Author: News Desk
ഓൺലൈൻ ഗെയിമിംഗിനും കാസിനോകൾക്കും ചുമത്തിയ 28% ജിഎസ്ടിയിൽ മാറ്റമില്ലെന്ന് സർക്കാർ ആവർത്തിച്ചു വ്യക്തമാക്കി. നികുതി നടപടികളിൽ സുതാര്യതയില്ലാത്ത ഇത്തരം സ്ഥാപനങ്ങൾക്ക് നികുതി പിരിച്ചെടുക്കാൻ മറ്റു മാർഗ്ഗമില്ലെന്ന നിലപാടിലാണ് കേന്ദ്രം. ലെവി വളരെ കുത്തനെയുള്ളതാണെന്നും ബിസിനസിനെ ദോഷകരമായി ബാധിക്കുമെന്നും വാദിച്ചുകൊണ്ട് ഗെയിമിംഗ് വ്യവസായം കഴിഞ്ഞ മാസത്തെ ജിഎസ്ടി കൗൺസിൽ തീരുമാനം പുനഃപരിശോധിക്കാൻ രംഗത്തെത്തിയിരുന്നു. കാസിനോകൾക്കും ഓൺലൈൻ ഗെയിമുകൾക്കും പുതിയ നികുതി ഈടാക്കണമെന്ന സംസ്ഥാന, കേന്ദ്ര ധനമന്ത്രിമാർ അടങ്ങുന്ന GST കൗൺസിലിന്റെ തീരുമാനം ഏകകണ്ഠമായിരുന്നു.നിലവിൽ ഓൺലൈൻ ഗെയിമുകളുയുടെയും കാസിനോകളുടെയും വരുമാനം എങ്ങനെ തിട്ടപ്പെടുത്തുമെന്നതിൽ അനിശ്ചിതാവസ്ഥയാണ് നികുതി വകുപ്പിന്. “ഒരു കാസിനോയിലെ ഒരു വ്യക്തിയുടെ വരുമാനം കണക്കാക്കാൻ ഞങ്ങൾ എല്ലാ ടേബിളിലും ഒരു ഇൻസ്‌പെക്ടറെ വിന്യസിക്കണോ അതോ എത്ര ശീതളപാനീയങ്ങൾ എത്ര വിലയ്ക്കാണ് അവിടെ ചിലവാക്കുന്നത് എന്ന് കണക്കാക്കണോ? കാസിനോകൾ പോലെ, ഓൺലൈൻ ഗെയിമിംഗും സുതാര്യതയില്ലാത്ത ബിസിനസ്സാണ്. കാര്യങ്ങൾ വിലയിരുത്താനും കണക്കുകൂട്ടലുകൾ നടത്താനും വളരെ ബുദ്ധിമുട്ടാണ്,” ഒരു മുതിർന്ന GST ഉദ്യോഗസ്ഥൻ പറഞ്ഞതിങ്ങനെയാണ് . ഇന്ത്യയിലെ ഓൺലൈൻ…
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പെൻസിൽ നിർമ്മാതാക്കളായ DOMS ഇൻഡസ്ട്രീസ്, 1,200 കോടി രൂപയുടെ ഇനിഷ്യൽ പബ്ലിക് ഓഫറിംഗിന് ഒരുങ്ങുന്നു. ഐപിഒ ഡ്രാഫ്റ്റ് പേപ്പറുകൾ ആഗസ്റ്റ് രണ്ടാം വാരത്തിൽ സെബിയിൽ ഫയൽ ചെയ്യും. ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐഐഎഫ്എൽ ക്യാപിറ്റൽ ലിമിറ്റഡ്, ബിഎൻപി പാരിബാസ് എന്നിവയെ കമ്പനി ബാങ്കർമാരായി നിയമിച്ചിട്ടുണ്ട്. DOMS-ൽ 51% ഓഹരിയുള്ള ഇറ്റലിയിലെ F.I.L.A ഗ്രൂപ്പ് ഇഷ്യൂവിൽ 800 കോടി രൂപയുടെ ഓഹരികൾ വാഗ്ദാനം ചെയ്യാൻ പദ്ധതിയിടുന്നു. കമ്പനിയുടെ ഇന്ത്യൻ പ്രൊമോട്ടർമാരിൽ രവേഷിയ, രജനി ഫാമിലിയും ഉൾപ്പെടുന്നു. ഏഷ്യാ പസഫിക് മേഖലയിലുടനീളമുള്ള സ്റ്റേഷനറി വ്യവസായത്തിൽ ഏറ്റവും വലിയ ഒറ്റ-ലൊക്കേഷൻ നിർമ്മാണ സൗകര്യം സ്ഥാപിക്കാൻ കമ്പനി ഈ വരുമാനം ഉപയോഗിക്കും. നിലവിലെ പ്ലാന്റിനെ പാട്ടഭൂമിയിൽ നിന്ന് ഉടമസ്ഥതയിലുള്ള സൗകര്യങ്ങളിലേക്ക് മാറ്റുക, നിർമാണ ശേഷി വർധിപ്പിക്കുക, പുതിയ ഉൽപ്പന്നങ്ങൾക്കായി പ്ലാന്റുകൾ സ്ഥാപിക്കുക, പഴയ യന്ത്രസാമഗ്രികൾ നവീകരിക്കുക എന്നിവയാണ് നിക്ഷേപം ലക്ഷ്യമിടുന്നത്.കോവിഡ് -19 ന് ശേഷം സ്റ്റേഷനറി വിപണി…
യു.എസ് നികുതി വ്യവസായ കമ്പനികളെ ക്ഷണിച്ചു കേരളം കാരണങ്ങൾ ഇവയാണ്: അമേരിക്കൻ ടാക്‌സേഷൻ മേഖലയിൽ നിലവിൽ മതിയായ പ്രൊഫഷണലുകളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ടാക്‌സേഷൻ മേഖലയിൽ മതിയായ നൈപുണ്യശേഷിയും, വിദ്യാഭ്യാസ യോഗ്യതയുമുള്ള വിദ്യാർഥികൾ കേരളത്തിൽ ഏറെയുണ്ട്. കേരളത്തിന്റെ സാദ്ധ്യതകൾ യു എസ് ടാക്‌സേഷൻ മേഖല പരമാവധി വിനിയോഗിക്കണമെന്ന് തിരുവനന്തപുരത്തു നടന്ന യു.എസ് ടാക്സ് ഇൻഡസ്ട്രി മീറ്റിൽ അഭിപ്രായമുയർന്നു. യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള കേരള സർക്കാരിൻറെ ശ്രമങ്ങളെ മീറ്റിൽ പംകെടുത്ത യു എസ് നികുതി വിദഗ്ധർ അഭിനന്ദിച്ചു. ടാക്സേഷനിലും അക്കൗണ്ടിംഗിലും മികവുള്ള പ്രൊഫഷണലുകളുടെ കുറവ് യു.എസ് ടാക്സേഷൻ നേരിടുന്നുണ്ടെന്ന് അവർ പറഞ്ഞു. കമ്പനികൾ കഴിവുള്ള ഉദ്യോഗാർഥികളെ തിരയുകയാണ്. അവർക്ക് ആവശ്യമായ സാങ്കേതിക പരിശീലനം നൽകും. യു.എസ് ടാക്സേഷൻ മറ്റ് രാജ്യങ്ങളിൽ തുറക്കുന്ന ഓഫീസുകളിൽ ടാക്സേഷൻ വിദഗ്ധരുടെ സേവനം ഉണ്ടായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. തൊഴിൽ നൈപുണ്യമുള്ള പ്രൊഫഷണലുകളും നിക്ഷേപസൗഹൃദ അന്തരീക്ഷവുമുള്ള കേരളം യു.എസ് നികുതി വ്യവസായ കമ്പനികൾക്ക് പ്രവർത്തിക്കാൻ അനുയോജ്യമായ ഇടമായിരിക്കുമെന്ന് നിയമ, വ്യവസായ, കയർ…
ബോളിവുഡിലെ ‘ബിഗ് ബി’ എന്നറിയപ്പെടുന്ന അമിതാഭ് ബച്ചൻ ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ്. 195-ലധികം സിനിമകളുമായി ‘ബിഗ് ബി’ അഞ്ച് പതിറ്റാണ്ടിലേറെയായി ബിഗ് സ്‌ക്രീൻ ഭരിക്കുന്നു. ബച്ചൻ കുടുംബത്തിന്റെ ആഡംബരത്തിന്റെയും ആധുനികതയുടെയും പര്യായമാണ് അവരുടെ സമ്പന്നമായ മാളിക, മുംബൈയിലെ ജുഹുവിലുള്ള ജൽസ. രാജ്യത്തെ ഏറ്റവും വിലയേറിയ വീടുകളിലൊന്നായി ഗംഭീര ഡിസൈനും രാജകീയമായ ഇന്റീരിയറുകളുളള ഈ ആധുനിക കൊട്ടാരം ഇടം പിടിച്ചിട്ടുണ്ട്. ‘ആഘോഷം’ എന്ന് വിവർത്തനം ചെയ്യുന്ന ജൽസ മൂന്ന് തലമുറകളുടെ ഭവനമാണ്, മെഗാസ്റ്റാർ, അദ്ദേഹത്തിന്റെ ഭാര്യ നടി ജയാ ബച്ചൻ, അവരുടെ മകനും നടനുമായ അഭിഷേക് ബച്ചൻ, ഭാര്യ ഐശ്വര്യ റായി, മകൾ ആരാധ്യ എന്നിവരുടെ. ശ്രദ്ധേയമായ ഒരു ചടങ്ങ് ഞായറാഴ്ച ജൽസയ്ക്ക് പുറത്ത് നടക്കാറുണ്ട്. അമിതാബ് ബച്ചനെ ഒരു നോക്ക് കാണാൻ ആരാധകർ മണിക്കൂറുകളോളം പൊള്ളുന്ന ചൂടിൽ ഒത്തുകൂടി കാത്തിരിക്കുന്നു. അമിതാഭ് ബച്ചൻ ജൽസയുടെ ഗേറ്റിലെ ഒരു താൽക്കാലിക പോഡിയത്തിൽ നിൽക്കുകയും ലോകമെമ്പാടുമുള്ള ആരാധകരെ…
ഇന്ത്യയിൽ സെമികണ്ടക്ടർ പ്ലാന്റിനായി നിരവധി ചിപ്പ് നിർമ്മാതാക്കൾ താൽപ്പര്യം പ്രകടിപ്പിച്ച് ചർച്ച നടത്തി വരുന്നതായി കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ. വ്യവസായ പങ്കാളികളിൽ നിന്നുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഡിസൈൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിൽ വിദേശത്തും ഇന്ത്യയിലുമായുമുളള വലിയ സ്ഥാപനങ്ങളെ ഉൾപ്പെടുത്താൻ സർക്കാർ, ഈ സ്കീം വിപുലീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിലവിലെ സ്‌കീം മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഡിപിഐഐടി നിർവചിച്ചിരിക്കുന്ന സ്റ്റാർട്ടപ്പുകളും എംഎസ്എംഇകളും ഇൻസെന്റീവിന് അപേക്ഷിക്കാൻ അർഹരാണ്. ഗുജറാത്തിൽ ഒരു അർദ്ധചാലക ATMP പ്ലാന്റ് (assembly, testing, marking, packaging and manufacturing ) നിർമ്മിക്കാനുള്ള പദ്ധതി യുഎസ് ആസ്ഥാനമായുള്ള മൈക്രോൺ ടെക്നോളജി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. സർക്കാരിന്റെ 10 ബില്യൺ ഡോളർ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിക്ക് കീഴിലാണ് പ്ലാന്റ് വരുന്നത്. 2024 അവസാനത്തോടെ 2.75 ബില്യൺ ഡോളറിന്റെ ഫാക്ടറി പ്രവർത്തനക്ഷമമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ചിപ്പ് നിർമ്മാണത്തിനായി പ്രിന്റഡ് സർക്യൂട്ട് ബോർഡുകളും ഉയർന്ന ശുദ്ധിയുള്ള വ്യാവസായിക വാതകങ്ങളും നൽകുന്ന സിംടെക്, എയർ ലിക്വിഡ് എന്നിവ ഇന്ത്യയിൽ…
AI കൊണ്ട് അരങ്ങു തകർക്കുന്ന അമേരിക്കൻ ഓഹരി കുത്തകകളെ ചട്ടം പഠിപ്പിക്കാൻ വടിയെടുത്ത് വാൾസ്ട്രീറ്റ് റെഗുലേറ്റർ. AI യുടെ ബ്രോക്കറേജ് രീതികൾ നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടുള്ള സൈബർ നിയമങ്ങൾ കൊണ്ട് വന്നു കഴിഞ്ഞു റെഗുലേറ്റർ. ഇനി ഓഹരി കമ്പനികളും ബ്രോക്കിങ് സ്ഥാപനങ്ങളും ഓഹരി കയറ്റിറക്കങ്ങളും ബുള്ളുകളുടെ കുതിപ്പും മാത്രം നോക്കിയിരിക്കരുത്. ഇന്റർനെറ്റ് അധിഷ്ഠിത കമ്പനികൾ AI മോഡലുകൾ ഓഹരി വിപണിയിലെ കുതിച്ചു ചാട്ടത്തിനു ഉപയോഗിക്കുമ്പോൾ അത്യാവശ്യ നിയന്ത്രണങ്ങൾ വേണം എന്ന് ഓഹരി വിപണിയെ ഓർമ്മിപ്പിക്കുകയാണ് അധികൃതർ. വാൾസ്ട്രീറ്റിന്റെ മുൻനിര റെഗുലേറ്റർ – U.S. Securities and Exchange Commission (SEC)- ഓഹരി വിപണിയിലെ പുതിയ സൈബർ നിയമങ്ങൾക്ക് രൂപം നൽകി. ഇനിമുതൽ തങ്ങൾക്കു ഓൺലൈനിൽ സംഭവിച്ച ഹാക്കിംഗ് സംഭവങ്ങൾ ഓഹരി ഇടപാട് നടത്തുന്ന കമ്പനികൾ വെളിപ്പെടുത്തണം. AI യുടെ എടുത്തുചാട്ടം കൊണ്ട് നടത്തുന്ന ഓഹരി പ്രവചനങ്ങൾ കാരണം സൈബർ ഹാക്കിങ്ങോ മറ്റോ സംഭവിച്ചാൽ, AI അതിനു ഉത്തരവാദിയായാൽ ഇനി കളി മാറും. ഹാക്കിങ്ങിൽ…
അത്ര സുഖകരമല്ല ഇന്ത്യയിലെ ഏവിയേഷൻ മേഖലയിൽ നിന്നുള്ള വാർത്തകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ അടച്ചു പൂട്ടിയത് ഏഴ് എയർലൈനുകൾ. സക്സസ്, എയർ ഒഡീഷ ഏവിയേഷൻ എന്നിവയുൾപ്പെടെ അഞ്ച് വർഷത്തിനിടെ 7 എയർലൈനുകൾ അടച്ചുപൂട്ടിയതായാണ് കണക്കുകൾ. നിലവിൽ രാജ്യത്ത് 11 ഷെഡ്യൂൾഡ് ഓപ്പറേറ്റർമാരും 5 ഷെഡ്യൂൾഡ് കമ്മ്യൂട്ടർ ഓപ്പറേറ്റർമാരുമുണ്ടെന്ന് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ സിവിൽ ഏവിയേഷൻ സഹമന്ത്രി വി കെ സിംഗ് വ്യക്തമാക്കി. 2023 ജൂലൈ 21 വരെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏഴ് എയർലൈനുകൾ അടച്ചുപൂട്ടിയിട്ടുണ്ട്. ഉടൻ പറക്കാമെന്ന പ്രതീക്ഷയിൽ ഗോ ഫസ്റ്റ് വിമാനത്തിന്റെ എൻജിൻ ലഭ്യമാക്കുന്നതിൽ അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ ഇന്റർനാഷണൽ എയ്‌റോ എൻജിൻ വീഴ്ചവരുത്തിയതാണ് ഗോ ഫസ്റ്റ് വിമാനക്കമ്പനിയെ വലിയ പ്രതിസന്ധിയിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 61 വിമാനങ്ങളുള്ള കമ്പനിയുടെ 28 വിമാനങ്ങൾ പറക്കല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിൽ 25 എണ്ണവും എൻജിനില്ലാത്തതുകൊണ്ടാണ് സർവീസ് നിർത്തിയത്. അതേസമയം, വിവിധ ബാങ്കുകൾ ഫണ്ടിംഗ് നൽകാമെന്ന് സമ്മതിച്ചതോടെ വീണ്ടും പരീക്ഷണ…
കേരളത്തിന്റെ സിയാൽ എല്ലാം കൊണ്ടും തിളങ്ങുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ പറന്നിറങ്ങിയത് 562 സ്വകാര്യ- ചാർട്ടേർഡ് വിമാനങ്ങളെന്ന് കണക്കുകള്‍. ഈ സാമ്പത്തിക വർഷം കുറഞ്ഞത് 1000 വിമാനങ്ങൾ ഈ ബിസിനസ് ടെർമിനലിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. CIAL രാജ്യാന്തര വിമാനത്താവള കമ്പനി 2022-23 സാമ്പത്തിക വര്‍ഷം 25 വര്‍ഷത്തെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന 521.50 കോടി രൂപയുടെ പ്രവർത്തന ലാഭം രേഖപ്പെടുത്തിയിരുന്നു. ഐപിഎൽ ലേലത്തിനും ജി20 ഉദ്യോഗസ്ഥ ഉച്ചകോടിക്കുമെല്ലാം വിമാനങ്ങൾ പറന്നിറങ്ങിയ സിയാൽ ബിസിനസ് ടെർമിനൽ വിമാനത്താവളത്തിനൊപ്പം കൂടുതൽ വരുമാനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിലേക്ക് വരുന്ന വ്യവസായികളുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്നുവെന്നും കേരളം ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറുന്നുവെന്നുമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ചാർട്ടർ ഗേറ്റ് വേയും ബിസിനസ് ടെർമിനലും ചാർട്ടർ വിമാനങ്ങൾക്കും സ്വകാര്യ വിമാനങ്ങൾക്കും പ്രത്യേക സേവനം ലഭ്യമാക്കുന്നതിനാണ് ബിസിനസ് ജെറ്റ് ടെർമിനലിന്റെ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ചാർട്ടർ ഗേറ്റ്…
ഡിജിറ്റലാക്കാൻ കേരളത്തിന്റെ യൂണിവേഴ്സിറ്റി right data, missing data, alternative data, complete data എന്നിവ ഉപയോഗിച്ച് മുൻകാലങ്ങളിലെ തെറ്റുകളും പക്ഷപാതങ്ങളും പഴയപടിയാക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യയ്ക്ക് കഴിയണമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ Kerala University of Digital Sciences, Innovation and Technology (KUDSIT) – ആദ്യ ബാച്ചിന്റെ ബിരുദ ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ. ഇനി വേണ്ടത് മനുഷ്യരുടെയും റോബോട്ടുകളുടെയും ഒരു സഹവർത്തിത്വ ലോകമാണ്. നീതിയുടെയും സമത്വത്തിന്റെയും കാഴ്ചപ്പാടിലൂടെ നമ്മുടെ മുൻകാല പ്രവൃത്തികളെക്കുറിച്ച് ആത്മപരിശോധന നടത്താൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു ‘മനുഷ്യ-ബോട്ട്’-human-bot- വിപ്ലവം സാധ്യമാക്കാൻ കേരളത്തിന്റെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിക്ക് കഴിയണം. കൂടുതൽ ഡിജിറ്റൽ കഴിവുകൾക്കൊപ്പം വലിയ ഉത്തരവാദിത്തവും വരുന്നു എന്ന് ഇവിടെ വ്യക്തമാകുന്നതായും ഗവർണർ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ നവീകരണത്തിന്റെ ലോകം ആവേശകരമാണെങ്കിലും, അതിൽ ഉൾപ്പെട്ടിരിക്കുന്നവർക്ക് അനുബന്ധ അപകടങ്ങൾ കുറയ്ക്കാനും സാമൂഹിക സമത്വം, ശാക്തീകരണം എന്നീ മേഖലകളുടെ സേവനത്തിൽ സാങ്കേതിക മുന്നേറ്റങ്ങൾ നയിക്കാനുമുള്ള ഉത്തരവാദിത്തമുണ്ട്.കേരളത്തിന്റെ ഡിജിറ്റൽ നേട്ടങ്ങളെ അടുത്ത ഘട്ടത്തിലേക്ക്…
ഏഷ്യൻ ഗെയിംസിനോടനുബന്ധിച്ച് ആതിഥേയ നഗരമായ ഹാങ്ചൗവിലെത്തുന്ന കായിക പ്രേമികളെയും, കായിക താരങ്ങളെയും കാത്തിരിക്കുന്നത് ഒരു കൂട്ടം അത്ഭുതങ്ങളാണ്. ലോകത്തിനു മണ്ണിൽ തങ്ങളുടെ ടെക്നോളജി മേന്മ കാഴ്ചവയ്ക്കാൻ ചൈനക്ക് ഇതിലും വലിയ മറ്റൊരവസരം ലഭിക്കാനുമില്ല. നിരത്തുകളിലും ട്രാക്കുകളിലും, കെട്ടിടങ്ങളിലുമൊക്കെ ചൈനീസ് വിസ്മയങ്ങൾ ഒളിഞ്ഞിരിക്കാം. ഇക്കൂട്ടത്തിൽ ലോക ശ്രദ്ധ ആകർഷിക്കുന്ന ഒന്നാകും ഗെയിംസ് വില്ലേജുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അത്യാധുനിക 5G മിനി ബസുകൾ. അത്‌ലറ്റുകളെയും, അതിഥികളെയും ഒരു വേദിയിൽ നിന്നും അടുത്ത വേദിയിലേക്ക് കൊണ്ട് പോകാൻ സദാ സേവന സന്നദ്ധരായി ഇവരുണ്ടാകും. പക്ഷെ ഒരു ചെറിയ പ്രശ്നമുണ്ട്. ഡ്രൈവറും കണ്ടക്ടറും മാത്രം ഉണ്ടാകില്ല. കരണമെന്തെന്നോ. ഇത് ഡ്രൈവറില്ലാ റോബോ ബസ്സുകളാണ്. അത് തന്നെയാണ് ചൈനയുടെ മാസ്റ്റർകാർഡും. നിലവിൽ ചൈനയുടെ തിരെഞ്ഞെടുത്ത നഗരങ്ങളിൽ ഈ ‘റോബോ ബസുകൾ’ പൊതു ഗതാഗത സംവിധാനത്തിന്റെ ഭാഗമായി പരീക്ഷാടിസ്ഥാനത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ്. യാത്രക്കാർ കയറിയാൽ പിന്നെ നിയന്ത്രണം റോബോ സെൻസറുകൾ ഏറ്റെടുക്കും. 6.5 മീറ്റർ നീളം മാത്രമുള്ള മിനി ബസിൽ പരമാവധി 30…