Author: News Desk
കേരളത്തിലെ സ്റ്റാർട്ടപ്പ് സ്ഥാപകരുടെ സംരംഭമായ ഫൗണ്ടേഴ്‌സ് മീറ്റിന്റെ ഇരുപതാമത് എഡിഷൻ അടുത്തിടെ കൊച്ചിയിൽ നടന്നിരുന്നു. ചാനൽ ഐ ആം സിഇഒയും ഫൗണ്ടറുമായ നിഷ കൃഷ്ണൻ മോഡറേറ്റർ ആയ പരിപാടിയിൽ സിനിമ താരവും കോർപ്പറേറ്റ് ഗിഫ്റ്റ് സംരംഭത്തിന്റെ ഉടമയുമായ അഞ്ജലി നായർ പങ്കെടുത്തിരുന്നു. അഭിനയലോകത്ത് നിന്നും ബിസിനസിലേക്ക് എത്തിയ അഞ്ജലി, സംരംഭക എന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ബിസിനസ് ആശയങ്ങളും മീറ്റിൽ പങ്കുവച്ചിരുന്നു. അഞ്ജലിയുടെ കൂടുതൽ വിശേഷങ്ങളിലേക്ക്. സിനിമയിലേക്ക് സിനിമയിലൂടെ മാത്രം ആളുകൾ തിരിച്ചറിഞ്ഞിരുന്ന എന്നെ ഒരു സംരംഭക എന്ന രീതിയിൽ ഇപ്പോൾ അറിയപ്പെടുന്നതിൽ സന്തോഷമുണ്ട്. സിനിമയിലേക്ക് അപ്രതീക്ഷിതമായി എത്തിയ ആളാണ് ഞാൻ. വീട്, അമ്പലം എന്നതൊക്കെ ആയിരുന്നു എന്റെ ലോകം. ഇതിനൊക്കെ അപ്പുറം മീഡിയ എന്നൊരു ലോകം ഉണ്ടന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. വീടിന്റെ അടുത്തൊരു പരിപാടിയിൽ ഐഡിയ സ്റ്റാർ സിംഗറിലെ സന്നിദാനന്ദൻ പങ്കെടുക്കാൻ വന്നു. ടീവിയിൽ കണ്ടിരുന്ന ഒരാളെ നേരിട്ട് കാണുന്നത് എനിക്ക് മോഹൻലാലിനെയും മമ്മൂട്ടിയെയും കാണുന്ന പോലത്തെ സന്തോഷം…
കുറഞ്ഞ നിരക്കിലുള്ള എയർലൈൻ എന്നത് ഏതൊരു പ്രവാസിയും സ്വപ്നം കാണുന്ന ഒന്നാണ്. ഇത് യാഥാർഥ്യമായാൽ ഇന്ത്യൻ പ്രവാസികൾക്ക് വളരെ ലാഭകരമായ നിരക്കിൽ താമസിയാതെ നാട്ടിലേക്ക് പറക്കാൻ സാധിക്കും. ദുബായ് ആസ്ഥാനമായുള്ള രണ്ട് ബിസിനസുകാരുടെ പദ്ധതി ആയ എയർ കേരളയ്ക്ക് ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ലഭിച്ചു. ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സെറ്റ്ഫ്ലൈ ഏവിയേഷൻ എന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ എയർലൈൻസിന് മൂന്ന് വർഷത്തേക്ക് ഷെഡ്യൂൾഡ് കമ്മ്യൂട്ടർ എയർ ട്രാൻസ്പോർട്ട് സർവീസ് നടത്താനുള്ള അനുമതിയുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. യുഎഇ സംരംഭകരായ അഫി അഹമ്മദിൻ്റെയും അയൂബ് കല്ലടയുടെയും ആശയമാണ് എയർ കേരള. യാഥാർഥ്യമായാൽ ഇത് കേരളത്തിലെ ആദ്യത്തെ പ്രാദേശിക എയർലൈൻ ആയിരിക്കും ഇത്. വർഷങ്ങളായുള്ള തങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലമാണിതെന്ന് ഖലീജ് ടൈംസിനോട് സംസാരിക്കവെ അഫി അഹമ്മദ് പറഞ്ഞു. “ഇത് യാഥാർത്ഥ്യമാക്കാൻ ഞാനും എൻ്റെ പങ്കാളികളും കഠിന പരിശ്രമത്തിലാണ്. പലരും…
ബഹിരാകാശ മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും വേണ്ടി വിഎസ്എസ്‌സി യിലെ ശാസ്ത്രജ്ഞരുടെ പങ്കാളിത്തം ഉറപ്പാക്കി K-Space. ഇനി വി.എസ്.എസ്.സി ശാസ്ത്രജ്ഞർ കെ സ്‌പേസിന്റെ ഭരണ ഉപദേശക സമിതികളിൽ അംഗമായി സംരംഭകത്വത്തെ നയിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ഐഎസ്ആർഒ ചെയർമാനുമായ ഡോ. എസ്. സോമനാഥ് എന്നിവരുടെ സാനിധ്യത്തിൽ കേരള സ്പേസ് പാർക്കും (കെ സ്‌പേസ്) വിക്രം സാരാഭായ് സ്പേസ് സെന്ററും തമ്മിലുള്ള ധാരണാപത്രം ഒപ്പു വെച്ചു. വി.എസ്.എസ്.സി ക്കു വേണ്ടി ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായരും കെ സ്‌പേസിനു വേണ്ടി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ഇലക്ട്രോണിക്‌സ് & വിവര സാങ്കേതിക വകുപ്പ് സെക്രട്ടറിയുമായ ഡോ. രത്തൻ യു കേൽക്കറും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ധാരണ പത്രത്തിന്റെ ഭാഗമായി വി.എസ്.എസ്.സി ശാസ്ത്രജ്ഞർ, കെ സ്‌പേസിന്റെ ഭരണ ഉപദേശക സമിതികളിൽ അംഗമായികൊണ്ട് സ്‌പേസ് പാർക്കിന്റെ വികസനത്തിനു വേണ്ട മാർഗ്ഗനിർദേശങ്ങളും സാങ്കേതിക ഉപദേശങ്ങളും നൽകും. കെ-സ്‌പേസ് ബഹിരാകാശമേഖലയിൽ പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന്…
മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയായ സുജാത സൗനിക് ചുമതല ഏറ്റത് ഞായറാഴ്ച ആണ്. മഹാരാഷ്ട്രയുടെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായി സുജാത ഇതോടെ ചരിത്രം കുറിച്ചിരിക്കുകയാണ്. വിരമിച്ച നിതിൻ കീറിൻ്റെ സ്ഥാനത്തേക്കാണ് ഐഎഎസ് ഉദ്യോഗസ്ഥ സുജാത ഇപ്പോൾ ചുമതല ഏറ്റിരിക്കുന്നത്. അടുത്ത വർഷം വിരമിക്കാൻ പോകുന്ന സുജാത, 2025 ജൂൺ വരെ ഈ സ്ഥാനത്ത് തുടരും. മുൻപ് സംസ്ഥാന ആഭ്യന്തര വകുപ്പിൽ അഡീഷണൽ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന ആളാണ് സുജാത. 1987 ബാച്ച് ഐഎഎസ് ഓഫീസർ ആയ സുജാത 1965 ജൂൺ 15 ന് ഹരിയാനയിലാണ് ജനിച്ചത്. മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയായി സ്ഥാനം വഹിച്ചിട്ടുള്ള വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ മനോജ് സൗനിക് ആണ് സുജാതയുടെ ഭർത്താവ്. ഒരേ ഐഎഎസ് ബാച്ചിൽ ഉള്ളവർ ആണ് ഇരുവരും. ചണ്ഡീഗഢിൽ ആയിരുന്നു സുജാതയുടെ വിദ്യാഭ്യാസം. പഞ്ചാബ് സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ സുജാതയ്ക്ക് സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട്. കൂടാതെ, ഹാർവാർഡ്…
സിനിമകളേക്കാൾ ബഡ്ജറ്റും കളക്ഷനും ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് സിനിമ പ്രേമികൾ. അടുത്തിടെ പുറത്തിറങ്ങിയ കൽക്കി 2898 എഡി ആണ് ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമ. 600 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ഈ ചിത്രം മറ്റ് മെഗാ ബജറ്റ് ഇന്ത്യൻ ചിത്രങ്ങളായ ആർആർആർ, ആദിപുരുഷ് എന്നിവയെ കടത്തിവെട്ടിയാണ് ഈ പദവി സ്വന്തമാക്കിയത്. എന്നാൽ ഹോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ചിത്രത്തിൻ്റെ ചിലവ് ഒന്നുമല്ലാതായി മാറുകയാണ്. ഹോളിവുഡ് സിനിമകളുമായി താരതമ്യം ചെയ്‌താൽ കൽക്കിയുടെ ബജറ്റ് ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ സിനിമകളുടെ അഞ്ചിലൊന്ന് പോലും ആവുന്നില്ല എന്നതാണ് സത്യം. ജോർജ് ലൂക്കാസ് സൃഷ്ടിച്ച സ്റ്റാർ വാർസ് എന്ന എപിക് സ്പേസ് ഒപേറ സീരീസിൽ 2015ലെ പുറത്തിറങ്ങിയ ഏഴാം അധ്യായമാണ് സ്റ്റാർ വാർസ്: ദി ഫോഴ്സ് അവേക്കൻസ്. ഈ സിനിമ രചിച്ചതും നിർമിച്ചതും സംവിധാനം ചെയ്തതും ജെ ജെ അബ്രാംസ് ആണ്. ദി ഫോഴ്സ് അവേക്കൻസ്, ലോകത്തിലെ…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ആദ്യ ഘട്ടം പ്രവർത്തിച്ചു തുടങ്ങുന്നതോടെ പ്രതീക്ഷിക്കുന്നത് വർഷം 2500കോടി രൂപയുടെ വരുമാനമാണ് . കേന്ദ്ര സർക്കാരിന് വർഷം 400കോടി ജി.എസ്.ടി വിഹിതമായി കിട്ടും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചരക്കുമായി ആദ്യമെത്തുന്ന കപ്പൽ മെസ്കിന്റെ ചാറ്റേഡ‍് മദർഷിപ്പായ സാൻഫെർണാണ്ടോ ശനിയാഴ്ച തുറമുഖത്തടുക്കും. പിന്നാലെ രണ്ടു കപ്പലുകൾ കൂടി എത്തും. ആധുനിക സംവിധാനങ്ങളാണ് വിഴിഞ്ഞത്തു ഒരുക്കിയിരിക്കുന്നത്. ഓട്ടമേറ്റഡ് സംവിധാനം വഴി ഒരു കണ്ടെയ്നർ അൺലോഡിങ്ങ് നടത്താൻ 10 മിനിറ്റ് മതിയാകും. രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്ത് എത്തുന്ന ആദ്യ കപ്പൽ മെസ്കിന്റെ ചാർട്ടേർഡ് മദർഷിപ്പ്സാൻഫെർണാണ്ടോ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ചരക്കുകപ്പലാണ്. ചൈനയിലെ ഷിയാമെൻ തുറമുഖത്തുനിന്നു പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. കപ്പലിലെ മുഴുവൻ ചരക്കും വിഴിഞ്ഞത്തിറക്കും. മെസ്കിന്റെ ചാർട്ടേർഡ് മദർഷിപ്പ് എത്തുന്നതിനു പിന്നാലെ രണ്ടു കപ്പലുകൾ എത്തുക ആദ്യ കപ്പലിൽ നിന്നും എത്തുന്ന കണ്ടെയ്നറുകൾ രാജ്യത്തിന്റെ വിവിധ തുറമുഖത്തേക്ക് കൊണ്ടുപോകുന്നതിനാണ്. മാറിൻ അജൂർ, സീസ്പാൻ സാന്റോസ് എന്നീ…
സ്ലീപ്പറുകളുടെ നിർമാണം പൂർത്തിയാകുന്ന മുറക്ക് കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ലഭിച്ചേക്കും. കൊച്ചുവേളി– ബെംഗളൂരു, ശ്രീനഗർ– കന്യാകുമാരി സർവീസുകളാണ് റെയിൽവേ ബോർഡിന്റെ പരിഗണനയിലുള്ളത്. കന്യാകുമാരിയിൽ നിന്നു കൊങ്കൺ വഴിയാകും ശ്രീനഗർ വന്ദേഭാരത് സർവീസ് നടത്തുക. കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരം എറണാകുളം വഴി കൊങ്കൺ പാതയിൽ ശ്രീനഗറിനു തൊട്ടടുത്തുള്ള ബഡ്ഗാം സ്റ്റേഷൻ വരെ ആഴ്ചയിൽ 3 ദിവസമായിരിക്കും സർവീസ്. ഉധംപുർ– ശ്രീനഗർ– ബാരാമുള്ള റെയിൽപാത ഡിസംബറിൽ കമ്മിഷൻ ചെയ്യുന്നതോടെ സർവീസ് തുടങ്ങും. ബെമലിന്റെ ബെംഗളൂരു ഫാക്ടറിയിലാണ് വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണം പുരോഗമിക്കുന്നത്. വന്ദേഭാരത് ട്രെയിനുകൾക്ക് കേരളത്തിൽ മികച്ച വരുമാനമാണ് ലഭിക്കുന്നത്. കേരളത്തിന് ആദ്യഘട്ടത്തിൽ സ്ലീപ്പർ ട്രെയിനുകൾ നൽകാൻ ഇതും ഒരുകാരണമായെന്നാണ് സൂചന. രാജധാനി ട്രെയിനുകളുടെ മാതൃകയിൽ പൂർണമായും എയർ കണ്ടീഷൻ ചെയ്ത കോച്ചുകളായിരിക്കും ഈ സ്ലീപ്പർ ട്രെയിനുകളിൽ ഉണ്ടാവുക. സുരക്ഷയുടെയും സൗകര്യങ്ങളുടെയും കാര്യത്തിലും മുന്നിട്ട് നിൽക്കും. കൊച്ചുവേളി– ബെംഗളൂരു വന്ദേ ഭാരത് എറണാകുളം- പാലക്കാട്-സേലം വഴിയാകും സർവീസ് നടത്തുക. തിരുവനന്തപുരം…
രാജ്യത്തെ ഓരോ ജില്ലയിലും ഒരു സഹകരണ ബാങ്കും പാൽ ഉത്പാദക യൂണിയനും സ്ഥാപിക്കാനും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിവിധോദ്ദേശ്യ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (പിഎസിഎസ്) സ്ഥാപിക്കാനും കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതായി കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ ശനിയാഴ്ച പറഞ്ഞു. സഹകരണ സ്ഥാപനങ്ങൾ ഇല്ലാത്ത രണ്ട് ലക്ഷം പഞ്ചായത്തുകൾ ആണ് കേന്ദ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. 102-ാമത് അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘സഹകർ സേ സമൃദ്ധി’ (സഹകരണത്തിലൂടെ അഭിവൃദ്ധി) എന്ന പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. നാനോ-യൂറിയയ്ക്കും നാനോ-ഡിഎപിയ്ക്കും 50 ശതമാനം സബ്‌സിഡി പ്രഖ്യാപിച്ചതിന് ഗുജറാത്ത് സർക്കാരിന് ഷാ നന്ദി പറഞ്ഞു. ഇത് മണ്ണിനെ സംരക്ഷിക്കുകയും ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ-കാർഷിക സമ്പദ്‌വ്യവസ്ഥയിൽ വളരെ പ്രധാനപ്പെട്ട സംഭാവനയാണ് നൽകുവാൻ ‘സഹകരണ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം’ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. “കേന്ദ്ര സഹകരണ മന്ത്രാലയം നിരവധി സുപ്രധാന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.പ്രവർത്തനക്ഷമമായ ഒരു ജില്ലാ…
ബ്രിട്ടീഷ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ ഋഷി സുനക് തോൽവി സമ്മതിച്ചതോടെ വാർത്തകളിൽ നിറഞ്ഞ ആളാണ് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ. അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പിലെ നിർണായക വിജയത്തെത്തുടർന്ന്, പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കെയർ സ്റ്റാർമർ അരനൂറ്റാണ്ടിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. 14 വർഷത്തിന് ശേഷമാണ് ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ വരുന്നത്. ഋഷി സുനക്കിൻ്റെ പാർട്ടി കനത്ത പരാജയത്തിനും 61കാരനായ കെയർ സ്റ്റാർമറിൻ്റെ ഈ വിജയത്തിനും പിന്നിൽ നിരവധി കാരണങ്ങളുണ്ട്. മനുഷ്യാവകാശ പ്രവർത്തകനും പബ്ലിക് പ്രോസിക്യൂട്ടറുമായ സ്റ്റാർമർ ബ്രിട്ടീഷ് ജനതയ്ക്കിടെ അതിവേഗം സ്വാധീനമുണ്ടാക്കിയ നേതാവാണ്. ഇംഗ്ലണ്ടിനും വെയിൽസിനും വേണ്ടി പബ്ലിക് പ്രോസിക്യൂഷൻസ് (ഡിപിപി) ഡയറക്ടറായി പ്രവർത്തിച്ച പാരമ്പര്യവുമുണ്ട് ഇദ്ദേഹത്തിന്. 1962 സെപ്റ്റംബർ രണ്ടിന് ലണ്ടനിലാണ് കെയർ സ്റ്റാർമറിൻ്റെ ജനനം. ലണ്ടന് പുറത്തുള്ള സറേയിലെ ഒരു ചെറിയ പട്ടണത്തിലാണ് സ്റ്റാര്‍മര്‍ വളര്‍ന്നത്. അദ്ദേഹത്തിന്റെ അമ്മ ബ്രിട്ടനിലെ പൊതുജനാരോഗ്യ സംവിധാനമായ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിൽ നഴ്‌സായിരുന്നു.…
സെറോദയുടെ സഹസ്ഥാപകനും സിഇഒയുമായ നിതിൻ കാമത്ത് അടുത്തിടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. കുടിവെള്ളത്തിന്റെ അവസ്ഥയെക്കുറിച്ച് ആശങ്കപ്പെടുത്തുന്ന ഒരു വീഡിയോ ആയിരുന്നു ഇത്. 2024 ജൂൺ 25 ന്, കുടിവെള്ള പൈപ്പുകളുടെ ഉൾവശം കാണിക്കുന്ന ഒരു വീഡിയോ ആണ് കാമത്ത് പോസ്റ്റ് ചെയ്തത്. ദൃശ്യങ്ങളിൽ അഴുക്കും മാലിന്യവും കൊണ്ട് വളരെയധികം മലിനമായതായി കാണപ്പെടുന്ന കുടിവെള്ള പൈപ്പുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ചെന്നൈ ആസ്ഥാനമായുള്ള സോളിനാസ് എന്ന സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്ത റോബോട്ടുകൾ പകർത്തിയ ദൃശ്യങ്ങളിലാണ് വീടുകളിലേക്ക് വെള്ളം എത്തിക്കുന്ന ഈ പൈപ്പുകളുടെ ഭയാനകമായ അവസ്ഥ വെളിപ്പെടുത്തിയത്. വീഡിയോയിൽ പൈപ്പുകൾ പച്ചകലർന്ന തവിട്ടുനിറത്തിലുള്ള അഴുക്ക് പാളികൾ കൊണ്ട് പൊതിഞ്ഞ രീതിയിലാണ് ഉള്ളത്. “ഞങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നത് ഇങ്ങനെയാണ്” എന്ന കാമത്തിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ അടിക്കുറിപ്പ് ഈ പ്രശ്നത്തിൻ്റെ ഗൗരവം എടുത്തുകാട്ടുന്നത് ആയിരുന്നു. ഈ ഫൂട്ടേജ് പകർത്താൻ ഉപയോഗിച്ച റോബോട്ടുകൾ വാട്ടർ ലൈനുകൾ നാവിഗേറ്റ് ചെയ്യുന്നതിനും ചോർച്ച കണ്ടെത്തുന്നതിനും മലിനീകരണം , കൂടാതെ…