Author: News Desk

കൂടുതൽ യാത്രാസൗഹൃദ നീക്കങ്ങളുമായി ഇന്ത്യയും ഫിലിപ്പീൻസും. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഫിലിപ്പീൻസിലേക്കുള്ള വിസ-ഫ്രീ എൻട്രിക്കു പിന്നാലെ ഇന്ത്യയിലേക്കുള്ള ഫിലിപ്പീൻസ് യാത്രക്കാർക്ക് സൗജന്യ ഇ-വിസയും നിലവിൽ വന്നിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നീക്കം. ഇന്ത്യ–ഫിലിപ്പീൻസ് യാത്രയ്ക്ക് വിസാ സൗജന്യത്തോടെ വലിയ ഉണർവു ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇന്ത്യാ സന്ദർശനത്തിനെത്തിയ ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് ആർ. മാർക്കോസ് ജൂനിയറും (Ferdinand R. Marcos Jr.) തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് പുതിയ തീരുമാനം. മെയ് മാസത്തിൽ തന്നെ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഫിലിപ്പീൻസിലേക്ക് വിസ രഹിത പ്രവേശനം ഉറപ്പാക്കിയിരുന്നു. ഇപ്പോൾ ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയോടെ ഇന്ത്യയിലേക്കുള്ള ഫിലിപ്പീൻസ് യാത്രക്കാർക്ക് സൗജന്യ ഇ-വിസ അടക്കമുള്ളവ ലഭ്യമാകും. നയതന്ത്രപരവും സാമ്പത്തികവുമായ പങ്കാളിത്തം കൂടുതൽ ഉറപ്പിച്ചുകൊണ്ട് ഡൽഹിക്കും മനിലയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. Travel between India and the Philippines is set to boom with new…

Read More

ഭക്ഷ്യ എണ്ണ വ്യവസായത്തിൽ ഇന്ത്യൻ സാന്നിധ്യം വർധിപ്പിക്കാനൊരുങ്ങി സിംഗപ്പൂർ കമ്പനി വിൽമർ ഇന്റർനാഷണൽ (Wilmar International). ഭക്ഷ്യ എണ്ണ ശൃംഖലയായ അദാനി വിൽമർ ലിമിറ്റഡിലെ (Adani Wilmar Ltd-AWL) മുഴുവൻ ഓഹരികളും അദാനി എന്റർപ്രൈസസ് (Adani Enterprises) വിറ്റഴിച്ചതോടെയാണ് വിൽമർ ഇന്ത്യയിലെ പങ്കാളിത്തം ശക്തമാക്കുന്നത്. ‘പാം ഓയിൽ രാജാവ്’ എന്നറിയപ്പെടുന്ന വിൽമർ സിഇഒ കുവോക് ഖൂൻ ഹോങ്ങിന്റെ (Kuok Khoon Hong) ഇന്ത്യയിലെ സാമ്പത്തിക താൽപ്പര്യം ഇതോടെ നിലവിലുള്ളതിനേക്കാൾ പതിന്മടങ്ങായി വളരാമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുനരുപയോഗ ഊർജം, ഗതാഗതം, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലെ പ്രധാന അടിസ്ഥാന സൗകര്യ ബിസിനസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് എഡബ്ല്യുഎല്ലിലെ ഓഹരികൾ വിൽക്കുന്നതായി അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചത്. തുടർന്ന് വിൽമർ ഇന്റർനാഷണൽ വഴി എഡബ്ല്യുഎല്ലിന്റെ ഭൂരിഭാഗം ഓഹരികളും കുവോക് സ്വന്തമാക്കുകയായിരുന്നു. Palm Oil King’ Kuok Khoon Hong’s Wilmar International plans to expand its foothold in India after Adani Enterprises sold its stake…

Read More

ഗുരുഗ്രാം ആസ്ഥാനമായുള്ള ടെക് സ്റ്റാർട്ടപ്പ് പ്രോസോയിൽ (Prozo) നിക്ഷേപവുമായി ബോളിവുഡ് താരം രൺബീർ കപൂർ (Ranbir Kapoor). ടെക് ഇനേബിൾഡ് ഫുൾ സ്റ്റാക് സപ്ലൈ ചെയിൻ-ലോജിസ്റ്റിക്സ് പ്ലാറ്റ്ഫോമായ പ്രോസോയിൽ താരം നിക്ഷേപം നടത്തിയതായി കമ്പനി അധികൃതർ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. രൺബീർ നടത്തിയ കൃത്യമായ നിക്ഷേപ തുക വെളിപ്പെടുത്തിയിട്ടില്ല. നടൻ എന്നതിലുപരി മികച്ച സംരംഭകൻ കൂടിയായ രൺബീർ കപൂർ എആർകെഎസ് (ARKS) എന്ന ഫാഷൻ ആൻഡ് ലൈഫ്സ്റ്റൈൽ ബ്രാൻഡ് ഉടമയാണ്. ഇതിനു പുറമേ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഫുട്ബോൾ ക്ലബ്ബായ മുംബൈ സിറ്റി എഫ്സി (Mumbai City FC) സഹഉടമ കൂടിയാണ് താരം. പ്രോസോയ്ക്ക് പുറമേ നിരവധി മറ്റ് സ്റ്റാർട്ടപ്പുകളിലും താരത്തിന് നിക്ഷേപമുണ്ട്. മക്കിൻസി (McKinsey) മുൻ കൺസൾട്ടന്റ് ഡോ. അശ്വിനി ജഖർ (Dr. Ashvini Jakhar) 2016ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് പ്രോസോ. നിലവിൽ കമ്പനി 2.2 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള 42 സാങ്കേതികവിദ്യാധിഷ്ഠിത വെയർഹൗസുകൾ പ്രവർത്തിപ്പിക്കുന്നു. ഇന്ത്യയിലുടനീളം…

Read More

നഗര സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ (Thiruvananthapuram International Airport) ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകളെ ബന്ധിപ്പിക്കുന്ന റോഡ് കോറിഡോർ നവീകരണത്തിന് ഒരുങ്ങുന്നു. വിമാന യാത്രക്കാർക്ക് നിർണായകമായ ആറ് കിലോമീറ്റർ ദൂരത്തിലുള്ള പ്രവേശനപാതയിൽ ലാൻഡ്സ്കേപ്പ്ഡ് ഗ്രീനെറി, മെച്ചപ്പെട്ട നടപ്പാതകൾ, കാൽനടയാത്രക്കാർക്ക് അനുയോജ്യമായ സൗകര്യങ്ങൾ, ആർട്ടിസ്റ്റിക് ലൈറ്റിങ് എന്നിവ ഒരുക്കും. ഇതോടൊപ്പം, കേരളത്തിന്റെ സാംസ്കാരിക പൈതൃകവും തലസ്ഥാന നഗരത്തിന്റെ ഐഡന്റിറ്റിയും പ്രതിഫലിപ്പിക്കുന്ന ചുമർചിത്രങ്ങൾ റോഡ് ഇടനാഴിയിൽ ഉൾപ്പെടുത്തുമെന്ന് പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫീസറായ പി.എൻ. രാജേഷ് പറഞ്ഞു. കാഴ്ചാഭംഗിക്ക് പുറമെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഉദ്ദേശമുണ്ട്. ഇരിപ്പിടങ്ങൾ, സൈനേജുകൾ എന്നിവയുമായി യാത്രാനുഭവം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇത് യാത്രക്കാർക്ക് മികച്ച അനുഭവം സമ്മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം എട്ട് കോടിയോളം രൂപ ചിലവ് വരുന്ന പദ്ധതിക്ക് ഫണ്ടിംഗ് ഏജൻസിയായ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (KIIFB) അന്തിമ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. അതിനുശേഷം രണ്ട് മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും.…

Read More

ഇന്ത്യൻ വാഹന വിപണിയിലേക്ക് ചുവടുവയ്ക്കുന്ന വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റിന്റെ (VinFast) വാഹന നിർമാണ പ്ലാന്റ് തമിഴ്‌നാട്ടിൽ ആരംഭിച്ചിരിക്കുകയാണ്. തൂത്തുക്കുടിയിയിലെ വിൻഫാസ്റ്റ് പ്ലാന്റ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൽ കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. തൂത്തുകുടി സിപ്‌കോട്ട് ഇൻഡസ്ട്രിയൽ പാർക്കിൽ (SIP) ആരംഭിച്ച പുതിയ പ്ലാന്റിലാണ് കമ്പനിയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള ഇലക്ട്രിക് വാഹനങ്ങൾ അസംബിൾ ചെയ്യുക. വിൻഫാസ്റ്റിന്റെ മൂന്നാമത്തെ വാഹന നിർമാണ ശാലയായ തൂത്തുക്കുടി പ്ലാന്റ് വിയറ്റ്‌നാമിന് പുറത്ത് കമ്പനിയുടെ ആദ്യ പ്ലാന്റ് കൂടിയാണ്. 400 ഏക്കർ സ്ഥലത്ത് ആരംഭിച്ചിരിക്കുന്ന വിൻഫാസ്റ്റ് പ്ലാന്റ് അന്താരാഷ്ട്ര നിലവാരത്തിലും സാങ്കേതികവിദ്യയിലുമാണ് ഒരുങ്ങിയിരിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ആഗോള നിക്ഷേപക സംഗമത്തിൽ വിൻഫാസ്റ്റും തമിഴ്‌നാട് സർക്കാരും തമ്മിൽ ഒപ്പുവച്ച ₹16,000 കോടിയുടെ നിക്ഷേപ കരാറിന്റെ ഭാഗമായാണ് പുതിയ പ്ലാന്റ്. ബോഡി ഷോപ്പ്, പെയ്ന്റ് ഷോപ്പ്, അസംബ്ലി ഷോപ്പ്, ക്വാളിറ്റി കൺട്രോൾ സെന്റർ എന്നിങ്ങനെ നിരവധി വിഭാഗങ്ങൾ ഉൾപ്പെടെയാണ് പ്ലാന്റ് ഒരുങ്ങിയിട്ടുള്ളത്. തൂത്തുക്കുടി വിൻഫാസ്റ്റ് പ്ലാന്റിന്റെ പ്രവർത്തനം…

Read More

ചൈനീസ് ബന്ധം പൂർണമായും ഒഴിവാക്കി ഡിജിറ്റൽ പണമിടപാട് പ്ലാറ്റ്ഫോമായ പേടിഎം (Paytm). ഉടമസ്ഥാവകാശം, ഓഹരി പങ്കാളിത്തം തുടങ്ങിയവയിൽ കമ്പനി പൂർണമായും ചൈനീസ് ബന്ധം ഒഴിവാക്കിയിരിക്കുകയാണ്. ചൈനീസ് കോടീശ്വരൻ ജാക്ക് മായുടെ (Jack Ma) ആന്റ് ഫിനാൻഷ്യൽസിന് (Ant Financial) പേടിഎം മാതൃ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസിൽ (One97 Communications) 5.84 ശതമാനം ഓഹരികളാണ് ഒടുവിൽ ഉണ്ടായിരുന്നത്. ഈ ഓഹരികൾ 3800 കോടി രൂപയ്ക്ക് ആന്റ് വിറ്റഴിച്ചതോടെയാണ് പേടിഎം 100% ഇന്ത്യൻ കമ്പനിയായി മാറിയിരിക്കുന്നത്. പേടിഎം സിഇഒ വിജയ് ശേഖർ ശർമ്മയുടെ (Vijay Shekhar Sharma) പുതിയ നീക്കത്തിന്റെ പശ്ചാത്തലത്തിൽ, പേടിഎം ഇപ്പോൾ ടാറ്റയെ പോലെ ഒരു ഇന്ത്യൻ കമ്പനിയായിരിക്കുന്നു എന്നാണ് വിപണി വിദഗ്ധർ വിശേഷിപ്പിക്കുന്നത്. നീക്കം പേടിഎമ്മിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ചൈനീസ് ബന്ധം അവസാനിപ്പിച്ചതിലൂടെ പേടിഎമ്മിന്റെ ജനസ്വീകാര്യത വർധിക്കുന്നതിനൊപ്പം പ്രവർത്തന കാര്യക്ഷമതയും മെച്ചപ്പെടുമെന്നാണ് നിരീക്ഷണം. ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന പേടിഎമ്മിനെതിരെയുള്ള ആരോപണത്തിന് ഇതോടെ അറുതിയാകുകയാണ്.…

Read More

ഷാങ്ഹായ് ഉച്ചകോടിയിൽ (SCO) പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈന സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ ടിയാൻജിൻ സിറ്റിയിൽ (Tianjin) നടക്കുന്ന ഉച്ചകോടിയിലാണ് മോഡി പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ ഉള്ളത്. ഗാൽവൻ സംഘർഷത്തിനു (Galwan Clash) ശേഷം മോഡിയുടെ ആദ്യ ചൈന സന്ദർശനം ആകുമിത്. അതേസമയം മോഡിയുടെ സന്ദർശനത്തെക്കുറിച്ച് ദേശീയമാധ്യമങ്ങൾ അടക്കം വാർത്തകൾ നൽകിയിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും ഔദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഷാങ്ഹായ് ഉച്ചകോടിക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് (Xi Jinping) ആണ് ആതിഥേയത്വം വഹിക്കുക. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ (Vladimir Putin) ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മോഡിയുടെ പങ്കാളിത്തം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചുകഴിഞ്ഞാൽ, ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങുമായുള്ള മോഡിയുടെ ഉഭയകക്ഷി ചർച്ചയുടെ അജണ്ട ചർച്ച ചെയ്യാൻ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി (Wang Yi)…

Read More

ഭിന്നശേഷിക്കാരുടെ ജീവിതത്തെ സഹായിക്കുന്ന മികവുറ്റ ആശയങ്ങളുമായി കൗമാരക്കാരായ കുട്ടികൾ മത്സരിച്ചപ്പോൾ അത് സാമൂഹിക പ്രസക്തിയുള്ള ടെക് ഇന്നവേഷന്റെ വേദിയായി. ‌കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്‌ട്രൈഡ് ഇന്‍ക്ലൂസീവ് ഇന്നൊവേഷന്‍ സമ്മിറ്റിൽ മികച്ച ആശയങ്ങളവതരിപ്പിച്ച 8 എഞ്ചിനീയറിംഗ് കോളേജുകള്‍ പുരസ്‌കാരം നേടി. ഭിന്നശേഷിക്കാരായവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന ആശയങ്ങളവതരിപ്പിച്ച എറണാകുളം വിശ്വാജ്യോതി കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി , പാലക്കാട് എന്‍എസ്എസ് കോളജ് ഓഫ് എഞ്ചിനീയറിംഗ് , വടകര കോളജ് ഓഫ് എഞ്ചിനീയറിംഗ്, കോട്ടയം സെയ്ന്റ്ഗിത്സ് കോളജ് ഓഫ് എഞ്ചിനീയറിംഗ് , തൃശൂര്‍ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി , കൊല്ലം ടി കെ എം കോളജ് ഓഫ് എഞ്ചിനീയറിംഗ് , തൃശൂര്‍ സഹൃദയ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി എന്നിവര്‍ക്കാണ് പുരസ്‌കാരം. കൊച്ചിയിൽ നടന്ന സമാപന സമ്മേളനത്തില്‍ അവാര്‍ഡുകള്‍വിതരണം ചെയ്തു. ഇന്‍ക്ലൂസീവ് ഡിസൈന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടും പ്രാദേശിക നൂതനാശയങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടും…

Read More

ആഗോള പരീക്ഷണങ്ങൾക്കൊപ്പം ഇന്ത്യയും അതിവേഗ ഗതാഗത മാർഗമായ ഹൈപ്പർലൂപ്പ് (Hyperloop) യാഥാർത്ഥ്യമാക്കുന്നതിന്റെ ആദ്യ ഘട്ടത്തിലാണ്. ഇപ്പോൾ ഇന്ത്യ ഹൈപ്പർലൂപ്പ് പരീക്ഷണത്തിൽ മറ്റൊരു സുപ്രധാന ചുവടുവെയ്പ്പ് നടത്തിയിരിക്കുകയാണ്. മദ്രാസ് ഐഐടിയിൽ (IIT Madras) രൂപീകരിച്ച ടെക്‌നോളജി സ്റ്റാർട്ടപ്പായ ടിയുടിആർ ഹൈപ്പർലൂപ്പ് പ്രൈവറ്റ് ലിമിറ്റഡ് (TuTr Hyperloop Private Limited) ഇന്ത്യയിൽ ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡുമായി (BEML) പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ബിഇഎംഎല്ലിലെ കോർപ്പറേറ്റ് ടെക്‌നോളജി പ്ലാനിംഗ് ആൻഡ് അലയൻസ് മാനേജ്‌മെന്റ് മേധാവി ലിംഗരാജ് വി. വിരക്തമഠവും ട്യൂട്ടർ ഹൈപ്പർലൂപ്പിന്റെ ഡയറക്ടറും സിഇഒയുമായ അരവിന്ദ് എസ്. ഭരദ്വാജും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ടിയുടിആർ ഹൈപ്പർലൂപ്പിന്റെ പ്രധാന നിർമ്മാണ പങ്കാളിയായി ബിഇഎംഎൽ പ്രവർത്തിക്കും. ഉയർന്ന വേഗതയിൽ യാത്രക്കാരെയും ചരക്കുകളെയും കൊണ്ടുപോകാൻ കഴിയുന്ന പ്രോട്ടോടൈപ്പ് പോഡ് വികസിപ്പിക്കുക എന്നതാണ് സഹകരണത്തിന്റെ ലക്ഷ്യം. അതിവേഗ ഗതാഗതത്തിൽ ഇന്ത്യയുടെ ശ്രമങ്ങൾക്കുള്ള പ്രധാന ചുവടുവയ്പ്പാണ് പങ്കാളിത്തമെന്ന് ബിഇഎംഎൽ ചെയർമാനും മാനേജിംഗ്…

Read More

ഇന്ത്യയിലെ ഗൃഹോപകരണ വിപണിയിൽ കൂടുതൽ സാന്നിധ്യം ഉറപ്പിക്കാൻ ഒരുങ്ങി ജർമ്മൻ ഭീമനായ റോബർട്ട് ബോഷ് ജിഎംബിഎച്ച് (Robert Bosch Gmbh). എസി നിർമ്മാതാക്കളായ ജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചി എയർ കണ്ടീഷനിംഗ് ഇന്ത്യയുടെ (Johnson Controls-Hitachi Air Conditioning India-JCHAI) നിയന്ത്രണം ഏറ്റെടുത്താണ് ബോഷിന്റെ വമ്പൻ നീക്കം. JCHAI സ്ഥാപനങ്ങളായ ജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചി എയർ കണ്ടീഷനിംഗ് യുകെ (Johnson Controls-Hitachi Air Conditioning Holding UK), ജെസിഎച്ച്എഎസി ഇന്ത്യ ഹോൾഡ് ലിമിറ്റഡ് (JCHAC India HoldCo Ltd) എന്നിവയുടെ 74.2% ഓഹരികളാണ് ബോഷ് സ്വന്തമാക്കിയിരിക്കുന്നത്. ഓഹരി സ്വന്തമാക്കിയതിന്റെ പൂർണ സാമ്പത്തിക നിബന്ധനകൾ വെളിപ്പെടുത്തിയിട്ടില്ല. ഏറ്റെടുക്കൽ ബോഷിന്റെ 8 ബില്യൺ ഡോളറിന്റെ ആഗോള ഇടപാടുമായി ബന്ധപ്പെട്ടുള്ളതാണ്. ഏകദേശം ഒരു വർഷം മുമ്പ് ജോൺസൺ കൺട്രോൾസിൽ നിന്ന് റെസിഡൻഷ്യൽ, ലൈറ്റ് കൊമേഴ്‌സ്യൽ കെട്ടിടങ്ങൾക്കായുള്ള എസി സൊല്യൂഷൻസ് വിഭാഗം ഏറ്റെടുക്കാനുള്ള ഉദ്ദേശ്യം ബോഷ് പ്രഖ്യാപിച്ചിരുന്നു. Bosch expands its presence in the Indian home appliances market…

Read More