Author: News Desk
സമാനതകളില്ലാത്ത പ്രതിസന്ധിയാണ് മലയാളിയായ ബൈജു രവീന്ദ്രന്റെ എഡ്ടെക് യൂണികോൺ ബൈജൂസ് നേരിടുന്നത്. ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പായിരുന്ന ബൈജൂസിന്റെ സ്ഥാപകൻ വർദ്ധിച്ചുവരുന്ന പ്രതിസന്ധികൾക്കിടയിൽ ജീവനക്കാരുടെ വിശ്വാസം നേടാനുളള ശ്രമത്തിലാണ്. ബൈജൂസ് എന്റെ ജോലി മാത്രമല്ല, എന്റെ ജീവിതമാണെന്നാണ് ബൈജു രവീന്ദ്രൻ ജീവനക്കാർക്ക് എഴുതിയ കത്തിൽ പറയുന്നത്. കഴിഞ്ഞ 18 വർഷമായി, ഈ ദൗത്യത്തിലേക്ക് എന്റെ ഹൃദയവും ആത്മാവും പകർന്നുകൊണ്ട് ഒരു ദിവസം 18 മണിക്കൂറിലധികം ഞാൻ BYJU- നായി സമർപ്പിച്ചു. കുറഞ്ഞത് 30 വർഷമെങ്കിലും ഇത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, ബൈജു രവീന്ദ്രൻ ജീവനക്കാർക്ക് അയച്ച വികാരനിർഭരമായ ഇമെയിലിൽ പറഞ്ഞു. അനിശ്ചിതത്വങ്ങൾക്കിടയിലും, ബൈജൂസിന്റെ സ്ഥിരതയും സുസ്ഥിരവളർച്ചയും തുടരുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, ബൈജു രവീന്ദ്രൻ കുറിച്ചു. ജീവനക്കാരെ പിരിച്ചുവിടൽ, അപ്രൈസലുകളിലെ കാലതാമസം, വേരിയബിൾ പേ, പ്രൊവിഡന്റ് ഫണ്ട് വിതരണം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ ബൈജുസിന്റെ CEO അഭിസംബോധന ചെയ്തില്ല. എന്നാൽ കമ്പനിയിൽ അടുത്തിടെ നടത്തിയ പിരിച്ചുവിടലുകൾ അവസാന ശ്രമമെന്ന നിലയിലാണ്…
2023 ഏപ്രിലിൽ കേരളത്തിൽ മൊത്തം പുതിയ മൊബൈൽ ഉപഭോക്താക്കളുടെ എണ്ണം 1 .64 ലക്ഷം കുറഞ്ഞപ്പോൾ റിലയൻസ് ജിയോയ്ക്ക് 49000-ത്തിലധികം പുതിയ വരിക്കാർ. ട്രായ് ഡാറ്റ വ്യക്തമാക്കുന്നതിതാണ്.• ദേശീയതലത്തിൽ ജിയോയ്ക്ക് 3.04 ദശലക്ഷത്തിലധികം പുതിയ വരിക്കാർ• കേരളത്തിലെ സജീവ ഉപഭോക്താക്കളുടെ എണ്ണത്തിൽ ജിയോക്ക് 2 ലക്ഷത്തിന്റെ വർദ്ധനവ് എയർടെലിന് 83000 സജീവ ഉപഭോക്തതാക്കളെ നഷ്ടമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജിയോ കേരളത്തിൽ 49,000 വരിക്കാരെ നേടി. അതേസമയം സംസ്ഥാനത്തെ മൊത്തം പുതിയ മൊബൈൽ കണക്ഷനുകളുടെ എണ്ണം 1.64 ലക്ഷം കുറഞ്ഞ് 42.24 ദശലക്ഷമായി. ദേശീയതലത്തിൽ ജിയോയ്ക്ക് 3.04 ദശലക്ഷത്തിലധികം പുതിയ വരിക്കാരെ ലഭിച്ചു. കേരളത്തിലും Jio എയർടെൽ കേരളത്തിൽ 12,000 പുതിയ വരിക്കാരെയും ദേശീയ തലത്തിൽ ഏകദേശം 76,000 വരിക്കാരെയും ചേർത്തു. വോഡഫോൺ ഐഡിയ വരിക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞു. VI ക്ക് കേരളത്തിൽ 1.15 ലക്ഷം ഉപഭോക്താക്കളെയും രാജ്യവ്യാപകമായി 2.99…
വളരെ നിശബ്ദമായി വീണ്ടുമൊരു കുതിപ്പിനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്.നികുതിയ്ക്ക് മുൻപുള്ള ലാഭം 20 ശതമാനമുയർത്തികാട്ടുകയാണ് ഗൗതം അദാനി കുടുംബത്തിന്റെ ലക്‌ഷ്യം. അങ്ങനെ 2-3 വർഷത്തിനുള്ളിൽ 90,000 കോടി രൂപയുടെ നികുതിയ്ക്ക് മുൻപുള്ള ലാഭം (EBITA -Earnings Before Interest, Taxes, and Amortization ) ആണ് കമ്പനി പ്രതീക്ഷിക്കുന്നത്. വിമാനത്താവളങ്ങൾ മുതൽ ഊർജ്ജം വരെയുള്ള ബിസിനസുകൾ തകർച്ച- ആരോപണ പ്രതിബന്ധങ്ങളെ മറികടന്നു വീണ്ടും ശക്തമായ വളർച്ച പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് അനുമാനം. ഇടക്കാല വില്ലനായി അദാനി ഗ്രൂപ്പിലേക്ക് കടന്നു വന്നത് ഹിൻഡൻബർഗ് റിസർച്ച് ഉയർത്തിയ ആരോപണങ്ങളായിരുന്നു. പ്രതീക്ഷിക്കാതെ ഉയർന്ന ആരോപണങ്ങളെ തുടർന്ന് അദാനി ഗ്രൂപ്പ് ഒന്ന് ആടി ഉലഞ്ഞുവെന്നത് സത്യം. ഓഹരി വില കൃത്രിമം, കോർപ്പറേറ്റ് തട്ടിപ്പ് തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഹിൻഡൻബർഗ് റിസർച്ച് ഉയർത്തിയതോടെ അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണി മൂല്യം ഏകദേശം 150 ബില്യൺ ഡോളർ ചോർന്നു. അവിടെ നിന്നുമാണ് ഇപ്പോളത്തെ കുതിപ്പ്. അദാനി ഗ്രൂപ്പിലെ ഇപ്പോളത്തെ ചില പ്രധാന സംഭവവികാസങ്ങൾ…
എല്ലായിടത്തും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വിളയാട്ടമാണ്. AI അവതാറുകൾ ഏതൊക്കെ രൂപത്തിൽ പ്രത്യക്ഷപ്പെടുമെന്ന് ഇനി കണ്ടറിയേണ്ടിയിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പല രൂപത്തിൽ അവതരിക്കുമ്പോൾ ജർമ്മനിയിലെ ഒരു പളളിയിൽ പ്രഭാഷകന്റെ രൂപത്തിലായിരുന്നു AIയുടെ അവതാരം. ബവേറിയയിലെ ഫുവെർത്തിലെ സെന്റ് പോൾസ് പള്ളിയുടെ അൾത്താരയിൽ അവതരിപ്പിച്ച ചാറ്റ്ബോട്ട്, തിങ്ങിനിറഞ്ഞ സഭാവിശ്വാസികളോട് മരണത്തെ ഭയപ്പെടേണ്ടെന്ന് പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പളളിയിലെ അൾത്താരയിൽ ക്രമീകരിച്ച സ്ക്രീനിലാണ് ചാറ്റ്ജിപിടി AI ചാറ്റ്ബോട്ട് അവതാറുകൾ വിവിധ രൂപത്തിൽ വിശ്വാസികളോട് സംസാരിച്ചത്. ചാറ്റ്ബോട്ടിന്റെ പ്രഭാഷണം ഭൂതകാലത്തെ ഉപേക്ഷിക്കുക, വർത്തമാനകാലത്തേക്ക് ശ്രദ്ധിക്കുക, മരണത്തെ ഭയപ്പെടാതിരിക്കുക, യേശുക്രിസ്തുവിൽ വിശ്വാസം നിലനിർത്തുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. “പ്രിയ സുഹൃത്തുക്കളെ, ജർമ്മനിയിലെ പ്രൊട്ടസ്റ്റന്റുകളുടെ ഈ വർഷത്തെ കൺവെൻഷനിൽ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവതാർ എന്ന നിലയിൽ ഇവിടെ നിൽക്കുകയും നിങ്ങളോട് സംസാരിക്കുകയും ചെയ്യുന്നത് എനിക്ക് ഒരു ബഹുമതിയാണ്,” AI അവതാർ 300-ലധികം ആളുകൾ പങ്കെടുത്ത ശുശ്രൂഷ 40 മിനിറ്റ് നീണ്ടുനിന്നു. പ്രഭാഷണത്തിന് പുറമേ പ്രാർത്ഥനകളും…
വായിൽ സ്വർണകരണ്ടിയുമായി ജനിക്കുക എന്ന് കേട്ടിട്ടില്ലേ, അങ്ങനെയൊരു കുഞ്ഞാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ജനിച്ച് രണ്ടു ദിവസം മാത്രമാണ് പ്രായം, 10.44 കോടി രൂപ വിലയുള്ള വീടും 52 കോടി രൂപയുമാണ് ഈ കുഞ്ഞിന് സ്വന്തമായത്. കോടീശ്വരനും വ്യവസായ പ്രമുഖനുമായ ബാരി ഡ്രിവിറ്റ്-ബാർലോയുടെ കുടുംബത്തിലാണ് ഈ പെൺകുഞ്ഞ് ജനിച്ചത്. ജനിച്ച് രണ്ട് ദിവസത്തിനുള്ളിൽ ദശലക്ഷക്കണക്കിന് വിലമതിക്കുന്ന ഒരു മാളികയുടെ ഉടമയും 50 കോടിയിലധികം രൂപ ഉടമയുമായി മാറിയ അവൾ അങ്ങനെ ലോകത്തിലെ ഏറ്റവും ധനികയായ ശിശുവായി. കോടീശ്വരനായ ഈ കുഞ്ഞിന്റെ ലോകത്തേക്കുള്ള വരവ് അമേരിക്കയുടെ മാത്രമല്ല, ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. മകൾ സാഫ്രോൺ ഡ്രിവിറ്റ്-ബാർലോ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെന്ന് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കിട്ട് ബാരി ഡ്രിവിറ്റ്-ബാർലോ അറിയിച്ചിരുന്നു. എന്റെ പുതിയ രാജകുമാരി എത്തി!! മറീന ഡ്രെവിറ്റ്-ബാർലോ-ടക്കറെ നിങ്ങളെ എല്ലാവരെയും പരിചയപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ചെറുമകൾക്ക് ഞങ്ങൾ ഒരു വലിയ മാളിക സമ്മാനിച്ചു. കൂടാതെ ഏകദേശം 50 കോടിയുടെ…
ചന്ദ്രനിൽ പോയാലും മലയാളിയുടെ ഒരു ചായക്കട ഉണ്ടാകുമെന്നത് പറഞ്ഞു പഴകിയ ഒരു പല്ലവിയാണ്. പക്ഷേ അതിൽ കുറച്ച് യാഥാർത്ഥ്യമില്ലാതില്ല. കാരണം ഈ ലോകത്തിന്റെ ഏതൊരു കോണിലും ഒരു സംരംഭം വിജയിപ്പിക്കാൻ കെൽപ്പുളളവരാണ് നമ്മൾ മലയാളികളെന്ന് ആർക്കാണറിയാത്തത്? അങ്ങനെ കേരളത്തിന്റെ തനതുരുചികൾ കടൽ കടത്തിയ ഒരു മലയാളിയെ ആണ് channeliam.com പരിചയപ്പെടുത്തുന്നത്. തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുടക്ക് അടുത്തുള്ള പട്ടേപ്പാടം എന്ന ഗ്രാമത്തിേനോട് ചേർന്നുകിടക്കുന്ന ചിലങ്ക എന്ന പ്രദേശത്ത് നിന്നുമുളള വിജീഷ് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ സൃഷ്ടിച്ചത് കേരള റെസ്റ്റോറന്റാണ്. കേരളത്തിന്റെ രുചിപ്പെരുമ പോർച്ചുഗീസുകാർക്കിടയിൽ മാത്രമല്ല ലോകത്തിന് മുഴുവൻ വിളമ്പുകയാണ് വിജീഷ് ഇവിടെ. 2010-ലാണ് വിജീഷ് പോർച്ചുഗലിലെത്തുന്നത്. പോർച്ചുഗലിൽ നോർത്ത് ഇന്ത്യൻ വിഭവങ്ങൾ നൽകുന്ന നിരവധി ഇന്ത്യൻ റെസ്റ്റോറന്റുകളുണ്ടായിരുന്നെങ്കിലും കേരളത്തിന്റെ തനതായ വിഭവങ്ങൾ വിളമ്പുന്ന ഒരു റെസ്റ്റോറന്റ് പോലുമില്ലായിരുന്നു. അങ്ങനെയാണ് ഇന്ന് കാണുന്ന കേരള റെസ്റ്റോറന്റിന് 2018-ൽ വിജീഷ് തുടക്കമിടുന്നത്. സാമ്പത്തികമായും ഭാഷാപരമായും ഒക്കെയുളള വെല്ലുവിളികളെ അതിജീവിച്ചാണ് വിജീഷ് കേരള റെസ്റ്റോറന്റിനെ ഇന്ന് കാണുന്ന നിലയിലേക്കെത്തിച്ചത്.…
ബഹിരാകാശത്ത് നിന്ന് ഈദ് ആശംസകൾ നേർന്ന് യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. എമിറാത്തി പുരുഷൻമാരുടെ പരമ്പരാഗത വേഷമായ കന്ദൂറ ധരിച്ചായിരുന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുളള സുൽത്താന്റെ പെരുന്നാൾ ആശംസകൾ. ബഹിരാകാശത്ത് നിന്ന് ഈദ് ആശംസകൾ അയയ്‌ക്കാൻ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിന്റെ ചിഹ്നമായ സുഹൈലും സുൽത്താനൊപ്പമുണ്ടായിരുന്നു. അദ്ദേഹം എല്ലാവരോടും അസ്സലാമു അലൈക്കും എന്ന് ആശംസിക്കുകയും അറബിയിൽ ഈദ് ആശംസകൾ അറിയിക്കുകയും ചെയ്തു. സുഹൈലിനൊപ്പം സുൽത്താനെ കാണുമ്പോൾ പശ്ചാത്തലത്തിൽ ഈദ് പ്രാർത്ഥനകളും പ്രതിധ്വനിച്ചു. ചൊവ്വാഴ്ച, സുൽത്താൻ അൽ നെയാദി ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ വിശുദ്ധ നഗരമായ മക്കയുടെ മനോഹരമായ കാഴ്ച പങ്കിട്ടിരുന്നു. അറഫാത്ത് ദിനത്തിന്റെ സ്മരണയ്ക്കായാണ് മക്കയുടെ ഒരു ചിത്രം അപ്‌ലോഡ് ചെയ്തത്. “അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഈദ് അന്തരീക്ഷം ,” എന്ന് അൽ നെയാദി ട്വീറ്റ് ചെയ്തു. “അനുഗ്രഹീതമായ ഈദ് അൽ-അദ്ഹയുടെ വരവിൽ ഞാൻ എല്ലാവരേയും അഭിനന്ദിക്കുന്നു. ദൈവം ഞങ്ങൾക്കും നിങ്ങൾക്കും നന്മയും അനുഗ്രഹങ്ങളും…
7 ലോക റെക്കോർഡുകൾ ഇതിനൊക്കെ നേതൃത്വം നൽകുന്നത് ‘ഇന്ത്യയുടെ ഹൈവേമാൻ’ തന്നെയാണ്. ആരാണെന്നല്ലേ കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യന്‍ റോഡ് ശൃംഖലയുടെ നേട്ടങ്ങൾ വിവരിച്ച കൂട്ടത്തിൽ നിതിൻ ഗഡ്കരിയുടെ വകുപ്പ് കേരളത്തിന് സുപ്രധാനമായ ഒരു തീരുമാനം കൂടി കൈകൊണ്ടു കഴിഞ്ഞു. വാഹനയാത്രക്കാർക്ക് ഇന്നും തീരാ തലവേദനയായി തുടരുന്ന ഗതാഗതക്കുരുക്കഴിക്കാൻ ഇടപ്പള്ളി മുതൽ അരൂർ വരെ ആറ് വരി ആകാശപാത നിർമിക്കാൻ ദേശീയപാത അതോറിറ്റി നടപടികളാരംഭിച്ചു കഴിഞ്ഞു. 16.75 കിലോമീറ്റർ ദൂരത്തിലാണ് പടുകൂറ്റൻ ആറുവരി ആകാശപാത നിർമിക്കുന്നത്. നിലവിൽ എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്നതും ഏറ്റവും ഗതാഗതക്കുരുക്ക് ഉള്ളതുമായ നാല് വരിപ്പാതയാണ് ഇടപ്പള്ളി മുതൽ അരൂർ പാത 2006ൽ ഈ പാത വീതി കൂട്ടിയെങ്കിലും വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. രണ്ട് വർഷം കൊണ്ട് ഇനിയും ഗതാഗത കുരുക്ക് രൂക്ഷമാകുമെന്നത് മുന്നിൽ കണ്ടാണ് ആറ് വരി ആകാശപാത നിർമിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ നീക്കം.…
ഇന്ത്യയിലെ ഇന്റർനെറ്റ് മാധ്യമങ്ങൾ രാജ്യത്തെ നിയമങ്ങൾ പാലിക്കണം; നയമാവർത്തിച്ച് രാജീവ് ചന്ദ്രശേഖർ. ട്വിറ്ററിന്റെ വൈമനസ്യങ്ങൾക്കെതിരെ ആഞ്ഞടിച്ചു കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹ മന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ ഇന്റർനെറ്റ് മാധ്യമങ്ങളും പ്ലാറ്റ്‌ഫോമുകളും ഇന്ത്യൻ നിയമങ്ങൾ പാലിക്കണമെന്നു മന്ത്രി ആവർത്തിച്ചു ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ നേരത്തെ നൽകിയ നിരവധി നിർദേശങ്ങൾ ട്വിറ്ററും സഹസ്‌ഥാപകൻ ജാക്ക് ഡോർസിയും പാലിച്ചില്ലെന്ന് രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ നിയമങ്ങൾ പാലിക്കണം എന്നതടക്കം കേന്ദ്ര സർക്കാർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അവ നടപ്പാക്കുന്നതിൽ ട്വിറ്റെർ വൈമനസ്യം കാട്ടിയ ഉദാഹരണങ്ങൾ അക്കമിട്ടു നിരത്തിയാണ് രാജീവ് ചന്ദ്രശേഖറിന്റെ പുതിയ ട്വീറ്റ്. This is an outright lie by @jack – perhaps an attempt to brush out that very dubious period of twitters history Facts and truth@twitter undr Dorsey n his team were…
പരമ്പരാഗത പ്രായം കണക്കാക്കൽ രീതികൾ വിട്ട് ലോകമെങ്ങുമുളള പ്രായം കണക്കാക്കൽ മാതൃക പിന്തുടരാൻ തീരുമാനിച്ച് ദക്ഷിണ കൊറിയ.ഇതോടെ ദക്ഷിണ കൊറിയക്കാരുടെ പ്രായം ഇനി രണ്ടു വയസ് കുറയും. മുമ്പ്, കൊറിയയിൽ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന കണക്കുകൂട്ടൽ രീതി നൂറ്റാണ്ടുകൾ പഴക്കമുള്ള “കൊറിയൻ യുഗം” എന്ന സമ്പ്രദായമായിരുന്നു. അതനുസരിച്ച് ജനിക്കുന്ന കുഞ്ഞിന് ഒരു വയസ്സായിരുന്നു പ്രായം. പിന്നീട് വരുന്ന ജനുവരി ഒന്നിന് കുഞ്ഞിന് രണ്ടു വയസ് തികയുന്ന വിധമായിരുന്നു പ്രായം കണക്കാക്കിയിരുന്നത്. ഇതിനർത്ഥം ഡിസംബർ 31 ന് ജനിച്ച കുഞ്ഞിന് അടുത്ത ദിവസം രണ്ട് വയസ്സ് തികയുമെന്നാണ്.പുതിയ മാറ്റത്തോടെ ജനനത്തീയതി അടിസ്ഥാനമാക്കിയുള്ള പ്രായം കണക്കാക്കുന്നത് കഴിഞ്ഞ ദിവസം മുതൽ ദക്ഷിണ കൊറിയയിൽ പ്രാബല്യത്തിൽ വന്നു. ഇനി മുതൽ ജനനസമയത്ത് പൂജ്യം വയസും അടുത്ത ജന്മദിനത്തിന് ഒരു വയസും തികയുന്ന സാർവ്വത്രിക രീതിയായിരിക്കും ദക്ഷിണ കൊറിയക്കാർ പിന്തുടരുക. പ്രസിഡന്റ് യൂൻ സുക് യോൾ കഴിഞ്ഞ വർഷം സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ ജനനതീയതി മാറ്റത്തിനായി ശക്തമായി മുന്നോട്ട് വന്നു. പരമ്പരാഗത പ്രായം കണക്കാക്കൽ രീതികൾ “അനാവശ്യമായ സാമൂഹികവും സാമ്പത്തികവുമായ ചിലവുകൾ” സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഉദാഹരണത്തിന്, ഇൻഷുറൻസ് പേ-ഔട്ടുകൾക്കും സർക്കാർ സഹായ പരിപാടികൾക്കുള്ള യോഗ്യത നിർണയിക്കുന്നതിലും തർക്കങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. 2022…