Author: News Desk
സ്റ്റാർട്ടപ്പ് രംഗത്ത് കേരളത്തിൽ ഏറെക്കാലമായി നടത്തി വരുന്ന സാമൂഹിക-വികസന നിക്ഷേപങ്ങളുടെ പ്രതിഫലനമാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) സംഘടിപ്പിച്ച കേരള ഇന്നൊവേഷൻ ഫെസ്റ്റിവലിലൂടെ (KIF) വെളിവാകുന്നതെന്ന് കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡ് (KSPB) അംഗം മിനി സുകുമാർ (Mini Sukumar). പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും കെഐഎഫ് വേറിട്ടുനിൽക്കുന്നതായും ഫെസ്റ്റ് വൻ വിജയമാണെന്നും മിനി സുകുമാർ പറഞ്ഞു. കെഐഎഫ് വേദിയിൽ വെളിവാകുന്ന ഊർജസ്വലത വർഷങ്ങൾ നീണ്ട പ്രവർത്തനങ്ങളുടെ ഫലമാണ്. നിരവധി മേഖലകളിൽ നടത്തിയ നിക്ഷേപങ്ങൾ വിജയമാണ് എന്നത് കെഐഫിലൂടെ ഒന്നുകൂടി ഉറപ്പിക്കുകയാണ്. കേരളത്തിന്റെ വികസനം ശ്രദ്ധ നൽകിയിരുന്നത് അടിസ്ഥാന കഴിവുകൾ മെച്ചപ്പെടുത്തുന്നതിലായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക തുടങ്ങിയവയിലായിരുന്നു പ്രധാന ശ്രദ്ധ. ആ സാമൂഹിക നിക്ഷേപങ്ങളുടെ രണ്ടാം ഘട്ടത്തിലാണ് നമ്മളിന്ന് എത്തി നിൽക്കുന്നതെന്ന് മിനി സുകുമാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ കാലങ്ങളിൽ ഉണ്ടാക്കിയെടുത്ത അടിസ്ഥാന കഴിവുകളെ കൂടുതൽ വികസിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ടെക്നോളജിക്കും സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള പുതിയ കാര്യങ്ങൾക്കും…
കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) സംഘടിപ്പിച്ച കേരള ഇന്നൊവേഷൻ ഫെസ്റ്റിവൽ (KIF) ക്രിയേറ്റേർസ് സമ്മിറ്റിൽ അതിഥിയായെത്തി പ്രശസ്ത യൂട്യൂബർ അർജുൻ സുന്ദരേശൻ (Arjun Sundaresan) എന്ന അർജ് യു (Arjyou). റോസ്റ്റ് വീഡിയോകളിലൂടെയും മറ്റും സമൂഹമാധ്യമങ്ങളിൽ തരംഗമായ അർജുൻ ഇപ്പോൾ സിനിമാ അഭിനയത്തിലേക്കു കൂടി പ്രവേശിച്ചിരിക്കുകയാണ്. കെഐഎഫ് വേദിയിൽ കണ്ടന്റ് മേഖലയിലെ മാറ്റങ്ങളെക്കുറിച്ച് അർജുൻ ചാനൽ അയാം സിഇഒ നിഷ കൃഷ്ണനുമായി സംസാരിച്ചു. ആളുകളുടെ അറ്റൻഷൻ സ്പാൻ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് റീൽസ് പോലുള്ള ഷോർട്ട് കണ്ടൻ്റുകൾക്ക് ഏറെ പ്രാധാന്യം ലഭിക്കുന്നത്. ഫോളോവേഴ്സ് കൂട്ടാൻ എപ്പോഴും ഷോർട്ട് കണ്ടന്റുകളാണ് നല്ലത്. കാരണം അതിനടിയിൽത്തന്നെ സബ്സ്ക്രൈബ് ബട്ടൺ പോലുള്ളവ ഉണ്ടാകും. ദൈർഘ്യമുള്ള കണ്ടന്റുകളിലെ പോലെ വീഡിയോയിൽ കയറി സബ്സ്ക്രൈബ് ചെയ്യേണ്ട കാര്യമില്ല. സബ്സ്ക്രൈബേർസ് കൂടുതൽ വേണമെങ്കിൽ ഷോർട്ട് കണ്ടന്റുകൾ ചെയ്യുക. എന്നാൽ റെവന്യൂ ഇപ്പോഴും കൂടുതലുള്ളത് ദൈർഘ്യമുള്ള കണ്ടന്റുകൾക്കാണ്. ഭാവിയിൽ ഇത് മാറിയേക്കാം എന്ന് അർജുൻ പറയുന്നു. അതുകൊണ്ടു ഷോർട്ട്-ലോങ് കണ്ടന്റുകൾ ഒരുപോലെ കൊണ്ടുപോകുന്നതാണ്…
കേരളത്തിലെ സ്റ്റാർട്ടപ്പിന്റെ സാധ്യതയും അവസരവും തുറന്നിട്ട കേരള ഇന്നൊവേഷൻ ഫെസ്റ്റിവലിൽ (Kerala Innovation Festival) ആദ്യദിവസം ഒഴുകിയെത്തിയത് ആയിരക്കണക്കിനു പേരാണ്. അക്ഷരാർത്ഥത്തിൽ ജനസഞ്ചയമായ കെഐഎഫിൽ അടുക്കള മാലിന്യ നിർമ്മാർജ്ജനം മുതൽ അണ്ടർ വാട്ടർ ഡ്രോണും റോബോട്ടിക് ഗ്രാഫ്റ്റിംഗും സാറ്റ്‌ലൈറ്റ് കൃഷിയും എഐ രക്തബാങ്കും ജൈവാവയവങ്ങളുടെ ത്രിഡി പ്രിന്റിംഗും വരെ പ്രദർശനത്തിനെത്തി. ഭാവിയുടെ നിത്യജീവിതത്തിന്റെ നേർക്കാഴ്ചയാണ് കളമശേരിയിലെ കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) ഡിജിറ്റൽ ഹബിൽ നടക്കുന്ന കെഐഎഫിൽ ഒരുക്കിയിട്ടുള്ളത്. നിർമ്മിത ബുദ്ധി (AI), ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (IoT), മെഷീൻ ലേണിംഗ് (Machine Learning), റോബോട്ടിക്‌സ് (Robotics) തുടങ്ങിയവയുടെ ദൈനംദിന ജീവിതത്തിലെ ഉപയോഗം വെളിവാക്കുന്ന പ്രദർശനം ഏറെ കൗതുകമായി. സാധാരണക്കാരന് മനസിലാകാത്തതെന്ന് തള്ളിക്കളയാൻ സാധിക്കാത്തവിധമാണ് ഈ സാങ്കേതികവിദ്യകൾ പ്രദർശനത്തിനെത്തിയത്. ബയോണിക് എഐയുടെ (Bionic AI) രണ്ട് റോബോട്ടുകളാണ് പ്രധാന വേദിയിൽ സന്ദർശകരെ സ്വീകരിക്കുന്നത്. കുട്ടികളും മുതിർന്നവരും റോബോട്ടുകളുമൊത്ത് കൗതുകം നിറഞ്ഞ ആശയവിനിമയം നടത്തുന്നു. ഓപ്പറേഷൻ സിന്ദൂറിലടക്കം (Operation Sindoor) പങ്കാളിത്തം വഹിച്ച…
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ (Britain’s Royal Train) 2027ഓടെ നിർത്തലാക്കും. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. ചിലവ് ലാഭിക്കൽ നടപടിയുടെ ഭാഗമായി ട്രെയിൻ നിർത്തലാക്കുകയാണെന്ന് ബക്കിംഗ്ഹാം കൊട്ടാര പ്രതിനിധി അറിയിച്ചു. 1842ലാണ് ട്രെയിൻ ആരംഭിച്ചത്. വിക്ടോറിയ രാജ്ഞിയാണ് (Queen Victoria) ആദ്യമായി റോയൽ ട്രെയിനിൽ യാത്ര ചെയ്ത രാജകുടുംബാംഗം. സ്ലീപ്പിംഗ് ക്വാർട്ടേർസ്, ഓഫീസ് തുടങ്ങിയവ ഉൾപ്പെടെ നിരവധി സജ്ജീകരണങ്ങളാണ് റോയൽ ട്രെയിനിൽ ഉള്ളത്. 1977ൽ എലിസബത്ത് രാജ്ഞിയുടെ (Queen Elizabeth II) രജത ജൂബിലിക്കായി പ്രത്യേക റോയൽ ട്രെയിൻ അവതരിപ്പിക്കപ്പെട്ടു. പിന്നീട് രാജ്ഞിയുടെ ഗോൾഡൻ-ഡയമണ്ട് ജൂബിലി ആഘോഷങ്ങളിലും ട്രെയിൻ ശ്രദ്ധിക്കപ്പെട്ടു. നിലവിൽ എല്ലാ ആധുനിക സജ്ജീകരണങ്ങളോടെയുമാണ് ട്രെയിനിന്റെ പ്രവർത്തനം. 50000 പൗണ്ടോളമാണ് ഓരോ യാത്രയിലും ബ്രിട്ടീഷ് രാജകുടുംബത്തിന് റോയൽ ട്രെയിനിലൂടെ ചിലവാകുന്നത്. മെയിന്റെനൻസ് പോലുള്ളവ ഇതിനു പുറമേ വരും. ഈ സാഹചര്യത്തിലാണ് 2027ന് ശേഷവും റോയൽ ട്രെയിൻ ഡീകമ്മീഷൻ ചെയ്യാനുള്ള തീരുമാനം. രാജകുടംബാംഗങ്ങൾ യാത്രകൾക്കായി കൂടുതലും ഹെലികോപ്റ്റർ പോലുള്ളവ ഉപയോഗിക്കുന്നതിലേക്ക്…
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോനി (MS Dhoni) ഇപ്പോഴും ആരാധകർക്ക് പ്രിയങ്കരനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആസ്തി സംബന്ധിച്ച കാര്യങ്ങൾ എപ്പോഴും വാർത്തകളിൽ നിറയുന്നു. 120 മില്യൺ ഡോളർ അഥവാ 1000 കോടി രൂപയാണ് താരത്തിന്റെ ആകെ ആസ്തി. നിലവിൽ ഐപിഎൽ, ബ്രാൻഡ് എൻഡോഴ്സ്മെന്റുകൾ തുടങ്ങിയവയിലൂടെയാണ് അദ്ദേഹത്തിന്റെ വരുമാനം. ഇതിനു പുറമേ നിരവധി നിക്ഷേപങ്ങളും അദ്ദേഹത്തിന്റെ സമ്പത്ത് വർധിപ്പിക്കുന്നു. ഐപിഎല്ലിന്റെ 18 സീസണുകളിൽ നിന്നു മാത്രമായി താരം 200 കോടിയിലധികം സമ്പാദിച്ചതായാണ് കണക്ക്. റിയൽ എസ്റ്റേറ്റ് രംഗത്തും വൻ നിക്ഷേപങ്ങളുള്ള ധോനിക്ക് റാഞ്ചി, മുംബൈ, പൂണെ, ഡെറാഡൂൺ എന്നിവിടങ്ങളിൽ ആഢംബര വസതികളുണ്ട്. 2025ലെ കണക്ക് പ്രകാരം 800 കോടി രൂപയാണ് ധോണിയുടെ ബ്രാൻഡ് വാല്യു. അതുകൊണ്ടുതന്നെ 70ലധികം ബ്രാൻഡുകളുടെ മുഖമാണ് അദ്ദേഹം. Explore MS Dhoni’s ₹1,000 crore net worth in 2025, covering his IPL earnings, extensive brand…
ഇന്ത്യയിലെ മൊത്തം സജീവ ജി.എസ്.ടി നികുതിദായകരുടെ എണ്ണത്തിലും, ജി എസ് ടി വരുമാന വിഹിതം നേടിയെടുക്കുന്നതിലും കേരളം വളരെ പിന്നിലാണെന്ന് എസ്ബിഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.എസ്.ബി.ഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ സജീവ ജി.എസ്.ടി നികുതി ദായകരുടെ വിഹിതത്തില്‍ വെറും 2.8 ശതമാനവുമായി 14ാം സ്ഥാനത്താണ് കേരളം. മൊത്തം 4,25,746 സജീവ ജി.എസ്.ടി നികുതിദായകരാണ് കേരളത്തിലുള്ളത്. കേരളത്തിന്റെ ജി.എസ്.ഡി.പി 3.7 ശതമാനമാണെന്നിരിക്കെയാണ് ഈ കണക്ക്. പഞ്ചാബ്, ഒഡിഷ, അസം ഉള്‍പ്പെടെയുള്ള ചെറിയ സംസ്ഥാനങ്ങളാണ് കേരളത്തിന് പിന്നിലുള്ളത്. നികുതി ദായകരുടെ എണ്ണത്തിൽ 50 ശതമാനവും ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് . ജി.എസ്.ടി വരുമാനത്തിന്റെ കാര്യത്തിലും കേരളം വളരെ പിന്നിലാണ്. വെറും 33,109 കോടി രൂപയാണ് കേരളത്തിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജി.എസ്.ടി പിരിവ്. മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങള്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ജി.എസ്.ടി…
ബൈക്ക്, ടാക്സി സർവീസ് കമ്പനി റാപ്പിഡോ (Rapido) സ്ഥാപകൻ പവൻ ഗുണ്ടുപ്പള്ളിയുടേത് (Pavan Guntupalli) സമാനതകളില്ലാത്ത ബിസിനസ് യാത്ര. നിലവിൽ 9350 കോടി രൂപ മൂല്യമുള്ള കമ്പനിയാണ് റാപ്പിഡോ. എന്നാൽ ആ വിജയവഴിയിലേക്കുള്ള പവനിന്റെ യാത്ര നിരവധി വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. 75ലധികം നിക്ഷേപകർ നിരസിച്ച ബിസിനസ് ആശയമാണ് നീണ്ടകാലത്തെ പരിശ്രമത്തിനൊടുവിൽ പവൻ വിജയത്തിലെത്തിച്ചത്. ഐഐടി ഖൊരക്പൂറിൽ (IIT Kharagpur) നിന്നും പഠിച്ചിറങ്ങിയ പവൻ സാംസങ്ങിലൂടെയാണ് (Samsung) കരിയർ ആരംഭിച്ചത്. എന്നാൽ അധികം വൈകാതെ തന്നെ സംരംഭക ലോകത്തേക്ക് ചുവടുമാറ്റുകയായിരുന്നു. 2014ലാണ് പവൻ റാപിഡോ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 75ലധികം നിക്ഷേപകരെ പവന്റെ ബിസിനസ് ആശയത്തെ റിജക്റ്റ് അടിച്ചു. വൻകിട റൊഡ് ഹെയ്ലിങ് കമ്പനികൾ അരങ്ങു വാഴുന്നിടത്ത് റാപിഡോയ്ക്ക് നിലനിൽപ്പുണ്ടാകില്ല എന്നതായിരുന്നു നിക്ഷേപകരുടെ വാദം. എന്നാൽ ആ വാദം തെറ്റാണെന്ന് തെളിയിച്ചു പവൻ. ഹീറോ മോട്ടോകോർപ് (Hero MotoCorp) ചെയർമാനും എംഡിയുമായ പവൻ മുൻജാൽ (Pawan Munjal) 2016ൽ കമ്പനിയുടെ ആദ്യ നിക്ഷേപകനായി. ഇതോടെ…
ഇന്ത്യൻ നാവികസേനയ്ക്കായി (Indian Navy) നിർമ്മിച്ച എട്ടാമത് ആന്റി സബ് മറൈൻ വാർഫേർ ഷാലോ വാട്ടർക്രാഫ്റ്റുമായി (anti-submarine warfare shallow water craft) ഡിഫൻസ് പിഎസ്‌യു ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് (GRSE). ആഴം കുറഞ്ഞ വെള്ളത്തിൽ ഉപയോഗിക്കാവുന്ന ആന്റി സബ് മറൈൻ യുദ്ധക്കപ്പലുകളുടെ സീരീസിലെ എട്ടാമത്തേതും അവസാനത്തേതുമായ അജയ് എന്ന കപ്പലാണ് നീറ്റിലിറക്കിയിരിക്കുന്നത്. വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് അജയിയുടെ നിർമാണം. കുറഞ്ഞ ഡ്രാഫ്റ്റുകളോടെയുള്ള രൂപകൽപനയാണ് ഇവയുടെ സവിശേഷത. അതുകൊണ്ടുതന്നെ ഇവ തീരദേശ പ്രവർത്തനങ്ങൾക്ക് പ്രാപ്തമാണ്. കുറഞ്ഞ തീവ്രതയുള്ള സമുദ്ര പ്രവർത്തനങ്ങൾക്കും കപ്പൽ സജ്ജമാണ്. 77.6 മീറ്റർ നീളവും 10.5 മീറ്റർ വീതിയുമുള്ള യുദ്ധക്കപ്പലുകൾ തീരദേശ ജലത്തിൽ പൂർണ്ണ തോതിലുള്ള ഉപരിതല നിരീക്ഷണം നടത്തുന്നതിനൊപ്പം ഉപരിതല പ്ലാറ്റ്‌ഫോമുകൾക്കെതിരെയും പ്രവർത്തിക്കും. വിമാനങ്ങൾ ഉപയോഗിച്ച് ഏകോപിപ്പിച്ച ആന്റി സബ്മറൈൻ പ്രവർത്തനങ്ങൾ നടത്താനും ഇവയ്ക്ക് സാധിക്കും. ഭാരം കുറഞ്ഞ ടോർപ്പിഡോകൾ, എഎസ്ഡബ്ല്യു റോക്കറ്റുകൾ തുടങ്ങിയ മാരക ആന്റി സബ്…
സ്റ്റാർട്ടപ്പ് ഇന്ത്യയുടെ (Startup India) നിലവിലെ ലക്ഷ്യങ്ങളെ കുറിച്ചും ഫണ്ടിങ് നേടിയെടുക്കുന്നതിനെക്കുറിച്ചും വിശദീകരിച്ച് സ്റ്റാർട്ടപ് ഇന്ത്യ മേധാവി മംമ്ത വെങ്കിടേഷ് (Mamatha Venkatesh). സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സ്റ്റാർട്ടപ്പ് ഇന്ത്യ സാന്നിദ്ധ്യം അറിയിക്കുന്നതായി KSUM സംഘടിപ്പിക്കുന്ന കേരള ഇന്നൊവേഷൻ ഫെസ്റ്റിവൽ വേദിയിൽ ചാനൽ അയാമുമായി സംസാരിക്കവേ മംമ്ത പറഞ്ഞു. വനിതാ സംരംഭകർക്കും പുതുതലമുറ സംരംഭകർക്കുമായി നിരവധി കാഴ്ചപ്പാടുകളും അവർ പങ്കുവെച്ചു. സംരംഭകരുടെയും സ്ഥാപകരുടെയും യാത്രയിലെ എല്ലാ ഘട്ടത്തിലും സ്റ്റാർട്ടപ്പ് ഇന്ത്യ ഒപ്പം നിൽക്കുന്നു. സീഡ് ഫണ്ടിങ്, ക്രെഡിറ്റ് ഗ്യാരണ്ടി, ടാക്സ് എക്സംപ്ഷൻ, ആക്സിലേറ്ററുകൾ പ്രോഗ്രാമുകൾ തുടങ്ങിയവയിൽ സ്റ്റാർട്ടപ്പ് ഇന്ത്യ പ്രത്യേക ശ്രദ്ധ നൽകുന്നു. ഫണ്ട് ഓഫ് ഫണ്ട് 2.0 എന്ന ഏറ്റവും പുതിയ പതിപ്പടക്കമുള്ളവ ഇത്തരത്തിൽ സ്റ്റാർട്ടപ്പുകൾക്ക് ഒപ്പം നടക്കുന്ന നീക്കമാണ്. ഇങ്ങനെ സ്റ്റാർട്ടപ്പ് ഇന്ത്യയും ഡിപാർട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡി ഇന്റേർണൽ ട്രേഡും (DPIIT) സ്റ്റാർട്ടപ്പുകളെ പ്രൊമോട്ട് ചെയ്യുന്നതിൽ വലിയ പങ്കു വഹിക്കുന്നതായി…
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മാലിദ്വീപ് സന്ദർശനത്തിന് സവിശേഷതകളേറെയാണ്. യുകെയിൽ നിന്നാണ് കഴിഞ്ഞ ദിവസം ഔദ്യോഗിക സന്ദർശനത്തിനായി മോഡി മാലിദ്വീപിലേക്ക് തിരിച്ചത്. 2023ൽ മാലിദ്വീപ് പ്രസിഡന്റ് ആയി ഡോ. മുഹമ്മദ് മുയിസു (Mohamed Muizzu) ചുമതലയേറ്റതിനുശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആദ്യ മാലിദ്വീപ് സന്ദർശനമാണിത്. മുയിസുവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോഡിയുടെ സന്ദർശനം. ജൂലൈ 26ന് നടക്കുന്ന മാലിദ്വീപിന്റെ 60ആം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളിൽ വിശിഷ്ടാതിഥിയായാണ് മോഡി എത്തുന്നത്. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതിന്റെ തെളിവു കൂടിയാണ് സന്ദർശനം. മുയിസു പ്രസിഡന്റായി ചുമതലയേറ്റത്തിനു ശേഷം മാലിദ്വീപ് സന്ദർശിക്കുന്ന ആദ്യ രാഷ്ട്രത്തലവൻ കൂടിയാണ് ഇന്ത്യൻ പ്രധാനമന്ത്രി. കഴിഞ്ഞ വർഷം മുയിസുവിന്റെ ഇന്ത്യാ സന്ദർശനവേളയിൽ ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് ഇരു രാജ്യങ്ങളും സമഗ്ര സാമ്പത്തിക, സമുദ്ര സുരക്ഷാ പങ്കാളിത്തത്തിനായുള്ള സംയുക്ത നയം (Comprehensive Economic and Maritime Security Partnership) അംഗീകരിച്ചിരുന്നു. നിലവിൽ സാമ്പത്തികരംഗത്ത് മാലിദ്വീപിന്റെ ഏറ്റവും പ്രധാന വ്യാപാര പങ്കാളിയാണ് ഇന്ത്യ.…