Author: News Desk
“എസ്എംഇകൾ എമിറാത്തി സമ്പദ്‌വ്യവസ്ഥയുടെ പ്രധാന സ്തംഭമാണ്, അവർക്ക് വളർച്ചയ്ക്ക് അനുകൂലമായ ഒരു ആവാസവ്യവസ്ഥ നൽകുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എമിറാത്തി എസ്എംഇകൾക്ക് വിപണികളിലേക്ക് പ്രവേശിക്കുന്നതിനും അവരുടെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പരിഹാരങ്ങളുടെയും ഉയർച്ച ഉയർത്തുന്നതിനും അവസരങ്ങൾ സൃഷ്ടിക്കാൻ ദുബായ് താൽപ്പര്യപ്പെടുന്നു.” ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്നെ സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ ബില്യണുകളുടെ പിന്തുണയിൽ എമിറാത്തി തദ്ദേശ സംരംഭങ്ങളെ സർക്കാർ പരിധിക്കുമപ്പുറത്തേക്ക് വളർത്തുകയാണ്. ദുബായ് ഇക്കണോമി ആൻഡ് ടൂറിസം ഡിപ്പാർട്ട്‌മെന്റിന്റെ (an initiative of @DubaiDET) ഭാഗമായ മുഹമ്മദ് ബിൻ റാഷിദ് എസ്റ്റാബ്ലിഷ്‌മെന്റ് ഫോർ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡെവലപ്‌മെന്റുമായി (ദുബായ് SME) അഫിലിയേറ്റ് ചെയ്ത എമിറാത്തി സംരംഭകർക്കും ദേശീയ സംരംഭങ്ങൾക്കും ഏകദേശം 1.12 ബില്യൺ ദിർഹം മൂല്യമുള്ള കരാറുകളും പർച്ചേസുകളും ലഭിച്ചു. ഗവൺമെന്റ് പ്രൊക്യുർമെന്റ് പ്രോഗ്രാമിന് (GPP) കീഴിൽ 2021 നെ അപേക്ഷിച്ച് 21.5 ശതമാനത്തിലധികം വളർച്ച ഉണ്ടായിരിക്കുന്നു 2022ൽ. നിരവധി പ്രാദേശിക,…
ജനറേറ്റീവ് AI ആക്‌സിലറേറ്റർ പ്രോഗ്രാമിലേക്ക് 20 ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്ത് ഗൂഗിൾ. ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ആപ്പ് ട്രെയിൻമാൻ ഉൾപ്പെടെ 20 ഇന്ത്യൻ സ്റ്റാർട്ടപ്പുകളെയാണ് ഗൂഗിൾ ഫോർ സ്റ്റാർട്ടപ്പ് ആക്‌സിലറേറ്ററിന്റെ ഏഴാം പതിപ്പിനായി തിരഞ്ഞെടുത്തത്. ഇന്ത്യയിലെ സീഡ് ടു സീരീസ് എ ടെക് സ്റ്റാർട്ടപ്പുകൾക്കുള്ള മൂന്ന് മാസത്തെ ഇക്വിറ്റി രഹിത ആക്‌സിലറേറ്റർ പ്രോഗ്രാമാണ് ഗൂഗിൾ ഫോർ സ്റ്റാർട്ടപ്പ് ആക്‌സിലറേറ്റർ. ഇതുവരെ, ഇന്ത്യയിലെ 130-ലധികം സ്റ്റാർട്ടപ്പുകളുടെ വളർച്ച ത്വരിതപ്പെടുത്താൻ ഗൂഗിൾ ഫോർ സ്റ്റാർട്ടപ്പ് ആക്‌സിലറേറ്റർ സഹായിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ മെഷീൻ ലേണിംഗ് ഉപയോഗിച്ച് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കായിരുന്നു അപേക്ഷിക്കാൻ അവസരം. 1,050-ലധികം ആപ്ലിക്കേഷനുകളിൽ നിന്നാണ് സീഡ് മുതൽ സീരീസ് എ വരെയുള്ള 20 സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്തത്. AI/ML, Cloud, UX, Android, Web, Product Strategy, തുടങ്ങിയ മേഖലകളിലെ തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകളെ ഇത് പിന്തുണയ്ക്കുകയും മെന്റർഷിപ്പ് നൽകുകയും ചെയ്യും. മെന്റർഷിപ്പിനും ടെക്നിക്കൽ പ്രോജക്റ്റ് സപ്പോർട്ടിനും പുറമെ ഉൽപ്പന്ന രൂപകൽപ്പന, ഉപഭോക്തൃ ഏറ്റെടുക്കൽ, നേതൃത്വ വികസനം എന്നിവയിൽ ശ്രദ്ധ…
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് എമിറേറ്റ് നഗരങ്ങളായ അബുദാബി, അജ്മാൻ, ദുബായ്.സുരക്ഷയുടെയും സ്ഥിരതയുടെയും അടിസ്ഥാനത്തിൽ ജോലി ചെയ്യാനും ജീവിക്കാനും അനുയോജ്യമായ സ്ഥലമെന്ന നിലയിലാണ് റാങ്കിംഗ്. ലോകത്തിലെ ഏറ്റവും വലിയ cost of living database ആയ നംബിയോ (Numbeo) പുറത്തുവിട്ട കണക്കുകൾ പ്രകാരം ആഗോളതലത്തിൽ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബി ഒന്നാം സ്ഥാനത്തെത്തി. അജ്മാൻ രണ്ടാം സ്ഥാനവും ദുബായ് അഞ്ചാം സ്ഥാനവും നേടി, ദോഹയും തായ്‌പേയിയും മൂന്നും നാലും സ്ഥാനങ്ങൾ നേടിയപ്പോൾ മസ്‌കറ്റ് എട്ടാം സ്ഥാനത്താണ്. ജീവിത നിലവാരം, കുറ്റകൃത്യം, ആരോഗ്യ സംരക്ഷണം, മലിനീകരണം, ട്രാഫിക് എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. സുരക്ഷിതത്വത്തിൽ യുഎഇ നഗരങ്ങളുടെ ഉയർന്ന റാങ്കിംഗ് അതിന്റെ നിവാസികൾക്ക് ഗുണം ചെയ്യുക മാത്രമല്ല കാര്യമായ വിദേശ നിക്ഷേപം ആകർഷിക്കുകയും ചെയ്യുന്നു. കഴിഞ്ഞ മാസം, ഡിപ്പാർട്ട്‌മെന്റ് ഓഫ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പുറത്തിറക്കിയ ഒരു സർവേയിൽ അബുദാബി നിവാസികളിൽ 93 ശതമാനത്തിലധികം പേരും രാത്രിയിൽ…
ഇന്ത്യയിലെ ഏത് ബാങ്ക് ഉപഭോക്താവിനും യുപിഐ പേയ്‌മെന്റ് സംവിധാനം ആക്‌സസ് ചെയ്യാനും യോനോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പണം അഭ്യര്‍ത്ഥിക്കാനും കഴിയുന്ന ഇന്റര്‍ഓപ്പറബിള്‍ കാര്‍ഡ്‌ലെസ് ക്യാഷ് പിന്‍വലിക്കല്‍ (ഐസിസിഡബ്ല്യു) സൗകര്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ആരംഭിച്ചു. ബാങ്കിന്റെ 68-ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ ഫീച്ചര്‍. മെച്ചപ്പെടുത്തിയ ഡിജിറ്റല്‍ ബാങ്കിങ് ആപ്പ് “യോനോ ഫോര്‍ എവരി ഇന്ത്യനും” SBI അവതരിപ്പിച്ചു. യോനോ ഫോര്‍ എവരി ഇന്ത്യന്‍ ആപ്പ് വഴി ഏതു ബാങ്കിന്റെ ഉപഭോക്താവിനും സ്‌കാന്‍ ആന്റ് പേ, പേ ബൈ കോണ്‍ടാക്ട്‌സ് തുടങ്ങിയ യുപിഐ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം.എല്ലാ ഇന്ത്യക്കാരേയും ഉള്‍പ്പെടുത്തിയുള്ള ഉപഭോക്തൃ കേന്ദ്രീകൃത ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ അവതരിപ്പിക്കാനുള്ള എസ്ബിഐയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്. 2017-ല്‍ അവതരിപ്പിക്കപ്പെട്ട യോനോ ആപ്പിന് ആറു കോടി രജിസ്‌ട്രേഡ് ഉപയോക്താക്കളാണുള്ളത്. ഇന്റര്‍ ഓപറേറ്റബിൾ കാഷ് വിത്ത്‌ഡ്രോവല്‍ സൗകര്യം വഴി എസ്ബിഐയുടേയും മറ്റു ബാങ്കുകളുടേയും ഉപഭോക്താക്കള്‍ക്ക് ഏതു ബാങ്കിന്റേയും ഐസിസിഡബ്ലിയു സൗകര്യമുള്ള എടിഎമ്മുകളില്‍ നിന്ന് എളുപ്പത്തില്‍…
വിദേശത്തേക്ക് പണമയക്കുന്നവർക്ക് ഒരല്പം ആശ്വാസവുമായി കേന്ദ്ര സർക്കാർ. വിദേശത്തേക്ക് പണമയക്കുന്നതിന് കൊണ്ടുവന്ന ഉയർന്ന നികുതി സമ്പ്രദായം (TCS ) നടപ്പാക്കുന്നത് ഒക്ടോബർ 1 വരെ നീട്ടി. ജൂലൈ 1 മുതൽ നടപ്പാക്കാനായിരുന്നു കേന്ദ്രം നേരത്തെ എടുത്ത തീരുമാനം. രാജ്യത്തിന് പുറത്തേക്ക് അയയ്ക്കുന്ന പണത്തിന് ഉയർന്ന TCS (ടാക്സ് കളക്ഷൻ അറ്റ് സോഴ്സ്) ഈടാക്കാനായിരുന്നു ബജറ്റ് നിർദ്ദേശം . ഇതുമൂലം ഉണ്ടായേക്കാവുന്ന പൊതുജനങ്ങളുടെ ബുദ്ധിമുട്ടും, വ്യവസായങ്ങൾക്കല്ലാതെ വിദ്യാഭ്യാസത്തിനടക്കം വിദേശത്തു പണം ചിലവാക്കുന്നവർക്കുണ്ടാകുന്ന തടസ്സങ്ങളും പരിഗണിച്ചാണ് നികുതി സംവിധാനം നടപ്പാക്കുന്നത് നീട്ടിവച്ചത്. വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യയിൽ താമസിക്കുന്ന വ്യക്തികൾക്ക് വിദേശത്തേക്ക് 2.5 ലക്ഷം ഡോളർ വരെ അയക്കാൻ അനുവദിക്കുന്ന ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിലാണ് ഈ നികുതി വ്യവസ്ഥ നടപ്പാക്കിയത്. വിദേശത്തു ക്രെഡിറ്റ് കാർഡ് ഉപയോഗത്തിനുള്ള ടിസിഎസ് വേണ്ടെന്ന് വച്ചു.രാജ്യാന്തര ക്രെഡിറ്റ് കാർഡുകളുടെ വിദേശ ഉപയോഗത്തിനും ചെലവുകൾക്കുമുള്ള ടിസിഎസ് അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചു. ബാങ്കുകൾ സോഫ്റ്റ് വെയറിൽ ആവശ്യമായ മാറ്റം വരുത്താൻ സമയം ചോദിച്ചിരുന്നു. രാജ്യാന്തര ക്രെഡിറ്റ് കാർഡുകൾ…
വ്യവസായ പ്രമുഖനും മനുഷ്യസ്‌നേഹിയുമായ രത്തൻ ടാറ്റ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വ്യവസായികളിൽ ഒരാളാണ്. നിരവധി കാര്യങ്ങളിൽ അദ്ദേഹം മാർഗനിർദ്ദേശങ്ങൾ നൽകാറുണ്ട്. സോഷ്യൽ മീഡിയയിൽ ടാറ്റ സൺസിന്റെ മുൻ ചെയർമാൻ ഇട്ടൊരു പോസ്റ്റാണ് ഇപ്പോൾ വൈറൽ. ട്വിറ്ററിലെ തന്റെ 12.5 ദശലക്ഷത്തിലധികം ഫോളോവേഴ്‌സിനും ഇൻസ്റ്റാഗ്രാമിലെ 8.5 ദശലക്ഷത്തിലധികം ആരാധകർക്കുമായാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. രത്തൻ ടാറ്റയ്ക്ക് നായകളോടുള്ള സ്നേഹം പരസ്യമായ രഹസ്യമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പോസ്റ്റിൽ അത്ഭുതമൊന്നുമില്ലെന്നാണ് ആരാധകർ പറയുന്നത്. മൺസൂൺ സമയത്ത് വാഹനങ്ങൾ ഓണാക്കുന്നതിന് മുമ്പ് വാഹനത്തിന് താഴെ പരിശോധിക്കണമെന്നാണ് രത്തൻ ടാറ്റയുടെ അഭ്യർത്ഥന.പൂച്ചകളും നായ്ക്കളും പോലുള്ള തെരുവ് മൃഗങ്ങൾ മഴക്കാലത്ത് കാറിനടിയിൽ അഭയം പ്രാപിക്കാറുണ്ട്. കാറുകൾ ഓണാക്കുന്നതിന് മുൻപ് പരിശോധിച്ചില്ലെങ്കിൽ, കാറുകൾക്ക് താഴെ ഇരിക്കുന്ന മൃഗങ്ങൾക്ക് പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്യും, രത്തൻ ടാറ്റ കുറിച്ചു. ഈ സീസണിൽ മഴ പെയ്യുമ്പോൾ നമുക്കെല്ലാവർക്കും അവർക്ക് താൽക്കാലിക അഭയം നൽകാൻ കഴിയുമെങ്കിൽ അത് വളരെ നല്ല കാര്യമായിരിക്കും, ടാറ്റ ട്വീറ്റ് ചെയ്തു. എന്തായാലും…
എയര്‍ കാര്‍ഗോ ബിസിനസ് ശക്തിപ്പെടുത്താന്‍ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ കാരിയര്‍ കമ്പനികളിലൊന്നായ M.S.C. എയര്‍ കാര്‍ഗോ കേരളം ആസ്ഥാനമാക്കിയ ഐബിഎസുമായി പങ്കാളിത്തത്തിലേർപ്പെടുന്നു. എയര്‍ കാര്‍ഗോ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് ട്രാവല്‍ ആന്‍ഡ് കാര്‍ഗോ വ്യവസായത്തിലെ ആഗോള സോഫ്റ്റ് വെയര്‍ നിര്‍മ്മാതാക്കളായ IBSമായി മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (എം.എസ്.സി) പങ്കാളിത്തത്തില്‍ ഏര്‍പ്പെടുക. എം.എസ്.സിയുടെ എയര്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യാന്‍ ഐബിഎസിന്‍റെ ഐകാര്‍ഗോ സൊല്യൂഷന്‍ വിന്യസിക്കും. ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്‍റെ ഭാഗമായി കാര്‍ഗോ സെയില്‍സ്, ഓപ്പറേഷന്‍സ്, കാര്‍ഗോ അക്കൗണ്ടിംഗ്, എം.എസ്.സി പോര്‍ട്ടല്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ പ്ലാറ്റ് ഫോം ഇന്‍സ്റ്റാള്‍ ചെയ്യും. ഇത് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ എം.എസ്. സി.യെ സഹായിക്കും. ഡിജിറ്റലൈസേഷന്‍ പൂര്‍ണമായി നടപ്പിലാക്കുന്നതിലൂടെ എം.എസ്.സിയുടെ എയര്‍ കാര്‍ഗോ മൂല്യശൃംഖല, വില്‍പ്പന, ഓപ്പറേഷന്‍സ്, അക്കൗണ്ടിംഗ് എന്നിവയില്‍ കാര്യക്ഷമമായ മാറ്റമുണ്ടാക്കാനും ബിസിനസ് മെച്ചപ്പെടുത്താനും സാധിക്കും. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ കാരിയര്‍ കമ്പനികളിലൊന്നായ എം.എസ്.സിയുടെ എയര്‍ കാര്‍ഗോ യൂണിറ്റ് വിപുലപ്പെടുത്താന്‍ ഈ പങ്കാളിത്തം ഐ.ബി.എസിനെ പ്രാപ്തമാക്കും.…
സംസ്ഥാന ഭാഗ്യക്കുറി വഴി ഒന്നിലധികം തവണ ചെറു സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഭാഗ്യശാലികൾ ഇനി അതിനും നികുതി നൽകേണ്ടി വരും. ഇത്തരക്കാരിൽ നിന്നും 30% നികുതി ഈടാക്കാനാണ് തീരുമാനം. ലോട്ടറി ഓഫീസുകളിലെത്തി ഇത്തരത്തിൽ സമ്മാനങ്ങൾ കൈപറ്റുന്നവർ ഇനി ആധാർ രേഖകൾ നിർബന്ധമായും നൽകണം. ഒരു സാമ്പത്തിക വർഷം ചെറു സമ്മാനങ്ങള്‍ പലതവണ നേടുന്നവരില്‍ നിന്നുള്ള നികുതി ചോര്‍ച്ച ഒഴിവാക്കാനാണ് പുതിയ തീരുമാനം. നിലവിൽ സമ്മാനത്തുക 10,000 രൂപ കടന്നാൽ 30 ശതമാനം നികുതിയാണ് ലോട്ടറി വകുപ്പ് സമ്മാനാർഹരിൽ നിന്ന് ഈടാക്കുന്നത്. എന്നാൽ സമ്മാനത്തുക 50 ലക്ഷത്തില്‍ മുകളിൽ ലഭിച്ച പാന്‍കാര്‍ഡ് ഉടമകളായ സമ്മാനാര്‍ഹര്‍ സര്‍ചാര്‍ജും സെസും നല്‍കേണ്ടതുണ്ട്. ഇത് ആദായ നികുതി വകുപ്പിനാണ് നൽകേണ്ടത്. ഇനി ഒരു സാമ്പത്തികവർഷം ലഭിക്കുന്ന സമ്മാനങ്ങൾ എത്ര ചെറുതായാലും അത് പതിനായിരം രൂപ എന്ന പരിധി കടന്നാൽ സമ്മാനാർഹൻ TDS ഒടുക്കണം. ആഴ്ചയിൽ ഒരു നറുക്കെടുപ്പ് വീതമുള്ള 7 പ്രതിവാര ഭാഗ്യക്കുറികളാണ് കേരള ലോട്ടറി വകുപ്പ് നടത്തുന്നത്.…
ഇനി തിരുവനന്തപുരം ലുലു മാൾ വരുന്ന നാല് ദിവസം അടക്കില്ല. നൈറ്റ് ഷോപ്പിങ്ങും നോൺസ്റ്റോപ്പ് ഷോപ്പിങ്ങും, എല്ലാ ഷോപ്പുകളിലും ബ്രാൻഡുകൾക്ക് 50% വരെ ഇളവും ഒക്കെയുണ്ട്. ഇളവുകൾ അറിയാൻ ഷോപ്പുകൾ കയറി ഇറങ്ങേണ്ട കാര്യവുമില്ല. കേരളത്തിലിതാദ്യമായി ഓഗ്മെന്റഡ് റിയാലിറ്റി ബിൽബോർഡും ഉണ്ടാകും. രാത്രികാല ഷോപ്പിംഗ് പ്രോത്സാഹിപ്പിയ്ക്കാന്‍ വിപുലമായ ക്രമീകരണവുമായി കേരളത്തിലെ ഏറ്റവും വലിയ മാളായ തിരുവനന്തപുരം ലുലു മാള്‍.ആദ്യ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി നൈറ്റ് ഷോപ്പിംഗും, നോണ്‍ സ്റ്റോപ്പ് ഷോപ്പിംഗും ഒരുമിച്ച് സംഘടിപ്പിച്ചാണ് ഈ ചുവടുവെയ്പ്. ഇതിന്‍റെ ഭാഗമായി ജൂലൈ ആറാം തീയതി രാവിലെ മുതല്‍ ഒന്‍പതാം തീയതി രാത്രിവരെ തുടര്‍ച്ചയായി മാള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കും. നൈറ്റ് ഷോപ്പിംങ് പ്രോത്സാഹിപ്പിയ്ക്കാന്‍ നാല് ദിവസവും മാളിലെ എല്ലാ ഷോപ്പുകളിലും അന്‍പത് ശതമാനം ഇളവ് ഉപഭോക്താക്കള്‍ക്ക് നൽകുമെന്ന് ലുലു മാൾ അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്കടക്കം 500ലധികം ബ്രാന്‍ഡുകളാണ് നൈറ്റ് ഷോപ്പിംഗില്‍ വലിയ ഇളവുകള്‍ നല്‍കുന്നത്. ഇളവുകളറിയാൻ AR ബിൽ ബോർഡ് ജൂലൈ 6 മുതല്‍…
രാജ്യത്തെ റോഡുകളിൽ സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ ഓടിക്കുന്നതിനുളള ആദ്യ ലൈസൻസിന് അംഗീകാരം നൽകി യുഎഇ. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ട്വിറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. യുഎഇ മന്ത്രിസഭാ യോഗത്തിൽ ഷെയ്ഖ് മുഹമ്മദിന്റെ അധ്യക്ഷതയിലായിരുന്നു തീരുമാനം. ചൈനയിലെ ഗ്വാങ്‌ഷൂ ആസ്ഥാനമായ WeRide എന്ന കമ്പനിയാണ് സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ നിരത്തിലിറക്കുക. “രാജ്യത്തിന്റെ ഭാവി മൊബിലിറ്റി പാറ്റേണുകളിലെ മാറ്റം പ്രതിഫലിപ്പിക്കുന്ന എല്ലാത്തരം ഓട്ടോണമസ് വാഹനങ്ങളും WeRide രാജ്യത്ത് പരീക്ഷിക്കും,” അദ്ദേഹം ട്വീറ്റ് ചെയ്തു. യുഎഇയിലെ ഗതാഗതമേഖലയിൽ നിർണായകമാകുന്ന വ്യത്യസ്ത തരം ഓട്ടോണമസ് വാഹനങ്ങൾ കമ്പനി പരീക്ഷിക്കും. അബുദാബിയിലും കേന്ദ്രങ്ങളുളള WeRide ലോകത്തെ 26-ലധികം നഗരങ്ങളിൽ സ്വയംഭരണ ഡ്രൈവിംഗ് ഗവേഷണവും പ്രവർത്തനങ്ങളും നടത്തുന്നു. കമ്പനിയുടെ ഉൽപ്പന്നങ്ങളിൽ റോബോടാക്‌സികൾ, റോബോബസുകൾ, ഡെലിവറി സേവനങ്ങൾക്കായി റോബോവാനുകൾ, ഏത് കാലാവസ്ഥയിലും 24 മണിക്കൂറും പ്രവർത്തിക്കാൻ കഴിയുന്ന റോബോസ്വീപ്പറുകൾ എന്നിവ ഉൾപ്പെടുന്നു. ഓൺലൈൻ റൈഡ്-ഹെയ്ലിംഗ്, ഓൺ-ഡിമാൻഡ് ട്രാൻസ്പോർട്ട്, അർബൻ ലോജിസ്റ്റിക്സ് എന്നിവ സേവനങ്ങളിൽ ഉൾപ്പെടുന്നു. ഫെഡറൽ ഇലക്ട്രിക് വാഹന നയത്തിന് അംഗീകാരം നൽകിയതായും ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു.…