Author: News Desk
കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും ആഫ്രിക്കന്‍ വിപണിയുമായുള്ള പങ്കാളിത്തം ലക്ഷ്യമിട്ട് ‘സ്കെയില്‍ ടു വെസ്റ്റ് ആഫ്രിക്ക’ പരിപാടി സംഘടിപ്പിക്കുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിയോണിക്സ് സോഫ്റ്റ് വെയര്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് പരിപാടിയ്ക്ക് നേതൃത്വം നല്കുന്നത്. ടെക്നോപാര്‍ക്ക് ഫേസ് വണ്ണിലെ സിഡാക് ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 27 നു നടക്കുന്ന പരിപാടി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഇന്ത്യയ്ക്കും ലൈബീരിയയ്ക്കും ഇടയിലുള്ള സാങ്കേതികവും സാമ്പത്തികവുമായ കൈമാറ്റങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സഹകരണം വര്‍ധിപ്പിക്കുന്നതിനും പരിപാടി സഹായകമാകും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ‘സ്കെയില്‍ ടു വെസ്റ്റ് ആഫ്രിക്ക’ പരിപാടിയിലൂടെ ലഭ്യമാകും. നൂറിലധികം സ്റ്റാര്‍ട്ടപ്പുകളും വ്യവസായികളും സംരംഭകരും പരിപാടിയില്‍ പങ്കെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന 10 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ സാങ്കേതിക വിദ്യാ വൈദഗ്ധ്യം ആഫ്രിക്കന്‍ പ്രതിനിധികള്‍ക്ക് മുന്നില്‍ നേരിട്ട് അവതരിപ്പിക്കാനാകും. സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളും സേവനങ്ങളും വിലയിരുത്തി പ്രതിനിധികള്‍ ആഫ്രിക്കന്‍ വിപണിയുടെ സാധ്യതകള്‍ ഉറപ്പു വരുത്തും. ആരോഗ്യരംഗത്തെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്കൊപ്പം…
ബിസിനസ്, ഫാർമസ്യൂട്ടിക്കൽസ് ലോകത്ത് ചിരപരിചിതമാണ് നമിതാ ഥാപ്പർ എന്ന് പേര്. കരുത്തുറ്റ സംരംഭകത്വ ആശയങ്ങൾ ചർച്ചയാകുന്ന ബിസിനസ് റിയാലിറ്റി ടെലിവിഷൻ ഷോയിലെ വിധികർത്താവായി എത്തിയതോടെ നമിതാ ഥാപ്പർ ബിസിനസ് ലോകത്തിന് പുറത്തും സെലിബ്രിറ്റിയായി വളർന്നു.എംക്യൂർ ഫാർമസ്യൂട്ടിക്കൽസിന്റെ (Emcure Pharmaceuticals) എക്സിക്യൂട്ടീവ് ഡയറക്ടറായ നമിതാ ഥാപ്പർ ഷാർക്ക് ടാങ്ക് ഇന്ത്യയുടെ നിക്ഷേപക കൂടിയാണ്. ഇൻക്രഡിബിൾ വെഞ്ച്വർ ലിമിറ്റഡ് എന്ന കമ്പനിയുടെ നമിതാ ഥാപ്പറിന്റെ സ്വന്തമാണ്. ഷാർക്ക് ടാങ്ക് ഇന്ത്യയിലെ ഏറ്റവും ധനികയായ വിധികർത്താവായ നമിതാ ഥാപ്പറിന്റെ ആകെ ആസ്തി എത്രയാണെന്ന് അറിയാമോ? തൊട്ട ബിസിനസുകളിലെല്ലാം വിജയം കൈവരിച്ച നമിതാ ഥാപ്പറിന്റെ ആഡംബര ജീവിതം എല്ലാവരും ആകാംക്ഷയോടെ നോക്കി കാണുന്നത്.ഷാർക്ക് ടാങ്കിന്റെ മൂന്ന് സീസണുകളിൽ വിധികർത്താവായി എത്തിയ നമിതാ ഥാപ്പറിന്റെ ആകെ ആസ്തി 2023ൽ 600 കോടി രൂപയായിരുന്നെന്ന് കണക്കുകൾ പറയുന്നു. ഇന്ത്യയുടെ ഫാർമാ ക്യൂൻ എന്നും നമിതാ ഥാപ്പറിനെ വിശേഷിപ്പാക്കാറുണ്ട്. ബിസനസിലേക്ക് എംബിഎ ബിരുദധാരിയായ നമിത യുഎസിലെ ഒരു മെഡിക്കൽ ഉപകരണ കമ്പനിയിൽ…
കാൻസറിന് കാരണമാകുന്ന മാരകമായ നിരോധിത കളറിംഗ് ഏജൻ്റായ റോഡമൈൻ ബി അമിതമായി അടങ്ങിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന കണ്ടെത്തൽ കോട്ടൺ ക്യാൻഡിയുടെ ആകർഷകമായ പിങ്ക് നിറത്തിനാണ് മങ്ങലേൽപ്പിച്ചത്. കുട്ടികൾക്കിടയിൽ ഏറെ പ്രചാരമുള്ള ഇവ ഉപഭോഗത്തിനു സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്‌നാടും പുതുച്ചേരിയും കോട്ടൺ കാൻഡിയുടെ ഉൽപാദനവും വിൽപ്പനയും നിരോധിച്ചു. കേരളത്തിലെ തെരുവോരങ്ങളിലും ബീച്ചുകളിലുമൊക്കെ കോട്ടൺ കാൻഡി ഇപ്പോളും സുലഭമായി വിറ്റഴിക്കുന്നുണ്ട്. ചെന്നൈയിലെ ഗവൺമെൻ്റ് ഫുഡ് അനാലിസിസ് ലബോറട്ടറി അടുത്തിടെ നടത്തിയ പരിശോധനയിൽ ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേർഡ് ആക്റ്റ് (2006) പ്രകാരം നിരോധിത കളറിംഗ് ഏജൻ്റായ റോഡമൈൻ ബിയുടെ ഉപയോഗം കണ്ടെത്തി. വഴിയോരക്കച്ചവടക്കാർ വിളമ്പുന്ന വിഭവങ്ങളിലും, പഴങ്ങളിലും, പച്ചക്കറികളിലും ഒക്കെ റോഡാമൈൻ സാന്നിധ്യം ഇപ്പോളുമുണ്ട്. എന്താണ് റോഡാമൈൻ ബി? ഡൈയിംഗിന് സാധാരണയായി ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ് റോഡമിൻ ബി (RhB). ചുവപ്പ്, പിങ്ക് നിറങ്ങൾ നേടാൻ സഹായിക്കുന്ന ഒരു കളറിംഗ് ഏജൻ്റായി ടെക്സ്റ്റൈൽ, പേപ്പർ, ലെതർ, പെയിൻ്റ് വ്യവസായത്തിൽ ഇത് ഉപയോഗിക്കുന്നു. പൊടിച്ച രൂപത്തിൽ…
ഇനി ഹൈവേയിൽ സഞ്ചരിച്ച കൃത്യം ദൂരത്തിനു മാത്രം ആനുപാതികമായി ടോൾ നൽകിയാൽ മതിയാകും. അതിനു വാഹനങ്ങൾ ടോൾ കേന്ദ്രത്തിൽ നിർത്തേണ്ട ആവശ്യവുമില്ല. റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിൻ്റെ ജിപിഎസ് അധിഷ്ഠിത ടോൾ സംവിധാനങ്ങളുടെ പൈലറ്റ് പ്രോജക്ടുകൾ വിജയമായതോടെ ഇനി ദേശിയ പാതകളിലെ ടോൾ പിരിവ് ജി പി എസ് അധിഷ്ഠിതമാകും. ദേശീയ പാതകളിൽ ജിപിഎസ് അധിഷ്ഠിത ഹൈവേ ടോൾ പിരിവ് സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള ടെൻഡർ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു കഴിഞ്ഞു. ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഹൈവേകളിൽ സഞ്ചരിക്കുന്ന കൃത്യമായ ദൂരത്തിന് വാഹനമോടിക്കുന്നവരിൽ നിന്ന് പണം ഈടാക്കാനുമാണ് നടപടി. രാജ്യത്തെ ടോൾ പ്ലാസകൾക്ക് പകരമായി ദേശീയ പാതകളിൽ ജിപിഎസ് അധിഷ്ഠിത ടോൾ സംവിധാനങ്ങളുടെ പൈലറ്റ് പ്രോജക്ടുകൾ നടപ്പാക്കുകയായിരുന്നു കേന്ദ്രം. വാഹനങ്ങൾ നിർത്താതെ ഓട്ടോമേറ്റഡ് ടോൾ പിരിവ് സാധ്യമാക്കുന്നതിന് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ…
ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ രാജ്യം വിട്ടു പോകാൻ പാടില്ലെന്ന് നിർദേശം നൽകി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഫെമ ലംഘനക്കേസുമായി ബന്ധപ്പെട്ട് ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കാൻ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ BOI വിഭാഗത്തോട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു കഴിഞ്ഞു. നിലവിൽ എമിറേറ്റ്സിലുള്ള ബൈജു രവീന്ദ്രൻ തിരിച്ചെത്തിയാൽ രാജ്യം വിടാൻ അനുവദിക്കില്ലെന്ന് സൂചനയുണ്ട്. രവീന്ദ്രനെതിരെ നേരത്തെ തന്നെ ഇമിഗ്രേഷൻ അതോറിറ്റി ലുക്ക് ഔട്ട് സർക്കുലർ ‘ഓൺ ഇൻറ്റിമേഷൻ’ പുറപ്പെടുവിച്ചിട്ടുണ്ട്. ഇഡിയുടെ കൊച്ചി ഓഫീസിൻ്റെ അഭ്യർത്ഥന പ്രകാരം ഒന്നര വർഷം മുമ്പ് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ബൈജുവിനെതിരെ LOC ‘ഓൺ ഇൻറ്റിമേഷൻ’ പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഇഡിയുടെ ബംഗളൂരു ഓഫീസ് പരിധിയിലേക്കു നിരീക്ഷണം മാറ്റി. ഒരു വ്യക്തി വിദേശത്തേക്ക് പോകുന്നതിനെക്കുറിച്ച് ഇമിഗ്രേഷൻ അധികാരികൾ അന്വേഷണ ഏജൻസിയെ അറിയിച്ചിരിക്കണം എന്നതാണ് LOC ‘ഓൺ ഇൻറ്റിമേഷൻ’ കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ഓൺ ഇൻറ്റിമേഷൻ’കാരണം വ്യക്തി രാജ്യം വിടുന്നത് തടയില്ല. എന്നാലിപ്പോൾ…
മാരിടൈം സാങ്കേതിക വിദ്യാ ഹബാകാൻ ഐഐടി മദ്രാസിന്റെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ്- Indian Institute of Technology Madras) സെൻ്റർ ഓഫ് എക്സലൻസ് (CoE). രാജ്യത്തെ പ്രധാന മാരിടൈം പ്രോജക്ടുകളിൽ ഇപ്പോൾ തന്നെ CoEയിലെ ഗവേഷകർ പ്രവർത്തിക്കുന്നുണ്ട്. സമുദ്രവുമായി ബന്ധപ്പെട്ട മേഖലകളിൽ വിദേശ സഹായവും സാങ്കേതിക പിന്തുണയും കുറച്ച് കൊണ്ടുവരാൻ ഇത് വഴി സാധിച്ചിട്ടുണ്ട്. ഇതുവഴി മേഖലയിൽ സാമ്പത്തിക മെച്ചമുണ്ടാക്കാനും സാധിച്ചു. യുജിസിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസിന്റെ ഭാഗമായാണ് ഐഐടി മദ്രാസ് കഴിഞ്ഞ വർഷം 15 മികവിന്റെ കേന്ദ്രങ്ങൾ അഥവാ സെന്റർ ഓഫ് എക്സലൻസ് തുടങ്ങുന്നത്. മാരിടൈം സെക്ടറിൽ CoE ആഗോള ഹബ്ബാക്കി മാറ്റുമെന്ന് CoE മാരിടൈം എക്സ്പെരിമെന്റ്സ് ടു മാരിടൈം എക്സ്പീരിയൻസ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ വി ശ്രീറാം പറഞ്ഞു.ഹരിത ഷിപ്പിംഗ്, കടൽത്തീര/കടലോര എൻജിനിയറിംഗ്, ഭാവിയിലുണ്ടാകുന്ന തുറമുഖങ്ങൾ, പുനരുപയോഗ സാങ്കേതിക വിദ്യ എന്നീ മേഖലകളിലാണ് മികവിന്റെ കേന്ദ്രങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുക, ഭാവി…
ഇന്നൊവേറ്റീവായ ആശയങ്ങൾ കൊണ്ട് ഇലക്ട്രിക് വാഹന (EV) സ്റ്റാർട്ടപ്പ് മേഖലയിൽ സ്വന്തമായി ഇടം ഉറപ്പിച്ചവരാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യുത് ടെക് സർവീസ് പ്രൈവറ്റ് ലിമിറ്റഡ്. സിതിജ് കോതി (Xitij Kothi), ഗൗരവ് ശ്രീവാസ്തവ എന്നിവർ ചേർന്ന് 2021ൽ തുടങ്ങിയ വിദ്യുത് ഇ-വാഹനങ്ങൾ വാങ്ങുന്ന പ്രക്രിയ എളുപ്പമാക്കാൻ സഹായിക്കുന്നു. നവീന സാമ്പത്തിക ആശയങ്ങൾ കൊണ്ടാണ് വിദ്യുത് ഇത് സാധ്യമാക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും ഒരേ പോലെ വിദ്യുതിന്റെ സേവനം ഉപയോഗപ്പെടുത്താം. ഇ-വാഹനങ്ങൾ വാങ്ങുക, ഫിനാൻസ് ചെയ്യുക, പുനർവിൽപ്പന എന്നിവയ്ക്ക് വിദ്യുത് സഹായിക്കും. കസ്റ്റം ഫിനാൻസിംഗിനുള്ള അവസരവും വിദ്യുത് മുന്നോട്ട് വെക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ഇ-വിക്ക് സെക്കന്ററി മാർക്കറ്റ് ഒരുക്കുകയാണ് വിദ്യുത് തങ്ങളുടെ സേവനങ്ങളിലൂടെ. OEM, നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ ((NBFC) എന്നിവരുമായുള്ള പങ്കാളിത്തതോടെയാണ് വിദ്യുത് ഇതെല്ലാം സാധ്യമാക്കുന്നത്.ബി2സി കേന്ദ്രീകരിച്ചാണ് വിദ്യുത് പ്രധാനമായും പ്രവർത്തിക്കുന്നത്. എനർജി ടെക്, ഓട്ടോ ടെക്, ട്രാൻസ്പോർട്ടേഷൻ, ലോജിസ്റ്റിക്സ് ടെക്, എൻവിറോൺമെന്റ് ടെക് തുടങ്ങിയ മാർക്കറ്റ് മേഖലകളിൽ വിദ്യുത്…
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എഡ്‍ടെക് കമ്പനി ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള ആകാശ എജ്യുക്കേഷന്റെ വരുമാനം 2,000 കോടി രൂപ കടന്നതായി റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകാശിന്റെ ഓപ്പറേറ്റിംഗ് വരുമാനത്തിലാണ് വർധനവുണ്ടായത്. 2022-23 സാമ്പത്തിക വർഷത്തിൽ ആകാശിന്റെ ഓപ്പറേറ്റിംഗ് വരുമാനം 2,325.1 കോടി രൂപയിലെത്തി. കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന് ബൈജൂസ് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 2022 സാമ്പത്തിക വർഷത്തെ വരുമാനവുമായി തട്ടിച്ചു നോക്കുമ്പോൾ 63% വർധനവാണ് ഓപ്പറേറ്റിംഗ് വരുമാനത്തിലുണ്ടായത്.1,421.2 കോടി രൂപയാണ് 2022 സാമ്പത്തിക വർഷത്തെ വരുമാനം. അതേസമയം ബൈജൂസ് പ്രതീക്ഷിച്ചതിനേക്കാൾ ആകാശിന്റെ വരുമാനത്തിൽ കുറവ് വന്നിട്ടുണ്ട്. 2023 സാമ്പത്തിക വർഷം ആകാശിന്റെ ഓപ്പറേറ്റിംഗ് വരുമാനം 3,000 കോടി രൂപയാകുമെന്ന് ബൈജൂസ് പ്രവചിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആകാശിന്റെ ലാഭം 330 കോടി രൂപയാണ്. 2022നെ അപേക്ഷിച്ച് ആകാശിന്റെ ലാഭത്തിൽ 300% ആണ് വർധനവ് ഉണ്ടായിട്ടുള്ളത്. 79.5 കോടി രൂപയാണ് 2022ൽ ആകാശിന് ലാഭം ലഭിച്ചത്. ബൈജൂസിന്റെ റിപ്പോർട്ട് അനുസരിച്ച് ജീവനക്കാർക്ക് ആനുകൂല്യങ്ങൾ…
എംഎസ്എംഇ മന്ത്രാലയത്തിന്‍റെ TCEC (ടെക്നോളജി സെന്‍റേഴ്സ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ സെന്‍റേഴ്സ്) പദ്ധതിക്ക് കീഴില്‍ സ്ഥാപിക്കുന്ന സെന്‍റര്‍ നൂതന സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം, തിരുവനന്തപുരം പള്ളിപ്പുറത്തെ ടെക്നോസിറ്റി ടെക്നോപാര്‍ക്ക് ഫേസ് ഫോറില്‍ എംഎസ്എംഇ ടെക്നോളജി സെന്‍റര്‍ സ്ഥാപിക്കുന്നതിനായി നടപടികൾക്ക് തുടക്കമായി. ഇതിനു വേണ്ട ഭൂമിയുടെ പാട്ടക്കരാര്‍ എംഎസ്എംഇ മന്ത്രാലയവുമായി ടെക്നോപാര്‍ക്ക് കൈമാറി. കരാര്‍ പ്രകാരം ടെക്നോസിറ്റിയിലെ 9.50 ഏക്കര്‍ ഭൂമി 90 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കും. എംഎസ്എംഇ മന്ത്രാലയത്തിന്‍റെ TCEC (ടെക്നോളജി സെന്‍റേഴ്സ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ സെന്‍റേഴ്സ്) പദ്ധതിക്ക് കീഴില്‍ സ്ഥാപിക്കുന്ന സെന്‍റര്‍ നൂതന സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം, എംഎസ്എംഇകള്‍ക്കുള്ള സൗകര്യങ്ങള്‍, സാങ്കേതിക പിന്തുണ, നൈപുണ്യ പരിശീലനം, ബിസിനസ് സേവനങ്ങള്‍ എന്നിവ നല്‍കി സംസ്ഥാനത്തിന്‍റെ ഡിജിറ്റല്‍ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തും. സാങ്കേതിക നൈപുണ്യ വികസനത്തിന് അവസരങ്ങള്‍ നല്‍കുന്നതിലൂടെ എംഎസ്എംഇകളെയും മറ്റ് വ്യവസായങ്ങളെയും പിന്തുണയ്ക്കുന്നതില്‍ ടെക്നോളജി സെന്‍റര്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ മേഖലയിലേക്ക് വരുന്ന യുവതീയുവാക്കള്‍ക്ക് സാങ്കേതിക-ബിസിനസ് ഉപദേശങ്ങളും പിന്തുണയും നല്‍കുകയും ചെയ്യും. ഇന്ത്യയുടെ ജിഡിപിയുടെ 30…
ബഹിരാകാശമേഖലയിൽ ജെൻഡർ വൈവിധ്യം ഉറപ്പാക്കാൻ കല്പനാ ഫെലോഷിപ്പ് പ്രഖ്യാപിച്ച് ഇന്ത്യയിലെ മുൻനിര എയ്റോസ്പെയ്സ് സ്റ്റാർട്ടപ്പായ സ്കൈറൂട്ട് എയ്റോസ്പെയ്സ് (Skyroot Aerospace). സ്പെയ്സ് ടെക്നോളജി മേഖലയിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ആദ്യത്തെ ഫെലോഷിപ്പ് കൂടിയാണിത്. ബഹിരാകാശ യാത്ര നടത്തിയ ഇന്ത്യൻ വംശജയായ ആദ്യ വനിതയായ കല്പന ചൗളയ്ക്ക് ബഹുമാനാർഥമായാണ് ഫെലോഷിപ്പിന് ഈ പേര് നൽകിയിരിക്കുന്നത്. സ്പെയ്സ് പ്രോജക്ടുകളിൽ ജോലി ചെയ്യാൻ വനിതകൾക്ക് കൂടുതൽ അവസരമൊരുക്കുകയാണ് കല്പനാ ഫെലോഷിപ്പിലൂടെ തങ്ങൾ ലക്ഷ്യമിടുന്നത് എന്ന് സ്കൈറൂട്ട് കോ ഫൗണ്ടറും സിഇഒയുമായ പവൻ ചന്ദന പറഞ്ഞു.മാസം സ്റ്റൈപന്റോടെയാണ് ഫെലോഷിപ്പ് പ്രോഗ്രാം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രൊഫഷണലുകൾക്ക് കീഴിൽ എക്സിപിരിമെന്റൽ ലേണിംഗിനും മെന്റർഷിപ്പിനും അവസരമുണ്ട്. സ്കൈറൂട്ടിന്റെ ടെക്നോളജിക്കൽ, ആർട്ട് ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിൽ ഫെലോഷിപ്പ് ചെയ്യാം. ബന്ധപ്പെട്ട മേഖലയിൽ അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ബിദുരം കഴിഞ്ഞവർക്കും അപേക്ഷിക്കാം. ഈ വർഷത്തെ ഫെലോഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ആദ്യ ബാച്ച് ജൂലൈയിലാണ് ആരംഭിക്കുക.1 വർഷം നീണ്ടു നിൽക്കുന്ന ഫെലോഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്കൈറൂട്ട്…