Author: News Desk
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ പാക്കിസ്ഥാനുമായുള്ള വ്യാപാരം പൂർണമായും നിർത്തലാക്കുന്നത് അടക്കമുള്ള കടുത്ത നടപടികളേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യ വ്യാപാര നിയന്ത്രണങ്ങൾ ശക്തമാക്കുന്നതോടെ പാക്കിസ്ഥാൻ ജീവൻരക്ഷാ മരുന്നുകളുടെ കടുത്ത ക്ഷാമത്തിലേക്കു നീങ്ങുകയാണ്. നിലവിൽ മരുന്നുകൾക്കുള്ള അസംസ്കൃത വസ്തുക്കളുടെ 30 മുതൽ 40 ശതമാനം വരെ പാക്കിസ്ഥാനിലേക്ക് പോകുന്നത് ഇന്ത്യയിൽനിന്നാണ്. ഫാർമസ്യൂട്ടിക്കൽ ചേരുവകളും (എപിഐകൾ) വിവിധ നൂതന ചികിത്സാ ഉൽപന്നങ്ങളും അടക്കമുള്ളവയുടെ കണക്കാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രശ്നങ്ങൾ ഫാർമസ്യൂട്ടിക്കൽ മേഖലയെ സാരമായി ബാധിക്കുമെന്നു പാക്കിസ്ഥാൻ ആരോഗ്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പാക്ക്-ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പാക്കിസ്ഥാൻ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി നിയന്ത്രണങ്ങൾ സംബന്ധിച്ചോ അവ ഔഷധ മേഖലയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചോ ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നാണു ജിയോ ന്യൂസ് എന്ന പാക് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. മരുന്നുകളുടെ ക്ഷാമം തടയാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചതായും മരുന്നുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ബദൽ മാർഗ്ഗങ്ങൾ പരിഗണിക്കുന്നതായും ജിയോ റിപ്പോർട്ട് ചെയ്യുന്നു. വിവിധ മരുന്നുകളുടേയും…
“പഴങ്ങളുടെ രാജാവ്” എന്നറിയപ്പെടുന്ന മാമ്പഴം ഒരു സീസണൽ ആനന്ദം മാത്രമല്ല, വൻ ബിസിനസ് കൂടിയാണ്. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ മാമ്പഴ കർഷകരിൽ ഒരു പേര് തീർത്തും അപ്രതീക്ഷിതമായ ഒന്നാണ്-റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ സാക്ഷാൽ മുകേഷ് അംബാനി! ഇന്ത്യയിലെ ഏറ്റവും വലിയ വ്യാവസായിക സാമ്രാജ്യമായ റിലയൻസ് ഇൻഡസ്ട്രീസിനെ നയിക്കുന്നതിന് അംബാനി വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ഗുജറാത്തിലെ ജാംനഗറിൽ 600 ഏക്കർ മാമ്പഴത്തോട്ടമുള്ള കാര്യം അധികമാർക്കും അറിയില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ഈ മാമ്പഴത്തോട്ടം റിലയൻസിനെ ലോകത്തിലെ തന്നെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതിക്കാരാക്കി മാറ്റുന്നു. 1997ലാണ് ധീരുഭായ് അംബാനി ലഖിബാഗ് അമ്രായി എന്ന പേരിലുള്ള മാമ്പഴത്തോട്ടം ആരംഭിച്ചത്. തൊണ്ണൂറുകളിൽ റിലയൻസ് ജാംനഗർ എണ്ണ ശുദ്ധീകരണശാലയ്ക്ക് ചുറ്റും മലിനീകരണം ഉണ്ടാകുന്നതായും ഇത് തടയാൻ എന്തെങ്കിലും ചെയ്യണമെന്നും മലിനീകരണ നിയന്ത്രണ ബോർഡുകളിൽ നിന്ന് കമ്പനിക്ക് മുന്നറിയിപ്പുകൾ ലഭിച്ചു. അങ്ങനെ മലിനീകരണം കുറയ്ക്കാനായാണ് കമ്പനി തരിശുഭൂമിയെ സമൃദ്ധമായ മാമ്പഴത്തോട്ടമാക്കി മാറ്റി ഹരിത സംരംഭം ആരംഭിച്ചത്.…
സാധാരണ ഗതിയിൽ സൗന്ദര്യം എന്നത് യുവത്വവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് എന്നാണ് വെയ്പ്പ്. എന്നാൽ ഈ ധാരണകളെ തിരുത്തുകയാണ് യുഎസ്സിലെ സെലിബ്രിറ്റി ന്യൂസ് ആഴ്ചപ്പതിപ്പായ പീപ്പിൾ മാഗസിൻ. 62 വയസ്സുള്ള ഹോളിവുഡ് താരം ഡെമി മൂറിനെ 2025ലെ മോസ്റ്റ് ബ്യൂട്ടിവുൾ വുമൺ ആയി തിരഞ്ഞെടുത്താണ് പീപ്പിൾ മാഗസിന്റെ ഈ തിരുത്ത്. പീപ്പിൾ മാഗസിന്റെ ഈ പദവി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയായിരിക്കുകയാണ് ഇതോടെ ഡെമി മൂർ. ഡെമി മൂറിന്റെ മുഖചിത്രവുമായാണ് പീപ്പിൾ മാഗസിൻ ഏറ്റവും പുതിയ ഡിജിറ്റൽ പതിപ്പ് ഇറക്കിയത്. എൺപതുകൾ മുതൽ അഭിനയരംഗത്തുള്ള താരമാണ് ഡെമി മൂർ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ദി സബ്സ്റ്റൻസിലൂടെ താരം വീണ്ടും വൻ ജനപ്രീതി നേടി. ചിത്രത്തിന് മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം സ്വന്തമാക്കിയ ഡെമി മൂർ ഓസ്കാർ നോമിനേഷനും നേടി. ഗോസ്റ്റ്, എ ഫ്യൂ ഗുഡ് മെൻ, ഇൻഡീസെന്റ് പ്രൊപ്പോസൽ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തിയിലേക്ക് ഉയർന്നുവന്ന താരം 1996ൽ…
തെന്നിന്ത്യൻ സിനിമയിലെ താരറാണിയാണ് സാമന്ത റൂത്ത് പ്രഭു. തമിഴിലും തെലുഗിലും ശക്തമായ കഥാപത്രങ്ങൾ ചെയ്‌തിട്ടുള്ള 38കാരിയായ സാമന്ത സിനിമയിൽ വന്നിട്ട് പതിനഞ്ച് വർഷത്തോളമായി. ഇക്കാലംകൊണ്ട് സിനിമകൾക്കു പുറമേ ഒടിടി മേഖലയിലും സാമന്ത മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം താരത്തിന്റെ ആസ്തിയിലും പ്രതിഫലിക്കുന്നു. സിനിമാ പ്രതിഫലത്തിനു പുറമേ ബ്രാൻഡ് എൻഡോർസ്മെന്റുകളിൽ നിന്നും വൻതുക സമ്പാദിക്കുന്ന താരത്തിന്റെ ആസ്തി 101 കോടി രൂപയാണ്. നാല് കോടി രൂപ വരെയാണ് ഒരു ചിത്രത്തിൽ അഭിനയിക്കാൻ സാമന്ത നിലവിൽ പ്രതിഫലമായി വാങ്ങുന്നത്. വർഷത്തിൽ എട്ട് കോടി രൂപയോളമാണ് പരസ്യചിത്രങ്ങളിൽ നിന്നും താരം സ്വന്തമാക്കുന്നത്. ഇതിനു പുറമേ ഹൈദരബാദിലെ ജൂബിലി ഹിൽസിലെ ആഢംബര ബംഗ്ലാവ് അടക്കം നിരവധി അത്യാഢംബര വീടുകളും താരത്തിനുണ്ട്. മുംബൈയിലെ താരത്തിന്റെ വീടിനു മാത്രം 15 കോടി രൂപയോളം വിലയുണ്ട്. ഇതിനു പുറമേ റേഞ്ച് റോവർ, പോർഷെ, ബെൻസ് ജി63 എഎംജി തുടങ്ങി നിരവധി ആഢംബര വാഹനങ്ങളും താരത്തിനുണ്ട്. മോഡലിങ് രംഗത്തു നിന്നും 2010ലാണ് സാമന്ത…
ക്രിക്കറ്റിനപ്പുറം ഐപിഎൽ മൈതാനത്തെ ശ്രദ്ധാ കേന്ദ്രങ്ങളിൽ ഒന്നാണ് ഇപ്പോൾ റോബോട്ട് നായ. സാങ്കേതികവിദ്യയും വിനോദവും സമന്വയിപ്പിച്ചുകൊണ്ടാണ് താരങ്ങൾ പുറത്താകുമ്പോഴും ഓവറുകളുടെ ഇടവേളകളിലും മൈതാനത്ത് നടക്കുന്ന ഈ റോബോട്ടിക് ഡോഗ് ക്യാമറ എത്തിയിരിക്കുന്നത്. ആഗോള ബ്രോഡ്കാസ്റ്റ് ടെക് ഭീമൻമാരായ wTVision, ഓമ്‌നികാമുമായും ബിസിസിഐയുമായും ചേർന്നാണ് റോബോട്ടിക് ഡോഗ് ക്യാമറ അവതരിപ്പിച്ചത്. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിനിടെ ആദ്യമായി പ്രദർശിപ്പിച്ച പെറ്റ് ക്യാമറ താരങ്ങൾക്കും ആരാധകർക്കും ഒരുപോലെ കൗതുകം ഉണർത്തി. പ്രത്യേക രൂപത്തിൽ രൂപകൽപ്പന ചെയ്ത റോബോട്ടിക് നായ തത്സമയ സ്പോർട്സ് കവറേജിലേക്ക് പുതുമയുമായാണ് എത്തുന്നത്. ബിസിസിഐയുടെ ടിവി പ്രൊഡക്ഷൻ, മാർക്കറ്റിംഗ് ടീമുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന wTVision, സ്റ്റേഡിയങ്ങളിൽ പ്രേക്ഷകർക്ക് സംവേദനാത്മകമായ കാഴ്ചാനുഭവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നിർമ്മിച്ചത്. കളിക്കാർ, അമ്പയർമാർ, ആരാധകർ എന്നിവരുമായി തത്സമയം പ്രതികരിക്കുന്ന റോബോട്ടിക് കൂട്ടാളി ഹസ്തദാനം, ചാട്ടം, ഹൃദയ ചിഹ്നങ്ങൾ തുടങ്ങിയ ആംഗ്യങ്ങൾ കാണിക്കും. സ്ഥിരതയുള്ള ദൃശ്യങ്ങൾക്കായി കസ്റ്റം-ബിൽഡ്…
ഒമാനിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നായ മാൾ ഓഫ് മസ്കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന് ലഭിച്ചു . ഇത് സംബന്ധിച്ച ദീർഘകാല കരാറിൽ ലുലു ഗ്രൂപ്പും ഒമാൻ സർക്കാർ സോവറീൻ ഫണ്ടായ തമാനി ഗ്ലോബലും തമ്മിൽ ധാരണയായി.രണ്ടായിരം കോടി രൂപയുടെ മുതൽ മുടക്കിൽ നിർമ്മിച്ച മാളിലെ സൗകര്യങ്ങൾ കൂടുതൽ ആഗോളനിലവാരത്തിലേക്ക് ഉയർത്താനും ഉപഭോക്തൃ സേവനം ഏറ്റവും മികച്ചതാക്കാനുമാണ് ലുലു ഹോൾഡിങ്ങ്സും തമാനി ഗ്ലോബലും കൈകോർക്കുന്നത്. രണ്ട് ദിവസമായി മസ്കത്തിൽ നടക്കുന്ന ഒമാൻ ഇൻവെസ്റ്റ്മെൻ്റ് ഫോറത്തിലായിരുന്നു ധാരണയിലെത്തിയത് .ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസഫ്, ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ഏ.വി. ആനന്ദും, തമാനി ഗ്ലോബൽ ബോർഡ് മെംബർ അബ്ദുൾ അസീസ് അൽ മഹ്റൂഖിയുമാണ് കരാറിൽ ഒപ്പ് വെച്ചത്. ഇരുപത് ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീർണ്ണമുള്ള മാൾ ഓഫ് മസ്കത്തിൽ ഒമാൻ അക്വേറിയം, ലുലു…
മുതിർന്ന പൗരന്മാർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ലോവർ ബെർത്തുകൾ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി പുതിയ തീരുമാനങ്ങളാണ് ഇന്ത്യൻ റെയിൽവേ അടുത്തിടെ അവതരിപ്പിച്ചിട്ടുള്ളത്. അപ്പർ ബെർത്ത്, മിഡിൽ ബെർത്തുകൾ ഇത്തരം യാത്രക്കാർക്ക് ഉണ്ടാക്കുന്ന അസൗകര്യവും ബുദ്ധിമുട്ടും പരിഗണിച്ചാണ് ഇന്ത്യൻ റെയിൽവേ വിവിധ യാത്രാ ക്ലാസുകളിലായി ലോവർ ബെർത്തുകളുടെ പ്രത്യേക ക്വാട്ട നിശ്ചയിച്ചിരിക്കുന്നത്. സ്ലീപ്പർ ക്ലാസിൽ ഓരോ കോച്ചിലും സാധാരണയായി ആറ് മുതൽ ഏഴ് വരെ ലോവർ ബെർത്തുകളാണ് ഉണ്ടാകുക. അതേസമയം എയർ കണ്ടീഷൻ ചെയ്ത 3 ടയർ (3AC) കോച്ചുകളിൽ നാല് മുതൽ അഞ്ച് വരെയും 2 ടയർ (2AC) കോച്ചുകളിൽ, മൂന്ന് മുതൽ നാല് വരെ ലോവർ ബെർത്തുകളുമാണ് ഉള്ളത്. ട്രെയിനിലെ ആകെ കോച്ചുകളുടെ എണ്ണത്തെ ആശ്രയിച്ച് ഈ എണ്ണം വ്യത്യാസപ്പെടാം. മുതിർന്ന പൗരന്മാർ, 45 വയസ്സിനു മുകളിലുള്ള സ്ത്രീകൾ, ഗർഭിണികൾ എന്നിവർക്ക് ബുക്കിംഗ് സമയത്ത് ലഭ്യതയ്ക്ക് വിധേയമായി സ്വയം ലോവർ ബെർത്തുകൾ അനുവദിക്കും. ഇത്തരം യാത്രക്കാർക്ക് യാത്ര സുഖരമാക്കുന്നു എന്ന്…
വിദേശ വാഹന നിർമാതാക്കളുടെ സ്വപ്ന വിപണിയാണ് ഇന്ത്യ. ഇലക്ട്രിക് വാഹന രംഗത്തും ഈ അവസ്ഥ തുടരുന്നു. ചൈനീസ് വാഹന നിർമാതാക്കൾ അടക്കം ഇന്ത്യയിൽ എത്തുന്നതും ഈ വിപണി സാധ്യത മുന്നിൽക്കണ്ടാണ്. ഇപ്പോൾ എംജി മോട്ടോഴ്‌സ്, ബിവൈഡി തുടങ്ങിയചൈനീസ് കമ്പനികൾക്ക് പിന്നാലെ മറ്റൊരു കമ്പനി കൂടി ഇന്ത്യൻ വാഹന വിപണിയിൽ എത്താനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുന്ന ചൈനീസ് വാഹന കമ്പനിയായ ലീപ്പ് മോട്ടോഴ്‌സാണ് ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുന്നത്. ലീപ്പ് മോട്ടോഴ്‌സ് ഒറ്റയ്ക്കല്ല ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങുന്നത്. ഫിയറ്റ്, ജീപ്പ്, സിട്രോൺ തുടങ്ങിയ വാഹന ബ്രാൻഡുകളുടെ മാതൃസ്ഥാപനവും അമേരിക്കൻ വാഹന നിർമാതാക്കളുമായ സ്റ്റെല്ലാന്റിസുമായി സഹകരിച്ചാണ് ചൈനീസ് കമ്പനി ഇന്ത്യയിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസമാണ് സ്റ്റെല്ലാന്റിസ് ലീപ്പ് മോട്ടോഴ്‌സിന്റെ ഇന്ത്യൻ വരവിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വരവ് ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും വാഹനം ഏപ്പോൾ അവതരിപ്പിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. കമ്പനി ഇന്ത്യയിൽ കൊണ്ടുവരുന്ന വാഹനനിരയും പ്രഖ്യാപിച്ചിട്ടില്ല. ഇലക്ട്രിക് ഹാച്ച്ബാക്ക്, എസ്‌യുവി സെഗ്മെന്റുകളായിരിക്കും ലക്ഷ്യമെന്നാണ്…
എഐ സാങ്കേതിക വിദ്യയും ആപ്ലിക്കേഷനുകളും വികസിപ്പിക്കുന്നതിനുള്ള കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനുള്ള സുപ്രധാന ദൗത്യത്തിലാണ് കേന്ദ്ര ഗവൺമെന്റ്. എഐ ഇന്ത്യ പദ്ധതികൾ പോലുള്ളവ ഇതിനായി നിലവിലുണ്ടെങ്കിലും നിർമിത ബുദ്ധി രംഗത്ത് ചൈനയ്ക്കൊപ്പം എത്താൻ ഇന്ത്യയ്ക്ക് ആവില്ല എന്ന തരത്തിലാണ് നിരവധി മാധ്യമ പ്രചാരണങ്ങൾ. ചൈനയുടെ ഡീപ്സീക്ക് ഇന്ത്യൻ ഗവൺമെന്റിനെയും ടെക് ഇൻഡസ്ട്രിയേയും പിന്നിലാക്കും എന്ന തരത്തിലാണ് പ്രചാരണം. ഇതോടൊപ്പം കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ സ്റ്റാർട്ടപ്പുകളുടെ നല്ലമാറ്റത്തിനും നവീകരണത്തിനുമുള്ള ആഹ്വാനത്തേയും നിരവധി മാധ്യമങ്ങൾ തെറ്റായ രീതിയിലാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. അതിനെത്തുടർന്നുണ്ടായ വിവാദം ഈ തെറ്റായ വ്യാഖ്യാനത്തിന്റെ ഫലമാണ്. ചൈനയുടെ ഡീപ്‌സീക്കിനെയും എഐ പുരോഗതിയെയും ചുറ്റിപ്പറ്റിയുള്ള വാർത്തകൾക്കിടയിലും, ആഗോള നിർമിത ബുദ്ധി രംഗത്ത് ഇന്ത്യയ്ക്ക് അനുകൂലമായ നിരവധി ഘടകങ്ങളുണ്ട്. ശക്തമായ എഐ മോഡലുകൾ വികസിപ്പിക്കുന്നതിന് വിശാലവും വൈവിധ്യപൂർണ്ണവുമായ ഡാറ്റാസെറ്റുകൾ പ്രയോജനപ്പെടുത്താൻ ഇന്ത്യയ്ക്കാകും എന്നതാണ് ഇതിൽ പ്രധാനം. എഐയെ വരുതിയിലാക്കാൻ എല്ലാ അർത്ഥത്തിലും ഇന്ത്യ സജ്ജമാണ്. കഴിഞ്ഞ 15 വർഷക്കാലത്തോളമായി രാജ്യത്ത് സംഭവിച്ച ഡിജിറ്റൽ പരിവർത്തനം…
യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും ആറ് സംസ്ഥാനങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും ഡൽഹി-മുംബൈ എക്സ്പ്രസ് വേ.1,380 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗപാത ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ എക്സ്പ്രസ് വേയാണ്. ഡൽഹി-മുംബൈ എക്സ്പ്രസ് വേ ഘട്ടം ഘട്ടമായി തുറക്കുന്നതോടെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ പ്രധാന നേട്ടമായി അത് മാറും. അതിവേഗ പാതയുടെ രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപമുള്ള പ്രധാന ഭാഗത്തിലൂടെ ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ഗുജറാത്തിലെ വഡോദരയിലേക്ക് വെറും 10 മണിക്കൂറിനുള്ളിൽ എത്താൻ സാധിക്കുന്ന തരത്തിലാണ് നിർമാണം. സാധാരണ ഗതിയിൽ 20 മുതൽ 22 മണിക്കൂർ വരെ എടുക്കുന്ന യാത്രയാണിത്. 120 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന എക്സ്പ്രസ് വേ സമയലാഭം, ഇന്ധന ലാഭം എന്നിവ ഉറപ്പുനൽകുന്നു. ഡൽഹി-മുംബൈ എക്സ്പ്രസ് വേ പദ്ധതി പൂർണമായും പൂർത്തിയാക്കാൻ ഏകദേശം ₹95,000 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിങ്ങനെ ആറ് സംസ്ഥാനങ്ങളിലൂടെയാണ് അതിവേഗപാത…