Author: News Desk
ലോകത്ത് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന സര്‍ഗാത്മക സമ്പദ് വ്യവസ്ഥയുടെ ഗുണഫലം നേടാന്‍ കേരളത്തിലെ സാങ്കേതികപ്രവര്‍ത്തകര്‍ ശ്രമിക്കണണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. കളമശേരിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കാമ്പസിലുള്ള ഫാബ് ലാബിന്റെ 2025 ലെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക പ്രവര്‍ത്തകരും സര്‍ഗാത്മക സമൂഹവും രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലാണെന്ന ധാരണ സമൂഹത്തിനുണ്ടായിരുന്നു. എന്നാല്‍ സര്‍ഗാത്മകതയിലാണ് ഇന്ന് ഏറ്റവുമധികം സാങ്കേതികപ്രവര്‍ത്തകര്‍ ഉൾപ്പെട്ടിട്ടുള്ളത്. സര്‍ഗാത്മകതയിലേക്ക് നൂതന സാങ്കേതികവിദ്യ സമന്വയപ്പിച്ചതോടെ അനന്തമായ സാധ്യതകളാണ് ഇരു മേഖലകളിലും വന്നിട്ടുള്ളതെന്ന് സിഇഒ പറഞ്ഞു. 200 ബില്യൺ ഡോളറാണ് ഈ മേഖലയുടെ മൂല്യം. ഇത് പരമാവധി ഉപയോഗപ്പെടുത്താന്‍ ഫാബ് ബിരുദധാരികള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എബിൻ മാത്യു, ആകാശ് എടമന, ആന്‍സി റോഷന്‍, ആശിഷ് ജോയ്, നമിത അരവിന്ദ്, നോയല്‍ സജി, രവിശങ്കര്‍ എസ് എന്നിവരാണ് ഇക്കൊല്ലം ഫാബ് ലാബില്‍ നിന്നും ബിരുദം കരസ്ഥമാക്കിയത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ഡിജിറ്റൽ ഫാബ്രിക്കേഷൻ…
2019ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോഡി മൂന്ന് സേനാ വിഭാഗങ്ങളായ വ്യോമസേന, നാവികസേന, കരസേന എന്നിവ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചിരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ മൂന്ന് സേനാ വിഭാഗങ്ങളും തടസ്സങ്ങളില്ലാതെ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകതയായിരുന്നു പ്രധാനമന്ത്രി അന്ന് എടുത്തുപറഞ്ഞത്. ഇതാണ് തിയേറ്റർ കമാൻഡുകളെക്കുറിച്ചുള്ള (Theatre command) ചർച്ചകൾക്ക് തുടക്കമിട്ടത്. സൈന്യം, നാവികസേന, വ്യോമസേന എന്നിവയേയും അവയുടെ വിഭവങ്ങളെയും നിർദിഷ്ട ‘തിയേറ്റർ കമാൻഡുകളായി’ സംയോജിപ്പിക്കാനും, ഒരൊറ്റ ഏകീകൃത കമാൻഡ് ഘടനയ്ക്ക് കീഴിൽ വിന്യസിക്കാനുമാണ് തിയേറ്ററൈസേഷൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ, പ്രതിരോധ രംഗത്ത് കൂടുതൽ ഏകോപനവും വേഗതയും കൈവരിച്ച് ഇന്ത്യയുടെ സൈനിക ശക്തി ലോകനിലവാരത്തിലേക്ക് ഉയരുമെന്നാണ് വിലയിരുത്തൽ. സേനാവിഭാഗങ്ങളുടെ എല്ലാ തലങ്ങളിലും സംയുക്ത പരിശീലനം ഉൾപ്പെടെ സജ്ജമാക്കി കര, വ്യോമ, നാവിക സേനകളുടെ സംയുക്ത കമാൻഡിനുള്ള നീക്കം ശക്തിപ്പെടുത്തുകയാണ് പ്രതിരോധമന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ മാസം ആദ്യം കൊൽക്കത്തയിൽ നടന്ന സംയോജിത കമാൻഡേഴ്‌സ് കോൺഫറൻസിൽ ഈ നടപടികളിൽ ചിലത് ചർച്ച ചെയ്യപ്പെട്ടു.…
ഇന്ത്യയിൻ സാന്നിധ്യം വിപുലീകരിക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കി കൊറിയയിലെ ഏറ്റവും മികച്ച കപ്പൽനിർമാതാക്കൾ. കപ്പൽ നിർമ്മാണത്തിലും ഓഫ്‌ഷോർ എഞ്ചിനീയറിംഗിലും സഹകരിക്കുന്നതിനായി സാംസങ് ഹെവി ഇൻഡസ്ട്രീസ് (Samsung Heavy Industries) ഇന്ത്യയിലെ സ്വാൻ ഡിഫൻസുമായി (Swan Defence) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇതിനുപുറമേ എച്ച്‌ഡി ഹ്യുണ്ടായി കപ്പൽശാലകളുടെ (HD Hyundai’s shipyards) മേൽനോട്ടം വഹിക്കുന്ന ഹോൾഡിംഗ് കമ്പനിയായ എച്ച്‌ഡി കൊറിയ ഷിപ്പ് ബിൽഡിംഗ് ആൻഡ് ഓഫ്‌ഷോർ എഞ്ചിനീയറിംഗ് (HD Korea Shipbuilding & Offshore Engineering) ദീർഘകാല സഹകരണം സ്ഥാപിക്കുന്നതിനായി ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാർ ഉടമസ്ഥതയിലുള്ള കപ്പൽ നിർമാണ കമ്പനിയായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡുമായി (CSL) ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുമുണ്ട്. ആഗോള കപ്പൽനിർമാണത്തിൽ 20ആം സ്ഥാനത്തുള്ള ഇന്ത്യ, 2030 ആകുമ്പോഴേക്കും ലോകത്തിലെ മികച്ച 10 കപ്പൽനിർമാതാക്കളിൽ ഒരാളാകാനും 2047 ആകുമ്പോഴേക്കും മികച്ച അഞ്ച് പേരിൽ ഒരാളാകാനും ലക്ഷ്യമിടുന്നു. നിലവിൽ 1,500 വാണിജ്യ കപ്പലുകളാണ് പ്രതിവർഷം നിർമിക്കുന്നത്. ഇത് 2,500 ആയി ഉയർത്താനും ഇന്ത്യ പദ്ധതിയിടുന്നു. ഈ…
“ഞാന്‍ ചെയ്തതെല്ലാം മടുപ്പില്ലാതെ കണ്ടിരുന്ന എന്റെ പ്രിയപ്പെട്ട മലയാളികള്‍… ഇതുതന്നെയാണോ എന്റെ തൊഴില്‍ എന്നാലോചിക്കുമ്പോഴെല്ലാം ‘ലാലേട്ടാ’ എന്ന് സ്‌നേഹത്തോടെ എന്നെ വിളിച്ചുണര്‍ത്തിയവര്‍. ഇപ്പോഴും ഞാനാ മഹാനദിയുടെ പ്രവാഹത്തിലാണ്. മുങ്ങിപ്പോകുമ്പോഴെല്ലാം ആരൊക്കെയോ പിടിച്ചുയര്‍ത്തുന്നു. ഇനിയും ഒഴുകൂ എന്നു പറയുന്നു. നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടൂ…”ഇതാണ് ഇന്ത്യയുടെ അഭിനയ ചക്രവർത്തി മോഹൻലാൽ. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ ഭരത് മോഹന്‍ലാലിന് ആദരമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച മലയാളം വാനോളം ലാല്‍സലാം എന്ന പരിപാടിയിലാണ് മലയാളത്തിന്റെ മഹാനടന് കേരളം ആദരമര്‍പ്പിച്ചത്. മോഹന്‍ലാലിനെ മുഖ്യമന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. ഡല്‍ഹിയില്‍ വെച്ച് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷത്തേക്കാള്‍ ഏറെ വൈകാരികമായാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്ന് ആദരം ഏറ്റുവാങ്ങിക്കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാല്‍ മലയാളത്തിന്റെ ഇതിഹാസതാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള നേട്ടമാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ സുവര്‍ണ നേട്ടമാണിത്. ശതാബ്ദിയോട് അടുക്കുന്ന മലയാള…
സംരംഭങ്ങളെ മുടക്കുന്ന വില്ലൻ വേഷം ഉപേക്ഷിച്ചു തദ്ദേശ വകുപ്പ് , സംരംഭങ്ങളെ ഇതിലേ… എന്ന് വ്യവസായ വകുപ്പ് . ഇതോടെ സംരംഭങ്ങളെ ആരംഭത്തിൽ തന്നെ വഴിമുടക്കിയിരുന്ന തദ്ദേശ ചട്ടങ്ങളും ഭേദഗതികളും വഴിമാറികൊടുത്തു. വീട്ടിലൊരു സംരംഭം പദ്ധതി പ്രകാരം ഒരു വീട്ടിലെ അമ്പതു ശതമാനം ഇടവും സംരംഭത്തിനായി ഉപയോഗിക്കാമെന്ന ചരിത്രപരമായ ഭേദഗതിയാണ് തദ്ദേശ വകുപ്പ് കൊണ്ട് വന്നത്. സംരംഭക കേരളം അത് രണ്ടു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു . ഇതോടെ കേരളത്തിലെ വീട്ടമ്മമാർക്കും വീട്ടിലെ സംരംഭം ഉപജീവനമാർഗമായി മാറി. തദ്ദേശ വകുപ്പും വ്യവസായ വകുപ്പും കൈകോർത്താൽ വ്യവസായ സംരംഭ കേരളമെന്ന സുന്ദര സ്വപ്നം യാഥാർഥ്യമാക്കാമെന്നു തെളിഞ്ഞതായി വിലയിരുത്തുകയാണ് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവും തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷും. തദ്ദേശ സ്വയംഭരണ വകുപ്പിൽ കൊണ്ടുവന്ന മാറ്റങ്ങൾ കൊണ്ടുകൂടിയാണ് കേരളം പൂർണമായും നിക്ഷേപസൗഹൃദമായി മാറിയത്. ഇങ്ങനെ കേരളത്തിലെ വ്യവസായ മേഖലയിൽ ഉണ്ടായ ആകർഷകമായ മാറ്റങ്ങളും വ്യവസായ ലൈസൻസിങ്ങ് ഉൾപ്പെടെയുള്ള…
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഹഡില്‍ ഗ്ലോബല്‍ 2025 നോടനുബന്ധിച്ച് ലോകോത്തര നിലവാരമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ അത്യാധുനിക സാങ്കേതികവിദ്യാ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന എക്സ്പോ സംഘടിപ്പിക്കും. ഡിസംബര്‍ 11 മുതല്‍ 13 വരെ ദി ലീല കോവളം, എ റാവിസ് ഹോട്ടലില്‍ നടക്കുന്ന ഹഡില്‍ ഗ്ലോബല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള വിവിധ മേഖലകളിലെ നൂറോളം സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളാണ് എക്സ്പോയിലുള്ളത്. ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ സാങ്കേതിക, വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനും നിക്ഷേപകര്‍ക്ക് മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തി നിക്ഷേപം നടത്താനും എക്സ്പോ അവസരമൊരുക്കും. എഡ്യൂടെക്, ഓഗ്മെന്‍റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ഫിന്‍ടെക്, ലൈഫ് സയന്‍സ്, സ്പേസ്ടെക്, ഹെല്‍ത്ത്ടെക്, ബ്ലോക്ക് ചെയ്ന്‍, ഐഒടി, ഇ – ഗവേണന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് / മെഷീന്‍ ലേണിംഗ്, എആര്‍/വിആര്‍, ഐഒടി, ഗ്രീന്‍ടെക്, എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ എക്സ്പോയുടെ ഭാഗമായുണ്ട്. ഹ്യൂമനോയിഡ് റോബോട്ടുകള്‍, ഓട്ടോണമസ് ഡ്രോണുകള്‍, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍, ഊര്‍ജ്ജം ലാഭിക്കാന്‍ സഹായകമാകുന്ന…
യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ (EFTA) അംഗങ്ങളിൽ നിന്ന് ഇന്ത്യ നൂറ് ബില്യൺ ഡോളർ നിക്ഷേപം ആകർഷിച്ചതായും 150 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കാനുള്ള സാധ്യത പരിഗണനയിലാണെന്നും വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റൈൻ, നോർവേ, സ്വിറ്റ്‌സർലൻഡ് എന്നിവയാണ് യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ രാജ്യങ്ങൾ. ഈ നാല് രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താൻ വൻ അവസരങ്ങളുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യ-ഇഎഫ്ടിഎ വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാർ പ്രകാരം, അടുത്ത 15 വർഷത്തേക്ക് ഇഎഫ്ടിഎയിൽ നിന്ന് 100 ബില്യൺ ഡോളറിന്റെ എഫ്ഡിഐ രാജ്യത്തിനു ലഭിച്ചതായും ഐപി നിയമങ്ങളിലെ ഡാറ്റ എക്സ്ക്ലൂസിവിറ്റി അന്തിമമാക്കിയ ശേഷം 150 ബില്യൺ ഡോളറിന്റെ കരാർ കൂടി ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. india is set to attract $250 billion investment from efta nations (iceland, norway, switzerland, liechtenstein) under the new trade and economic partnership…
ഓപ്പറേഷൻ സിന്ദൂറിൽ എസ്-400 സർഫേസ്-ടു-എയർ മിസൈൽ സംവിധാനങ്ങൾ വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നു. ഇതിനുപിന്നാലെ റഷ്യയിൽ നിന്ന് കൂടുതൽ എസ്-400 വാങ്ങാൻ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോർട്ട്. ഡിസംബറിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കുമ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ നിർദിഷ്ട സംഭരണം ഉൾപ്പെടുത്തിയേക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2018 ഒക്ടോബറിൽ, അഞ്ച് എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ വാങ്ങുന്നതിനായി ഇന്ത്യ റഷ്യയുമായി 5 ബില്യൺ യുഎസ് ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചു. കരാറുമായി മുന്നോട്ട് പോകുന്നത് അമേരിക്കയുടെ എതിരാളികളെ ഉപരോധത്തിലൂടെ നേരിടുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം യുഎസ് ഉപരോധങ്ങൾക്ക് കാരണമായേക്കാമെന്ന മുന്നറിയിപ്പ് അവഗണിച്ചായിരുന്നു നീക്കം. മൂന്ന് സ്ക്വാഡ്രണുകൾ ഇതിനകം എത്തിച്ചു കഴിഞ്ഞതായും ഇന്ത്യ കൂടുതൽ ആയുധ സംവിധാനങ്ങൾ വാങ്ങാൻ സാധ്യതതയുള്ളതായും പ്രതിരോധ വിദഗ്ധരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. following ‘operation sindoor’ success, india may procure additional russian s-400 air defence systems. the…
ഹുറൂൺ സമ്പന്ന പട്ടിക (Hurun Rich List 2025) കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പട്ടിക പ്രകാരം സെപ്റ്റോ (Zepto) സ്ഥാപകരായ കൈവല്യ വോഹ്റ( Kaivalya Vohra), ആദിത് പാലിച്ച (Aadit Palicha) എന്നിവരാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണേർസ്. 22കാരനായ കൈവല്യയുടെ ആസ്തി 4480 കോടി രൂപയും, 23കാരനായ ആദിത് പാലിച്ചയുടെ ആസ്തി 5380 കോടിയുമാണ്. 25-35 വയസ്സുള്ള ബില്യണേർസിന്റെ വിഭാഗത്തിൽ എസ്ജി ഫിൻസെർവിന്റെ രോഹൻ ഗുപ്ത മുൻപന്തിയിലുണ്ട്. 26കാരനായ അദ്ദേഹത്തിന്റെ ആസ്തി 1140 കോടി രൂപയാണ്. 27 വയസ്സുള്ള ഭാരത് പേയുടെ ശാശ്വത് നക്രാണിക്ക് 1340 കോടി രൂപ ആസ്തിയുണ്ട്. ടിഎസി സെക്യൂരിറ്റി സ്ഥാപകൻ തൃഷ്നീത് അറോറയാണ് പട്ടികയിൽ അഞ്ചാമത്. 30കാരനായ അദ്ദേഹത്തിന് 1820 കോടി രൂപയുടെ ആസ്തിയുണ്ട്. ആദിത്യ കുമാർ ഹൽവസ്യ, ഹർഷ റെഡ്ഢി, ഹാർദിക് കൊത്തിയ എന്നിവരും ആദ്യ പത്തിലുണ്ട്. അതേസമയം ആഗോള തലത്തിൽ 21190 കോടി രൂപ ആസ്തിയോടെ പെർപ്ലെക്സിറ്റി സ്ഥാപകൻ അരവിന്ദ് ശ്രീനിവാസ്…
ഇറ്റലിയിലെ ടാറന്റോയിൽ എത്തി ഇന്ത്യൻ നാവികസേനയുടെ സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐഎൻഎസ് ത്രികാന്ത് (INS Trikand). മെഡിറ്ററേനിയൻ കടലിലേക്കുള്ള പ്രവർത്തന വിന്യാസത്തിനിടെയാണ് ഐഎൻഎസ് ത്രികാന്ത് ടാറന്റോയിലെത്തിയിരിക്കുന്നത്. ഐഎൻഎസ് ത്രികാന്തിന്റെ കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ സച്ചിൻ കുൽക്കർണി, ഇറ്റാലിയൻ നാവികസേനയുടെ രണ്ടാം നാവിക വിഭാഗത്തിന്റെ കമാൻഡർ റിയർ അഡ്മിറൽ ആൻഡ്രിയ പെട്രോണിയെ സന്ദർശിച്ചു. കപ്പൽ ജീവനക്കാർ പ്രൊഫഷണൽ കൈമാറ്റങ്ങളിലും ക്രോസ്-ഡെക്ക് സന്ദർശനങ്ങളിലും ഏർപ്പെട്ടു. മികച്ച രീതികൾ പങ്കിടുന്നതിലും രണ്ട് നാവികസേനകൾ തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിലും ഈ ഇടപെടലുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇറ്റലിയുമായുള്ള ബന്ധത്തിന് ഇന്ത്യ നൽകുന്ന പ്രാധാന്യം കൂടി അടിവരയിടുന്നതാണ് ഇതെന്ന് അധികൃതർ അറിയിച്ചു. വളർന്നുവരുന്ന പ്രതിരോധ സഹകരണവും സമുദ്ര പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയേയും പ്രവർത്തന വിന്യാസം പ്രതിഫലിപ്പിക്കുന്നു. indian navy’s ins trikand visited taranto, italy, during its mediterranean deployment. the visit aims to strengthen defence cooperation and maritime partnership.
