Author: News Desk
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത ഇന്ത്യൻ ആപ്പുകളെ തിരികെ കൊണ്ടുവന്ന് ഗൂഗിൾ. പ്ലേ സ്റ്റോറിൽ നിന്ന് നീക്കിയ 250 ആപ്പുകളുടെ വിലക്ക് ഗൂഗിൾ നീക്കി. ഇന്ത്യൻ ആപ്പുകൾ നീക്കം ചെയ്ത വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപ്പെട്ടിരുന്നു. പിന്നാലെയാണ് ആപ്പുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഗൂഗിൾ എടുത്തുമാറ്റിയത്. ഇന്ത്യൻ ആപ്പുകൾ വീണ്ടും പ്ലേ സ്റ്റോറിൽ പ്രത്യക്ഷപ്പെട്ടെങ്കിലും കമ്പനികളിൽ നിന്ന് 11%-26% വരെ സർവീസ് ഫീസ് വാങ്ങാനുള്ള നടപടികൾ തുടരാനാണ് ഗൂഗിളിന്റെ തീരുമാനം. സുപ്രീം കോടതിയിൽ അപ്പീലുള്ളതിനാൽ നീക്കം ചെയ്ത ഇന്ത്യൻ ആപ്പുകളെ താത്കാലികമായി പ്ലേ സ്റ്റോറിൽ മടക്കി കൊണ്ടുവരുമെന്ന് ഗൂഗിളുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറഞ്ഞു. അതേസമയം സർവീസ് ഫീസ് ഈടാക്കുന്നത് തുടരുമെന്നും തുക അടയ്ക്കാനുള്ള സമയപരിധി കമ്പനികൾക്ക് നീട്ടികൊടുക്കുമെന്നും ഗൂഗിൾ പറഞ്ഞു. ഇരുകക്ഷികളുടെയും ആവശ്യങ്ങൾ പരിഗണിച്ച് കൊണ്ടൊരു തീരുമാനത്തിലെത്താനാണ് ശ്രമം.കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ ആപ്പ് ഫൗണ്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഗൂഗിൾ ഇക്കാര്യം പറഞ്ഞത്.പ്ലേ സ്റ്റോറിൽ അവരവരുടെ…
ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയം -ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ – എത്രയും വേഗം യാഥാർഥ്യമാക്കാനുള്ള ദൗത്യം ആരംഭിച്ചു ISRO. 2035 ഓടെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം പ്രവർത്തന സജ്ജമാക്കുക എന്നതാണ് ലക്‌ഷ്യം. നിലയത്തിന്റെ ആദ്യ മൊഡ്യൂളുകൾ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ വിക്ഷേപിക്കാനാകുമെന്ന് ISRO മേധാവി എസ്. സോമനാഥ് വ്യക്തമാക്കുന്നു. 2035 ഓടെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയംപ്രവർത്തനമാരംഭിക്കുക എന്ന ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ചിരിക്കുന്നത്. ബഹിരാകാശ നിലയത്തിന് ആവശ്യമായ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നേരത്തെ തന്നെ ഐ എസ് ആർ ഓ ആരംഭിച്ചിട്ടുണ്ട്. ലോ എർത്ത് ഓർബിറ്റിലാകും ബഹിരാകാശ നിലയം സ്ഥാപിക്കുക. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ എന്ന് വിളിക്കുന്ന ഈ ബഹിരാകാശ നിലയത്തിൽ രണ്ട് മുതൽ നാല് യാത്രികർക്ക് വരെ കഴിയാനാവും. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ ആ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ബഹിരാകാശ നിലയത്തിന്റെ തുടക്കത്തിലുള്ള ഭാരം 20 ടൺ ആയിരിക്കും…
കേരളം അതിൻ്റെ ആദ്യത്തെ ജനറേറ്റീവ് AI ടീച്ചറായ ഐറിസിനെ അവതരിപ്പിച്ചു കഴിഞ്ഞു. മേക്കർലാബ്‌സ് എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് വികസിപ്പിച്ച ഐറിസ്, വിദ്യാഭ്യാസത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സംയോജനത്തിൽ ഗണ്യമായ മുന്നേറ്റമാണ് വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തെ കടുവായിലുള്ള കെടിസിടി ഹയർസെക്കൻഡറി സ്കൂളിൽ അനാച്ഛാദനം ചെയ്ത ഐറിസ്, വിദ്യാർത്ഥികൾക്ക് പഠനാനുഭവം വർദ്ധിപ്പിക്കുന്നതിനായി Maker Labs രൂപകൽപ്പന ചെയ്ത ഹ്യൂമനോയിഡ് ആണ്. View this post on Instagram A post shared by Maker Labs (@makerlabs_official) NITI ആയോഗ് ആരംഭിച്ച അടൽ ടിങ്കറിംഗ് ലാബ് (ATL) പ്രോജക്റ്റിന് കീഴിൽ നിർമ്മിച്ച ഐറിസ് പരമ്പരാഗത അധ്യാപന രീതികളിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്നു. മേക്കർലാബ്സ് ഐറിസിനെ വെറുമൊരു റോബോട്ട് എന്നതിലുപരിയായി വിദ്യാഭ്യാസ ചുറ്റുപാടുകൾക്ക് അനുയോജ്യമായ ഒരു നൂതന വോയ്‌സ് അസിസ്റ്റൻ്റായി അവതരിപ്പിച്ചിരിക്കുന്നു. റോബോട്ടിക്‌സ്, ജനറേറ്റീവ് എഐ സാങ്കേതികവിദ്യകൾ നൽകുന്ന ഐറിസ് വിദ്യാർത്ഥികൾക്ക് മുന്നിൽ തടസ്സമില്ലാത്ത പ്രകടനവും പ്രതികരണശേഷിയും വാഗ്ദാനം ചെയ്യുന്നു. വോയ്‌സ് അസിസ്റ്റൻസ്,…
അഹമ്മദാബാദ്- മുംബൈ നഗരങ്ങളെ ബന്ധിപ്പിച്ച് നിർമിക്കുന്ന രാജ്യത്തിന്റെ ആദ്യത്തെ ഹൈ-സ്പീഡ് ബുള്ളറ്റ് ട്രെയിനിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് വേഗം കൂടുന്നു. മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ പറ്റുന്ന ബുള്ളറ്റ് ട്രെയിൻ ആണ് വരാൻ പോകുന്നത്. രാജ്യത്തിന്റെ അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി 25,000 കോടി രൂപയാണ് 2024-25 ഇടക്കാല ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഈയടുത്ത കാലത്ത് ഏതെങ്കിലും ഒരു പദ്ധതിക്കായി വകയിരുത്തുന്ന ഏറ്റവും ഉയർന്ന തുകയാണിത്. അഹമ്മദാബാദിലെ ഗാന്ധി ആശ്രമം സ്റ്റേഷനെയും മുംബൈ ബാന്ദ്ര-കുർള കോംപ്ലക്സ് സ്റ്റേഷനെയും ബന്ധിപ്പിച്ച് കൊണ്ടാണ് ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തുക. 2026-27ൽ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.18,600 കോടി രൂപയായിരുന്നു 2024ൽ പദ്ധതിക്കായി വകയിരുത്തിയത്. പ്രതീക്ഷിച്ചതിനേക്കാൾ നിർമാണ ചെലവ് 35% ആണ് വർധിച്ചത്. 2023ലാണ് പദ്ധതിക്കായി റെയിൽവേ മന്ത്രാലയത്തിന്റെ കീഴിൽ നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് രൂപവത്കരിക്കുന്നത്. ഇതിന്റെ ഓഹരിയുടെ 50% ഉടമസ്ഥാവകാശം റെയിൽവേ മന്ത്രാലയത്തിനായിരിക്കും. ബാക്കി ഓഹരിയുടെ ഉടമസ്ഥാവകാശം ഗുജറാത്ത് സർക്കാരിനും മഹാരാഷ്ട്ര സർക്കാരിനും…
ഇതുവരെ നേരിടാത്ത കനത്ത കുടിവെള്ള ക്ഷാമത്തിൽ വലഞ്ഞ് ബംഗളൂരു. വേനൽ കനക്കുന്നതിന് മുമ്പ് തന്നെ കുടിവെള്ള ക്ഷാമം നേരിട്ടതോടെ പ്രതിസന്ധിയിലായത് 13 മില്യൺ ആളുകളാണ്. തെക്ക്-പടിഞ്ഞാറൻ മൺസൂണും വടക്ക്-കിഴക്കൻ മൺസൂണും കൃത്യമായി ലഭിക്കാത്തതാണ് നിലവിലെ കുടിവെള്ള ക്ഷാമത്തിനുള്ള പ്രധാന കാരണമെന്ന് വിദഗ്ധർ പറയുന്നു. കൂട്ടത്തിൽ വെള്ളത്തിന്റെ ലഭ്യത കണക്കിലെടുക്കാതെ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ വ്യാപകമായി നടത്തിയതു തിരിച്ചടിയായി. മൺസൂൺ മഴ കുറഞ്ഞത് കാവേരിയിൽ വരൾച്ചയ്ക്കും ഭൂഗർഭ ജലം താഴാനും കാരണമായിട്ടുണ്ട്. ബംഗളൂരു സിറ്റിയിലെ കുടിവെള്ള ക്ഷാമം നേരിടാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര നടപടികൾ സ്വീകരിച്ച് വരികയാണ്. ഫാൽക്കൺ സിറ്റി പോലുള്ള അത്യാഡംബര റസിഡൻഷ്യൽ അസോസിയേഷനുകൾ ഡിസ്പോസിബിൾ പ്ലേറ്റും വെറ്റ് വൈപ്പുകളും ഉപയോഗിക്കാൻ അന്തേവാസികളോട് നിർദേശിച്ചതായാണ് വിവരം. ജലസേചനം, വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന കുഴൽ കിണറുകൾ എന്നിവയുടെ പ്രവർത്തനം ബന്ധപ്പെട്ട വകുപ്പുകളായിരിക്കും നിയന്ത്രിക്കുന്നത്. സിറ്റിയിലെ എല്ലാ സ്വകാര്യ ടാങ്കുകളും ഏറ്റെടുത്ത് വെള്ളം വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം. വാഹനം, ബാൽക്കണി കഴുകുന്നത് ഒഴിവാക്കണമെന്നും…
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികളിൽ മരപ്പട്ടി ശല്യം വർധിച്ചത് അടുത്തിടെ വാർത്തയായിരുന്നു. കേരളത്തിലെ പഴയ വീടുകളുടെ മച്ചുകളിലും, ഇരുട്ടറകളിലും പകൽ ഉറങ്ങി രാത്രികാലങ്ങളിൽ മാത്രം ഭക്ഷണം തേടിയിറങ്ങുന്ന മൃഗമാണ് മരപ്പട്ടി. പെപ്പിൽ നിന്ന് പിടിച്ച് വെക്കുന്ന വെള്ളം മൂടിവെച്ചില്ലെങ്കിൽ മരപ്പട്ടി മൂത്രം ഒഴിക്കുമെന്ന ആശങ്കയാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. തെക്കനേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും പ്രധാനമായും കാണപ്പെടുന്ന മരപ്പട്ടിയെ പക്ഷെ പാത്രം തുറന്ന് വെച്ച് കാത്തിരിക്കുന്ന ബിസിനസ്സ്കാരുണ്ട്. ഇന്തോനേഷ്യക്കാർ മരപ്പട്ടിയെ മികച്ച വാണിജ്യ സാധ്യതയുള്ള മൃഗമായാണ് കണക്കാക്കുന്നത്. മരപ്പട്ടിയെ ഉപയോഗിച്ച് കോപ്പി ലുവാക് എന്ന വിലയേറിയ ഒരു കാപ്പിപ്പൊടി ഇന്തോനേഷ്യക്കാർ തയാറാക്കുന്നുണ്ട്. ഇന്തൊനീഷ്യയിലെ സുമാത്ര, ബാലി, സുലവെസി, ഈസ്റ്റ് ടയ്മൂർ തുടങ്ങിയ ദ്വീപുകളിലും ഫിലിപ്പീൻസിലും കാപ്പിപ്പൊടി നിർമ്മാണത്തിൽ മരപ്പട്ടി സവിശേഷമായ സ്ഥാനം വഹിക്കുന്നു.മികവും രുചിയുമുള്ള കാപ്പിചെടിയുടെ പഴുത്ത കായകൾ വളർത്ത് മരപ്പട്ടികൾക്ക് ഭക്ഷിക്കാൻ കൊടുക്കും. പഴങ്ങൾ മാത്രം കഴിക്കുന്ന ശീലമുള്ള മരപ്പട്ടിയുടെ ദഹനവ്യവസ്ഥ ഭാഗികമായി മാത്രം ഈ കാപ്പിക്കുരുക്കളെ ദഹിപ്പിക്കും. മരപ്പട്ടിയുടെ വിസർജ്യത്തിനൊപ്പം പുറത്തുവരുന്ന…
ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 9 മണി മുതൽ ഏകദേശം 2 മണിക്കൂർ നീണ്ട ആഗോള നെറ്റ്‌വർക്ക് ഔട്ടേജ് തകർച്ചയ്ക്ക് ശേഷം ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും തിരിച്ചെത്തി. തൊട്ടു പിന്നാലെ ഇന്റർനെറ്റിൽ “സൈബർ ആക്രമണം”, “മാർക്ക് സക്കർബർഗ്”, “ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് ഡൗൺ” എന്നിവ മികച്ച സെർച്ചിങ് ട്രെൻഡുകളായി വന്നു . ലോകം മൊത്തത്തിൽ ഉയർത്തിയ ചോദ്യം ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഹാക്ക് ചെയ്തോ? എന്നായിരുന്നു. “ഒരു സാങ്കേതിക പ്രശ്‌നം” കാരണമാണ് രണ്ടു പ്ലാറ്റ്ഫോമുകളിലെയും ചില സേവനങ്ങൾ ആക്‌സസ് ചെയ്യാൻ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടായതെന്ന് ചൂണ്ടിക്കാട്ടി മെറ്റാ വിശദീകരണവും നൽകിക്കഴിഞ്ഞു. “പ്ലാറ്റ്ഫോമുകളിലുണ്ടായ ആഘാതം ഞങ്ങൾ എത്രയും വേഗം പ്രശ്‌നം പരിഹരിച്ചു, ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു,” മെറ്റാ വക്താവ് ആൻഡി സ്റ്റോൺ ഒരു എക്‌സ് പോസ്റ്റിൽ പ്രതികരിച്ചു. എന്നിരുന്നാലും, ആഗോള തടസ്സത്തിന് കാരണമായ യഥാർത്ഥ പ്രശ്നം എന്താണെന്നു മെറ്റാ വെളിപ്പെടുത്തിയതിയിട്ടില്ല. ഇലോൺ മസ്‌കിൻ്റെ എക്‌സിനെ പക്ഷെ ഈ ആഗോള തടസ്സം ബാധിച്ചില്ല.മെറ്റാ പ്ലാറ്റ്‌ഫോമുകളിൽ…
കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടെ മെട്രോയുടെ ആദ്യഘട്ടം പൂർത്തിയായി. തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവയിലേക്ക് പുറപ്പെടുംഎസ്.എൻ ജങ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെയാണ് പുതിയ മെട്രോയുടെ റൂട്ട്. വെബ് ഗാർഡർ സംവിധാനമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 28.2 കിലോമീറ്ററിൽ 25 സ്റ്റേഷനുകളാണ് ആദ്യ ഘട്ടത്തിലുള്ളത്. ആദ്യഘട്ടം പൂർത്തിയാക്കുന്നതിന് 7377 കോടി രൂപയാണ് ചെലവായത്. തൃപ്പൂണിത്തുറയിലെ മെട്രോ സ്റ്റേഷനിലും തൂണുകളിലും മ്യൂറൽ പെയിന്റിംഗ് ഉപയോഗിച്ച് അലങ്കരിച്ചിട്ടുണ്ട്. സ്റ്റേഷന്റെ അകത്ത് കേരളത്തിലെ വിവിധ നൃത്തരൂപങ്ങളുടെ ശില്പങ്ങളുമായി ഒരുക്കിയിരിക്കുന്ന ഡാൻസ് മ്യൂസിയം വൈകാതെ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. 60 മീറ്റർ നീളമുള്ള സ്റ്റീൽ ഗാർഡറുകളാണ് തൃപ്പൂണിത്തുറ സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്നത്. കൊച്ചി മെട്രോയിൽ വെബ് ഓപ്പൺ ഗാർഡറുകൾ ഉപയോഗിക്കുന്നത് തൃപ്പൂണിത്തുറയിലാണ്. ഈ ഭാഗത്ത് മേൽപാലം, റെയിൽവേ പാളം,…
കേന്ദ്രസർക്കാരിന്റെ ഭാരത് റൈസിന് ബദലായി ശബരി കെ-റൈസുമായി സംസ്ഥാന സർക്കാർ. കെ-റൈസ് എന്നെഴുതിയ പ്രത്യേക തുണിസഞ്ചിയിൽ സപ്ലൈകോ വഴിയായിരിക്കും വിതരണം. ഇതിനായി സപ്ലൈകോ പർച്ചേസ് ഓർഡർ നൽകി. ഓരോ മാസവും 5 കിലോ അരിയാണ് കെ-റൈസ് വഴി വില കുറച്ച് നൽകുക. എല്ലാ മാസവും റേഷൻ കാർഡ് ഉടമകൾക്ക് അരി നൽകാനാണ് ഉദ്ദേശ്യം. കിലോഗ്രാമിന് 40.11 രൂപ നിരക്കിൽ വാങ്ങി സബ്സിഡിയോടെ 29 രൂപയ്ക്ക് വിൽക്കും. കെ-റൈസ് എന്നെഴുതിയ തുണിസഞ്ചി തയ്യാറാക്കാൻ ഡിപ്പോ മാനേജർമാർക്ക് സപ്ലൈ കോയുടെ നിർദേശമുണ്ട്.ജയ അരിക്ക് 29 രൂപയും കുറുവ, മട്ട എന്നീ ഇനങ്ങൾക്ക് 30 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഒരു റേഷൻ കാർഡിന് മാസം ഇതിൽ ഏതെങ്കിലും ഇനം 5 കിലോ ലഭിക്കും. കെ-റൈസിന് ആവശ്യമായ അരി വരുന്നത് തെലുങ്കാനയിൽ നിന്നാണ്. ഈ മാസം ലഭിച്ച ജയ, കുറുവ, മട്ട എന്നിവയുടെ 50 കിലോ അരിചാക്കുകൾ കെ-റൈസായി മാറ്റും. ഭാരത് അരിക്ക് 29 രൂപയാണ്. ഇതിലും…
മെഡിക്കല്‍ രംഗത്തെ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ KSUM ബിഗ് ഡെമോ ഡേ സംഘടിപ്പിക്കുന്നു. വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, കോര്‍പറേറ്റുകള്‍ എന്നിവയെ സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെടുത്തുകയാണ് ലക്ഷ്യം. ബിഗ് ഡെമോ ഡേയുടെ പതിനൊന്നാം പതിപ്പിന്‍റെ ഭാഗമായി മാര്‍ച്ച് 14 ന് തിരുവനന്തപുരത്തു നടക്കുന്ന വെര്‍ച്വല്‍ എക്സിബിഷനില്‍ പത്ത് മെഡ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ച ഉത്പന്നങ്ങളും സൊല്യൂഷനുകളും പ്രദര്‍ശിപ്പിക്കും. കേരളത്തിലെ മെഡ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ സാധ്യതയാണ് ഈ പ്ലാറ്റ്ഫോം. പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകര്‍, ബിസിനസ് പങ്കാളികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ തുടങ്ങിയവയ്ക്ക് മുന്നില്‍ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള വേദി കൂടിയാണ് ബിഗ് ഡെമോ ഡേ.കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മുന്നോട്ടുവെക്കുന്ന സാങ്കേതികവിദ്യയെയും നവീകരണത്തെയും കുറിച്ച് കൂടുതല്‍ അറിയുന്നതിനായി സ്റ്റാര്‍ട്ടപ്പുകളോടൊപ്പം മെഡിക്കല്‍ കോളേജുകള്‍, ഡോക്ടര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കും ബിഗ് ഡെമോ ഡേയില്‍ പങ്കെടുക്കാം. ലൂക്ക ഹെല്‍ത്ത്കെയര്‍ പ്രൈവറ്റ്…