Author: News Desk
സ്റ്റാർട്ടപ്പുകൾക്കും യുവസംരംഭകർക്കും വളരാനുള്ള മാർഗനിർദേശവും സാഹചര്യവും ഒരുക്കി പെരിന്തൽമണ്ണയിൽ സ്കെയിൽ അപ്പ് വില്ലേജ് വരുന്നു. ബിസിനസ് രംഗത്തെ 27 പ്രമുഖരാണ് പെരിന്തൽമണ്ണ ആസ്ഥാനമായുള്ള സ്കെയിൽ അപ്പ് വില്ലേജ് എന്ന് ആശയത്തിന് പിന്നിൽ. നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ 2 ദിവസമായി പെരിന്തൽമണ്ണയിൽ നടന്ന സ്കെയിൽ അപ്പ് കോൺക്ലേവിന്റെ ഭാഗമായാണ് പുതിയ കമ്പനി വരുന്നത്. സ്കെയിൽ അപ്പ് വില്ലേജിനായി 25,000 ചതുരശ്ര അടിയിൽ പുതിയ കെട്ടിടം നിർമിക്കും. പുതിയ സംരംഭകർക്ക് മാർഗ നിർദേശം നൽകാൻ വ്യവസായ മേഖലയിലെ വിദഗ്ധരുടെ പങ്കാളിത്തം ഉറപ്പാക്കും. പൊതുമേഖലാ സ്ഥാപനങ്ങളായ കേരള സ്റ്റാർട്ടപ്പ് മിഷൻ, കെഎസ്ഐഡിസി, അസാപ്, നോളജ് ഇക്കണോമി മിഷൻ എന്നിവരുടെ പങ്കാളിത്തതോടെയായിരിക്കും പദ്ധതി നടപ്പാക്കുക. മലയാളികൾ നേതൃത്വം നൽകുന്ന ഫിൻടെക് കമ്പനി ഓപ്പൺ ഇക്കോസിസ്റ്റം പങ്കാളികളാകും. ആദ്യഘട്ടത്തിൽ ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ നേരിട്ടെത്തിക്കുന്ന ഡി2സി ബിസിനസുകൾക്കായിരിക്കും സ്കെയിൽ അപ്പ് വിലേജിൽ പ്രോത്സാഹനം നൽകുക. വ്യവസായ പാർക്കിന്റെ നടത്തിപ്പ് നിക്ഷേപക കമ്പനിക്കായിരിക്കും. കൂടാതെ നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കായി വില്ലേജിൽ പ്രത്യേക…
ഉഭയ കക്ഷി ബന്ധം പുതുക്കിയും വിവിധ മേഖലകളിൽ കരാറിലേർപ്പെട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാനും. യുഎഇയിൽ 2 ദിവസത്തെ സന്ദർശനത്തിന് എത്തിയതാണ് പ്രധാനമന്ത്രി. യുഎഇയിലെ ആദ്യത്തെ ഹൈന്ദവ ശിലാക്ഷേത്രമായ ബിഎപിഎസ് (BAPS-ബാപ്സ്) മന്ദിറിന്റെ ഉദ്ഘാടനവും നടത്തും. അബുദാബിയിൽ ക്ഷേത്രം നിർമിക്കാൻ എല്ലാ സഹകരണവും നൽകിയ യുഎഇ പ്രസിഡന്റിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഊർജ മേഖല അടക്കം 8 മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താൻ പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്റും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായി. നിക്ഷേപം, ഇൻസ്റ്റന്റ് പേയ്മെന്റ് പ്ലാറ്റ്ഫോം, ഡൊമസ്റ്റിക് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഇന്റർലിങ്കേജ്, സാമ്പത്തിക ഇടനാഴി, ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലാണ് ഇരുവരും തമ്മിൽ കരാറിലേർപ്പെട്ടത്. എൽഎൻജിക്ക് വേണ്ടി ഇന്ത്യ ദീർഘകാല കോൺട്രാക്ടിലേർപ്പെടും. പ്രധാന കരാറുകൾ ഇരുരാജ്യങ്ങളിലും നിക്ഷേപം വർധിപ്പിക്കാൻ കരാറിൽ ധാരണയായി. ഉഭയകക്ഷി നിക്ഷേപക കരാറിലാണ് യുഎഇയും ഇന്ത്യയും ഏർപ്പെടാൻ പോകുന്നത്.ഊർജ സുരക്ഷ-ഊർജ വ്യാപാര സഹകരണ കരാറിൽ…
കുറഞ്ഞ ജനസംഖ്യയുണ്ടായിട്ടും രാജ്യത്ത് ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ട് ഉടമകളുള്ള സംസ്ഥാനം കേരളമാണ്. വിദേശകാര്യ മന്ത്രാലയ കണക്കുകൾ പ്രകാരം നാല് കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് 99 ലക്ഷം പേർക്ക് പാസ്പോര്‍ട്ട് ഉണ്ട്. പാസ്പോർട്ട് എടുത്തിട്ടുള്ള വനിതകളുടെ കണക്കിലും കേരളമാണ് മുന്നിൽ. സംസ്ഥാനത്തിന് അനുവദിച്ച 99 ലക്ഷം പാസ്‌പോർട്ടുകളിൽ 42 ലക്ഷവും സ്ത്രീകളുടേതാണ്. കഴിഞ്ഞ വർഷം ഇന്ത്യയിൽ 1.38 കോടി പുതിയ പാസ്‌പോർട്ടുകൾ നൽകിയപ്പോൾ 2019-ൽ 1.11 കോടി പാസ്പോർട്ടുകളാണ് നൽകിയത്. വിദേശകുടിയേറ്റത്തിൻ്റെ പ്രധാന സൂചിക കൂടിയാണ് പാസ്സ്പോർട്ടുകളുടെ എണ്ണവും. രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളെ പിന്തള്ളിയാണ് കേരളത്തിന്‍റെ ഈ മുന്നേറ്റം. 24 കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശില്‍ 88 ലക്ഷം പാസ്‌പോർട്ട് ഉടമകളാണുള്ളത്. 13 കോടി ജനസംഖ്യയുള്ള മഹാരാഷ്ട്രയില്‍ 98 ലക്ഷം പേർക്കാണ് പാസ്‌പോർട്ട് ഉള്ളത്. അതേസമയം വിദേശ കുടിയേറ്റക്കാർക്ക് പേരുകേട്ട സംസ്ഥാനമായ പഞ്ചാബിൽ 70.14 ലക്ഷം പാസ്‌പോർട്ട് ഉടമകൾ മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാസ്പോര്‍ട്ട് എടുത്തവരുടെ എണ്ണത്തില്‍ 17% വര്‍ധനവാണ്…
ഫെബ്രുവരി 14 ലോകത്തിന് പ്രണയ ദിനമാണ്, സ്റ്റാർട്ടപ്പുകൾക്കോ? എന്റർപ്രണർമാരും സ്റ്റാർട്ടപ്പുകളും പ്രണയം ആഘോഷിക്കാറുണ്ട്, ചിലർക്ക് അതൊരു ബിസിനസ് അവസരം കൂടിയാണ് തുറക്കുന്നത്. ഫെബ്രുവരി തുടങ്ങിയാൽ പ്രണയം മാത്രമല്ല, അതിനെ ചുറ്റിപറ്റിയുള്ള എല്ലാം സ്റ്റാർട്ടപ്പുകൾക്ക് ആഘോഷമാണ്. പ്രണയം മൂലധനമാകുന്നത് എങ്ങനെയെന്ന് ഇവിടെ സ്റ്റാർട്ടപ്പുകൾ പറഞ്ഞു തരും.ഈ റൊമാന്റിക് സീസണിൽ സ്റ്റാർട്ടപ്പുകളും റൊമാന്റിക് ആകുകയാണ്. നിങ്ങളുടെ പ്രണയത്തെ എങ്ങനെ കൂടുതൽ മനോഹരമാക്കാമെന്ന് ഈ സ്റ്റാർട്ടപ്പുകൾ പറഞ്ഞു തരും. പതിവ് തെറ്റാതെ പ്രണയസമ്മാനം വാലന്റൈൻസ് ദിനത്തിൽ ഒഴിച്ചു കൂടാൻ ആവാത്ത ഒന്നാണ് സമ്മാനങ്ങൾ. പ്രണയതാവിന് നൽകാൻ സമ്മാനങ്ങൾ കരുതാത്ത കമിതാക്കൾ ഇന്ന് കുറവാണ്. ഇവരെ മുന്നിൽ കണ്ട് ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പുകൾ നേരത്തെ തന്നെ ഓഫറുകളമായി മുന്നോട്ടു വന്നിരുന്നു. സെപ്റ്റോ (Zepto), ഫ്ലവർ ഓറോ (Flower Auro), ഓയി ഗിഫ്റ്റ് (Oye Gifts) തുടങ്ങി നിരവധി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ റൊമാന്റിക് സീസണിന്റെ ഭംഗി കൂട്ടാൻ നിരവധി ഉത്പന്നങ്ങളാണ് ഉപഭോക്താക്കൾക്ക് മുന്നിലെത്തിക്കുന്നത്. മറ്റാർക്കും ഇല്ലാത്ത സമ്മാനമായിരിക്കണം കമിതാവിന് നൽകേണ്ടത്,…
വ്യാവസായിക ഐ ടി മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുകയും, എന്നാൽ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കോർപ്പറേറ്റ് നിക്ഷേപങ്ങളെ പരമ്പരാഗതമായി എതിർക്കുകയും ചെയ്യുന്ന നയമാണ് ഇടതു പക്ഷത്തിന്റേത്. ആ ഇടതുപക്ഷം ഭരിക്കുന്ന കേരളം സംസ്ഥാനത്തെ ഒരു വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാൻ ഇതാദ്യമായി നയം മാറ്റി വിദേശ സർവകലാശാലകൾക്ക് വാതിലുകൾ തുറക്കുകയാണ്. “പുതിയ യുജിസി മാർഗനിർദേശങ്ങൾക്കനുസൃതമായിട്ടായിരിക്കും വിദേശ സർവകലാശാലകൾ സ്ഥാപിക്കുക. സുതാര്യതയുടെയും സമത്വത്തിൻ്റെയും തത്വങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ല. ഇതിനായി ഉന്നത വിദ്യാഭ്യാസ നയം രൂപീകരിക്കും. ആവശ്യമായ എല്ലാ അംഗീകാരങ്ങൾക്കും ഏകജാലക ക്ലിയറൻസ്, സ്റ്റാമ്പ് ഡ്യൂട്ടി , ട്രാൻസ്ഫർ ഡ്യൂട്ടി, രജിസ്ട്രേഷൻ ചാർജുകളിൽ ഇളവ്, സബ്‌സിഡിയുള്ള വെള്ളം, വൈദ്യുതി, നികുതി ഇളവ്, മൂലധനത്തിന് മേലുള്ള നിക്ഷേപ സബ്‌സിഡി തുടങ്ങിയ ഘടകങ്ങൾ പോളിസിയുടെ ഭാഗമായിരിക്കും, ”ഇതായിരുന്നു ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വാക്കുകൾ. വിദ്യാഭ്യാസ മേഖലയിൽ കേരളം ഇതിലൂടെ സ്വകാര്യ നിക്ഷേപവും സ്വകാര്യ വിദേശ പങ്കാളിത്തവും ലക്ഷ്യമിടുന്നു . ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ…
നൂറിന്റെ നിറവിലേക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്). 1925 ഫെബ്രുവരി 13ന് തൊഴിലാളി സഹകരണ സംഘമായി തുടങ്ങിയ ഊരാളുങ്കൽ നൂറാം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ശതാബ്ദി ആഘോഷത്തിന് വടകരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിക്കും. സാമൂഹിക പരിഷ്കർത്താവ് വാഗ്ഭടാനന്ദന്റെ ആദർശം അടിസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ച ഊരാളുങ്കലിനെ മുന്നോട്ടു നയിക്കുന്നത് അതേ ആദർശമാണ്.കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനം ജന്മം നൽകിയ ഊരാളുങ്കൽ ഇന്ന് ലോകത്തെ ഏറ്റവും വലിയ സൊസൈറ്റികളിലൊന്നാണ്. തൊഴിൽ നിഷേധത്തെ അതിജീവിക്കാൻ വാഗ്ഭാടനന്ദ ഗുരുവിനെ സമീപിച്ച ഒരുപറ്റം ചെറുപ്പക്കാരാണ് ഇന്ന് കാണുന്ന യുഎൽസിസിഎസിന്റെ തുടക്കം. വടകരയിലെ ഊരാളുങ്കലിൽ 14 തൊഴിലാളികളുമായി വാഗ്ഭടാനന്ദ ഗുരു ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായ സഹകരണ സംഘത്തിന് രൂപം നൽകി. ആരംഭകാലത്ത് വേലിയും മതിലും കെട്ടലും കിണർ കുഴിക്കുകയുമായിരുന്നു തുടക്കത്തിൽ ഊരാളുങ്കൽ ഏറ്റെടുത്തിരുന്ന ജോലികൾ. പിന്നീട് റോഡ് കോൺട്രാക്ടുകൾ ഏറ്റെടുത്ത് തുടങ്ങി. അതുവരെ വടകരയിലും പരിസര പ്രദേശങ്ങളിലും കോൺട്രാക്ടുകൾ ഏറ്റെടുത്തിരുന്ന ഊരാളുങ്കൽ ചോറോട് റെയിൽവേ…
യുഎസ് യൂണിവേഴ്സിറ്റി പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റുഡന്റ് ഫെയർ 2024ന് (U.S. University Post Graduate Student Fair) വേദിയാകാൻ കൊച്ചി. കലൂർ ബാനർജി റോഡിലുള്ള ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ ഫെബ്രുവരി 17-ന് വൈകീട്ട് 3 മണി മുതൽ 7 മണിവരെയാണ് സ്റ്റുഡന്റ് ഫെയർ സംഘടിപ്പിക്കുന്നത്. യുഎസ് ഡിപാർട്ട്മെന്റ് ഓഫ് കൊമേഴ്സ്, ഇന്റർനാഷണൽ ട്രേഡ് അഡ്മിനിസ്ട്രേഷൻ, യുഎസ് കൊമേർഷ്യൽ സർവീസ് ഇൻ ഇന്ത്യ എന്നിവരുമായി സഹകരിച്ച് യുഎസ് കോൺസുലേറ്റ് ആണ് സ്റ്റുഡന്റ് ഫെയർ സംഘടിപ്പിക്കുന്നത്.യുഎസിൽ ബിരുദാനന്തര ബിരുദം, ഡോക്ടറൽ പ്രോഗ്രാം ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് സ്റ്റുഡന്റ് ഫെയറിൽ പങ്കെടുക്കാം. ഫെയറിൽ യുഎസിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള 18 വിദഗ്ധർ പങ്കെടുക്കും. യുഎസ് ഹയർ എജ്യുക്കേഷൻ, സ്റ്റുഡന്റ് വിസ എന്നീ വിഷയങ്ങളിൽ സെക്ഷനുകൾ സംഘടിപ്പിക്കും. പ്രവേശനം സൗജന്യമാണ്.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://www.odepc.net/events/edu-expo-2024/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. the US University Post Graduate Student Fair 2024 in Kochi, where students aspiring…
അക്ഷർധാം മാതൃകയിൽ അബുദാബിയിൽ നിർമിച്ച മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ബിഎപിഎസ് (BAPS-ബാപ്സ്) ഹിന്ദു മന്ദിർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്യും. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ശിലാക്ഷേത്രം എന്ന പ്രത്യേകത കൂടിയുണ്ട് BAPS ഹിന്ദു മന്ദിറിന്. ബോച്ചെസെൻ വാസി അക്ഷർധാം പുരുഷോത്തം സ്വാമി നാരായൺ സൻസ്തയുടെ നിലവിലെ ആത്മീയ ആചാര്യൻ മഹന്ദ് സ്വാമി മഹാരാജിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 21 വരെ പൂജകൾ നടക്കും. ഫെസ്റ്റിവൽ ഓഫ് ഹാർമണി എന്ന പ്രമേയത്തിലാണ് ചടങ്ങുകൾ നടക്കുക.അബു മുറൈഖയിൽ അബുദാബി-ദുബായ് ഹൈവേയിൽ നിന്ന് മാറി അബുദാബി സർക്കാർ നൽകിയ 27 ഏക്കറിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉദ്ഘാടനം അബുദാബിയിൽ ബിഎപിഎസ് ഹിന്ദു മന്ദിറിന്റെ പ്രാധാന്യം എടുത്തു കാട്ടുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഐക്യം, സൗഹൃദം, സഹകരണം എന്നിവയുടെ പ്രതീകം കൂടിയായി ക്ഷേത്രം മാറും. യുഎഇയുടെ പിന്തുണയാണ് ക്ഷേത്രം…
അപ്ടു ഡേറ്റ് ആയിരിക്കേണ്ടതിന്റെ ആവശ്യകത ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയെക്കാൾ നന്നായി അറിയുന്നവരുണ്ടാകില്ല. രാവിലെ ഉറക്കമുണരുമ്പോൾ തന്നെ അതിനുള്ള വഴിയും സുന്ദർ പിച്ചൈ കണ്ടെത്തിയിട്ടുണ്ട്.വ്യായാമം ചെയ്തോ പുസ്തകം വായിച്ചോ അല്ല സുന്ദർ പിച്ചൈ ഒരു ദിവസം തുടങ്ങുന്നത്, പകരം ടെക്മീം (Techmeme) വായിച്ചു കൊണ്ടാണ്. താൻ ദിവസം തുടങ്ങുന്നത് ടെക്മീം വായിച്ചു കൊണ്ടാണെന്ന് വയേർഡിന് (Wired) നൽകിയ അഭിമുഖത്തിലാണ് സുന്ദർ പിച്ചൈ പറഞ്ഞത്. വർഷങ്ങൾ കൊണ്ട് തന്റെ ദിനചര്യയിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ചും സുന്ദർ പിച്ചൈ അഭിമുഖത്തിൽ പറയുന്നുണ്ട്. 2016ൽ നൽകിയ ഒരു അഭിമുഖത്തിൽ ദിവസവും രാവിലെ ഉണർന്നാൽ വാൾ സ്ട്രീറ്റ് ജേർണലും ന്യൂയോർക്ക് ടൈംസിന്റെ ഓൺലൈൻ കോപ്പിയും വായിക്കുന്ന പതിവുണ്ടെന്ന് സുന്ദർ പിച്ചൈ പറഞ്ഞിരുന്നു. പ്രഭാത ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തുന്ന കാര്യത്തിൽ കൃത്യ നിഷ്ഠത പാലിക്കാറുണ്ട്. ദിവസവും രാവിലെ പ്രോട്ടീനിനായി ബ്രഡ് ടോസ്റ്റിന്റെ കൂടെ മുട്ട കഴിക്കുന്ന പതിവും പിച്ചൈയ്ക്കുണ്ട്. എല്ലാവരും വായിക്കുന്ന Techmeme സുന്ദർപിച്ചൈ മാത്രമല്ല, മെറ്റാ സിഇഒ…
2021 ഡിസംബർ 27ന് ശേഷം ആദ്യമായി ബിറ്റ്കോയിൻ വില 16.3% ഉയർന്ന് 50,000 ഡോളറെത്തി. രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ബിറ്റ്കോയിന്റെ പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷയും ബിറ്റ് കോയിൻ വില ട്രാക്ക് ചെയ്യാൻ രൂപവത്കരിച്ച യുഎസ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിന് കഴിഞ്ഞ മാസം അംഗീകാരം ലഭിച്ചതുമാണ് ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ വില കുതിക്കാൻ സഹായിച്ചത്. കഴിഞ്ഞ ദിവസം ബിറ്റ്കോയിന്റെ വില 4.96% ഉയർന്ന് 49,899 ഡോളറിലെത്തി. കഴിഞ്ഞ മാസം സ്പോട്ട് ഇടിഎഫ് ലോഞ്ച് ചെയ്തതാണ് ബിറ്റ്കോയിന് നേട്ടമായതെന്ന് ക്രിപ്റ്റോ ലെൻഡിംഗ് പ്ലാറ്റ് ഫോമായ നെക്സോയുടെ (Nexo) കോ-ഫൗണ്ടർ അൻ്റോണി ട്രെൻചേവ് പറഞ്ഞു.തിങ്കളാഴ്ച ക്രിപ്റ്റോ സ്റ്റോക്കുകളിലും കുതിപ്പ് കണ്ടു. ക്രിപ്റ്റോ എക്സ്ചേഞ്ച് കോയിൻബെയ്സിൽ 4.9% വർധനവും ക്രിപ്റ്റോ മൈനർ റിയോട്ട് പ്ലാറ്റ്ഫോമുകളിൽ 10.8% വർധനവും മാരത്തോൺ ഡിജിറ്റലിൽ 11.9% വർധനവും രേഖപ്പെടുത്തു. ബിറ്റ്കോയിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായ സോഫ്റ്റ്‌വെയർ ഫേം മൈക്രോസ്ട്രാറ്റജിയുടെ ഓഹരി 10.2% വർധിച്ചു.ഏറ്റവും വലിയ…