Author: News Desk
പാകിസ്ഥാൻ സാമ്പത്തികമായി തകർന്നു തരിപ്പണമായ രാജ്യമാണ്, പക്ഷേ അവരുടെ സൈന്യം അങ്ങനെയല്ല. സാമ്പത്തിക തകർച്ചയിലും പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, അന്തർവാഹിനികൾ, യുദ്ധക്കപ്പലുകൾ തുടങ്ങിയവ ശേഖരിക്കുന്നത് തുടരുന്നു. 7 ബില്യൺ ഡോളറിലധികമാണ് ഈ വർഷം മാത്രം പ്രതിരോധത്തിനായി പാകിസ്ഥാൻ നീക്കിവെച്ചത്. റൊട്ടി വാങ്ങാനുള്ള ചിലവിനു പോലും ഐഎംഎഫിന്റെ കനിവു കാത്തുനിൽക്കുന്ന രാജ്യത്തിന് ആയുധം വാങ്ങിക്കൂട്ടാൻ എങ്ങനെ ലഭിക്കുന്നു ഇത്രയും പണം? പാകിസ്ഥാന്റെ മുഖ്യ ആയുധ വ്യാപാരിയും ബാങ്കറും ഒരു രാജ്യം തന്നെയാണ്-ചൈന. പാകിസ്ഥാന്റെ ആയുധ ഇറക്കുമതിയുടെ 80% ത്തിലധികവും ചൈനയാണ് നൽകുന്നത്. ആയുധങ്ങൾക്കൊപ്പം സൈനിക ചിലവുകൾക്ക് അടക്കമുള്ള പണവും ചൈന നൽകുന്നു. കുറഞ്ഞ പലിശ, വഴക്കമുള്ള നിബന്ധനകൾ, നീണ്ട ഗ്രേസ് പിരീഡുകൾ എന്നിവയുള്ള ക്രെഡിറ്റിലാണ് ഈ പണം നൽകുന്നത്. പാകിസ്ഥാന് ആയുധത്തിനായി പണമേ ആവശ്യമില്ല; സുഹൃത്തെന്ന് അവർ കരുതുന്നവരെ മാത്രമേ ആവശ്യമുള്ളൂ. കൃഷിഭൂമി, സിമൻറ് ഫാക്ടറികൾ മുതൽ നിക്ഷേപ കൗൺസിലുകളും ഭവന പദ്ധതികളും വരെ നടത്തുന്ന വാണിജ്യ സാമ്രാജ്യത്തെ നിയന്ത്രിക്കുന്ന സൈന്യം കൂടി…
ആരോഗ്യരംഗത്ത് ദീർഘകാലം പ്രവർത്തിച്ച നഴ്‌സുമാരുടെ അതുല്യ സംഭാവനകൾക്ക് അംഗീകാരവുമായി ദുബായ്. ദുബായ് ഹെൽത്തിൽ 15 വർഷം സേവനം പൂർത്തിയാക്കിയ എല്ലാ നഴ്‌സുമാർക്കും ഗോൾഡൻ വിസ നൽകുമെന്ന് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. യുഎഇയിലെ ആരോഗ്യമേഖലയിൽ സേവനം ചെയ്യുന്നവരിൽ ഭൂരിഭാഗവും മലയാളികളാണ് എന്നുള്ളത് പുതിയ പ്രഖ്യാപനത്തിന് തിളക്കമേറ്റുന്നു. മലയാളികൾ അടക്കമുള്ള നിരവധി നഴ്സുമാർക്കാണ് പ്രഖ്യാപനത്തോടെ ഗോൾഡൺ വിസ ലഭിക്കുക. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോട് അനുബന്ധിച്ചുള്ള പ്രഖ്യാപനം ആരോഗ്യ പരിപാലനത്തിനും സമൂഹത്തിന്റെ ഭദ്രതയ്ക്കും സമർപ്പിച്ചിരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ സേവനത്തിനുള്ള അംഗീകാരമാണ്. നഴ്‌സുമാർ ആരോഗ്യ സംരക്ഷണ രംഗത്ത് മുൻനിരയിലാണെന്നും ആരോഗ്യമുള്ള സമൂഹം എന്ന ലക്ഷ്യത്തിന്റെ പ്രധാന പങ്കാളികളാണെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു. രോഗികളുടെ ക്ഷേമത്തിനായുള്ള നഴ്സുമാരുടെ നിരന്തര സമർപ്പണത്തെ ഷെയ്ഖ് ഹംദാൻ പ്രശംസിച്ചു. ദുബായുടെ മികവിനെ ലോകം മുഴുവനും വിലമതിക്കുന്നതായും സേവന സമർപ്പണത്തോടെ പ്രവർത്തിക്കുന്നവരെ ആദരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ പ്രവർത്തകരെ പിന്തുണയ്ക്കുന്നതിനും…
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരമായ വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുകയാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളം ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലുമായി ആരാധകർക്ക് അവിസ്മരണീയമായ ഒട്ടനവധി നിമിഷങ്ങൾ സമ്മാനിച്ചാണ് കോഹ്ലി കളമൊഴിയുന്നത്. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ച കോഹ്ലിയെ ഇനി രാജ്യാന്തര വേദിയിൽ കാണാനാകുക ഏകദിനത്തിൽ മാത്രം. ക്രിക്കറ്റ് കളത്തിൽ മാത്രമല്ല, ബ്രാൻഡുകളുടെയും പരസ്യ ലോകത്തെയും സൂപ്പർതാരം കൂടിയാണ് കോഹ്ലി. 2008 മുതൽ ഇന്ത്യൻ ദേശീയ ടീം അംഗമായ വിരാട് കോഹ്ലിയുടെ ആസ്തി 1050 കോടി രൂപയാണ്. ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയ്ക്ക് 250 കോടി രൂപയുടെ ആസ്തിയുമുണ്ട്. ഇങ്ങനെ ഇരുവരുടെയും ആകെ ആസ്തി 1300 കോടി രൂപയോളം വരും. ബിസിസിഐ കരാറിലൂടെയുള്ള കോടികളുടെ വരുമാനത്തിനു പുറമെ, വിവിധ ബ്രാൻഡുകളുടെ അംബാസഡർ എന്ന നിലയിലും കോഹ്ലി കോടികൾ വാരിക്കൂട്ടുന്നു. ഒരു ടെസ്റ്റ് മാച്ചിന് 15 ലക്ഷം രൂപ, ഏകദിനത്തിന് 6 ലക്ഷം, ടി20ക്ക് മൂന്ന് ലക്ഷം എന്നിങ്ങനെയായിരുന്നു കോഹ്ലിയുടെ മാച്ച്…
വർധിച്ചുവരുന്ന കോഴിയിറച്ചിവില നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ കേരള ചിക്കൻ ഇനി എല്ലാ ജില്ലകളിലേക്കും എത്തുന്നു. 2024-25 സാമ്പത്തികവർഷം 105.63 കോടി രൂപയുടെ സർവകാല റെക്കോഡ് വില്‍പ്പന കേരള ചിക്കൻ നേടിയിരുന്നു. വിറ്റുവരവ് കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. സംസ്ഥാനത്ത് കോഴിയിറച്ചിവില നിശ്ചയിക്കുന്നതിനുള്ള ഔദ്യോഗിക ഏജൻസിയായി കേരള ചിക്കനെ മാറ്റാനുള്ള നടപടികളും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള കോഴിയിറച്ചി സംസ്ഥാനത്ത് ലഭ്യമാക്കുക, വർധിച്ചുവരുന്ന കോഴിയിറച്ചിവില നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കുടുംബശ്രീസംരംഭകരുടെ പങ്കാളിത്തത്തോടെ കേരള ചിക്കൻ പദ്ധതി ആരംഭിച്ചത്. പ്രതിദിനം 58,000 കിലോ കോഴിയിറച്ചി വിപണനശാലകള്‍വഴി വില്‍ക്കുന്നു . നിലവില്‍, 454 ഫാമുകളിലെ കോഴിയാണ് 130 വില്‍പ്പനശാലകൾ വഴി വിറ്റഴിക്കുന്നത്. സംസ്ഥാനത്ത് ഉപയോഗിക്കുന്ന ഇറച്ചിക്കോഴിയുടെ എട്ടുശതമാനം ഉത്പാദിപ്പിക്കുന്നത് കേരള ചിക്കൻ പദ്ധതി വഴിയാണ്. കുടുംബശ്രീയുടെ കോഴിയിറച്ചിക്കു സ്വീകാര്യത ഏറിയതോടെ ഉത്പാദനം വർധിപ്പിച്ച് കോഴിയിറച്ചിവിപണിയില്‍ 50 ശതമാനവും കൈകാര്യംചെയ്യുന്ന ഏജൻസിയായി മാറാനാണ് ശ്രമം. ഇപ്പോള്‍ 11 ജില്ലകളില്‍മാത്രമാണ് കേരള ചിക്കന്റെ വില്‍പ്പനശാലകളുള്ളത്. ആവശ്യക്കാർക്ക്…
ഇൻബിൽറ്റ് ക്യാമറയോടെ വരുന്നൂ, ആപ്പിൾ വാച്ചും (Apple Watch) ആപ്പിൾ എയർ പോഡും (AirPods). സ്പെഷ്യലൈസ്ഡ് ചിപ്പുകൾ ഘടിപ്പിച്ച ആപ്പിൾ വാച്ചും പോഡും അസാധാരണമായ AI ഫീച്ചേഴ്സുകൾ ഉള്ളത് കൊണ്ട് തന്നെ കൂടുതൽ ഇന്റലിജന്റായി മാറും. ഈപുതിയ ആപ്പിൾ പ്രൊഡക്റ്റുകൾ 2027-ഓടെ മാർക്കറ്റിൽ എത്തുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. അഡ്വാൻസ്ഡ് വിഷ്വൽ ഇന്റലിജൻസ് ആയിരിക്കും ക്യാമറ ഘടിപ്പിക്കുന്നതോടെ ആപ്പിൾ വാച്ച് സമ്മാനിക്കുന്നത്. ക്യാമറ ഇൻബിൽറ്റായ ആപ്പിൾ വാച്ചുകൾക്കായി നെവിസ് (“Nevis”) എന്ന കോഡിൽ അറിയപ്പെടുന്ന ചിപ്പും ആപ്പിൾ എയർ പോഡിനായി ഗ്ലെനി (“Glennie”) എന്ന സ്പെഷ്യലൈസ്ഡ് ചിപ്പുമാണ് ആപ്പിൾ നിർമ്മിക്കുന്നത്. 2027ഓടെ മാത്രമേ ഈ ചിപ്പുകളുടെ വികസനം പൂർത്തിയാകുകയുള്ളൂ. ആ വർഷം തന്നെ പ്രൊഡക്റ്റ് റിലീസ് സാധ്യമാകുന്ന തരത്തിലാണ് വാച്ചിന്റേയും പോഡിന്റേയും നിർമ്മാണം പുരോഗമിക്കുന്നത്. മനുഷ്യന് ധരിക്കാവുന്ന പ്രൊഡക്റ്റുകളുടെ ചരിത്രത്തിൽ ഇൻബിൽറ്റ് ക്യാമറയോടെ എത്തുന്ന ആപ്പിൾ വാച്ചുകൾ വിപ്ലവം സൃഷ്ടിക്കുമെന്നാണ് ടെക്നോളജി വിദഗ്ധർ പറയുന്നത്. സാധാരണയുള്ള ഫോട്ടോഗ്രാഫിക്കോ ഫെയ്സ്ടൈം കണക്റ്റിവിറ്റിക്കോ ക്യാമറ…
ദുബായ് ആസ്ഥാനമായുള്ള ഇന്ത്യൻ വ്യവസായി ബൽവീന്ദർ സിംഗ് സാഹ്നിയെ കള്ളപ്പണം വെളുപ്പിച്ച കേസിൽ യുഎഇ കോടതി കഴിഞ്ഞ ദിവസം 5 വർഷം തടവിനു ശിക്ഷിച്ചിരുന്നു. ക്രിമിനൽ സംഘടനയുമായി ചേർന്നാണ് ബൽവീന്ദർ കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നതെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അബു സബാഹ് എന്ന പേരിൽ അറിയപ്പെടുന്ന ബൽവീന്ദർ സിംഗ് അത്യാഢംബരം നിറഞ്ഞ ജീവിതത്തിന്റെ പേരിലും വാർത്തയിൽ നിറഞ്ഞിട്ടുണ്ട്. റിയൽ എസ്റ്റേറ്റ്, ഓട്ടോമോട്ടീവ് ഉപകരണങ്ങൾ നിർമിക്കുന്ന ആർഎസ്ജി ഗ്രൂപ്പ് സ്ഥാപകനായ ബൽവീന്ദറിന്റെ ബിസിനസ് സാമ്രാജ്യം യുഎഇയ്ക്കു ഇന്ത്യയ്ക്കും പുറമേ യുഎസ്സിലേക്കും നീളുന്നതാണ്. മുൻപ് തന്റെ റോൾസ് റോയ്സിന് ഏതാണ്ട് 80 കോടി രൂപയ്ക്ക് ഡി5 എന്ന നമ്പർ പ്ലേറ്റ് സ്വന്തമാക്കി അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. യുഎഇയിലെ തന്നെ ഏറ്റവും ചിലവേറിയ ലൈസൻസ് പ്ലേറ്റ് ആണിത്. ഇത് കൂടാതെ ഒ9 എന്ന മറ്റൊരു നമ്പർപ്ലേറ്റും സാഹ്നി വൻ വില കൊടുത്ത് വാങ്ങിയിരുന്നു. നിരവധി റോൾസ് റോയ്സുകളും ബുഗാട്ടി ഷിറോൺ അടക്കമുള്ള അത്യാഢംബര വാഹനങ്ങളും…
കത്തോലിക്കാ സഭാ ചരിത്രത്തിലെ ആദ്യത്തെ അമേരിക്കൻ പോപ്പായി കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ലിയോ പതിനാലാമൻ എന്ന പേരിലാണ് പുതിയ പോപ്പ് അറിയപ്പെടുക. ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി എത്തുന്ന പുതിയ പോപ്പ് ലളിതമായ ജീവിതശൈലി ഇഷ്ടപ്പെടുന്ന സഭാതലവനാണ്. പെറുവിൽ മിഷനറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം നിലവിൽ വത്തിക്കാന്റെ സ്വാധീനമുള്ള ബിഷപ്പുമാരുടെ ഓഫീസിന് നേതൃത്വം നൽകുന്നു. വത്തിക്കാൻ പോപ്പിന്റെ എല്ലാ ചിലവുകൾ വഹിക്കുകയും അദ്ദേഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. റോമൻ കത്തോലിക്കാ സഭാ തലവന് ശമ്പളം എന്ന ഇനത്തിലല്ല പണം ലഭിക്കുക. പകരം വത്തിക്കാൻ സ്റ്റൈപ്പൻഡുകളിലൂടെയും അലവൻസുകളിലൂടെയും പോപ്പിന്റെ ചിലവുകൾ വഹിക്കുന്നു. പാർപ്പിടം, ഭക്ഷണം, ഗതാഗതം എന്നിവ ഉൾപ്പെടെയുള്ള ചിലവാണിത്. ഇതിനുപുറമേ കാറുകളും സ്ഥാനവുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങളും പോപ്പിന് ലഭിക്കും. റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന്റെ നിലവിലെ സ്വത്ത് വിവരങ്ങൾ അജ്ഞാതമാണ്. എന്നാൽ മെർക്ക20 റിപ്പോർട്ട് അനുസരിച്ച് കർദ്ദിനാളായി സേവനമനുഷ്ഠിച്ച കാലത്ത് അദ്ദേഹത്തിന് 4000 മുതൽ 5000 യൂറോ വരെ പ്രതിമാസ അലവൻസ്…
ഹൈഡ്രജൻ പവറിൽ ഓടുന്ന ആദ്യ ചരക്ക് വാഹനം പുറത്തിറക്കി അദാനി. 40 ടൺ ഭാരവുമായി 200 കിലോമീറ്റർ ദൂരം ഓടാൻ ട്രക്കിനാവും. ഛത്തീസ്ഗഡിലെ മൈനിംഗ് മേഖലയിലാണ് ആദ്യം വാഹനം ഓടുക. സമീപഭാവിയിൽ ഡീസൽ വാഹനങ്ങളെ പൂർണ്ണമായും ഒഴിവാക്കി ഹൈഡ്രജൻ വാഹനങ്ങളിലേക്ക് മാറുന്നതിന്റെ തുടക്കമാണിതെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. അന്താരാഷ്ട്ര ഊർജ്ജ സങ്കേതികവിദ്യാ കമ്പനികളുമായി സഹകരിച്ചാണ് ഹൈഡ്രജൻ ഇന്ധനമായ ബാറ്ററി ഉപയോഗിച്ച് ഓടുന്ന ട്രക്ക് അദാനി നിർമ്മിക്കുന്നത്. കാർഗോ നീക്കത്തിനാണ് കൂടുതലായും ഇത്തരം ട്രക്കുകൾ ഉപയോഗിക്കുക. മൂന്ന് ഹൈഡ്രജൻ ടാങ്കുകളും ആധുനിക സാങ്കേതിക വിദ്യയും ഉപയോഗിക്കുന്ന ട്രക്കുകൾക്ക് 200 കിലോമീറ്ററാകും ഒരു ബാറ്ററി ചാർജ്ജിംഗിൽ ദൂരപരിധി കിട്ടുക. ഛത്തീസ്ഗഡിലെ റായ്പൂരിൽ മുഖ്യമന്ത്രി വിഷ്ണുദിയോ സായ് ആദ്യ ഹൈഡ്രജൻ ട്രക്ക് ഉദ്ഘാടനം ചെയ്തു. ഗരെ പൽമയിലെ ഖനികളിൽ നിന്ന് സംസ്ഥാനത്തെ വൈദ്യുതനിലയങ്ങളിലേക്ക് കൽക്കരി എത്തിക്കുന്നതിനാണ് ഇപ്പോൾ ഹൈഡ്രജൻ ട്രക്ക് ഉപയോഗിക്കുക. ലോജിസ്റ്റിക്സ് നീക്കത്തിന് ഹൈഡ്രജൻ ട്രക്കുകൾ ഉപയോഗിക്കുന്നതിലൂടെ കാർബൺ എമിഷൻ കുറയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ…
ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇസ്രോയുടെ 10 സാറ്റലൈറ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കുകയാണെന്ന് ഐഎസ്ആർഒ അധ്യക്ഷൻ വി. നാരായണൻ. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കണമെങ്കിൽ, ഉപഗ്രഹങ്ങൾ വഴിയാണ് അതിന് സേവനം നൽകേണ്ടത്. 7,000 കിലോമീറ്റർ നീളമുള്ള കടൽത്തീരത്തെ നിരീക്ഷിക്കേണ്ടതുണ്ട്. ഉപഗ്രഹവും ഡ്രോൺ സാങ്കേതികവിദ്യയും ഇല്ലാതെ പല കാര്യങ്ങളും നമുക്ക് സാധിക്കില്ലെന്ന് ചെയർമാൻ വ്യക്തമാക്കി. ഇന്ത്യ-പാകിസ്ഥാൻ സ്ഥിതിഗതികളുടെ സാഹചര്യത്തിലാണ് നാരായണൻ ഈ പ്രസ്താവന നടത്തിയത്. അഗർത്തലയിലെ സെൻട്രൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയുടെ 5-ാം കോൺവൊക്കേഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎസ്ആർഒയുടെ ഉപഗ്രഹങ്ങൾ വിവിധ മേഖലകളിൽ പൊതുജനങ്ങൾക്കായി സേവനം നൽകുന്നുണ്ട്.കൃഷി, ടെലി എഡ്യൂക്കേഷൻ, ടെലിമെഡിസിൻ, ദൂരദർശൻ സംപ്രേക്ഷണം, കാലാവസ്ഥാ പ്രവചനങ്ങൾ, പരിസ്ഥിതി നിരീക്ഷണം, ഭക്ഷ്യ സുരക്ഷദേശീയ താത്പര്യമുള്ള പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മുമ്പ് ദുരന്തങ്ങൾ വന്നാൽ ആയിരക്കണക്കിന് ആളുകൾ മരിക്കാറുണ്ടായിരുന്നു. ഇപ്പോൾ ഉപഗ്രഹങ്ങൾ ദുരന്ത മാനേജ്മെന്റിലും വലിയ പങ്ക് വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെയും അദ്ദേഹം എടുത്തു പറഞ്ഞു. ലോകത്ത് ബഹിരാകാശ രംഗത്ത് 9…
പാചകത്തിനായി തേങ്ങയും, വെളിച്ചെണ്ണക്കായി കൊപ്രയുമെടുത്താൽ പിന്നെ ചിരട്ട പറമ്പിലേക്കും അടുപ്പിലേക്കും മലയാളി ഇനി പഴയതു പോലെ വലിച്ചെറിയില്ല . ഇനി ചിരട്ടയുടെ വില തേങ്ങയെ മറികടക്കുമോ എന്ന സംശയമാണ് കേര കർഷകർക്കും.തേങ്ങാ വില കുത്തനെ കുതിച്ചുയരുന്നത് കണ്ടു ഞെട്ടിയ കർഷകർ പിന്നാലെ ചിരട്ടവില ഒപ്പം കുതിക്കുന്നത് കണ്ടു അമ്പരക്കുകയാണ്. കർഷകരിൽ നിന്നും തേങ്ങ സംഭരിക്കുന്നത് മൊത്തവിലക്കാരും ഏജന്റുമാരുമാണെങ്കിൽ ആക്രിക്കാർ വരെ വീടുകളിലെത്തി ചിരട്ട ശേഖരിക്കുന്നു . ചിരട്ടക്ക് പ്രിയമേറിയതോടെ വീടുകളിൽനിന്ന് പാഴ്വസ്തുക്കൾ ശേഖരിക്കുന്നവർ ഇപ്പോൾ പ്രധാനമായും തേടുന്നതും ചിരട്ടയാണ്. സമൂഹമാധ്യമങ്ങളിലും ചിരട്ട വിലയ്ക്കെടുക്കുമെന്ന പോസ്റ്ററുകൾ ഇടംപിടിച്ചിട്ടുണ്ട്. തേങ്ങവിലയില്‍ ഉണ്ടായ കുതിപ്പാണ് ചിരട്ടയുടെ ഡിമാന്റിന് കാരണം. പത്ത് തേങ്ങയുടെ ചിരട്ടയുണ്ടെങ്കില്‍ ഒരു കിലോയോളമാകും.കിലോ 31 രൂപക്കാണ് മൊത്തക്കച്ചവടക്കാർ ചെറുകിട കച്ചവടക്കാരിൽനിന്ന് ചിരട്ട സംഭരിക്കുന്നത്. ക്വിന്റല്‍ കണക്കിന് ചിരട്ടയാണ് ഏജന്റുമാര്‍ കേരളത്തില്‍ നിന്ന് സംഭരിച്ച് തമിഴ്‌നാട്ടിലേക്ക് എത്തിക്കുന്നത്. കടകളില്‍ 27 രൂപ മുതലാണ് ഇതിന് വില നല്‍കുന്നത്. തമിഴ്‌നാട്ടിലേക്ക് എത്തുമ്പോള്‍ 32 രൂപ…