളുടെ…

Read More