Author: News Desk
ബാങ്കുകളിലേക്ക് അടയ്ക്കാനുള്ള തുകയുടെ ഇരട്ടിയിൽ അധികം തിരിച്ചടച്ചതായി വീണ്ടും ആവർത്തിച്ച് വിവാദ വ്യവസായി വിജയ് മല്ല്യ. 6203 കോടി രൂപ അടയ്ക്കേണ്ടിടത്ത് 14100 കോടി രൂപ ഇതിനകം അടച്ചതായി മല്ല്യ ആവർത്തിച്ചു. വീഴ്ച്ച സംഭവിച്ച മറ്റുള്ളവർക്ക് ബാങ്കുകളിൽ നിന്ന് ഇളവ് ലഭിച്ചപ്പോൾ തന്നോട് വിവേചനം കാണിക്കുന്നത് തുടരുകയാണെന്നും മല്ല്യ പറഞ്ഞു. ആർസിബി, കിംഗ്ഫിഷർ എയർലൈൻസ് മുൻ ഉടമയായ മല്ല്യ 2024 ഡിസംബറിലും കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. ആയിരക്കണക്കിന് കോടി രൂപയുടെ കടം തിരിച്ചടച്ചിട്ടും മല്ല്യ എപ്പോഴും “രാഷ്ട്രീയ പഞ്ചിംഗ് ബാഗ്” ആക്കുന്നത് എന്തുകൊണ്ടാണെന്ന ആർപിജി ഗ്രൂപ്പ് ചെയർപേഴ്‌സൺ ഹർഷ് ഗോയങ്കയുടെ പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ കിങ് ഓഫ് ഗുഡ് ടൈംസ് എന്ന തലക്കെട്ടോടു കൂടിയ പോസ്റ്റിലാണ് ഗോയങ്ക വിജയ് മല്ല്യയെ അനുകൂലിച്ച് രംഗത്തെത്തിയത്. ഉയർന്ന ജീവിതം നയിച്ച വിജയ് മല്ല്യയ്ക്ക് ഇടയ്ക്ക് വീഴ്ച പറ്റി. എന്നാൽ സമാന വീഴ്ച സംഭവിച്ച മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി, അദ്ദേഹം 9000…
ട്രാംപൊലിനിൽ നടത്താവുന്ന എയ്റോബിക്സ് വ്യായാമമാണ് റീബൗണ്ടിങ്. നാസയുടെ ഏറ്റവും പുതിയ ഗവേഷണം അനുസരിച്ച് വെറും 10 മിനിറ്റ് മിനി ട്രാംപൊലിൻ വ്യായാമം ചെയ്യുന്നത് 30 മിനിറ്റ് ജോഗിംഗ് ചെയ്യുന്നതിനേക്കാൾ ഫലപ്രദമാണ് എന്ന് കണ്ടെത്തൽ. നാസയുടെ ഗവേഷണ പ്രകാരം ജോഗിംഗിനെക്കാൾ 68% വരെ കൂടുതൽ ഫലപ്രദമാണ് റീബൗണ്ടിങ്. ജോഗിംഗിൽ നിന്ന് വ്യത്യസ്തമായി, റീബൗണ്ടിംഗ് ശരീരത്തിലുടനീളം ഇംപാക്റ്റ് സൃഷ്ടിക്കുന്നു. മാത്രമല്ല റീബൗണ്ടിംഗിലൂടെ സന്ധികളിൽ കുറഞ്ഞ ആയാസമേ സൃഷ്ടിക്കപ്പെടുന്നുള്ളൂ. സ്റ്റാമിന, എൻഡ്യൂറൻസ്, ഹൃദയധാരോഗ്യം എന്നിവയ്ക്കും റീബൗണ്ടിങ് മികച്ചതാണെന്ന് നാസ ഗവേഷകർ പറയുന്നു. ഒരു മിനി-ട്രാംപോലിൻ മാത്രമാണ് ഇതിന് ആവശ്യമായിട്ടുള്ളതെന്നും റീബൗണ്ടിങ് എളുപ്പമാക്കുന്നു. മിനി-ട്രാംപോലിൻ ഉപയോഗിച്ച് ലളിതമായ “ഹെൽത്ത് ബൗൺസുകൾ”, ജമ്പിംഗ് ജാക്കുകൾ, ട്വിസ്റ്റുകൾ എല്ലാം ചെയ്യാം. Discover why NASA research shows rebounding on a mini-trampoline for 10 minutes is 68% more effective than 30 minutes of jogging. Learn about its low-impact benefits for joints,…
രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നേടുന്ന ആദ്യ പാരാ ആർച്ചർ ആയി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് രണ്ടുതവണ പാരാലിമ്പിക് മെഡൽ ജേതാവ് കൂടിയായ ഹർവീന്ദർ സിംഗ്. കഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഹർവീന്ദർ പുരസ്കാരം ഏറ്റുവാങ്ങി. വ്യക്തിഗത നാഴികക്കല്ല് എന്നതിനപ്പുറം ദേശീയ അംഗീകാരത്തിൻ്റെ മഹത് നിമിഷം എന്നെന്നേക്കും തങ്ങിനിൽക്കുന്ന ഒന്നാണെന്ന് ബഹുമതി ഏറ്റുവാങ്ങിയതിനുശേഷം 2024ലെ പാരീസ് പാരാലിമ്പിക്‌സ് സ്വർണമെഡൽ ജേതാവായ ഹർവീന്ദർ സിംഗ് പറഞ്ഞു. വർഷങ്ങളുടെ നിരന്തരമായ പരിശ്രമത്തിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർച്ചതാഴ്ചയിൽ തനിക്കൊപ്പം നിന്നവരുടെ സാന്നിധ്യത്തിലായിരുന്നു ഹർവീന്ദർ ചടങ്ങനെത്തിയത്. പിതാവ് സർദാർ പരംജീത് സിംഗ്, മൻപ്രീത് കൗർ എന്നിവർക്കൊപ്പം ജീവൻജോത് സിംഗ് തേജ, ഗൗരവ് ശർമ്മ എന്നീ പരീശീലകരും ഹർവീന്ദറിന്റെ മഹത്നിമിഷത്തിനു സാക്ഷിയാകാൻ എത്തി. 2021ൽ ഹർവീന്ദറിന് അർജുന അവാർഡ് ലഭിച്ചിരുന്നു. Harvinder Singh, the 2024 Paris Paralympics gold medalist, has become the first Indian para…
ഇന്ത്യയിലെ ഏറ്റവും ചിലവേറിയ നമ്പർ പ്ലേറ്റ് സ്വന്തമാക്കിയ മലയാളി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ വേണുഗോപാലാണ് 45 ലക്ഷം രൂപയ്ക്ക് നമ്പർ പ്ലേറ്റ് സ്വന്തമാക്കിയത്. ഇപ്പോൾ പുതിയ വാഹനം സ്വന്തമാക്കി വീണ്ടും വാർത്തകളിൽ നിറയുകയാണ് അദ്ദേഹം. 4.2 കോടി രൂപയുടെ മെഴ്‌സിഡേഴ്സ് ബെൻസ് ജി63 എഎംജിയാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ 4 കോടി രൂപ വിലവരുന്ന ലംബോർഗിനി ഉറുസ് പെർഫോമെന്റിനായാണ് വേണുഗോപാൽ 45 ലക്ഷം ചിലവിൽ നമ്പർ പ്ലേറ്റ് സ്വന്തമാക്കിയത്. KL 07 DG 0007 എന്ന നമ്പറാണ് അന്ന് അദ്ദേഹം ലേലത്തിലൂടെ സ്വന്തമാക്കിയത്. ഈ വാഹനത്തിലാണ് അദ്ദേഹം പുതിയ വാഹനം കൈപ്പറ്റാനായി എത്തിയതും. മുൻപ് 18 കോടി രൂപയ്ക്ക് ഇന്ത്യയിലെ ഏറ്റവും വിലകൂടിയ റോൾസ് റോയ്സ് ഗോസ്റ്റ് സീരീസ് സ്വന്തമാക്കിയും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. മെഴ്‌സിഡേഴ്സ് ബെൻസ് ജി63 എഎംജിയുടെ സാറ്റിൻ മിലിട്ടറി ഗ്രീൻ പതിപ്പാണ് അദ്ദേഹം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.…
സമ്പത്തിൽ വൻ മുന്നേറ്റവുമായി ഇന്ത്യൻ സെൽഫ് മേഡ് വനിതാ സംരംഭകർ. ഈ വർഷത്തെ കാൻഡെരെ-ഹുറൂൺ ഇന്ത്യ വിമൺ ലീഡേർസ് ലിസ്റ്റ് പ്രകാരം രാജ്യത്തെ പത്ത് ഫസ്റ്റ് ജെൻ വനിതാ സംരംഭകരുടെ മാത്രം സമ്പാദ്യം 2 ലക്ഷം കോടി രൂപയാണ്. സോഫ്റ്റ്‌വെയർ, ആരോഗ്യ സംരക്ഷണം, റീട്ടെയിൽ, ധനകാര്യ സേവന മേഖലകളിൽ പുതുതായി ബില്യൺ ഡോളർ ബിസിനസ് കെട്ടിപ്പടുത്ത സ്ത്രീകളെയാണ് പട്ടിക എടുത്തുകാണിക്കുന്നത്. സോഹോ കോർപ്പറേഷൻ സഹസ്ഥാപക രാധ വെമ്പു 55300 കോടി രൂപയുടെ ആസ്തിയുമായി പട്ടികയിൽ ഒന്നാമതാണ്. യുഎസ് ആസ്ഥാനമായുള്ള അരിസ്റ്റ നെറ്റ്‌വർക്ക്സ് സിഇഒ ജയശ്രീ ഉള്ളാൽ ആണ് പട്ടികയിൽ രണ്ടാമതുള്ളത്. 48900 കോടി രൂപയാണ് ജയശ്രീയുടെ ആസ്തി. വിമൺ ലീഡേർസ് ലിസ്റ്റിലെ ആദ്യ 10 സ്ത്രീകളിൽ ഏഴ് പേരും നിലവിൽ ഇന്ത്യയിൽ തന്നെയാണ് താമസിക്കുന്നത്. ബാക്കി മൂന്ന് പേർ യുഎസ്സിലാണ് താമസം. ബയോകോണിന്റെ കിരൺ മജുംദാർ, നൈക്കയുടെ ഫാൽഗുനി നയ്യാർ, കോൺഫ്ലുവന്റിന്റെ നേഹ നർഖഡെ എന്നിവരാണ് മൂന്ന് മുതൽ അഞ്ച് വരെ…
300ലധികം പേരുടെ 101 മില്യൺ ദിർഹം വരുന്ന ഹൗസിങ് ലോൺ എഴുതിത്തള്ളാൻ ഉത്തരവിട്ട് ഷെയ്ഖ് ഹംദാൻ. ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ടാണ് ഗാർഹിക ലോൺ എഴുതിത്തള്ളാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്. ഇളവിലൂടെ 303 പൗരൻമാർക്കാണ് ഗാർഹിക ലോൺ ഒഴിവാക്കി കിട്ടുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് നടപടി. കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റ് 222 പൗരൻമാരുടെ വായ്പ എഴുതിത്തള്ളിയതിനു പിന്നാലെയാണ് പുതിയ നടപടി. പ്രായമായവർ, വിരമിച്ചവർ അവശത അനുഭവിക്കുന്നർ തുടങ്ങിയവരുടെ വായ്പയാണ് ഇത്തരത്തിൽ എഴുതിത്തള്ളിയത്. ബലിപെരുന്നാളുമായി ബന്ധപ്പെട്ട് 963 തടവുകാരെ മോചിപ്പിക്കാനും യുഎഇ ഉത്തരവിട്ടിരുന്നു. ഇക്കാര്യങ്ങളുടെ മുഴുവൻ സാമ്പത്തിക ചിലവും യുഎഇ പ്രസിഡന്റ് നേരിട്ട് വഹിക്കും. Sheikh Hamdan has ordered the exemption of housing loans worth Dh101 million for over 300 citizens as an Eid al-Adha gift. This follows directives…
എറണാകുളം ജില്ലയിൽ മോട്ടോർ വാഹനവകുപ്പ് 76 പുതിയ സ്വകാര്യ ബസ് റൂട്ടുകൾ കൂടി കണ്ടെത്തി. ജില്ലയുടെ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ പുതിയ റൂട്ടുകളിൽ സർവീസ് നടത്തുന്നതിനായി സർക്കാർ അനുമതി കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥർ എന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്തൊട്ടാകെ 500ലധികം പുതിയ ബസ് റൂട്ടുകൾ കൊണ്ടുവരുമെന്ന് നേരത്തെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എറണാകുളത്ത് 76 പുതിയ റൂട്ടുകൾ വരിക. കൊച്ചിയിലും കൊച്ചിക്ക് പുറത്ത് ജില്ലയിലെ വിദൂര പ്രദേശങ്ങളിൽ ഉള്ളവർക്കും ഒരുപോലെ ഗുണം ചെയ്യുന്ന തരത്തിലാണ് പുതിയ റൂട്ടികൾ വരിക. നിലവിൽ കൊച്ചിയോട് ചേർന്ന പല പ്രദേശങ്ങളിലും സർക്കാർ, സ്വകാര്യ ബസുകൾ കുറവാണ്. അതുകൊണ്ടുതന്നെ പുതിയ റൂട്ടുകൾ വേണമെന്ന ആവശ്യം ശകിതമായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ റൂട്ടുകൾ ഉൾപ്പെടുത്താനുള്ള നടപടി. 76 new private bus routes have been identified in Ernakulam to significantly improve…
ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് ടീമിലെ 35 കോടി രൂപയുടെ നിക്ഷേപം വർഷങ്ങൾകൊണ്ട് 350 കോടി രൂപയാക്കി മാറ്റിയ കഥയാണ് ബോളിവുഡ് താരവും ടീം സഹ ഉടമയുമായ പ്രീതി സിന്റയുടേത്. 2008 മുതൽ പ്രീതി പഞ്ചാബിനൊപ്പം ഉണ്ട്. ടീമിൽ 23 ശതമാനം പങ്കാണ് പ്രീതിക്കുള്ളത്. പ്രീതിയിലൂടെ ടീമിനു ലഭിച്ച സ്വീകാര്യതയും മാധ്യമശ്രദ്ധയും കൊണ്ട് പഞ്ചാബ് വൻ നേട്ടമുണ്ടാക്കി. ടീമിന് ഇതുവരെ ഐപിഎൽ കിരീടം സ്വന്തമാക്കാൻ പറ്റിയിട്ടില്ലെങ്കിലും 35 കോടിയുടെ ആദ്യ നിക്ഷേപം പത്തിരട്ടിയാക്കിയ വളർച്ചയാണ് പ്രീതിയുടേത്. ഇത്തവണ ഫൈനൽ വരെയെത്തിയ പഞ്ചാബ് ആർസിബിയോട് നൂലിഴ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. സാധാരണ സഹ ഉടമകളെപ്പോലെ പിൻനിരയിൽ ഒതുങ്ങാതെ താരങ്ങൾക്കൊപ്പം നിന്ന് പ്രചോദിപ്പിക്കുന്ന രീതിയാണ് പ്രീതിയുടേത്. ടീമിന്റേയും ഐപിഎല്ലിന്റെ തന്നെയും മുഖമായി മാറാൻ ഇതിലൂടെ പ്രീതിക്കായി. വർഷങ്ങൾകൊണ്ട് നിക്ഷേപം പത്തു മടങ്ങായി വർധിപ്പിച്ചത് പ്രീതിയുടെ നിക്ഷേപ തന്ത്രത്തിന്റെ കൂടി ഫലമാണ്. ബോളിവുഡിൽ നിന്നും നേടിയതിനേക്കാൾ എത്രയോ ഇരട്ടി വരുമാനം ഇതിനോടകം തന്നെ പ്രീതി ഐപിഎല്ലിൽ നിന്നു നേടിക്കഴിഞ്ഞു.…
മലയാളിയായ സണ്ണി വർക്കിക്കൊപ്പം ചേർന്ന് ഇന്ത്യയിലെമ്പാടും ലോകോത്തര നിലവാരമുള്ള സ്കൂളുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. സണ്ണി വർക്കിയുടെ ദുബായ് ആസ്ഥാനമായുള്ള ജെംസ് എജ്യുക്കേഷൻ (GEMS Education) ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ സ്കൂൾ ശൃംഖലകളിലൊന്നാണ്. ജെംസ് ബ്രാൻഡിനെ ഇന്ത്യയിലും പ്രശസ്തമാക്കുക എന്ന സണ്ണി വർക്കിയുടെ ഏറെക്കാലത്തെ ആഗ്രഹമാണ് ഈ പങ്കാളിത്തത്തോടെ പൂവണിയുന്നത്. മൂന്ന് വർഷത്തിനുള്ളിൽ 20 സ്കൂളുകളാണ് അദാനി ഫൗണ്ടേഷനുമായി ചേർന്ന് ജെംസ് ഇന്ത്യയിൽ ആരംഭിക്കുക. ആദ്യത്തെ അദാനി ജെംസ് സ്കൂൾ ഓഫ് എക്സലൻസ് ഇതിനകം ലഖ്‌നൗവിൽ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയിലെങ്ങും ലോകോത്തരവും താങ്ങാനാവുന്നതുമായ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നതിനായാണ് രാജ്യത്തെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയുമായി സണ്ണി വർക്കി കൈകോർക്കുന്നത്. മാനേജ്മെന്റ് മുതൽ അധ്യാപക നിയമനം, പരിശീലനം വരെയുള്ളവയിലേക്ക് പങ്കാളിത്തം നീളും. പങ്കാളിത്തത്തിന്റെ കൃത്യമായ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും, ചില സ്കൂളുകളിലെ 30% സീറ്റുകൾ ദരിദ്രരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകും എന്ന് നേരത്തെ പ്രഖ്യാപനമുണ്ടാിരുന്നു. ഇതിനായി മാത്രം…
ബെംഗളൂരുവിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ അപകടത്തിൽ മൗനം വെടിഞ്ഞ് വിരാട് കോഹ്‌ലി. 11 പേർ മരിച്ച അതിദാരുണമായ അപകടത്തെപ്പറ്റി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്രതികരണം അറിയിച്ചതിന് പിന്നാലെയാണ് കോഹ്‌ലിയും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബുധനാഴ്ച വൈകിട്ടാണ് രാജ്യത്തെ നടുക്കിയ ദുരന്തം സംഭവിച്ചത്. ആർസിബിയുടെ വിക്ടറി പരേഡിൽ പങ്കെടുക്കാനായി ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെത്തിയ നിരവധി പേർ തിക്കിലും തിരക്കിലും പെടുകയായിരുന്നു. 11 പേർ മരണപ്പെട്ടു. നിരവധി പേർക്ക് പരിക്കുമുണ്ട്. ആർസിബിയുടെ ഔദ്യോഗിക പ്രസ്താവന സമൂഹമാധ്യമത്തിൽ വിരാട് കോഹ്‌ലി റീപോസ്റ്റ് ചെയ്തു. പറയാൻ വാക്കുകൾ കിട്ടുന്നില്ലെന്നും ഹൃദയം ശരിക്കും തകർന്നുപോയതായും കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നേരത്തെ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് ടീം ദുഃഖം രേഖപ്പെടുത്തിയത്. തിക്കിലും തിരക്കിലും പെട്ട 11 പേരുടെ വിയോഗം അത്യന്തം ദുഃഖകരമാണെന്നും ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും ടീം സമൂഹമാധ്യമത്തിൽ കുറിച്ചു. സ്റ്റേഡിയത്തിനു പുറത്ത് ആരാധകർ മരിച്ചുവീഴുന്നതിനിടെയും ആഘോഷങ്ങൾ തുടർന്ന ആർസിബി മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനങ്ങളും ഉയർന്നിരുന്നു. ഈ…