Author: News Desk
ഈ വർഷം ഫെയ്സ്ബുക്ക്, ആമസോൺ, ആപ്പിൾ, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ലിക്സ് പോലുള്ള ആഗോള ടെക് കമ്പനികൾ ഇന്ത്യയിൽ നടത്തിയ നിയമനങ്ങളിൽ 90% കുറവ്. സൂക്ഷ്മ സാമ്പത്തിക മേഖലയിലെ തിരിച്ചടിയും ആഗോളതലത്തിലെ തൊഴിൽ വെട്ടിക്കുറയ്ക്കലുമാണ് ഇന്ത്യയെയും ബാധിച്ചതെന്നാണ് വിലയിരുത്തൽ. മുൻ വർഷങ്ങളെ അപേക്ഷിച്ച് പല കമ്പനികളിലും നിയമനങ്ങളിൽ 90% കുറവ് രേഖപ്പെടുത്തിയതായി എക്സ്ഫിനോ ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്. രാജ്യത്തെ 200 കമ്പനികളുടെ നിയമനത്തിൽ 98% കുറവാണ് ഈ വർഷം രേഖപ്പെടുത്തിയത്. ആഗോളതലത്തിൽ കമ്പനികൾ സാമ്പത്തിക ഞെരുക്കത്തിൽ കൂടി കടന്നുപോയികൊണ്ടിരിക്കുകയാണ്. 2023ൽ കമ്പനികളുടെ വരുമാന വളർച്ചയും മന്ദഗതിയിലായിരുന്നു. ഇതെല്ലാമാണ് ഇന്ത്യയിലെ തൊഴിൽ മേഖലയെയും ബാധിച്ചത്. കഴിഞ്ഞ വർഷവും സമാന സാഹചര്യം ഇന്ത്യൻ ടെക്ക് മേഖല നേരിട്ടിരുന്നു. കഴിഞ്ഞ വർഷം നിയമനത്തിൽ 78% കുറവ് രേഖപ്പെടുത്തിയിരുന്നു.അതേസമയം ജോലിയിൽ മിക്ക കമ്പനികളും തൊഴിൽ മേഖലയിൽ ഗണ്യമായ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഫെയ്സ്ബുക്ക്, ആമസോൺ, ആപ്പിൾ, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ലിക്സ് പോലുള്ള കമ്പനികൾ ആകെ 150,000 പേർക്കാണ് ഈ വർഷം ജോലി…
രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപാലം ജനുവരിയിൽ മുംബൈയിൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും. മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് എന്ന പേരിട്ടിരിക്കുന്ന പാലം ദക്ഷിണ മുംബൈയിലെ ശിവ്‍രിയെയും നവി മുംബൈയ്ക്കടുത്തുള്ള ചിർലിയും തമ്മിൽ ബന്ധിപ്പിക്കുന്നു. 23 കിലോമീറ്റർ നീളമുള്ള പാലത്തിന്റെ 16.5 കിലോമീറ്റർ കടലിന് മുകളിൽ കൂടിയാണ് പണിതിരിക്കുന്നത്. ദക്ഷിണ മുംബൈയിൽ നിന്ന് ശിവ്‍രിയിലേക്ക് 30-45 മിനിറ്റു കൊണ്ട് എത്താൻ സഹായിക്കുന്നതാണ് പാലം. പാലത്തിന്റെ ഇലക്ട്രിഫിക്കേഷൻ, പോൾ ഇൻസ്റ്റാലേഷൻ, ടോൾ ബൂത്ത് തുടങ്ങിയവയുടെ പണികളാണ് ഇനി ബാക്കിയുള്ളത്. ഇത് കൂടി പൂർത്തിയാക്കി ജനുവരിയിൽ പാലം തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. ഡിസംബർ 25ന് പാലം ഉദ്ഘാടനം ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനാൽ മാറ്റിവെക്കുകയായിരുന്നു. മുംബൈ മെട്രോപൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റിക്കാണ് പാലത്തിന്റെ നിർമാണ ചുമതല. സിംഗപ്പൂരിലും മറ്റും ഉപയോഗിക്കുന്ന ഓപ്പൺ ടോൾ സംവിധാനമാണ് പാലത്തിലും ഉപയോഗിക്കുന്നത്. വണ്ടിയുടെ വേഗത കുറയ്ക്കാതെ തന്നെ ടോൾ കട്ട് ആക്കാൻ ഈ…
30,000 ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് പകരം നിർമിത ബുദ്ധി (എഐ) സാങ്കേതിക വിദ്യ ഉപയോഗിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. ഇതിന് മുമ്പ് 12,000 ജീവനക്കാരെ ഗൂഗിൾ പിരിച്ചുവിട്ടിരുന്നു. എഐ സാങ്കേതിക വിദ്യ വരുന്നതോടെ ആളുകളുടെ ജോലി പോകുമെന്ന പ്രവചനങ്ങൾ ഫലത്തിൽ കൊണ്ടുവരികയാണ് ആഗോള കമ്പനികൾ. എഐ പ്രബലമാകുന്നതോടെ അടുത്ത വർഷം എങ്ങനെയാകുമെന്ന ആശങ്കയിലാണ് തൊഴിൽ മേഖല.ഗൂഗിളിൻെറ വിവിധ പ്ലാറ്റ്ഫോമുകളിൽ മെഷീൻ ലേണിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പരസ്യം വാങ്ങുന്നത് കാര്യക്ഷമമാക്കാനാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. പരസ്യ നിർമാണത്തിന് എഐ സാങ്കേതിക വിദ്യയുടെ ഉപയോഗം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗൂഗിൾ ഉപയോഗിച്ച് വരികയാണ്. ഇതുവഴി പരസ്യവരുമാനത്തിൽ നേട്ടമുണ്ടാക്കാനും കമ്പനിക്ക് സാധിച്ചിരുന്നു. ദശലക്ഷകണക്കിന് ഡോളറിന്റെ വരുമാനം ഇതുവഴി നേടാൻ ഗൂഗിളിൻ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇതുവഴി തൊഴിൽ വേതനത്തിന്റെ ചെലവും വെട്ടിച്ചുരുക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. പി മാക്സ് (PMax) പോലുള്ള എഐ ടൂളുകൾക്ക് പരസ്യ നിർമാതാക്കളിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ജോലിക്ക് ജീവനക്കാർക്ക് പകരം എഐ…
ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 1,400 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കാൻ കർണാടക സർക്കാർ. പുതിയ ബസുകൾ ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന് ആണ് ബസുകൾ ലഭിക്കുന്നത്. അടുത്ത വർഷം ഏപ്രിലോടെ ഇ-ബസുകൾ നിരത്തിലിറക്കി തുടങ്ങും. വിധാന സൗധയിൽ 100 ഇലക്ട്രിക് നോൺ എസി- ഇലക്ട്രിക് ബസുകൾ കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ ഫ്ലാഗ് ഓഫ് ചെയ്തു. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതി പ്രാബല്യത്തിൽ വന്നതിന് ശേഷം 40 ലക്ഷം പേരാണ് ഇ-ബസിൽ യാത്ര ചെയ്തത്. ഇത് പൊതുഗതാഗതത്തിൽ ഊർജം പകരുന്നുവെന്ന് സിദ്ദരാമയ്യ പറഞ്ഞു. ബംഗളൂരുവിലെ പൊതുഗതാഗത സംവിധാനം വിപുലീകരിക്കാനും അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുമാണ് ഇ-ബസുകളെ സിറ്റിയിൽ അവതരിപ്പിക്കുന്നത്. പാനിക് ബട്ടണും, വീൽചെയർ കയറ്റാനുള്ള സംവിധാനവും സ്ഥലത്തിന്റെ പേര് പ്രദർശിപ്പിക്കാനുള്ള ഡിജിറ്റൽ ബോർഡ് തുടങ്ങിയ ബസിലുണ്ട്. ടാറ്റാ മോട്ടോർസിന്റെ അനുബന്ധ കമ്പനിയായ ടിഎംഎൽ സ്മാർട്ട് സിറ്റി മൊബിലിറ്റി സൊലൂഷൻ ലിമിറ്റഡിൽ നിന്ന് 921 ഇ-ബസുകൾ ബിഎംടിസി ലീസിനെടുക്കുകയാണ് ചെയ്യുന്നത്. ആദ്യഘട്ടത്തിൽ…
Biovent Innovations Pvt.Ltd with its exceptional multi-disciplinary team, aim to provide high end research service, high end innovations aimed at addressing the most important challenges in Biomedical research and in providing solutions to burning problems in the society
റിസർവ് ബാങ്ക് ഗവർണറായിരുന്ന കാലത്ത് വാർഷിക വരുമാനം നാല് ലക്ഷം രൂപ മാത്രമായിരുന്നെന്ന് രഘുറാം രാജൻ. രാജ് ഷമാനിയുടെ ഫിഗറിംഗ് ഔട്ട് എന്ന പോഡ്കാസ്റ്റ് പരിപാടിയിൽ പങ്കെടുക്കവേയാണ് രഘുറാം രാജൻ ഇക്കാര്യം പറഞ്ഞത്. തനിക്ക് ആർബിഐയിൽ നിന്ന് പിരിഞ്ഞതിന് ശേഷം പെൻഷൻ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആർബിഐ ഗവർണറായിരുന്ന കാലത്ത് ലഭിച്ച ഏറ്റവും വലിയ ആനുകൂല്യം വലിയ വീട്ടിൽ താമസിക്കാം എന്നതാണ്. മുംബൈ മലബാർ ഹില്ലിൽ ധീരുഭായി അംബാനിയുടെ വീടിന് അടുത്തായിട്ടാണ് ആർബിഐ ഗവർണറായിരുന്ന കാലത്ത് രഘുറാം രാജന് താമസ സൗകര്യം അനുവദിച്ചത്. 2013 മുതൽ 2016 വരെയുള്ള കാലത്താണ് രഘുറാം രാജൻ ആർബിഐ ഗവർണറായിരുന്നത്. ഗവർണറായിരുന്ന കാലത്ത് കാബിനെറ്റ് സെക്രട്ടറിക്ക് തുല്യമായിരുന്നു തന്റെ ശമ്പളമെന്നും രാജൻ പറഞ്ഞു. അതേ സമയം നിലവിലെ ആർബിഐ ഗവർണർക്ക് ലഭിക്കുന്ന വരുമാനം എത്രയാണെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ആർബിഐ ഗവർണർമാർ സിവിൽ സെർവന്റായതിനാൽ സിവിൽ സർവീസിൽ നിന്നുള്ള പെൻഷനുണ്ടാകുമെന്നും പ്രത്യേക പെൻഷൻ ലഭിക്കില്ലെന്നും…
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത യൂട്യൂബ് ചാനൽ വരിക്കാരുടെ (സബ്സ്ക്രൈബർ) എണ്ണം ചൊവ്വാഴ്ച രണ്ട് കോടി പിന്നിട്ടു. ലോകനേതാക്കന്മാരിൽ ഈ നേട്ടം കൈവരിക്കുന്ന ഏക വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സമകാലികരായ രാഷ്ട്രത്തലവന്മാരെക്കാൾ വളരെ മുന്നിലാണ് പ്രധാനമന്ത്രി.പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത മൊത്തം വീഡിയോകളുടെ വ്യൂസ് 450 കോടി കടന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ഏകദേശം 64 ലക്ഷം സബ്സ്ക്രൈബർമാരുമായി മുൻ ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബോൽസനാരോ രണ്ടാം സ്ഥാനത്തെത്തി. അതായത് പ്രധാനമന്ത്രിയുടെ സബ്സ്ക്രൈബർമാരുടെ എണ്ണത്തിന്റെ മൂന്നിലൊന്ന് പോലും വരില്ല. 2007ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യൂട്യൂബ് ചാനൽ തുടങ്ങുന്നത്. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട യോഗ വിത്ത് മോദി എന്ന യൂട്യൂബ് ചാനലിനും അത്യാവശ്യം വരിക്കാരുണ്ട്. 73,3000 ആണ് ഈ ചാനലിന്റെ വരിക്കാരുടെ എണ്ണം. യൂട്യൂബിലെ വ്യൂസിൽ പ്രധാനമന്ത്രിക്ക് തൊട്ടുപിന്നിൽ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെസ്കിയാണ്. 22.4 കോടി പേരാണ് സെലെസ്കിയുടെ വീഡിയോകൾ കണ്ടത്. യുഎസ് പ്രസിഡന്റ്…
Biovent Innovations Pvt.Ltd with its exceptional multi-disciplinary team, aim to provide high end research service, high end innovations aimed at addressing the most important challenges in Biomedical research and in providing solutions to burning problems in the society
അടുത്ത വർഷം ജീവനക്കാരെ പിരിച്ചുവിട്ട് പകരം എഐ (നിർമിത ബുദ്ധി) സാങ്കേതിക വിദ്യയിലേക്ക് കൂടുതൽ സ്റ്റാർട്ടപ്പുകൾ മാറുമെന്ന് റിപ്പോർട്ട്. ഈ വർഷം ഇതുവരെ രാജ്യത്ത് വിവിധ സ്റ്റാർട്ടപ്പുകൾ പിരിച്ചുവിട്ടത് 15,000 ജീവനക്കാരെയാണ്. 2024ൽ കണക്ക് ഇതിലും ഉയരുമെന്നാണ് വിലയിരുത്തുന്നത്. ചെലവുചുരുക്കലിന്റെ ഭാഗമായി കൂടുതൽ കമ്പനികൾ അടുത്ത വർഷം എഐ സാങ്കേതിക വിദ്യയിലേക്ക് മാറുമെന്നാണ് വിദഗ്ധർ പറയുന്നത്. ജീവനക്കാരെ വെട്ടിച്ചുരുക്കുകയും ചെയ്യും. വർഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇത്തരമൊരു പ്രവണതയ്ക്ക് പേടിഎം തുടക്കമിടുകയും ചെയ്തിട്ടുണ്ട്. ഓപ്പറേഷൻസ്, മാർക്കറ്റിംഗ് ടീമിലെ ജീവനക്കാരുടെ എണ്ണം കുറച്ച് പകരം എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണെന്ന് കമ്പനി പറഞ്ഞു. ഇതുവഴി ജീവനക്കാർക്ക് വേണ്ടി ചെലവഴിക്കുന്ന തുകയുടെ 10-15% വരെ കുറയ്ക്കാൻ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ഏകദേശം 1,000 പേരെ പിരിച്ചു വിടാനാണ് പേടിഎമ്മിന്റെ തീരുമാനം. കാഷ് ബേണുകളേ വിടഎഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യത്തിൽ പേടിഎമ്മിന്റെ പാതയിൽ തന്നെയാണ് മിക്ക സ്റ്റാർട്ടപ്പുകളും. വെഞ്ചർ കാപ്പിറ്റലും സ്വകാര്യ ഇക്വിറ്റി നിക്ഷേപങ്ങളും…
എഐ (നിർമിത ബുദ്ധി) സിറ്റിയായി മാറാനൊരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിന്റെ തലസ്ഥാനം ലഖ്നൗ. എഐ ആവാസവ്യവസ്ഥയുടെ പ്രധാന കേന്ദ്രമായി വളരാനുള്ള ഒരുക്കത്തിലാണ് ലഖ്നൗ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിർമിത ബുദ്ധി സാങ്കേതിക വിദ്യ പിന്തുണയ്ക്കുന്നതിലും ആവാസ വ്യവസ്ഥ ഒരുക്കുന്നതിലും മുന്നേറാൻ ലഖ്നൗവിന് സാധിച്ചിട്ടുണ്ട്. ഇതാണ് ലഖ്നൗവിനെ എഐ സിറ്റിയാകുന്നതിലേക്കെത്തിച്ചത്. യുപി ഇലക്ടോണിക്സ് കോർപ്പറേഷനാണ് എഐ സിറ്റി പദ്ധതിയുടെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുക. എഐ സിറ്റി നിർമിക്കാനും മറ്റുമായി റിയൽ എസ്റ്റേറ്റ് ഡെവലപ്പറെ അന്വേഷിക്കുന്നുണ്ട്.എഐ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട മേഖലകളിലും എഐ സാങ്കേതിക വിദ്യ ഏറ്റവുമധികം ഉപയോഗിക്കുന്ന മെഡ്ടെക്കിലും ശ്രദ്ധയൂന്നികൊണ്ടുള്ള മികവിന്റെ കേന്ദ്രങ്ങൾ ലഖ്നൗവിന്റെ പ്രത്യേകതയാണ്. അത്യാധുനിക സാങ്കേതിക വിദ്യ, ഗവേഷണ-പഠന സംവിധാനങ്ങൾ എന്നിവ ലഖ്നൗവിലെ എഐ സിറ്റിയിലുണ്ടാകുമെന്ന് യുപി ഇലക്ട്രോണിക്സ് കോർപ്പറേഷൻ പുറത്തുവിട്ട താത്പര്യപത്രത്തിൽ പറയുന്നു. പദ്ധതിക്ക് വേണ്ടി നഡർഗഞ്ച് വ്യവസായിക മേഖലയിൽ 40 ഏക്കർ ഭൂമി സർക്കാർ അനുവദിച്ചു. ഭൂമിയേറ്റെടുപ്പ് പോലുള്ള പ്രശ്നങ്ങളില്ലാത്ത പ്രദേശമാണ് സർക്കാർ ഇതിനായി…